വക്കാണത്തിനു വന്നവാനവർകളെ-
പ്പായിച്ച മറേറവകര്-
ക്കാക്കാണീയുലകകെന്നു വന്നതു കണ-
ക്കല്ലെന്നു കണ്ടിട്ടുടൻ
മുക്കണ്ണൻതിരുമേനി മുഷ്കൊടുമിട-
ഞ്ഞേററിട്ടു ചെന്തീയണി-
ത്തൃക്കണ്ണൊന്നു മിഴിച്ചവാറു വെളിയിൽ-
ക്കാണായ തായേ! തൊഴാം. 1
കേട്ടാലും പണ്ടു കേളിപ്പുതുമയോടുമിണ-
ക്കുത്തഴും കൊച്ചികോഴി-
ക്കോട്ടാരണ്ടൂഴികൾക്കുടയവർകളിട-
ഞ്ഞായിരുന്നൂ നടപ്പ്
പിട്ടാവില്ലീവകക്കാര്ക്കിവകളിലറിവി-
ല്ലൊട്ടുമെന്നൊക്കെയുംവെ-
ച്ചിട്ടാവാം രണ്ടിടത്തും വരവുകൾ ശരിയാ-
ണന്നു നമ്പൂരിമാർക്ക് . 2
വയ്മ്പേറിടും പെരുമനത്തരികത്തു വാഴും
നമ്പൂരി നല്ലവനൊരാളതുനാളിടയ്ക്ക്
അയ്മ്പോടു കുന്നലകൾ തന്നുടയോന്റെ നാട്ടിൽ-
ത്താൻപോയി മെല്ലെയൊരു ശാന്തിയുമായി വാണൂ. 3
വേളികഴിച്ചൊരകത്തു-
ള്ളാളുകൾ രണ്ടുണ്ടര്വക്കായി
നാളുകളൊക്കെക്കേണീ-
യ്യാളു കുഴങ്ങിപ്പണങ്ങളുണ്ടാക്കും. 4
ഏറുന്ന വേലകളെടുത്തു പണങ്ങൾ നേടി
നേരെന്നതൊന്നറിയുമായവനാണ്ടിലാണ്ടിൽ
കൂറൊത്തു താൻ പെരുമനത്തതികേമമാമാ-
പ്പൂരത്തിനെത്തുമതുതൻ പതിവായിരുന്നു. 5
ഈവണ്ണം കഴിയുമ്പൊഴേറിയൊരു നാൾ
താൻ നേടിയോരാപ്പണം
പാവം മുക്കിലൊരമ്പലത്തിലൊളിവാ-
യ്മണ്ണിൽ കുഴിച്ചിട്ടുപോൽ
രാവിൽച്ചെന്നൊരുനാളതാരുമറിയാ-
തേ തെല്ലെടുത്തീടുവാൻ
കൈവെച്ചപ്പൊഴുതില്ലകാണ്മതിന്നതിൽ
ചെങ്ങാതി മങ്ങീ തുലോം. 6
നേരമ്പോക്കിന്നു സാമൂതിരിയുടെ തിരുമു-
മ്പാകെയിങ്ങോരു പോയി-
പോരുമ്പോലും ചിലപ്പോളിതിനിടയിലതിൻ
വണ്ണമായചാടിവീണു
ഓരോ ജേഷ്ടിത്തമോതുന്നതിനിടയിലിതും
ചൊൽകയുണ്ടായിതപ്പോൾ
നേരോടേ കുന്നലക്കോനവരൊരുകളിയാ-
ക്കീട്ടുതാൻ കേട്ടിരുന്നൂ. 7
ആട്ടേ നമ്പൂരിയെന്നാൽപ്പണമിതു തിരുമു-
റ്റത്തു മാന്തിക്കുഴിച്ചി-
ട്ടിട്ടുണ്ടെന്നാരതെല്ലാം വെടിയതിനിടയിൽ-
ത്തട്ടിമിന്നിച്ചിരുന്നൂ
ഒട്ടുക്കോര്ത്തുള്ളതെല്ലാം പറയുകൊളിവിലായ്
ചൊന്നതും മങ്ങൊലാ ഞാൻ
കേട്ടാലെന്തുള്ളിണങ്ങീട്ടൊരു തരമിവന-
ങ്ങയ്ക്കു ചെങ്ങാതിയല്ലേ. 8
നന്നെ കൊഴുപ്പും കാണി-
ച്ചെന്നൊക്കയുമന്നുകുന്നലക്കോനാർ
ചൊന്നപ്പോൾ നമ്പൂരിയു-
മൊന്നുൾപ്പൂതളിർ തെളിഞ്ഞതറിയിച്ചു-
കേൾക്കണമിതാരൊടും ഞാൻ
വാക്കുപിഴച്ചിട്ടുമോതിയിട്ടില്ലേ
നോക്കട്ടെ രണ്ടാംവേ -
ഴ്ചയ്ക്കുള്ളതിനോടൊരിക്കലുവ്വേനും. 9
പലതുമിവ്വണ്ണം തമ്മിൽ
ഫലിതവുമോതീട്ടൊടുക്കമന്നരചൻ
തെളിവൊടു പൂരത്തിനു പോ-
വളവെന്നേക്കണ്ടുപോണമന്നാൻ. 10
പൂരത്തിന്നു പുറപ്പെടുന്നളവുതാൻ
നമ്പൂരി ചെന്നന്തിയാം.
