ശാന്തങ്കാലടിയിൽബ്ഭജിപ്പവരിലുള്ളാതങ്കമാറ്റുന്നവൻ
സ്വാന്തങ്കര്മ്മവിപാകപദ്ധതിയിൽവീണീടാത്തവൻസത്തമൻ
ദാന്തങ്കന്മഷമറ്റവൻദ്വിജവരാപീഡൻ സദാനേരവും
കാന്തങ്കാരുണികൻ സഹായമിവിടെശ്രീശങ്കരൻ ശങ്കരൻ.
എന്നിഷ്ടൻഗുണശാലിയാകിയമരുത്തോമ്പിള്ളിവിപ്രോത്തമൻ
മന്നിൽപുണ്യനികേതമെന്നു പുകൾ പൊങ്ങിടുന്നശൃംഗേരിയിൽ
ചെന്നിട്ടങ്ങപവര്ഗ്ഗകാംക്ഷി തനതായ ശ്രീശങ്കരാചാര്യർതൻ
മുന്നിൽ താണുവണങ്ങി വേണ്ടൊരുപദേശംവാങ്ങിവന്നീടിനാൻ.
എന്നാലേവം ചുരുക്കിപ്പരമിതുപറയു
ന്നാകിലോവായനക്കാര്-
ക്കിന്നാര്ക്കും തൃപ്തിയാകുന്നതിനൊരു വഴിയായ്
തീരുകില്ലായിരിക്കാം
എന്നാലോചിച്ചുതെല്ലൊന്നിതുവടിവൊടുഞാൻ
വിസ്മരിച്ചോതുവാനായ്
നന്നായിട്ടുദ്യമിക്കുന്നിതുസകലജനം
കണ്ടുകൊണ്ടാടിടട്ടേ!
ആറാമൻമാടഭൂപാലകനമിതഗുണംചേര്ന്ന
കുഞ്ഞുണ്ണുഭൂരാ-
ട്ടാറാട്ടുംമോദമോടീക്ഷിതിസുരനുസഹായിക്ക
കൊണ്ടിണ്ടലൊന്നും
നേരിട്ടീടാതെപോയിസ്സുഖമൊടുവരുവാൻമാഗ്ഗ
മായ്ത്തീര്ന്നുപാര്ത്താ-
ലാരിബ്ഭൂപാലനെപ്പോലപരനുതുണചെയ്തീടു
വാനുള്ളതിപ്പോൾ.
മഞ്ജുശ്രീകീര്ത്തിയോടുംമഹിതഗുണമൊടുംസജ്ജനത്തിങ്കലേറ്റം
രഞ്ജിപ്പോടുംസുമേധാബലമൊടുമതിയായുള്ളദാക്ഷിണ്യമോടും
ഭഞ്ജിക്കാതുള്ളഭാഗ്യപ്രചുരിമയൊടുമൊത്തുല്ലസിക്കുന്നസാക്ഷാൽ
കുഞ്ഞുണ്ണിത്തമ്പുരാനോടെതിരിതരനൃപന്മാരിലാരാണുപാരിൽ?
ശൃംഗേരിയാത്രയുടെമോഹമശേഷമെന്റെ
ചെങ്ങാതിചെന്നുപുനരീനൃപനോടുണര്ത്തി
ഭംഗംവരാതൊരിടവുംഭവദീയയാത്ര
ഭംഗ്യാനടത്തിട്ടുവനെന്നരുൾചെയ്തുഭൂപൻ.
ഇഷ്ടന്റെകാര്യമിതുഞാൻമയിസൂർദിവാൻസി-
ക്രട്ടേരിതൻചുമതലപ്പടിനേരെയാക്കാം
പെട്ടന്നിവണ്ണമകതാരിലുറച്ചതിന്നാ-
യിട്ടന്നുകത്തെഴുതിവിട്ടുമഹീമണാളൻ.
ഇക്കൊച്ചിരാജ്യമതിൽമുമ്പൊരുശങ്കരയ്യൻ
പേഷ്കാരിടക്കിടദിവാൻപണിനോക്കിരുന്നാൾ
ഓര്ക്കുന്നുവോപുനരയാളുടെപുത്രനാണീ-
സിക്രട്ടറിപ്പണിവഹിച്ചുവരുന്നവയ്മ്പൻ.
അച്ചന്ദ്രശേഖരയ്യൻ
കൊച്ചിക്കീശന്റെകത്തുകണ്ടപ്പോൾ
അച്ഛനെയുംവേഴ്ചയുമോര്-
ത്തിച്ചെറുതാംഭാരമേറ്റുകത്തെഴുതി.
കത്തുകണ്ടുനരനാഥനെത്രയും
മുത്തുപൂണ്ടുവിവരങ്ങളൊക്കെയും
ചേര്ത്തുകൊണ്ടൊരുവിലേഖനംദ്രുതം
തീര്ത്തുകൊണ്ടവനിദേവനേകിനാൻ.
ശൃംഗേരിയാത്രചെയ്തങ്ങേര്-
ക്കിങ്ങുപോരുന്നതിന്നുഞാൻ
അങ്ങേപ്പാടഖിലംചെയ്തു
ഭംഗിയാക്കിപുറപ്പെടാം.
മിത്രമേ!ദേഹക്ഷാര്ത്ഥം
പുത്രനൊന്നിച്ചുപോരണം
എത്രനാളെങ്കിലുംതാങ്ക
ളത്രപാര്ക്കുകസൌഖ്യമായ്
വേദവേദാംഗസത്തുറും
വേദാന്തഗ്രന്ഥമൊക്കെയും
ആദിതൊട്ടുപദേശിച്ചു
മോദമാര്ന്നുവരൂഭവാൻ.
എന്നാൽതീവണ്ടിയിൽകേറി
ച്ചെന്നു'ബങ്ക്ളൂരി'റങ്ങണം
പിന്നെവേണ്ടുംസഹായങ്ങൾ
ക്കെന്നാളെത്തത്രകണ്ടിടാം
ഏവമാണലിവേറുന്ന-
ഭൂവലാരികുറിച്ചത്
ഈവസ്തുതയറിഞ്ഞേറ്റ-
മീവിപ്രൻതുഷ്ടനായിതേ.
അത്തമ്പുരാനെഴുതിവിട്ടവഴിക്കുഭാഗ്യ-
വിത്തായവിപ്രനവിടുന്നുനടന്നുമെല്ലേ
ചിത്തംതെളിഞ്ഞുമകനൊത്തഥമീനമാംമാ-
സത്തിങ്കലന്ത്യഗുരുവാരദിനേദിനാന്തേ.
ഹിതംപോലെണ്ടുന്നകൃത്യങ്ങളെല്ലാം
ദ്രുതംചെയ്തുസന്തോഷമുൾക്കൊണ്ടുകൊണ്ടു
പതുക്കെദ്ദിനേശൻമറഞ്ഞോരുനേരം
പുതുക്കാട്ടുവന്നങ്ങുതീവണ്ടികേറി
ചെറുതുരുത്തിയിറങ്ങിയമംഗളം
ചെറുതുമെന്നിയെയൊൻപതടിക്കവേ
വിരുതെഴുന്നവർപിന്നെനൃപാലയേ
ത്വരിതമെത്തിയുറങ്ങിയഥാസുഖം.
നേരത്താബ്ഭാരതാറ്റിൽപരിചിനൊടുകുളി-
ചൂത്തുവച്ചുണ്ടുവേഗം
തെറ്റാതെമൈൽവണ്ടിയിലവർകയ-
റിപ്പോയി'യീരോട്ടിറങ്ങി'?
പാരംകാവേരി'വാക്കാ'ലതിൽമുഴുകിമു-
ദാസന്ധ്യയൂത്തുണ്ടുറങ്ങി
സ്വൈരംപിന്നത്തെനാളുംസുകൃതികള
വിടെത്തന്നെവാണാരശങ്കം.
അസ്തമിച്ചുമണിയെട്ടടിക്കുമളവൊത്തു
കേറിറയിൽവണ്ടിയിൽ
സ്വസ്ഥരായസുഖമുറങ്ങിനാരവർ,പുലര്
ന്നൊരേഴരമണിക്കഹോ
അസ്തശങ്കമഥചെന്നിറങ്ങിവഴിപോ
ലവേസപദി'ബങ്കളൂർ-
സെറ്റി'യെന്നറയിൽവേസ്ഥലത്തുവഴിയെത്ര
പോന്നിതൊരുരാത്രിയിൽ
കൂറൊട്ടേറുന്നഭൂപാലൻ
നേരിട്ടെഴുതിയാപ്പടി
സാറട്ടുമായാളുനില്പു-
ണ്ടാറോട്ടിൽവഴികാട്ടുവാൻ.
ഇവരാവണ്ടിയേറിക്കൊ-
ണ്ടവർകാട്ടുന്നമാര്ഗ്ഗമേ
ദിവാൻസിക്രിട്ടറിസ്വാമി
യവർതൻപൂരുപൂകിനാർ.
ചെന്നനേരത്തിലാസ്വാമി
വന്നുകയ്യുപിടിച്ചുടൻ
നന്നമാനിച്ചിരുത്തീട്ടു
നന്ദിയോടേവമോതിനാൻ.
അല്ലേ!വഴിക്കുസുഖമാ-
യല്ലേപോന്നതുവണ്ടിയിൽ?
ഇല്ലംപോലിവിടംനിങ്ങൾ-
ക്കെല്ലാംസ്വാധീനമെപ്പൊഴും.
ചിത്രമാംമാടഭൂപാല
പത്രമെത്തിയനാൾമുതൽ
എത്രയുംകാത്തിരിക്കുന്നി-
തത്രനിങ്ങൾക്കുവേണ്ടിഞാൻ.
എന്നിത്ഥംകുശലംപറഞ്ഞവരെയാച്ചാ-
രത്തുപാരംഗുണം
ചിന്നീടുന്നമാത്തിൽമൂന്നുദിവസംപാര്പ്പി
ചിതാബ്ഭാഗ്യവാൻ
വന്നീടുംകുഴൽവെള്ളമുണ്ടുസുലഭംകാറ്റു
ണ്ടുവേണ്ടുന്നതി-
ന്നൊന്നിന്നുംലവലേശമില്ലൊരഴലങ്ങൊ
ക്കെസ്സുഖംതന്നെയാം
പിട്ടല്ലമൈസൂർക്ഷിതിപാലകൻതൻ
കൊട്ടാരമൊന്നുണ്ടവിടെസ്സമീപം
ഒട്ടല്ലതിൽചേര്ന്നവിശേഷമിപ്പോ-
ളൊട്ടുക്കുചൊൽവാൻവളരെപ്രയാസം.
പാര്ക്കിൽപാര്ക്കുന്നവര്ക്കൊക്കെയുമകമലിയുംനല്ല
പൂന്തോട്ടമാരും
പോര്ക്കെത്തുമ്പോളമര്ത്തുന്നതിനുവിരുതെഴുന്നശ്വ
കാലാൾസമൂഹം
ഊക്കേറുംമത്തദന്തിപ്രവരരിവകളാലിന്ദ്ര-
ലോകത്തിനൊപ്പം
ഢീക്കാളുംതല്പുരംകണ്ടിതുപരമവരാസ്വാമി
യോടൊത്തൊരുന്നാൾ.
കൂറ്റൻതന്നുടെവായിൽനിന്നിടവിടാതേ
റ്റംപ്രവാഹിപ്പതാ-
യൂറ്റപ്പെട്ട'ഘനാശിനീ'തിപുകഴുംതീര്
ത്ഥത്തിലുംചെന്നവർ
തെറ്റീടാതെകുളിച്ചുകൊണ്ടതുവരെച്ചെ
യ്തുള്ളപാപത്തിന-
ങ്ങറ്റംകണ്ടുകൃതാര്ത്ഥരായ്ക്കടകളുംകണ്ടാർ
കണക്കെന്നിയേ.
പിന്നെശൃംഗേരിയിൽപോയ്വരുവതിനു
വഴിക്കല്ലലില്ലാതിരിപ്പാ-
നൊന്നായേര്പ്പാടുചെയ്തിട്ടതിനുടെവിവരംസ്വാമി
കയ്യക്ഷരത്തിൽ
നന്നായ്'പ്രോഗ്രാം'കുറിച്ചിട്ടവരുടെകരതാർതന്നി-
ലര്പ്പിച്ചുമോദാ-
ലെന്നാൽപോവാംവരുമ്പോളിവിടെവരണമെന്നോതി
ജാതാനുകമ്പം,
വഴിക്കുവേണ്ടുന്നസഹായമെല്ലാം
വഴിക്കുചെയ്യേണമതെന്നുറച്ചു്
തഴക്കമേറുന്നൊരുശിഷ്യനെത്താൻ
തഴച്ചമോദാലവരൊത്തയച്ചൂ
പെട്ടന്നായവർതത്രനിന്നുമണിയഞ്ചിന്നേറി
തീവണ്ടിയിൽ-
തിട്ടംരാത്രിയിലെട്ടടിച്ചസമയം‘തുംകൂ'
രിറങ്ങീടിനാർ
പിറ്റന്നാൾമണിപന്തിരണ്ടിനുപകൽതീ
വണ്ടികേറീട്ടുപോ-യ്പറ്റീരാവതിലൊൻപതായസമയംതെ
റ്റാതെബിന്ദൂരി'ലും
ഈവണ്ടികേൾക്കുക'പുനാ'മുതലായദിക്കിൽ
പോവുന്നുപോൽ'ശിവമല'യ്ക്കൊരുവണ്ടിവേറേ
ആവണ്ടിവന്നണയുവാൻമണിമൂന്നടിക്-
കാറാവുംവെളുപ്പിനതിൽവേണമിവര്ക്കുപോവാൻ.
ചാലേകുളിച്ചുവെച്ചുണ്ടു
മാലേലാതവർരാത്രിയിൽ
കാലേവണ്ടിക്കുപോയചേര്ന്നു
നാലേകാലിൽ'തരിക്കരെ'
ചിക്കന്നിയുരചെയ്തദിക്കുകളിലെത്തീടുമ്പൊഴെല്ലാടവും
സര്ക്കാരാളുകൾവാഹനങ്ങളൊടുവന്നെത്തിസ്സലാംചെയ്തിടും
ദുഃഖത്തിന്നിടയില്ലവേണ്ടതഖിലംവേണ്ടുംപ്രകാരംനട-
ത്തിക്കാനാളുകൾവേണ്ടതുണ്ടതഖിലംസിക്രിട്ടറിപ്രാഭവം.
'തിരിക്കരെ'ച്ചെന്നവരങ്ങിറങ്ങി-
യിരിക്കുമപ്പോളൊരുപെട്ടിവണ്ടി
ശരിക്കുശൃംഗേരിയിൽനിന്നുവന്നു
തെരിക്കനേഭൃത്യരൊടൊത്തവര്ക്കായ്.
യോഗാചാര്യക്കൊരാചാര്യൻ
യോഗിമാമുനിപുംഗവൻ
ആഗമാപായരഹിതൻ
ഭാഗധേയപരന്തപൻ.
ബ്രഹ്മചാരിസദാകാലം
ബ്രഹ്മദ്ധ്യാനപരായണൻ
കന്മഷംതീര്ന്നപുരുഷൻ
നിര്മ്മലൻനിത്യമംഗളൻ.
ശങ്കരാചാര്യഭഗവൽ-
സങ്കേതത്തിലിരിപ്പവൻ
സങ്കടക്കൂരിരുട്ടിന്നു
തിങ്കളായിവിളങ്ങുവോൻ.
സ്വാമിലോകഗുരുസ്വാമി
കാമിതങ്ങൾകൊടുപ്പവൻ
ആമഹാത്മാവയച്ചുള്ള-
താമീവണ്ടിദയാപരൻ.
അൻപത്തഞ്ചുണ്ടുമൈലീസ്സറിയുകയിവിടംവിട്ടു
ശൃംഗേരിയെത്താൻ
ബെമ്പിട്ടിപ്പോൾഗമിച്ചാൽപകൽമണിശരിയായ്നാല
ടിക്കുമ്പൊളെത്താം,
അൻപോടയ്യഞ്ചുമൈലീസ്സണയുമളവിലാക്കാള
യേമാറ്റുമെന്നും
സമ്പ്രീത്യാവന്നദൂതൻസവിനയമവരോടോതി
വന്ദിച്ചനിന്നാൻ.
'ഒന്നാന്തിയാണു'വിഷുവാണതുകൊണ്ടുവേഗം
നന്നായ്ക്കുളിച്ചുതൊഴുതൂണുകഴിച്ചുപോരാം
എന്നോതിദ്ദൂതനൊട്ടുമുൻപവരോടുകൂടെ-
വന്നളെയപ്പൊളവിടുന്നുപിരിച്ചയച്ചൂ.
ഇച്ഛയ്ക്കൊത്തതുപോലെതന്നെകുളിയുംമറ്റുംകഴിച്ചെന്നുന-
ട്ടുച്ചയ്ക്കായവർപെട്ടിവണ്ടികയറിപ്പോയാറടിക്കുംവിധൌ
മെച്ചംചേര്ന്നൊരുഭദ്രയാംനദിയിലൂത്തുണ്ണാ'തിടക്കള്ളി'യെ-
ന്നൊച്ചപ്പെട്ടൊരുപട്ടണത്തിലഥചെന്നെത്തീനിശീഥോദയേ.
അവിടെപ്പലഹാരംതി-
ന്നവരതികുതുകേനരാത്രിയിൽതന്നെ
ജവമൊടുപോയ്പിറ്റെന്നാ-
ളവികലമുച്ചയ്ക്കുചേര്ന്നുശൃംഗേരി.
