സന്മാർഗ്ഗക്കാതലാകും ശിവനുടെ ചരിത-
ത്തിങ്കലിന്നേകദേശം
ഞാന്മാനം നേടുവാനായ് സ്സകുതുകമധുനാ
ചൊല്ലുവൻ നല്ലവണ്ണം;
ചെമ്മേ വാശിക്കു ലേശം കുറവുകൾ കലരാ-
യ്വാനിദാനീം മുദാ നീ
ബ്രഹ്മാവേ! ചൊല്ലിവിട്ടീടുക മകളെ മടി-
ക്കാതെ മന്നാവിൽ മേവാൻ. 1
വേഗം തെല്ലു കുറച്ചുവെക്കുവനഹം
ശർവ്വന്റെ ഗർവ്വം, ഹവിർ-
ഭാഗം പൊക്കിവിടുന്നതുണ്ടിതി രുഷാ
ലക്ഷിച്ചു ദക്ഷൻ പുരാ
യാഗം ചെയ്തതിനായ് മുതിന്നു വിധിനാ
വട്ടങ്ങൾ കൂട്ടിച്ചു; ദുര് -
യ്യോഗംതന്നെയവന്റെയാ ഭൃഗുവിന-
ദ്ധ്വര്യുത്വവും നൽകിനാൻ. 2
ഇന്ദ്രൻ ചന്ദ്രനതെന്നു തൊട്ടഖിലരാം
വാനോർകളും വന്നു നൽ
സാന്ദ്രാനന്ദമിണങ്ങി വേണ്ടൊരു ഹവിർ-
ഭാഗങ്ങൾ വീണ്ടീടുവാൻ
എന്നല്ലായവരാണതിന്നു പരിചാ-
രാദിപ്രവൃത്തിക്കു; മെ-
ന്തെന്നാലും ഫലമില്ല, വേരറുതിയാം
വൃക്ഷം വളർന്നീടുമോ? 3
ചാര്ച്ചക്കാരാണു ചന്ദ്രൻ പിതൃപതി മുതലാ-
യുള്ള വാനോർകളേറ്റം
ചേര്ച്ചക്കാരായിരുപ്പുണ്ടനവധി മുനിമാർ
നിത്യമങ്ങത്രയല്ല,
കാഴ്ചക്കും പാരമോരോവിവിധതരവിശേ-
ഷങ്ങളുണ്ടെങ്കിലും മേൽ
വീഴ്ചക്കായ് വന്നുകൂടും വിളവിനൊടു വിരോ-
ധിച്ച ദുര്മ്മോഹമെല്ലാം. 4
നേരമ്പോക്കുണ്ടു കാണാനിഹ ലഹള കുറ-
ച്ചൊന്നു കൂടാതിരിക്കി_
ല്ലാരംഭം മാറിയാണെന്നൊരു കരുതലൊടും
നാരദൻ കൂട്ടർകൂടി
ചേരും സോദര്യനാണെന്നൊരു കളവു നടി-
ച്ചിട്ടു യാഗസ്ഥലത്തിൽ
സ്വരം തെക്കും വടക്കും തെളിവിനൊടു നട-
ന്നീടിനാനാടലെന്യേ. 5
ധിക്കാരത്തോടു മുമ്പേ ദഹനനയനനെ-
ച്ചേര്‍ന്നു കേറിശ്ശപിച്ചാ-
മുഷ്കാളും ദക്ഷനിന്നും ചില വികൃതി തുട-
ങ്ങുന്നതുണ്ടെന്നു കണ്ടു
സല്‍ക്കാരം ചേരുമെന്നാകിലുമിഹ ഹരിയും
ബ്രഹ്മനും പോയതില്ലാ;
തല്ക്കാലം നാസ്തിയായീ സുരവരരിലഹോ
മുഖ്യരാം മൂന്നുപേരും. 6
വേണ്ടും വട്ടങ്ങൾ കൂട്ടി ക്രിയകളിഹ തര-
ത്തിൽ തുടങ്ങീ തുടങ്ങീ
വീണ്ടും വേദപ്രയോഗങ്ങളുമഥ ഹവനാ-
ദ്യങ്ങളും മങ്ങിടാതെ;
തണ്ടും കാട്ടി പ്രഭാവത്തോടുമവിടെ മഹാ-
ദക്ഷനാം ദക്ഷനിപ്പോൾ
കണ്ടില്ലേ കാര്യമെന്നിങ്ങിനെ ബത യജമാ-
നത്വമോടൊത്തിരുന്നു. 7
താടിക്കാരായനേകം പരിഷകളവിടെ-
ക്കാട്ടിടാം ശ്രോത്രിയത്വം
നേടാം നല്ലോരു മാനം പലരെയുമവിടെ-
ക്കണ്ടിടാം യോഗ്യരേയും
കേടെന്തുള്ളൂ നമുക്കെന്നൊരുമതിയൊടഹോ
വന്നുകേറിത്തുടങ്ങീ
കൂടിത്തിങ്ങിത്തുടങ്ങീ; പരമിതിലധികം
ഘോഷമാം ഘോഷമുണ്ടോ? 8
പാരീരേഴും പുകഴ്ന്നൂ പരിചൊടധികമീ
വര്‍ത്തമാനം മുതൃന്നൂ
നാരീവഗ്ഗങ്ങൾ ചേർന്നൂ നലമൊടമരലോ -
കങ്ങളൊത്തങ്ങു വന്നൂ
മാറീടാതെ നടന്നൂ മഹിതഹവനശാ-
ലക്കകത്തങ്ങു ചെന്നൂ
ഭൂരിശ്രീമോദമാർന്നൂ ഭൂവനമതിരസാ -
ലേവമൊന്നായിവന്നൂ. 9
ചൊല്ക്കൊള്ളും പൊൻവിമാനാന്തരമതു കയറി-
ക്കൊണ്ടു തെക്കും വടക്കും
പാര്‍ക്കും വിദ്യാധരാദിപ്രവരരുമവിട
യ്ക്കായി യാനം തുടങ്ങീ
വെക്കം വന്നോര്ക്കശേഷം വിവിധവിഭവമോ-
ടൊത്തു പാര്‍ക്കാം പരക്കെ-
സല്‍ക്കാരം ചെയ്തിരുത്തീ വിധിയുടെ സുതനാം
ദക്ഷനന്നക്ഷണത്തിൽ. 10
വെള്ളിക്കുന്നിന്മെൽ വിശ്വപ്രഭുവൊടുമൊരുമി-
ച്ചാത്തമോദം വസിക്കും
പുള്ളിപ്പെൺകേഴമാൻ കണ്ണികളണിമണിയാ-
മസ്സതീദേവിയപ്പോൾ
ഉള്ളോരാനന്ദമോടും പല വിബുധവിമാ-
നങ്ങൾ പോകുന്നകണ്ടി-
ട്ടുള്ളിൽ ചിന്തുന്ന ചിന്താരസമൊടു ഹരനോ-
ടോതിനാളൊന്നിവണ്ണം:- 11
“കണ്ടില്ലേ കാന്തനിപ്പോൾ കനകമണിവീമാ-
നങ്ങളേറിത്തരത്തിൽ
ക്കൊണ്ടാടും കാന്തമാരൊത്തനവധി വിബുധൌ-
ഘങ്ങൾ പോകുന്നതെല്ലാം;
ഉണ്ടത്രേ ദക്ഷനാമെൻ ജനകനുടെ മഹാ-
യാഗ,മങ്ങൊന്നു പോയീ-
ടേണ്ടെന്നായ്വെക്കുവാനെന്തിവിടെയവർ വിശേ-
ഷിച്ചു ചൊല്ലീലയെന്നോ? 12
എന്നാലും താതനല്ലേ? പുനരവിടെ നട-
ക്കുന്നതും യാഗമല്ലേ?
ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേ-
ഷിച്ചു ചെല്ലേണ്ടതല്ലേ?
ഇന്നെന്താണിഷ്ടമല്ലേ? തവ ദൃഢമെഴുനെ-
ള്ളത്തിനിബ്ഭാവമില്ലേ?
നന്നല്ലേ മട്ടു വല്ലെങ്കിലുമിഹ മമ വാ-
ക്കിന്നു സിദ്ധാന്തമല്ലേ. 13
അങ്ങോര്ക്കുമ്പോൾ നിരീഹൻ, പരമിവയിൽ മഹാ-
മോഹമി;ല്ലാ യതാട്ടേ;
ഞങ്ങൾക്കുണ്ടാകയില്ലേ ജനകജനമീ-
ക്ഷിക്കുവാനുള്ളിൽ മോഹം?
ഭംഗംകൂടാതെതിന്നെങ്കിലുമിനിയിവിടു-
ന്നൊന്നെഴുന്നെള്ളി നേടണം;
തിങ്ങും വൈഷമ്യമുണ്ടെന്നതു വരികിലതെ-
ന്നോടുമൊന്നോതിടേണം' 14
എന്നേവം ബുദ്ധിമുട്ടിച്ചനവധിയുരുവ-
ദ്ദേവി ചൊല്ലുന്നനേര-
ത്തൊന്നും മിണ്ടീല, പിന്നീടൊരു പൊറുതി കൊടു-
ക്കായ്കയാൽ കാര്യമോത്തു
മന്ദം ചിന്നും പുതുപ്പുഞ്ചിരിയൊടുമൊരു നി-
ശ്വാസമിട്ടിട്ടു ചൊന്നാൻ:-
"നന്യേ! കേട്ടാലുമെന്നാലിതിനൊരു വലുതാ-
യുള്ള വൈഷമ്യമുണ്ടു്. 15
മുന്നം വിശ്വപ്രസിദ്ധ വിമലതകലരും
വിശ്വസൃക്സത്രമദ്ധ്യം
തന്നിൽ തിങ്ങുന്ന ദേവപ്രവരനടുവിലാ
ബ്രഹ്മനും ഞാനുമായി
ഒന്നിച്ചമ്പോടിരിക്കുന്നളവു വെളിവു കൂ-
ടാതെഴും മാനവാനായ്
വന്നെത്തീ ദക്ഷനാം നിൻ ജനകനയി! ജഗ-
ന്മാന്യമാഹാത്മ്യസിന്ധോ! 16
കണ്ടപ്പോൾത്താനെഴുനേറ്റമരരഖിലരും
മാമുനിശ്രേഷ്ഠരുംതാൻ
കൊണ്ടാടിസ്സല്ക്കരിച്ചിട്ടവനെ ബത വസി-
പ്പിച്ചു മാന്യസ്ഥലത്തിൽ;
തണ്ടോടെല്ലാ സ്ഥലത്തും പുനരവനഭിമാ-
നേന കണ്ണിട്ടിടുമ്പോൾ
കണ്ടാൻ ബ്രഹ്മാവൊടൊന്നിച്ചഹമവിടെയിരി-
ക്കുന്നതും വന്ദിയാതേ. 17
ഒട്ടും ബോധിച്ചതില്ലായവരുടെ പദവി-
ക്കായതൊത്തില്ലപോലും
പെട്ടെന്നെന്നിട്ടെഴുന്നേററഖിലരുമവിടെ-
ക്കേൾക്കുമാറക്ഷണത്തിൽ
ദുഷ്ടാകാരാത്തൊടേററം പരിഭവമിദമെ-
ന്നോര്‍ത്തു നമ്മെക്കുറിച്ചി-
ട്ടൊട്ടേറെ ക്രൂരമാം വാക്ശരനിര വിരസൻ
കോരിവാരിച്ചൊരിഞ്ഞാൻ 18
'ചൊല്ലുന്നേൻ തെല്ലിദാനീം പരമിദമഭിമാ-
നത്തിനാലെന്നു ചിന്തി-
ക്കൊല്ലിന്നെൻ പുത്രിയേ വിട്ടതു മുതൽ മകനായ് -
കഷ്ടമെന്നിട്ടുമിയ്യാൾ
തെല്ലും മാനിച്ചതില്ലേ പരമൊരു വചനം
കൊണ്ടുമെന്നാലിനിക്കെ-
തില്ലെന്നും ഞായമല്ലാത്തൊരു നടവടി ക-
ണ്ടിട്ടു ചൊല്ലുന്നതത്രേ. 19
ധര്‍മ്മം നേരേ നടത്തുന്നതിനൊരു പണിയാ-
ണല്ലയോ ലോകപാലര്‍-
ക്കിമ്മട്ടുള്ളോരെ വെച്ചാലതു ബത വിപരീ-
തത്തിലായ്വന്നു കൂടും;
ദുര്മ്മാഗ്ഗത്തിൽക്കിടക്കുന്നിവനൊരു കുറവി-
ല്ലിന്നതിൽ പ്രേതഭൂമൌ
തമ്മിത്തല്ലീട്ടു ഭൂതപ്പടയൊടുമിടചേർ-
ന്നോനിതൊന്നോ നികൃഷ്ടം? 20
കഷ്ടം മൽപുത്രിയേ ഞാനിവനു ബത കൊടു-
ത്തേനതെൻ കുററമല്ലേ,
സ്രഷ്ടാവിൻ ശാഠ്യമാണെന്തിനു ബത ഗതകാ-
ര്യങ്ങൾ ചീന്തിച്ചിടുന്നു?
