"ദൈവത്തിൻപാട്ടിലാണിയ്യുലകു' എന്നാദിയായ തര്‍ജ്ജമ
ദീനംകൊണ്ടുഴന്നിങ്ങിനെ പകലിരവും
ബുദ്ധിമുട്ടുന്ന മര്ത്ത്യൻ
താനല്പം വല്ലതെന്നാകിലുമവനിസുര-
ന്മാര്‍ക്കു സന്തോഷപൂർവ്വം
ദാനം ചെയ്യുന്നതായാലവനുടെ കദനം
തീരുമെന്നല്ല നല്ലോ-
രാനന്ദത്തോടിരിപ്പാനിടവരുമതിനാൽ
ബ്രാഹ്മണർക്കായ് തൊഴുന്നേൻ.
പൂജിച്ചീടുന്നു ഭൂമീസുരവര, രതിനാ-
ലീശ്വരന്മാരുമേറ്റം
രാജിച്ചീടുന്നുവെന്നുള്ളൊരു കഥ ചെറുതോ
മൈ കുളുര്ത്തീടുമോർത്താൽ;
വ്യാജം കൂടാതിവര്ക്കുള്ളടിമലർ പണിയു-
ന്നോര്‍ക്കു സംസാരബന്ധം
യോജിച്ചീടില്ല തെല്ലെങ്കിലുമതുകരുതി-
ബ്രാഹ്മണര്‍ക്കായ് തൊഴുന്നേൻ.
ആപത്തെന്തെങ്കിലും വന്നിടുകിലതു നശി-
ച്ചീടുവാൻവേണ്ടിയപ്പോൾ
ഭൂപന്മാരെന്നുവേണ്ടാ സകലരുമവനീ-
ദേവരെക്കൊണ്ടു കര്‍മ്മം
ലോപം കൂടാതെ ചെയ്യിച്ചവരവരഭിലാ-
ഷത്തെ നേടുന്നിതോര്ത്തും
താപം തട്ടാതിരിക്കുന്നതിനുമനുദിനം
ബ്രാഹ്മണക്കാര്യ് തൊഴുന്നേൻ.
ഭൂദേവന്മാർക്കുവേണ്ടും ശുഭനിയമമതി-
ക്കാലദോഷം നിമിത്തം
സാദം സിദ്ധിച്ചുപാരം പരവശതരമായ്
ത്തീര്ന്നുവെന്നാലുമിപ്പോൾ
ചൈതന്യത്തോടുയർത്തുന്നതിനു പലതരം
വേണ്ട യത്നങ്ങളെല്ലാം
ചൈതും ചെയ്യിച്ചുകൊണ്ടും മരുവുമൊരു മഹാ-
ബ്രാഹ്മണക്കാര്യ് തൊഴുന്നേൻ.
ധാതാവും വിഷ്ണു താനും ഗിരിശനുമമരാ-
ധീശനും വിഘ്നരാജൻ
മാതാവും വാണിമാതും രമയുമിതുവിധം
താപസന്മാർകളാരും
ശ്രീമാരും വിപ്രപാദം കഴുകിയൊഴുകുമാ-
ദ്ദിവ്യതീർത്ഥം ശിരസ്സിൽ
ജ്ജാതാഹ്ളാദം തളിക്കുന്നതു കരുതിയലം
ബ്രാഹ്മണർക്കായ് തൊഴുന്നേൻ.
അത്യന്തം ബുദ്ധിമുട്ടിപ്പകലിരവുരുവി-
ട്ടുള്ളിലെള്ളോളവും താൻ
വ്യത്യാസം വിട്ടുറപ്പിപ്പൊരു മഹിമയെഴും
വേദമന്ത്രങ്ങൾ കൊണ്ട്
സത്തന്മാർ പണ്ടുപണ്ടേ നിജമനസി നിന-
യ്ക്കും ചിദാനന്ദരൂപം
നിത്യം സേവിച്ചുപോരുന്നൊരു സുകൃതികളാം
ബ്രാഹ്മണർക്കായ് തൊഴുന്നേൻ
വിപ്രന്മാരെന്നു കേൾക്കുമ്പൊഴുതൊരു ബഹുമാ-
നാദരത്തോടു ലോകം
ക്ഷിപ്രം വന്ദിച്ചുകൊള്ളുന്നൊരു മഹിമ മഹീ-
പാലനും നാസ്തിയല്ലോ;
തൽപ്രീതിക്കായ് പ്രയത്നിക്കണമെവനുമതാ-
ണൂഴിയിൽ ജാതനായാ-
ലിപ്പോൾ ചെയ്യേണ്ടതെന്നാൽ ഗതി വരുമതിനാൽ
ബ്രാഹ്മണർക്കായ് തൊഴുന്നേൻ.