ചാലക്കുടിപ്പുഴയതിന്റെ വിശേഷമെല്ലാം
ചാലേ ജനങ്ങളറിവാനുരചെയ്തിടുന്നു
മാലിന്യമറ്റമൃതിനൊത്തൊരു വെള്ളമേതു
കാലത്തുമുണ്ടതു നിനയ്ക്കുകിലെത്ര സൌഖ്യം.
ചേറും കലക്കവുമൊഴിഞ്ഞും തെളിഞ്ഞ നല്ലോ-
രാറും വെളുത്തമണലും മുറിയാത്തൊഴുക്കും
ചേരുന്നൊരീപ്പുഴയിൽ വന്നു കുളിപ്പതിന്നായ്
ച്ചേരുന്നവന്നു സുകൃതം കുറെയേറെ വേണം.
മേലൊക്കയും ചൊറി ചിരങ്ങു പിടിച്ചു പാരം
മാലിന്യമാർന്നു മരണത്തിനടുത്തവന്നും
ചാലക്കുടിപ്പുഴയിൽ വന്നു കുളിച്ചുവെന്നാ-
ലാലസ്യമില്ലമൃതപാനമതെന്നപോലെ
പാരൊക്കയും പുകഴുമീപ്പുഴയിൽക്കുളിക്കു-
ന്നോരൊക്കയും വിഗതരോഗികളായിരിയ്ക്കും
ഓരൊക്കുകില്ല ലവലേശമതൊന്നുതന്നെ
നേരോർക്കിലീഗുണഗണത്തിനു മുഖ്യമൂലം.
കൊണ്ടാടി രണ്ടുകരതന്നിലു മേറെ ലോക-
രുണ്ടാക്കി ഗേഹമതിലങ്ങിനെ വാണിടുന്നു
മിണ്ടാതിരിക്കിലുമവര്ക്കു കഴിഞ്ഞുകൂടാ-
നുണ്ടാകയില്ല വിഷമം നദിതൻ പ്രഭാവാൽ.
വാഴക്കിതിന്റെ കരയിൽ ഗുണമുള്ളപോലെ
യൂഴീതലത്തിലൊരുദിക്കിലുമില്ല കാഴ്മാൻ;
പാഴായ്പുരേടമതൊരേടവുമില്ല ലക്ഷ്മി
വാഴുന്ന രംഗമിതു തന്നെയതെന്നു തോന്നും.
തെങ്ങും കവുങ്ങുമിഹ വീണു മുളച്ചതിന്നും
ഭംഗംവരില്ല വളമിട്ടു വളർത്തിടേണ്ട,
തങ്ങൾക്കു വേണ്ടധനമായതിൽ നിന്നു കിട്ടും
തിങ്ങും കുതൂഹലമിരുന്നു പൊറുത്തുകൊള്ളാം.
തത്തീരമന്ദിരമതിൽസ്സുഖമായിരിപ്പും
വൃത്രാന്തകാലയനിവാസവുമോര്ത്തു കണ്ടാൽ
വ്യത്യാസമെന്തമൃതിനീപ്പുഴയുണ്ടു കാമ-
പൂര്ത്തിക്കുതെങ്ങു മതി;യെന്തിനു കല്പവൃക്ഷം?
ക്ഷേത്രങ്ങളീപ്പുഴയതിന്റെ കരയ്ക്കലുള്ള-
തോര്ത്താലസംഖ്യ;മതുമാത്രവുമല്ല, പിന്നെ
ഗോത്രപ്രഭാവമെഴുമാരണർതൊട്ട മുഖ്യ-
പാത്രങ്ങളെത്ര വളരെ സ്ഥിതിചെയ്തിടുന്നു?
ഇച്ഛിച്ചിതിന്റെ കരയിൽ കുടികൊള്ളുവാനായ്
കൊച്ചിദ്വിതീയധരണീപതി താനുമിപ്പോൾ
അച്ഛച്ഛിന്നമോദമൊരു മേട ചമച്ചതോർത്താ-
ലിച്ചൊന്ന നന്മയതിനിന്നൊരു സാക്ഷിയല്ലോ.
