1
ധാടിക്കങ്ങിനെ മാടരാജനുടെയീ
ശ്രീഷഷ്ടിപൂർത്തിക്കുപോയ് -
ക്കൂടിച്ചേർന്നു രസിച്ചു ഭൂപനു പെരുത്താ
ശിസ്സു നൾകീടുവാൻ
പാടില്ലാതെ കിടപ്പിലായഹമഹോ
പൃത്ഥ്വീശനായുർബ്ബലം
കൂടിക്കൂടി വരാൻ കളായകമനീ-
യാംഗൻ കടാക്ഷിക്കണം.
2
ഇന്നുള്ളോരു മഹീശരിൽ പ്രഥമനീ
വഞ്ചിക്ഷമാനാഥനാ-
ണെന്നുള്ളാരു സുകീർത്തിയേസ്സുകരമായ്
കൈക്കൊണ്ട് മൂലർക്ഷജൻ
വന്നുള്ളോരു രസേന ലോകരനുവർ-
ത്തിക്കുന്നൊരീ ജൂബിലീ-
യെന്നുള്ളോരു മഹോത്സവത്തെയിനിയും
കൊണ്ടാടി വാഴും ചിരം.
3
വൻപത്തം കലരുന്ന മൂലനൃപനീ-
യൻപത്തിനാലാം വയ-
സ്സിമ്പത്തോടു തികഞ്ഞിടുന്ന തിരുനാ-
ളാണിന്നു നോക്കൊക്കെയും
തൻപത്താത്രയമെന്നു, മാത്തിരുവടി-
യ്ക്കായുർബലം, ധീബലം,
സമ്പത്തെന്നിവ ചേർത്തു കാത്തരുളണം
ശ്രീപത്മനാഭൻ ചിരം.
4
വയ്മ്പത്തംതികയും മഹീശരണിയും
മാടക്ഷമാനായക-
ന്നയ്മ്പത്തെ തികഞ്ഞിടുന്ന തിരുനാ-
ളാണിന്നു മാലോകരേ!
തമ്പത്താശ്രയമായിരുന്നു പുലരു-
ന്നോരാണു നാമാകയാ-
ലിമ്പത്തോടവിടെ നന്മയരുളാൻ
ദൈവത്തോടർത്ഥിയ്ക്കണം.
5
സ്യാനന്ദൂരിലനന്തമെത്തയതില-
ത്യന്തം വിളങ്ങും വിഭോ!
ഞാനൊന്നിപ്പൊളുണർത്തിടുന്നു ചെവിത-
ന്നമ്പോടു കേട്ടീടണം
ആനന്ദത്തൊടു മൂലഭൂപനെഴുനെ-
ള്ളീടുന്നു ഡൽഹിക്കിതാ
മാനം നേടിവരുന്നതിന്നു കരുണാ
മൂർത്തേ! കടാക്ഷിക്കണം.
ധാടിക്കങ്ങിനെ മാടരാജനുടെയീ
ശ്രീഷഷ്ടിപൂർത്തിക്കുപോയ് -
ക്കൂടിച്ചേർന്നു രസിച്ചു ഭൂപനു പെരുത്താ
ശിസ്സു നൾകീടുവാൻ
പാടില്ലാതെ കിടപ്പിലായഹമഹോ
പൃത്ഥ്വീശനായുർബ്ബലം
കൂടിക്കൂടി വരാൻ കളായകമനീ-
യാംഗൻ കടാക്ഷിക്കണം.
2
ഇന്നുള്ളോരു മഹീശരിൽ പ്രഥമനീ
വഞ്ചിക്ഷമാനാഥനാ-
ണെന്നുള്ളാരു സുകീർത്തിയേസ്സുകരമായ്
കൈക്കൊണ്ട് മൂലർക്ഷജൻ
വന്നുള്ളോരു രസേന ലോകരനുവർ-
ത്തിക്കുന്നൊരീ ജൂബിലീ-
യെന്നുള്ളോരു മഹോത്സവത്തെയിനിയും
കൊണ്ടാടി വാഴും ചിരം.
3
വൻപത്തം കലരുന്ന മൂലനൃപനീ-
യൻപത്തിനാലാം വയ-
സ്സിമ്പത്തോടു തികഞ്ഞിടുന്ന തിരുനാ-
ളാണിന്നു നോക്കൊക്കെയും
തൻപത്താത്രയമെന്നു, മാത്തിരുവടി-
യ്ക്കായുർബലം, ധീബലം,
സമ്പത്തെന്നിവ ചേർത്തു കാത്തരുളണം
ശ്രീപത്മനാഭൻ ചിരം.
4
വയ്മ്പത്തംതികയും മഹീശരണിയും
മാടക്ഷമാനായക-
ന്നയ്മ്പത്തെ തികഞ്ഞിടുന്ന തിരുനാ-
ളാണിന്നു മാലോകരേ!
തമ്പത്താശ്രയമായിരുന്നു പുലരു-
ന്നോരാണു നാമാകയാ-
ലിമ്പത്തോടവിടെ നന്മയരുളാൻ
ദൈവത്തോടർത്ഥിയ്ക്കണം.
5
സ്യാനന്ദൂരിലനന്തമെത്തയതില-
ത്യന്തം വിളങ്ങും വിഭോ!
ഞാനൊന്നിപ്പൊളുണർത്തിടുന്നു ചെവിത-
ന്നമ്പോടു കേട്ടീടണം
ആനന്ദത്തൊടു മൂലഭൂപനെഴുനെ-
ള്ളീടുന്നു ഡൽഹിക്കിതാ
മാനം നേടിവരുന്നതിന്നു കരുണാ
മൂർത്തേ! കടാക്ഷിക്കണം.