വിജയീഭവ സൽബുദ്ധേ! വിജയീഭവസന്തതം
വിജയപ്രിയമത്യര്‍ത്ഥമാം വിജയം പ്രാർത്ഥയേ തവ
മന്നിൽകേളിപെരുത്തിടും കവിജനം
മാനിച്ചു ചൂടും ഭവാ-
നെന്നിൽപ്രീതിവശാലയച്ച കൃതിയെ-
ക്കൈക്കൊണ്ടുവായ്ക്കുംമുദാ
എന്നല്ലായതിലുള്ള ജാത്യമഖിലം
പേര്‍ത്തോര്‍ത്തുകൊണ്ടിപ്പൊഴും
നന്ദിയ്ക്കുന്നു മുഖസ്തുതിക്കു പറയും
ഗീരല്ല നേരാണിതു്.
പണ്ട തന്നെഭവാനിലുണ്ടുവളരെ പ്പഥ്യം നമുക്കെന്നു ഞാൻ
വണ്ടിപ്പൊൾ പായുന്നതെന്തിനറിവുണ്ടല്ലോ മുറക്കൊക്കയും
കണ്ടീടാൻ കഴിയാഞ്ഞു കുണ്ഠിതവുമുണ്ടെന്താവതോ ദീനമായ്
കൊണ്ടല്ലേ മമവാസമിയ്യിടെയതും കേൾക്കുന്നതില്ലേ സഖേ!
നാടകം തീര്‍ക്കുവാൻ മാത്രം പ്രൊഢനല്ലിവനെങ്കിലും
പാടുപെട്ടതു കഷ്ടിച്ചീപ്പാടു തീർത്തു പരുങ്ങലായ്
എന്നാൽ ഭവാനായതു കാൺമതിന്നു
വന്നോരു മോഹം നിരുപിച്ചിടുമ്പോൾ
എന്നുള്ളിലുണ്ടൽഭുതമിന്നു വെഴ്ച-
യെന്നായിരിക്കാമിതിനുള്ള മൂലം
പൊൽപ്പൂമകൾക്കുടയ നൽ കൃപവയ്പതിന്നു
സൽപ്പാത്രമാകിയ ഭവാനിനി വൈകിടാതെ
എഫേപരീക്ഷയതിൽ വച്ചു ജയിച്ചുവെന്നു
കേൾപ്പാനിനിക്കു വളരെക്കൊതിയായിടുന്നു.