ദുഷ്ടന്മാക്കില്ല യാഗാദികസുകൃതഫലം,
ഹവ്യഭാഗങ്ങൾ മേലാൽ
ക്കിട്ടാതാവട്ടെയെന്നും ശഠതയൊടു ശപി-
ച്ചീടിനാൻ മുന്നമെന്നേ.' 21
എന്നതു കേട്ടു കയര്ത്താ-
നെന്നുടെ ഭടമൌലി നന്ദികേശ്വരനും;
എന്നല്ലാശു കൊടുത്താൻ
നിന്നീടാതവിടെവെച്ചൊരെതൃശാപം. 22
പുരാരാതിശ്രീമൻമതമതിനു കുററം പറയുമീ-
യൊരാൾക്കുണ്ടോ മേലാൽ ഗതിയതിനൊടൊക്കുന്നൊരവനും
ചിരം സംസാരത്തിൽ പരമ ഹ ഹ ചുറ്റിത്തിരി യുമാ -
റിരിക്കട്ടേ നാനാവിധമതുവിലാസഭൂമികളിൽ. 23
പോരാ പറഞ്ഞതിഹ ശങ്കരദൂഷ്യമായി-
ഗ്ഘോരാക്ഷരംസദസിവെച്ചുവചിച്ചതോര്ത്താൽ
നേരാകുമെന്നുടയ വാക്കുഗുണങ്ങളേതും
ചേരാത്ത ദക്ഷനിഹ ബസ്തമുഖത്വമുണ്ടാം. 24
സ്വഗണതിലകനാകും നന്ദിയേവം കഥിച്ചും
വിഗതകരുണയോടും നോക്കിനില്ക്കുന്നനേരം
സ്വഗതമതിൽ വിരോധം കണ്ടു കോപിച്ചു സാക്ഷാൽ
ഭൃഗുമുനിയെഴുനീറങ്ങുഗ്രശാപം ശപിച്ചാൻ 25
ദോഷം പെരുക്കുമൊരു ശങ്കരപക്ഷമായി-
ബ്ഭോഷത്വമോടമരുമായവരിന്നുതൊട്ടു
ഭാഷിക്കുമാറധികനിന്ദ്യതയോടുകൂടി-
പ്പാഷണ്ഡരായുഴലുമൂഴിയിലില്ല വാദം. 26
ഇന്നിവ കേട്ടിഹ നിന്നാൽ
നന്നല്ലെന്നോര്ത്തു ഞാനുമെൻഗണവും
ഖിന്നതയോടും പോന്നൂ
മുന്നേതാൻ പോയി ദക്ഷനവിടുന്നും. 27
ഇത്ഥം വന്ന രസക്ഷയത്തെ നിരുപി-
ച്ചാണെന്നെയിന്നായവൻ.
മുത്തേലും മുലയാൾമണേ! ബത വിളി-
ച്ചീടാഞ്ഞതോര്ത്തീടണം;
സത്യം ഞാനതുമൂലമാണയി! ഗമി-
ച്ചീടാഞ്ഞതെന്നല്ല നീ
മത്തന്വീമണി പോകിൽ നല്ല ഗുണമായ്-
പോരില്ല, പോരാ ഗുണം.'' 28
എന്നേവം ചന്ദ്രചൂഡൻ തിരുവടിയരുൾചെ-
യ്തിട്ടുമദ്ദേവിയൊട്ടും
നന്ദിച്ചില്ലച്ഛനെക്കാണ്മതിനു കൊതി പെരു-
ത്തുള്ളിലുണ്ടാകമൂലം
എന്നല്ലാ സോദരീസംഘവുമവിടെ വരും,
കണ്ടിടാം യാഗഘോഷം
ചെന്നാലെന്നോര്ത്തു കാന്താപ്രിയമതു നിരുപി-
ച്ചിട്ടു ദുഃഖിച്ചുനിന്നാൾ. 29
കാന്തനു സമ്മതമല്ലിതു
ഞാന്താനേ പോകിലായതും ദോഷം
എന്തിഹ ചെയ്യുവതെന്നോര്-
ത്തന്തരമിളകിച്ചമഞ്ഞൂ ദേവിക്ക്. 30
അങ്ങോട്ടല്പം നടന്നും പുനരതിവിവശ-
ത്വത്തൊടിങ്ങോട്ടു പോന്നും
മങ്ങും ദുഃഖം മുതിര്‍ന്നും മുഹുരപി നയനേ
കണ്ണുനീർ വന്നുവാര്ന്നും
തങ്ങൾക്കെന്തൊന്നു ചെയ്വോരുചിതമിതി പെരു-
ത്തത്തലോടുള്ളഴന്നും
തങ്ങിത്തങ്ങിത്തിരിച്ചജ്ജനകനുടെ ഗൃഹ-
ത്തിങ്കലേക്കായ് നടന്നൂ. 31
മണിമാൻ മദനെന്നുതൊട്ടനേകം
ഗണമദ്ദേവി പുറത്തിറങ്ങിടുമ്പോൾ
ക്ഷണമാവൃഷഭന്റെ കണ്ഠമേറ്റി
പ്പണവാദ്യങ്ങൾ മുഴക്കി യാത്രയാക്കി. 32
സന്നദ്ധാനേകഭൂതപ്രവരരൊടു സതീ-
ദേവിയൊന്നിച്ചു താനേ
ചെന്നെത്തീ യാഗശാലാന്തരമതിലുടനുൾ-
പ്പുക്കിതെന്നിട്ടുമപ്പോൾ
അന്നാസ്ഥാനത്തിരിക്കുന്നവരൊരുവരുമേ
ദക്ഷചിത്തം ധരിച്ചി-
ട്ടൊന്നാസ്ഥാണുപ്രിയാപൂജനവിധികൾ നട
ത്തീല വേണ്ടുന്ന വണ്ണം. 33
മാതാവും സോദരീസംഘവുമുടനവളെ -
ക്കണ്ടനേരത്തു വേഗം
ജാതോല്ലാസാലെഴുന്നേറ്റരിമയൊടു നട-
ത്തീടിലും മാനമെന്യേ
താതൻതൻ ദുർമ്മുഖംകണ്ടഥ ശിവവചനം
സത്യമെന്നുള്ളിലോര്ത്ത-
ങ്ങാതങ്കത്തോടു ചൊന്നാൾ ജനകനൊടു ജന-
ങ്ങൾക്കു കേൾക്കാംവിധത്തിൽ. 34
"കഷ്ടം! കഷ്ടം! പുരാരിപ്രഭുവിനുചിതമാം
ഹവ്യഭാഗം കൊടുക്കാ-
തിഷ്ടം പോലക്രമം ചെയ്വതുമറിവു ഭവാ-
നില്ലതെന്നും വരുന്നു;
ഒട്ടും നന്നായില്ലിശ്ശിവനുടെ തിരുനാ-
മങ്ങൾ കേൾക്കുന്നവര്‍ക്കും
കിട്ടും സായൂജ്യമിന്നിപ്രഭുവിനൊടു വിരോ-
ധിപ്പതേ ചിത്രമത്രേ! 35
സൃഷ്ടിപ്പാൻ ബ്രഹ്മനായും, സകലഭുവനവും
കാക്കുവാൻ വിഷ്ണുവായും,
പെട്ടെന്നെല്ലാം നശിപ്പിപ്പതിനു ബത പുരാ-
രാതിയായും നിനച്ചാൽ
പിട്ടല്ലോര്ക്കുമ്പൊളാളൊന്നതു നിയതമതിൽ
ബ്ഭേദമുണ്ടാക്കിയേവം
ഗോഷ്ഠിത്വം കാട്ടിയെന്നാലവനൊരു ഗതിയു-
ണ്ടാകയില്ലില്ല വാദം 36
കല്യശ്രീകാന്തനെന്നെക്കനിവിനൊടിനിമേൽ
ദേവി ദാക്ഷായിണീയെ-
ന്നല്ലൽപ്പെട്ടൊട്ടൊട്ടു നാണത്തോടുമരുളുമതോ
കേൾക്കുവാൻ ദുഃഖമത്രേ;
വല്ലെന്നാലും ഭവാൻതൻവികലതകലരും
ബീജമാമെന്റെ ദേഹം
പുല്ലോളം തുഛമിപ്പോളിതു കളയുവനി-
ന്നിക്ഷണം യോഗവനൗ." 37
സതീദേവിയെന്നോതി മീണ്ടാതെ പിന്നെ-
ജ്ജിതാത്മേന്ദ്രിയാരാമയാ യോഗശക്ത്യാ
കൃതാമാന്ദ്യമത്തീയിലായ് മെയ്ദഹിപ്പി-
ചിതയ്യോ മഹായോഗമദ്ധ്യത്തിൽവെച്ചു. 33
അതുപൊഴുതതികോപത്തോടു ഭൂതങ്ങൾ വന്നി-
ട്ടിതിനു പകരമിന്നിദ്ദക്ഷനെക്കൊല്ലുകെന്നും
ധൃതിയൊടു പടവെട്ടാൻ യാഗശാലയ്ക്കകംപു-
ക്കിതു പലവകയായിച്ചെയ്തുതേ യാഗഭംഗം. 39
വടിവൊടു ഭൃഗുവിന്നീ"മാലിനി"ക്കേവലം തീർ-
ത്തുടനിവരെയടക്കീടുന്നതുണ്ടെന്നു കണ്ടു
പടുതയൊടു സമന്ത്രം ദക്ഷിണാഗ്നൌ ഹവിസ്സുൽ-
ക്കടധൃതിയൊടു ഹോമം ചെയ്തു വിഘ്നം നശിപ്പാൻ. 40
അക്കാലം തീയിൽനിന്നുൽക്കടകടുരവമോ-
ടുള്ള തീക്കൊള്ളിയേന്തി-
ച്ചിക്കെന്നെത്തിത്തുടങ്ങീ മഹിതമുനിത പോ-
വീര്യരാം വാനവന്മാർ
ധിക്കാരത്താൽ തുടങ്ങീ പട ശിവഭടരാ-
യിട്ടു തീക്കൊള്ളിവെച്ചാ-
മുഷ്കാളും രുദ്രഭൃത്യപ്രവരരെയുടനോ-
ടിച്ചു പേടിച്ചിടാതേ. 41
ഇതൊക്കെക്കണ്ടപ്പോളിതൊരു വിവരം നല്ല തരമെ-
ന്നൊതുക്കംകൂടാതസ്സുരമുനിവരൻ നാരദനഹോ
പതൂക്കെക്കൈശൈലാസത്തിനു ബത! തിരിച്ചാൻ ഗിരിശനെ-
ദ്ധൃതക്രോധം കാണ്മാൻപെരിയകൊതിയാൽജാതധൃതിയിൽ 42
"ശംഭോ! ഹേ ദേവ ശംഭോ! തവ കഴലിണയിൽ
താണിതാ കൈതൊഴുന്നേ,-
നമ്പോ! നിൻ വൈഭവത്താൽ ഭുവനമിതു വിധാ-
താവു സൃഷ്ടിച്ചിടുന്നു,
അംഭോജാക്ഷൻ വിശേഷിച്ചിതു വിരവൊടു കാ-
ക്കുന്നു, കല്പാന്തകാലേ
നിൻപേരമ്പോ കടാക്ഷക്കടുകനലിലെരി-
ക്കുന്നു ചിക്കെന്നിതെല്ലാം 43
കഷ്ടം നാനാവിധത്തിൽ തവ പടുത പരം
കണ്ടുകൊണ്ടിട്ടുമിപ്പോൾ
കാട്ടുന്നു നിൻവിരോധം ശിവ ശിവ ശിവനേ!
