൬൬ കന്നി 4-ാംനു
ഉള്ളനാടതിലശേഷവും പുക-
ഴ്ന്നുള്ളമാടയുവരാജനിന്നലെ
കള്ളമറ്റുവിലസുന്ന കാഞ്ഞിര-
പ്പിള്ളിയിൽ പുഴവഴിക്കണഞ്ഞിതു.
ജവമോടെഴുനെള്ളുംവഴി-
യവിടെയ്ക്കുച്ചക്കെഴുന്നൊരമറേത്ത്
കവിവര ചാലക്കുടിയിൽ
കോവിലകത്തായിരുന്നു ഞാൻ കണ്ടു
നടന്നു ഞാൻ കോവിലകം വരക്കും
മടങ്ങിയിങ്ങോട്ടു മതിങ്കൽവെച്ച്
കടുത്തതില്ലെന്നുടെ രോഗമിപ്പോൾ
പടുത്വമേവം കവിവര്യമൌലേ!
വഴിയ്ക്കു കിട്ടുന്ന മനോരമയ്ക്കു
കുഴക്കു പറ്റുന്നതിനെന്തു മൂലം
കഴിഞ്ഞൊരാഴ്ചയ്ക്കുതയയ്ക്കുവാനായ്
കഴിഞ്ഞതില്ലങ്ങു ഭവാനതെന്നോ.
മറുവടിതരുവാൻ താമസ-
മരുതതുകാണ്മാനിനിക്കൊരുതിടുക്കം
തരമുണ്ടെങ്കിൽ മനോരമ
വിരവൊടതൊന്നിച്ചുതന്നെ പോന്നേ