ചെന്നെത്തിവണ്ടിയതിൽനിന്നവരങ്ങിറങ്ങി
വന്നെത്തിയപ്പൊഴുതിലങ്ങവിൽദാരൊരുത്തൻ
ധന്യത്വമേറിയജഗൽഗുരുതൻനിയോഗാ
ലന്നത്തലേതുമണയാതവരെബ്ഭരിപ്പാൻ.
പിന്നീടായവരോടുവേണ്ടകുശലംചോദി-
ച്ചുപാര്ത്തീടുവാൻ
നന്നായിട്ടൊരുബങ്കളാവുമുഴുവൻതയ്യാ
റുചെയ്തീടിനാൻ
എന്നിട്ടായവരെക്ഷണിച്ചവിടെയാക്കിക്കൊ
ണ്ടമന്ദാദരം
നിന്നാനായവനായവര്ക്കുതുണയായ്വേണ്ടു
ന്നതിന്നൊക്കെയും.
പൃത്ഥ്വീതലംമുഴുവനുംപരിശുദ്ധമാക്കു-
മ'ത്തുംഗഭദ്ര’കളകാന്തികലര്ന്നജസ്രം
വൃത്തിക്കുതക്കവിധമായ്കിഴുമേലൊലിച്ചു
വര്ത്തിപ്പതുണ്ടവിടെയെത്രവിശേഷമോര്ത്താൽ.
വിദ്യാനൈപുണിയാര്ന്നെഴുന്നഭഗവാൻശ്രീശങ്കരാചാര്യരാ-
മദ്ദേഹംകരുണാപയോധികലിതാനന്ദംപ്രതിഷ്ഠിച്ചതായ്
'വിദ്യാശങ്കര''ശാരികാഭഗവതീ'ത്യേവംമഹാവിസ്മയം
ഹൃദ്യാനന്ദദമുണ്ടുരണ്ടുസുമഹാക്ഷേത്രംവടക്കേക്കരെ
നോക്കിയാൽദേവസദന-
മക്കരെപ്പലതുണ്ടിനി
യുംശങ്കരാചാര്യ
തൃക്കരത്താൽപ്രതിഷ്ഠിതം
ആചാരംപലമാതിരിക്കുനിയമിച്ചിന്നുംനടത്തിപ്പൊരീ-
യാചാര്യൻഗുരുചിദ്രസത്തിലലിവോൻശ്രീശങ്കരസ്വാമികൾ
അചന്ദ്രാര്ക്കമനന്തകീർത്തിയുളവാക്കിത്തീര്ത്തയോഗീശ്വരൻ
പ്രാചീനൻമുനിവാണിരുന്ന'മഠ'മുണ്ടങ്ങെത്രയോപാവനം.
ഉങ്കററുസന്യസിച്ചിട്ടr-
സങ്കേതംവാണിടുംയമി
ശങ്കരാചാര്യരാണിന്നും
ശങ്കയില്ലിതുവാസ്തവം
തെക്കേക്കരയ്ക്കലപരിപാവനമെന്നുപണ്ടേ
ചൊൽക്കൊണ്ടെഴുന്ന'നരസിംഹവനം'പ്രസിദ്ധം
ഇക്കാലമായതുപരിഷ്കൃതിചെയ്തുപൂങ്കാ-
വാക്കീപെരുത്തുമണിമേടകളുംചമച്ചൂ.
സുരപുരിയൊടെതിർക്കാൻതക്കതായുല്ലസിക്കും
പുരവരമതിലിപ്പോൾപത്തുനൂറുണ്ടതെല്ലാം
ഗുരുവരനുടെതൃക്കാൽവീണുവന്ദിക്കുവാനായ്
വരുവൊരുവഴിപോക്കര്ക്കുള്ളതാണുള്ളതത്രേ.
ഊനംവിട്ടുള്ളസാക്ഷാൽപഴയമഠമതിൽ
സന്യസിപ്പോര്ക്കുവാസ-
സ്ഥാനംതാനാണതന്നേമുതലിതുവരെയും
ഭേദമില്ലിന്നുമെന്നാൽ
വേനല്ക്കാലംചിലപ്പോളിവിടെയുമെഴുന
ള്ളിച്ചിദാനന്ദരൂപം
ദ്ധ്യാനിച്ചുംകൊണ്ടിരിക്കുംനിഖിലജനഗുരു
സ്വാമിയീസ്വാമിയാരും.
ചൊല്ക്കൊള്ളുംതുംഗഭദ്രാനദിയിലവർകുളി
ചൂത്തുകൃത്യങ്ങളെല്ലാ-
മുൾക്കൊള്ളുംഭക്തിപൂര്വ്വംചെറുതവിടമതിൽ
തന്നെസാധിച്ചുകൊണ്ട്
തക്കത്തിൽ'ശങ്കരൻകോവി'ലിലടിയരുളും
മുപ്പുരാരാതിയേയും
ചിൽക്കാമ്പുംശാരികാതൻപദകമലമതും
കൂപ്പിവന്നുണ്ടുപിന്നെ.
പിന്നെത്തെല്ലവർവിശ്രമിച്ചുസുഖമായ്വാഴു
ന്നനേരത്തടു-
ത്തൊന്നങ്ങോട്ടറിയിച്ചുമന്ദമവിൽദാരായോ
രുദാരാശയൻ
ധന്യാത്മൻ!നരസിംഹപർവ്വതമതിൽപ്പുണ്യാ
ശ്രമത്തിങ്കലാ-
ണിന്നിപ്പോൾഗുരുവ്യചാരുചരണാംഭോജം
വിളങ്ങുന്നതു്.
ചൊല്ലേറുന്നചരാചരംമുഴുവനുംസാക്ഷാൽ
വിരാട്ടെന്നുറ-
ച്ചെല്ലാലോകവുമൊന്നുപോലെകരുതുംസ്വാമി
ക്കൊഴിച്ചേവനും
കല്യാണാലയ!ബുദ്ധിമുട്ടിനിടയാണദ്ദി
ക്കഹോനിങ്ങളോ
ചെല്ലാനുംകുളിയൂണുറക്കമിവസാധിപ്പാ
നുമാളായ്വരാ.
പത്തുണ്ടുനാഴികയതോവഴിതന്നെമോശ-
മത്യുഗ്രമാണവിടെ'മഞ്ഞു'മലംപ്രദേശം
എത്തുംജഗൽഗുരുമുറയ്ക്കിരുപത്തിരണ്ടാ-
മത്തീയതിക്കിവിടെഞാനിനിയെന്തുവേണ്ടു?
ഹൃദ്യാകാരൻഗുരുസ്വാമികളരികിൽവരാൻ
സമ്മതിക്കുന്നതായാ-
ലദ്ദിക്കിൽചെന്നുവന്ദിപ്പതിനുകൊതിപെരു-
ത്തുണ്ടിനിക്കിണ്ടലില്ലാ
ഉദ്ദേശംനിങ്ങളങ്ങോട്ടെഴുതിയനുവof
പ്പിച്ചയയ്ക്കുന്നതിന്നാ-
യുദ്ദ്യോഗിക്കേണമെന്നാലതിനൊരുകൃപയു
ണ്ടാവണംവേണമേവം.
പാകത്തിലിങ്ങിവർവസിപ്പതുമങ്ങുചേരാ-
നാകാംക്ഷയുള്ളതുമുടൻഗുരുവോടുര്ണത്താൻ
ശ്രീകണ്ഠശാസ്ത്രികൾമറംവകമുഖ്യഹേജ-
ണ്ടാകുന്നവിപ്രന'വിൽദാരൊ'രെഴുത്തയച്ചു.
അക്കത്തയച്ചകഥയുംവിവരങ്ങളുംപോയ്
തക്കത്തിലായവരൊടോതിയതിന്റെശേഷം
ഉൾക്കൌതുകത്തോടുമവര്ക്കുസഹായമോരോ-
ന്നൊക്കെസ്സദാസമയവുംറഡിയാക്കിവാണാൻ.
നാലുനാളിവിടെസ്വേഛ
പോലെവാണുദിനംപ്രതി
വൈലാറിയാൽവിശേഷങ്ങ-
ളാലോകിക്കുംനടന്നവർ.
കത്തെത്തിയായതിലെഴുംവിവരങ്ങളെല്ലാം
ശാസ്ത്രിദിജൻതിരുമനസ്സറിയിച്ചശേഷം
ചിത്തംതെളിഞ്ഞവരെയിങ്ങുവരുത്തുവാനായ്
പത്രത്തിലൊന്നെഴുതിമാമുനിമൌനശാലീ.
കത്തെത്തിവസ്തുതയുണര്ത്തിയുടൻവരുത്താൻ
ഹസ്തത്തിനാലരുളിമാമുനിയെന്നുശാസ്ത്രീ
പത്രത്തിൽവിട്ടുകുറികണ്ടവരെക്ഷണത്തി-
ലെത്തിച്ചുമാമലയിലേക്ക'വിൽദാരു'ദാരൻ
മിന്നുംമേനാവിലാണന്നു
കുന്നുകേറ്റിയയച്ചത്
എന്നാൽമഠംവകയതിൽ
നിന്നാണീച്ചിലവൊക്കെയും.
ചെന്നിട്ടായവരാസ്ഥലംമുഴുവനൊന്നാലോകനംചെയ്തവാർ
വന്നിട്ടുള്ളൊരുവിസ്മയംപറയുവാനാളാകയില്ലാരുമേ
എന്നിട്ടിന്നതുചെയ്തിടേണമിനിയെന്നോര്ക്കാതഹോരണ്ടുനാൽ
മിന്നിട്ടങ്ങിനെയമ്പരന്നവിടെനിന്നാരാസ്ഥലപ്രാഭവാൽ.
പുന്നാഗംപൂളപൂവംപനപനസമെരുക്കമ്പഴംതമ്പകംനൽ-
ക്കുന്നൊക്കുംകൂവളംകാവളയഴകൊഴുകുംവീട്ടികമ്മട്ടിമട്ടി
നന്നായിട്ടുള്ളതേന്മാവയനികരിമരംവേങ്ങവേങ്ങാവൽപോങ്ങ
തൌന്നത്യംചേര്ന്നതേക്കാമരുതുമലയജുംകൊന്നപൂത്തുള്ളശോകം.
കാളുംകാഞ്ഞിരമത്തിയിത്തിയരയാൽപേരാൽപയിൻപഞ്ഞിനീർ-
വാളംവെട്ടിയിലഞ്ഞിനെല്ലിപലകപ്പയ്യാനിപൂപ്പാതിരി
മൂളുംമൂളിയിരിമ്പകംപുളികവുങ്ങൊന്നാന്തരംതെങ്ങുപേ-
രാളുംചെമ്പകമാറ്റുവഞ്ചിമുളനീലാമ്പലജാതിദ്രുമം
ഇത്യാദിവൃക്ഷങ്ങടെതൂര്ച്ചകൊണ്ടാ-
ദിത്യന്റെരശ്മിക്കവിടെപ്രവേശം
മദ്ധ്യാഹ്നകാലത്തിലുമില്ലകണ്ടാ-
ലത്യന്തമാശ്ചര്യമതീപ്രദേശം
ഗുരുവാംമുനിവാഴുന്ന
നരസിംഹാദ്രിപാവനം
ഹരിയുംകരിയുംമാനും
നരിയുംനാരുംസമം.
ഇടയാറില്ലവൈരത്താൽ
പടയാടില്ലൊരുത്തരും
കൂടിയാടിസ്സദാകേളി
യാടിയാടിനടന്നിടും.
അടിച്ചലറിവീണച്ഛ-
സ്ഫടികാഭയെഴുംജലം
വടിയുംചോലയിൽചെന്നു
വടിയുന്നിതുപന്നികൾ.
പാരംവേഴ്ചയിൽവാഴുന്നു
കീരിയുംപാമ്പുമങ്ങിനെ
ചേരുന്നുപയ്ക്കളോടേറ്റം
ക്രൂരരാംവ്യാഘ്രജാതികൾ.
പുണ്യംപുലമ്പുമവിടെ
പ്പര്ണ്ണശാലകൾനോക്കിയാൽ
എണ്ണമില്ലജനങ്ങൾക്കു
കണ്ണിനാനന്ദമെത്രയും.
ഇത്തരംപലതുംകണ്ടു
സത്വരംസത്തരാമവർ
തത്രനിന്നുകുളിപ്പാനാ-
യൊത്തിറങ്ങിയഥാസുഖം.
പരിചിൽശങ്കരാചാര്യ
ഗുരുപാദങ്ങൾനിത്യവും
നീരാടുംതീര്ത്ഥതോയത്തി-
ലാറാടിയവരാദ്യമേ.
അത്യാവശ്യംകഴിച്ചിട്ടാ
നിത്യമുക്തപദാംബുജം
ചിത്തത്തിലോര്ത്തുവന്ദിപ്പാ-
നൊത്തുചെന്നുവിനീതരായ്.
ചൊല്ലേറുംപര്ണ്ണശാലാന്തരമതിലരുളുംദിവ്യമാംയോഗിരൂപം
ചൊല്ലാംകൺകൊണ്ടുകണ്ടാസ്സുകൃതികളവിടെജ്ജന്മസാഫല്യമാര്ന്നാർ
കല്യാണക്കാതലായിക്കലുഷരഹിതനായ്സച്ചിദാനന്ദരൂപം
മെല്ലെദ്ധ്യാനിച്ചിരിക്കുംതിരുവടിയരികിൽകാണുവോര്ക്കല്ലിമോക്ഷം
മൂക്കാൻതലയ്ക്കലാദൃഷ്ടി
തൃക്കൈമടിയിലങ്ങിനെ
ഭക്തിയോഗാസനം,മെയ്യി-
ലൊക്കെഭസ്മംവിരാണ്മയം.
കൂര്മ്മാസനത്തിലീവണ്ണം
നിര്മ്മലാചാര്യവര്യനെ
സമ്മോദാലവർകണ്ടപ്പോ-
ളിമ്മാതിരിനിനച്ചുതേ.
ധര്മ്മമോസച്ചിദാനന്ദ
മര്മ്മമോസൂര്യദേവനോ
ചിന്മയൻവിഷ്ണുവോസാക്ഷാൽ
ചര്മ്മധാരിമഹേശനോ.
ബ്രഹ്മനോബ്രാഹ്മണര്ക്കുള്ള
ജന്മസാഫല്യപുണ്യമോ
നിര്മ്മായംശുഭവസ്തുക്ക-
ളിമ്മാതിരിവിളഞ്ഞതോ.
കോളില്ലാത്താഴിയോകാറ്റു-
വാളിച്ചീടാത്തദീപമോ
കാളുംത്രേതാഗ്നിയോലോക-
മാളിക്കുംകാലരൂപമോ.
പുരുപുണ്യങ്ങളൊന്നിച്ചു
പുരുഷാകാരമാര്ന്നതോ
നിരുപിക്കാനുമാകാതു-
ള്ളൊരുമൂര്ത്തിവിശേഷമോ.
ഭസ്മവുംമാലയുംപൂണ്ടു
സസ്മിതംവാണിടുംമുനി
അസ്മദീയരെയിട്ടൊന്നു
വിസ്മയിപ്പിച്ചുകാഴ്ചയിൽ.
അനുമോദംകലര്ന്നുള്ളോ-
രനുവാദത്തോടായവർ
മുനിതൻസവിധംപുക്കു
വിനയംപൂണ്ടുനിന്നുതേ.
അടുക്കലെത്തീട്ടവർപിന്നെമോദാൽ
കടുക്കകൽക്കണ്ടമൊടാമ്രപക്വം
അടുക്കുകൂടുംസിതയെന്നിതെല്ലാ-
മടുക്കിവെച്ചാശുനമസ്കരിച്ചൂ.
ഭവാബ്ധിതന്നിൽപരിചോടുമങ്ങി-
ബ്ഭയന്നുവല്ലാതുഴലുന്നൊരെന്നെ
ഭവാൻകരേറ്റീടമിന്നുസാക്ഷാൽ
ഭവപ്രഭാവംകലരുംദയാബ്ധേ!.
ഈവണ്ണംചൊല്ലിയാണെന്നാ
ഭൂവിണ്ണോരുനമിച്ചതു
കാർവണ്ണപ്രിയനായീടു-
മാവര്ണ്ണാശ്രമചാരിയെ
മൌനിമാമുനിയീവിപ്രൻ
ദീനക്കാരൻവയോധികൻ
മാനസത്തിൽനിനച്ചേവം
മൌനംവിട്ടരുളീടിനാൻ
മുക്തിക്കുപലതുണ്ടിന്നു
യുക്തമായിട്ടതെങ്കിലും
ഭക്തിയാണതിൽമുമ്പെന്നു-
ള്ളുക്തിപണ്ടുള്ളതല്ലയോ.
ജയിക്കസച്ചിദാനന്ദം
ജയിക്കജഗദാശ്രയം
ജയിക്കപരമോങ്കാരം
ജയിക്കുകപരാൽപരം
എന്നോതിനന്നായിയനുഗ്രഹിച്ച
പിന്നീടുനന്ദ്യാകുശലങ്ങൾചൊല്ലി
എന്നിട്ടുചെന്നൂണുകഴിച്ചുവേഗം
വന്നാലുമെന്നാൻമുനികാലവേദി.
അരുളപ്പാടിനാൽതോഷം
കരളിൽകവിയുംപടി
ത്വരിതംപോന്നുയോഗീന്ദ്ര-
ചരിതംപേര്ത്തുമാര്ത്തവർ.
