ഒന്നാം ഖണ്ഡം
സുരുചിരകവി കുഞ്ചൻനമ്പിയാർ ചൊന്നമട്ടാ-
യൊരു കഥയുരചെയ്യാമദ്യ ഞാൻ പദ്യമായി
വിരുതതിൽ വരുവാനായ വാർകുഴൽക്കെട്ടിൽമൂടീ-
ട്ടൊരു തരുണിയെയേറ്റും പോറ്റിയെകൈതൊഴുന്നേൻ. 1
പരപുരുഷനുമായി ഗൂഡസംഗം നടത്തും
പരഭൂതമൊഴിമാരിപ്പാരിലുണ്ടെങ്ങു, മെന്നാൽ
പരമിഹ നിജകാന്തൻ കാൺകവേ കണ്ണുമൂടി-
പരനൊടു കളിയാടും നാരിമാരേറെയില്ല. 2
ഒരു സുദതിപിറന്നൂ പണ്ടു, പേർ കാളി,മെല്ലെ-
ത്തരുണിയവൾ വളർന്നൂ, യൌവനം വനചേർന്നൂ,
അരുവയർമണിയാളാമായവൾക്കൊത്തു വേറി-
ട്ടൊരുവളുമതുകാലം പാരിലില്ലെന്നു വന്നു. 3
അലർശരനുടെ വില്ലാം ചില്ലി,യമ്പാം കടക്ക,-
ണ്ണലമവനുടെ "ചെപ്പും പന്തു'മാം കൊങ്കരണ്ടും;
പലഗുണവുമിവണ്ണം ചേര്ന്നൊരത്തന്വിയിൽത്താൻ
വിലസി ഭുവനമെല്ലാം വെന്ന വില്ലാളിമാരൻ. 4
മതിമുഖിമണിയാളാം കാളിയെക്കാന്തയാക്കീ-
ട്ടതിഗുണനിധി കേളച്ചാരു മേളിച്ചുവാണാൻ
മതിയവളിലുറച്ചൂ കേള, നാക്കേളിലോലൻ
സതികളിലണിമുത്തെന്നോര്ത്തിതാധൂര്ത്തയാളേ. 5
കടമിഴിയിണയാലേ കാമികൾക്കുള്ളൊരുള്ളം
കടയുമവളെ മോഹിക്കാതെയന്നാരുമില്ല;
വിടരവളിലിണങ്ങിക്കാമസംതൃപ്തിമൂലം
വിടരുമൊരുമനസ്സിന്നന്നു വിശ്രാന്തി നേടി. 6
അവളുടെയയൽവക്കത്താണൊരുത്തൻ തദാനീ-
മവശഹൃദയനായിപ്പാര്ത്തു തത്സംഗലോലൻ
യുവകുലമണിമാക്കോച്ചാരവൻ കാളിമൂലം
നവകുസുമശരാഗ്നിജ്വാലയാൽക്കാളി പാരം. 7
ഒരുദിനമൊഴിവില്ലാ കാന്ത, നാബ്ഭവ്യനോര്ത്താ-
ലൊരുവക 'നിധികാക്കും ഭൂത'മായിക്കിടപ്പൂ
ഒരുപഴുതിതിലെന്തെന്നോര്ത്തു കേണീടുമായാൾ-
ക്കൊരുതരമുളവാക്കി കാമദൻ കാമദേവൻ. 8
കണവനകലെയെങ്ങോ പോയതക്കത്തിലുദ്യൽ-
ഗുണഗണനിധിയാളാം കാളിതൻ കേളിസൌധേ
മണമിളകിന മാമ്പൂവമ്പനെയ്യുന്ന കൂററൻ
കണകൾ തുടരെയേറ്റിട്ടാര്ത്തനായെത്തി ധൂര്ത്തൻ. 9
'കുളുർമതിമുഖിയാളേ കാളി! നിൻ കാമമോലും
കുളുർമുലയിണമാറിൽച്ചേര്ത്തണച്ചൊന്നു
പുൽകാൻ വളരെ വളരെനാളായ് ഞാൻ കൊതിക്കുന്നിതിന്നെൻ
വളരുമൊരഭിലാഷം സാദ്ധ്യമാക്കേണമേ! നീ.' 10
ഇതി പലമൊഴി പച്ചക്കാമനാമായവൻ ചൊ-
ന്നതിനവളെതിരോതീ കാന്തനിൽബ്ഭീതിയോടെ
"മതിമതി, വരനെത്തിത്തല്ലിടും, തല്ലുകൊള്ള-
ന്നതിലുമധികമിന്നാമാറ്റിയാൻ മാറ്റിയോടും.' 11
അടവുപറയുവോരാത്താരണിക്കൂന്തലാൾ തൻ-
കടമിഴിയുടെ തല്ലാൽപ്പിന്നെയും കാമിയോതി