നേരത്തും കളിവായ്പകിട്ടുമരുളി-
സാമൂതിരിപ്പാട്ടുടൻ
നേരേ പെട്ടി തുറന്നു തൂമണമെഴും
ചെപ്പൊന്നെടുത്തിട്ടിതാ
നേരേ നോക്കുവരുത്തി ഞാനിതു വട-
ക്കുന്നീയ്യിടത്തോഴരേ! 11
അറിയണമിതു ഞാനെൻ വേഴ്ചയുര്ള്ളോക്കു വേറെ -
ത്തരമൊരുമയിൽ മുമ്പേലാക്കിലെത്തിച്ചുവല്ലോ
തരുവനിതു തനിയ്ക്കും പാതിയിപ്പാതിയേററം
വിരുതുടയൊരു കൊച്ചിത്തമ്പുരാനും കൊടുക്കൂ. 12
ഞാന്തന്നുവെന്നതവിടെ-
ത്താന്താൻ ചൊല്ലാതിരിക്കണം
എന്തെന്നോ നാം കൊടുത്തെന്നാ-
ലെന്തോ മൂപ്പരെടുക്കുമോ. 13
മന്നിൻ വാനവനോടിവണ്ണമരുളി-
സാമൂതിരിപ്പാടതാം
മന്നൻതാനഴകോടയച്ചളവിലാ-
നമ്പൂരിയുംപോന്നുടൻ
തന്നെത്താനെ നടന്നു പാടുപെടുമാ-
റായിട്ടു പട്ടാമ്പിയിൽ-
ച്ചേര്ന്നാരാവു നടന്നുചെന്നു കയറി
തൃശ്ശൂര്ക്കു തെക്കേപ്പുറം. 14
കൊണ്ടാടുമില്ലത്തു കടന്നുചെന്നി-
ട്ടുണ്ടായവൻ പിന്നെയിളിഭ്യനായി
രണ്ടാമകത്തുള്ളവളോടിതെന്നു
വേണ്ടാ പറഞ്ഞിനഴലേവരോടും. 15
ഉൾപ്പൂ വാടിയകത്തു-
ള്ളപ്പെണ്കൊടിമാർ കരഞ്ഞിതിരുപേരും
അപ്പോൾ നമ്പൂരിയുമാ
പൊയ്പോയതുപോയി പോട്ടെയെന്നോതി
ചെപ്പു തുറന്നു പതുക്കെ
നൽപ്പുതുമണമെഴുമതിത്തിരിയെടുത്ത്
കെപ്പൊടു രണ്ടാമത്തതി-
നിപ്പടിവെച്ചാലുമൊളിവിലെന്നേകി. 16
പിന്നെച്ചെപ്പുമെടുത്താ-
മന്നവനരുളുന്നെടത്തിലേയ്ക്കായി
മന്നിൻവാനവനാമവ-
നൊന്നും മിണ്ടാതെകണ്ടുനടകൊണ്ടാൻ. 17
വിരുതുടയൊരു മന്നോർമന്നനാംപൊന്മലയ്ക്കു
ള്ളൊരു കൊടുമുടി കൊച്ചിത്തമ്പുരാനായിടയ്ക്ക്
അരിമയഴകുറപ്പെന്നൊക്കെയുള്ളോരു തൃശ്ശൂ-
രരമനയിലെഴുന്നള്ളീട്ടുമുണ്ടായിരുന്നൂ. 18
അന്തിയായവിടെയെത്തിയപ്പൊഴേ
യ്ക്കന്തിചാര്ത്തിനെഴുനള്ളി മന്നവൻ
അന്തിയൂപ്പുമുടനൂഴിവാനവൻ
പന്തിയിൽ പതിവുപോലെ ചെയ്തുതേ. 19
പെട്ടെന്നൂണും പറ്റി-
ച്ചിട്ടേചെന്നുള്ളു മൂപ്പർ തിരുമുമ്പിൽ
മട്ടൊന്നു മന്നവൻ ക-
ണ്ടിട്ടന്നവനോടിവണ്ണമരുൾചെയ്തു. 20
അല്ലാ അങ്ങെന്നു വന്നൂ വരികരികിലിരി-
യ്ക്കൂ മുറുക്കൂ മുറയ്ക്കെ -
ന്തെല്ലാമുള്ളൂ വടക്കീയിടെയരിമയതാ-
ണല്ലി സാമൂതിരിയ്ക്കും
വല്ലാതെന്തേ ചടപ്പാൻ പറക പരിചിലാ-
ശ്ശാന്തിതൻ ജോലിയോയെ-
ന്നെല്ലാം ചൊല്ലിപ്പിടിച്ചിട്ടുരചനവനെമേൽ-
ത്തട്ടിമാടിത്തലോടി. 21
അടുക്കൽ വാണായവനും മുറുക്കി
മിടുക്കൊടോരോന്നു പറഞ്ഞുകൊണ്ട്
ഇടയ്ക്കു ജേഷ്ടിത്തവുമായ്ത്തകര്ത്തി-
ട്ടൊടുക്കുമച്ചെപ്പു കൊടുത്തു കയ്യിൽ. 22
ചെപ്പുവാങ്ങിച്ചിരിച്ചുംകൊ-
ണ്ടപ്പോൾ ചോദിച്ചു തമ്പുരാൻ
കെപ്പൊടങ്ങയ്ക്കിതാരാണു
കല്പിച്ചതതുചൊല്ലെടോ. 23
എന്നു മന്നനരുൾചെയ്തനേരമാ
മന്നിൽ വാനവനൊളിച്ചുനോക്കിലും