കാര്യസ്ഥൻശാസ്ത്രിവന്നാക്കുശലമൊഴി
പറഞ്ഞെത്രയുംസൽഗുണൌഘം
ചേരുംപര്ണ്ണാലയത്തിൽപരിചിനൊടവരെ-
ക്കൊണ്ടുപോയ്വേണ്ടവണ്ണം
ചാരംമാനിച്ചിരുത്തീട്ടതിസുഖനിലയിൽ
ഭക്ഷണത്തെക്കഴിപ്പി-
ച്ചാരാലൊന്നിച്ചിരുന്നങ്ങിനെപൊടിപൊടിപാറ്റി
ച്ചുമോദിച്ചുവാണാർ.
അന്നേരമോരോവെടിയുംപറഞ്ഞാ-
ദ്ധന്യാശയന്മാരമരുന്നനേരം
വന്നാനൊരാൾമൂന്നുമണിക്കുകാണാൻ
ചെന്നാലുമെന്നായവരോടുരപ്പാൻ.
പിന്നെപ്പറഞ്ഞപടിയാവെടിനിർത്തിശാസ്ത്രി
തന്നെപ്പിരിഞ്ഞുമുനിവര്യപദാരവിന്ദം
വന്ദിച്ചുചെന്നവരടുത്തുനമസ്കരിച്ചു
നിന്നാരിരുത്തിമുനിസാരമിവണ്ണമോതി.
ആദിദേവാംശമാണെല്ലാം
ഭേദമില്ലെന്നിരിക്കിലും
ഏതുദൈവത്തിലാണുള്ളിൽ
പ്രീതിതോന്നുന്നിതേറ്റവും.
ധാതാവുവിഷ്ണുശിവനര്ക്കനനന്തനിന്ദു
ഭൂതേശനാദിഗുരുവിഘ്നഹരൻഹനൂമാൻ
ഭൂദേവ-രാമനലിവേറിയകൃഷ്ണനേവം
ഓതുന്നുശക്തനെയിതിൽപ്രതിപത്തിയാരിൽ
'കുന്നിൻകുമാരി''രമ''വാണി'വസിഷ്ഠപത്നി
യിന്ദ്രാണിഭൂമിമഹിഷാർദ്ദിനിഭദ്രകാളി
എന്നിപ്രകാരമുയരുംപരശക്തിഭേദം
തന്നിൽഭവാൻമനതാരലിയുന്നതേതിൽ.
പലതുണ്ടോര്ക്കമന്ത്രങ്ങ-
ളുലകിൽപ്രണവോൽഭവം
നലമോടുള്ളവിശ്വാസ-
മലമേതിങ്കലാണതിൽ.
നന്നായിട്ടുഭജിച്ചുശങ്കരിയെയിങ്ങേറെ
സ്സുഖാര്ത്ഥംപരം
തന്നിൽസൌഖ്യമതിന്നുഞാൻഹരിഹരന്മാ-
രേയുമേറുംമുദാ
എന്നാലായതുഭേദബുദ്ധിയോടുകൂടീട്ടാ-
ണുഭേദംവിനാ
പിന്നെഗ്ഗീതയൊടൊത്തുസപ്തശതികൊ
ണ്ടൊട്ടല്ലസേവിച്ചതും.
ശിവതത്വസുധാനിധികൊ-
ണ്ടവിടവിടെച്ചെന്നുഞാൻപലേടത്തും
അവികലഭക്ത്യാഭേദം
ലവമകമണയാതെകണ്ടുസേവിച്ചു.
പരിചിനൊടെൺപതുലക്ഷം
പരമിപ്പഞ്ചാക്ഷരംമഹാഭക്ത്യാ
പറയാമക്ഷരലക്ഷം
തരസാഗായത്രിയുംജപിച്ചേൻഞാൻ.
എന്നിപ്രകാരമവർതമ്മിലുരച്ചതാണു
വന്ദിച്ചുപോന്നുനിയമങ്ങൾകഴിച്ചശിച്ചു
കുന്നുന്മെലെന്തൊരുതണുപ്പതിശക്തികാറ്റു-
മെന്നല്ലമഞ്ഞുമഴപോലെചൊരിഞ്ഞിടുന്നൂ.
കൂടാരമുണ്ടുശയനത്തിനുനല്ലവയ്ക്കോൽ
ചോടേനിരത്തി'വിരി'കമ്പിളിയെന്നിതെല്ലാം
പാടേവിരിച്ചഥചുരുണ്ടുകിടന്നുമീതേ-
മൂടുംകരിമ്പടമെരിച്ചിടുമഗ്നിചുറ്റും.
എന്നാലുമാളുകള്തണുത്തുവിറച്ചുറങ്ങാ-
തന്നന്നുരാത്രികഷണിച്ചുകഴിച്ചിടുന്നൂ
ധന്യാശയൻഗുരുവിനില്ലഴലെത്രമഞ്ഞു
വന്നാലുമീമലകുലുങ്ങുകിലുംകുലുങ്ങാ.
അലിവിന്നലയായോരീ
ക്കലിതാശയനാംമുനി
ഫലമൂലാദിയുംകൂടി
ച്ചിലനാളേഭുജിച്ചിടൂ
മുക്കാൽമൈലങ്ങുയര്ന്നാമലയുടെമുകളിൽ
പ്പാറമേൽഘോരഘോരം
ചൊൽക്കൊള്ളുംനാരസിംഹാകൃതിയൊരുശി
ലയിൽസ്സാധുശോഭിച്ചിടുന്നൂ
തൃക്കാലാലേനടന്നാമലയുടെമുകളിൽചെന്നി
രുന്നാസ്വരൂപം
ചിക്കന്നോര്ത്തിട്ടുനിത്യംമുനിവരനവിടെധ്യാ
നമുണ്ടേറെനേരം.
ഒരാഛാദനയില്ലാത്താ
ക്കരിമ്പാറപ്പുറത്തുതാൻ
ഗുരുവാഴുംവേനൽവര്ഷ-
മൊരുപോലചലോപമൻ.
മലയിലിവർവസിച്ചാൽവല്ലദീനങ്ങളുംവ-
ന്നലയുമിതിവിചാരിച്ചാര്യനാചാര്യചര്യൻ
അലമവരെവരുത്തിസ്വാമിസാരോപദേശം
ചിലതരമരുളിച്ചെയ്തങ്ങയക്കാനുറച്ചാൻ.
ഭാഷ്യം,നൽബ്രഹ്മസൂത്രം,ഹരിനരനുപദേ
ശിച്ചൊരാഗ്ഗീത,ഗീതാ-
ഭാഷ്യംപാരംഗുണൌഘംചിതറുമൊരവ
ധൂതാഖ്യയാംഗീതപിന്നെ
ജോഷംവിട്ടല്ലസിക്കുംവിവിധമുപനിഷൽ
ഭേദമിത്യാദിയേറെ
ത്തോഷംകൈക്കൊണ്ടുകൊണ്ടാഗുരുവരനുപദേശി
ച്ചുവേണ്ടുംപ്രകാരം.
കൃത്യങ്ങളൊന്നുംതെറ്റാതെ
പത്താംതീയതിനാൾവരെ
സത്തൊക്കെയുപദേശിച്ചു
മുത്തൊത്തിങ്ങിനെച്ചൊല്ലിനാൻ.
നിങ്ങൾക്കുപോകാമിനിവേണ്ടതെല്ലാം
ശൃംഗേരിവന്നിട്ടുപറഞ്ഞുകൊള്ളാം
വ്യത്യാസമില്ലാതിരുപത്തിരണ്ടാ-
മത്തീയതിക്കെത്തിടുമന്നുകാണാം.
സാരംഗ്രഹിച്ചവരശിച്ചവിടുന്നുമേനാ-
വേറിത്തിരിച്ചുമലവിട്ടൊരിടത്തിറങ്ങി
ആരാവുറങ്ങിയവിടുന്നൊരുപെട്ടിവണ്ടി
കേറിത്തിരിച്ചപുലർകാലെ'മഠ'ത്തിലെത്തി.
അനുവാരംപഠിപ്പെല്ലാം
മനനംചെയ്തുകൊണ്ടവർ
മുനിവര്യന്വരാനുള്ള
ദിനമെണ്ണിക്കഴിച്ചുതേ.
മുന്നിൽപറഞ്ഞദിവസം
തന്നിൽസായന്തനാന്തരേ
ധന്യശീലനെഴുന്നള്ളി
പൊന്നുംപല്ലക്കിലങ്ങിനെ.
നാട്ടുകാരഭിവന്ദിപ്പാൻ
കേട്ടുകേട്ടവരൊക്കെയും
കോട്ടംവിട്ടുപുറപ്പെട്ടു
കൂട്ടത്തോടെത്തിതൽപുതേ.
ഉദ്യോഗത്തിലിരിപ്പോരും
വിദ്വാന്മാർസജ്ജനങ്ങളും
എത്രയോതൽപ്പുരംതന്നി-
ലെത്തിതൽപ്രീതികാംക്ഷികൾ.
പട്ടുകൊണ്ടുവിതാനിച്ചു
പട്ടണംരണ്ടുവീഥിയും
കെട്ടിതോരണവുംനല്ല
മട്ടോലുംമലർമാലയും
നിറകുംഭങ്ങളുംപാരം
നിറംചേരുംപ്രദീപവും
നിരത്തിയധികംമോടി
വരുത്തിപുരവാസികൾ
അകിൽഗുൽഗുലുധൂപിച്ച
പുകയേമന്ദമാരുതൻ
സുകരംതൽപ്പരംതന്നി-
ലകംപൂകിച്ചുമേവിനാൻ.
അമ്പാരികൾപുറത്തുള്ള
കൊമ്പനാനകളങ്ങിനെ
മുമ്പകമ്പടിനിൽക്കുന്നു-
ണ്ടമ്പമ്പാ!പൌരുഷാപരം.
പട്ടാളക്കാർ"ബാന്റു"വാദ്യ-
മിട്ടെരിച്ചുംതുറുപ്പികൾ
ധൃഷ്ടരായുംനിരക്കുന്ന
മട്ടുകണ്ടാൽമനോഹരം
പൊല്ലിസ്സുകാരിടയ്ക്കൊക്കെ
വില്ലയിട്ടശിപായിമാർ
നല്ലകാഴ്ചരസംതന്നെ-
യല്ലോകാണേണ്ടതാണിതു.
സനകാദികളെപ്പോലേ
മനശ്ശുദ്ധിയെഴുന്നവർ
മുനിയെസ്സാമഗാനംചെ-
യ്തനുവര്ത്തിപ്പതുംരസം.
നാഗസ്വരംപഞ്ചവാദ്യം
നാകത്തോളമുയർന്നവ
പാകത്തിൽജയശബ്ദങ്ങ-
ളാകപ്പാടേമനോഹരം.
ചക്രദീപട്ടിനോക്കുന്ന
ദിക്കിലൊക്കെനിരന്നുതെ
തൃക്കഴൽക്കുനമിക്കുന്ന
ഭക്തര്ക്കില്ലന്തമത്ഭുതം.
അഷ്ടഗന്ധംഞരിപ്പോടി-
ലിട്ടുധൂപിച്ചിളാസുരര്
എട്ടുപത്താൾനടക്കുന്നു
പട്ടുബേഷ്ടിയണിഞ്ഞവർ.
വലുതായുള്ളതൂണിന്മേൽ
കുലവാഴപലേതരം
അഴകിൽപുവ്വുര്തിക്കുന്നു
മഴപെയ്യുന്നമാതിരി.
ഏവംനാനാപ്രകാരത്തി-
ലേവരുംസേവചെയ്യവെ
കൈവല്യംകണ്ടവൻയോഗി
ഭൂവിണ്ണോർകളിലുത്തമൻ.
സത്യജ്ഞൻസച്ചിദാനന്ദ
തത്വമൊക്കെയറിഞ്ഞവൻ
നിത്യൻഭക്തജനത്തിന്റെ
ഹൃത്തിലൊക്കെവിളങ്ങുവാൻ.
ആരിലുംദയതൻചിത്ത
താരിലുള്ളമുനീശ്വരൻ
പാരിലുംപരലോകത്തു
ചേരിലുംഭേദമറ്റവൻ.
ബ്രഹ്മജ്ഞൻഗുണവാൻനിത്യ
ബ്രഹ്മചാരീസനാതനൻ
സമ്മതൻസജ്ജനങ്ങൾക്കു
കന്മഷംതീർന്നപൂരുഷൻ.
ഊഴിവാനവനാമെന്റെ
തോഴരിൽകൃപയുള്ളവൻ
ആഴിയോളംമനക്കാമ്പി-
നാഴമുള്ളയതീശ്വരൻ.
സുന്ദരൻസുകുമാരാംഗ-
നിന്ദിരാരമണപ്രിയൻ
മന്ദഹാസമതാകുന്ന
ചന്ദനച്ചാർതളിക്കുവോൻ.
വന്നുനിന്നജനങ്ങൾക്കു
നന്ദിതോന്നിച്ചിട്ടുംപടി
മന്ദസ്മിതംതുകിനോക്കി
മന്ദിരംപൂകിമാമുനി.
അന്നുംചെന്നവർവന്ദിച്ചു
നിന്നുനന്നെവിനീതരായ്
മന്ദസ്മിതംചെയ്തുമന്ദ
മൊന്നരുളീടിനാൻ.
ഇന്നിപ്പോൾനിൽക്കേണ്ടതിരേക്കുനാളെ
വന്നേയ്ക്കുശേഷംവിവരങ്ങളെല്ലാം
അന്നേരമോതാംധൃതിയാണുവേഗം
ചെന്നാലുമെന്നായവരെപ്പിരിച്ചു.
തെറ്റന്നായവരന്നുപോന്നുനിലയംപ്രാപി
ച്ചിരുന്നൂസുഖം
പിറന്നാളറിയിച്ചുചെന്നുമുനിതൻചാര
ത്തുപാരംമുദാ
മുറ്റുംനന്ദികലർന്നിരുത്തിവളരെഗോപ്യ-
ങ്ങൾമന്ത്രങ്ങളും
മറ്റുംനന്മയൊടാമുനീന്ദ്രനുപദേശംചെ
യ്തുരണ്ടാമതും.
ഗുരുദക്ഷിണയുംചെയ്തു
മരുവുംമമതോഴരെ
അരികിൽത്താൻവിളിച്ചേവ-
മരുളിച്ചെയ്തുമാമുനി.
കായവാക്ക്ചിത്തകര്മ്മങ്ങൾ
ന്യായമായിട്ടിരിക്കണം
ആയംപോലെവ്യയംവേണം
മായംനന്നല്ലൊരേടവും.
തന്നെക്കാൾയോഗ്യരില്ലാരു-
മെന്നിരുന്നുമദിക്കുകിൽ
നിന്ദിക്കുംസജ്ജനംപാരം
കുന്നിക്കുംദുരിതംദൃഢം.
തമ്മിൽതമ്മിലിരിപ്പോരേ
ത്തമ്മിൽതല്ലിച്ചുസന്തതം
ചെമ്മേപണംപിടുങ്ങുന്ന
കര്മ്മംനന്നല്ലൊരിക്കലും.
ഒരുവന്നുസഹായിച്ചു
പരനെത്താഴ്ത്തിവീഴ്ത്തുവാൻ
ഒരുനേരവുമോര്ക്കൊല്ലാ
ദുരിതംപരമുണ്ടതിൽ.
കള്ളപ്രമാണനിര്മ്മാണം
കള്ളസ്സാക്ഷിയിലുദ്യമം
കള്ളന്മാരൊത്തെഴുംവാസം
കൊള്ളില്ലീവകയൊന്നുമെ.
ഏതവര്ക്കുംസഹായങ്ങൾ
ചെയ്തുകൊള്ളേണമെപ്പൊഴും
ആതുരന്മാരിലത്യന്തം
ചേതസ്സാദ്രീഭവിക്കണം.
തന്നാൽവഹിക്കവയ്യാത്ത-
തന്യൻനേടുന്നിടങ്ങളിൽ
തന്നെസ്സൂക്ഷിക്കണംകോപം
വന്നുപോകാതിരിക്കണം.
പരുഷാക്ഷരമോതൊല്ലാ
പരംകോപംജനിക്കിലും
ചിരിച്ചുമുന്തിരിങ്ങച്ചാർ
ചൊരിയുംമാറുരയ്ക്കുണം.
ഹേമദണ്ഡങ്ങളെക്കൊണ്ടും
സാമര്ത്ഥ്യംകൊണ്ടുമങ്ങിനെ
സാമോദംമറെറാരുത്തന്റെ
ഭൂമിയെക്കയ്ക്കലാക്കൊലാ.
നല്ലാർമണികളോടോരോ
നല്ലവാക്കുപറഞ്ഞുടൻ
എല്ലാംകൈത്താരിലാക്കീട്ടു
തല്ലിക്കളകനിന്ദ്യമാം.
എന്നിലുംയോഗ്യരാണിന്നീ
മന്നിലുള്ളവരൊക്കയും
എന്നുചിന്തിച്ചുകൊള്ളേണ-
മെന്നാലെനന്മയായ്വരൂ.
ഉപകാരങ്ങൾചെയ്തോനേ
കൃപകൂടാതൊരിക്കലും
അപകാരിയതാക്കിത്തീര്-
പമാനിച്ചുപോകൊലാ
ഉള്ളിലൊന്നുപുറത്തൊന്നു
തുള്ളിച്ചാടുമഹമ്മതി
തള്ളിച്ചവീമ്പുദുര്മ്മോഹം
കൊള്ളില്ലീവകയൊന്നുമേ.