"തടവൊരുലവമില്ലാ തന്വി! നാലഞ്ചു നല്കാൻ
തടമുല തഴുകീടാനിന്നു നീ സമ്മതിച്ചാൽ'. 12
മൊഴിയിതു വഴിപോലെ കേട്ടു തന്വംഗി മുൻചൊ-
ന്നൊഴികഴിവുകൾ നീക്കിസ്സര്വ്വവും സമ്മതിച്ചു,
മിഴിയിണകൾ തെളിഞ്ഞു പാരമാബ് ഭവ്യനും തേൻ -
മൊഴിയുടെ ഭവനത്തിൽസ്സന്ധ്യയിൽചെന്നുചേര്ന്നു. 13
ഉരുതരരസമോടേ ലീലയാടുന്നതിന്നാ-
യിരുവരുമറതന്നിൽ പുക്കു മേളിച്ചിരുന്നൂ,
തരുണിയവൾ തുറന്നൂ പെട്ടി, താംബൂലദാനാൽ
പുരുകുതുകമണച്ചു, കാന്തനേററം രസിച്ചു. 14
ലളിതകഥകളാലും ചുംബനാലിംഗനോദ്യ-
ന്മിളിതരസവിലാസപ്രൌഡിയാലും തരത്തിൽ,
കിളിമൊഴിയവൾ കാന്തന്നുൾപ്രമോദം വളര്ത്തി-
ക്കളിപലതുകളിച്ചു, കാമലാസ്യം നടിച്ചു. 15
രണ്ടാം ഖണ്ഡം
ഇത്തിരി ഭയമില്ലാതവ-
രൊത്തീവണ്ണം രസിച്ചു മരുവുമ്പോൾ,
എത്തീ കേളച്ചാരൊരു
കത്തിയുമായറയതിൻറെ വാതുക്കൽ.
കേളീലോലനവൻ ധൃതി-
യാളീടുംമാറു കാന്തയെ വിളിച്ചു
'കാളീ!'യെന്നാ വിളിയാൽ
കാളീ കാളിക്കകത്തു ചെന്തിയ്യും.
മാറൊടു ചേർന്നു രസിപ്പൊരു
ജാരൻ കേളന്റെ വിളികൾ കേട്ടപ്പോൾ
വാരിയിൽ വീണുഴലും മാര്-
ജ്ജാരൻതൻ മട്ടിലൊട്ടു വിറതേടി.
"കേളച്ചാരു വിളിപ്പിതു
കാളിപ്പെണ്ണേ! പരുങ്ങലായ് കാര്യം! ൃ
താളക്കേടിതുപോലൊരു-
നാളും വന്നീലെനിക്കിതേവരെയും.'
എന്നും പറഞ്ഞു മെത്തയിൽ-
നിന്നു പിടഞ്ഞങ്ങെണീറു മാക്കോച്ചാർ
അന്നേരത്തവനുടെ തുട
സുന്ദരകാണ്ഡം തരത്തിൽ വായിച്ചു.
അപ്പോൾ തോന്നീ കാളി-
ക്കല്പേതരചതുമാകുമൊരുപായം
അപ്പോൾ നിപുണതയുള്ളവ-
രുൾപ്പൂവിൽബ ഭീതിയെന്നതറിവീലാ. 7
മെത്തയിൽനിന്നു പിരണ്ടെഴു-
നേററഥ കിടുകിട വിറച്ചു പരവശനായ്
നില്ക്കും മാക്കോച്ചാരെ-
ക്കൈക്കു പിടിച്ചവളടച്ചു നിലവറയിൽ. 8
കിളിമൊഴിയുടനേ കാന്തനു
വിളികേട്ടു തുറന്നു വാതിലതിധൃതിയായ്
മിഴികൾ തിരുമ്മിക്കോട്ടായ്
വിരവൊടു വിട്ടൊട്ടുഞെളിവൊടവളോതി. 9
"അയ്യോ നിങ്ങൾ വിളിച്ചതു
മെയ്യാണേ! ഞാനറിഞ്ഞതില്ലേതും
ഇയ്യൊരു തെററു പിണഞ്ഞിതു
പൊയ്യല്ലേ! ഞാനുറങ്ങുക നിമിത്തം. 10
ആയതു നിങ്ങൾ പൊറുക്കാ-
നായതിയായിത്തൊഴുന്നിതടിയിണഞാൻ"
ആയതമിഴിയാളുടെയീ-
മായകൾ കേളൻ ധരിച്ചതില്ലേതും. 11
'എന്തതിലുള്ള, പോട്ടെ,
പന്തണിമുലമാക്കു മകുടമണിയാളെ!
വെന്തുരുകുന്നു ഹൃദന്തം
മാന്താരമ്പന്റെ കരുമന നിമിത്തം.