ദക്ഷനും കൂട്ടുകാരും;
ഒട്ടും നിൻഭാഗമെന്ന്യേ പുതിയൊരു നിയമം
വെച്ചു യോഗങ്ങൾ കൂട്ടി-
ക്കെട്ടുന്നു; കണ്ടു ഞാനായവിടെയനുദിനം
കാട്ടിടും ഗോഷ്ഠിയെല്ലാം. 44
സ്വൈരം സാക്ഷാൽ സതീദേവിയുമവിടെയെഴു-
ന്നെള്ളിയെന്നിട്ടു പൊയ്യ -
ല്ലാരും മാനിച്ചതില്ലാ, ഖലനിവൾ മകളെ-
ന്നുള്ളൊരാബ്ഭാവമില്ലാ,
പാരിക്കും വീര്യമേറും പരമശിവ! ഭവൽ-
പത്നിയെന്നുള്ള മാനം
നേരിട്ടാരും നടിച്ചില്ലയി പരമവനിൽ-
പ്പേറിടും പേടിമൂലം. 45
"നിൻ വീര്യംകൊണ്ടുദിച്ചോരുടലിതു കളയു-
ന്നുണ്ടു ഞാൻ ദേവനെന്നെ-
ത്തന്വീ ദാക്ഷായിണീയെന്നരുളുമധികമാ-
യൂര്ന്നിടും നാണമോടേ;
എൻവിഡ്ഢിത്വം ഭവാൻതൻഭവനമിതിലുടൻ
വന്നതെ'ന്നും പറഞ്ഞി-
ട്ടെൻവാക്കിൽ ഭോഷ്കിതല്ലേ പൊരിയെരികനലിൽ
ചുട്ടു പൂമേനിയയ്യോ! 46
ഈ യാഗം ഞങ്ങളിപ്പോൾ പടുതയൊടു നശി-
പ്പിച്ചിടുന്നുണ്ടതെന്നായ്
കയ്യുക്കോടാഞ്ഞടുക്കും തവ ഭടനിരയെ-
ത്തൻ തപസ്സിൻ ബലത്താൽ
കയ്യോടേ തൽക്ഷണത്തിൽ ഭൃഗുമുനി ചിലരെ-
ത്തിയ്യിലുണ്ടാക്കിയേതും
വയ്യിന്നോതാനെതൃപ്പിച്ചൊരുവിധമവരെ-
ക്കൊണ്ടു തോല്പിച്ചയച്ചു.'' 47
ഭുജം കൊണ്ടു കൂപ്പിസ്തുതിച്ചന്നിവണ്ണം
"ഭുജംഗപ്രയാതാം"ഗനൊടോതി നേരേ
നിജാംഗം ഹരൻതന്റെ തൃക്കാക്കൽ വീഴി-
ച്ചജാംഗോത്ഭവൻ നിന്നു തന്നന്തികത്തിൽ. 48
പെട്ടെന്നീനാരദൻതൻ മൊഴിയതു ഭഗവാൻ
കേട്ടനേരത്തുടൻ ദി-
ക്കെട്ടും പൊട്ടുന്നമട്ടിൽ പൊടുപൊടയുടനൊ-
ന്നട്ടഹാസം പൊഴിച്ചാൻ;
കട്ടത്തീവൃഷ്ടിപെട്ടീടിന തിരുമിഴി തെ-
ല്ലൊന്നു കാണിച്ചു തൻകൈ
കൊട്ടിപ്പൊട്ടിച്ചിരിച്ചാൻ, അരിയിവനധികം
തുച്ഛനെന്നുച്ചരിച്ചാൻ. 49
അപ്പോളാച്ചന്ദ്രചൂഡൻതിരുവുടലുടനെ-
ക്കോപമോടും വിറച്ചൂ,
ചൊല്പൊങ്ങീടും ജടാവല്ലിയുമഹഹ പറി -
ച്ചന്നിലത്തിട്ടടിച്ചൂ,
ഒപ്പം ശബ്ദം ജനിച്ചൂ പുനരുടനവിടു-
ന്നേകനങ്ങുത്ഭവിച്ചൂ
ക്ഷിപ്രം തൻമേനിവാച്ച ക്ഷണമഥ സഭയം
നാരദൻ കണ്ണടച്ചൂ. 50
തീയൊക്കുന്നോരു വൻചെഞ്ചിടയുമധികമാം
ഫാലദേശത്തു കട്ട-
ത്തീയാക്കുന്നോരു കണ്ണും കനലിനൊടെതിരാ-
കുന്ന മററുള്ള കണ്ണും
കയ്യൊക്കും ക്രൂരശൂലം പരശു ഗദ തുട-
ങ്ങീട്ടനേകായുധം വ-
ന്മെയ്യാക്കും ഭസ്മമാനത്തുകിലുമിവ പരം
പാര്‍ക്കുകിൽ പേടിവീക്കും. 51
വടിവൊടവനടുത്തു താണുകൂപ്പീ-
ട്ടുടനെഴുന്നേല്ക്കുമതിന്നു മുമ്പുതന്നെ
"ഝടിതി സഗണനായ ദക്ഷനെക്കൊ-
ന്നിടുക ഗമിക്കുക'യെന്നു രുദ്രനോതി. 52
വിങ്ങീടും വീരഭദ്രദ്ധ്വനിയുലകിൽ മുഴ-
ങ്ങുന്ന നേരത്ത ഭൂതൌ-
ഘങ്ങൾക്കുത്സാഹമേറിപ്പുനരവരഖിലം
ചാരവേ ചെന്നുചേര്‍ന്നു
മങ്ങാതേ നന്ദികേശപ്രഭൂതികളോടുമൊ
ന്നിച്ചഹോ വീരഭദ്രൻ
ഭംഗം ഭൂമിക്കുചേരും പടിയുടനടിവെ
ച്ചോടിനാൻ തെക്കു നോക്കി 53
ചിക്കെന്നാദ്ദക്ഷയാഗക്ഷിതിയതിലമരും
ദിവ്യലോകം വടക്കൻ -
ദിക്കിൽ പൊങ്ങുന്ന ധൂളിപ്രകരമതു പരം
കണ്ടു പേടിച്ചുകൊണ്ട്
ഇക്കോലും ധൂളിയെന്തോ പൊരുതു പതറിടും
ദസ്യുവര്ഗ്ഗങ്ങളാവി-
ല്ലോര്ക്കിൽ പ്രാചീനബര്ഹിസ്സലകിതു ദൃഢദ-
ണ്ഡേന കാക്കുന്നകാലം 54
കാണായന്നീവിധത്തിൽ കരുതീടുമളവിൽ
കാലവൈരിപ്പടക്കാർ
ചേണാര്ന്നാര്ത്തടുക്കുന്നതുമതിലൊരുവൻ
നില്പതും ഘോരനായി;
വീണൂ പേടിച്ചനേകം ജന, മതിഹവരും
ശങ്കരദ്വേഷികൾക്കെ_
ന്താണെന്നുണ്ടോ, പെടും ദുർഘടമിതു ചില സ-
ത്തുക്കൾ ചിന്തിച്ചിരുന്നു. 55
അപ്പോഴെക്കും കടന്നൂ ശിവ ശിവ ശിവഭൂ-
തങ്ങളായാഗശാല-
ക്കുൾപ്പുക്കു വീഴ്ത്തി മൂത്രം ചിലരെരികനലിൽ
പാത്രജാലം തകര്‍ത്തു
ഒപ്പം പ്രാഗ്വംശദേശം ചിലരടിപൊടിയായ്-
ത്തീര്‍ത്തു പത്നീജനം പോയ്
പാര്പ്പോരാ സ്ഥാനമപ്പോൾ ചിലർ ഝടുതിതകർ-
ത്താര്‍ത്തു ധൂര്ത്തെന്നപോലെ. 56
പാടേ കയ്യിൽ സ്രവത്തോടിരുമിഴിയുമട-
ച്ചങ്ങടൻ ദക്ഷിണാഗ്നൌ
വാടാതേ ഹന്ത ഹോമിപ്പതിനു മുതിരുമ-
ന്നേരമെത്തിപ്പിടിച്ചു
താഡിക്കുന്നേരമമ്പോ മദമൊടു മണിമാ-
നദ്ധ്വരം ചെയ്തിരിക്കും
പ്രൌഢാത്മാവായ സാക്ഷാൽ ഭൃഗുമുനിയെ വിശേ-
ഷിച്ച ബന്ധിച്ചു പിന്നേ. 57
യാഗം വേണ്ടുംവിധത്തിൽ തരമൊടു നിയമി-
ച്ചിട്ടു താനേ നടത്തു -
ന്നാ ഗംഭീരാഭിമാനം തടവി മരുവിടും
ദക്ഷനേ വീരഭദ്രൻ
വേഗം പൊത്തിപ്പിടിച്ചു പുനരവനിളകാൻ-
കൂടി വയ്യാതെയാക്കീ;
ശ്രീഗംഗാമൌലിദേവന്തിരുവടിയൊടിട
ഞ്ഞാകിൽ നന്നാകയില്ല. 58
തിണ്ണം പൂഷാവിനെയാ-
ച്ചണ്ഡീശൻ ഹന്ത ചെന്നു ബന്ധിച്ചു;
വിണ്ണാർ വരരിലവൻ ബഹു-
ചണ്ഡതയെഴുമീശവിമതനാണല്ലോ. 59
ഭഗനെക്കണ്ടു പിടിച്ചൂ
ഭഗവാൻ നന്ദിശനങ്ങയക്കാതേ;
അഗതിയതായവനപ്പോൾ
വിഗതമനോരാജ്യനായി ദുഃഖിച്ചൂ. 60
ചണ്ഡശ്രീഭൃഗുമാമുനീശ്വരനെഴും.
വന്മീശ പിന്നെപ്പിടി-
ച്ചെണ്ണിത്തന്നെ പറിച്ചു വീരതയെഴും
ശ്രീവീരഭദ്രേശ്വരൻ;
തിണ്ണം ശങ്കരനോടിടഞ്ഞു കഠിനം
ദക്ഷൻ ശപിക്കുംവിധൌ
പൊണ്ണൻ താടിചിരിച്ചിളക്കിയതിനാ-
ലാണീവിധം വന്നതും.
പെരുത്ത കോപേന ഭഗന്റെ കണ്ണു-
തുരന്നെടുത്താനഥ വീരഭദ്രൻ,
വെറുത്തു ദക്ഷൻ ശിവനെശ്ശപിച്ച
ന്നുരുട്ടി കണ്ണായവനെന്ന മൂലം. 62
പൂഷാവിനുള്ളോരു രദങ്ങളെല്ലാം
രോഷാൽ തകര്ത്താൻ വിഭു വീരഭദ്രൻ,
വൈഷമ്യമായ് ശങ്കരശാപകാലേ
ഘോഷിച്ചവൻ നന്നെ ചിരിച്ചമൂലം. 63.
വാളോങ്ങിദ്ദക്ഷകണ്ഠം വടിവിനൊടു മുറി-
ച്ചീടുവാനേറെ വെട്ടി-
ചീളെന്നെന്നിട്ടുമൊട്ടും തൊലിയുമിഹ മുറി-
ഞ്ഞില്ലിതോ ചിത്രമത്രേ;
ആളും കോപത്തൊടെന്നിട്ടഥ കിമപി വിചാ-
രിച്ചു പിന്നെപ്പശുത്വം നീളെക്കല്പിച്ചു വെട്ടിജ്വലനനിലുടനേ ഹന്ത ഹോമിച്ചു ദേവൻ. 64
തല്ലിക്കാലൊന്നൊടിച്ചൂ ചിലരുടയ കരം
കുത്തിഞെക്കിപ്പൊടിച്ചൂ
വല്ലാതേ മെയ്യൊടിച്ചൂ പല വിബുധരെയീ-
മട്ടു ശിക്ഷിച്ചുവെച്ചൂ;
നല്ലോരേ വിട്ടയച്ചു നലമൊടു യജന-
സ്ഥാനവും കൊള്ളിവെച്ചൂ
തെല്ലും നിൽക്കാതെ വാച്ചൂന്നിയ ജവമൊടു പോ-
ന്നീശപാദം നമിച്ചൂ. 65
ശൌര്യം പിടിച്ചു ശിവനോതിയപോലെ വേണ്ടും
കാര്യം കഴിച്ചു വരുമാഭടരെസ്സമോദം
ധൈര്യാദിസൽഗുണഗണങ്ങളിണങ്ങുവാനായ്
പയ്യാപ്തമായ് പുരവിമാഥിയനു ഗ്രഹിച്ചു. 66
യജ്ഞദ്ധ്വംസംഭവിച്ചോരതുമുതലമര-
ന്മാര്‍ക്കു സാപ്പാടു പൊങ്ങീ
പ്രാജ്ഞൻ ശക്രൻ വിചാരിച്ചഥ ചില വിബുധ-
ന്മാരെയൊന്നിച്ചുകൂട്ടി
വിജ്ഞാനാംഭോധിയാകും വിധിയടിയരുളും
സത്യലോകം ഗമിച്ചി-
ട്ടാജ്ഞാപിച്ചാലുമിസ്സങ്കടശമനമിതെ-
ന്നാൻ വിധാതാവു ചൊന്നാൻ. 67
"നമ്മൾക്കുള്ളോരു മോഹം മുഴുവനുമുടനേ
ചെന്നുണര്ത്തിച്ചുവെന്നാൽ
ചെമ്മേ തീര്‍ക്കും മുകുന്ദൻ തിരുവടിയിതഹോ
പണ്ടുപണ്ടുള്ള ചട്ടം;
തമ്മിൽത്തീര്ക്കേണമിന്നിപ്പുരഹരവിബുധ-
ന്മാര്ക്കെഴും വൈരമിപ്പോൾ
സൌമ്യശ്രീവിഷ്ണുവല്ലാതതിനുരുവിരുതൻ
നാസ്തി നാം നിശ്ചയിക്കാം. 68
ഞാനും വരാം വിരവിനോടു മുകുന്ദവാസ-
സ്ഥാനത്തിലേക്കിനി നമുക്കു ഗമിക്കതന്നെ;
ആനന്ദമുത്തിയൊരു പായമെടുത്തു നല്ലോ-
രാനന്ദമാക്കുവതിനുള്ളൊരു സൂത്രധാരൻ.'' 69
ഏവം പറഞ്ഞു. കളഹംസഗളത്തിലേറി
ദ്ദേവൻ വിരിഞ്ചനഥ ദേവകളോടുകൂടി
ശ്രിവാസുദേവനരുളുന്നവിടെഗ്ഗമിച്ചൂ
സേവിച്ചു നല്ലുപനിഷത്തുകളുച്ചരിച്ചാൻ. 70
കാണായി കാർവണങ്ങും കളതരകമനി-
യാംഗശോഭാവിശേഷം
ചേണാര്‍ന്നീടും മുകുന്ദൻതിരുവടിയെ മുദാ
മുമ്പിലാമ്മാറുതന്നേ;.
തൂണായി ദേവകൾക്കുള്ളൊരു സുഖമയമാം
വീടിനാവിഷ്ണുപാദം,
താണായീ മൌലിയെല്ലാം, മുരരിപുഭഗവാൻ
ഹന്ത സന്തുഷ്ടനായി. 71
"അറിഞ്ഞൂ ..ഞാനെല്ലാം ലഹളകളഹോ ദക്ഷനിതുതാൻ
കുറഞ്ഞാരാപത്തായവനുമിനിമേലിൽ ഗതി വരും.
