-
മലയാണ്മക്കാലം
കേരളഭാഷയെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം: ആദ്യഘട്ടം- ബാല്യാവസ്ഥ- കരിന്തമിഴുകാലം. മദ്ധ്യഘട്ടം- കൗമാരാവസ്ഥ കൊല്ലവർഷം 500-800 ക്രിസ്ത്വബ്ദം 1325-1625- മലയാണ്മക്കാലം. ആധുനികഘട്ടം- യൗവനാവസ്ഥ- മലയാളകാലം.
-
ശബ്ദം
വർണ്ണങ്ങളെ ഓരോ പ്രകാരത്തിൽ കൂട്ടിച്ചേർക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നു
-
പ്രകൃതി
ഒരർത്ഥത്തെ കുറിക്കുന്നതിനായി വർണ്ണങ്ങളെ കൂട്ടിച്ചേർത്തുണ്ടാകുന്ന അക്ഷരക്കൂട്ടത്തിനു് "ശബ്ദം' എന്നു പേർ. ഈ ശബ്ദത്തെത്തന്നെയാണു് "പ്രകൃതി' എന്നും പറഞ്ഞുവരുന്നതു്.
-
പദം
സംസ്കാരത്തോടു കൂടിയോ കൂടാതെയോ പ്രയോഗത്തിനു് തയ്യാറുള്ള ശബ്ദത്തിനു "പദം' എന്നു പേർ
-
വാചകം
ഒരു ദ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ നേരെ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകം; വാച്യമായ ഒരർത്ഥമുള്ളതു് "വാചകം' എന്നു ചുരുക്കം
-
ദ്യോതകം
വാച്യമായി ഒരർത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള സംബന്ധത്തെ സ്ഫുരിപ്പിക്കുക മാത്രം ചെയ്യുന്നതു് ദ്യോതകം
-
നാമം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ വാചകമായ ശബ്ദം നാമം
-
കൃതി
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ക്രിയാവാചകമായതു് കൃതി
-
ഭേദകം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ഗുണവാചകം നാമം. വിശേഷണം എന്നും പേരുണ്ട്
-
വിശേഷണം
ഏതെങ്കിലും ഒരു ദ്രവ്യത്തിന്റെ ഗുണവാചകം നാമം. ഭേദകം എന്നും പേരുണ്ട്
-
നിപാതം
രണ്ട് വാക്കുകളേയോ വാക്യങ്ങളേയോ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് നിപാതം എന്ന പേരിൽ അറിയപ്പെടുന്നത്. നിപാതങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകുന്നു.
-
അവ്യയം
അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായിരുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചുവന്നിട്ടും വാചകത്വം പോയി ദ്യോതകങ്ങളായിത്തീർന്നവയുമാണു്
-
ഗതി
ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്നു് ആ വിഭക്ത്യർത്ഥത്തെ പരിഷ്കരിക്കുന്ന ദ്യോതകം
-
ഘടകം
രണ്ടു വാക്യാർത്ഥങ്ങളെ തമ്മിൽ ഘടിപ്പിക്കുന്നതു് ഘടകം
-
വ്യാക്ഷേപകം
മറ്റൊന്നിനോടും ചേരാതെ തന്നെത്താൻ ഒരു വാക്യാർത്ഥത്തെ സ്ഫുരിപ്പിക്കുന്നതു് വ്യാക്ഷേപം
-
സർവ്വനാമം
എല്ലാ വസ്തുക്കളെയും ഓരോന്നായോ എല്ലാംകൂടിയോ കുറിക്കുന്നതിനുള്ള നാമത്തിനുതന്നെയാണു് "സർവ്വനാമം' എന്നു പറഞ്ഞുവരുന്നതു്
-
ദ്രവ്യനാമം
ദ്രവ്യത്തെക്കുറിക്കുന്ന നാമം ദ്രവ്യനാമം
-
ഗുണനാമം
ഗുണത്തെക്കുറിക്കുന്നതു് ഗുണനാമം
-
ക്രിയാനാമം
ക്രിയയെ കുറിക്കുന്നതു ക്രിയാനാമം
-
സംജ്ഞാനാമം
ഒരു വ്യക്തിയെ പ്രതേ്യകമറിയിക്കുന്നതു് സംജ്ഞാനാമം
-
സാമാന്യനാമം
ഒരു ജാതിയെക്കുറിക്കുന്നതു സാമാന്യനാമം;
-
സർവ്വനാമം
സർവ്വത്തിന്റെയും നാമമായിട്ടുള്ളതു് സർവ്വനാമം
-
മേയനാമം
ജാതിവ്യക്തിഭേദം കല്പിക്കുന്നതിനു സൗകര്യമില്ലാത്ത പദാർത്ഥങ്ങളുടെ നാമമായിട്ടുള്ളതു് മേയനാമം
-
ഉത്തമസർവ്വനാമം
എൻ
-
മധ്യസർവ്വനാമം
നിൻ
-
ചുട്ടെഴുത്ത്
അ, ഇ, എ എന്ന വിവേചകസർവ്വനാമങ്ങൾക്കു "ചുട്ടെഴുത്ത്' എന്നു തമിഴർ പേർ ചെയ്തിരിക്കുന്നു
-
വിവേചകസർവ്വനാമം
ഉ, ഒരു
-
വ്യപേക്ഷകം
യാ, ഏ
-
ചോദ്യസർവ്വനാമം
ആർ, എന്ത്
-
നാനാസർവ്വനാമം
ചില, പല
-
നിർദ്ദിഷ്ടവാചി
ഇന്ന
-
സർവ്വവാചി
എല്ലാ
-
സ്വവാചി
തൻ
-
അംശവാചി
മിക്ക
-
അന്യാർത്ഥകം
മറ്റ്
-
അനാസ്ഥാവാചി
വല്ല
-