അരുതൊരു താമസമിനിയിഹ
കരുതുക നീ കനിവു കന്നൽമിഴിമൌലേ!
വിരുതുകൾ കൊണ്ടിന്നെന്നെ-
പ്പെരുതു രസിപ്പിക്ക രമ്യനടയാളേ! 12
കേളച്ചാരീവണ്ണം
നാളീകാസ്ത്രാര്ത്തിയുരുവിടും സമയേ
ആളിയൊരുൾത്തീകെട്ടാ-
ക്കാളിയുമവനോടു ചേന്നു കളിയാടി. 13
കയ്യും മെയ്യും ചേര്ത്തഥ
മയ്യേലും കണ്ണി തഴുകിനാൾ മുറുകെ
കയ്യുകളെന്തെല്ലാമോ
ചെയ്യുന്നോരിവരെയൊരുവനറിവീല. 14
ഉള്ളിൽതട്ടി സ്നേഹം
കൊള്ളില്ലീവകനതാംഗിമാര്ക്കാര്ക്കും
വെള്ളച്ചായം തേച്ചൊരു
കള്ളപ്പഞ്ചിരി ചിരിക്കയേവയ്ക്കുക്കൂ. 15
ഇക്കാണും പുരുഷന്മാർ
നെയ്ക്കുംഭം പോലെയാണു ഭുവനത്തിൽ
മയ്ക്കണ്ണികൾ മണിമാരോ
തീക്കട്ടയ്ക്കൊത്തിടുന്നിതവർ മുമ്പിൽ. 16
മൂന്നാം ഖണ്ഡം
ഏവം വരാംഗി വരനോടൊരുമിച്ചു മോദം-
കൈവന്നു കൈതവമൊളിച്ചു രസിച്ചുവാഴ്കേ
പാവം! പെരും നിലവറയ്ക്കകമാര്ന്നു പാരം
ഭാവം പകർന്നു വിഷമിച്ചു വലഞ്ഞു ജാരൻ. 1
എങ്ങാനുമൊന്നിളകിയാലറിയും നിനാദ-
മങ്ങായവന്റെ ചെവിപുകിലബദ്ധമാകും;
മങ്ങാതിതേവിധമനേകവിചാരമാര്ന്നാ
ചങ്ങാതി ചത്തതു കണക്കു ചടഞ്ഞുവാണു. 2
"പാരം പിഴച്ചു? പരനാരിയിലാശ മൂത്താൽ
ഘോരം വരുന്നൊരു വിപത്തിതുമട്ടിലാകാം,
നേരംവെളുപ്പതുവരയ്ക്കിവിടെക്കിടന്നു
ഹാ! രണ്ടുമറ്റനിലയിൽക്കഴിയേണമല്ലോ! 3
വാമാക്ഷിയാമെവളെയോര്ക്കുകകൊണ്ടെനിക്കി-
ന്നീമാൽ പിണഞ്ഞി, തവളോ പരനൊത്തുവാഴ്വൂ
ഹാ! മാനിനീമണിയെനിക്കഴലേറ്റിടുന്നൂ
പൂമാധുരീഭരമെഴും മണിതാമൃതത്താൽ. 4
ആനപ്പുറത്തു സുഖമായമരാൻകൊതിച്ചീ-
ഞാനത്തൽപെട്ടരിയ ശൂലമതിൽക്കരേറി,
പീനസ്തനാന്തരമണഞ്ഞതുവിട്ടിവണ്ണം-
ഹീനസ്ഥലത്തു മരുവേണ്ടൊരു കാലമായി." 5
മാരന്റെയാജ്ഞകൾ ശിരസ്സിൽവഹിച്ച മാക്കോ-
ച്ചാരങ്ങിരുന്നു വിപുലാധിഭരാന്ധനായി
ഹാ! രണ്ടുനാലുനിമിഷത്തിനകത്തനേക-
വാരം മനസ്സുരുകിയല്ലുടമായി വീർത്തു. 6
മാക്കോനിടുന്ന നെടുവീര്പ്പുകൾ കേട്ടനേര-
ത്താക്കോമളാംഗിയുമതീവ പരിഭ്രമിച്ചു,
ആക്കോമരത്തെയവിടുന്നു ജവാൽ പുറത്ത-
യക്കാനുപായമവളൊന്നു മനസ്സിലോര്ത്തു. 7
"എന്തോ മറന്നിതൊരു വസ്തു, -വതേതലേണ്ണ"
പന്തോടിടഞ്ഞമുലയാൾ വരനോടിതോതി
"തന്തോളിലേറ്റിയൊരു കെട്ടൊരു ചെട്ടി സന്ധ്യ-