പറഞ്ഞീടാമിപ്പോളതിനഹമുപായം ശിവനെയ-
ങ്ങറിഞ്ഞോരൂടുള്ളോര്ക്കിതു വിഷമമോ നൽസുഗമമോ? 72
കളവകലെ വെടിഞ്ഞീ ദേവദേവൻ സ്തുതിച്ചാൽ
തെളിയുമുടനെയെന്നാൽ പിന്നെയെന്താണസാധ്യം?
കളവുകളരുതേതും ശ്രീശിവൻ ശുദ്ധനാണേ
വെളിവിലഖിലമോതുന്നാകിലിഷ്ടങ്ങൾ കിട്ടും. 73
വരുന്നതുണ്ടിന്നിഹ ഞാനുമെന്നാൽ
പരന്ന മോദാൽ പരമേശ്വരന്റെ
തുറന്ന കോപങ്ങളടക്കുവാനായ്
മരുന്നു നൽകാനൊരു വൈദ്യനാവാം.'' 74
എന്നും പറഞ്ഞു ഗരുഡന്റെ പുറത്തുകേറി-
ച്ചിന്നും രസേന വിധിമുഖ്യസുരാളിയോടും
കുന്നിന്മലീശനരുളുന്നൊരു ദിക്കു പൂക്കു
മന്ദം മാഹീധരമതിങ്കലിറങ്ങി ദേവൻ. 75
അപ്പോൾ കാണായ് ജടാഭാരവുമതിനിടയിൽ
ഗംഗയും തിങ്കളും നൽ-
സർപ്പക്കെട്ടും സദാ മൂടിന തിരുമിഴിയും
രണ്ടു മറ്റുള്ള കണ്ണും
സാപ്പെട്ടോരാവിഷത്തിന്നസിതരുചിയുമ-
ക്കണ്ഠദേശത്തു മാറിൽ
ചൊല്ലൊങ്ങും ഭസ്മവും പൂണ്ടരുളുമൊരു പുരാ-
രാതിയെപ്പൂർവ്വഭാഗേ. 76
ഭക്ത്യാ താണുവണങ്ങിയന്നു ഭഗവാൻ
ശ്രീവാസുദേവൻ യഥാ-
ശക്ത്യാ ശങ്കരനായ തന്നെയവിടെ-
ത്താനേ സ്തുതിച്ചീടിനാൻ;
മുക്ത്യാദിഷ്ടഫലങ്ങൾ നൾകുവതിനും
സാമ്ര്ത്ഥമുള്ളിപ്പുമാൻ
യുക്ത്യാ മറെറാരു ദേവനെ സ്തുതികഴി-
ക്കെന്നുള്ളതുണ്ടാകുമോ? 77
"സരോജാസനാകാരമുൾക്കൊണ്ടു മുമ്പിൽ
പരം മൂന്നു ലോകങ്ങൾ സൃഷ്ടിക്കുവോനേ!
പരം പുത്രിയെബ്ഭാര്യയായ് വെച്ച നാവിൽ
ചിരം വെച്ചു ലാളിച്ചു മോദിക്കുവോനേ! 78
ജഗത്തൊക്കയും കാക്കുവാനെന്റെ ദേഹം
ജഗന്നാഥ! മേടിച്ചു മോദിക്കുവേനേ!
ജഗദ്ധാത്രിയും ശ്രീയുമൊന്നിച്ചുകൂടി
സുഗംഭീരസൌഖ്യം ലഭിച്ചീടുവോനേ! 79
പുരാരാതിയായ് പൂര്‍ണ്ണയാം ഗൌരിയോടും
പരാനന്ദപീയൂഷമുണ്ടീടും വാനേ!
പരം ലോകമെല്ലാം സ്വയം സംഹരിച്ച-
ന്തരാ ചേർത്തു കാട്ടാതൊളിപ്പിക്കുവോനേ! 80
മുദാ മൂര്‍ത്തി മൂന്നായി വേറിട്ടിരുന്നും
സദാ സർവ്വവും കണ്ടു സാന്തോഷമാര്ന്നും
ഹൃദാ ഭൂരികാരുണ്യഭാരം കലര്‍ന്നും
ചിദാനന്ദമുൾക്കൊണ്ടു കണ്ടിടുവോനേ! 81
പരം ബ്രഹ്മസിദ്ധാന്തസാരം ഗ്രഹിച്ചും
പരം ബ്രഹ്മവിഷ്ണ്വീശരൂപം ധരിച്ചും
പരം ബ്രഹ്മമെന്നുള്ളിലോര്ക്കുന്നവര്ക്കായ്
പരബ്രഹ്മബോധം കൊടുത്തീടുവോനേ! 82
ഭവാൻതൻറെ രൂപം വിചാരിക്കുവോര്ക്കി-
ബ്ഭവാംഭോധി പൈക്കാലടിക്കുള്ള വെള്ളം
ഭവാകാരനാകും പരബ്രഹ്മമേ! നീ
ഭവാപത്തു സത്തുക്കളിൽ പോക്കിടേണം. 83
അഹോ! കാമവും കോപവും മറ്റുമെല്ലാം
മഹാദേവ! നിങ്ങൾക്കു നിസ്സാരമല്ലോ;
മഹാദുഃഖമേൽക്കുന്നൊരിദ്ദേവകൾക്കാ-
യിഹാഭീഷ്ടമങ്ങുന്നുടൻ നൽകിടേണം. 84
പരം മൂഢനാം ദക്ഷനങ്ങേടെ വീര്യം
ധരിക്കാതെ ചെയ്തോരു കുറ്റത്തിനേവം
പെരുത്തങ്ങു ശിക്ഷിച്ചതെന്തെന്നറിഞ്ഞി-
ല്ലരം വിട്ടയക്കാമിതെന്നോര്ത്തതാണോ? 85
അതോ മറ്റു ദുഷ്ടര്‍ക്കു പാപങ്ങൾ ചെയ്താ-
ലിതിൻവണ്ണമാം ശിക്ഷയെന്നോര്മ്മകൾക്കോ?
അതേതെങ്കിലും യാഗമദ്ധ്യത്തിൽ വീണാ-
ലതിപ്രൌഡബുദ്ധേ! കെടും ധര്‍മ്മമെല്ലാം. 86
എഴുന്നീറ്റുകൊണ്ടാലുമേറ്റം ഭയപ്പെട്ട-
ട്ടുഴന്നീടുമിദേവകൾക്കുള്ള ദുഃഖം
വഴിഞ്ഞോരു മോദേന തീത്താലുമിപ്പോൾ
കഴിഞ്ഞോട്ടെയെന്തിക്കളിക്കുന്നതെല്ലാം? 87
ഇനിക്കും ഭവാനും മനസ്സൊന്നതാണെ-
ന്നനര്ഘാകൃതേ! നിങ്ങൾ മുൻചൊന്നതെല്ലാം.
നിനക്കുന്നതെന്തിന്നു ബോദ്ധ്യം വരട്ടേ
ഘനശ്രീലസൽക്കണ്ഠ! ലോകര്ക്കശേഷം. 88
വിധാതാവു ഞാനിന്ദ്രനെന്നല്ലനേകം
വിധം വന്നു നില്ക്കുന്നൊരിക്കൂട്ടരെല്ലാം
സുധാസൂതിമൌലേ! ഭവാൻതന്നെയല്ലോ
മുധാ ഭേദമുണ്ടോ മനസ്സിന്നു പിന്നേ?" 89
ഇവണ്ണം മുകുന്ദൻ സ്തുതിക്കുന്നനേരം
ശിവന്തന്നെ സന്തോഷ മുൾക്കൊണ്ടുകൊണ്ടു
“ഭവാനിഷ്ടമെന്നിഷ്ടമെന്നാലിദാനീം
ജവാൽ ജീവനേകുന്നു ഞാൻ ദക്ഷനെന്നാൽ." 90
എന്നീവണ്ണമുരച്ചു നീലഗളനും
കൈലാസശൈലത്തിനോ-
ടൊന്നിച്ചങ്ങെതിരിട്ടിടും വൃഷഭക-
ണ്ഠത്തിൽക്കരേറി ദ്രുതം
"എന്നാലങ്ങിനെയല്ലി? പോക, വരികെ''-
ന്നോതി സ്വയം സർവ്വരോ-
ടൊന്നിച്ചങ്ങിനെ ദക്ഷയാഗധരണീ_
ദേശത്തിലെത്തീടിനാൻ. 91.
വെച്ചു ഭൃഗുവിനു മീശകൾ;
വെച്ചതു പക്ഷേ കുറച്ചൊരു വിശേഷം;
ഇഛയൊടാട്ടിൻമീശകൾ
വെച്ചാണൊപ്പിച്ചതെന്നുമറിവാനായ്. 92
പൂഷാവിനങ്ങു രദനങ്ങൾ കൊടുത്തു,
പിന്നെ ദ്ദോഷം വരാതെ ഭഗനങ്ങിനെ കണ്ണു രണ്ടും,
ദോഷങ്ങൾകാണുമറികീ വക ചെയ്കിലെന്നു
വൈഷമ്യമിത്തിരി വരുത്തിയിവര്ക്കിവറ്റിൽ. 93
ആടിന്നുള്ള മുഖം മുറിച്ചതുടനേ
ദക്ഷന്റെ കണ്ഠത്തിൽവെ-
ച്ചീടെന്നും വരുമെന്നിവണ്ണമരുളി
സ്വൈരം തലോടീടിനാൻ;
പ്രൌഡത്വത്തോടു ജീവനിട്ടിതതുനേ-
രം ദക്ഷനമ്പോടുണർ-
ന്നീടുംമട്ടെഴുനേറ്റുനോക്കുമളവിൽ
ശ്രീകണ്ഠനെക്കണ്ടുതേ. 94
എന്താണെന്തൊരു കഷ്ടമാണു ശിവനെ
ദ്രോഹിച്ചതും ഞാനതെ-
ന്നന്തസ്താപമൊടും ദഹിച്ചു മകളാ-
യോഗാഗ്നിയാൽ വെന്തതും
ചിന്തും ഭക്തി വിഷാദമെന്നിവകളാൽ
കണ്ണീരൊലിപ്പിച്ച മുൻ-
സന്തോഷിച്ചുമവൻ പുരാരിചരണം
കൂപ്പിസ്തുതിച്ചീടിനാൻ. 95
കഷ്ടം ഞാനതിപാപിയാണിഹ ജഗൽ-
സംഹാരരക്ഷാകൃതി-
ക്കൊട്ടുക്കീശ്വരനായ നിന്തിരുവടി-
ക്കുൾദ്രോഹമുൾക്കൊൾകയാൽ.
പെട്ടന്നായതിനൊത്തപോലടിയനെ-
ശ്ശിക്ഷിച്ചതും യുക്തമീ
മട്ടിൽ പിന്നെയനുഗ്രഹിച്ചതു കടും
കയ്യായ് കൃപാവാരിധേ! 96
അല്ലെങ്കിൽ ശരിയാണ് സർവ്വസമനാ-
മങ്ങേക്കഹോ ദ്രോഹമാ-
വില്ലെന്നും ബത ശിക്ഷചെയ്തതു വിവേ-
കത്തക്കൊടുപ്പാൻ ദൃഢം;
എല്ലാം പോയിതു മുമ്പിലുള്ളൊരു ശിവ-
ദ്രോഹാദിദോഷം, കണ-
ക്കില്ലാതുള്ളൊരു ഭക്തി വന്നു വളരു-
ന്നുണ്ടിന്നുമേ നിങ്ങളിൽ. 97
കഷ്ടേ നല്ലവളാകുമെന്റെ മകളാ-
യോഗാഗ്നിയിൽ ദേഹവും
വിട്ടീടുന്നളവും നമുക്കൊരറിവു-
ണ്ടായീലഹോ ദൈവമേ!