അകർമ്മകം
ക്രിയയ്ക്കു് കർമ്മം ഇല്ലാത്തതിനാൽ ആവക കൃതികളെല്ലാം അകർമ്മകങ്ങൾ
-
സകർമ്മകം
ക്രിയയ്ക്കു് കർമ്മം കർമ്മമുള്ളതിനാൽ ആവക കൃതികളെല്ലാം സകർമ്മകങ്ങൾ
-
കേവലപ്രകൃതി
പരപ്രരണകൂടാതെ കർത്താവു് തനിയേ ക്രിയചെയ്യുന്ന ഇടങ്ങളിൽ
-
പ്രയോജകപ്രകൃതി
കർത്താവു്, മറ്റൊരു നിർബ്ബന്ധപ്രകാരം ക്രിയചെയ്യുന്നിടത്തു
-
കാരിതം
ചില കൃതികൾ അർത്ഥം നോക്കുന്നതായാൽ കേവല പ്രകൃതിതന്നെ എന്നും രൂപം നോക്കുന്നതായാൽ പ്രയോജകപ്രകൃതി എന്നും തോന്നുന്നവയായിട്ടുണ്ടു്. അർത്ഥഭേദംകൂടാതെ "ക്ക്' എന്നു ചേർക്കേണ്ടുന്ന കേവലപ്രകൃതിയിലെ കൃതികൾ
-
അകാരിതം
വിശേഷവിധി ഇല്ലാത്തവ അകാരിതങ്ങൾ
-
കരോതികൃതി
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു്. മുറ്റുവിന എന്നും പേരുണ്ട്
-
കുർവത്കൃതി
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം അപ്രാധാന്യമുള്ള കൃതിക്കു്. പറ്റുവിന എന്നും പേരുണ്ട്
-
മുറ്റുവിന
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം പ്രാധാന്യമുള്ള കൃതിക്കു്. കരോതികൃതി എന്നും പേരുണ്ട്
-
പറ്റുവിന
അന്വയിക്കുമ്പോൾ മറ്റു പദങ്ങൾക്കൊന്നും കീഴടങ്ങാത്ത പദം പ്രധാനം; മറ്റൊന്നിനു കീഴടങ്ങുന്നതു് അപ്രധാനം. ഈവിധം അപ്രാധാന്യമുള്ള കൃതിക്കു്. കുർവത്കൃതി എന്നും പേരുണ്ട്
-
വിനയെച്ചം
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം. ക്രിയാംഗം, ക്രിയന്യൂനം എന്നീ പേരുകളുണ്ട്
-
ക്രിയാംഗം
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന ക്രിയാഗം. വിനയെച്ചം, ക്രിയന്യൂനം എന്നീ പേരുകളുണ്ട്
-
ക്രിയന്യൂനം
ഒരു കൃതിക്കു് കീഴടങ്ങുന്ന പറ്റുവിന ക്രിയന്യൂനം. വിനയെച്ചം, ക്രിയാഗം എന്നീ പേരുകളുണ്ട്
-
പേരെച്ചം
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന വിനയെച്ചം. നാമാംഗം, ശബ്ദന്യുനം എന്നീ പേരുകളുണ്ട്
-
നാമാംഗം
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന നാമാംഗം. പേരെച്ചം, ശബ്ദന്യുനം എന്നീ പേരുകളുണ്ട്
-
ശബ്ദന്യുനം
ഒരു നാമത്തിന് കീഴടങ്ങുന്ന പറ്റുവിന ശബ്ദന്യുനം. പേരെച്ചം, നാമാംഗം എന്നീ പേരുകളുണ്ട്
-
നാമവിശേഷണം
നാമത്തെ വിശേഷിപ്പിക്കുന്ന ശബ്ദം നാമവിശേഷണം
-
ക്രിയാവിശേഷണം
കൃതിയെ വിശേഷിപ്പിക്കുന്ന ശബ്ദം ക്രിയാവിശേഷണം. കൃതിവിശേഷണം എന്നും പേരുണ്ട്
-
കൃതിവിശേഷണം
കൃതിയെ വിശേഷിപ്പിക്കുന്ന ശബ്ദം കൃതിവിശേഷണം. ക്രിയാവിശേഷണം എന്നും പേരുണ്ട്
-
ഭേദകവിശേഷണം
മറ്റൊരു ഭേദകത്തെത്തന്നെ വിശേഷിപ്പിക്കുന്ന ശബ്ദം ഭേദകവിശേഷണം
-
ശുദ്ധം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. വികാരം ഒന്നുമില്ലാതെ നില്ക്കുന്ന ശബ്ദസ്വരൂപം തന്നെ. ഇതിനെ പ്രായേണ നാമത്തോടു സമാസമായി ചേർത്താണു് പ്രയോഗിക്കാറു പതിവു്.
-
സാർവ്വനാമികം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. ഭേദകമായിട്ടുപയോഗിക്കുന്ന സർവ്വനാമംതന്നെ
-
സാംഖ്യം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. സംഖ്യാപരമായ ഭേദകംതന്നെ
-
വിഭാവകം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. ഒരു വസ്തുവിന്റെ സ്വഭാവത്തെ വർണ്ണിക്കുന്ന ഭേദകമാകുന്നു
-
പാരിമാണികം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. പരിമാണം എന്നു പറയുന്ന അളവിനെക്കുറിക്കുന്ന ഭേദകമാകുന്നു
-
നാമാംഗജം
ഇതു് ഭേദകങ്ങളുടെ ഉൾപ്പിരിവാണ്. പേരെച്ചത്തെത്തന്നെ ഭേദകമായിട്ടുപയോഗിക്കുന്നതാകുന്നു.
-
ക്രിയാംഗജം
അഅഅഅഅ
-
പ്രകൃതി
ഭാഗിക്കാൻ പാടില്ലാത്ത മൂലതത്ത്വം.