കാര്യംവരുംവരയ്ക്കേറെ
ക്കാര്യംപിന്നെവിരോധവും
ചേരില്ലസജ്ജനങ്ങൾക്കു
നേരുകേടാണിതേറ്റവും.
പിഴപ്പില്ലാതപേക്ഷിച്ചു
കഴിയുംഭൃത്യരെഭവാൻ
പിഴയിട്ടുംശകാരിച്ചും
കുഴയ്ക്കൊല്ലൊരുനേരവും.
ദേവന്മാരെയുമോക്കുര്മ്പോ-
ളാവിധംസജ്ജനത്തെയും
കേവലംശങ്കകൂടാതായ്
പോവല്ലെകഷ്ടമാണതു്.
പാരംഗുണങ്ങൾവന്നിങ്ങു
ചേരാനുണ്ടെന്നിരിക്കിലും
നേരുകേടൊരുനേരത്തു-
മാരോടുംചെയ്തുപോകൊലാ.
നിരസിക്കൊല്ലതാൻവേട്ട-
വരദാരങ്ങളെഭവാൻ
പരനാരീജനത്തെ-
ലരുതാഗ്രഹമൊട്ടുമെ.
ലാക്കോരോന്നുവിചാരിച്ചു
വാക്കുമാറിത്തുടങ്ങിയാൽ
ആര്ക്കുംവിശ്വസ്തനാവില്ലെ-
ന്നോര്ക്കണംദോഷമാണതു്.
അടിയാന്മാരെയുംതന്റെ
കുടിയാന്മാർകളേയുമെ
വടിവച്ചുവലയ്ക്കാതെ
വടിവിൽകാത്തുകൊള്ളണം.
പാരംക്ഷുത്തോടുവന്നിങ്ങു
കേറുന്നോര്ക്കഷ്ടിനൽകണം
നീരുംമോരുംകൊടുക്കേണം
പാരംസത്താണിതോര്ക്കണം.
വഴിയമ്പലവുംപിന്നെ
വഴിയേവാപിയുംഭവാൻ
വഴിപോക്കര്ക്കുവേണ്ടീട്ടു
കഴിയുമ്മട്ടുതീര്ക്കണം.
പിച്ചതെണ്ടിനടപ്പോരേ
പുച്ഛിക്കൊല്ലൊരുനേരവും
ഇച്ഛപോലെയവര്ക്കായി
വാശ്ശതുംനൾകിടേണമേ.
അന്യന്മാരെശ്ശകാരിച്ചു
തിന്നുതെണ്ടിനടന്നിടും
മന്നന്മാരോടുസംസര്ഗ്ഗം
നന്നല്ലെന്നോര്മ്മവെയ്ക്കണം.
അന്നദാനംവിശേഷിച്ചു
നന്നല്ലൊവസ്ത്രദാനവും
എന്നുവേണ്ടകൊടുക്കുന്ന-
തൊന്നുംപാഴായിവന്നിടാ
സ്വജനങ്ങളിലുംസാധു-
സുജനങ്ങളിലുംഭവാൻ
ഭജനംചെയ്തുവെന്നാകിൽ
വിജയംവന്നുകൂടിടും.
നിലയ്ക്കുനിര്ത്തണംപുത്ര-
കളത്രാദികളെബ്ഭവാൻ
അലംസ്നേഹത്തിനായിട്ടു
കളിപ്പിച്ചാൽകുലംകെടും.
പണംകരാറുചെയ്തിട്ടു
തുണചെയ്യൊല്ലൊരുത്തനും
തൃണംപണംമനസ്സാക്ഷി-
ക്കിണങ്ങാത്തതുചെയ്യൊലാ.
സത്തുക്കളാദരിപ്പോരു
കൃത്യമൊക്കയുമുത്തമം
മൊത്തത്തിലവർകൈവിട്ട-
തൊത്തതല്ലതുനിന്ദ്യമാം.
സത്തിതാണിതുചിത്തത്തി-
ലൊത്തറിഞ്ഞുനടക്കുക
വ്യത്യാസംവല്ലതുംവന്നാൽ
ബുദ്ധിമുട്ടുംവശംകെടും.
മല്ലാരിതിരുനാമങ്ങ-
ളെല്ലായ്പോഴുംജപിക്കണം
ഇല്ലിത്രഗുണമായിട്ടു
ചൊല്ലുവാൻമോക്ഷസാധനം.
ഈവണ്ണംനല്ലസാരംപലതുമരുളിട്ടുംയോഗി
വര്യന്റെപാദം
താവുംഭക്ത്യാനമിച്ചാസുകൃതിപുതുമകൈക്കൊണ്ടു
നിൽക്കുന്നനേരം
ജീവൻമുക്തോസിയെന്നൊന്നരുളിയലിവെഴുംയോഗി
തൃക്കൈകൾരണ്ടും
ഭാവിശ്രേയസ്സിനായിച്ചിതമൊടുതലയിൽചേര്ത്തു
സത്യസ്വരൂപൻ.
നീരാളംതോറ്റുതുന്നംമറിയുമൊരുമഹാ
കാന്തിയേന്തുന്നസാക്ഷാൽ
വീരാളിപ്പട്ടിനെക്കാളധികമഴകെഴുംനല്ല
പട്ടൊന്നെടുത്ത്
ധാരാളംകൂറുകൂടും'മുനിവര'നിതൊരോര്
മ്മയ്ക്കിരിക്കട്ടെയെന്നാ-
പ്പേരാളുംതോഴനേകീപരമിതുപറയാ
മുത്തരീയംതദീയം.
എന്നാൽപോകാംഭവാനോടിവനരുളിയവാ
ക്കൊക്കെയുംവേദവാക്കാ-
ണെന്നാലോചിച്ചുവാണീടുകശുഭമരുളും
സുന്ദാരാംഗൻമുകുന്ദൻ
ഒന്നുംകൂടിക്കഥിക്കാംവിഷയരുചികുറ
ച്ചീടണംലോകമെല്ലാ-
മൊന്നാണെന്നുള്ളബോദ്ധ്യംവാണമതിനുയ
ത്നിക്കണംജീവകാലം.
എന്നോതിടുംഗുരുവിനോടവിടുന്നുപാല്ലി
ത്തന്നുള്ളമാതിരിനടന്നിനിയുള്ളകാലം
കുന്നിച്ചിടുന്നകുതുകത്തോടുവാണുകൊള്ളാ-
മെന്നോതിയാത്രയറിയിച്ചവരന്നിറങ്ങി.
ഒരുമണിസമയത്തിൽപോന്നുവണ്ടിക്കു'കോപ്പം'
പുരവരമതിലന്നൂത്തുണ്ടുവണ്ടിയ്ക്കുതന്നെ
ത്വരിതമവിടെനിന്നുംപോന്നിടക്ക'ള്ളിയെത്തി'
പരിചിനൊടവർപിറ്റന്നാളിലുച്ചയ്ക്കശിപ്പാൻ.
തെരിക്കനെപ്പോന്നവരന്നുരാത്രി-
'തരിക്കരെ'ചെന്നുകുളിച്ചശിച്ചാർ
മുറയ്ക്കുതീവണ്ടിയിലേറിരാത്രി
യിറങ്ങി'ബിന്ദൂർ'മണിപന്തിരണ്ടിൽ
വടിവിനൊടവിടുന്നാവണ്ടിമാറിക്കരേറി
ഝടിതിയവർതിരിച്ചാരന്നുബങ്ക്ളൂരിലേക്കായ്
തടവിനിടപെടാതേചെന്നുപിറ്റേദ്ദിനത്തിൽ
പടുമതികളിറങ്ങിയേഴരയ്ക്കപ്പുരത്തിൽ.
ടിക്കററുനൽകിയവിടുന്നുജടുക്കകേറി
സിക്രട്ടറിയ്ക്കുടയൊരുത്തമമന്ദിരത്തിൽ
ചിക്കെന്നുചെന്നുവഴിപോലവിടുന്നുചെയ്ത
സൽക്കാമേറ്റവർതെളിഞ്ഞുമുറയ്ക്കിരുന്നാർ.
നംമ്പൂരാർമലയാളിമാരിവരിവര്ക്കാരീതിയിൽസദ്യയൊ-
ന്നിമ്പത്തോടവിടെക്കഴിച്ചുസരസൻസിക്രട്ടറിസ്വാമികൾ
വൻപന്മാരവരന്നുനല്ലരസമായ്സാപ്പിട്ടുപാൽപായസം
കുമ്പയ്ക്കുള്ളിൽനിറച്ചുനല്ലകതിനയ്ക്കാപ്പിട്ടിടിക്കുംവിധം.
പിറ്റെന്നാളവരാറായ്ക്കുശരിയായ്വയ്യിട്ടുതീവണ്ടിയിൽ
തെറ്റൊന്നുംപിണയാതെചെന്നുകയറിപ്പിറ്റേദ്ദിനംരാവിലെ
കൊറ്റിന്നോര്ക്കുകപത്തരയ്ക്കചെറുവണ്ണൂരെത്തിമുങ്ങിക്കുളി-
ച്ചറ്റംവിട്ടരസത്തൊടുണ്ടുശിവപേരൂരെത്തിമൈയ്വണ്ടിയിൽ.
വടിവൊടുശിവപേരൂരന്നിറങ്ങീട്ടുനിൽക്കാ-
തുടനടിഗുനമേറുംകോച്ചിലേറിത്തിരിച്ചൂ
പടുമതികൾനമിക്കുംയോഗ്യനായുള്ളമാരാർ
ജഡിജിയവർകളെച്ചെന്നൊന്നുവേഴ്ചയ്ക്കുകണ്ടാർ.
ലാപ്പായണ്ടിലനന്തമായൊരറിവുംസര്വ്വീസ്സമാസ്സങ്കടം-
കേൾപ്പാനാഗ്രഹവുംമനസ്സിലലിവുംതീര്ച്ചയ്ക്കെഴുംമൂര്ച്ചയും
താല്പര്യത്തൊടുതന്റെജോലിനിറവേറ്റീടുന്നൊരാനിഷ്ഠയും
കേൾപ്പാനില്ലിതുപോലെമറ്റൊരുവനീമാരാരുദാരാശയൻ.
കാലത്തുണര്ന്നുനിയമങ്ങൾകഴിച്ചുപിറ്റേ-
ന്നാളെന്റെതോഴർപുകവണ്ടിവഴിയ്ക്കുതന്നെ
കോലുംരസത്തൊടിതിലേക്കുതുണച്ചഭൂമീ
പാലന്റെസന്നിധിയിലേക്കുതനിച്ചുപോയാൻ.
മകനുംമററുള്ളവരും
പുകവണ്ടിവഴിയ്ക്കുതന്നെവേഗത്തിൽ
പകൽമണിനാലിനുശരിയായ്
പുകളെഴുമില്ലത്തുചെന്നുചേർന്നുസുഖം.
തന്നിഷ്ടംമുഴുവൻമുറയ്ക്കുനിവേറ്റംചെയ്തഭൂപാന്തികേ
ചെന്നിട്ടോതിവിശേഷമാസകലവുംസന്തുഷ്ടനായിനൃപൻ
മുന്നിട്ടീവിവരങ്ങൾകത്തുവഴിയായെത്തിച്ചിരുന്നെങ്കിലും
വന്നിട്ടുംപലതുംമഹീശനെയുണർത്തിച്ചൂധാരിത്രീസുരൻ.
രണ്ടുനാളവിടെപ്പാര്ത്തു
കൊണ്ടുമറ്റുമഹീശരേ
കണ്ടുവാര്ത്തകളുംചൊല്ലി
ക്കൊണ്ടുപോന്നുയഥാസുഖം.
പിന്നെത്താനിറണാകുളത്തുസുഖമായ്
പാര്ത്തിട്ടുപിറ്റേദിനം
പോന്നൂവണ്ടിവഴിക്കുതോഴരിവിടെ
ചാലക്കുടിസ്റ്റേഷനിൽ
വന്നെത്തീമണിയെട്ടരയ്ക്കുശരിയായ്
ത്തോഷത്തോടെന്മന്ദിരം
തന്നിൽചേര്ന്നിതൊരിഷ്ടസംഗമരസം
കൊണ്ടെന്നുകൊണ്ടാടിഞാൻ.
അല്ലേസഖേ!യെവിടെനിന്നുവരുന്നുവണ്ടി-
ക്കല്ലേഭവാൻകുളുർമേനിചടച്ചതെന്തേ?
ഇല്ലല്ലിദീനമുടനേകളിയൂണുതൊട്ട-
തെല്ലാംകഴിക്കുകവിശേഷമതിന്നുശേഷം.
എന്നൊക്കെഞാൻകുശലവാക്കുരചെയ്തുതോഴ-
രെന്നോടുചൊല്ലിവിവരങ്ങൾസമഷ്ടിയായി
പിന്നെക്കുളിച്ചുനിയമങ്ങൾകഴിച്ചുവേഗം
വന്നിട്ടശിച്ചുവിവരംവിവരിച്ചുരച്ചാൻ.
ചൊല്ലേറുംമാടഭൂപൻതിരുവടിയുടെസാഹായ്യ
വുംഭാഗ്യവാനാം
കല്യൻസിക്രട്ടറിസ്വാമികൾപലവകയായ്ചെയ്ത
കയ്യുംവിശേഷാൽ
നല്ലോരാളായ്സാക്ഷാൽഗുണനിധിയവിൽദാർചെയ്ത
തൃത്യങ്ങളുംപാ-
രെല്ലാംപേര്കൊണ്ടശാസ്ത്രിദ്വിജനുടെഗുണവുംപേര്ത്തു
പേര്ത്തുംപറഞ്ഞാന്
ത്രികാലജ്ഞൻമഹായോഗി
നിഗമക്കാതലായവൻ
അകാമൻകാലതന്ത്രജ്ഞ-
നകത്തലിവിയന്നവൻ.
ദിവ്യചക്ഷുസ്സെഴുന്നോരു
ദിവ്യന്മാര്ക്കഭിവന്ദിതൻ
അവ്യയൻസച്ചിദാനന്ദൻ
ദിവ്യൻഭക്തജനപ്രിയൻ.
സത്യവാൻസജ്ജനത്തിന്റെ
ഹൃത്തുപോലെവിശുദ്ധിമാൻ
ഉത്തമൻപുരുകാരുണ്യ-
മൊത്തപുരുഷപുംഗവൻ.
നീതിമാൻനിഗമത്തിന്റെ
രീതിയിൽകളിയാടുവോൻ
പ്രീതിയോടെവനുംപഥ്യ-
മോതിപ്പുഞ്ചിരിതൂകുവോൻ.
അരുളിച്ചെയ്തുവാക്കൊക്കെ
യൊരുലേശംവിടാതുടൻ
പരംകണ്ണീരൊടുംതൊണ്ട
വിറച്ചുംകൊണ്ടുചൊല്ലിനാൻ
ഇല്ലവേർപിരിയാൻധൈര്യ-
മില്ലത്തെത്താൻമഹാധൃതി
എല്ലാംകൊണ്ടുംപരംതോഴർ
വല്ലാതൊന്നമ്പരന്നുപോയ്.
ഞാനാശൃംഗേരിയിൽപോയ്ഗുരുവരചരണ
ത്താർകൾവന്ദിച്ചുവന്നീ
സ്ഥാനത്തെത്തിക്കഴിഞ്ഞാക്കഥകളയിസഖേ
നിങ്ങൾപദ്യങ്ങളാക്കി
ആനന്ദത്തോടു'ചേതോരമ'യതിലേഴുതി
ക്കാണുവാൻമോഹമുണ്ടെ-
ന്നാനന്ദിപ്പെട്ടതോഴൻവളരെവളരെനിർ
ബന്ധമായിപ്പറഞ്ഞാൻ.
"ആവാമങ്ങിനെയാട്ടെ"യെന്നിവനുരച്ചപ്പോൾ
തെളിഞ്ഞൂസഘാ-
വാവിര്മ്മോദമിയന്നുയാത്രയുമുരച്ചുംകൊ-
ണ്ടുകുണ്ഠാദരം
പോവാനായിമുര്തിന്നുഞാനുമനുയാനംചെ
യ്തുതമ്മിൽപ്പിരി-
ഞ്ഞാവൻപൻപുരുപുണ്യശാലിയുടനന്നില്ല
ത്തിലെത്തീസുഖം.
എന്തോഴനെന്നൊടുപറഞ്ഞൊരുഗൌവത്താൽ
ഞാന്തോന്നിടുംപടിപുലമ്പിയൊരിപ്രബന്ധം
എന്തോപരുങ്ങലിതുകേൾക്കുകിലേതവര്ക്കും
സന്തോഷമുള്ളിൽവരുവാൻവഴിയൊന്നുമില്ലാ.
എന്നാലുംയോഗിനാഥൻതിരുവടിചരിതം
ശ്ലാഘ്യമാകതെപോകി-
ല്ലെന്നാലോചിച്ചിടുമ്പോൾമമമനസിസമാധാ
നവുംവന്നിട്ടുന്നൂ
ഇന്നീലോകത്തിലാരോമുനിയുടെകഥയിൽ
ശ്രദ്ധവയ്ക്കാതിരിപ്പാന്
കന്നാലിപ്രായമാണായവനനിതലം
തന്നിലത്യന്തനിന്ദ്യൻ.
ശങ്കരാചാര്യസൽപാദ
തങ്കത്താർതന്നിലീകൃതി
തങ്കുമോദാൽസമര്പ്പിച്ചേ-
നെങ്കരംകൊണ്ടുമംഗളം.