പെട്ടെന്നക്കഥ പാര്ത്തിടുമ്പൊളധുനാ
കത്തുന്നു ചിത്തം ഭവല്‍-
പിട്ടെന്നാലിതശേഷമെന്നു കരുതി-
ത്തല്ലിന്നടങ്ങുന്നു ഞാൻ. 98
അംഭോജാസനനംബുജാക്ഷനഗജാ-
കാന്തൻ ഭവാൻ മൂന്നുപേ-
രമ്പോടോക്കുകിലൊന്നുതന്നെയതുപോ-
ലീലോകമെല്ലാം ഭവാൻ
ഞാൻ പോരാത്തവനാകകൊണ്ടതു ധരി-
ച്ചീലെന്നിദാനീമിനി-
ക്കമ്പോ നല്ലൊരുറപ്പു വന്നിതു ഭവൽ-
ക്കാരുണ്യമൊട്ടേല്ക്കയാൽ. 99
"തിണ്ണം നീ ദക്ഷ! യാഗം വടിവിനൊടുടനേ
ചെയ്തുകൊൾകീശനെന്നീ-
വണ്ണം കല്പിച്ചശേഷം വിരവൊടു വിധിയാം
വണ്ണമെല്ലാം കഴിച്ചു;
കണ്ണൻ, ബ്രഹ്മാവു, രുദ്രൻതിരുവടിയിവരിൽ
ഭേദമില്ലാതെയിന്നും
വിണ്ണോർ നാട്ടിങ്കൽ വാഴുന്നിതു വിവിധതപോ
ദക്ഷനാം ദക്ഷനത്രേ. 100
ത്തിങ്കലിന്നേകദേശം
ഞാന്മാനം നേടുവാനായ് സ്സകുതുകമധുനാ
ചൊല്ലുവൻ നല്ലവണ്ണം;
ചെമ്മേ വാശിക്കു ലേശം കുറവുകൾ കലരാ-
യ്വാനിദാനീം മുദാ നീ
ബ്രഹ്മാവേ! ചൊല്ലിവിട്ടീടുക മകളെ മടി-
ക്കാതെ മന്നാവിൽ മേവാൻ. 1
വേഗം തെല്ലു കുറച്ചുവെക്കുവനഹം
ശർവ്വന്റെ ഗർവ്വം, ഹവിർ-
ഭാഗം പൊക്കിവിടുന്നതുണ്ടിതി രുഷാ
ലക്ഷിച്ചു ദക്ഷൻ പുരാ
യാഗം ചെയ്തതിനായ് മുതിന്നു വിധിനാ
വട്ടങ്ങൾ കൂട്ടിച്ചു; ദുര് -
യ്യോഗംതന്നെയവന്റെയാ ഭൃഗുവിന-
ദ്ധ്വര്യുത്വവും നൽകിനാൻ. 2
ഇന്ദ്രൻ ചന്ദ്രനതെന്നു തൊട്ടഖിലരാം
വാനോർകളും വന്നു നൽ
സാന്ദ്രാനന്ദമിണങ്ങി വേണ്ടൊരു ഹവിർ-
ഭാഗങ്ങൾ വീണ്ടീടുവാൻ
എന്നല്ലായവരാണതിന്നു പരിചാ-
രാദിപ്രവൃത്തിക്കു; മെ-
ന്തെന്നാലും ഫലമില്ല, വേരറുതിയാം
വൃക്ഷം വളർന്നീടുമോ? 3
ചാര്ച്ചക്കാരാണു ചന്ദ്രൻ പിതൃപതി മുതലാ-
യുള്ള വാനോർകളേറ്റം
ചേര്ച്ചക്കാരായിരുപ്പുണ്ടനവധി മുനിമാർ
നിത്യമങ്ങത്രയല്ല,
കാഴ്ചക്കും പാരമോരോവിവിധതരവിശേ-
ഷങ്ങളുണ്ടെങ്കിലും മേൽ
വീഴ്ചക്കായ് വന്നുകൂടും വിളവിനൊടു വിരോ-
ധിച്ച ദുര്മ്മോഹമെല്ലാം. 4
നേരമ്പോക്കുണ്ടു കാണാനിഹ ലഹള കുറ-
ച്ചൊന്നു കൂടാതിരിക്കി_
ല്ലാരംഭം മാറിയാണെന്നൊരു കരുതലൊടും
നാരദൻ കൂട്ടർകൂടി
ചേരും സോദര്യനാണെന്നൊരു കളവു നടി-
ച്ചിട്ടു യാഗസ്ഥലത്തിൽ
സ്വരം തെക്കും വടക്കും തെളിവിനൊടു നട-
ന്നീടിനാനാടലെന്യേ. 5
ധിക്കാരത്തോടു മുമ്പേ ദഹനനയനനെ-
ച്ചേര്‍ന്നു കേറിശ്ശപിച്ചാ-
മുഷ്കാളും ദക്ഷനിന്നും ചില വികൃതി തുട-
ങ്ങുന്നതുണ്ടെന്നു കണ്ടു
സല്‍ക്കാരം ചേരുമെന്നാകിലുമിഹ ഹരിയും
ബ്രഹ്മനും പോയതില്ലാ;
തല്ക്കാലം നാസ്തിയായീ സുരവരരിലഹോ
മുഖ്യരാം മൂന്നുപേരും. 6
വേണ്ടും വട്ടങ്ങൾ കൂട്ടി ക്രിയകളിഹ തര-
ത്തിൽ തുടങ്ങീ തുടങ്ങീ
വീണ്ടും വേദപ്രയോഗങ്ങളുമഥ ഹവനാ-
ദ്യങ്ങളും മങ്ങിടാതെ;
തണ്ടും കാട്ടി പ്രഭാവത്തോടുമവിടെ മഹാ-
ദക്ഷനാം ദക്ഷനിപ്പോൾ
കണ്ടില്ലേ കാര്യമെന്നിങ്ങിനെ ബത യജമാ-
നത്വമോടൊത്തിരുന്നു. 7
താടിക്കാരായനേകം പരിഷകളവിടെ-
ക്കാട്ടിടാം ശ്രോത്രിയത്വം
നേടാം നല്ലോരു മാനം പലരെയുമവിടെ-
ക്കണ്ടിടാം യോഗ്യരേയും
കേടെന്തുള്ളൂ നമുക്കെന്നൊരുമതിയൊടഹോ
വന്നുകേറിത്തുടങ്ങീ
കൂടിത്തിങ്ങിത്തുടങ്ങീ; പരമിതിലധികം
ഘോഷമാം ഘോഷമുണ്ടോ? 8
പാരീരേഴും പുകഴ്ന്നൂ പരിചൊടധികമീ
വര്‍ത്തമാനം മുതൃന്നൂ
നാരീവഗ്ഗങ്ങൾ ചേർന്നൂ നലമൊടമരലോ -
കങ്ങളൊത്തങ്ങു വന്നൂ
മാറീടാതെ നടന്നൂ മഹിതഹവനശാ-
ലക്കകത്തങ്ങു ചെന്നൂ
ഭൂരിശ്രീമോദമാർന്നൂ ഭൂവനമതിരസാ -
ലേവമൊന്നായിവന്നൂ. 9
ചൊല്ക്കൊള്ളും പൊൻവിമാനാന്തരമതു കയറി-
ക്കൊണ്ടു തെക്കും വടക്കും
പാര്‍ക്കും വിദ്യാധരാദിപ്രവരരുമവിട
യ്ക്കായി യാനം തുടങ്ങീ
വെക്കം വന്നോര്ക്കശേഷം വിവിധവിഭവമോ-
ടൊത്തു പാര്‍ക്കാം പരക്കെ-
സല്‍ക്കാരം ചെയ്തിരുത്തീ വിധിയുടെ സുതനാം
ദക്ഷനന്നക്ഷണത്തിൽ. 10
വെള്ളിക്കുന്നിന്മെൽ വിശ്വപ്രഭുവൊടുമൊരുമി-
ച്ചാത്തമോദം വസിക്കും
പുള്ളിപ്പെൺകേഴമാൻ കണ്ണികളണിമണിയാ-
മസ്സതീദേവിയപ്പോൾ
ഉള്ളോരാനന്ദമോടും പല വിബുധവിമാ-
നങ്ങൾ പോകുന്നകണ്ടി-
ട്ടുള്ളിൽ ചിന്തുന്ന ചിന്താരസമൊടു ഹരനോ-
ടോതിനാളൊന്നിവണ്ണം:- 11
“കണ്ടില്ലേ കാന്തനിപ്പോൾ കനകമണിവീമാ-
നങ്ങളേറിത്തരത്തിൽ
ക്കൊണ്ടാടും കാന്തമാരൊത്തനവധി വിബുധൌ-
ഘങ്ങൾ പോകുന്നതെല്ലാം;
ഉണ്ടത്രേ ദക്ഷനാമെൻ ജനകനുടെ മഹാ-
യാഗ,മങ്ങൊന്നു പോയീ-
ടേണ്ടെന്നായ്വെക്കുവാനെന്തിവിടെയവർ വിശേ-
ഷിച്ചു ചൊല്ലീലയെന്നോ? 12
എന്നാലും താതനല്ലേ? പുനരവിടെ നട-
ക്കുന്നതും യാഗമല്ലേ?
ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേ-
ഷിച്ചു ചെല്ലേണ്ടതല്ലേ?
ഇന്നെന്താണിഷ്ടമല്ലേ? തവ ദൃഢമെഴുനെ-
ള്ളത്തിനിബ്ഭാവമില്ലേ?
നന്നല്ലേ മട്ടു വല്ലെങ്കിലുമിഹ മമ വാ-
ക്കിന്നു സിദ്ധാന്തമല്ലേ. 13
അങ്ങോര്ക്കുമ്പോൾ നിരീഹൻ, പരമിവയിൽ മഹാ-
മോഹമി;ല്ലാ യതാട്ടേ;
ഞങ്ങൾക്കുണ്ടാകയില്ലേ ജനകജനമീ-
ക്ഷിക്കുവാനുള്ളിൽ മോഹം?
ഭംഗംകൂടാതെതിന്നെങ്കിലുമിനിയിവിടു-
ന്നൊന്നെഴുന്നെള്ളി നേടണം;
തിങ്ങും വൈഷമ്യമുണ്ടെന്നതു വരികിലതെ-
ന്നോടുമൊന്നോതിടേണം' 14
എന്നേവം ബുദ്ധിമുട്ടിച്ചനവധിയുരുവ-
ദ്ദേവി ചൊല്ലുന്നനേര-
ത്തൊന്നും മിണ്ടീല, പിന്നീടൊരു പൊറുതി കൊടു-
ക്കായ്കയാൽ കാര്യമോത്തു
മന്ദം ചിന്നും പുതുപ്പുഞ്ചിരിയൊടുമൊരു നി-
ശ്വാസമിട്ടിട്ടു ചൊന്നാൻ:-
"നന്യേ! കേട്ടാലുമെന്നാലിതിനൊരു വലുതാ-
യുള്ള വൈഷമ്യമുണ്ടു്. 15
മുന്നം വിശ്വപ്രസിദ്ധ വിമലതകലരും
വിശ്വസൃക്സത്രമദ്ധ്യം
തന്നിൽ തിങ്ങുന്ന ദേവപ്രവരനടുവിലാ
ബ്രഹ്മനും ഞാനുമായി
ഒന്നിച്ചമ്പോടിരിക്കുന്നളവു വെളിവു കൂ-
ടാതെഴും മാനവാനായ്
വന്നെത്തീ ദക്ഷനാം നിൻ ജനകനയി! ജഗ-
ന്മാന്യമാഹാത്മ്യസിന്ധോ! 16
കണ്ടപ്പോൾത്താനെഴുനേറ്റമരരഖിലരും
മാമുനിശ്രേഷ്ഠരുംതാൻ
കൊണ്ടാടിസ്സല്ക്കരിച്ചിട്ടവനെ ബത വസി-
പ്പിച്ചു മാന്യസ്ഥലത്തിൽ;
തണ്ടോടെല്ലാ സ്ഥലത്തും പുനരവനഭിമാ-
നേന കണ്ണിട്ടിടുമ്പോൾ
കണ്ടാൻ ബ്രഹ്മാവൊടൊന്നിച്ചഹമവിടെയിരി-
ക്കുന്നതും വന്ദിയാതേ. 17
ഒട്ടും ബോധിച്ചതില്ലായവരുടെ പദവി-
ക്കായതൊത്തില്ലപോലും
പെട്ടെന്നെന്നിട്ടെഴുന്നേററഖിലരുമവിടെ-
ക്കേൾക്കുമാറക്ഷണത്തിൽ
ദുഷ്ടാകാരാത്തൊടേററം പരിഭവമിദമെ-
ന്നോര്‍ത്തു നമ്മെക്കുറിച്ചി-
ട്ടൊട്ടേറെ ക്രൂരമാം വാക്ശരനിര വിരസൻ
കോരിവാരിച്ചൊരിഞ്ഞാൻ 18
'ചൊല്ലുന്നേൻ തെല്ലിദാനീം പരമിദമഭിമാ-
നത്തിനാലെന്നു ചിന്തി-
ക്കൊല്ലിന്നെൻ പുത്രിയേ വിട്ടതു മുതൽ മകനായ് -
കഷ്ടമെന്നിട്ടുമിയ്യാൾ
തെല്ലും മാനിച്ചതില്ലേ പരമൊരു വചനം
കൊണ്ടുമെന്നാലിനിക്കെ-
തില്ലെന്നും ഞായമല്ലാത്തൊരു നടവടി ക-
ണ്ടിട്ടു ചൊല്ലുന്നതത്രേ. 19
ധര്‍മ്മം നേരേ നടത്തുന്നതിനൊരു പണിയാ-
ണല്ലയോ ലോകപാലര്‍-
ക്കിമ്മട്ടുള്ളോരെ വെച്ചാലതു ബത വിപരീ-
തത്തിലായ്വന്നു കൂടും;
ദുര്മ്മാഗ്ഗത്തിൽക്കിടക്കുന്നിവനൊരു കുറവി-
ല്ലിന്നതിൽ പ്രേതഭൂമൌ
തമ്മിത്തല്ലീട്ടു ഭൂതപ്പടയൊടുമിടചേർ-
ന്നോനിതൊന്നോ നികൃഷ്ടം? 20
കഷ്ടം മൽപുത്രിയേ ഞാനിവനു ബത കൊടു-
ത്തേനതെൻ കുററമല്ലേ,
സ്രഷ്ടാവിൻ ശാഠ്യമാണെന്തിനു ബത ഗതകാ-
ര്യങ്ങൾ ചീന്തിച്ചിടുന്നു?