യ്ക്കെന്തോഴരേ! വിരവൊടിന്നിവടത്തിൽ വന്നു. 8
ശീലത്തരങ്ങൾ ചില ചീട്ടികളും കിടയ്ക്ക-
ശ്ശീലത്തരങ്ങളുമവൻ ഭവനേ നിരത്തി,
ചേലൊത്തൊരിപ്പുതുതലേണ്ണയുലഞ്ഞിടായ്വാൻ
കോലത്തിനൊത്തൊരുറ ഞാനവനോടു വാങ്ങി. 9
പിന്നെപ്പറഞ്ഞിടുവനെന്നു നിനച്ചവന്നാ-
യൊന്നിൽപ്പുറം പണമതിൻ വിലയായ് കൊടുത്തു,
അന്നേരമമ്മ തെറിയായൊരു വാക്കുചൊല്ലി,
പിന്നേടമായതു നിനച്ചു വിഷണ്ണയായ് ഞാൻ. 10
കൊള്ളില്ല കേളനിതുവെപ്പതിനെന്നു തള്ള,
കൊള്ളും ഭവാന്റെ തലവെപ്പതിനെന്നു ഞാനും,
അല്ലല്ല! നിങ്ങളുടെ പാകമറിഞ്ഞിടാൻ ഞാ-
നല്ലമ്മയാണധികമൊത്തവളിന്നു പോലും! 11
നീക്കേണമമ്മയുടെ ശങ്കയതൊന്നു പാകം
നോക്കേണമിക്കഥമറന്നിതു ഹന്ത! മുന്നം"
ആക്കേഴമാൻമിഴിയിവണ്ണമുരച്ചനേര-
മാക്കേളനോതി കളകോമളഹാസമോടേ. 12
"ആകമ്രമുഗ്ദ്ധമുഖി! പഞ്ഞി നിറച്ചിടാതെ
പാകത്തെയെങ്ങിനെയറിഞ്ഞിടുമാരിതോതി?
ഹാ കഷ്ട, മാത്തലയിണയ്ക്കുറ പാകമല്ലാ-
താകട്ടെയെങ്കിലുമതിൽപ്പഴുതേ വിഷാദം!" 13
പൊട്ടിച്ചിരിച്ചവളുരച്ചിതു "ഹാ! പുമാന്മാർ
കട്ടിത്തമുള്ളവരിതെന്തറിയാതെ പോയി?
തട്ടിപ്പുമാത്രമധികം, മടവാരിതെല്ലാം
കുട്ടിത്തരത്തിലുമറിഞ്ഞിടു, മോതിടാം ഞാൻ. 14
നലമൊടു പതിവായിട്ടാരുവെയ്ക്കുന്നുവോ തൻ
തലയതിലതിറക്കിപ്പാകമായെന്നു വന്നാൽ
തലയിണ 'കിറുകൃത്യം' വേറെയെന്തുള്ള പാകം
പലപലവിബുധന്മാരീവിധം ചൊല്ലിടുന്നൂ.'' 15
"പെണ്ണുങ്ങൾക്കറിവേറുമെന്നു സരസം
വാഴ്ത്തിച്ചിരിച്ചോതിയാ
പ്പൊണ്ണൻ, കാളി തുറന്നു കാട്ടിടുമുറ-
യ്ക്കുള്ളിൽ ശിരസ്സാക്കിനാൻ
പെണ്ണോ കേമി, തലയ്ക്കതീവ ഗുഡുസാ-
മാശ്ശീലയാപ്പുള്ളിതൻ
കണ്ണും കാതുമടഞ്ഞിടും പടി പടു
ത്വത്തോടിറക്കീടിനാൾ. 16
കയ്യാൽക്കണ്ണുകൾ പൊത്തി മുദ്ധതരമാം
കൈത്തണ്ടയാൽക്കാതട-
"ച്ചയ്യാനല്ലൊരുപാക'മെന്നു നിഭൃതം
മന്ത്രിച്ചുകൊണ്ടങ്ങിനെ
മയ്യേല്ക്കണ്ണി കുനിഞ്ഞ ചെറ്റുസമയം
നിന്നീടവേ, പോകുവാൻ-
തെയ്യാറായൊരു ജാരനോടിയറവി-
ട്ടെങ്ങോ മറഞ്ഞീടിനാൻ. 17
ജാരൻ പോയോരുനേരം വരമൊഴിയുറയ-
ങ്ങൂരിയുഢാനുരാഗ-
സ്മേരം മെല്ലെപ്പറഞ്ഞാൾ "മമ മനമധുനാ
ഹന്ത! നന്നായതെളിഞ്ഞൂ,
പാരം ശങ്കിച്ചുപോയ് ഞാനതു സകലമഹോ!