സ്വാന്തങ്കര്മ്മവിപാകപദ്ധതിയിൽവീണീടാത്തവൻസത്തമൻ
ദാന്തങ്കന്മഷമറ്റവൻദ്വിജവരാപീഡൻ സദാനേരവും
കാന്തങ്കാരുണികൻ സഹായമിവിടെശ്രീശങ്കരൻ ശങ്കരൻ.
എന്നിഷ്ടൻഗുണശാലിയാകിയമരുത്തോമ്പിള്ളിവിപ്രോത്തമൻ
മന്നിൽപുണ്യനികേതമെന്നു പുകൾ പൊങ്ങിടുന്നശൃംഗേരിയിൽ
ചെന്നിട്ടങ്ങപവര്ഗ്ഗകാംക്ഷി തനതായ ശ്രീശങ്കരാചാര്യർതൻ
മുന്നിൽ താണുവണങ്ങി വേണ്ടൊരുപദേശംവാങ്ങിവന്നീടിനാൻ.
എന്നാലേവം ചുരുക്കിപ്പരമിതുപറയു
ന്നാകിലോവായനക്കാര്-
ക്കിന്നാര്ക്കും തൃപ്തിയാകുന്നതിനൊരു വഴിയായ്
തീരുകില്ലായിരിക്കാം
എന്നാലോചിച്ചുതെല്ലൊന്നിതുവടിവൊടുഞാൻ
വിസ്മരിച്ചോതുവാനായ്
നന്നായിട്ടുദ്യമിക്കുന്നിതുസകലജനം
കണ്ടുകൊണ്ടാടിടട്ടേ!
ആറാമൻമാടഭൂപാലകനമിതഗുണംചേര്ന്ന
കുഞ്ഞുണ്ണുഭൂരാ-
ട്ടാറാട്ടുംമോദമോടീക്ഷിതിസുരനുസഹായിക്ക
കൊണ്ടിണ്ടലൊന്നും
നേരിട്ടീടാതെപോയിസ്സുഖമൊടുവരുവാൻമാഗ്ഗ
മായ്ത്തീര്ന്നുപാര്ത്താ-
ലാരിബ്ഭൂപാലനെപ്പോലപരനുതുണചെയ്തീടു
വാനുള്ളതിപ്പോൾ.
മഞ്ജുശ്രീകീര്ത്തിയോടുംമഹിതഗുണമൊടുംസജ്ജനത്തിങ്കലേറ്റം
രഞ്ജിപ്പോടുംസുമേധാബലമൊടുമതിയായുള്ളദാക്ഷിണ്യമോടും
ഭഞ്ജിക്കാതുള്ളഭാഗ്യപ്രചുരിമയൊടുമൊത്തുല്ലസിക്കുന്നസാക്ഷാൽ
കുഞ്ഞുണ്ണിത്തമ്പുരാനോടെതിരിതരനൃപന്മാരിലാരാണുപാരിൽ?
ശൃംഗേരിയാത്രയുടെമോഹമശേഷമെന്റെ
ചെങ്ങാതിചെന്നുപുനരീനൃപനോടുണര്ത്തി
ഭംഗംവരാതൊരിടവുംഭവദീയയാത്ര
ഭംഗ്യാനടത്തിട്ടുവനെന്നരുൾചെയ്തുഭൂപൻ.
ഇഷ്ടന്റെകാര്യമിതുഞാൻമയിസൂർദിവാൻസി-
ക്രട്ടേരിതൻചുമതലപ്പടിനേരെയാക്കാം
പെട്ടന്നിവണ്ണമകതാരിലുറച്ചതിന്നാ-
യിട്ടന്നുകത്തെഴുതിവിട്ടുമഹീമണാളൻ.
ഇക്കൊച്ചിരാജ്യമതിൽമുമ്പൊരുശങ്കരയ്യൻ
പേഷ്കാരിടക്കിടദിവാൻപണിനോക്കിരുന്നാൾ
ഓര്ക്കുന്നുവോപുനരയാളുടെപുത്രനാണീ-
സിക്രട്ടറിപ്പണിവഹിച്ചുവരുന്നവയ്മ്പൻ.
അച്ചന്ദ്രശേഖരയ്യൻ
കൊച്ചിക്കീശന്റെകത്തുകണ്ടപ്പോൾ
അച്ഛനെയുംവേഴ്ചയുമോര്-
ത്തിച്ചെറുതാംഭാരമേറ്റുകത്തെഴുതി.
കത്തുകണ്ടുനരനാഥനെത്രയും
മുത്തുപൂണ്ടുവിവരങ്ങളൊക്കെയും
ചേര്ത്തുകൊണ്ടൊരുവിലേഖനംദ്രുതം
തീര്ത്തുകൊണ്ടവനിദേവനേകിനാൻ.
ശൃംഗേരിയാത്രചെയ്തങ്ങേര്-
ക്കിങ്ങുപോരുന്നതിന്നുഞാൻ
അങ്ങേപ്പാടഖിലംചെയ്തു
ഭംഗിയാക്കിപുറപ്പെടാം.
മിത്രമേ!ദേഹക്ഷാര്ത്ഥം
പുത്രനൊന്നിച്ചുപോരണം
എത്രനാളെങ്കിലുംതാങ്ക
ളത്രപാര്ക്കുകസൌഖ്യമായ്
വേദവേദാംഗസത്തുറും
വേദാന്തഗ്രന്ഥമൊക്കെയും
ആദിതൊട്ടുപദേശിച്ചു
മോദമാര്ന്നുവരൂഭവാൻ.
എന്നാൽതീവണ്ടിയിൽകേറി
ച്ചെന്നു'ബങ്ക്ളൂരി'റങ്ങണം
പിന്നെവേണ്ടുംസഹായങ്ങൾ
ക്കെന്നാളെത്തത്രകണ്ടിടാം
ഏവമാണലിവേറുന്ന-
ഭൂവലാരികുറിച്ചത്
ഈവസ്തുതയറിഞ്ഞേറ്റ-
മീവിപ്രൻതുഷ്ടനായിതേ.
അത്തമ്പുരാനെഴുതിവിട്ടവഴിക്കുഭാഗ്യ-
വിത്തായവിപ്രനവിടുന്നുനടന്നുമെല്ലേ
ചിത്തംതെളിഞ്ഞുമകനൊത്തഥമീനമാംമാ-
സത്തിങ്കലന്ത്യഗുരുവാരദിനേദിനാന്തേ.
ഹിതംപോലെണ്ടുന്നകൃത്യങ്ങളെല്ലാം
ദ്രുതംചെയ്തുസന്തോഷമുൾക്കൊണ്ടുകൊണ്ടു
പതുക്കെദ്ദിനേശൻമറഞ്ഞോരുനേരം
പുതുക്കാട്ടുവന്നങ്ങുതീവണ്ടികേറി
ചെറുതുരുത്തിയിറങ്ങിയമംഗളം
ചെറുതുമെന്നിയെയൊൻപതടിക്കവേ
വിരുതെഴുന്നവർപിന്നെനൃപാലയേ
ത്വരിതമെത്തിയുറങ്ങിയഥാസുഖം.
നേരത്താബ്ഭാരതാറ്റിൽപരിചിനൊടുകുളി-
ചൂത്തുവച്ചുണ്ടുവേഗം
തെറ്റാതെമൈൽവണ്ടിയിലവർകയ-
റിപ്പോയി'യീരോട്ടിറങ്ങി'?
പാരംകാവേരി'വാക്കാ'ലതിൽമുഴുകിമു-
ദാസന്ധ്യയൂത്തുണ്ടുറങ്ങി
സ്വൈരംപിന്നത്തെനാളുംസുകൃതികള
വിടെത്തന്നെവാണാരശങ്കം.
അസ്തമിച്ചുമണിയെട്ടടിക്കുമളവൊത്തു
കേറിറയിൽവണ്ടിയിൽ
സ്വസ്ഥരായസുഖമുറങ്ങിനാരവർ,പുലര്
ന്നൊരേഴരമണിക്കഹോ
അസ്തശങ്കമഥചെന്നിറങ്ങിവഴിപോ
ലവേസപദി'ബങ്കളൂർ-
സെറ്റി'യെന്നറയിൽവേസ്ഥലത്തുവഴിയെത്ര
പോന്നിതൊരുരാത്രിയിൽ
കൂറൊട്ടേറുന്നഭൂപാലൻ
നേരിട്ടെഴുതിയാപ്പടി
സാറട്ടുമായാളുനില്പു-
ണ്ടാറോട്ടിൽവഴികാട്ടുവാൻ.
ഇവരാവണ്ടിയേറിക്കൊ-
ണ്ടവർകാട്ടുന്നമാര്ഗ്ഗമേ
ദിവാൻസിക്രിട്ടറിസ്വാമി
യവർതൻപൂരുപൂകിനാർ.
ചെന്നനേരത്തിലാസ്വാമി
വന്നുകയ്യുപിടിച്ചുടൻ
നന്നമാനിച്ചിരുത്തീട്ടു
നന്ദിയോടേവമോതിനാൻ.
അല്ലേ!വഴിക്കുസുഖമാ-
യല്ലേപോന്നതുവണ്ടിയിൽ?
ഇല്ലംപോലിവിടംനിങ്ങൾ-
ക്കെല്ലാംസ്വാധീനമെപ്പൊഴും.
ചിത്രമാംമാടഭൂപാല
പത്രമെത്തിയനാൾമുതൽ
എത്രയുംകാത്തിരിക്കുന്നി-
തത്രനിങ്ങൾക്കുവേണ്ടിഞാൻ.
എന്നിത്ഥംകുശലംപറഞ്ഞവരെയാച്ചാ-
രത്തുപാരംഗുണം
ചിന്നീടുന്നമാത്തിൽമൂന്നുദിവസംപാര്പ്പി
ചിതാബ്ഭാഗ്യവാൻ
വന്നീടുംകുഴൽവെള്ളമുണ്ടുസുലഭംകാറ്റു
ണ്ടുവേണ്ടുന്നതി-
ന്നൊന്നിന്നുംലവലേശമില്ലൊരഴലങ്ങൊ
ക്കെസ്സുഖംതന്നെയാം
പിട്ടല്ലമൈസൂർക്ഷിതിപാലകൻതൻ
കൊട്ടാരമൊന്നുണ്ടവിടെസ്സമീപം
ഒട്ടല്ലതിൽചേര്ന്നവിശേഷമിപ്പോ-
ളൊട്ടുക്കുചൊൽവാൻവളരെപ്രയാസം.
പാര്ക്കിൽപാര്ക്കുന്നവര്ക്കൊക്കെയുമകമലിയുംനല്ല
പൂന്തോട്ടമാരും
പോര്ക്കെത്തുമ്പോളമര്ത്തുന്നതിനുവിരുതെഴുന്നശ്വ
കാലാൾസമൂഹം
ഊക്കേറുംമത്തദന്തിപ്രവരരിവകളാലിന്ദ്ര-
ലോകത്തിനൊപ്പം
ഢീക്കാളുംതല്പുരംകണ്ടിതുപരമവരാസ്വാമി
യോടൊത്തൊരുന്നാൾ.
കൂറ്റൻതന്നുടെവായിൽനിന്നിടവിടാതേ
റ്റംപ്രവാഹിപ്പതാ-
യൂറ്റപ്പെട്ട'ഘനാശിനീ'തിപുകഴുംതീര്
ത്ഥത്തിലുംചെന്നവർ
തെറ്റീടാതെകുളിച്ചുകൊണ്ടതുവരെച്ചെ
യ്തുള്ളപാപത്തിന-
ങ്ങറ്റംകണ്ടുകൃതാര്ത്ഥരായ്ക്കടകളുംകണ്ടാർ
കണക്കെന്നിയേ.
പിന്നെശൃംഗേരിയിൽപോയ്വരുവതിനു
വഴിക്കല്ലലില്ലാതിരിപ്പാ-
നൊന്നായേര്പ്പാടുചെയ്തിട്ടതിനുടെവിവരംസ്വാമി
കയ്യക്ഷരത്തിൽ
നന്നായ്'പ്രോഗ്രാം'കുറിച്ചിട്ടവരുടെകരതാർതന്നി-
ലര്പ്പിച്ചുമോദാ-
ലെന്നാൽപോവാംവരുമ്പോളിവിടെവരണമെന്നോതി
ജാതാനുകമ്പം,
വഴിക്കുവേണ്ടുന്നസഹായമെല്ലാം
വഴിക്കുചെയ്യേണമതെന്നുറച്ചു്
തഴക്കമേറുന്നൊരുശിഷ്യനെത്താൻ
തഴച്ചമോദാലവരൊത്തയച്ചൂ
പെട്ടന്നായവർതത്രനിന്നുമണിയഞ്ചിന്നേറി
തീവണ്ടിയിൽ-
തിട്ടംരാത്രിയിലെട്ടടിച്ചസമയം‘തുംകൂ'
രിറങ്ങീടിനാർ
പിറ്റന്നാൾമണിപന്തിരണ്ടിനുപകൽതീ
വണ്ടികേറീട്ടുപോ-യ്പറ്റീരാവതിലൊൻപതായസമയംതെ
റ്റാതെബിന്ദൂരി'ലും
ഈവണ്ടികേൾക്കുക'പുനാ'മുതലായദിക്കിൽ
പോവുന്നുപോൽ'ശിവമല'യ്ക്കൊരുവണ്ടിവേറേ
ആവണ്ടിവന്നണയുവാൻമണിമൂന്നടിക്-
കാറാവുംവെളുപ്പിനതിൽവേണമിവര്ക്കുപോവാൻ.
ചാലേകുളിച്ചുവെച്ചുണ്ടു
മാലേലാതവർരാത്രിയിൽ
കാലേവണ്ടിക്കുപോയചേര്ന്നു
നാലേകാലിൽ'തരിക്കരെ'
ചിക്കന്നിയുരചെയ്തദിക്കുകളിലെത്തീടുമ്പൊഴെല്ലാടവും
സര്ക്കാരാളുകൾവാഹനങ്ങളൊടുവന്നെത്തിസ്സലാംചെയ്തിടും
ദുഃഖത്തിന്നിടയില്ലവേണ്ടതഖിലംവേണ്ടുംപ്രകാരംനട-
ത്തിക്കാനാളുകൾവേണ്ടതുണ്ടതഖിലംസിക്രിട്ടറിപ്രാഭവം.
'തിരിക്കരെ'ച്ചെന്നവരങ്ങിറങ്ങി-
യിരിക്കുമപ്പോളൊരുപെട്ടിവണ്ടി
ശരിക്കുശൃംഗേരിയിൽനിന്നുവന്നു
തെരിക്കനേഭൃത്യരൊടൊത്തവര്ക്കായ്.
യോഗാചാര്യക്കൊരാചാര്യൻ
യോഗിമാമുനിപുംഗവൻ
ആഗമാപായരഹിതൻ
ഭാഗധേയപരന്തപൻ.
ബ്രഹ്മചാരിസദാകാലം
ബ്രഹ്മദ്ധ്യാനപരായണൻ
കന്മഷംതീര്ന്നപുരുഷൻ
നിര്മ്മലൻനിത്യമംഗളൻ.
ശങ്കരാചാര്യഭഗവൽ-
സങ്കേതത്തിലിരിപ്പവൻ
സങ്കടക്കൂരിരുട്ടിന്നു
തിങ്കളായിവിളങ്ങുവോൻ.
സ്വാമിലോകഗുരുസ്വാമി
കാമിതങ്ങൾകൊടുപ്പവൻ
ആമഹാത്മാവയച്ചുള്ള-
താമീവണ്ടിദയാപരൻ.
അൻപത്തഞ്ചുണ്ടുമൈലീസ്സറിയുകയിവിടംവിട്ടു
ശൃംഗേരിയെത്താൻ
ബെമ്പിട്ടിപ്പോൾഗമിച്ചാൽപകൽമണിശരിയായ്നാല
ടിക്കുമ്പൊളെത്താം,
അൻപോടയ്യഞ്ചുമൈലീസ്സണയുമളവിലാക്കാള
യേമാറ്റുമെന്നും
സമ്പ്രീത്യാവന്നദൂതൻസവിനയമവരോടോതി
വന്ദിച്ചനിന്നാൻ.
'ഒന്നാന്തിയാണു'വിഷുവാണതുകൊണ്ടുവേഗം
നന്നായ്ക്കുളിച്ചുതൊഴുതൂണുകഴിച്ചുപോരാം
എന്നോതിദ്ദൂതനൊട്ടുമുൻപവരോടുകൂടെ-
വന്നളെയപ്പൊളവിടുന്നുപിരിച്ചയച്ചൂ.
ഇച്ഛയ്ക്കൊത്തതുപോലെതന്നെകുളിയുംമറ്റുംകഴിച്ചെന്നുന-
ട്ടുച്ചയ്ക്കായവർപെട്ടിവണ്ടികയറിപ്പോയാറടിക്കുംവിധൌ
മെച്ചംചേര്ന്നൊരുഭദ്രയാംനദിയിലൂത്തുണ്ണാ'തിടക്കള്ളി'യെ-
ന്നൊച്ചപ്പെട്ടൊരുപട്ടണത്തിലഥചെന്നെത്തീനിശീഥോദയേ.
അവിടെപ്പലഹാരംതി-
ന്നവരതികുതുകേനരാത്രിയിൽതന്നെ
ജവമൊടുപോയ്പിറ്റെന്നാ-
ളവികലമുച്ചയ്ക്കുചേര്ന്നുശൃംഗേരി.