പിന്നെയെന്തു പറയേണ്ടു ചൊല്ലിതേ
കുന്നലയ്ക്കുടയവൻ കൊടുത്തതായ്. 24
അങ്ങോതായ്ക്കിതു ഞാനയച്ച വിവരം
കേട്ടാൽ കണക്കാകയി
ല്ലങ്ങോർ വാങ്ങുകയില്ല ഞങ്ങടെ നട-
പ്പീമട്ടിലാണല്ലയോ
മങ്ങാതിങ്ങിനെ രണ്ടുമൂന്നു കുറിയാ-
സ്സാമൂരി ചൊന്നാനതാ-
ണിങ്ങോതുന്നതിനിത്രയിന്നൊരുമടി-
പ്പെന്നും തുറന്നോതിനാൻ. 25
ശരിതാൻപറയുന്നതിപ്പൊളെന്തോ
വെറുതേ ഞങ്ങടെശണ്ഠയുള്ളിലുണ്ടോ
തറവാട്ടുനടപ്പുപോലെ കാട്ടു-
ന്നൊരു മട്ടെന്നു പറഞ്ഞു തമ്പുരാനും. 26
പിന്നെയും പലതുരച്ചിടുന്നിട-
യൊന്നു കൂടിയരുൾ ചെയ്തുതമ്പുരാൻ
നന്നെയുണ്ടൊരു ചടപ്പെടോ തനി-
യ്ക്കിന്നതെന്തുപറകിപ്പൊളെന്നൊടും. 27
ഒട്ടുനാളു പല വേലചെയ്കയാൽ
കിട്ടിയോരു പണമമ്പലത്തിൽ ഞാൻ
കെട്ടിയൂഴിയതിൽ നട്ടുവെച്ചതും
കട്ടുപോയിയതിനിക്കിടയ്ക്കുമോ? 28
ആരോടെല്ലാം പറഞ്ഞു പണമിവിടെയിരി-
പ്പള്ളതാരോടുമില്ലേ.
നേരോ? നേരാണു. ചൊവ്വല്ലിതു. ചെറിയൊരക-
ത്താളൊടുവ്വായിരിയ്ക്കാം.
പോരും നേരാണിതെന്നാൽ. പറവതുവെറുതേ
പോയതോ പോയി. പോട്ടേ
പൂരത്തിന്നാൾ വരൂ നോക്കൊരുമയൊടൊരുമി-
ച്ചെന്നു കാഴ്ചയ്ക്കിറങ്ങാം. 29
എന്നു പറഞ്ഞവർ തമ്മിൽ
പ്പിന്നെ കാണാമതെന്നു വേറിട്ടു
മന്നിൻവാനോൻ പൂര-
ത്തിന്നാളന്തിയ്ക്കു ചെന്നിതരമനയിൽ. 30
ചാരത്തായവനെത്തിയോരളവുതാൻ
സാമൂതിരിപ്പാടയ-
ച്ചോരാത്തൂ മണമുള്ള ചെപ്പിലെ മണം
മെയ്യിൽപ്പകര്ന്നേററവും
ചേരത്തക്കൊരു മോടിയോടിരുവരും
കയ്യൊന്നഴിച്ചൊപ്പമാ-
പ്പൂരത്തിന്നു പുറപ്പെടാൻ പുതുനിലാ-
വും കണ്ടു കൊണ്ടാടിനാർ. 31
വെടികൾ പലതുമോതിക്കൊണ്ടുതാൻ കാൽ നടയ്ക്കാം
പടിയിൽ വഴിനടപ്പിന്നത്തൽകണ്ടെത്തിടാതെ
കൊടിയൊരു കൊതിയോടും കാഴ്ചകാണുന്നതിന്നായ്
നെടുകടലെതൃപൂരപ്പാടവും കണ്ടുകേറീ. 32
കയ്യും കോര്ത്തുപിടിച്ചുകൊണ്ടവർ നട-
ന്നോരോതരമ്മാതിരി-
കയ്യും പാര്ത്തുരസിച്ചുകൊണ്ടുഴലുമ-
ന്നേരത്തുകാണായിതേ
നെയ്യപ്പം പൊരി റൊട്ടിതൊട്ട പലഹാ-
രം വില്പതും നോക്കുവാൻ
വയ്യപ്പോകടുതിക്കു കൊണ്ടവരതിൽ
ച്ചെല്ലാതൊഴിച്ചില്ലപോൽ. 33
നമ്പൂരിമോടിയൊടു നമ്മുടെ തമ്പുരാനാ-
ത്തൻ പേരുമാറ്റമൊടു ചുററിനടക്കുമപ്പോൾ
വയ്മ്പേറിടും നടവരമ്പതു കണ്ടതിന്മേൽ
ത്താൻ പേറിടും കൃതിയൊടൊത്തുനടന്നുകൊണ്ടാൻ. 34
കുറച്ചുപോയിക്കുടയാലവട്ടം
നിറച്ചുവെഞ്ചാമരയെന്നിതെല്ലാം
തരത്തിലാത്തപ്പരയാറ്റുകാരു
നിരത്തിവെയ്ക്കുന്നതു നിന്നുകണ്ടു. 35
ചെറുതുചെന്നവർ ചൊവ്വൊടു ചേര്പ്പുകാർ
പെരുതുകോപ്പുകൾ കൂട്ടിയ കെട്ടിടം
വിരുതൊളിച്ചൊരിടത്തൊരുമിച്ചുനി-
ന്നൊരുതരം മിഴി നോക്കിനുനോക്കിനാർ.
