കോരപ്പനെന്നൊരുവനുള്ള പരിഗ്രഹത്തിൻ
ചാരിത്രശുദ്ധി നിരുപിക്കിലതീവചിത്രം!
ജാരപ്രമാണികളൊഴിഞ്ഞൊരു നേരമില്ലാ-
സാരംഗനേർമിഴി വസിപ്പൊരു മന്ദിരത്തിൽ. 1
പേരായവൾക്കു പറയുന്നിതു 'കട്ട'യെന്നു
സാരം നിനയ്ക്കിലതു വാസ്തവമാണുതാനും
ചേരുന്ന ജാരരെയൊളിച്ചവൾ കട്ടുകട്ടു
നേരസ്ഥയായി മരുവുന്നു വരന്റെ മുമ്പിൽ. 2
നാലഞ്ചുജാരരെയണച്ചു പുണര്ന്നിടാത-
പ്പാലഞ്ചിടും മൊഴിയുറങ്ങുകയില്ല രാവിൽ
ജാലത്തിലാളുകളെയിട്ടു കുടുക്കിടുന്ന-
ശീലത്തിലായവളൊടൊത്തവരാരുമില്ല. 3
കോരപ്പനന്നൊരു ദിനം നിജകാര്യമായി-
ദൂരെഗ്ഗമിച്ചതു ധരിച്ചയലാനൊരുത്തൻ
മാരാര്ത്തിമൂത്തവിടെയന്തിയിലെത്തി മച്ചിൽ-
സ്സാരസ്യമാടുവതിനായി മുതിര്ന്നുപോലും! 4
ക്ഷൌരം കഴിച്ചു കളഭക്കുറിയിട്ടുമെയ്യിൽ
പ്പാരം നറും പരിമളം പൊഴിയുന്നമട്ടിൽ
മാരൻ കരിമ്പുചില ചേർത്തു സദാ വിടുന്ന
കൂരമ്പമേററവളൊടൊത്തു കൊഴുത്തു ജാരൻ. 5
അപ്പച്ചക്കാമനൊന്നിച്ചലർശരസമര-
ത്തിന്നൊരുങ്ങിപ്പുറപ്പെ-
ട്ടുൾപ്പിച്ചേറ്റും വിധത്തിൽസ്സരസമധുരമായ്
സല്ലപിച്ചും ചിരിച്ചും
നൽപ്പിച്ചിപ്പൂമടങ്ങും തനുവതിലതനു-
സ്വാമിതൻ കോമരം ചേര്-
ത്തൊപ്പിച്ചാലുല്പലാക്ഷീ മണികളണിയുമ-
ക്കട്ട നാനാവിനോദം. 6
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞും സുധയൊടെതിരിടും
മന്ദഹാസം പൊഴിഞ്ഞും
നെഞ്ചിൽപ്പാരം വഴിഞ്ഞും മലർവിശിഖരസം
മറ്റതെല്ലാമൊഴിഞ്ഞും
തഞ്ചത്തിൽ 'ക്കട്ട' കൂത്താടിടുമളവിലവൾ-
ക്കിഷ്ടനാം കോന്തബാലൻ -
തഞ്ചാരുദ്വാരമെത്തിപ്പൊലിമയൊടു വിളി-
ച്ചീടിനാനൂരാഗം. 7
കോരപ്പച്ചാരുവന്നെന്നൊരു വലിയ ഭയം
കൊണ്ടുമെയ്യാകമാനം
പാരം വേര്‍ത്തും വിറച്ചും വിവശതകലരും
ജാരനെസ്വൈരമപ്പോൾ
സാരസ്യപ്രൌഢിയോടേ വലിയ നിലവാ-
ക്കുണ്ടിലങ്ങാക്കിവേഗം
ദ്വാരം തട്ടിത്തുറന്നാപ്പുതിയൊരതിഥിയാം
പട്ടരായ്ക്കട്ട വാണാൾ. 8
അന്നേരം വന്നു മുട്ടീ പുതിയൊരുജരം-
ബ്രാഹ്മണൻ ദ്വാരദേശ-
ത്തെന്നേ വൈഷമ്യമെന്നായറയിലമരുമാ-
പട്ടർ വട്ടത്തിലായി
കുന്നേലും കൊങ്കയാളോ പഴയവനെയൊളി-
പ്പിച്ചു തട്ടുംപുറത്തിൽ
പിന്നേ വാതില്ക്കൽനില്ക്കും പുതിയൊരതിഥിയെ
സ്വൈരമായ സൽക്കരിച്ചാൾ. 9
നിലവറയിലൊരുത്തൻ, തട്ടിലോ മറെറാരുത്തൻ,
നലമൊടറയിലന്യൻ, ജാരരീമട്ടു മൂന്നാൾ
ഛലമൊടു മരുവുമ്പോൾ കാന്തനായുള്ള കോരൻ
ചലമിഴിയുടെ പേരും ചൊല്ലി വാതിൽ മുട്ടി. 10
അതുപൊഴുതവളെന്തോ കാതിൽ മന്ത്രിച്ചപോതാ