-
വികൃതി
പ്രകൃതിധർമ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം. പ്രത്യയം എന്നും പേരുണ്ട്
-
പ്രത്യയം
പ്രകൃതിധർമ്മങ്ങളെ പ്രകാശിപ്പിക്കുന്ന ഭാഗം. വികൃതി എന്നും പേരുണ്ട്
-
ഇടനില
പ്രകൃതിക്കും വികൃതിക്കും മദ്ധ്യേ വരുന്നത്
-
ചാരിയ
ഇടനിലയ്ക്കു് അംഗമായിച്ചേരുന്നത്
-
വികാരം
ഉച്ചാരണസൗഷ്ഠവത്തിനുവേണ്ടി ചെയ്യുന്ന ഭേദഗതികൾ
-
അംഗം
പ്രകൃതിയും ഇടനിലയും കൂടിച്ചേർന്നുള്ള പദഭാഗത്തിനു്
-
ലിംഗപ്രത്യയം
പുരുഷൻ, സ്ത്രീ, നപുംസകം എന്നു ലോകത്തിൽ പ്രസിദ്ധമായ വിഭാഗത്തിനു തന്നെയാണു് ഭാഷയിൽ ലിംഗം എന്നു പറയുന്നതു്. ശബ്ദങ്ങളിൽ ചേര്‍ക്കുന്ന ലിംഗത്തിന്റെതായ പ്രത്യയമാണിത്
-
പുല്ലിംഗം
ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ് പുല്ലിംഗം
-
സ്ത്രീലിംഗം
സ്ത്രീജാതിയെ അല്ലെങ്കിൽ സ്ത്രീനാമത്തെ കുറിക്കുന്നതാണ് സ്ത്രീലിംഗം
-
നപുംസകലിംഗം
നപുംസകജാതിയെ അല്ലെങ്കിൽ നപുംസകനാമത്തെ കുറിക്കുന്നതാണ് നപുംസകലിംഗം
-
വചനപ്രത്യയം
ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. ശബ്ദങ്ങളിൽ ചേര്‍ക്കുന്ന വചനത്തിന്റെതായ പ്രത്യയമാണിത്
-
ഏകവചനം
ഒന്നിനെക്കുറിക്കുന്നതു് ഏകവചനം
-
ബഹുവചനം
ഒന്നിലധികത്തെക്കുറിക്കുന്നതു്
-
സലിംഗബഹുവചനം
സ്ത്രീപുരുഷനപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു്
-
അലിംഗബഹുവചനം
രണ്ടുംകൂടി കലർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു്
-
പൂജകബഹുവചനം
ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു്
-
വിഭക്തി
മററു പദങ്ങളുമായുള്ള സംബന്ധത്തെക്കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങൽക്കാണു് "വിഭക്തി' എന്നു പേർ
-
നിർദ്ദേശിക
ഒന്നാമത്തെ വിഭക്തിക്കു് "നിർദ്ദേശിക' എന്നു പേർ; അതിന്നു പ്രത്യയം ഒന്നുമില്ല; തന്മതന്നെ എന്നാൽ ശബ്ദസ്വരൂപംതന്നെ വരും. ആ വിഭക്തി കർത്താവിനെ കുറിക്കുന്നു. നിർദ്ദേശിക എന്നുള്ള പേരുകൊണ്ടു് ഏതെങ്കിലും ഒരു നാമത്തെ നിർദ്ദേശിക്കുക മാത്രം ചെയ്യുന്നിടത്തും ഇൗ വിഭക്തിതന്നെ വരുമെന്നാകുന്നു സിദ്ധാന്തം
-
പ്രതിഗ്രാഹിക
പ്രതിഗ്രാഹിക എന്ന വിഭക്തി കർമ്മത്തെക്കുറിക്കുന്നു; അതിനു പ്രത്യയം എ എന്നുമാണു്
-
സംയോജികാ
സംയോജികാവിഭക്തിക്കു സാക്ഷി എന്ന കാരകം അർത്ഥം. ഒാടു് എന്നു പ്രത്യയം.
-
ഉദ്ദേശികയ്
ഉദ്ദേശികയ്ക്കു് സ്വാമി എന്ന കാരകം അർത്ഥം; ക്ക് എന്നോ കകാരം ലോപിച്ചിട്ടു് വെറും ഉു് മാത്രമോ പ്രത്യയം
-
പ്രയോജിക
പ്രയോജികയ്ക്കു ഹേതു എന്ന കാരകം അർത്ഥം; ആൽ എന്നു പ്രത്യയം
-
ആധാരിക
ആധാരികയ്ക്കു് അധികരണം എന്ന കാരകം അർത്ഥം; ഇൽ, കൽ എന്നു രണ്ടു പ്രത്യയങ്ങൾ
-
ഖിലം
ചില വിഭത്കികൾ എല്ലാ നാമങ്ങളിലും കാണുകയില്ല
-
ലുപ്തം
മറ്റു ചില വിഭത്കി രൂപങ്ങളിൽ പ്രത്യയം ലോപിച്ചിട്ടു് അംഗം മാത്രമായി ശേഷിച്ചു കാണും
-
ഇരട്ടിപ്പ്
വേറെ ചിലേടത്തു് ഒരു വിഭക്തിക്കുമേൽ മറ്റൊരു വിഭക്തികൂടി വന്നുകാണും
-
വിഭക്ത്യാഭാസം
വിലക്ഷണ വിഭക്തികൾക്കു് "വിഭക്ത്യാഭാസം' എന്നു പേർ
-
കൂട്ടക്ഷരം
ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു
-
വർണ്ണം
53 എണ്ണങ്ങളുെട ഉച്ചാരണത്തിനു് ആണു് വർണ്ണമെന്നു പേർ ചെയ്തതു്
-
ലിപി
വർണ്ണത്തിനുതെന്ന ചിഹ്നമായിട്ടു് ഓരോരോ ഭാഷക്കാർ ഓരോരോ ലിപികളെ ഉപേയാഗിക്കുന്നു
-
സ്വരങ്ങൾ
സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ടു് ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ;
-
വ്യഞ്ജനങ്ങൾ
വ്യഞ്ജനങ്ങളാകെ" ഉച്ചാരണാർഹമാകണെമങ്കിൽ സ്വരസഹായം ആവശ്യപ്പെടുന്നു.