ഓരോരോ തേവരോരോതരമൊളിവുപെടാ-
തുള്ളനന്മോടിയോടും
കൂറോടും ജോലിയേററുള്ളവരവരുടെയൂ-
രായ്മയുള്ളാർകളോടും
വേറോരോ കൊമ്പനാനത്തലവരുടെ പുറ-
കേളിമേളിച്ചു മേള-
ക്കാരോടും കൊട്ടിതാര്ത്തും പെരിയ പുതുമകാ-
ട്ടുന്നതും നിന്നുകണ്ടാർ. 1
ചാത്തക്കുടം മുതലതായ്പ്പലമാതിരിയ്ക്കു
തത്തിക്കിടന്നു വിളയാടിന പൂരമെല്ലാം
എത്തിക്കടന്നവർ തകപ്പൊടുമന്നുമോടി
യൊത്താക്കടുപ്പമൊടു ചെന്നിടചേന്നുകണ്ടാർ
നിലവാട്ടുതറച്ചോട്ടിൽ നിലവിട്ടില്ല ചെന്നവർ
പലകൂട്ടത്തിലും മോടിത്തലക്കെട്ടുകളെണ്ണിനാർ.
കണ്ണെന്നും കാതതെന്നും കരിമുകിൽ മുടിയെ-
ന്നും മുലക്കന്നതെന്നും
തിണ്ണന്നീപ്പെണ്കൊടിയ്ക്കോ വരവിനുകണവൻ
പോകിൽ മറ്റേവനെന്നും
പെണ്ണെന്നും പണ്ടമെന്നും പലതുമിവകള-
ല്ലാതെ കേൾപ്പില്ലിവക്കി-
ങ്ങെണ്ണന്നോക്കുമ്പോളില്ലിന്നിവിടെയുടൽ പെടാ-
ത്തേവർ തൻ പൂരമെന്നാർ. 44
ഇറക്കവും കേറ്റവുമങ്ങുമിങ്ങും
മുറയ്ക്കു പൂരങ്ങൾ നടന്നിടുമ്പോൾ
കുറെപ്പടിഞ്ഞാറവർ കണ്ടു പൊട്ടി-
ത്തെറിപ്പൊരാച്ചീനടിത്തരങ്ങൾ.
അന്നേരം നന്മചേര്ത്തിട്ടഴകിനൊടകലെ
ത്തൃപ്പരാറ്റപ്പനെത്തീ
പിന്നെപ്പന്തംകുളത്തീ പെരിയ പൊലിമയോ-
ടാനയെത്തീ നിരത്തീ
എന്നല്ലേറ്റം തകര്ത്തിട്ടിടിപൊടിപൊടിയാ-
യ്പാണ്ടികൊട്ടിപ്പുകഴ്ത്തീ
നന്നായെന്നായിവാഴ്ത്തീ നലമൊടുപലരും
കാണുവാൻ മുമ്പിലെത്തി.
വായ്പോടങ്ങിനെനിന്നനേരമകല-
ത്തുന്നൊത്ത പോലൂരകം
ചേര്പ്പെന്നിങ്ങിനെരണ്ടുപൂരവുമിണ-
ക്കത്തോടു വന്നെത്തിതേ
ചൊല്ലൊങ്ങുന്നൊരു തൃപ്പരാറ്റരുളിടു-
ന്നപ്പോറ്റിയോടേറ്റവും
ചേര്പ്പായീയിരുപൂരവും തെളിവതെ-
ന്തോതുന്നതന്നപ്പൊഴേ.
അതിനുള്ളിലുമന്നു തമ്പുരാനും
ധൃതിയായ്മറ്റവനും നടന്നിരുന്നൂ
അതുനേരമൊരാൾക്കു തന്റെമേലു-
ള്ളതിനോടൊത്ത മണം മണത്തു ചാരേ.
മോടിപ്പിട്ടെഴുമായവന്നുടയ കൈ-
ഞെക്കിപ്പിടിച്ചിട്ടുടൻ
പേടിപ്പിച്ചരുൾചെയ്തു മന്നനരവാ-
ളൂരിപ്പിടിച്ചങ്ങിനെ
ഊടൊപ്പിച്ചു- - - കള്ളനെയെടാ
നീ ചൊല്ലു ചൊല്ലുള്ളതെ-
ന്നോടിപ്പോൾ പറയായ്ക്കിൽ നിന്റെ തലവീ-
ശും ഞാനറിഞ്ഞീടണം.
എരിഞ്ഞിടും മന്നവനുള്ള മട്ട-
ങ്ങറിഞ്ഞു പേടിച്ചവനുള്ളതെല്ലാം
പറഞ്ഞിതപ്പോൾത്തിരുമേനിയും കേ-
ട്ടറിഞ്ഞുതാൻ മുമ്പിൽ നിനച്ചപോലെ.
തൊണ്ടിയെടുത്തുകൊടുപ്പി-
ച്ചിണ്ടലൊഴിഞ്ഞൂഴിവാനവനൊടായി
ഉണ്ടൊരടുക്കള തീണ്ടലു
വീണ്ടും നടപടി നടത്തുകിനിയെന്നാൻ.
കളവിൻ തെളിവോടു മറെറാരെണ്ണം
വെളിവായ്പോയിളയോരകത്തവൾക്കും
കളവുള്ളവളേ നടപ്പുപോലേ
കളവാനുള്ളിടവന്നുജോലിതീര്ന്നു.
അറിയണമിതുകൊച്ചിത്തമ്പുരാനും വെടിപ്പായ്,
വിരുതുടയൊരു കോഴിക്കോട്ടു സാമൂരിതാനും
ഒരുതെളിവിനുവേണ്ടിക്കണ്ണുവെച്ചാരിതിന്മ-
ട്ടൊരുമയൊടു നടപ്പിൻ കൂട്ടരേ! നേരെടുപ്പാൻ.
