മുത്തിന്നത്തൽപെരുത്തുചിത്തമതില-
ങ്ങെത്തിച്ചിടും ചോറതിൻ
മദ്ധ്യേവൃത്തമിയന്നവൃത്തനിവഹം
വര്‍ത്തിപ്പതും കണ്ടു ഞാന്‍
മിത്രൻ പോയി മറഞ്ഞിടുന്ന സമയ
ത്തത്താരജാലങ്ങളിൽ
പത്തഞ്ഞൂറുശശാങ്കബിംബമൊരുമി-
ച്ചെത്തുന്നപോലേ സഖേ! 1
ദന്തിപ്രൌഢന്റെ ദന്തത്തൊടു പടപൊരുതും
നേന്ത്രവാഴപ്പഴം ന-
ല്ലന്തര്മ്മോദേന ഖണ്ഡിച്ചുടനെയതുപചി
ച്ചന്തണര്ക്കന്തരംഗേ
സന്തോഷം ചിന്തുമാറങ്ങിലയിലഥവിള-
മ്പുന്നതാഹന്തകണ്ടാ-
ലന്തം ചൊൽവാനനന്തന്തുനിയിലുമെളുത-
ല്ലന്ധനായ് പിന്തിരിക്കും. 2
ങ്ങെത്തിച്ചിടും ചോറതിൻ
മദ്ധ്യേവൃത്തമിയന്നവൃത്തനിവഹം
വര്‍ത്തിപ്പതും കണ്ടു ഞാന്‍
മിത്രൻ പോയി മറഞ്ഞിടുന്ന സമയ
ത്തത്താരജാലങ്ങളിൽ
പത്തഞ്ഞൂറുശശാങ്കബിംബമൊരുമി-
ച്ചെത്തുന്നപോലേ സഖേ! 1
ദന്തിപ്രൌഢന്റെ ദന്തത്തൊടു പടപൊരുതും
നേന്ത്രവാഴപ്പഴം ന-
ല്ലന്തര്മ്മോദേന ഖണ്ഡിച്ചുടനെയതുപചി
ച്ചന്തണര്ക്കന്തരംഗേ
സന്തോഷം ചിന്തുമാറങ്ങിലയിലഥവിള-
മ്പുന്നതാഹന്തകണ്ടാ-
ലന്തം ചൊൽവാനനന്തന്തുനിയിലുമെളുത-
ല്ലന്ധനായ് പിന്തിരിക്കും. 2