66 കന്നി 15-ാംനു
പ്രാചീനകവിയോ പാര്‍ത്താൽ
ശുചീന്ദ്രപുരവാസി താൻ
വചനത്തിന്റെ വൃത്തിക്കും
രചനയ്ക്കും മഹാഗുണം.
തങ്കയ്യിലുള്ളാക്കവിതാപ്രയോഗം
തങ്കും മുദാ പത്രികതോറുമിപ്പോൾ
തങ്കച്ചി താൻ തീര്‍ത്തെഴുതിച്ചിടാതെ
ശങ്കിച്ചു വാഴുന്നതിനെന്തു മൂലം
പാര്‍ത്തട്ടിൽ കണ്ടകോലൊക്കെയുമുടനുടന
ചിന്തചെയ്തന്തരംഗേ
പേര്‍ത്തോര്‍ത്തോരോന്നെടുത്തങ്ങിനെ വിവിധതരം
പൂരണംചെയ്ത നേരം
ഓര്‍ത്തീലെന്നോ കവീന്ദ്രപ്രവരരിലൊരുവൻ
പോലുമിച്ചേലുകൂടും
പൂത്താൻകോൽ വെണ്മണിക്ഷ്മാസുരവരമറിമാ-
യത്തിൽ മാറിക്കളഞ്ഞോ?