തീർന്നിതിന്നേരമെന്നിൽ
സാരാനന്ദം കിളർന്നൂ, മലയൊരു മലരായ്
മാറി, ഞാൻ ധന്യയായി. 18
സുരുചിരകവി കുഞ്ചൻനമ്പിയാർ ചൊന്നമട്ടാ-
യൊരു കഥയുരചെയ്യാമദ്യ ഞാൻ പദ്യമായി
വിരുതതിൽ വരുവാനായ വാർകുഴൽക്കെട്ടിൽമൂടീ-
ട്ടൊരു തരുണിയെയേറ്റും പോറ്റിയെകൈതൊഴുന്നേൻ. 1
പരപുരുഷനുമായി ഗൂഡസംഗം നടത്തും
പരഭൂതമൊഴിമാരിപ്പാരിലുണ്ടെങ്ങു, മെന്നാൽ
പരമിഹ നിജകാന്തൻ കാൺകവേ കണ്ണുമൂടി-
പരനൊടു കളിയാടും നാരിമാരേറെയില്ല. 2
ഒരു സുദതിപിറന്നൂ പണ്ടു, പേർ കാളി,മെല്ലെ-
ത്തരുണിയവൾ വളർന്നൂ, യൌവനം വനചേർന്നൂ,
അരുവയർമണിയാളാമായവൾക്കൊത്തു വേറി-
ട്ടൊരുവളുമതുകാലം പാരിലില്ലെന്നു വന്നു. 3
അലർശരനുടെ വില്ലാം ചില്ലി,യമ്പാം കടക്ക,-
ണ്ണലമവനുടെ "ചെപ്പും പന്തു'മാം കൊങ്കരണ്ടും;
പലഗുണവുമിവണ്ണം ചേര്ന്നൊരത്തന്വിയിൽത്താൻ
വിലസി ഭുവനമെല്ലാം വെന്ന വില്ലാളിമാരൻ. 4
മതിമുഖിമണിയാളാം കാളിയെക്കാന്തയാക്കീ-
ട്ടതിഗുണനിധി കേളച്ചാരു മേളിച്ചുവാണാൻ
മതിയവളിലുറച്ചൂ കേള, നാക്കേളിലോലൻ
സതികളിലണിമുത്തെന്നോര്ത്തിതാധൂര്ത്തയാളേ. 5
കടമിഴിയിണയാലേ കാമികൾക്കുള്ളൊരുള്ളം
കടയുമവളെ മോഹിക്കാതെയന്നാരുമില്ല;
വിടരവളിലിണങ്ങിക്കാമസംതൃപ്തിമൂലം
വിടരുമൊരുമനസ്സിന്നന്നു വിശ്രാന്തി നേടി. 6
അവളുടെയയൽവക്കത്താണൊരുത്തൻ തദാനീ-
മവശഹൃദയനായിപ്പാര്ത്തു തത്സംഗലോലൻ
യുവകുലമണിമാക്കോച്ചാരവൻ കാളിമൂലം
നവകുസുമശരാഗ്നിജ്വാലയാൽക്കാളി പാരം. 7
ഒരുദിനമൊഴിവില്ലാ കാന്ത, നാബ്ഭവ്യനോര്ത്താ-
ലൊരുവക 'നിധികാക്കും ഭൂത'മായിക്കിടപ്പൂ
ഒരുപഴുതിതിലെന്തെന്നോര്ത്തു കേണീടുമായാൾ-
ക്കൊരുതരമുളവാക്കി കാമദൻ കാമദേവൻ. 8
കണവനകലെയെങ്ങോ പോയതക്കത്തിലുദ്യൽ-
ഗുണഗണനിധിയാളാം കാളിതൻ കേളിസൌധേ
മണമിളകിന മാമ്പൂവമ്പനെയ്യുന്ന കൂററൻ
കണകൾ തുടരെയേറ്റിട്ടാര്ത്തനായെത്തി ധൂര്ത്തൻ. 9
'കുളുർമതിമുഖിയാളേ കാളി! നിൻ കാമമോലും
കുളുർമുലയിണമാറിൽച്ചേര്ത്തണച്ചൊന്നു
പുൽകാൻ വളരെ വളരെനാളായ് ഞാൻ കൊതിക്കുന്നിതിന്നെൻ
വളരുമൊരഭിലാഷം സാദ്ധ്യമാക്കേണമേ! നീ.' 10
ഇതി പലമൊഴി പച്ചക്കാമനാമായവൻ ചൊ-
ന്നതിനവളെതിരോതീ കാന്തനിൽബ്ഭീതിയോടെ
"മതിമതി, വരനെത്തിത്തല്ലിടും, തല്ലുകൊള്ള-
ന്നതിലുമധികമിന്നാമാറ്റിയാൻ മാറ്റിയോടും.' 11
അടവുപറയുവോരാത്താരണിക്കൂന്തലാൾ തൻ-
