കില്ലില്ല നിങ്ങളുടെ സന്നിധിതോറുമെത്തി
സ്സല്ലാപമോടു മരുവുന്നതിനുണ്ടു മോഹം
ഇല്ലിയ്യിടെത്തരമെനിയ്ക്കിഹ ജോലിയായി-
ട്ടില്ലത്തിരിപ്പിനു വിധിച്ചു വിരിഞ്ചനിപ്പോൾ.
എന്നാലും നിങ്ങളെല്ലാവരെയുമുടനുടൻ
കീര്‍ത്തികേട്ടൊരു പത്രം
തന്നിൽ കാണുന്നതിന്നെങ്കിലുമൊരുവഴിയു-
ണ്ടായതെൻ ഭാഗ്യമത്രെ
എന്നോര്‍ത്താനന്ദമോടും പകലിരവും പരം
പോക്കുമെന്നിൽ ഭവാന്മാർ
നന്ദിച്ചീടേണമെന്നല്ലതിനൊരു കുറവി-
ല്ലാതെയും വന്നിടേണം.