മുതുകിഴവനതീവ ക്രോധമങ്ങുത്ഭവിച്ചു
അതുലിതതനുകമ്പം പൂണ്ടു പല്ലും കടിച്ചാ-
ചതുരനവളോടേറെ ക്രൂരവാക്യം മുഴക്കി. 11
"പോവിൻസ്വാമി പടിപ്പുറത്തിവിടയോ
തൻകോന്ത, വേണ്ടാമനീ
ദാവന്നൂ വര"നെന്നു ചൊല്ലിയവളാ-
ദ്വാരം തുറന്നീടിനാൾ
"ആവൂ! സ്വാമി കഴിക്കുമെന്റെ കഥയെ-
ന്നായിബ്ഭയപ്പെട്ടുഞാ-
നീവങ്കന്റെ കിടാവുപോയതിനിതെ-
ന്തെന്നോടുമൂപ്പിക്കുവാൻ?" 12
ആ വാമാക്ഷി ചൊടിക്കവേ കിഴവനും
കോപിച്ചുരച്ചാ 'നിതാ
പോവുന്നേനവനെന്റെ ദൃഷ്ടിയിലിനി-
ക്കാണട്ടെ' യെന്നിങ്ങിനെ
ഏവം ചൊന്നതിലുള്ളസാരമറിയാ-
തൊട്ടമ്പരന്നീടുമാ-
പാവം നിന്നിടുമന്തരത്തിലവിട-
ന്നോടീടിനാൻ പട്ടരും. 13
"ഇന്നുച്ചയ്ക്കു കിഴട്ടുപട്ടർ വടികൊ-
ണ്ടക്കോന്തയെത്തല്ലുവാൻ
ചെന്നപ്പോളവനിഗ്ഗൃഹത്തിലഭയം
പ്രാപിച്ചിതുൾബ്ഭീതിയാൽ
വന്നാൽ വന്നതുവന്നുവെന്നുകരുതി
ത്തട്ടിൻപുറത്താക്കി ഞാൻ
മന്ദം, കുട്ടികളോടെനിക്കു കനിവേ-
റീടുന്ന മട്ടല്ലയോ." 14
കട്ടപിന്നെയുമുരച്ചിതു "കേട്ടോ
തട്ടിൽനിന്നിനിയിറങ്ങുക കുട്ടീ!,
പട്ടർ പോയിതിനിവേണ്ട വിഷാദം
കുട്ടിയെത്തൊടുകയില്ലിനിയാരും? 15
പാരംഭ്രമിച്ചുടനിറങ്ങിയ കുട്ടിതന്നെ -
ച്ചാരുസ്മിതത്തോടു പുറത്തുതലോടി തന്വി
കോരപ്പനും കരളലിഞ്ഞു കിടാവുതന്നെ-
സ്സാരസ്യമാര്ന്നു കനിവോടുടനാദരിച്ചു. 16
ഏവമായവരെ രണ്ടുപേരെയുമൊഴിച്ചു
കട്ട മദനാർദ്രമാം
ഭാവമാര്‍ന്നു വരനോടു ചേര്‍ന്നു വളരും
രസേന വിളയാടിനാൾ
ഹാവഭാവമൃദുഹാസപേശലവിലാസ
സുന്ദരമുഖാബ്ജയായ്
ഹാ, വരാംഗിയുളവാക്കിനാളവനു
കാമദോഹദരസാമൃതം. 17
രണ്ടാം ഖണ്ഡം
ഓമൽപ്പയ്യൊളിമേനിയാളുമവൾതൻ
ഭർത്താവുമൊത്താദരാൽ
കാമക്രീഡകൾചെയ്തുലഞ്ഞു വളരെ
ക്ഷീണിച്ചുറങ്ങീടവേ
യാമം തെല്ലുകഴിഞ്ഞപോതൊരുമഹാ
ശബ്ദം ശ്രവിച്ചെത്രയും
ധീമങ്ങിത്തളരുന്നമെയ്യൊടുവരൻ
പെട്ടെന്നെണീറ്റീടിനാൻ. 1
തൻതോളിൽപിടിചേര്ന്ന ബാഹുവിടവേ
വാർകേശിയസ്പഷ്ടമാ-
യെന്തോ വാക്കുകളോതിയങ്ങിനെ പുറം
മാറിക്കിടന്നീടവേ
എന്തോദഗ്രവിചാരവീചിനിരയിൽ
പെട്ടമ്പരന്നെത്രയും
വെന്തോരുള്ളൊടുമാനതാംഗിയെവരൻ
നന്നായുണത്തീടിനാൻ. 2
"നേരം പാതിരയല്ലയോ, നിലവറ -
ക്കുണ്ടിങ്കൽനിന്നെന്തിതി-
ന്നേരം കേട്ടതു ശബ്ദമുൽക്കടതരം,
നന്നെബ്ഭയപ്പെട്ടുഞാൻ "
പാരം ഭീതിയൊടീവിധം വരനുര-
ച്ചീടുമ്പൊളേറെബ്ഭയം-
ചേരുംമാറെഴുനേറ്റു ദീപവുമെരി-
ച്ചാളാക്കയൽക്കണ്ണിയാൾ. 3
'നോക്കാം ഞാനെന്നുചൊന്നാ നിലവറയരികേ