-
അക്ഷരം
പല വർണ്ണങ്ങൾ കലർന്നു് ഉണ്ടാകുന്ന അക്ഷരം
-
വർണ്ണം
വർണ്ണങ്ങൾ ചേർന്നു് ഉണ്ടാകുന്ന അക്ഷരങ്ങൾക്കു് അടയാളമിട്ടു് ലിപികളെ കല്പിച്ചിരിക്കുന്നു
-
അക്ഷരമാല
ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണു്; വർണ്ണമാലയുടേതല്ല
-
ധ്വനി
ശ്വാസകോശങ്ങളിൽനിന്നും പുറപ്പെടുന്ന നിശ്ശ്വാസവായു ‘കണ്ഠരന്ധ്രത്തിൽ പ്രവേശിച്ച് അവിടെനിന്നും കണ്ഠം, താലു മുതലായ മുഖോദരസ്ഥാനങ്ങളിൽ തട്ടി വെളിയിലേക്കു പുറപ്പെടുന്നതാണ് വർണ്ണാത്മകമായ ധ്വനി
-
സ്പർശം
വർഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളിൽ ജിഹ്വാഗ്രാദികരണങ്ങളുടെ ബലമായ സ്പർശംകൊണ്ട്് വായു നിശ്ശേഷം തടയുന്നു. തടസ്സം നീക്കുമ്പോൾ ഉണ്ടാകുന്ന ധ്വനിവർണ്ണങ്ങൾക്കു സ്പർശാധിക്യമുള്ളതുകൊണ്ടാണ് ‘സ്പർശം' എന്നു പേർ
-
അസ്പൃഷ്ടം
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. തടയാതെ വിടുന്നത് അസ്പൃഷ്ടം
-
ഈഷൽസ്പൃഷ്ടം
ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങൾ ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. അല്പം തടയുന്നത് ഈഷൽസ്പൃഷ്ടം.
-
മധ്യമം
സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേനിൽക്കുന്നത് ‘മധ്യമം'
-
നേമസ്പൃഷ്ടം
സ്പർശാധിക്യമുള്ളതു നേമസ്പൃഷ്ടം
-
കരണവിഭ്രമം
ധ്വനി പുറപ്പെടുവിക്കുന്നതിൽ ഉപകരിക്കുന്ന അവയവം അതായത് നാവ്; അതിന്റെ വിഭ്രമം (ചേഷ്ടാവിശേഷം).
-
ശ്വാസരൂപം
കണ്ഠരന്ധ്രം തുറന്ന് ഉച്ചരിച്ചാൽ ധ്വനി ഒന്നോടെ ഝടിതിയായിട്ടു വെളിയിലേക്കു പോരും. ഒച്ച ഒരു മയമില്ലാതെ പരുപരുത്തിരിക്കും
-
നാദരൂപം
കണ്ഠരന്ധ്രം ചുരുക്കി ദ്വാരം ചെറുതാക്കിവിട്ടാൽ ധ്വനി അടഞ്ഞ് ഉള്ളിൽ മുഴങ്ങി അല്പമായിട്ടു മുറയ്ക്കു പുറപ്പെടും
-
അനുപ്രദാനം
ശ്വാസത്തെ വെളിയിലേക്കു വിടുന്നതിന്റെ മാതിരിഭേദം. വർണ്ണങ്ങൾക്ക് പലമാതിരി ശ്രുതി വരുന്ന അഞ്ചുവക കാരണങ്ങളില്‍ ഒന്ന്
-
ഖരം
ശ്വാസിയായ വർഗ്ഗപ്രഥമം ഖരം. ഖരം അല്പപ്രാണം
-
അതിഖരം
ശ്വാസിയായ വർഗ്ഗപ്രഥമം ഖരം; അതിൽ ശ്വാസിയായ ഹകാരം ചേരുമ്പോൾ ഉണ്ടാകുന്ന വർഗ്ഗദ്വിതീയം അതിഖരമായിത്തീരുന്നു. അതിഖരം മഹാപ്രാണം
-
മൃദു
നാദിയായ വർഗ്ഗദ്വിതീയം മൃദു. മൃദു അല്പപ്രാണം
-
ഘോഷം
നാദിയായ വർഗ്ഗദ്വിതീയം മൃദു; അതിൽ നാദിയായ ഹകാരം ചേരുമ്പോൾ നാദാധിക്യത്താൽ ഘോഷം (മുഴക്കം) ഉണ്ടാകുന്നതുകൊണ്ടു വർഗ്ഗചതുർത്ഥത്തിന് ‘ഘോഷം' എന്നുപേർ സിദ്ധിച്ചു. ഘോഷം മഹാപ്രാണം
-
മഹാപ്രാണങ്ങൾ
സംസർഗ്ഗമുള്ള വർണ്ണങ്ങൾക്ക് ഉച്ചാരണത്തിൽ ബലം അധികം വേണ്ടിവരുന്നതിനാൽ സംസൃഷ്ടവർണ്ണങ്ങളായ വർഗ്ഗദ്വിതീയചതുർത്ഥങ്ങളെ ‘മഹാപ്രാണങ്ങൾ' എന്നു പറയുമാറുണ്ട്;
-
അല്പപ്രാണങ്ങൾ
സംസർഗ്ഗമില്ലാത്തവ അല്പപ്രാണങ്ങൾ
-
സന്ധ്യക്ഷരങ്ങൾ
സംസർഗ്ഗംകൊണ്ട് ഉണ്ടായത്. എ, ഏ, ഒ, ഓ, ഐ, ഔ
-
സമാനാക്ഷരങ്ങൾ
സംസർഗ്ഗം ഇല്ലാത്തത്
-
മാർഗ്ഗഭേദം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ചില സ്ഥാനങ്ങളിൽ തടഞ്ഞിട്ടാണല്ലോ വെളിയിൽ വിടുന്നത്; ഈ സ്ഥാനങ്ങൾതന്നെയാണ് വർണ്ണങ്ങളുടെ സ്ഥാനങ്ങൾ.