ചെന്നെത്തിവണ്ടിയതിൽനിന്നവരങ്ങിറങ്ങി
വന്നെത്തിയപ്പൊഴുതിലങ്ങവിൽദാരൊരുത്തൻ
ധന്യത്വമേറിയജഗൽഗുരുതൻനിയോഗാ
ലന്നത്തലേതുമണയാതവരെബ്ഭരിപ്പാൻ.
പിന്നീടായവരോടുവേണ്ടകുശലംചോദി-
ച്ചുപാര്ത്തീടുവാൻ
നന്നായിട്ടൊരുബങ്കളാവുമുഴുവൻതയ്യാ
റുചെയ്തീടിനാൻ
എന്നിട്ടായവരെക്ഷണിച്ചവിടെയാക്കിക്കൊ
ണ്ടമന്ദാദരം
നിന്നാനായവനായവര്ക്കുതുണയായ്വേണ്ടു
ന്നതിന്നൊക്കെയും.
പൃത്ഥ്വീതലംമുഴുവനുംപരിശുദ്ധമാക്കു-
മ'ത്തുംഗഭദ്ര’കളകാന്തികലര്ന്നജസ്രം
വൃത്തിക്കുതക്കവിധമായ്കിഴുമേലൊലിച്ചു
വര്ത്തിപ്പതുണ്ടവിടെയെത്രവിശേഷമോര്ത്താൽ.
വിദ്യാനൈപുണിയാര്ന്നെഴുന്നഭഗവാൻശ്രീശങ്കരാചാര്യരാ-
മദ്ദേഹംകരുണാപയോധികലിതാനന്ദംപ്രതിഷ്ഠിച്ചതായ്
'വിദ്യാശങ്കര''ശാരികാഭഗവതീ'ത്യേവംമഹാവിസ്മയം
ഹൃദ്യാനന്ദദമുണ്ടുരണ്ടുസുമഹാക്ഷേത്രംവടക്കേക്കരെ
നോക്കിയാൽദേവസദന-
മക്കരെപ്പലതുണ്ടിനി
യുംശങ്കരാചാര്യ
തൃക്കരത്താൽപ്രതിഷ്ഠിതം
ആചാരംപലമാതിരിക്കുനിയമിച്ചിന്നുംനടത്തിപ്പൊരീ-
യാചാര്യൻഗുരുചിദ്രസത്തിലലിവോൻശ്രീശങ്കരസ്വാമികൾ
അചന്ദ്രാര്ക്കമനന്തകീർത്തിയുളവാക്കിത്തീര്ത്തയോഗീശ്വരൻ
പ്രാചീനൻമുനിവാണിരുന്ന'മഠ'മുണ്ടങ്ങെത്രയോപാവനം.
ഉങ്കററുസന്യസിച്ചിട്ടr-
സങ്കേതംവാണിടുംയമി
ശങ്കരാചാര്യരാണിന്നും
ശങ്കയില്ലിതുവാസ്തവം
തെക്കേക്കരയ്ക്കലപരിപാവനമെന്നുപണ്ടേ
ചൊൽക്കൊണ്ടെഴുന്ന'നരസിംഹവനം'പ്രസിദ്ധം
ഇക്കാലമായതുപരിഷ്കൃതിചെയ്തുപൂങ്കാ-
വാക്കീപെരുത്തുമണിമേടകളുംചമച്ചൂ.
സുരപുരിയൊടെതിർക്കാൻതക്കതായുല്ലസിക്കും
പുരവരമതിലിപ്പോൾപത്തുനൂറുണ്ടതെല്ലാം
ഗുരുവരനുടെതൃക്കാൽവീണുവന്ദിക്കുവാനായ്
വരുവൊരുവഴിപോക്കര്ക്കുള്ളതാണുള്ളതത്രേ.
ഊനംവിട്ടുള്ളസാക്ഷാൽപഴയമഠമതിൽ
സന്യസിപ്പോര്ക്കുവാസ-
സ്ഥാനംതാനാണതന്നേമുതലിതുവരെയും
ഭേദമില്ലിന്നുമെന്നാൽ
വേനല്ക്കാലംചിലപ്പോളിവിടെയുമെഴുന
ള്ളിച്ചിദാനന്ദരൂപം
ദ്ധ്യാനിച്ചുംകൊണ്ടിരിക്കുംനിഖിലജനഗുരു
സ്വാമിയീസ്വാമിയാരും.
ചൊല്ക്കൊള്ളുംതുംഗഭദ്രാനദിയിലവർകുളി
ചൂത്തുകൃത്യങ്ങളെല്ലാ-
മുൾക്കൊള്ളുംഭക്തിപൂര്വ്വംചെറുതവിടമതിൽ
തന്നെസാധിച്ചുകൊണ്ട്
തക്കത്തിൽ'ശങ്കരൻകോവി'ലിലടിയരുളും
മുപ്പുരാരാതിയേയും
ചിൽക്കാമ്പുംശാരികാതൻപദകമലമതും
കൂപ്പിവന്നുണ്ടുപിന്നെ.
പിന്നെത്തെല്ലവർവിശ്രമിച്ചുസുഖമായ്വാഴു
ന്നനേരത്തടു-
ത്തൊന്നങ്ങോട്ടറിയിച്ചുമന്ദമവിൽദാരായോ
രുദാരാശയൻ
ധന്യാത്മൻ!നരസിംഹപർവ്വതമതിൽപ്പുണ്യാ
ശ്രമത്തിങ്കലാ-
ണിന്നിപ്പോൾഗുരുവ്യചാരുചരണാംഭോജം
വിളങ്ങുന്നതു്.
ചൊല്ലേറുന്നചരാചരംമുഴുവനുംസാക്ഷാൽ
വിരാട്ടെന്നുറ-
ച്ചെല്ലാലോകവുമൊന്നുപോലെകരുതുംസ്വാമി
ക്കൊഴിച്ചേവനും
കല്യാണാലയ!ബുദ്ധിമുട്ടിനിടയാണദ്ദി
ക്കഹോനിങ്ങളോ
ചെല്ലാനുംകുളിയൂണുറക്കമിവസാധിപ്പാ
നുമാളായ്വരാ.
പത്തുണ്ടുനാഴികയതോവഴിതന്നെമോശ-
മത്യുഗ്രമാണവിടെ'മഞ്ഞു'മലംപ്രദേശം
എത്തുംജഗൽഗുരുമുറയ്ക്കിരുപത്തിരണ്ടാ-
മത്തീയതിക്കിവിടെഞാനിനിയെന്തുവേണ്ടു?
ഹൃദ്യാകാരൻഗുരുസ്വാമികളരികിൽവരാൻ
സമ്മതിക്കുന്നതായാ-
ലദ്ദിക്കിൽചെന്നുവന്ദിപ്പതിനുകൊതിപെരു-
ത്തുണ്ടിനിക്കിണ്ടലില്ലാ
ഉദ്ദേശംനിങ്ങളങ്ങോട്ടെഴുതിയനുവof
പ്പിച്ചയയ്ക്കുന്നതിന്നാ-
യുദ്ദ്യോഗിക്കേണമെന്നാലതിനൊരുകൃപയു
ണ്ടാവണംവേണമേവം.
പാകത്തിലിങ്ങിവർവസിപ്പതുമങ്ങുചേരാ-
നാകാംക്ഷയുള്ളതുമുടൻഗുരുവോടുര്ണത്താൻ
ശ്രീകണ്ഠശാസ്ത്രികൾമറംവകമുഖ്യഹേജ-
ണ്ടാകുന്നവിപ്രന'വിൽദാരൊ'രെഴുത്തയച്ചു.
അക്കത്തയച്ചകഥയുംവിവരങ്ങളുംപോയ്
തക്കത്തിലായവരൊടോതിയതിന്റെശേഷം
ഉൾക്കൌതുകത്തോടുമവര്ക്കുസഹായമോരോ-
ന്നൊക്കെസ്സദാസമയവുംറഡിയാക്കിവാണാൻ.
നാലുനാളിവിടെസ്വേഛ
പോലെവാണുദിനംപ്രതി
വൈലാറിയാൽവിശേഷങ്ങ-
ളാലോകിക്കുംനടന്നവർ.
കത്തെത്തിയായതിലെഴുംവിവരങ്ങളെല്ലാം
ശാസ്ത്രിദിജൻതിരുമനസ്സറിയിച്ചശേഷം
ചിത്തംതെളിഞ്ഞവരെയിങ്ങുവരുത്തുവാനായ്
പത്രത്തിലൊന്നെഴുതിമാമുനിമൌനശാലീ.
കത്തെത്തിവസ്തുതയുണര്ത്തിയുടൻവരുത്താൻ
ഹസ്തത്തിനാലരുളിമാമുനിയെന്നുശാസ്ത്രീ
പത്രത്തിൽവിട്ടുകുറികണ്ടവരെക്ഷണത്തി-
ലെത്തിച്ചുമാമലയിലേക്ക'വിൽദാരു'ദാരൻ
മിന്നുംമേനാവിലാണന്നു
കുന്നുകേറ്റിയയച്ചത്
എന്നാൽമഠംവകയതിൽ
നിന്നാണീച്ചിലവൊക്കെയും.
ചെന്നിട്ടായവരാസ്ഥലംമുഴുവനൊന്നാലോകനംചെയ്തവാർ
വന്നിട്ടുള്ളൊരുവിസ്മയംപറയുവാനാളാകയില്ലാരുമേ
എന്നിട്ടിന്നതുചെയ്തിടേണമിനിയെന്നോര്ക്കാതഹോരണ്ടുനാൽ
മിന്നിട്ടങ്ങിനെയമ്പരന്നവിടെനിന്നാരാസ്ഥലപ്രാഭവാൽ.
പുന്നാഗംപൂളപൂവംപനപനസമെരുക്കമ്പഴംതമ്പകംനൽ-
ക്കുന്നൊക്കുംകൂവളംകാവളയഴകൊഴുകുംവീട്ടികമ്മട്ടിമട്ടി
നന്നായിട്ടുള്ളതേന്മാവയനികരിമരംവേങ്ങവേങ്ങാവൽപോങ്ങ
തൌന്നത്യംചേര്ന്നതേക്കാമരുതുമലയജുംകൊന്നപൂത്തുള്ളശോകം.
കാളുംകാഞ്ഞിരമത്തിയിത്തിയരയാൽപേരാൽപയിൻപഞ്ഞിനീർ-
വാളംവെട്ടിയിലഞ്ഞിനെല്ലിപലകപ്പയ്യാനിപൂപ്പാതിരി
മൂളുംമൂളിയിരിമ്പകംപുളികവുങ്ങൊന്നാന്തരംതെങ്ങുപേ-
രാളുംചെമ്പകമാറ്റുവഞ്ചിമുളനീലാമ്പലജാതിദ്രുമം
ഇത്യാദിവൃക്ഷങ്ങടെതൂര്ച്ചകൊണ്ടാ-
ദിത്യന്റെരശ്മിക്കവിടെപ്രവേശം
മദ്ധ്യാഹ്നകാലത്തിലുമില്ലകണ്ടാ-
ലത്യന്തമാശ്ചര്യമതീപ്രദേശം
ഗുരുവാംമുനിവാഴുന്ന
നരസിംഹാദ്രിപാവനം
ഹരിയുംകരിയുംമാനും
നരിയുംനാരുംസമം.
ഇടയാറില്ലവൈരത്താൽ
പടയാടില്ലൊരുത്തരും
കൂടിയാടിസ്സദാകേളി
യാടിയാടിനടന്നിടും.
അടിച്ചലറിവീണച്ഛ-
സ്ഫടികാഭയെഴുംജലം
വടിയുംചോലയിൽചെന്നു
വടിയുന്നിതുപന്നികൾ.
പാരംവേഴ്ചയിൽവാഴുന്നു
കീരിയുംപാമ്പുമങ്ങിനെ
ചേരുന്നുപയ്ക്കളോടേറ്റം
ക്രൂരരാംവ്യാഘ്രജാതികൾ.
പുണ്യംപുലമ്പുമവിടെ
പ്പര്ണ്ണശാലകൾനോക്കിയാൽ
എണ്ണമില്ലജനങ്ങൾക്കു
കണ്ണിനാനന്ദമെത്രയും.
ഇത്തരംപലതുംകണ്ടു
സത്വരംസത്തരാമവർ
തത്രനിന്നുകുളിപ്പാനാ-
യൊത്തിറങ്ങിയഥാസുഖം.
പരിചിൽശങ്കരാചാര്യ
ഗുരുപാദങ്ങൾനിത്യവും
നീരാടുംതീര്ത്ഥതോയത്തി-
ലാറാടിയവരാദ്യമേ.
അത്യാവശ്യംകഴിച്ചിട്ടാ
നിത്യമുക്തപദാംബുജം
ചിത്തത്തിലോര്ത്തുവന്ദിപ്പാ-
നൊത്തുചെന്നുവിനീതരായ്.
ചൊല്ലേറുംപര്ണ്ണശാലാന്തരമതിലരുളുംദിവ്യമാംയോഗിരൂപം
ചൊല്ലാംകൺകൊണ്ടുകണ്ടാസ്സുകൃതികളവിടെജ്ജന്മസാഫല്യമാര്ന്നാർ
കല്യാണക്കാതലായിക്കലുഷരഹിതനായ്സച്ചിദാനന്ദരൂപം
മെല്ലെദ്ധ്യാനിച്ചിരിക്കുംതിരുവടിയരികിൽകാണുവോര്ക്കല്ലിമോക്ഷം
മൂക്കാൻതലയ്ക്കലാദൃഷ്ടി
തൃക്കൈമടിയിലങ്ങിനെ
ഭക്തിയോഗാസനം,മെയ്യി-
ലൊക്കെഭസ്മംവിരാണ്മയം.
കൂര്മ്മാസനത്തിലീവണ്ണം
നിര്മ്മലാചാര്യവര്യനെ
സമ്മോദാലവർകണ്ടപ്പോ-
ളിമ്മാതിരിനിനച്ചുതേ.
ധര്മ്മമോസച്ചിദാനന്ദ
മര്മ്മമോസൂര്യദേവനോ
ചിന്മയൻവിഷ്ണുവോസാക്ഷാൽ
ചര്മ്മധാരിമഹേശനോ.
ബ്രഹ്മനോബ്രാഹ്മണര്ക്കുള്ള
ജന്മസാഫല്യപുണ്യമോ
നിര്മ്മായംശുഭവസ്തുക്ക-
ളിമ്മാതിരിവിളഞ്ഞതോ.
കോളില്ലാത്താഴിയോകാറ്റു-
വാളിച്ചീടാത്തദീപമോ
കാളുംത്രേതാഗ്നിയോലോക-
മാളിക്കുംകാലരൂപമോ.
പുരുപുണ്യങ്ങളൊന്നിച്ചു
പുരുഷാകാരമാര്ന്നതോ
നിരുപിക്കാനുമാകാതു-
ള്ളൊരുമൂര്ത്തിവിശേഷമോ.
ഭസ്മവുംമാലയുംപൂണ്ടു
സസ്മിതംവാണിടുംമുനി
അസ്മദീയരെയിട്ടൊന്നു
വിസ്മയിപ്പിച്ചുകാഴ്ചയിൽ.
അനുമോദംകലര്ന്നുള്ളോ-
രനുവാദത്തോടായവർ
മുനിതൻസവിധംപുക്കു
വിനയംപൂണ്ടുനിന്നുതേ.
അടുക്കലെത്തീട്ടവർപിന്നെമോദാൽ
കടുക്കകൽക്കണ്ടമൊടാമ്രപക്വം
അടുക്കുകൂടുംസിതയെന്നിതെല്ലാ-
മടുക്കിവെച്ചാശുനമസ്കരിച്ചൂ.
ഭവാബ്ധിതന്നിൽപരിചോടുമങ്ങി-
ബ്ഭയന്നുവല്ലാതുഴലുന്നൊരെന്നെ
ഭവാൻകരേറ്റീടമിന്നുസാക്ഷാൽ
ഭവപ്രഭാവംകലരുംദയാബ്ധേ!.
ഈവണ്ണംചൊല്ലിയാണെന്നാ
ഭൂവിണ്ണോരുനമിച്ചതു
കാർവണ്ണപ്രിയനായീടു-
മാവര്ണ്ണാശ്രമചാരിയെ
മൌനിമാമുനിയീവിപ്രൻ
ദീനക്കാരൻവയോധികൻ
മാനസത്തിൽനിനച്ചേവം
മൌനംവിട്ടരുളീടിനാൻ
മുക്തിക്കുപലതുണ്ടിന്നു
യുക്തമായിട്ടതെങ്കിലും
ഭക്തിയാണതിൽമുമ്പെന്നു-
ള്ളുക്തിപണ്ടുള്ളതല്ലയോ.
ജയിക്കസച്ചിദാനന്ദം
ജയിക്കജഗദാശ്രയം
ജയിക്കപരമോങ്കാരം
ജയിക്കുകപരാൽപരം
എന്നോതിനന്നായിയനുഗ്രഹിച്ച
പിന്നീടുനന്ദ്യാകുശലങ്ങൾചൊല്ലി
എന്നിട്ടുചെന്നൂണുകഴിച്ചുവേഗം
വന്നാലുമെന്നാൻമുനികാലവേദി.
അരുളപ്പാടിനാൽതോഷം
കരളിൽകവിയുംപടി
ത്വരിതംപോന്നുയോഗീന്ദ്ര-
ചരിതംപേര്ത്തുമാര്ത്തവർ.