ചെന്നുതന്വംഗിനന്നായ്
നോക്കുമ്പോഴുണ്ടുജാരൻ കദനവിവശനാ-
യങ്ങിരിക്കുന്നു ഭീത്യാ
ആക്കേമച്ചാർ കിടക്കുന്നളവൊരുമരനായ്
ചെന്നുകൂടിശ്ശിരസ്സിൽ
'ത്തക്കിട്ടം' ചാടിപോലും, വലിയവിഷമമായ്
ത്തീര്‍ന്നവൻ വാടിപോലും. 4
അന്നായും നായരും ചേര്ന്നൊരുപിടിവലിയും
തള്ളലും ചെയ്തശേഷം
നന്നായ്ക്കൈകൊണ്ടമര്ത്തീട്ടതിനെ യമപുരി -
ക്കാക്കിപോൽ നായർ മുന്നം,
തന്നാഥന്നുൾഭയം ചേര്‍ത്തൊരു കടുതരമാം
ശബ്ദമീശ്ശബ്ദമാണെ-
ന്നന്നാരീമൊലികണ്ടാപ്പുരുഷനുടെ ചെവി-
ക്കുള്ളിലെന്തോ കഥിച്ചു. 5
പിന്നീടുച്ചത്തിലോതീ വിവശതയൊ'ടതേ'
നിങ്ങളൊന്നിങ്ങുവേഗം
വന്നീടേണം 'വരുന്നുണ്ടൊരു ദിനമിഹ ഗ-
ന്ധര്വ്വനെന്നാപ്പണിക്കർ
ഇന്നാൾനോക്കിപ്പറഞ്ഞാമൊഴിബഹുകണിശം
തന്നെയാണി,യ്യിരിക്കും
പൊന്നീരാളപ്പകിട്ടൊത്തുടലുടയ മഹാൻ
ദിവ്യഗന്ധര്വ്വതുല്യൻ.? 6
കേട്ടു കേട്ടീലിതെന്നായവനുടനെ പിട-
ഞ്ഞോടിയങ്ങെത്തിയത്തൽ-
പ്പെട്ടോരാ നായർമന്ദം നിലവറയിലെഴും
ദിവ്യനെക്കൈവണങ്ങി
"ആട്ടേ സത്യം പറഞ്ഞീടണമുട, നിവിടു-
ന്നാരുവാനിങ്ങു വന്നീ
മട്ടിൽ പ്രത്യക്ഷമാവാനിതു സമയമഹോ
ഹേതുവെന്താകുമാവോ." 7
എന്നോതിയാ മനുഷ്യനെ-
നന്നായിട്ടൊന്നു തൊഴുതു കോരപ്പൻ,
മന്ദസ്മിതവും ചെയ്താ-
സ്സുന്ദരരൂപൻ പറഞ്ഞിതന്നേരം. 8
ഞാനൊരു ഗന്ധച്ചൻ; സുര-
മാനിനിയാകും തിലോത്തമയെ മുന്നം
ചെന്നു ചതിച്ചു പുണര്‍ന്നേ-
നന്നവളെന്നെശ്ശപിച്ചു കടുകോപാൽ. 9
സുരനാരീശാപത്താൽ
മരനായായ് വാണു ഞാനിതേവരെയും
പരമിന്നായതു തീര്‍ന്നിതു
പരമാനന്ദം മനസ്സിലുളവായി. 10
ഇന്നേ മുതല്ലൂ, ഞാനീ-
മന്ദിരരക്ഷയ്ക്കു വാണിടാമിവിടെ
എന്നും പരദേവതയാ-
യെന്നെപ്പൂജിച്ചു കൊള്ളണം ഭക്ത്യാ. 11
ആഴ്ചകൾ തോറും നല്ലൊരു
നേര്‍ച്ചകളും വെള്ളയും കരിമ്പടവും
വെച്ചെന്നെപ്പൂജിക്കുക
കച്ചേലും മുലയെഴുന്ന സുന്ദരിമാർ'. 12
കോരപ്പച്ചാരീമൊഴി
നേരെന്നോര്ത്തിട്ടതേവിധംതന്ന
ഏറിയ മോദത്തോടാ-
ജ്ജാരനു പൂജകൾ കഴിച്ചു വഴിപോലെ. 13
തട്ടിൻപുറത്തു നല്ലൊരു
കട്ടിലുമെന്നല്ല മെത്തയും തീര്‍ത്തു
ഇഷ്ടരസം പൂജിപ്പാൻ
കട്ടയെയും ചൊല്ലിവിട്ടു കോരപ്പൻ. 14
അന്നേനാൾ തൊട്ടവിടെ രസമായ്
വെള്ളിയാഴ്ചക്കു വിദ്വാൻ
ചെന്നീടാറുണ്ടൊരു തടവതി-
ന്നില്ലഗന്ധർവ്വനോര്ത്താൽ
വന്നീടേറും രസമൊടരികേ
കട്ടയും വാഴുമാറു -
ണ്ടെന്നീവണ്ണം ചതുരകഥയൊ-
ന്നോതുമാറുണ്ടു നാട്ടിൽ. 15
ചാരിത്രശുദ്ധി നിരുപിക്കിലതീവചിത്രം!