ചാലേ ജനങ്ങളറിവാനുരചെയ്തിടുന്നു
മാലിന്യമറ്റമൃതിനൊത്തൊരു വെള്ളമേതു
കാലത്തുമുണ്ടതു നിനയ്ക്കുകിലെത്ര സൌഖ്യം.
ചേറും കലക്കവുമൊഴിഞ്ഞും തെളിഞ്ഞ നല്ലോ-
രാറും വെളുത്തമണലും മുറിയാത്തൊഴുക്കും
ചേരുന്നൊരീപ്പുഴയിൽ വന്നു കുളിപ്പതിന്നായ്
ച്ചേരുന്നവന്നു സുകൃതം കുറെയേറെ വേണം.
മേലൊക്കയും ചൊറി ചിരങ്ങു പിടിച്ചു പാരം
മാലിന്യമാർന്നു മരണത്തിനടുത്തവന്നും
ചാലക്കുടിപ്പുഴയിൽ വന്നു കുളിച്ചുവെന്നാ-
ലാലസ്യമില്ലമൃതപാനമതെന്നപോലെ
പാരൊക്കയും പുകഴുമീപ്പുഴയിൽക്കുളിക്കു-
ന്നോരൊക്കയും വിഗതരോഗികളായിരിയ്ക്കും
ഓരൊക്കുകില്ല ലവലേശമതൊന്നുതന്നെ
നേരോർക്കിലീഗുണഗണത്തിനു മുഖ്യമൂലം.
കൊണ്ടാടി രണ്ടുകരതന്നിലു മേറെ ലോക-
രുണ്ടാക്കി ഗേഹമതിലങ്ങിനെ വാണിടുന്നു
മിണ്ടാതിരിക്കിലുമവര്ക്കു കഴിഞ്ഞുകൂടാ-
നുണ്ടാകയില്ല വിഷമം നദിതൻ പ്രഭാവാൽ.
വാഴക്കിതിന്റെ കരയിൽ ഗുണമുള്ളപോലെ
യൂഴീതലത്തിലൊരുദിക്കിലുമില്ല കാഴ്മാൻ;
പാഴായ്പുരേടമതൊരേടവുമില്ല ലക്ഷ്മി
വാഴുന്ന രംഗമിതു തന്നെയതെന്നു തോന്നും.
തെങ്ങും കവുങ്ങുമിഹ വീണു മുളച്ചതിന്നും
ഭംഗംവരില്ല വളമിട്ടു വളർത്തിടേണ്ട,
തങ്ങൾക്കു വേണ്ടധനമായതിൽ നിന്നു കിട്ടും
തിങ്ങും കുതൂഹലമിരുന്നു പൊറുത്തുകൊള്ളാം.
തത്തീരമന്ദിരമതിൽസ്സുഖമായിരിപ്പും
വൃത്രാന്തകാലയനിവാസവുമോര്ത്തു കണ്ടാൽ
വ്യത്യാസമെന്തമൃതിനീപ്പുഴയുണ്ടു കാമ-
പൂര്ത്തിക്കുതെങ്ങു മതി;യെന്തിനു കല്പവൃക്ഷം?
ക്ഷേത്രങ്ങളീപ്പുഴയതിന്റെ കരയ്ക്കലുള്ള-
തോര്ത്താലസംഖ്യ;മതുമാത്രവുമല്ല, പിന്നെ
ഗോത്രപ്രഭാവമെഴുമാരണർതൊട്ട മുഖ്യ-
പാത്രങ്ങളെത്ര വളരെ സ്ഥിതിചെയ്തിടുന്നു?
ഇച്ഛിച്ചിതിന്റെ കരയിൽ കുടികൊള്ളുവാനായ്
കൊച്ചിദ്വിതീയധരണീപതി താനുമിപ്പോൾ
അച്ഛച്ഛിന്നമോദമൊരു മേട ചമച്ചതോർത്താ-
ലിച്ചൊന്ന നന്മയതിനിന്നൊരു സാക്ഷിയല്ലോ.