-
കണ്ഠ്യം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള കണ്ഠം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
-
താലവ്യം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള താലു(അണ്ണാക്ക്) തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
-
മൂർദ്ധന്യം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള മൂർദ്ധാവ്(മുകളിലെ അണകൾക്കു മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട്) തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
-
ദന്ത്യം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ദന്തം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
-
ഓഷ്ഠ്യം
വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള കണ്ഠം തടഞ്ഞിട്ട് വെളിയിൽ വിടുന്നത്.
-
പരിമാണം
മാത്രയുടെ ഹ്രസ്വദീർഘഭേദത്തിന്റെ സ്വരൂപം
-
ഹ്രസ്വം
മാത്രയുടെ ഹ്രസ്വത്തിന്റെ സ്വരൂപം
-
ദീർഘം
മാത്രയുടെ ദീർഘത്തിന്റെ സ്വരൂപം
-
അനുനാസികം
ശ്വാസവായുവിനെ മൂക്കിൽക്കൂടി നിർഗ്ഗമിപ്പിച്ചാൽ വർണ്ണം അനുനാസികമായി
-
അനനുനാസികം
ശ്വാസവായുവിനെ വായിൽക്കൂടിത്തന്നെ നിർഗ്ഗമിപ്പിച്ചാൽ വർണ്ണം അനനുനാസികമായി
-
സന്ധി
അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. അതായത് കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന വിശേഷം
-
സന്ധിപ്രകരണം
അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്.സന്ധി. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്.
-
പദമദ്ധ്യസന്ധി
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ മദ്ധ്യത്തില്‍ മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്
-
പദാന്തസന്ധി
രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ മദ്ധ്യത്തില്‍ മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്
-
ഉഭയസന്ധി
പദമദ്ധ്യസന്ധിയും പദാന്തസന്ധിയും വന്നാല്‍
-
സ്വരസന്ധി
സന്ധിയിൽ സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ
-
സ്വരവ്യഞ്ജനസന്ധി
സന്ധിയിൽ സ്വരം വ്യഞ്ജനത്തോടു ചേരുമ്പോൾ
-
വ്യഞ്ജനസ്വരസന്ധി
സന്ധിയിൽ വ്യഞ്ജനം സ്വരത്തോടു ചേരുമ്പോൾ
-
വ്യഞ്ജനസന്ധി
സന്ധിയിൽ വ്യഞ്ജനങ്ങൾ തമ്മിൽ ചേരുമ്പോൾ
-
ലോപസന്ധി
സന്ധിക്കുന്നവർണ്ണങ്ങളിൽ ഒന്നു് ഇല്ലാതെയാകുന്നതു്
-
ആഗമസന്ധി
സന്ധിക്കുമ്പോൾ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു്
-
ദ്വിത്വസന്ധി
സന്ധിക്കുന്നവയിൽ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു്
-
ആദേശസന്ധി
ഒന്നിന്റെ സ്ഥാനത്തിൽ മറ്റൊന്നായിത്തീരുന്നതു്
-
ആകാംക്ഷ
ഒരു പദത്തിന്റെ അർത്ഥത്തിനു് പൂർത്തിവരുന്നതിനു മറ്റു പദങ്ങളുടെ അപേക്ഷ വരുന്നതിനു് ആകാംക്ഷ എന്നു പേർ
-
കാരകം
നാമങ്ങൾക്കു ക്രിയയോടുള്ള സംബന്ധമാണു് കാരകം. ഒരു ക്രിയയുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതുതന്നെ "കാരകം' എന്നു സിദ്ധിക്കുന്നു.
-
സാക്ഷി
ക്രിയയെ നിർവ്വഹിക്കുന്നതിൽ കർത്താവു് തനിക്കു് എതിരാളിയായിട്ടു് ആവശ്യപ്പെടുന്ന സഹായി സാക്ഷിയാകുന്നു.
-
ഉദ്ദേശ്യം
നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ അതു് ഉദ്ദേശ്യം
-
വിധേയം
നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ; അതിനു് എന്തുണ്ടാകുന്നു എന്നു് പറയുന്നുവോ അതു വിധേയം.
-
സ്വാമി
കർത്താവു് തന്റെ വ്യാപരത്തിൽ നിന്നു സാക്ഷാൽ ഉണ്ടാകുന്ന ഫലത്തെ കർമ്മത്തിൽ ചേർക്കുന്നതു് ആ കർമ്മം ഏവന്നു് ഉപകാരത്തിനായിത്തീരണമെന്നു വിചാരിച്ചാകുന്നുവോ അവൻ സ്വാമിയാകുന്നു
-
കരണം
ക്രിയോപകരണം തന്നെ കരണം; ഹേതു കാരണം. ഒരു ക്രിയ നടത്തുന്നതിൽ കർത്താവിനു് ഉപകരണമായിട്ടുതകുന്ന കാരകംകരണം
-
അധികരണം
കർത്താവു് ക്രിയയ്തക്കാധാരമായി കല്പിക്കുന്ന കാരകം അധികരണമാകുന്നു.
