കൂറേറുന്നഭവാനയച്ച കുറിമാ-
നം വന്നനേരം പരം
പാരിയ്ക്കും പരിതോഷമോടൊരു സലാം
ചെയ്തേറ്റു വാങ്ങിച്ചു ഞാൻ
പോരാ കണ്ണടവെച്ചു മുദ്രയുടനേ
പൊട്ടിച്ചു വായിച്ചുതൽ-
സാരം സർവ്വമറിഞ്ഞു സൽകവികളിൽ
ചൊല്ക്കൊണ്ടമുക്താമണേ!
രാമക്കുറുപ്പിനൊരുപുസ്തകമെന്നിലേറെ
പ്രേമക്കുറിപ്പിനു കൊടുത്തു കഴിഞ്ഞു പണ്ടേ
ഹേമൽ കുറിപ്പുമതിനോടൊരുമിച്ചയച്ചു
നാമാക്കാപ്പു നിരസിച്ച നിശേശകീര്‍ത്തേ!
ഭരമിതു ശട്ടംകെട്ടാം പരമെന്നായാളയച്ചു മറുവടിയും
തരമായ്താങ്കളുമിടയിൽ ചരടുപിടിച്ചാൽ കഴിഞ്ഞുകൂടീടും.
ഞരുക്കം നമുക്കീവകക്കാര്യമിന്നി,
ബ്ഭരിയ്ക്കുന്നതിന്നങ്ങു ഭാഗ്യാംബുരാശേ!
സ്ഫുരിയ്ക്കുന്ന മോദാൽ ഭവാങ്കൽ സമര്‍പ്പി-
ച്ചിരിക്കുന്നു ചുമ്മാതിരിയ്ക്കുന്നു ഞാനും
തടവിഹ കൂടാതുള്ളിൽ
തടവിന കുതുകാൽ പടുത്വമുടയ ഭവാൻ
വടിവിലിതിന്നൊരു മറുവടി
വിടണം വിവരങ്ങളൊക്കയതിൽവേണം.