കാലേ പാരം വെടിപ്പുള്ള കതളിരതി നീ-
രാജ്യസഞ്ചാരകര്‍മ്മ-
ത്താലേറ്റം വന്ന വൻനന്മകളനിശമഹോ!
ദൈവചിന്താപരത്വം
ചാലേ ചേര്‍ന്നോര്‍ത്തുകൊണ്ടീയചലജലനിധി
ക്കീശവംശേ ജനിച്ചി-
ക്കാലേ കാണും ഭവാനെഗ്ഗുരുപവനപുരാ-
ധീശ്വരൻ കാത്തിടട്ടേ.
വിത്തേശത്വം വിപ്രരിൽക്കെൽപ്പുകൂടും
ചിത്തേ മെത്തും ഭക്തി ശാന്തസ്വഭാവം
ഒത്തേശും നല്ലീടെഴും സൽഗുണത്തിൻ-
സത്തേ! നിത്യം വാഴ്ക വാട്ടം വരാതേ.
ഒട്ടുള്ളിൽച്ചിന്തചെയ്തങ്ങിനെ പല കുറിയും
പറ്റിടാതിപ്പൊളൊട്ടൊ-
ത്തിട്ടുള്ളോരീയവസ്ഥയ്ക്കതിധൃതിയൊടെഴു-
ന്നെള്ളുകെന്നുള്ള കാര്യം
ഒട്ടും പറ്റീല പക്ഷേ പലവിധമവിടെ
ബ്ഭാരമുണ്ടെന്നു മാത്രം
കുട്ടുണ്ണിത്തമ്പുരാനേ! കരുതിയൊരു സമാ-
ധാനമാക്കുന്നു ഞങ്ങള്‍.