കൂറ്റേറുന്നഭവാനയച്ചുകുറിമാനം വന്നുചേർന്നാരുവാ-
റേറെക്കൌതുകമോടുവാങ്ങി മുഴുവൻ മോദിച്ചു വായിച്ചുഞാൻ
നേരംപോക്കുരചെയ്കയല്ല പരമാനന്ദം മനക്കാമ്പില-
ന്നേരം പാരമുദിച്ചു പാരുമുഴുവൻ കീർത്തിപ്പെടും സൽകവേ.
എന്നാടകത്തിൻ ഗുണദോഷഭേദ-
മൊന്നും ധരിക്കാനിടയായതില്ല
എന്നാലഭിപ്രായമതിന്നവണ്ണ-
മെന്നൊന്നു കാണിച്ചെഴുതായിരുന്നു.
ചാലേ നടപ്പുര വെടിപ്പൊടു തേപ്പതിന്നി-
ക്കാലത്തുറച്ചതു തുടങ്ങുക കാരണത്താൽ
മാലോടുചേർന്നു പകലൊക്കയുമിങ്ങു തെക്കേ
ക്കോലാപ്പുറത്തു കഷണിച്ചു കഴിച്ചിടുന്നു..
തിരുമാസത്തിനു കുട്ടൻ
വിരവൊടുപോയീ മിടുക്കനൊന്നിച്ചു
തരമൊടു പൂജതുടങ്ങീ-
ട്ടരിയൊരു കൃത്യങ്ങളൊക്ക ഞാൻ തന്നെ.
നാടിക നോക്കിരസിപ്പാൻ കൂടീടുന്നൂ മനസ്സിലുത്സാഹം
പാടവമുള്ള ഭവാൻ വൈകീടാതെത്തേണമിങ്ങതുംകൊണ്ട്
കിട്ടയ്യനെഴുതിത്തീർത്തു കിട്ടുവാൻ മമ നാടകം
ഒട്ടല്ല വെമ്പെലെന്നോര്‍ത്തുമുട്ടിച്ചാൻ കഷ്ടമല്ലയോ?