കൃതിയായ ഭവാനയച്ചൊരോമൽ
കൃതിയും പുസ്തകവും കിടച്ചനേരം
അതിയായരസം മനക്കുരുന്നിൽ
സ്മൃതിയല്ലേ കവിവര്യ വന്നുചേർന്നു.
മൽപ്രിയമതിനത്യന്തം തല്പരനാകും ഭവാന്റെചുമതലയിൽ
വില്പാൻ നാല്പതു പുസ്തകമിപ്പോളങ്ങോട്ടയച്ചിരിക്കുന്നു.
പാരാതറിവാനുള്ളൊരു
കാര്യം കൂടിക്കഥിച്ചിടുന്നേൻ ഞാൻ
ആറണ പുസ്തകമൊന്നിനു
തീരായ്‍വില്ക്കേണ്ടതായ വിലയാണു്.
തീരാതേ ജോലിനോക്കുന്നതിനിടയിലിവൻ
ചാടിവീണിപ്രകാരം
പാരാതേ ബുദ്ധിമുട്ടിന്നൊരു വഴിയുളവാ-
ക്കുന്നതോര്‍ക്കുന്നനേരം
പോരാതേയുള്ളതാണെങ്കിലുമമിതഗുണാം-
ഭോനിധേ! തെല്ലമെന്നിൽ
ചേരാതേ വിപ്രിയം ഞാനിതി മനസി സമാ-
ധാനമൊന്നോര്‍ത്തിടുന്നു.