കടമിഴിയുടെ തല്ലാൽപ്പിന്നെയും കാമിയോതി
"തടവൊരുലവമില്ലാ തന്വി! നാലഞ്ചു നല്കാൻ
തടമുല തഴുകീടാനിന്നു നീ സമ്മതിച്ചാൽ'. 12
മൊഴിയിതു വഴിപോലെ കേട്ടു തന്വംഗി മുൻചൊ-
ന്നൊഴികഴിവുകൾ നീക്കിസ്സര്വ്വവും സമ്മതിച്ചു,
മിഴിയിണകൾ തെളിഞ്ഞു പാരമാബ് ഭവ്യനും തേൻ -
മൊഴിയുടെ ഭവനത്തിൽസ്സന്ധ്യയിൽചെന്നുചേര്ന്നു. 13
ഉരുതരരസമോടേ ലീലയാടുന്നതിന്നാ-
യിരുവരുമറതന്നിൽ പുക്കു മേളിച്ചിരുന്നൂ,
തരുണിയവൾ തുറന്നൂ പെട്ടി, താംബൂലദാനാൽ
പുരുകുതുകമണച്ചു, കാന്തനേററം രസിച്ചു. 14
ലളിതകഥകളാലും ചുംബനാലിംഗനോദ്യ-
ന്മിളിതരസവിലാസപ്രൌഡിയാലും തരത്തിൽ,
കിളിമൊഴിയവൾ കാന്തന്നുൾപ്രമോദം വളര്ത്തി-
ക്കളിപലതുകളിച്ചു, കാമലാസ്യം നടിച്ചു. 15
രണ്ടാം ഖണ്ഡം
ഇത്തിരി ഭയമില്ലാതവ-
രൊത്തീവണ്ണം രസിച്ചു മരുവുമ്പോൾ,
എത്തീ കേളച്ചാരൊരു
കത്തിയുമായറയതിൻറെ വാതുക്കൽ.
കേളീലോലനവൻ ധൃതി-
യാളീടുംമാറു കാന്തയെ വിളിച്ചു
'കാളീ!'യെന്നാ വിളിയാൽ
കാളീ കാളിക്കകത്തു ചെന്തിയ്യും.
മാറൊടു ചേർന്നു രസിപ്പൊരു
ജാരൻ കേളന്റെ വിളികൾ കേട്ടപ്പോൾ
വാരിയിൽ വീണുഴലും മാര്-
ജ്ജാരൻതൻ മട്ടിലൊട്ടു വിറതേടി.
"കേളച്ചാരു വിളിപ്പിതു
കാളിപ്പെണ്ണേ! പരുങ്ങലായ് കാര്യം! ൃ
താളക്കേടിതുപോലൊരു-
നാളും വന്നീലെനിക്കിതേവരെയും.'
എന്നും പറഞ്ഞു മെത്തയിൽ-
നിന്നു പിടഞ്ഞങ്ങെണീറു മാക്കോച്ചാർ
അന്നേരത്തവനുടെ തുട
സുന്ദരകാണ്ഡം തരത്തിൽ വായിച്ചു.
അപ്പോൾ തോന്നീ കാളി-
ക്കല്പേതരചതുമാകുമൊരുപായം
അപ്പോൾ നിപുണതയുള്ളവ-
രുൾപ്പൂവിൽബ ഭീതിയെന്നതറിവീലാ. 7
മെത്തയിൽനിന്നു പിരണ്ടെഴു-
നേററഥ കിടുകിട വിറച്ചു പരവശനായ്
നില്ക്കും മാക്കോച്ചാരെ-
ക്കൈക്കു പിടിച്ചവളടച്ചു നിലവറയിൽ. 8
കിളിമൊഴിയുടനേ കാന്തനു
വിളികേട്ടു തുറന്നു വാതിലതിധൃതിയായ്
മിഴികൾ തിരുമ്മിക്കോട്ടായ്
വിരവൊടു വിട്ടൊട്ടുഞെളിവൊടവളോതി. 9
"അയ്യോ നിങ്ങൾ വിളിച്ചതു
മെയ്യാണേ! ഞാനറിഞ്ഞതില്ലേതും
ഇയ്യൊരു തെററു പിണഞ്ഞിതു
പൊയ്യല്ലേ! ഞാനുറങ്ങുക നിമിത്തം. 10
ആയതു നിങ്ങൾ പൊറുക്കാ-
നായതിയായിത്തൊഴുന്നിതടിയിണഞാൻ"
ആയതമിഴിയാളുടെയീ-
മായകൾ കേളൻ ധരിച്ചതില്ലേതും. 11
'എന്തതിലുള്ള, പോട്ടെ,
പന്തണിമുലമാക്കു മകുടമണിയാളെ!
വെന്തുരുകുന്നു ഹൃദന്തം
മാന്താരമ്പന്റെ കരുമന നിമിത്തം.