-
ഒൗപശ്ശേഷികം
ആധാരാധേയങ്ങൾ ഏതാൻഭാഗത്തിൽമാത്രം ഉപശ്ലേഷിച്ചു് (സ്പർശിച്ച്) ഇരിക്കുന്നിടത്തു്
-
അഭിവ്യാപകം
ആധാരത്തിൽ സർവ്വത്ര ആധേയം വ്യാപിച്ചിരിക്കുന്നിടത്തു്
-
വെഷയികം
അമൂർത്തങ്ങളായ വസ്തുക്കൾക്കുംമറ്റും ബുദ്ധികൊണ്ടു് ആധാരാധേയഭാവം കല്പിക്കുന്നിടത്തു
-
പ്രയോജ്യകർത്താവ്
കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയുടെ കർത്താവായ സാക്ഷാൽ കർത്താവ് പ്രയോജ്യകർത്താവ്
-
പ്രയോജക കർത്താവ്
കേവല പ്രകൃതിയിലിരിക്കുന്ന ധാതു കുറിക്കുന്ന ക്രിയയ്ക്ക് പ്രേരണ ചെയ്യുന്നവന്‍ പ്രയോജക കർത്താവ്
-
കർമ്മം
അതായതു ക്രിയകൊണ്ടുള്ള പ്രയോജനം പ്രയോജ്യനുതന്നെയാണെങ്കിൽ അവൻ കർമ്മം
-
തദ്ധിതം
സംസ്കൃതവെയാകരണന്മാരുടെ രീതിയനുസരിച്ചു നാമങ്ങളിൽ നിന്നും ഭേദകങ്ങളിൽ നിന്നും വ്യുൽപ്പാദിപ്പിക്കുന്ന ശബ്ദങ്ങൾക്കു തദ്ധിതമെന്നു പറയുന്നു.
-
കൃത്ത്
കൃതിപ്രകൃതികളായ ധാതുക്കളിൽനിന്നുവ്യുൽപ്പാദിപ്പിക്കുന്നവയ്ക്കു് കൃത്ത് എന്നു പറയുന്നു.
-
തന്മാത്രം
അനേകം ധർമ്മങ്ങളുടെ ഇരിപ്പിടമായ ഒരു ധർമ്മി(ദ്രവ്യം)യിൽനിന്നു് ഒരു ധർമ്മത്തിൽ ഉൾപ്പെട്ട അംശങ്ങളെ തിരഞ്ഞെടുത്തു കൂട്ടത്തിൽനിന്നു വേർപെടുത്തി തൂത്തുപിടിച്ചു് ഒറ്റയാക്കിക്കാണിക്കുന്നതിനു് തന്മാത്രം എന്നു പേർ
-
കൃതികൃത്തു്
കൃതികൃത്തു് ക്രിയാപ്രധാനമാണ്
-
തന്മാത്രതദ്ധിതം
തന്മാത്രതദ്ധിതം ഗുണപ്രധാനമാണ്
-
കാലം
കാലം ഒരു ക്രിയ നടക്കുന്ന സമയത്തെക്കുറിക്കുന്നു.
-
ഭൂതകാലം
ഭൂതകാലം ഒരു ക്രിയ കഴിഞ്ഞന്ന സമയത്തെക്കുറിക്കുന്നു. നതു വർത്തമാനം; ഭാവി
-
വർത്തമാനകാലം
വർത്തമാനകാലം ഒരു ക്രിയ നടക്കുന്നത് എന്ന സമയത്തെക്കുറിക്കുന്നു.
-
ഭാവികാലം
ഭാവികാലം ഒരു ക്രിയ വരാനുള്ളതു എന്ന സമയത്തെക്കുറിക്കുന്നു.
-
പ്രകാരം
പ്രകാരം എന്നാൽ മട്ടെന്നർത്ഥം. ഒരു ധാതു തനിക്കുള്ള അർത്ഥത്തെ ഏതു മട്ടിൽ വെളിപ്പെടുത്തുന്നുവോ അതുതന്നെ പ്രകാരം
-
പ്രാക്പ്രയോഗം
ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേർത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേർക്കുമ്പോൾ ആദ്യത്തെ ധാതുവിനു് പ്രാക്പ്രയോഗം
-
അനുപ്രയോഗം
ഒരു ധാതുവിനോടു് മറ്റൊരു ധാതുവിനെച്ചേർത്തു സമാസംപോലെ പ്രയോഗിക്ക പതിവുണ്ടു്. അങ്ങനെ ധാതുക്കളെ സമാസിച്ചു ചേർക്കുമ്പോൾ രണ്ടാമത്തേതിനു് അനുപ്രയോഗം
-
നിർദ്ദേശകപ്രകാരം
നിർദ്ദേശകപ്രകാരത്തിനു് അർത്ഥവിശേഷം ഇല്ലാത്തതിനാൽ രൂപവിശേഷവും ഇല്ല;
-
നിയോജകപ്രകാരം
നിയോജകപ്രകാരത്തിനു മാത്രം പുരുഷവചനഭേദം കൂടിയുണ്ടു്. പ്രത്യയം പ്രഥമോത്തമപുരുഷന്മാർക്കു മാത്രമാണ്; അവിടെ വചനഭേദവുമില്ല
-
വിധായകം
വേണും' എന്ന ശീലഭാവിയാണു് അനുപ്രയോഗം
-
അനുജ്ഞായകം
ആവുക ധാതുവിന്റെ ശീലഭാവി അനുപ്രയോഗമായിത്തീർന്നു
-
കർത്തരിപ്രയോഗം
കർത്താവിന് പ്രാധാന്യമേകുന്നത് കർത്താവാക്കുകന്നത്
-
കർമ്മണിപ്രയോഗം
കർമ്മത്തെ കർത്താവാക്കുകന്നത്
-
ഭാവേപ്രയോഗം
കാരങ്ങളിലൊന്നിനും വിശേഷാൽ പ്രാധാന്യം കല്പിക്കാതെ സാക്ഷാൽ ക്രിയയെ, അതാവിതു്, ഭാവത്തെത്തന്നെ പ്രധാനമാക്കി ഉപയോഗിക്കുന്നതു് ഭാവേപ്രയോഗം
-
ധാതു
ധാതുവെന്നാൽ ക്രിയയെക്കുറിക്കുന്ന ശബ്ദം
-
നാമധാതു
നാമജങ്ങളായ ധാതു
-
ഖിലധാതു
എല്ലാക്കാലങ്ങളിലും എല്ലാ പ്രകാരത്തിലും മറ്റും പ്രയോഗമില്ലാതെ രൂപവികലങ്ങളായ ധാതു
-
ഭേദകാനുപ്രയോഗം
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതു്
-
കാലാനുപ്രയോഗം
ഭൂതാദികാലത്രയത്തിൽ ചില താരതമ്യം ചെയ്യുന്നതു
-
പുരണാനുപ്രയോഗം
ഖിലങ്ങളെ പൂരിപ്പിക്കുന്നതു
-
വിധി
വിധിയുടെ രൂപത്തിലുള്ള വാക്യം
-
നിഷേധം
നിഷേധാര്‍ത്ഥത്തിലുള്ള രൂപത്തിലുള്ള വാക്യം
-
സമുച്ചയം
സമുച്ചയമെന്നാൽ സജാതീയങ്ങളുടെ (ഒരേവകയെണ്ണങ്ങളുടെ) ഏകത്രസമാവേശം (ഒരേ ഇടത്തു കൂട്ടംകൂടൽ) ആകുന്നു.