കാര്യസ്ഥൻശാസ്ത്രിവന്നാക്കുശലമൊഴി
പറഞ്ഞെത്രയുംസൽഗുണൌഘം
ചേരുംപര്ണ്ണാലയത്തിൽപരിചിനൊടവരെ-
ക്കൊണ്ടുപോയ്വേണ്ടവണ്ണം
ചാരംമാനിച്ചിരുത്തീട്ടതിസുഖനിലയിൽ
ഭക്ഷണത്തെക്കഴിപ്പി-
ച്ചാരാലൊന്നിച്ചിരുന്നങ്ങിനെപൊടിപൊടിപാറ്റി
ച്ചുമോദിച്ചുവാണാർ.
അന്നേരമോരോവെടിയുംപറഞ്ഞാ-
ദ്ധന്യാശയന്മാരമരുന്നനേരം
വന്നാനൊരാൾമൂന്നുമണിക്കുകാണാൻ
ചെന്നാലുമെന്നായവരോടുരപ്പാൻ.
പിന്നെപ്പറഞ്ഞപടിയാവെടിനിർത്തിശാസ്ത്രി
തന്നെപ്പിരിഞ്ഞുമുനിവര്യപദാരവിന്ദം
വന്ദിച്ചുചെന്നവരടുത്തുനമസ്കരിച്ചു
നിന്നാരിരുത്തിമുനിസാരമിവണ്ണമോതി.
ആദിദേവാംശമാണെല്ലാം
ഭേദമില്ലെന്നിരിക്കിലും
ഏതുദൈവത്തിലാണുള്ളിൽ
പ്രീതിതോന്നുന്നിതേറ്റവും.
ധാതാവുവിഷ്ണുശിവനര്ക്കനനന്തനിന്ദു
ഭൂതേശനാദിഗുരുവിഘ്നഹരൻഹനൂമാൻ
ഭൂദേവ-രാമനലിവേറിയകൃഷ്ണനേവം
ഓതുന്നുശക്തനെയിതിൽപ്രതിപത്തിയാരിൽ
'കുന്നിൻകുമാരി''രമ''വാണി'വസിഷ്ഠപത്നി
യിന്ദ്രാണിഭൂമിമഹിഷാർദ്ദിനിഭദ്രകാളി
എന്നിപ്രകാരമുയരുംപരശക്തിഭേദം
തന്നിൽഭവാൻമനതാരലിയുന്നതേതിൽ.
പലതുണ്ടോര്ക്കമന്ത്രങ്ങ-
ളുലകിൽപ്രണവോൽഭവം
നലമോടുള്ളവിശ്വാസ-
മലമേതിങ്കലാണതിൽ.
നന്നായിട്ടുഭജിച്ചുശങ്കരിയെയിങ്ങേറെ
സ്സുഖാര്ത്ഥംപരം
തന്നിൽസൌഖ്യമതിന്നുഞാൻഹരിഹരന്മാ-
രേയുമേറുംമുദാ
എന്നാലായതുഭേദബുദ്ധിയോടുകൂടീട്ടാ-
ണുഭേദംവിനാ
പിന്നെഗ്ഗീതയൊടൊത്തുസപ്തശതികൊ
ണ്ടൊട്ടല്ലസേവിച്ചതും.
ശിവതത്വസുധാനിധികൊ-
ണ്ടവിടവിടെച്ചെന്നുഞാൻപലേടത്തും
അവികലഭക്ത്യാഭേദം
ലവമകമണയാതെകണ്ടുസേവിച്ചു.
പരിചിനൊടെൺപതുലക്ഷം
പരമിപ്പഞ്ചാക്ഷരംമഹാഭക്ത്യാ
പറയാമക്ഷരലക്ഷം
തരസാഗായത്രിയുംജപിച്ചേൻഞാൻ.
എന്നിപ്രകാരമവർതമ്മിലുരച്ചതാണു
വന്ദിച്ചുപോന്നുനിയമങ്ങൾകഴിച്ചശിച്ചു
കുന്നുന്മെലെന്തൊരുതണുപ്പതിശക്തികാറ്റു-
മെന്നല്ലമഞ്ഞുമഴപോലെചൊരിഞ്ഞിടുന്നൂ.
കൂടാരമുണ്ടുശയനത്തിനുനല്ലവയ്ക്കോൽ
ചോടേനിരത്തി'വിരി'കമ്പിളിയെന്നിതെല്ലാം
പാടേവിരിച്ചഥചുരുണ്ടുകിടന്നുമീതേ-
മൂടുംകരിമ്പടമെരിച്ചിടുമഗ്നിചുറ്റും.
എന്നാലുമാളുകള്തണുത്തുവിറച്ചുറങ്ങാ-
തന്നന്നുരാത്രികഷണിച്ചുകഴിച്ചിടുന്നൂ
ധന്യാശയൻഗുരുവിനില്ലഴലെത്രമഞ്ഞു
വന്നാലുമീമലകുലുങ്ങുകിലുംകുലുങ്ങാ.
അലിവിന്നലയായോരീ
ക്കലിതാശയനാംമുനി
ഫലമൂലാദിയുംകൂടി
ച്ചിലനാളേഭുജിച്ചിടൂ
മുക്കാൽമൈലങ്ങുയര്ന്നാമലയുടെമുകളിൽ
പ്പാറമേൽഘോരഘോരം
ചൊൽക്കൊള്ളുംനാരസിംഹാകൃതിയൊരുശി
ലയിൽസ്സാധുശോഭിച്ചിടുന്നൂ
തൃക്കാലാലേനടന്നാമലയുടെമുകളിൽചെന്നി
രുന്നാസ്വരൂപം
ചിക്കന്നോര്ത്തിട്ടുനിത്യംമുനിവരനവിടെധ്യാ
നമുണ്ടേറെനേരം.
ഒരാഛാദനയില്ലാത്താ
ക്കരിമ്പാറപ്പുറത്തുതാൻ
ഗുരുവാഴുംവേനൽവര്ഷ-
മൊരുപോലചലോപമൻ.
മലയിലിവർവസിച്ചാൽവല്ലദീനങ്ങളുംവ-
ന്നലയുമിതിവിചാരിച്ചാര്യനാചാര്യചര്യൻ
അലമവരെവരുത്തിസ്വാമിസാരോപദേശം
ചിലതരമരുളിച്ചെയ്തങ്ങയക്കാനുറച്ചാൻ.
ഭാഷ്യം,നൽബ്രഹ്മസൂത്രം,ഹരിനരനുപദേ
ശിച്ചൊരാഗ്ഗീത,ഗീതാ-
ഭാഷ്യംപാരംഗുണൌഘംചിതറുമൊരവ
ധൂതാഖ്യയാംഗീതപിന്നെ
ജോഷംവിട്ടല്ലസിക്കുംവിവിധമുപനിഷൽ
ഭേദമിത്യാദിയേറെ
ത്തോഷംകൈക്കൊണ്ടുകൊണ്ടാഗുരുവരനുപദേശി
ച്ചുവേണ്ടുംപ്രകാരം.
കൃത്യങ്ങളൊന്നുംതെറ്റാതെ
പത്താംതീയതിനാൾവരെ
സത്തൊക്കെയുപദേശിച്ചു
മുത്തൊത്തിങ്ങിനെച്ചൊല്ലിനാൻ.
നിങ്ങൾക്കുപോകാമിനിവേണ്ടതെല്ലാം
ശൃംഗേരിവന്നിട്ടുപറഞ്ഞുകൊള്ളാം
വ്യത്യാസമില്ലാതിരുപത്തിരണ്ടാ-
മത്തീയതിക്കെത്തിടുമന്നുകാണാം.
സാരംഗ്രഹിച്ചവരശിച്ചവിടുന്നുമേനാ-
വേറിത്തിരിച്ചുമലവിട്ടൊരിടത്തിറങ്ങി
ആരാവുറങ്ങിയവിടുന്നൊരുപെട്ടിവണ്ടി
കേറിത്തിരിച്ചപുലർകാലെ'മഠ'ത്തിലെത്തി.
അനുവാരംപഠിപ്പെല്ലാം
മനനംചെയ്തുകൊണ്ടവർ
മുനിവര്യന്വരാനുള്ള
ദിനമെണ്ണിക്കഴിച്ചുതേ.
മുന്നിൽപറഞ്ഞദിവസം
തന്നിൽസായന്തനാന്തരേ
ധന്യശീലനെഴുന്നള്ളി
പൊന്നുംപല്ലക്കിലങ്ങിനെ.
നാട്ടുകാരഭിവന്ദിപ്പാൻ
കേട്ടുകേട്ടവരൊക്കെയും
കോട്ടംവിട്ടുപുറപ്പെട്ടു
കൂട്ടത്തോടെത്തിതൽപുതേ.
ഉദ്യോഗത്തിലിരിപ്പോരും
വിദ്വാന്മാർസജ്ജനങ്ങളും
എത്രയോതൽപ്പുരംതന്നി-
ലെത്തിതൽപ്രീതികാംക്ഷികൾ.
പട്ടുകൊണ്ടുവിതാനിച്ചു
പട്ടണംരണ്ടുവീഥിയും
കെട്ടിതോരണവുംനല്ല
മട്ടോലുംമലർമാലയും
നിറകുംഭങ്ങളുംപാരം
നിറംചേരുംപ്രദീപവും
നിരത്തിയധികംമോടി
വരുത്തിപുരവാസികൾ
അകിൽഗുൽഗുലുധൂപിച്ച
പുകയേമന്ദമാരുതൻ
സുകരംതൽപ്പരംതന്നി-
ലകംപൂകിച്ചുമേവിനാൻ.
അമ്പാരികൾപുറത്തുള്ള
കൊമ്പനാനകളങ്ങിനെ
മുമ്പകമ്പടിനിൽക്കുന്നു-
ണ്ടമ്പമ്പാ!പൌരുഷാപരം.
പട്ടാളക്കാർ"ബാന്റു"വാദ്യ-
മിട്ടെരിച്ചുംതുറുപ്പികൾ
ധൃഷ്ടരായുംനിരക്കുന്ന
മട്ടുകണ്ടാൽമനോഹരം
പൊല്ലിസ്സുകാരിടയ്ക്കൊക്കെ
വില്ലയിട്ടശിപായിമാർ
നല്ലകാഴ്ചരസംതന്നെ-
യല്ലോകാണേണ്ടതാണിതു.
സനകാദികളെപ്പോലേ
മനശ്ശുദ്ധിയെഴുന്നവർ
മുനിയെസ്സാമഗാനംചെ-
യ്തനുവര്ത്തിപ്പതുംരസം.
നാഗസ്വരംപഞ്ചവാദ്യം
നാകത്തോളമുയർന്നവ
പാകത്തിൽജയശബ്ദങ്ങ-
ളാകപ്പാടേമനോഹരം.
ചക്രദീപട്ടിനോക്കുന്ന
ദിക്കിലൊക്കെനിരന്നുതെ
തൃക്കഴൽക്കുനമിക്കുന്ന
ഭക്തര്ക്കില്ലന്തമത്ഭുതം.
അഷ്ടഗന്ധംഞരിപ്പോടി-
ലിട്ടുധൂപിച്ചിളാസുരര്
എട്ടുപത്താൾനടക്കുന്നു
പട്ടുബേഷ്ടിയണിഞ്ഞവർ.
വലുതായുള്ളതൂണിന്മേൽ
കുലവാഴപലേതരം
അഴകിൽപുവ്വുര്തിക്കുന്നു
മഴപെയ്യുന്നമാതിരി.
ഏവംനാനാപ്രകാരത്തി-
ലേവരുംസേവചെയ്യവെ
കൈവല്യംകണ്ടവൻയോഗി
ഭൂവിണ്ണോർകളിലുത്തമൻ.
സത്യജ്ഞൻസച്ചിദാനന്ദ
തത്വമൊക്കെയറിഞ്ഞവൻ
നിത്യൻഭക്തജനത്തിന്റെ
ഹൃത്തിലൊക്കെവിളങ്ങുവാൻ.
ആരിലുംദയതൻചിത്ത
താരിലുള്ളമുനീശ്വരൻ
പാരിലുംപരലോകത്തു
ചേരിലുംഭേദമറ്റവൻ.
ബ്രഹ്മജ്ഞൻഗുണവാൻനിത്യ
ബ്രഹ്മചാരീസനാതനൻ
സമ്മതൻസജ്ജനങ്ങൾക്കു
കന്മഷംതീർന്നപൂരുഷൻ.
ഊഴിവാനവനാമെന്റെ
തോഴരിൽകൃപയുള്ളവൻ
ആഴിയോളംമനക്കാമ്പി-
നാഴമുള്ളയതീശ്വരൻ.
സുന്ദരൻസുകുമാരാംഗ-
നിന്ദിരാരമണപ്രിയൻ
മന്ദഹാസമതാകുന്ന
ചന്ദനച്ചാർതളിക്കുവോൻ.
വന്നുനിന്നജനങ്ങൾക്കു
നന്ദിതോന്നിച്ചിട്ടുംപടി
മന്ദസ്മിതംതുകിനോക്കി
മന്ദിരംപൂകിമാമുനി.
അന്നുംചെന്നവർവന്ദിച്ചു
നിന്നുനന്നെവിനീതരായ്
മന്ദസ്മിതംചെയ്തുമന്ദ
മൊന്നരുളീടിനാൻ.
ഇന്നിപ്പോൾനിൽക്കേണ്ടതിരേക്കുനാളെ
വന്നേയ്ക്കുശേഷംവിവരങ്ങളെല്ലാം
അന്നേരമോതാംധൃതിയാണുവേഗം
ചെന്നാലുമെന്നായവരെപ്പിരിച്ചു.
തെറ്റന്നായവരന്നുപോന്നുനിലയംപ്രാപി
ച്ചിരുന്നൂസുഖം
പിറന്നാളറിയിച്ചുചെന്നുമുനിതൻചാര
ത്തുപാരംമുദാ
മുറ്റുംനന്ദികലർന്നിരുത്തിവളരെഗോപ്യ-
ങ്ങൾമന്ത്രങ്ങളും
മറ്റുംനന്മയൊടാമുനീന്ദ്രനുപദേശംചെ
യ്തുരണ്ടാമതും.
ഗുരുദക്ഷിണയുംചെയ്തു
മരുവുംമമതോഴരെ
അരികിൽത്താൻവിളിച്ചേവ-
മരുളിച്ചെയ്തുമാമുനി.
കായവാക്ക്ചിത്തകര്മ്മങ്ങൾ
ന്യായമായിട്ടിരിക്കണം
ആയംപോലെവ്യയംവേണം
മായംനന്നല്ലൊരേടവും.
തന്നെക്കാൾയോഗ്യരില്ലാരു-
മെന്നിരുന്നുമദിക്കുകിൽ
നിന്ദിക്കുംസജ്ജനംപാരം
കുന്നിക്കുംദുരിതംദൃഢം.
തമ്മിൽതമ്മിലിരിപ്പോരേ
ത്തമ്മിൽതല്ലിച്ചുസന്തതം
ചെമ്മേപണംപിടുങ്ങുന്ന
കര്മ്മംനന്നല്ലൊരിക്കലും.
ഒരുവന്നുസഹായിച്ചു
പരനെത്താഴ്ത്തിവീഴ്ത്തുവാൻ
ഒരുനേരവുമോര്ക്കൊല്ലാ
ദുരിതംപരമുണ്ടതിൽ.
കള്ളപ്രമാണനിര്മ്മാണം
കള്ളസ്സാക്ഷിയിലുദ്യമം
കള്ളന്മാരൊത്തെഴുംവാസം
കൊള്ളില്ലീവകയൊന്നുമെ.
ഏതവര്ക്കുംസഹായങ്ങൾ
ചെയ്തുകൊള്ളേണമെപ്പൊഴും
ആതുരന്മാരിലത്യന്തം
ചേതസ്സാദ്രീഭവിക്കണം.
തന്നാൽവഹിക്കവയ്യാത്ത-
തന്യൻനേടുന്നിടങ്ങളിൽ
തന്നെസ്സൂക്ഷിക്കണംകോപം
വന്നുപോകാതിരിക്കണം.
പരുഷാക്ഷരമോതൊല്ലാ
പരംകോപംജനിക്കിലും
ചിരിച്ചുമുന്തിരിങ്ങച്ചാർ
ചൊരിയുംമാറുരയ്ക്കുണം.
ഹേമദണ്ഡങ്ങളെക്കൊണ്ടും
സാമര്ത്ഥ്യംകൊണ്ടുമങ്ങിനെ
സാമോദംമറെറാരുത്തന്റെ
ഭൂമിയെക്കയ്ക്കലാക്കൊലാ.
നല്ലാർമണികളോടോരോ
നല്ലവാക്കുപറഞ്ഞുടൻ
എല്ലാംകൈത്താരിലാക്കീട്ടു
തല്ലിക്കളകനിന്ദ്യമാം.
എന്നിലുംയോഗ്യരാണിന്നീ
മന്നിലുള്ളവരൊക്കയും
എന്നുചിന്തിച്ചുകൊള്ളേണ-
മെന്നാലെനന്മയായ്വരൂ.
ഉപകാരങ്ങൾചെയ്തോനേ
കൃപകൂടാതൊരിക്കലും
അപകാരിയതാക്കിത്തീര്-
പമാനിച്ചുപോകൊലാ
ഉള്ളിലൊന്നുപുറത്തൊന്നു
തുള്ളിച്ചാടുമഹമ്മതി
തള്ളിച്ചവീമ്പുദുര്മ്മോഹം
കൊള്ളില്ലീവകയൊന്നുമേ.
