വാണീമാതെ! വരഗുണനിധേ! വാരിജോൽ ഭൂതജായേ!
വാണീദോഷം സകലമകലെപ്പോക്കിയെന്നുൾക്കുരുന്നിൽ
വാണീടേണം വടിവൊടതിനായ് നിമ്പദേ കുമ്പിടുന്നേൻ
താണീദാസൻ തരളനയനേ! താങ്ങണേ പാങ്ങുപോലെ. 1
വീണാങ്കയിൽക്കലിതകുതുകം വച്ചു വായിച്ചു നല്ലോ-
രേണാങ്കാഭം കലരുമയി തേ രൂപസൌന്ദര്യസാരം
കാണാങ്കാമിച്ചിരവുപകലും ചിന്തചെയ്തന്തരംഗേ
പാണിംകൂപ്പിട്ടമരുമിവനെക്കാണി കാണിച്ചിടേണം. 2
തെല്ലെന്നാലും തവ കൃപ ലഭിച്ചെങ്കിലൊന്നെങ്കിലും താ-
നില്ലെന്നാലും നിപുണതയവൻമാന്യനായ്ത്തീരുമല്ലോ.
വല്ലെന്നാലും വലയുമിവനെക്കാത്തു രക്ഷിച്ചിടാഞ്ഞാ-
ലില്ലിന്നാലംബനമപരമെന്നുള്ളതൊന്നോർത്തിടേണം. 3
സ്നിഗ്ദ്ധാപാതം സതതമമൃതോടൊത്തിരിക്കുന്നൊരോമ-
ന്മുഗ്ദ്ധാപാംഗം ഭവതിയെവനിൽ സ്വല്പമർപ്പിച്ചിടുന്നു;
വാഗ്ദ്ധാടിയ്ക്കില്ലൊരുവനവനോടൊക്കുവാനെന്നതിൽസം-
ദിഗ്ദ്ധാവസ്ഥക്കൊരു വഴിയൊരുത്തർക്കുമുണ്ടാകയില്ല. 4
മൂകന്മാരും തവ വരബലം കൊണ്ടു സന്തോഷമാർക്കും
തൂകുംമാറായ്ക്കവിത പലതും തീർത്തു കീർത്തിച്ചിടുന്നു;
ആകുമ്മേലാലിവനുമതുപോലെന്നുറച്ചോരു ബുദ്ധ്യാ
സാകമ്മോദത്തൊടു തവ പദം സന്തതം ചിന്തയാമി. 5
ആവിർഭക്ത്യാ ഭവതിയെ യഥാശക്തി വിശ്വാസപൂർവ്വം
സേവിക്കുന്നോർക്കതിനുടെ ഫലം തൽക്ഷണം കയ്യിലല്ലോ,
ഈവിശ്വാസംവരണമവനേ ഭാഗ്യവാനാവു പാർത്താ-
ലീവിശ്വത്തിൽ പലരുമറിയാതുണ്ടു കഷ്ടപ്പെടുന്നു. 6
സന്താപഘ്നം സകലജഗതാം താവകംപാദപത്മം
ചിന്താരത്നം ചിതമൊടു ഭജിക്കുന്നവർക്കെന്നു സിദ്ധം,
എന്താപത്തിന്നറുതി വരുവാൻ തല്പദം മറ്റു നാനാ-
ചിന്താഹീനം ദിനമനു ഭജിയ്ക്കാം മരിക്കുംവരക്കും. 7
ബ്രഹ്മാവിന്നും മനസി കുതുകം നിർഭരം ചേർത്തിരിക്കും
നിന്മാഹാത്മ്യം കിമപി പാവാനാരുമാളാകയില്ല;
ചിന്മാതേ! ഞാൻ ചിലതുപറവാൻ പോയതെൻമൌഢ്യമെന്നോര്-
ന്മാതാവേ! പൊറുതിതരണേ പൂമകുപ്പുണ്യപൂരേ! 8
വിദ്യാരംഭദിനത്തുന്നാൾ വിദ്യാർത്ഥീ നടുവദ്വിജൻ
ഉദ്യോഗാലീവിധം തീർത്തു വിദ്യാഭഗവതീസുവം.
