1. ചാത്തുക്കട്ടികവെ തവപ്രിയസഖക്കത്താകിലൊന്നിച്ചയ-
ച്ചത്യന്താത്ഭുതമായ പുസ്തകമതോടൊത്തിങ്ങുവന്നെത്തി മെ!
ചിത്തംതൽസമയത്തിലുദ്ധതമതായാശ്ചര്യവാരാനിധേ-
രുത്തുംഗൌഘതിരക്കകത്തുനിപതിച്ചാഹന്ത നീന്തുന്നഹൊ
2. ഇക്കാവെന്നൊരുസൻക്കവിപ്രവരയാം യോഷാമണി-
ക്കിക്കാലത്തിലുദിച്ചൊരാത്മജനതായിടും സുഭദ്രാര്‍ജ്ജുനം
ഉൾക്കൌതൂഹലമോടുപാര്‍ത്തതിശയിച്ചീടുന്ന മന്മാനസം
ചൊൽക്കൊള്ളുന്നതദീയമാതൃമഹിമക്കാശിസ്സുനൾകുന്ന്വഹൊ
3. പാര്‍ത്തട്ടിൽ തരുണീമണിക്കു കവിതാചാതുര്യമത്യത്ഭുതം
പാർത്താൽ പൊന്നിലുദിച്ചിടും പരിമളംപോലെപ്രശംസാസ്പദം
താര്‍ത്തേൻവാണിനിനക്കിവണ്ണമുളവായുള്ളോരു തൽകൌശലം
ഭർത്താവിൻ ബഹുജന്മകോടിസുകൃതം താനെന്നുമോര്‍ക്കുന്നുഞാൻ
4. എന്നല്ലാപുനരൊന്നുകൂടി വിരവിൽ ചിന്തിച്ചുകാണേണ്ടതു-
ണ്ടിന്നോര്‍ത്താലിഹ നാടകത്തിലധികം വൈഷമ്യമങ്ങില്ലയൊ
നാന്ദിക്കുണ്ടിഹലക്ഷണം പലവിധം പ്രസ്താവനാദിക്രമം
നന്നായ്‍ചേര്‍ന്നുവരായ്കിലത്ര പലരും നിന്ദിക്കുമെല്ലോ സഖെ
5. ഇക്കാവെന്നൊരുനാമമുള്ള വനിതാരത്നം ശ്രവിക്കേണമെ
സൽകാവ്യാമൃതവാരിരാശിമഥനാലുണ്ടായ ചന്ദ്രക്കലെ
ത്വൽകാര്യത്തിനുമിനുസൽഗുണമനോരമ്യെ നിണക്കും മഹാ
ശ്ലോകത്വാദിഗുണങ്ങളോര്‍ക്കിലധുനാ ധന്യേസമസ്തം സമം
6. സദ്വൃത്തത്തിലുമില്ലഭേദ മമല ശ്ലോകത്തിലൊ കേവലം
ഭേദംനാസ്തി സമസ്തസൽകവിവര ശ്രേണീപ്രിയംഭാവുകെ
വിദ്വന്മോദനവും സമം പുനാലങ്കാരാഭിരാമപ്രഭാ
ഹൃദ്യേ നിൻ കവിതക്കുമിന്നു ഭവതിക്കും പാര്‍ക്കിലെല്ലാം സമം
7. ഇക്കാവേ തവ സൽകവിത്വമഖിലശ്ലാഘ്യം നിനക്കിൽക്ഷമാ
പുങ്കാവിൽ കളർമേ വളര്‍ത്തിവിടരും പന്നിർചെടിപ്പുഷ്പമാം
ഇക്കാലത്തിലതിന്നുദിച്ചുവിലസും സാരസ്യ സൌരഭ്യമി-
ന്നൂക്കോടിക്കവി മന്ദവായു സരസം വാഴ്ത്തിപ്പരത്തുന്നഹോ
8. ചൊല്ക്കൊള്ളുന്നൊരു കേരളത്തിലുമഹോ മറ്റുള്ള രാജ്യത്തിലും
സൽകാവ്യാമൃത പുരസാരമറിയും സ്ത്രീരത്നമിന്നാരഹോ
ഇക്കാവെന്നൊരു പെൺമണിക്കീവിധമായുള്ളോരു സൽകീര്‍ത്തിയെ
കൈക്കൊള്ളാനിടയായതോര്‍ത്തു കവികൾ കൈകൂപ്പി വാഴ്ത്തീടുവിൻ
9. പൊൻകുംഭത്തിനു വേണ്ടതില്ലതിലകം പാര്‍ത്തീട്ടുകിൽ സാമ്പ്രതം
ലോകത്തിൽ തരുണീമണിക്കു കവിതാചാതുര്യവും വേണ്ടഹോ
പാകാരാതി മുഖാമരാദി സകലര്‍ക്കാനന്ദ മിന്നേകുവാ-
നാകും പെണ്മണിയെങ്കിലും കവിതയും ചേന്നാര്‍ലതത്യുത്തമം
10. ചാത്തുക്കുട്ടി കവിപ്രവീരനധുനാ ശ്രീമൽ സുഭദ്രാര്‍ജ്ജുനം
ചിത്താമോദമോടങ്ങയച്ചു സരസം കണ്ടിങ്ങു കൊണ്ടാടുവാൻ
പാര്‍ത്തിട്ടിന്നിഹ മാനവിക്രമ കവിക്ഷ്മാഭൃൽകുമാരൻമുദാ
ചേര്‍ത്തിട്ടുള്ളൊരു തൽപ്രശസ്തി ദശകം സത്തുക്കൾ പാര്‍ത്തീടുവിന്‍
മാനവിക്രമ ഏട്ടൻരാജാ (ഒപ്പ)