പ്പായിച്ച മറേറവകര്-
ക്കാക്കാണീയുലകകെന്നു വന്നതു കണ-
ക്കല്ലെന്നു കണ്ടിട്ടുടൻ
മുക്കണ്ണൻതിരുമേനി മുഷ്കൊടുമിട-
ഞ്ഞേററിട്ടു ചെന്തീയണി-
ത്തൃക്കണ്ണൊന്നു മിഴിച്ചവാറു വെളിയിൽ-
ക്കാണായ തായേ! തൊഴാം. 1
കേട്ടാലും പണ്ടു കേളിപ്പുതുമയോടുമിണ-
ക്കുത്തഴും കൊച്ചികോഴി-
ക്കോട്ടാരണ്ടൂഴികൾക്കുടയവർകളിട-
ഞ്ഞായിരുന്നൂ നടപ്പ്
പിട്ടാവില്ലീവകക്കാര്ക്കിവകളിലറിവി-
ല്ലൊട്ടുമെന്നൊക്കെയുംവെ-
ച്ചിട്ടാവാം രണ്ടിടത്തും വരവുകൾ ശരിയാ-
ണന്നു നമ്പൂരിമാർക്ക് . 2
വയ്മ്പേറിടും പെരുമനത്തരികത്തു വാഴും
നമ്പൂരി നല്ലവനൊരാളതുനാളിടയ്ക്ക്
അയ്മ്പോടു കുന്നലകൾ തന്നുടയോന്റെ നാട്ടിൽ-
ത്താൻപോയി മെല്ലെയൊരു ശാന്തിയുമായി വാണൂ. 3
വേളികഴിച്ചൊരകത്തു-
ള്ളാളുകൾ രണ്ടുണ്ടര്വക്കായി
നാളുകളൊക്കെക്കേണീ-
യ്യാളു കുഴങ്ങിപ്പണങ്ങളുണ്ടാക്കും. 4
ഏറുന്ന വേലകളെടുത്തു പണങ്ങൾ നേടി
നേരെന്നതൊന്നറിയുമായവനാണ്ടിലാണ്ടിൽ
കൂറൊത്തു താൻ പെരുമനത്തതികേമമാമാ-
പ്പൂരത്തിനെത്തുമതുതൻ പതിവായിരുന്നു. 5
ഈവണ്ണം കഴിയുമ്പൊഴേറിയൊരു നാൾ
താൻ നേടിയോരാപ്പണം
പാവം മുക്കിലൊരമ്പലത്തിലൊളിവാ-
യ്മണ്ണിൽ കുഴിച്ചിട്ടുപോൽ
രാവിൽച്ചെന്നൊരുനാളതാരുമറിയാ-
തേ തെല്ലെടുത്തീടുവാൻ
കൈവെച്ചപ്പൊഴുതില്ലകാണ്മതിന്നതിൽ
ചെങ്ങാതി മങ്ങീ തുലോം. 6
നേരമ്പോക്കിന്നു സാമൂതിരിയുടെ തിരുമു-
മ്പാകെയിങ്ങോരു പോയി-
പോരുമ്പോലും ചിലപ്പോളിതിനിടയിലതിൻ
വണ്ണമായചാടിവീണു
ഓരോ ജേഷ്ടിത്തമോതുന്നതിനിടയിലിതും
ചൊൽകയുണ്ടായിതപ്പോൾ
നേരോടേ കുന്നലക്കോനവരൊരുകളിയാ-
ക്കീട്ടുതാൻ കേട്ടിരുന്നൂ. 7
ആട്ടേ നമ്പൂരിയെന്നാൽപ്പണമിതു തിരുമു-
റ്റത്തു മാന്തിക്കുഴിച്ചി-
ട്ടിട്ടുണ്ടെന്നാരതെല്ലാം വെടിയതിനിടയിൽ-
ത്തട്ടിമിന്നിച്ചിരുന്നൂ
ഒട്ടുക്കോര്ത്തുള്ളതെല്ലാം പറയുകൊളിവിലായ്
ചൊന്നതും മങ്ങൊലാ ഞാൻ
കേട്ടാലെന്തുള്ളിണങ്ങീട്ടൊരു തരമിവന-
ങ്ങയ്ക്കു ചെങ്ങാതിയല്ലേ. 8
നന്നെ കൊഴുപ്പും കാണി-
ച്ചെന്നൊക്കയുമന്നുകുന്നലക്കോനാർ
ചൊന്നപ്പോൾ നമ്പൂരിയു-
മൊന്നുൾപ്പൂതളിർ തെളിഞ്ഞതറിയിച്ചു-
കേൾക്കണമിതാരൊടും ഞാൻ
വാക്കുപിഴച്ചിട്ടുമോതിയിട്ടില്ലേ
നോക്കട്ടെ രണ്ടാംവേ -
ഴ്ചയ്ക്കുള്ളതിനോടൊരിക്കലുവ്വേനും. 9
പലതുമിവ്വണ്ണം തമ്മിൽ
ഫലിതവുമോതീട്ടൊടുക്കമന്നരചൻ
തെളിവൊടു പൂരത്തിനു പോ-
വളവെന്നേക്കണ്ടുപോണമന്നാൻ. 10
പൂരത്തിന്നു പുറപ്പെടുന്നളവുതാൻ
നമ്പൂരി ചെന്നന്തിയാം.