വാണീദോഷം സകലമകലെപ്പോക്കിയെന്നുൾക്കുരുന്നിൽ
വാണീടേണം വടിവൊടതിനായ് നിമ്പദേ കുമ്പിടുന്നേൻ
താണീദാസൻ തരളനയനേ! താങ്ങണേ പാങ്ങുപോലെ. 1
വീണാങ്കയിൽക്കലിതകുതുകം വച്ചു വായിച്ചു നല്ലോ-
രേണാങ്കാഭം കലരുമയി തേ രൂപസൌന്ദര്യസാരം
കാണാങ്കാമിച്ചിരവുപകലും ചിന്തചെയ്തന്തരംഗേ
പാണിംകൂപ്പിട്ടമരുമിവനെക്കാണി കാണിച്ചിടേണം. 2
തെല്ലെന്നാലും തവ കൃപ ലഭിച്ചെങ്കിലൊന്നെങ്കിലും താ-
നില്ലെന്നാലും നിപുണതയവൻമാന്യനായ്ത്തീരുമല്ലോ.
വല്ലെന്നാലും വലയുമിവനെക്കാത്തു രക്ഷിച്ചിടാഞ്ഞാ-
ലില്ലിന്നാലംബനമപരമെന്നുള്ളതൊന്നോർത്തിടേണം. 3
സ്നിഗ്ദ്ധാപാതം സതതമമൃതോടൊത്തിരിക്കുന്നൊരോമ-
ന്മുഗ്ദ്ധാപാംഗം ഭവതിയെവനിൽ സ്വല്പമർപ്പിച്ചിടുന്നു;
വാഗ്ദ്ധാടിയ്ക്കില്ലൊരുവനവനോടൊക്കുവാനെന്നതിൽസം-
ദിഗ്ദ്ധാവസ്ഥക്കൊരു വഴിയൊരുത്തർക്കുമുണ്ടാകയില്ല. 4
മൂകന്മാരും തവ വരബലം കൊണ്ടു സന്തോഷമാർക്കും
തൂകുംമാറായ്ക്കവിത പലതും തീർത്തു കീർത്തിച്ചിടുന്നു;
ആകുമ്മേലാലിവനുമതുപോലെന്നുറച്ചോരു ബുദ്ധ്യാ
സാകമ്മോദത്തൊടു തവ പദം സന്തതം ചിന്തയാമി. 5
ആവിർഭക്ത്യാ ഭവതിയെ യഥാശക്തി വിശ്വാസപൂർവ്വം
സേവിക്കുന്നോർക്കതിനുടെ ഫലം തൽക്ഷണം കയ്യിലല്ലോ,
ഈവിശ്വാസംവരണമവനേ ഭാഗ്യവാനാവു പാർത്താ-
ലീവിശ്വത്തിൽ പലരുമറിയാതുണ്ടു കഷ്ടപ്പെടുന്നു. 6
സന്താപഘ്നം സകലജഗതാം താവകംപാദപത്മം
ചിന്താരത്നം ചിതമൊടു ഭജിക്കുന്നവർക്കെന്നു സിദ്ധം,
എന്താപത്തിന്നറുതി വരുവാൻ തല്പദം മറ്റു നാനാ-
ചിന്താഹീനം ദിനമനു ഭജിയ്ക്കാം മരിക്കുംവരക്കും. 7
ബ്രഹ്മാവിന്നും മനസി കുതുകം നിർഭരം ചേർത്തിരിക്കും
നിന്മാഹാത്മ്യം കിമപി പാവാനാരുമാളാകയില്ല;
ചിന്മാതേ! ഞാൻ ചിലതുപറവാൻ പോയതെൻമൌഢ്യമെന്നോര്-
ന്മാതാവേ! പൊറുതിതരണേ പൂമകുപ്പുണ്യപൂരേ! 8
വിദ്യാരംഭദിനത്തുന്നാൾ വിദ്യാർത്ഥീ നടുവദ്വിജൻ
ഉദ്യോഗാലീവിധം തീർത്തു വിദ്യാഭഗവതീസുവം.