ദുഷ്ടന്മാക്കില്ല യാഗാദികസുകൃതഫലം,
ഹവ്യഭാഗങ്ങൾ മേലാൽ
ക്കിട്ടാതാവട്ടെയെന്നും ശഠതയൊടു ശപി-
ച്ചീടിനാൻ മുന്നമെന്നേ.' 21
എന്നതു കേട്ടു കയര്ത്താ-
നെന്നുടെ ഭടമൌലി നന്ദികേശ്വരനും;
എന്നല്ലാശു കൊടുത്താൻ
നിന്നീടാതവിടെവെച്ചൊരെതൃശാപം. 22
പുരാരാതിശ്രീമൻമതമതിനു കുററം പറയുമീ-
യൊരാൾക്കുണ്ടോ മേലാൽ ഗതിയതിനൊടൊക്കുന്നൊരവനും
ചിരം സംസാരത്തിൽ പരമ ഹ ഹ ചുറ്റിത്തിരി യുമാ -
റിരിക്കട്ടേ നാനാവിധമതുവിലാസഭൂമികളിൽ. 23
പോരാ പറഞ്ഞതിഹ ശങ്കരദൂഷ്യമായി-
ഗ്ഘോരാക്ഷരംസദസിവെച്ചുവചിച്ചതോര്ത്താൽ
നേരാകുമെന്നുടയ വാക്കുഗുണങ്ങളേതും
ചേരാത്ത ദക്ഷനിഹ ബസ്തമുഖത്വമുണ്ടാം. 24
സ്വഗണതിലകനാകും നന്ദിയേവം കഥിച്ചും
വിഗതകരുണയോടും നോക്കിനില്ക്കുന്നനേരം
സ്വഗതമതിൽ വിരോധം കണ്ടു കോപിച്ചു സാക്ഷാൽ
ഭൃഗുമുനിയെഴുനീറങ്ങുഗ്രശാപം ശപിച്ചാൻ 25
ദോഷം പെരുക്കുമൊരു ശങ്കരപക്ഷമായി-
ബ്ഭോഷത്വമോടമരുമായവരിന്നുതൊട്ടു
ഭാഷിക്കുമാറധികനിന്ദ്യതയോടുകൂടി-
പ്പാഷണ്ഡരായുഴലുമൂഴിയിലില്ല വാദം. 26
ഇന്നിവ കേട്ടിഹ നിന്നാൽ
നന്നല്ലെന്നോര്ത്തു ഞാനുമെൻഗണവും
ഖിന്നതയോടും പോന്നൂ
മുന്നേതാൻ പോയി ദക്ഷനവിടുന്നും. 27
ഇത്ഥം വന്ന രസക്ഷയത്തെ നിരുപി-
ച്ചാണെന്നെയിന്നായവൻ.
മുത്തേലും മുലയാൾമണേ! ബത വിളി-
ച്ചീടാഞ്ഞതോര്ത്തീടണം;
സത്യം ഞാനതുമൂലമാണയി! ഗമി-
ച്ചീടാഞ്ഞതെന്നല്ല നീ
മത്തന്വീമണി പോകിൽ നല്ല ഗുണമായ്-
പോരില്ല, പോരാ ഗുണം.'' 28
എന്നേവം ചന്ദ്രചൂഡൻ തിരുവടിയരുൾചെ-
യ്തിട്ടുമദ്ദേവിയൊട്ടും
നന്ദിച്ചില്ലച്ഛനെക്കാണ്മതിനു കൊതി പെരു-
ത്തുള്ളിലുണ്ടാകമൂലം
എന്നല്ലാ സോദരീസംഘവുമവിടെ വരും,
കണ്ടിടാം യാഗഘോഷം
ചെന്നാലെന്നോര്ത്തു കാന്താപ്രിയമതു നിരുപി-
ച്ചിട്ടു ദുഃഖിച്ചുനിന്നാൾ. 29
കാന്തനു സമ്മതമല്ലിതു
ഞാന്താനേ പോകിലായതും ദോഷം
എന്തിഹ ചെയ്യുവതെന്നോര്-
ത്തന്തരമിളകിച്ചമഞ്ഞൂ ദേവിക്ക്. 30
അങ്ങോട്ടല്പം നടന്നും പുനരതിവിവശ-
ത്വത്തൊടിങ്ങോട്ടു പോന്നും
മങ്ങും ദുഃഖം മുതിര്‍ന്നും മുഹുരപി നയനേ
കണ്ണുനീർ വന്നുവാര്ന്നും
തങ്ങൾക്കെന്തൊന്നു ചെയ്വോരുചിതമിതി പെരു-
ത്തത്തലോടുള്ളഴന്നും
തങ്ങിത്തങ്ങിത്തിരിച്ചജ്ജനകനുടെ ഗൃഹ-
ത്തിങ്കലേക്കായ് നടന്നൂ. 31
മണിമാൻ മദനെന്നുതൊട്ടനേകം
ഗണമദ്ദേവി പുറത്തിറങ്ങിടുമ്പോൾ
ക്ഷണമാവൃഷഭന്റെ കണ്ഠമേറ്റി
പ്പണവാദ്യങ്ങൾ മുഴക്കി യാത്രയാക്കി. 32
സന്നദ്ധാനേകഭൂതപ്രവരരൊടു സതീ-
ദേവിയൊന്നിച്ചു താനേ
ചെന്നെത്തീ യാഗശാലാന്തരമതിലുടനുൾ-
പ്പുക്കിതെന്നിട്ടുമപ്പോൾ
അന്നാസ്ഥാനത്തിരിക്കുന്നവരൊരുവരുമേ
ദക്ഷചിത്തം ധരിച്ചി-
ട്ടൊന്നാസ്ഥാണുപ്രിയാപൂജനവിധികൾ നട
ത്തീല വേണ്ടുന്ന വണ്ണം. 33
മാതാവും സോദരീസംഘവുമുടനവളെ -
ക്കണ്ടനേരത്തു വേഗം
ജാതോല്ലാസാലെഴുന്നേറ്റരിമയൊടു നട-
ത്തീടിലും മാനമെന്യേ
താതൻതൻ ദുർമ്മുഖംകണ്ടഥ ശിവവചനം
സത്യമെന്നുള്ളിലോര്ത്ത-
ങ്ങാതങ്കത്തോടു ചൊന്നാൾ ജനകനൊടു ജന-
ങ്ങൾക്കു കേൾക്കാംവിധത്തിൽ. 34
"കഷ്ടം! കഷ്ടം! പുരാരിപ്രഭുവിനുചിതമാം
ഹവ്യഭാഗം കൊടുക്കാ-
തിഷ്ടം പോലക്രമം ചെയ്വതുമറിവു ഭവാ-
നില്ലതെന്നും വരുന്നു;
ഒട്ടും നന്നായില്ലിശ്ശിവനുടെ തിരുനാ-
മങ്ങൾ കേൾക്കുന്നവര്‍ക്കും
കിട്ടും സായൂജ്യമിന്നിപ്രഭുവിനൊടു വിരോ-
ധിപ്പതേ ചിത്രമത്രേ! 35
സൃഷ്ടിപ്പാൻ ബ്രഹ്മനായും, സകലഭുവനവും
കാക്കുവാൻ വിഷ്ണുവായും,
പെട്ടെന്നെല്ലാം നശിപ്പിപ്പതിനു ബത പുരാ-
രാതിയായും നിനച്ചാൽ
പിട്ടല്ലോര്ക്കുമ്പൊളാളൊന്നതു നിയതമതിൽ
ബ്ഭേദമുണ്ടാക്കിയേവം
ഗോഷ്ഠിത്വം കാട്ടിയെന്നാലവനൊരു ഗതിയു-
ണ്ടാകയില്ലില്ല വാദം 36
കല്യശ്രീകാന്തനെന്നെക്കനിവിനൊടിനിമേൽ
ദേവി ദാക്ഷായിണീയെ-
ന്നല്ലൽപ്പെട്ടൊട്ടൊട്ടു നാണത്തോടുമരുളുമതോ
കേൾക്കുവാൻ ദുഃഖമത്രേ;
വല്ലെന്നാലും ഭവാൻതൻവികലതകലരും
ബീജമാമെന്റെ ദേഹം
പുല്ലോളം തുഛമിപ്പോളിതു കളയുവനി-
ന്നിക്ഷണം യോഗവനൗ." 37
സതീദേവിയെന്നോതി മീണ്ടാതെ പിന്നെ-
ജ്ജിതാത്മേന്ദ്രിയാരാമയാ യോഗശക്ത്യാ
കൃതാമാന്ദ്യമത്തീയിലായ് മെയ്ദഹിപ്പി-
ചിതയ്യോ മഹായോഗമദ്ധ്യത്തിൽവെച്ചു. 33
അതുപൊഴുതതികോപത്തോടു ഭൂതങ്ങൾ വന്നി-
ട്ടിതിനു പകരമിന്നിദ്ദക്ഷനെക്കൊല്ലുകെന്നും
ധൃതിയൊടു പടവെട്ടാൻ യാഗശാലയ്ക്കകംപു-
ക്കിതു പലവകയായിച്ചെയ്തുതേ യാഗഭംഗം. 39
വടിവൊടു ഭൃഗുവിന്നീ"മാലിനി"ക്കേവലം തീർ-
ത്തുടനിവരെയടക്കീടുന്നതുണ്ടെന്നു കണ്ടു
പടുതയൊടു സമന്ത്രം ദക്ഷിണാഗ്നൌ ഹവിസ്സുൽ-
ക്കടധൃതിയൊടു ഹോമം ചെയ്തു വിഘ്നം നശിപ്പാൻ. 40
അക്കാലം തീയിൽനിന്നുൽക്കടകടുരവമോ-
ടുള്ള തീക്കൊള്ളിയേന്തി-
ച്ചിക്കെന്നെത്തിത്തുടങ്ങീ മഹിതമുനിത പോ-
വീര്യരാം വാനവന്മാർ
ധിക്കാരത്താൽ തുടങ്ങീ പട ശിവഭടരാ-
യിട്ടു തീക്കൊള്ളിവെച്ചാ-
മുഷ്കാളും രുദ്രഭൃത്യപ്രവരരെയുടനോ-
ടിച്ചു പേടിച്ചിടാതേ. 41
ഇതൊക്കെക്കണ്ടപ്പോളിതൊരു വിവരം നല്ല തരമെ-
ന്നൊതുക്കംകൂടാതസ്സുരമുനിവരൻ നാരദനഹോ
പതൂക്കെക്കൈശൈലാസത്തിനു ബത! തിരിച്ചാൻ ഗിരിശനെ-
ദ്ധൃതക്രോധം കാണ്മാൻപെരിയകൊതിയാൽജാതധൃതിയിൽ 42
"ശംഭോ! ഹേ ദേവ ശംഭോ! തവ കഴലിണയിൽ
താണിതാ കൈതൊഴുന്നേ,-
നമ്പോ! നിൻ വൈഭവത്താൽ ഭുവനമിതു വിധാ-
താവു സൃഷ്ടിച്ചിടുന്നു,
അംഭോജാക്ഷൻ വിശേഷിച്ചിതു വിരവൊടു കാ-
ക്കുന്നു, കല്പാന്തകാലേ
നിൻപേരമ്പോ കടാക്ഷക്കടുകനലിലെരി-
ക്കുന്നു ചിക്കെന്നിതെല്ലാം 43
കഷ്ടം നാനാവിധത്തിൽ തവ പടുത പരം
കണ്ടുകൊണ്ടിട്ടുമിപ്പോൾ
കാട്ടുന്നു നിൻവിരോധം ശിവ ശിവ ശിവനേ!