നേരത്തും കളിവായ്പകിട്ടുമരുളി-
സാമൂതിരിപ്പാട്ടുടൻ
നേരേ പെട്ടി തുറന്നു തൂമണമെഴും
ചെപ്പൊന്നെടുത്തിട്ടിതാ
നേരേ നോക്കുവരുത്തി ഞാനിതു വട-
ക്കുന്നീയ്യിടത്തോഴരേ! 11
അറിയണമിതു ഞാനെൻ വേഴ്ചയുര്ള്ളോക്കു വേറെ -
ത്തരമൊരുമയിൽ മുമ്പേലാക്കിലെത്തിച്ചുവല്ലോ
തരുവനിതു തനിയ്ക്കും പാതിയിപ്പാതിയേററം
വിരുതുടയൊരു കൊച്ചിത്തമ്പുരാനും കൊടുക്കൂ. 12
ഞാന്തന്നുവെന്നതവിടെ-
ത്താന്താൻ ചൊല്ലാതിരിക്കണം
എന്തെന്നോ നാം കൊടുത്തെന്നാ-
ലെന്തോ മൂപ്പരെടുക്കുമോ. 13
മന്നിൻ വാനവനോടിവണ്ണമരുളി-
സാമൂതിരിപ്പാടതാം
മന്നൻതാനഴകോടയച്ചളവിലാ-
നമ്പൂരിയുംപോന്നുടൻ
തന്നെത്താനെ നടന്നു പാടുപെടുമാ-
റായിട്ടു പട്ടാമ്പിയിൽ-
ച്ചേര്ന്നാരാവു നടന്നുചെന്നു കയറി
തൃശ്ശൂര്ക്കു തെക്കേപ്പുറം. 14
കൊണ്ടാടുമില്ലത്തു കടന്നുചെന്നി-
ട്ടുണ്ടായവൻ പിന്നെയിളിഭ്യനായി
രണ്ടാമകത്തുള്ളവളോടിതെന്നു
വേണ്ടാ പറഞ്ഞിനഴലേവരോടും. 15
ഉൾപ്പൂ വാടിയകത്തു-
ള്ളപ്പെണ്കൊടിമാർ കരഞ്ഞിതിരുപേരും
അപ്പോൾ നമ്പൂരിയുമാ
പൊയ്പോയതുപോയി പോട്ടെയെന്നോതി
ചെപ്പു തുറന്നു പതുക്കെ
നൽപ്പുതുമണമെഴുമതിത്തിരിയെടുത്ത്
കെപ്പൊടു രണ്ടാമത്തതി-
നിപ്പടിവെച്ചാലുമൊളിവിലെന്നേകി. 16
പിന്നെച്ചെപ്പുമെടുത്താ-
മന്നവനരുളുന്നെടത്തിലേയ്ക്കായി
മന്നിൻവാനവനാമവ-
നൊന്നും മിണ്ടാതെകണ്ടുനടകൊണ്ടാൻ. 17
വിരുതുടയൊരു മന്നോർമന്നനാംപൊന്മലയ്ക്കു
ള്ളൊരു കൊടുമുടി കൊച്ചിത്തമ്പുരാനായിടയ്ക്ക്
അരിമയഴകുറപ്പെന്നൊക്കെയുള്ളോരു തൃശ്ശൂ-
രരമനയിലെഴുന്നള്ളീട്ടുമുണ്ടായിരുന്നൂ. 18
അന്തിയായവിടെയെത്തിയപ്പൊഴേ
യ്ക്കന്തിചാര്ത്തിനെഴുനള്ളി മന്നവൻ
അന്തിയൂപ്പുമുടനൂഴിവാനവൻ
പന്തിയിൽ പതിവുപോലെ ചെയ്തുതേ. 19
പെട്ടെന്നൂണും പറ്റി-
ച്ചിട്ടേചെന്നുള്ളു മൂപ്പർ തിരുമുമ്പിൽ
മട്ടൊന്നു മന്നവൻ ക-
ണ്ടിട്ടന്നവനോടിവണ്ണമരുൾചെയ്തു. 20
അല്ലാ അങ്ങെന്നു വന്നൂ വരികരികിലിരി-
യ്ക്കൂ മുറുക്കൂ മുറയ്ക്കെ -
ന്തെല്ലാമുള്ളൂ വടക്കീയിടെയരിമയതാ-
ണല്ലി സാമൂതിരിയ്ക്കും
വല്ലാതെന്തേ ചടപ്പാൻ പറക പരിചിലാ-
ശ്ശാന്തിതൻ ജോലിയോയെ-
ന്നെല്ലാം ചൊല്ലിപ്പിടിച്ചിട്ടുരചനവനെമേൽ-
ത്തട്ടിമാടിത്തലോടി. 21
അടുക്കൽ വാണായവനും മുറുക്കി
മിടുക്കൊടോരോന്നു പറഞ്ഞുകൊണ്ട്
ഇടയ്ക്കു ജേഷ്ടിത്തവുമായ്ത്തകര്ത്തി-
ട്ടൊടുക്കുമച്ചെപ്പു കൊടുത്തു കയ്യിൽ. 22
ചെപ്പുവാങ്ങിച്ചിരിച്ചുംകൊ-
ണ്ടപ്പോൾ ചോദിച്ചു തമ്പുരാൻ
കെപ്പൊടങ്ങയ്ക്കിതാരാണു
കല്പിച്ചതതുചൊല്ലെടോ. 23
എന്നു മന്നനരുൾചെയ്തനേരമാ
മന്നിൽ വാനവനൊളിച്ചുനോക്കിലും