അരുതൊരു താമസമിനിയിഹ
കരുതുക നീ കനിവു കന്നൽമിഴിമൌലേ!
വിരുതുകൾ കൊണ്ടിന്നെന്നെ-
പ്പെരുതു രസിപ്പിക്ക രമ്യനടയാളേ! 12
കേളച്ചാരീവണ്ണം
നാളീകാസ്ത്രാര്ത്തിയുരുവിടും സമയേ
ആളിയൊരുൾത്തീകെട്ടാ-
ക്കാളിയുമവനോടു ചേന്നു കളിയാടി. 13
കയ്യും മെയ്യും ചേര്ത്തഥ
മയ്യേലും കണ്ണി തഴുകിനാൾ മുറുകെ
കയ്യുകളെന്തെല്ലാമോ
ചെയ്യുന്നോരിവരെയൊരുവനറിവീല. 14
ഉള്ളിൽതട്ടി സ്നേഹം
കൊള്ളില്ലീവകനതാംഗിമാര്ക്കാര്ക്കും
വെള്ളച്ചായം തേച്ചൊരു
കള്ളപ്പഞ്ചിരി ചിരിക്കയേവയ്ക്കുക്കൂ. 15
ഇക്കാണും പുരുഷന്മാർ
നെയ്ക്കുംഭം പോലെയാണു ഭുവനത്തിൽ
മയ്ക്കണ്ണികൾ മണിമാരോ
തീക്കട്ടയ്ക്കൊത്തിടുന്നിതവർ മുമ്പിൽ. 16
മൂന്നാം ഖണ്ഡം
ഏവം വരാംഗി വരനോടൊരുമിച്ചു മോദം-
കൈവന്നു കൈതവമൊളിച്ചു രസിച്ചുവാഴ്കേ
പാവം! പെരും നിലവറയ്ക്കകമാര്ന്നു പാരം
ഭാവം പകർന്നു വിഷമിച്ചു വലഞ്ഞു ജാരൻ. 1
എങ്ങാനുമൊന്നിളകിയാലറിയും നിനാദ-
മങ്ങായവന്റെ ചെവിപുകിലബദ്ധമാകും;
മങ്ങാതിതേവിധമനേകവിചാരമാര്ന്നാ
ചങ്ങാതി ചത്തതു കണക്കു ചടഞ്ഞുവാണു. 2
"പാരം പിഴച്ചു? പരനാരിയിലാശ മൂത്താൽ
ഘോരം വരുന്നൊരു വിപത്തിതുമട്ടിലാകാം,
നേരംവെളുപ്പതുവരയ്ക്കിവിടെക്കിടന്നു
ഹാ! രണ്ടുമറ്റനിലയിൽക്കഴിയേണമല്ലോ! 3
വാമാക്ഷിയാമെവളെയോര്ക്കുകകൊണ്ടെനിക്കി-
ന്നീമാൽ പിണഞ്ഞി, തവളോ പരനൊത്തുവാഴ്വൂ
ഹാ! മാനിനീമണിയെനിക്കഴലേറ്റിടുന്നൂ
പൂമാധുരീഭരമെഴും മണിതാമൃതത്താൽ. 4
ആനപ്പുറത്തു സുഖമായമരാൻകൊതിച്ചീ-
ഞാനത്തൽപെട്ടരിയ ശൂലമതിൽക്കരേറി,
പീനസ്തനാന്തരമണഞ്ഞതുവിട്ടിവണ്ണം-
ഹീനസ്ഥലത്തു മരുവേണ്ടൊരു കാലമായി." 5
മാരന്റെയാജ്ഞകൾ ശിരസ്സിൽവഹിച്ച മാക്കോ-
ച്ചാരങ്ങിരുന്നു വിപുലാധിഭരാന്ധനായി
ഹാ! രണ്ടുനാലുനിമിഷത്തിനകത്തനേക-
വാരം മനസ്സുരുകിയല്ലുടമായി വീർത്തു. 6
മാക്കോനിടുന്ന നെടുവീര്പ്പുകൾ കേട്ടനേര-
ത്താക്കോമളാംഗിയുമതീവ പരിഭ്രമിച്ചു,
ആക്കോമരത്തെയവിടുന്നു ജവാൽ പുറത്ത-
യക്കാനുപായമവളൊന്നു മനസ്സിലോര്ത്തു. 7
"എന്തോ മറന്നിതൊരു വസ്തു, -വതേതലേണ്ണ"
പന്തോടിടഞ്ഞമുലയാൾ വരനോടിതോതി
"തന്തോളിലേറ്റിയൊരു കെട്ടൊരു ചെട്ടി സന്ധ്യ-
യ്ക്കെന്തോഴരേ! വിരവൊടിന്നിവടത്തിൽ വന്നു. 8