-
സാധ്യക്രിയ
നാം ചൊല്ലുന്ന സംഗതി മുൻപൊരിക്കൽ നടന്നതാണെന്നു് ഒാർമ്മിപ്പിക്കമാത്രമേ ഉള്ളു.
-
സിദ്ധക്രിയ
ധാതുവിന്റെ രൂപത്തിൽ നിന്നുണ്ടാകുന്ന ബോധത്തിനു വളരെ ഭേദമുണ്ടു്. അതിനെ സിദ്ധവൽക്കരിച്ചുകൊണ്ടു് അതിനെപ്പറ്റി ഉപരിവിചാരണകൾ ചെയ്വാൻ തുടങ്ങുന്നു. ഇതു് മറ്റൊരു ക്രിയയുടെ കർമ്മമായിത്തീരുന്നു. ഇങ്ങനെയുള്ള ക്രിയ സിദ്ധക്രിയ
-
കൃത്തു
സിദ്ധക്രിയയെ കുറിക്കുന്ന രൂപം
-
അംഗി
സാധ്യക്രിയ രണ്ടുവിധം. വിശേഷ്യമായും പ്രധാനമായും നില്ക്കുന്നതു്
-
അംഗം
സാധ്യക്രിയ രണ്ടുവിധം. വിശേഷണമായും അപ്രധാനമായും നില്ക്കുന്നതു്.
-
കരോതി
ക്രിയയ്ക്കു പൂർത്തിവരുന്നതു് അംഗിസാദ്ധ്യക്രിയയിലാകയാൽ ആയതിനെകുറിക്കുന്ന ധാതുരൂപം
-
കൂർവ്വത്തുകൾ
അംഗസാധ്യക്രിയയെ കുറിക്കുന്ന ധാതുരൂപം
-
ആഖ്യ
കർത്താവും കർത്താവിന്റെ പരിച്ഛദങ്ങളും കൂടിച്ചേർന്ന ഭാഗമാണു്
-
ആഖ്യാതം
ക്രിയാപദവും അതിന്റെ പരിച്ഛദങ്ങളും ചേർന്ന ഭാഗമാണു്
-
അപോദ്ധാരം
വാക്യങ്ങളെ അഴിച്ചു പ്രാധാന ഭാഗങ്ങളാക്കി പിരിക്കുന്ന ക്രിയയ്ക്കു് അപോദ്ധാരം എന്നു വെയാകരണന്മാർ വ്യവഹരിക്കുന്നു
-
കാരകകൃത്തു്
ക്രിയയെ വിശേഷണമാക്കി അപ്രധാനീകരിച്ചും കൊണ്ടു് ആ ക്രിയാസിദ്ധിയിൽ ഹേതുഭൂതങ്ങളായ കാരകങ്ങളിൽ ഒന്നിനെ വിശേഷ്യമാക്കി പ്രാധാന്യദശയിൽ കാണിക്കുന്നു
-
പൗർവ്വകാലികം
അഅഅഅഅ
-
അനവച്ഛേദകം
അഅഅഅഅ
-
താദർത്ഥികം
അഅഅഅഅ
-
മുൻവിനയെച്ചം.
ഭൂതകാലത്തിലുള്ള ക്രിയാവിശേഷണക്രിയ
-
പിൻവിനയെച്ചം
ഭാവികാലത്തിലുള്ള ക്രിയാവിശേഷണക്രിയ
-
തൻവിനയെച്ചം
തനിയേ നില്ക്കാവുന്ന നടുവിനയെച്ചംതന്നെ തൻവിനയെച്ചം
-
നടുവിനയെച്ചം
കാലത്രയത്തിനും ഒന്നുപോലെ ചേരുന്നതാണു. അതായതു് കാലപ്രതീതിയില്ലാത്തതു്.
-
പാക്ഷികംവിനയെച്ചം
ഒരുവിധം സംഭവിക്കുന്ന പക്ഷം എന്നുള്ള സംഭാവനയെ കാണിക്കുന്നു
-
ഒൗദാസീന്യന്യായം
സ്ഥിതമായ ഭേദത്തെ അലസതമൂലം ഗൗനിക്കാതിരിക്കുന്നു
-
സ്ഥുടപ്രത്യായനന്യായം
വിവക്ഷിതത്തെ കഴിയുന്നതും സ്ഫുടമാക്കണമെന്നുള്ള ഉദ്ദേശ്യത്തിൻ പേരിൽ ഇല്ലാത്തതിനെ ഉണ്ടാക്കുന്നു
-
സമുച്ചയനിപാതം
സമുച്ചയം, അനവക്ലപ്തി ഇത്യാദികളർത്ഥങ്ങൾ
-
വികൽപനിപാതം
വികല്പം, ചോദ്യം ഇത്യാദികളർത്ഥങ്ങൾ
-
അവധാരണനിപാതം
അവധാരണം, വ്യവച്ഛേദം, സംബോധനം, പ്രകാരം, മാർഗ്ഗം - ഇത്യാദികളർത്ഥങ്ങൾ.