പിന്നെയെന്തു പറയേണ്ടു ചൊല്ലിതേ
കുന്നലയ്ക്കുടയവൻ കൊടുത്തതായ്. 24
അങ്ങോതായ്ക്കിതു ഞാനയച്ച വിവരം
കേട്ടാൽ കണക്കാകയി
ല്ലങ്ങോർ വാങ്ങുകയില്ല ഞങ്ങടെ നട-
പ്പീമട്ടിലാണല്ലയോ
മങ്ങാതിങ്ങിനെ രണ്ടുമൂന്നു കുറിയാ-
സ്സാമൂരി ചൊന്നാനതാ-
ണിങ്ങോതുന്നതിനിത്രയിന്നൊരുമടി-
പ്പെന്നും തുറന്നോതിനാൻ. 25
ശരിതാൻപറയുന്നതിപ്പൊളെന്തോ
വെറുതേ ഞങ്ങടെശണ്ഠയുള്ളിലുണ്ടോ
തറവാട്ടുനടപ്പുപോലെ കാട്ടു-
ന്നൊരു മട്ടെന്നു പറഞ്ഞു തമ്പുരാനും. 26
പിന്നെയും പലതുരച്ചിടുന്നിട-
യൊന്നു കൂടിയരുൾ ചെയ്തുതമ്പുരാൻ
നന്നെയുണ്ടൊരു ചടപ്പെടോ തനി-
യ്ക്കിന്നതെന്തുപറകിപ്പൊളെന്നൊടും. 27
ഒട്ടുനാളു പല വേലചെയ്കയാൽ
കിട്ടിയോരു പണമമ്പലത്തിൽ ഞാൻ
കെട്ടിയൂഴിയതിൽ നട്ടുവെച്ചതും
കട്ടുപോയിയതിനിക്കിടയ്ക്കുമോ? 28
ആരോടെല്ലാം പറഞ്ഞു പണമിവിടെയിരി-
പ്പള്ളതാരോടുമില്ലേ.
നേരോ? നേരാണു. ചൊവ്വല്ലിതു. ചെറിയൊരക-
ത്താളൊടുവ്വായിരിയ്ക്കാം.
പോരും നേരാണിതെന്നാൽ. പറവതുവെറുതേ
പോയതോ പോയി. പോട്ടേ
പൂരത്തിന്നാൾ വരൂ നോക്കൊരുമയൊടൊരുമി-
ച്ചെന്നു കാഴ്ചയ്ക്കിറങ്ങാം. 29
എന്നു പറഞ്ഞവർ തമ്മിൽ
പ്പിന്നെ കാണാമതെന്നു വേറിട്ടു
മന്നിൻവാനോൻ പൂര-
ത്തിന്നാളന്തിയ്ക്കു ചെന്നിതരമനയിൽ. 30
ചാരത്തായവനെത്തിയോരളവുതാൻ
സാമൂതിരിപ്പാടയ-
ച്ചോരാത്തൂ മണമുള്ള ചെപ്പിലെ മണം
മെയ്യിൽപ്പകര്ന്നേററവും
ചേരത്തക്കൊരു മോടിയോടിരുവരും
കയ്യൊന്നഴിച്ചൊപ്പമാ-
പ്പൂരത്തിന്നു പുറപ്പെടാൻ പുതുനിലാ-
വും കണ്ടു കൊണ്ടാടിനാർ. 31
വെടികൾ പലതുമോതിക്കൊണ്ടുതാൻ കാൽ നടയ്ക്കാം
പടിയിൽ വഴിനടപ്പിന്നത്തൽകണ്ടെത്തിടാതെ
കൊടിയൊരു കൊതിയോടും കാഴ്ചകാണുന്നതിന്നായ്
നെടുകടലെതൃപൂരപ്പാടവും കണ്ടുകേറീ. 32
കയ്യും കോര്ത്തുപിടിച്ചുകൊണ്ടവർ നട-
ന്നോരോതരമ്മാതിരി-
കയ്യും പാര്ത്തുരസിച്ചുകൊണ്ടുഴലുമ-
ന്നേരത്തുകാണായിതേ
നെയ്യപ്പം പൊരി റൊട്ടിതൊട്ട പലഹാ-
രം വില്പതും നോക്കുവാൻ
വയ്യപ്പോകടുതിക്കു കൊണ്ടവരതിൽ
ച്ചെല്ലാതൊഴിച്ചില്ലപോൽ. 33
നമ്പൂരിമോടിയൊടു നമ്മുടെ തമ്പുരാനാ-
ത്തൻ പേരുമാറ്റമൊടു ചുററിനടക്കുമപ്പോൾ
വയ്മ്പേറിടും നടവരമ്പതു കണ്ടതിന്മേൽ
ത്താൻ പേറിടും കൃതിയൊടൊത്തുനടന്നുകൊണ്ടാൻ. 34
കുറച്ചുപോയിക്കുടയാലവട്ടം
നിറച്ചുവെഞ്ചാമരയെന്നിതെല്ലാം
തരത്തിലാത്തപ്പരയാറ്റുകാരു
നിരത്തിവെയ്ക്കുന്നതു നിന്നുകണ്ടു. 35
ചെറുതുചെന്നവർ ചൊവ്വൊടു ചേര്പ്പുകാർ
പെരുതുകോപ്പുകൾ കൂട്ടിയ കെട്ടിടം
വിരുതൊളിച്ചൊരിടത്തൊരുമിച്ചുനി-
ന്നൊരുതരം മിഴി നോക്കിനുനോക്കിനാർ.