ദക്ഷനും കൂട്ടുകാരും;
ഒട്ടും നിൻഭാഗമെന്ന്യേ പുതിയൊരു നിയമം
വെച്ചു യോഗങ്ങൾ കൂട്ടി-
ക്കെട്ടുന്നു; കണ്ടു ഞാനായവിടെയനുദിനം
കാട്ടിടും ഗോഷ്ഠിയെല്ലാം. 44
സ്വൈരം സാക്ഷാൽ സതീദേവിയുമവിടെയെഴു-
ന്നെള്ളിയെന്നിട്ടു പൊയ്യ -
ല്ലാരും മാനിച്ചതില്ലാ, ഖലനിവൾ മകളെ-
ന്നുള്ളൊരാബ്ഭാവമില്ലാ,
പാരിക്കും വീര്യമേറും പരമശിവ! ഭവൽ-
പത്നിയെന്നുള്ള മാനം
നേരിട്ടാരും നടിച്ചില്ലയി പരമവനിൽ-
പ്പേറിടും പേടിമൂലം. 45
"നിൻ വീര്യംകൊണ്ടുദിച്ചോരുടലിതു കളയു-
ന്നുണ്ടു ഞാൻ ദേവനെന്നെ-
ത്തന്വീ ദാക്ഷായിണീയെന്നരുളുമധികമാ-
യൂര്ന്നിടും നാണമോടേ;
എൻവിഡ്ഢിത്വം ഭവാൻതൻഭവനമിതിലുടൻ
വന്നതെ'ന്നും പറഞ്ഞി-
ട്ടെൻവാക്കിൽ ഭോഷ്കിതല്ലേ പൊരിയെരികനലിൽ
ചുട്ടു പൂമേനിയയ്യോ! 46
ഈ യാഗം ഞങ്ങളിപ്പോൾ പടുതയൊടു നശി-
പ്പിച്ചിടുന്നുണ്ടതെന്നായ്
കയ്യുക്കോടാഞ്ഞടുക്കും തവ ഭടനിരയെ-
ത്തൻ തപസ്സിൻ ബലത്താൽ
കയ്യോടേ തൽക്ഷണത്തിൽ ഭൃഗുമുനി ചിലരെ-
ത്തിയ്യിലുണ്ടാക്കിയേതും
വയ്യിന്നോതാനെതൃപ്പിച്ചൊരുവിധമവരെ-
ക്കൊണ്ടു തോല്പിച്ചയച്ചു.'' 47
ഭുജം കൊണ്ടു കൂപ്പിസ്തുതിച്ചന്നിവണ്ണം
"ഭുജംഗപ്രയാതാം"ഗനൊടോതി നേരേ
നിജാംഗം ഹരൻതന്റെ തൃക്കാക്കൽ വീഴി-
ച്ചജാംഗോത്ഭവൻ നിന്നു തന്നന്തികത്തിൽ. 48
പെട്ടെന്നീനാരദൻതൻ മൊഴിയതു ഭഗവാൻ
കേട്ടനേരത്തുടൻ ദി-
ക്കെട്ടും പൊട്ടുന്നമട്ടിൽ പൊടുപൊടയുടനൊ-
ന്നട്ടഹാസം പൊഴിച്ചാൻ;
കട്ടത്തീവൃഷ്ടിപെട്ടീടിന തിരുമിഴി തെ-
ല്ലൊന്നു കാണിച്ചു തൻകൈ
കൊട്ടിപ്പൊട്ടിച്ചിരിച്ചാൻ, അരിയിവനധികം
തുച്ഛനെന്നുച്ചരിച്ചാൻ. 49
അപ്പോളാച്ചന്ദ്രചൂഡൻതിരുവുടലുടനെ-
ക്കോപമോടും വിറച്ചൂ,
ചൊല്പൊങ്ങീടും ജടാവല്ലിയുമഹഹ പറി -
ച്ചന്നിലത്തിട്ടടിച്ചൂ,
ഒപ്പം ശബ്ദം ജനിച്ചൂ പുനരുടനവിടു-
ന്നേകനങ്ങുത്ഭവിച്ചൂ
ക്ഷിപ്രം തൻമേനിവാച്ച ക്ഷണമഥ സഭയം
നാരദൻ കണ്ണടച്ചൂ. 50
തീയൊക്കുന്നോരു വൻചെഞ്ചിടയുമധികമാം
ഫാലദേശത്തു കട്ട-
ത്തീയാക്കുന്നോരു കണ്ണും കനലിനൊടെതിരാ-
കുന്ന മററുള്ള കണ്ണും
കയ്യൊക്കും ക്രൂരശൂലം പരശു ഗദ തുട-
ങ്ങീട്ടനേകായുധം വ-
ന്മെയ്യാക്കും ഭസ്മമാനത്തുകിലുമിവ പരം
പാര്‍ക്കുകിൽ പേടിവീക്കും. 51
വടിവൊടവനടുത്തു താണുകൂപ്പീ-
ട്ടുടനെഴുന്നേല്ക്കുമതിന്നു മുമ്പുതന്നെ
"ഝടിതി സഗണനായ ദക്ഷനെക്കൊ-
ന്നിടുക ഗമിക്കുക'യെന്നു രുദ്രനോതി. 52
വിങ്ങീടും വീരഭദ്രദ്ധ്വനിയുലകിൽ മുഴ-
ങ്ങുന്ന നേരത്ത ഭൂതൌ-
ഘങ്ങൾക്കുത്സാഹമേറിപ്പുനരവരഖിലം
ചാരവേ ചെന്നുചേര്‍ന്നു
മങ്ങാതേ നന്ദികേശപ്രഭൂതികളോടുമൊ
ന്നിച്ചഹോ വീരഭദ്രൻ
ഭംഗം ഭൂമിക്കുചേരും പടിയുടനടിവെ
ച്ചോടിനാൻ തെക്കു നോക്കി 53
ചിക്കെന്നാദ്ദക്ഷയാഗക്ഷിതിയതിലമരും
ദിവ്യലോകം വടക്കൻ -
ദിക്കിൽ പൊങ്ങുന്ന ധൂളിപ്രകരമതു പരം
കണ്ടു പേടിച്ചുകൊണ്ട്
ഇക്കോലും ധൂളിയെന്തോ പൊരുതു പതറിടും
ദസ്യുവര്ഗ്ഗങ്ങളാവി-
ല്ലോര്ക്കിൽ പ്രാചീനബര്ഹിസ്സലകിതു ദൃഢദ-
ണ്ഡേന കാക്കുന്നകാലം 54
കാണായന്നീവിധത്തിൽ കരുതീടുമളവിൽ
കാലവൈരിപ്പടക്കാർ
ചേണാര്ന്നാര്ത്തടുക്കുന്നതുമതിലൊരുവൻ
നില്പതും ഘോരനായി;
വീണൂ പേടിച്ചനേകം ജന, മതിഹവരും
ശങ്കരദ്വേഷികൾക്കെ_
ന്താണെന്നുണ്ടോ, പെടും ദുർഘടമിതു ചില സ-
ത്തുക്കൾ ചിന്തിച്ചിരുന്നു. 55
അപ്പോഴെക്കും കടന്നൂ ശിവ ശിവ ശിവഭൂ-
തങ്ങളായാഗശാല-
ക്കുൾപ്പുക്കു വീഴ്ത്തി മൂത്രം ചിലരെരികനലിൽ
പാത്രജാലം തകര്‍ത്തു
ഒപ്പം പ്രാഗ്വംശദേശം ചിലരടിപൊടിയായ്-
ത്തീര്‍ത്തു പത്നീജനം പോയ്
പാര്പ്പോരാ സ്ഥാനമപ്പോൾ ചിലർ ഝടുതിതകർ-
ത്താര്‍ത്തു ധൂര്ത്തെന്നപോലെ. 56
പാടേ കയ്യിൽ സ്രവത്തോടിരുമിഴിയുമട-
ച്ചങ്ങടൻ ദക്ഷിണാഗ്നൌ
വാടാതേ ഹന്ത ഹോമിപ്പതിനു മുതിരുമ-
ന്നേരമെത്തിപ്പിടിച്ചു
താഡിക്കുന്നേരമമ്പോ മദമൊടു മണിമാ-
നദ്ധ്വരം ചെയ്തിരിക്കും
പ്രൌഢാത്മാവായ സാക്ഷാൽ ഭൃഗുമുനിയെ വിശേ-
ഷിച്ച ബന്ധിച്ചു പിന്നേ. 57
യാഗം വേണ്ടുംവിധത്തിൽ തരമൊടു നിയമി-
ച്ചിട്ടു താനേ നടത്തു -
ന്നാ ഗംഭീരാഭിമാനം തടവി മരുവിടും
ദക്ഷനേ വീരഭദ്രൻ
വേഗം പൊത്തിപ്പിടിച്ചു പുനരവനിളകാൻ-
കൂടി വയ്യാതെയാക്കീ;
ശ്രീഗംഗാമൌലിദേവന്തിരുവടിയൊടിട
ഞ്ഞാകിൽ നന്നാകയില്ല. 58
തിണ്ണം പൂഷാവിനെയാ-
ച്ചണ്ഡീശൻ ഹന്ത ചെന്നു ബന്ധിച്ചു;
വിണ്ണാർ വരരിലവൻ ബഹു-
ചണ്ഡതയെഴുമീശവിമതനാണല്ലോ. 59
ഭഗനെക്കണ്ടു പിടിച്ചൂ
ഭഗവാൻ നന്ദിശനങ്ങയക്കാതേ;
അഗതിയതായവനപ്പോൾ
വിഗതമനോരാജ്യനായി ദുഃഖിച്ചൂ. 60
ചണ്ഡശ്രീഭൃഗുമാമുനീശ്വരനെഴും.
വന്മീശ പിന്നെപ്പിടി-
ച്ചെണ്ണിത്തന്നെ പറിച്ചു വീരതയെഴും
ശ്രീവീരഭദ്രേശ്വരൻ;
തിണ്ണം ശങ്കരനോടിടഞ്ഞു കഠിനം
ദക്ഷൻ ശപിക്കുംവിധൌ
പൊണ്ണൻ താടിചിരിച്ചിളക്കിയതിനാ-
ലാണീവിധം വന്നതും.
പെരുത്ത കോപേന ഭഗന്റെ കണ്ണു-
തുരന്നെടുത്താനഥ വീരഭദ്രൻ,
വെറുത്തു ദക്ഷൻ ശിവനെശ്ശപിച്ച
ന്നുരുട്ടി കണ്ണായവനെന്ന മൂലം. 62
പൂഷാവിനുള്ളോരു രദങ്ങളെല്ലാം
രോഷാൽ തകര്ത്താൻ വിഭു വീരഭദ്രൻ,
വൈഷമ്യമായ് ശങ്കരശാപകാലേ
ഘോഷിച്ചവൻ നന്നെ ചിരിച്ചമൂലം. 63.
വാളോങ്ങിദ്ദക്ഷകണ്ഠം വടിവിനൊടു മുറി-
ച്ചീടുവാനേറെ വെട്ടി-
ചീളെന്നെന്നിട്ടുമൊട്ടും തൊലിയുമിഹ മുറി-
ഞ്ഞില്ലിതോ ചിത്രമത്രേ;
ആളും കോപത്തൊടെന്നിട്ടഥ കിമപി വിചാ-
രിച്ചു പിന്നെപ്പശുത്വം നീളെക്കല്പിച്ചു വെട്ടിജ്വലനനിലുടനേ ഹന്ത ഹോമിച്ചു ദേവൻ. 64
തല്ലിക്കാലൊന്നൊടിച്ചൂ ചിലരുടയ കരം
കുത്തിഞെക്കിപ്പൊടിച്ചൂ
വല്ലാതേ മെയ്യൊടിച്ചൂ പല വിബുധരെയീ-
മട്ടു ശിക്ഷിച്ചുവെച്ചൂ;
നല്ലോരേ വിട്ടയച്ചു നലമൊടു യജന-
സ്ഥാനവും കൊള്ളിവെച്ചൂ
തെല്ലും നിൽക്കാതെ വാച്ചൂന്നിയ ജവമൊടു പോ-
ന്നീശപാദം നമിച്ചൂ. 65
ശൌര്യം പിടിച്ചു ശിവനോതിയപോലെ വേണ്ടും
കാര്യം കഴിച്ചു വരുമാഭടരെസ്സമോദം
ധൈര്യാദിസൽഗുണഗണങ്ങളിണങ്ങുവാനായ്
പയ്യാപ്തമായ് പുരവിമാഥിയനു ഗ്രഹിച്ചു. 66
യജ്ഞദ്ധ്വംസംഭവിച്ചോരതുമുതലമര-
ന്മാര്‍ക്കു സാപ്പാടു പൊങ്ങീ
പ്രാജ്ഞൻ ശക്രൻ വിചാരിച്ചഥ ചില വിബുധ-
ന്മാരെയൊന്നിച്ചുകൂട്ടി
വിജ്ഞാനാംഭോധിയാകും വിധിയടിയരുളും
സത്യലോകം ഗമിച്ചി-
ട്ടാജ്ഞാപിച്ചാലുമിസ്സങ്കടശമനമിതെ-
ന്നാൻ വിധാതാവു ചൊന്നാൻ. 67
"നമ്മൾക്കുള്ളോരു മോഹം മുഴുവനുമുടനേ
ചെന്നുണര്ത്തിച്ചുവെന്നാൽ
ചെമ്മേ തീര്‍ക്കും മുകുന്ദൻ തിരുവടിയിതഹോ
പണ്ടുപണ്ടുള്ള ചട്ടം;
തമ്മിൽത്തീര്ക്കേണമിന്നിപ്പുരഹരവിബുധ-
ന്മാര്ക്കെഴും വൈരമിപ്പോൾ
സൌമ്യശ്രീവിഷ്ണുവല്ലാതതിനുരുവിരുതൻ
നാസ്തി നാം നിശ്ചയിക്കാം. 68
ഞാനും വരാം വിരവിനോടു മുകുന്ദവാസ-
സ്ഥാനത്തിലേക്കിനി നമുക്കു ഗമിക്കതന്നെ;
ആനന്ദമുത്തിയൊരു പായമെടുത്തു നല്ലോ-
രാനന്ദമാക്കുവതിനുള്ളൊരു സൂത്രധാരൻ.'' 69
ഏവം പറഞ്ഞു. കളഹംസഗളത്തിലേറി
ദ്ദേവൻ വിരിഞ്ചനഥ ദേവകളോടുകൂടി
ശ്രിവാസുദേവനരുളുന്നവിടെഗ്ഗമിച്ചൂ
സേവിച്ചു നല്ലുപനിഷത്തുകളുച്ചരിച്ചാൻ. 70
കാണായി കാർവണങ്ങും കളതരകമനി-
യാംഗശോഭാവിശേഷം
ചേണാര്‍ന്നീടും മുകുന്ദൻതിരുവടിയെ മുദാ
മുമ്പിലാമ്മാറുതന്നേ;.
തൂണായി ദേവകൾക്കുള്ളൊരു സുഖമയമാം
വീടിനാവിഷ്ണുപാദം,
താണായീ മൌലിയെല്ലാം, മുരരിപുഭഗവാൻ
ഹന്ത സന്തുഷ്ടനായി. 71
"അറിഞ്ഞൂ ..ഞാനെല്ലാം ലഹളകളഹോ ദക്ഷനിതുതാൻ
കുറഞ്ഞാരാപത്തായവനുമിനിമേലിൽ ഗതി വരും.