-
ആകാംക്ഷ
പിതൃപുത്രാദിസംബന്ധംപോലെ ക്രിയയ്ക്കു് കാരകങ്ങളോടു്, കാരകങ്ങൾക്കു് ക്രിയയോടു്, വിശേഷ്യത്തിനു് വിശേഷണത്തോടു്, വിശേഷണത്തിനു്, വിശേഷ്യത്തോടു്, ഗതിക്കു് വിഭക്തിയോടു്, വിഭക്തിക്കു് ഗതിയോടു് ഇത്യാദിയായ ശബ്ദങ്ങളുടെ വേർപെടുത്താൻ പാടില്ലാത്ത ബന്ധം
-
വാക്യം
ആകാംക്ഷയ്ക്കെല്ലാം പൂർത്തി വരുന്നവിധത്തിൽ ചേർത്തു് ഒരു സംഗതിയെ പൂർണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണു്
-
പദക്രമം
ആദ്യം കർത്താവു്, പിന്നീടു് കർമ്മമുണ്ടെങ്കിൽ അതു്, ഒടുവിൽ ക്രിയാപദം എന്നാണു വാക്യത്തിൽ പദങ്ങളെ അടുക്കുന്നതിനു് പൊതുവേ ഏർപ്പെട്ടിട്ടുള്ള ക്രമം
-
സമാസം
വിഭക്തികളുടെയും മറ്റും സഹായം കൂടാതെയുള്ള പദയോഗം
-
തൽപ്പുരുഷൻ
സമാസം ഉത്തരപദാർത്ഥപ്രധാ
-
ബഹുവ്രീഹി
സമാസം അന്യപദാർത്ഥപ്രധാനം
-
ദ്വന്ദ്വൻ
സമാസം സർവ്വപദാർത്ഥപ്രധാനം.
-
രൂപകസമാസം
വിശേഷ്യങ്ങൾക്കും അഭേദം അർത്ഥത്തിൽ തൽപ്പുരുഷസമാസം
-
മധ്യമപദലോപി
പ്രസിദ്ധിനിമിത്തം പ്രയോഗിക്കാതെതന്നെ അർത്ഥത്തിനു പ്രതീതിയുള്ളതായ മധ്യമപദം തൽപ്പുരുഷനിൽ ലോപിപ്പിക്കാം
-
കാരകതൽപ്പുരുഷൻ
കാരകങ്ങൾ ധാതുവോടു സമാസിച്ചുണ്ടാകുന്നതു്
-
ഉപമാഗർഭം
ബഹുവ്രീഹിയുടെ വകഭേദം. സാദൃശ്യവാചകമായ ഒരു മധ്യമപദമുള്ളതു്
-
ഉപമാലുപ്തം
ബഹുവ്രീഹിയുടെ വകഭേദം. ഉപമാവാചകപദം അർത്ഥസിദ്ധമായി വന്നിട്ടുള്ളതു്
-
ഉപമാനലുപ്തം
ബഹുവ്രീഹിയുടെ വകഭേദം. ഉപമാനപദം ലോപിച്ചിട്ടുള്ളതു്
-
അലുപ്തസമാസം
ലിംഗവചനവിഭക്തികൾക്കു ലോപംവരാത്ത സമാസത്തിനു്
-
വ്യവഹിതസമാസം
സമുദായത്തിനു് ഏകാർത്ഥപ്രതീതിയുണ്ടാക്കാണു് സമാസം ചെയ്യുന്നത്: ആ പ്രതീതിക്കു ഹാനിവരാത്തപക്ഷം ഘടകങ്ങളെ പിരിച്ചു ദൂരെദൂരെ പ്രയോഗിച്ചാലും ആ പദങ്ങൾക്കു സമാസംതന്നെ
-
ആഭ്യന്തരം
ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നത്. ദ്രാവിഡകുടുംബത്തിൽ ജനിച്ച മറുഭാഷകളിൽനിന്നു ലഭിച്ചിട്ടുള്ളവ
-
ബാഹ്യം
ശബ്ദങ്ങളെ ആഗമം പ്രമാണിച്ചു വിഭജിക്കുന്നത്. ദ്രാവിഡകുടുംബത്തിനു പുറമെ ഉള്ള ഭാഷകളിൽനിന്നു ലഭിച്ചിട്ടുള്ളവ
-
സ്വന്തം
ആഭ്യന്തരം എന്ന വിഭാഗത്തിന്‍ ഉൾപ്പിരിവ്. രാവിഡങ്ങളിൽ കാണാതെ മലയാളത്തിൽ മാത്രം നടപ്പുള്ള ശബ്ദങ്ങൾ
-
സാധാരണം
ആഭ്യന്തരം എന്ന വിഭാഗത്തിന്‍ ഉൾപ്പിരിവ്. കുടുംബസ്വത്തായി എല്ലാറ്റിനും തുല്യമായുള്ളവ
-
ദേശ്യം
ആഭ്യന്തരം എന്ന വിഭാഗത്തിന്‍ ഉൾപ്പിരിവ്. മലയാളത്തിൽത്തന്നെ ചില ദേശങ്ങളിൽ മാത്രം നടപ്പുള്ളവ
-
തത്ഭവം
ബാഹ്യം എന്ന വിഭാഗത്തിന്‍ ഉൾപ്പിരിവ്. ദത്തായിട്ട് പോലുള്ള വിജാതീയശബ്ദങ്ങളാണു്
-
തത്സമം
ബാഹ്യം എന്ന വിഭാഗത്തിന്‍ ഉൾപ്പിരിവ്. രണ്ടു ഭാഷകളിലും തുല്യരൂപമായിത്തന്നെ ഇരിക്കും