ശീലത്തരങ്ങൾ ചില ചീട്ടികളും കിടയ്ക്ക-
ശ്ശീലത്തരങ്ങളുമവൻ ഭവനേ നിരത്തി,
ചേലൊത്തൊരിപ്പുതുതലേണ്ണയുലഞ്ഞിടായ്വാൻ
കോലത്തിനൊത്തൊരുറ ഞാനവനോടു വാങ്ങി. 9
പിന്നെപ്പറഞ്ഞിടുവനെന്നു നിനച്ചവന്നാ-
യൊന്നിൽപ്പുറം പണമതിൻ വിലയായ് കൊടുത്തു,
അന്നേരമമ്മ തെറിയായൊരു വാക്കുചൊല്ലി,
പിന്നേടമായതു നിനച്ചു വിഷണ്ണയായ് ഞാൻ. 10
കൊള്ളില്ല കേളനിതുവെപ്പതിനെന്നു തള്ള,
കൊള്ളും ഭവാന്റെ തലവെപ്പതിനെന്നു ഞാനും,
അല്ലല്ല! നിങ്ങളുടെ പാകമറിഞ്ഞിടാൻ ഞാ-
നല്ലമ്മയാണധികമൊത്തവളിന്നു പോലും! 11
നീക്കേണമമ്മയുടെ ശങ്കയതൊന്നു പാകം
നോക്കേണമിക്കഥമറന്നിതു ഹന്ത! മുന്നം"
ആക്കേഴമാൻമിഴിയിവണ്ണമുരച്ചനേര-
മാക്കേളനോതി കളകോമളഹാസമോടേ. 12
"ആകമ്രമുഗ്ദ്ധമുഖി! പഞ്ഞി നിറച്ചിടാതെ
പാകത്തെയെങ്ങിനെയറിഞ്ഞിടുമാരിതോതി?
ഹാ കഷ്ട, മാത്തലയിണയ്ക്കുറ പാകമല്ലാ-
താകട്ടെയെങ്കിലുമതിൽപ്പഴുതേ വിഷാദം!" 13
പൊട്ടിച്ചിരിച്ചവളുരച്ചിതു "ഹാ! പുമാന്മാർ
കട്ടിത്തമുള്ളവരിതെന്തറിയാതെ പോയി?
തട്ടിപ്പുമാത്രമധികം, മടവാരിതെല്ലാം
കുട്ടിത്തരത്തിലുമറിഞ്ഞിടു, മോതിടാം ഞാൻ. 14
നലമൊടു പതിവായിട്ടാരുവെയ്ക്കുന്നുവോ തൻ
തലയതിലതിറക്കിപ്പാകമായെന്നു വന്നാൽ
തലയിണ 'കിറുകൃത്യം' വേറെയെന്തുള്ള പാകം
പലപലവിബുധന്മാരീവിധം ചൊല്ലിടുന്നൂ.'' 15
"പെണ്ണുങ്ങൾക്കറിവേറുമെന്നു സരസം
വാഴ്ത്തിച്ചിരിച്ചോതിയാ
പ്പൊണ്ണൻ, കാളി തുറന്നു കാട്ടിടുമുറ-
യ്ക്കുള്ളിൽ ശിരസ്സാക്കിനാൻ
പെണ്ണോ കേമി, തലയ്ക്കതീവ ഗുഡുസാ-
മാശ്ശീലയാപ്പുള്ളിതൻ
കണ്ണും കാതുമടഞ്ഞിടും പടി പടു
ത്വത്തോടിറക്കീടിനാൾ. 16
കയ്യാൽക്കണ്ണുകൾ പൊത്തി മുദ്ധതരമാം
കൈത്തണ്ടയാൽക്കാതട-
"ച്ചയ്യാനല്ലൊരുപാക'മെന്നു നിഭൃതം
മന്ത്രിച്ചുകൊണ്ടങ്ങിനെ
മയ്യേല്ക്കണ്ണി കുനിഞ്ഞ ചെറ്റുസമയം
നിന്നീടവേ, പോകുവാൻ-
തെയ്യാറായൊരു ജാരനോടിയറവി-
ട്ടെങ്ങോ മറഞ്ഞീടിനാൻ. 17
ജാരൻ പോയോരുനേരം വരമൊഴിയുറയ-
ങ്ങൂരിയുഢാനുരാഗ-
സ്മേരം മെല്ലെപ്പറഞ്ഞാൾ "മമ മനമധുനാ
ഹന്ത! നന്നായതെളിഞ്ഞൂ,
പാരം ശങ്കിച്ചുപോയ് ഞാനതു സകലമഹോ!
തീർന്നിതിന്നേരമെന്നിൽ
സാരാനന്ദം കിളർന്നൂ, മലയൊരു മലരായ്
മാറി, ഞാൻ ധന്യയായി. 18