പറഞ്ഞീടാമിപ്പോളതിനഹമുപായം ശിവനെയ-
ങ്ങറിഞ്ഞോരൂടുള്ളോര്ക്കിതു വിഷമമോ നൽസുഗമമോ? 72
കളവകലെ വെടിഞ്ഞീ ദേവദേവൻ സ്തുതിച്ചാൽ
തെളിയുമുടനെയെന്നാൽ പിന്നെയെന്താണസാധ്യം?
കളവുകളരുതേതും ശ്രീശിവൻ ശുദ്ധനാണേ
വെളിവിലഖിലമോതുന്നാകിലിഷ്ടങ്ങൾ കിട്ടും. 73
വരുന്നതുണ്ടിന്നിഹ ഞാനുമെന്നാൽ
പരന്ന മോദാൽ പരമേശ്വരന്റെ
തുറന്ന കോപങ്ങളടക്കുവാനായ്
മരുന്നു നൽകാനൊരു വൈദ്യനാവാം.'' 74
എന്നും പറഞ്ഞു ഗരുഡന്റെ പുറത്തുകേറി-
ച്ചിന്നും രസേന വിധിമുഖ്യസുരാളിയോടും
കുന്നിന്മലീശനരുളുന്നൊരു ദിക്കു പൂക്കു
മന്ദം മാഹീധരമതിങ്കലിറങ്ങി ദേവൻ. 75
അപ്പോൾ കാണായ് ജടാഭാരവുമതിനിടയിൽ
ഗംഗയും തിങ്കളും നൽ-
സർപ്പക്കെട്ടും സദാ മൂടിന തിരുമിഴിയും
രണ്ടു മറ്റുള്ള കണ്ണും
സാപ്പെട്ടോരാവിഷത്തിന്നസിതരുചിയുമ-
ക്കണ്ഠദേശത്തു മാറിൽ
ചൊല്ലൊങ്ങും ഭസ്മവും പൂണ്ടരുളുമൊരു പുരാ-
രാതിയെപ്പൂർവ്വഭാഗേ. 76
ഭക്ത്യാ താണുവണങ്ങിയന്നു ഭഗവാൻ
ശ്രീവാസുദേവൻ യഥാ-
ശക്ത്യാ ശങ്കരനായ തന്നെയവിടെ-
ത്താനേ സ്തുതിച്ചീടിനാൻ;
മുക്ത്യാദിഷ്ടഫലങ്ങൾ നൾകുവതിനും
സാമ്ര്ത്ഥമുള്ളിപ്പുമാൻ
യുക്ത്യാ മറെറാരു ദേവനെ സ്തുതികഴി-
ക്കെന്നുള്ളതുണ്ടാകുമോ? 77
"സരോജാസനാകാരമുൾക്കൊണ്ടു മുമ്പിൽ
പരം മൂന്നു ലോകങ്ങൾ സൃഷ്ടിക്കുവോനേ!
പരം പുത്രിയെബ്ഭാര്യയായ് വെച്ച നാവിൽ
ചിരം വെച്ചു ലാളിച്ചു മോദിക്കുവോനേ! 78
ജഗത്തൊക്കയും കാക്കുവാനെന്റെ ദേഹം
ജഗന്നാഥ! മേടിച്ചു മോദിക്കുവേനേ!
ജഗദ്ധാത്രിയും ശ്രീയുമൊന്നിച്ചുകൂടി
സുഗംഭീരസൌഖ്യം ലഭിച്ചീടുവോനേ! 79
പുരാരാതിയായ് പൂര്‍ണ്ണയാം ഗൌരിയോടും
പരാനന്ദപീയൂഷമുണ്ടീടും വാനേ!
പരം ലോകമെല്ലാം സ്വയം സംഹരിച്ച-
ന്തരാ ചേർത്തു കാട്ടാതൊളിപ്പിക്കുവോനേ! 80
മുദാ മൂര്‍ത്തി മൂന്നായി വേറിട്ടിരുന്നും
സദാ സർവ്വവും കണ്ടു സാന്തോഷമാര്ന്നും
ഹൃദാ ഭൂരികാരുണ്യഭാരം കലര്‍ന്നും
ചിദാനന്ദമുൾക്കൊണ്ടു കണ്ടിടുവോനേ! 81
പരം ബ്രഹ്മസിദ്ധാന്തസാരം ഗ്രഹിച്ചും
പരം ബ്രഹ്മവിഷ്ണ്വീശരൂപം ധരിച്ചും
പരം ബ്രഹ്മമെന്നുള്ളിലോര്ക്കുന്നവര്ക്കായ്
പരബ്രഹ്മബോധം കൊടുത്തീടുവോനേ! 82
ഭവാൻതൻറെ രൂപം വിചാരിക്കുവോര്ക്കി-
ബ്ഭവാംഭോധി പൈക്കാലടിക്കുള്ള വെള്ളം
ഭവാകാരനാകും പരബ്രഹ്മമേ! നീ
ഭവാപത്തു സത്തുക്കളിൽ പോക്കിടേണം. 83
അഹോ! കാമവും കോപവും മറ്റുമെല്ലാം
മഹാദേവ! നിങ്ങൾക്കു നിസ്സാരമല്ലോ;
മഹാദുഃഖമേൽക്കുന്നൊരിദ്ദേവകൾക്കാ-
യിഹാഭീഷ്ടമങ്ങുന്നുടൻ നൽകിടേണം. 84
പരം മൂഢനാം ദക്ഷനങ്ങേടെ വീര്യം
ധരിക്കാതെ ചെയ്തോരു കുറ്റത്തിനേവം
പെരുത്തങ്ങു ശിക്ഷിച്ചതെന്തെന്നറിഞ്ഞി-
ല്ലരം വിട്ടയക്കാമിതെന്നോര്ത്തതാണോ? 85
അതോ മറ്റു ദുഷ്ടര്‍ക്കു പാപങ്ങൾ ചെയ്താ-
ലിതിൻവണ്ണമാം ശിക്ഷയെന്നോര്മ്മകൾക്കോ?
അതേതെങ്കിലും യാഗമദ്ധ്യത്തിൽ വീണാ-
ലതിപ്രൌഡബുദ്ധേ! കെടും ധര്‍മ്മമെല്ലാം. 86
എഴുന്നീറ്റുകൊണ്ടാലുമേറ്റം ഭയപ്പെട്ട-
ട്ടുഴന്നീടുമിദേവകൾക്കുള്ള ദുഃഖം
വഴിഞ്ഞോരു മോദേന തീത്താലുമിപ്പോൾ
കഴിഞ്ഞോട്ടെയെന്തിക്കളിക്കുന്നതെല്ലാം? 87
ഇനിക്കും ഭവാനും മനസ്സൊന്നതാണെ-
ന്നനര്ഘാകൃതേ! നിങ്ങൾ മുൻചൊന്നതെല്ലാം.
നിനക്കുന്നതെന്തിന്നു ബോദ്ധ്യം വരട്ടേ
ഘനശ്രീലസൽക്കണ്ഠ! ലോകര്ക്കശേഷം. 88
വിധാതാവു ഞാനിന്ദ്രനെന്നല്ലനേകം
വിധം വന്നു നില്ക്കുന്നൊരിക്കൂട്ടരെല്ലാം
സുധാസൂതിമൌലേ! ഭവാൻതന്നെയല്ലോ
മുധാ ഭേദമുണ്ടോ മനസ്സിന്നു പിന്നേ?" 89
ഇവണ്ണം മുകുന്ദൻ സ്തുതിക്കുന്നനേരം
ശിവന്തന്നെ സന്തോഷ മുൾക്കൊണ്ടുകൊണ്ടു
“ഭവാനിഷ്ടമെന്നിഷ്ടമെന്നാലിദാനീം
ജവാൽ ജീവനേകുന്നു ഞാൻ ദക്ഷനെന്നാൽ." 90
എന്നീവണ്ണമുരച്ചു നീലഗളനും
കൈലാസശൈലത്തിനോ-
ടൊന്നിച്ചങ്ങെതിരിട്ടിടും വൃഷഭക-
ണ്ഠത്തിൽക്കരേറി ദ്രുതം
"എന്നാലങ്ങിനെയല്ലി? പോക, വരികെ''-
ന്നോതി സ്വയം സർവ്വരോ-
ടൊന്നിച്ചങ്ങിനെ ദക്ഷയാഗധരണീ_
ദേശത്തിലെത്തീടിനാൻ. 91.
വെച്ചു ഭൃഗുവിനു മീശകൾ;
വെച്ചതു പക്ഷേ കുറച്ചൊരു വിശേഷം;
ഇഛയൊടാട്ടിൻമീശകൾ
വെച്ചാണൊപ്പിച്ചതെന്നുമറിവാനായ്. 92
പൂഷാവിനങ്ങു രദനങ്ങൾ കൊടുത്തു,
പിന്നെ ദ്ദോഷം വരാതെ ഭഗനങ്ങിനെ കണ്ണു രണ്ടും,
ദോഷങ്ങൾകാണുമറികീ വക ചെയ്കിലെന്നു
വൈഷമ്യമിത്തിരി വരുത്തിയിവര്ക്കിവറ്റിൽ. 93
ആടിന്നുള്ള മുഖം മുറിച്ചതുടനേ
ദക്ഷന്റെ കണ്ഠത്തിൽവെ-
ച്ചീടെന്നും വരുമെന്നിവണ്ണമരുളി
സ്വൈരം തലോടീടിനാൻ;
പ്രൌഡത്വത്തോടു ജീവനിട്ടിതതുനേ-
രം ദക്ഷനമ്പോടുണർ-
ന്നീടുംമട്ടെഴുനേറ്റുനോക്കുമളവിൽ
ശ്രീകണ്ഠനെക്കണ്ടുതേ. 94
എന്താണെന്തൊരു കഷ്ടമാണു ശിവനെ
ദ്രോഹിച്ചതും ഞാനതെ-
ന്നന്തസ്താപമൊടും ദഹിച്ചു മകളാ-
യോഗാഗ്നിയാൽ വെന്തതും
ചിന്തും ഭക്തി വിഷാദമെന്നിവകളാൽ
കണ്ണീരൊലിപ്പിച്ച മുൻ-
സന്തോഷിച്ചുമവൻ പുരാരിചരണം
കൂപ്പിസ്തുതിച്ചീടിനാൻ. 95
കഷ്ടം ഞാനതിപാപിയാണിഹ ജഗൽ-
സംഹാരരക്ഷാകൃതി-
ക്കൊട്ടുക്കീശ്വരനായ നിന്തിരുവടി-
ക്കുൾദ്രോഹമുൾക്കൊൾകയാൽ.
പെട്ടന്നായതിനൊത്തപോലടിയനെ-
ശ്ശിക്ഷിച്ചതും യുക്തമീ
മട്ടിൽ പിന്നെയനുഗ്രഹിച്ചതു കടും
കയ്യായ് കൃപാവാരിധേ! 96
അല്ലെങ്കിൽ ശരിയാണ് സർവ്വസമനാ-
മങ്ങേക്കഹോ ദ്രോഹമാ-
വില്ലെന്നും ബത ശിക്ഷചെയ്തതു വിവേ-
കത്തക്കൊടുപ്പാൻ ദൃഢം;
എല്ലാം പോയിതു മുമ്പിലുള്ളൊരു ശിവ-
ദ്രോഹാദിദോഷം, കണ-
ക്കില്ലാതുള്ളൊരു ഭക്തി വന്നു വളരു-
ന്നുണ്ടിന്നുമേ നിങ്ങളിൽ. 97
കഷ്ടേ നല്ലവളാകുമെന്റെ മകളാ-
യോഗാഗ്നിയിൽ ദേഹവും
വിട്ടീടുന്നളവും നമുക്കൊരറിവു-
ണ്ടായീലഹോ ദൈവമേ!
പെട്ടെന്നക്കഥ പാര്ത്തിടുമ്പൊളധുനാ
കത്തുന്നു ചിത്തം ഭവല്‍-
പിട്ടെന്നാലിതശേഷമെന്നു കരുതി-
ത്തല്ലിന്നടങ്ങുന്നു ഞാൻ. 98
അംഭോജാസനനംബുജാക്ഷനഗജാ-
കാന്തൻ ഭവാൻ മൂന്നുപേ-
രമ്പോടോക്കുകിലൊന്നുതന്നെയതുപോ-
ലീലോകമെല്ലാം ഭവാൻ
ഞാൻ പോരാത്തവനാകകൊണ്ടതു ധരി-
ച്ചീലെന്നിദാനീമിനി-
ക്കമ്പോ നല്ലൊരുറപ്പു വന്നിതു ഭവൽ-
ക്കാരുണ്യമൊട്ടേല്ക്കയാൽ. 99
"തിണ്ണം നീ ദക്ഷ! യാഗം വടിവിനൊടുടനേ
ചെയ്തുകൊൾകീശനെന്നീ-
വണ്ണം കല്പിച്ചശേഷം വിരവൊടു വിധിയാം
വണ്ണമെല്ലാം കഴിച്ചു;
കണ്ണൻ, ബ്രഹ്മാവു, രുദ്രൻതിരുവടിയിവരിൽ
ഭേദമില്ലാതെയിന്നും
വിണ്ണോർ നാട്ടിങ്കൽ വാഴുന്നിതു വിവിധതപോ
ദക്ഷനാം ദക്ഷനത്രേ. 100