കാര്യംവരുംവരയ്ക്കേറെ
ക്കാര്യംപിന്നെവിരോധവും
ചേരില്ലസജ്ജനങ്ങൾക്കു
നേരുകേടാണിതേറ്റവും.
പിഴപ്പില്ലാതപേക്ഷിച്ചു
കഴിയുംഭൃത്യരെഭവാൻ
പിഴയിട്ടുംശകാരിച്ചും
കുഴയ്ക്കൊല്ലൊരുനേരവും.
ദേവന്മാരെയുമോക്കുര്മ്പോ-
ളാവിധംസജ്ജനത്തെയും
കേവലംശങ്കകൂടാതായ്
പോവല്ലെകഷ്ടമാണതു്.
പാരംഗുണങ്ങൾവന്നിങ്ങു
ചേരാനുണ്ടെന്നിരിക്കിലും
നേരുകേടൊരുനേരത്തു-
മാരോടുംചെയ്തുപോകൊലാ.
നിരസിക്കൊല്ലതാൻവേട്ട-
വരദാരങ്ങളെഭവാൻ
പരനാരീജനത്തെ-
ലരുതാഗ്രഹമൊട്ടുമെ.
ലാക്കോരോന്നുവിചാരിച്ചു
വാക്കുമാറിത്തുടങ്ങിയാൽ
ആര്ക്കുംവിശ്വസ്തനാവില്ലെ-
ന്നോര്ക്കണംദോഷമാണതു്.
അടിയാന്മാരെയുംതന്റെ
കുടിയാന്മാർകളേയുമെ
വടിവച്ചുവലയ്ക്കാതെ
വടിവിൽകാത്തുകൊള്ളണം.
പാരംക്ഷുത്തോടുവന്നിങ്ങു
കേറുന്നോര്ക്കഷ്ടിനൽകണം
നീരുംമോരുംകൊടുക്കേണം
പാരംസത്താണിതോര്ക്കണം.
വഴിയമ്പലവുംപിന്നെ
വഴിയേവാപിയുംഭവാൻ
വഴിപോക്കര്ക്കുവേണ്ടീട്ടു
കഴിയുമ്മട്ടുതീര്ക്കണം.
പിച്ചതെണ്ടിനടപ്പോരേ
പുച്ഛിക്കൊല്ലൊരുനേരവും
ഇച്ഛപോലെയവര്ക്കായി
വാശ്ശതുംനൾകിടേണമേ.
അന്യന്മാരെശ്ശകാരിച്ചു
തിന്നുതെണ്ടിനടന്നിടും
മന്നന്മാരോടുസംസര്ഗ്ഗം
നന്നല്ലെന്നോര്മ്മവെയ്ക്കണം.
അന്നദാനംവിശേഷിച്ചു
നന്നല്ലൊവസ്ത്രദാനവും
എന്നുവേണ്ടകൊടുക്കുന്ന-
തൊന്നുംപാഴായിവന്നിടാ
സ്വജനങ്ങളിലുംസാധു-
സുജനങ്ങളിലുംഭവാൻ
ഭജനംചെയ്തുവെന്നാകിൽ
വിജയംവന്നുകൂടിടും.
നിലയ്ക്കുനിര്ത്തണംപുത്ര-
കളത്രാദികളെബ്ഭവാൻ
അലംസ്നേഹത്തിനായിട്ടു
കളിപ്പിച്ചാൽകുലംകെടും.
പണംകരാറുചെയ്തിട്ടു
തുണചെയ്യൊല്ലൊരുത്തനും
തൃണംപണംമനസ്സാക്ഷി-
ക്കിണങ്ങാത്തതുചെയ്യൊലാ.
സത്തുക്കളാദരിപ്പോരു
കൃത്യമൊക്കയുമുത്തമം
മൊത്തത്തിലവർകൈവിട്ട-
തൊത്തതല്ലതുനിന്ദ്യമാം.
സത്തിതാണിതുചിത്തത്തി-
ലൊത്തറിഞ്ഞുനടക്കുക
വ്യത്യാസംവല്ലതുംവന്നാൽ
ബുദ്ധിമുട്ടുംവശംകെടും.
മല്ലാരിതിരുനാമങ്ങ-
ളെല്ലായ്പോഴുംജപിക്കണം
ഇല്ലിത്രഗുണമായിട്ടു
ചൊല്ലുവാൻമോക്ഷസാധനം.
ഈവണ്ണംനല്ലസാരംപലതുമരുളിട്ടുംയോഗി
വര്യന്റെപാദം
താവുംഭക്ത്യാനമിച്ചാസുകൃതിപുതുമകൈക്കൊണ്ടു
നിൽക്കുന്നനേരം
ജീവൻമുക്തോസിയെന്നൊന്നരുളിയലിവെഴുംയോഗി
തൃക്കൈകൾരണ്ടും
ഭാവിശ്രേയസ്സിനായിച്ചിതമൊടുതലയിൽചേര്ത്തു
സത്യസ്വരൂപൻ.
നീരാളംതോറ്റുതുന്നംമറിയുമൊരുമഹാ
കാന്തിയേന്തുന്നസാക്ഷാൽ
വീരാളിപ്പട്ടിനെക്കാളധികമഴകെഴുംനല്ല
പട്ടൊന്നെടുത്ത്
ധാരാളംകൂറുകൂടും'മുനിവര'നിതൊരോര്
മ്മയ്ക്കിരിക്കട്ടെയെന്നാ-
പ്പേരാളുംതോഴനേകീപരമിതുപറയാ
മുത്തരീയംതദീയം.
എന്നാൽപോകാംഭവാനോടിവനരുളിയവാ
ക്കൊക്കെയുംവേദവാക്കാ-
ണെന്നാലോചിച്ചുവാണീടുകശുഭമരുളും
സുന്ദാരാംഗൻമുകുന്ദൻ
ഒന്നുംകൂടിക്കഥിക്കാംവിഷയരുചികുറ
ച്ചീടണംലോകമെല്ലാ-
മൊന്നാണെന്നുള്ളബോദ്ധ്യംവാണമതിനുയ
ത്നിക്കണംജീവകാലം.
എന്നോതിടുംഗുരുവിനോടവിടുന്നുപാല്ലി
ത്തന്നുള്ളമാതിരിനടന്നിനിയുള്ളകാലം
കുന്നിച്ചിടുന്നകുതുകത്തോടുവാണുകൊള്ളാ-
മെന്നോതിയാത്രയറിയിച്ചവരന്നിറങ്ങി.
ഒരുമണിസമയത്തിൽപോന്നുവണ്ടിക്കു'കോപ്പം'
പുരവരമതിലന്നൂത്തുണ്ടുവണ്ടിയ്ക്കുതന്നെ
ത്വരിതമവിടെനിന്നുംപോന്നിടക്ക'ള്ളിയെത്തി'
പരിചിനൊടവർപിറ്റന്നാളിലുച്ചയ്ക്കശിപ്പാൻ.
തെരിക്കനെപ്പോന്നവരന്നുരാത്രി-
'തരിക്കരെ'ചെന്നുകുളിച്ചശിച്ചാർ
മുറയ്ക്കുതീവണ്ടിയിലേറിരാത്രി
യിറങ്ങി'ബിന്ദൂർ'മണിപന്തിരണ്ടിൽ
വടിവിനൊടവിടുന്നാവണ്ടിമാറിക്കരേറി
ഝടിതിയവർതിരിച്ചാരന്നുബങ്ക്ളൂരിലേക്കായ്
തടവിനിടപെടാതേചെന്നുപിറ്റേദ്ദിനത്തിൽ
പടുമതികളിറങ്ങിയേഴരയ്ക്കപ്പുരത്തിൽ.
ടിക്കററുനൽകിയവിടുന്നുജടുക്കകേറി
സിക്രട്ടറിയ്ക്കുടയൊരുത്തമമന്ദിരത്തിൽ
ചിക്കെന്നുചെന്നുവഴിപോലവിടുന്നുചെയ്ത
സൽക്കാമേറ്റവർതെളിഞ്ഞുമുറയ്ക്കിരുന്നാർ.
നംമ്പൂരാർമലയാളിമാരിവരിവര്ക്കാരീതിയിൽസദ്യയൊ-
ന്നിമ്പത്തോടവിടെക്കഴിച്ചുസരസൻസിക്രട്ടറിസ്വാമികൾ
വൻപന്മാരവരന്നുനല്ലരസമായ്സാപ്പിട്ടുപാൽപായസം
കുമ്പയ്ക്കുള്ളിൽനിറച്ചുനല്ലകതിനയ്ക്കാപ്പിട്ടിടിക്കുംവിധം.
പിറ്റെന്നാളവരാറായ്ക്കുശരിയായ്വയ്യിട്ടുതീവണ്ടിയിൽ
തെറ്റൊന്നുംപിണയാതെചെന്നുകയറിപ്പിറ്റേദ്ദിനംരാവിലെ
കൊറ്റിന്നോര്ക്കുകപത്തരയ്ക്കചെറുവണ്ണൂരെത്തിമുങ്ങിക്കുളി-
ച്ചറ്റംവിട്ടരസത്തൊടുണ്ടുശിവപേരൂരെത്തിമൈയ്വണ്ടിയിൽ.
വടിവൊടുശിവപേരൂരന്നിറങ്ങീട്ടുനിൽക്കാ-
തുടനടിഗുനമേറുംകോച്ചിലേറിത്തിരിച്ചൂ
പടുമതികൾനമിക്കുംയോഗ്യനായുള്ളമാരാർ
ജഡിജിയവർകളെച്ചെന്നൊന്നുവേഴ്ചയ്ക്കുകണ്ടാർ.
ലാപ്പായണ്ടിലനന്തമായൊരറിവുംസര്വ്വീസ്സമാസ്സങ്കടം-
കേൾപ്പാനാഗ്രഹവുംമനസ്സിലലിവുംതീര്ച്ചയ്ക്കെഴുംമൂര്ച്ചയും
താല്പര്യത്തൊടുതന്റെജോലിനിറവേറ്റീടുന്നൊരാനിഷ്ഠയും
കേൾപ്പാനില്ലിതുപോലെമറ്റൊരുവനീമാരാരുദാരാശയൻ.
കാലത്തുണര്ന്നുനിയമങ്ങൾകഴിച്ചുപിറ്റേ-
ന്നാളെന്റെതോഴർപുകവണ്ടിവഴിയ്ക്കുതന്നെ
കോലുംരസത്തൊടിതിലേക്കുതുണച്ചഭൂമീ
പാലന്റെസന്നിധിയിലേക്കുതനിച്ചുപോയാൻ.
മകനുംമററുള്ളവരും
പുകവണ്ടിവഴിയ്ക്കുതന്നെവേഗത്തിൽ
പകൽമണിനാലിനുശരിയായ്
പുകളെഴുമില്ലത്തുചെന്നുചേർന്നുസുഖം.
തന്നിഷ്ടംമുഴുവൻമുറയ്ക്കുനിവേറ്റംചെയ്തഭൂപാന്തികേ
ചെന്നിട്ടോതിവിശേഷമാസകലവുംസന്തുഷ്ടനായിനൃപൻ
മുന്നിട്ടീവിവരങ്ങൾകത്തുവഴിയായെത്തിച്ചിരുന്നെങ്കിലും
വന്നിട്ടുംപലതുംമഹീശനെയുണർത്തിച്ചൂധാരിത്രീസുരൻ.
രണ്ടുനാളവിടെപ്പാര്ത്തു
കൊണ്ടുമറ്റുമഹീശരേ
കണ്ടുവാര്ത്തകളുംചൊല്ലി
ക്കൊണ്ടുപോന്നുയഥാസുഖം.
പിന്നെത്താനിറണാകുളത്തുസുഖമായ്
പാര്ത്തിട്ടുപിറ്റേദിനം
പോന്നൂവണ്ടിവഴിക്കുതോഴരിവിടെ
ചാലക്കുടിസ്റ്റേഷനിൽ
വന്നെത്തീമണിയെട്ടരയ്ക്കുശരിയായ്
ത്തോഷത്തോടെന്മന്ദിരം
തന്നിൽചേര്ന്നിതൊരിഷ്ടസംഗമരസം
കൊണ്ടെന്നുകൊണ്ടാടിഞാൻ.
അല്ലേസഖേ!യെവിടെനിന്നുവരുന്നുവണ്ടി-
ക്കല്ലേഭവാൻകുളുർമേനിചടച്ചതെന്തേ?
ഇല്ലല്ലിദീനമുടനേകളിയൂണുതൊട്ട-
തെല്ലാംകഴിക്കുകവിശേഷമതിന്നുശേഷം.
എന്നൊക്കെഞാൻകുശലവാക്കുരചെയ്തുതോഴ-
രെന്നോടുചൊല്ലിവിവരങ്ങൾസമഷ്ടിയായി
പിന്നെക്കുളിച്ചുനിയമങ്ങൾകഴിച്ചുവേഗം
വന്നിട്ടശിച്ചുവിവരംവിവരിച്ചുരച്ചാൻ.
ചൊല്ലേറുംമാടഭൂപൻതിരുവടിയുടെസാഹായ്യ
വുംഭാഗ്യവാനാം
കല്യൻസിക്രട്ടറിസ്വാമികൾപലവകയായ്ചെയ്ത
കയ്യുംവിശേഷാൽ
നല്ലോരാളായ്സാക്ഷാൽഗുണനിധിയവിൽദാർചെയ്ത
തൃത്യങ്ങളുംപാ-
രെല്ലാംപേര്കൊണ്ടശാസ്ത്രിദ്വിജനുടെഗുണവുംപേര്ത്തു
പേര്ത്തുംപറഞ്ഞാന്
ത്രികാലജ്ഞൻമഹായോഗി
നിഗമക്കാതലായവൻ
അകാമൻകാലതന്ത്രജ്ഞ-
നകത്തലിവിയന്നവൻ.
ദിവ്യചക്ഷുസ്സെഴുന്നോരു
ദിവ്യന്മാര്ക്കഭിവന്ദിതൻ
അവ്യയൻസച്ചിദാനന്ദൻ
ദിവ്യൻഭക്തജനപ്രിയൻ.
സത്യവാൻസജ്ജനത്തിന്റെ
ഹൃത്തുപോലെവിശുദ്ധിമാൻ
ഉത്തമൻപുരുകാരുണ്യ-
മൊത്തപുരുഷപുംഗവൻ.
നീതിമാൻനിഗമത്തിന്റെ
രീതിയിൽകളിയാടുവോൻ
പ്രീതിയോടെവനുംപഥ്യ-
മോതിപ്പുഞ്ചിരിതൂകുവോൻ.
അരുളിച്ചെയ്തുവാക്കൊക്കെ
യൊരുലേശംവിടാതുടൻ
പരംകണ്ണീരൊടുംതൊണ്ട
വിറച്ചുംകൊണ്ടുചൊല്ലിനാൻ
ഇല്ലവേർപിരിയാൻധൈര്യ-
മില്ലത്തെത്താൻമഹാധൃതി
എല്ലാംകൊണ്ടുംപരംതോഴർ
വല്ലാതൊന്നമ്പരന്നുപോയ്.
ഞാനാശൃംഗേരിയിൽപോയ്ഗുരുവരചരണ
ത്താർകൾവന്ദിച്ചുവന്നീ
സ്ഥാനത്തെത്തിക്കഴിഞ്ഞാക്കഥകളയിസഖേ
നിങ്ങൾപദ്യങ്ങളാക്കി
ആനന്ദത്തോടു'ചേതോരമ'യതിലേഴുതി
ക്കാണുവാൻമോഹമുണ്ടെ-
ന്നാനന്ദിപ്പെട്ടതോഴൻവളരെവളരെനിർ
ബന്ധമായിപ്പറഞ്ഞാൻ.
"ആവാമങ്ങിനെയാട്ടെ"യെന്നിവനുരച്ചപ്പോൾ
തെളിഞ്ഞൂസഘാ-
വാവിര്മ്മോദമിയന്നുയാത്രയുമുരച്ചുംകൊ-
ണ്ടുകുണ്ഠാദരം
പോവാനായിമുര്തിന്നുഞാനുമനുയാനംചെ
യ്തുതമ്മിൽപ്പിരി-
ഞ്ഞാവൻപൻപുരുപുണ്യശാലിയുടനന്നില്ല
ത്തിലെത്തീസുഖം.
എന്തോഴനെന്നൊടുപറഞ്ഞൊരുഗൌവത്താൽ
ഞാന്തോന്നിടുംപടിപുലമ്പിയൊരിപ്രബന്ധം
എന്തോപരുങ്ങലിതുകേൾക്കുകിലേതവര്ക്കും
സന്തോഷമുള്ളിൽവരുവാൻവഴിയൊന്നുമില്ലാ.
എന്നാലുംയോഗിനാഥൻതിരുവടിചരിതം
ശ്ലാഘ്യമാകതെപോകി-
ല്ലെന്നാലോചിച്ചിടുമ്പോൾമമമനസിസമാധാ
നവുംവന്നിട്ടുന്നൂ
ഇന്നീലോകത്തിലാരോമുനിയുടെകഥയിൽ
ശ്രദ്ധവയ്ക്കാതിരിപ്പാന്
കന്നാലിപ്രായമാണായവനനിതലം
തന്നിലത്യന്തനിന്ദ്യൻ.
ശങ്കരാചാര്യസൽപാദ
തങ്കത്താർതന്നിലീകൃതി
തങ്കുമോദാൽസമര്പ്പിച്ചേ-
നെങ്കരംകൊണ്ടുമംഗളം.