ഓരോരോ തേവരോരോതരമൊളിവുപെടാ-
തുള്ളനന്മോടിയോടും
കൂറോടും ജോലിയേററുള്ളവരവരുടെയൂ-
രായ്മയുള്ളാർകളോടും
വേറോരോ കൊമ്പനാനത്തലവരുടെ പുറ-
കേളിമേളിച്ചു മേള-
ക്കാരോടും കൊട്ടിതാര്ത്തും പെരിയ പുതുമകാ-
ട്ടുന്നതും നിന്നുകണ്ടാർ. 1
ചാത്തക്കുടം മുതലതായ്പ്പലമാതിരിയ്ക്കു
തത്തിക്കിടന്നു വിളയാടിന പൂരമെല്ലാം
എത്തിക്കടന്നവർ തകപ്പൊടുമന്നുമോടി
യൊത്താക്കടുപ്പമൊടു ചെന്നിടചേന്നുകണ്ടാർ
നിലവാട്ടുതറച്ചോട്ടിൽ നിലവിട്ടില്ല ചെന്നവർ
പലകൂട്ടത്തിലും മോടിത്തലക്കെട്ടുകളെണ്ണിനാർ.
കണ്ണെന്നും കാതതെന്നും കരിമുകിൽ മുടിയെ-
ന്നും മുലക്കന്നതെന്നും
തിണ്ണന്നീപ്പെണ്കൊടിയ്ക്കോ വരവിനുകണവൻ
പോകിൽ മറ്റേവനെന്നും
പെണ്ണെന്നും പണ്ടമെന്നും പലതുമിവകള-
ല്ലാതെ കേൾപ്പില്ലിവക്കി-
ങ്ങെണ്ണന്നോക്കുമ്പോളില്ലിന്നിവിടെയുടൽ പെടാ-
ത്തേവർ തൻ പൂരമെന്നാർ. 44
ഇറക്കവും കേറ്റവുമങ്ങുമിങ്ങും
മുറയ്ക്കു പൂരങ്ങൾ നടന്നിടുമ്പോൾ
കുറെപ്പടിഞ്ഞാറവർ കണ്ടു പൊട്ടി-
ത്തെറിപ്പൊരാച്ചീനടിത്തരങ്ങൾ.
അന്നേരം നന്മചേര്ത്തിട്ടഴകിനൊടകലെ
ത്തൃപ്പരാറ്റപ്പനെത്തീ
പിന്നെപ്പന്തംകുളത്തീ പെരിയ പൊലിമയോ-
ടാനയെത്തീ നിരത്തീ
എന്നല്ലേറ്റം തകര്ത്തിട്ടിടിപൊടിപൊടിയാ-
യ്പാണ്ടികൊട്ടിപ്പുകഴ്ത്തീ
നന്നായെന്നായിവാഴ്ത്തീ നലമൊടുപലരും
കാണുവാൻ മുമ്പിലെത്തി.
വായ്പോടങ്ങിനെനിന്നനേരമകല-
ത്തുന്നൊത്ത പോലൂരകം
ചേര്പ്പെന്നിങ്ങിനെരണ്ടുപൂരവുമിണ-
ക്കത്തോടു വന്നെത്തിതേ
ചൊല്ലൊങ്ങുന്നൊരു തൃപ്പരാറ്റരുളിടു-
ന്നപ്പോറ്റിയോടേറ്റവും
ചേര്പ്പായീയിരുപൂരവും തെളിവതെ-
ന്തോതുന്നതന്നപ്പൊഴേ.
അതിനുള്ളിലുമന്നു തമ്പുരാനും
ധൃതിയായ്മറ്റവനും നടന്നിരുന്നൂ
അതുനേരമൊരാൾക്കു തന്റെമേലു-
ള്ളതിനോടൊത്ത മണം മണത്തു ചാരേ.
മോടിപ്പിട്ടെഴുമായവന്നുടയ കൈ-
ഞെക്കിപ്പിടിച്ചിട്ടുടൻ
പേടിപ്പിച്ചരുൾചെയ്തു മന്നനരവാ-
ളൂരിപ്പിടിച്ചങ്ങിനെ
ഊടൊപ്പിച്ചു- - - കള്ളനെയെടാ
നീ ചൊല്ലു ചൊല്ലുള്ളതെ-
ന്നോടിപ്പോൾ പറയായ്ക്കിൽ നിന്റെ തലവീ-
ശും ഞാനറിഞ്ഞീടണം.
എരിഞ്ഞിടും മന്നവനുള്ള മട്ട-
ങ്ങറിഞ്ഞു പേടിച്ചവനുള്ളതെല്ലാം
പറഞ്ഞിതപ്പോൾത്തിരുമേനിയും കേ-
ട്ടറിഞ്ഞുതാൻ മുമ്പിൽ നിനച്ചപോലെ.
തൊണ്ടിയെടുത്തുകൊടുപ്പി-
ച്ചിണ്ടലൊഴിഞ്ഞൂഴിവാനവനൊടായി
ഉണ്ടൊരടുക്കള തീണ്ടലു
വീണ്ടും നടപടി നടത്തുകിനിയെന്നാൻ.
കളവിൻ തെളിവോടു മറെറാരെണ്ണം
വെളിവായ്പോയിളയോരകത്തവൾക്കും
കളവുള്ളവളേ നടപ്പുപോലേ
കളവാനുള്ളിടവന്നുജോലിതീര്ന്നു.
അറിയണമിതുകൊച്ചിത്തമ്പുരാനും വെടിപ്പായ്,
വിരുതുടയൊരു കോഴിക്കോട്ടു സാമൂരിതാനും
ഒരുതെളിവിനുവേണ്ടിക്കണ്ണുവെച്ചാരിതിന്മ-
ട്ടൊരുമയൊടു നടപ്പിൻ കൂട്ടരേ! നേരെടുപ്പാൻ.