ജാരപ്രമാണികളൊഴിഞ്ഞൊരു നേരമില്ലാ-
സാരംഗനേർമിഴി വസിപ്പൊരു മന്ദിരത്തിൽ. 1
പേരായവൾക്കു പറയുന്നിതു 'കട്ട'യെന്നു
സാരം നിനയ്ക്കിലതു വാസ്തവമാണുതാനും
ചേരുന്ന ജാരരെയൊളിച്ചവൾ കട്ടുകട്ടു
നേരസ്ഥയായി മരുവുന്നു വരന്റെ മുമ്പിൽ. 2
നാലഞ്ചുജാരരെയണച്ചു പുണര്ന്നിടാത-
പ്പാലഞ്ചിടും മൊഴിയുറങ്ങുകയില്ല രാവിൽ
ജാലത്തിലാളുകളെയിട്ടു കുടുക്കിടുന്ന-
ശീലത്തിലായവളൊടൊത്തവരാരുമില്ല. 3
കോരപ്പനന്നൊരു ദിനം നിജകാര്യമായി-
ദൂരെഗ്ഗമിച്ചതു ധരിച്ചയലാനൊരുത്തൻ
മാരാര്ത്തിമൂത്തവിടെയന്തിയിലെത്തി മച്ചിൽ-
സ്സാരസ്യമാടുവതിനായി മുതിര്ന്നുപോലും! 4
ക്ഷൌരം കഴിച്ചു കളഭക്കുറിയിട്ടുമെയ്യിൽ
പ്പാരം നറും പരിമളം പൊഴിയുന്നമട്ടിൽ
മാരൻ കരിമ്പുചില ചേർത്തു സദാ വിടുന്ന
കൂരമ്പമേററവളൊടൊത്തു കൊഴുത്തു ജാരൻ. 5
അപ്പച്ചക്കാമനൊന്നിച്ചലർശരസമര-
ത്തിന്നൊരുങ്ങിപ്പുറപ്പെ-
ട്ടുൾപ്പിച്ചേറ്റും വിധത്തിൽസ്സരസമധുരമായ്
സല്ലപിച്ചും ചിരിച്ചും
നൽപ്പിച്ചിപ്പൂമടങ്ങും തനുവതിലതനു-
സ്വാമിതൻ കോമരം ചേര്-
ത്തൊപ്പിച്ചാലുല്പലാക്ഷീ മണികളണിയുമ-
ക്കട്ട നാനാവിനോദം. 6
അഞ്ചിക്കൊഞ്ചിക്കുഴഞ്ഞും സുധയൊടെതിരിടും
മന്ദഹാസം പൊഴിഞ്ഞും
നെഞ്ചിൽപ്പാരം വഴിഞ്ഞും മലർവിശിഖരസം
മറ്റതെല്ലാമൊഴിഞ്ഞും
തഞ്ചത്തിൽ 'ക്കട്ട' കൂത്താടിടുമളവിലവൾ-
ക്കിഷ്ടനാം കോന്തബാലൻ -
തഞ്ചാരുദ്വാരമെത്തിപ്പൊലിമയൊടു വിളി-
ച്ചീടിനാനൂരാഗം. 7
കോരപ്പച്ചാരുവന്നെന്നൊരു വലിയ ഭയം
കൊണ്ടുമെയ്യാകമാനം
പാരം വേര്‍ത്തും വിറച്ചും വിവശതകലരും
ജാരനെസ്വൈരമപ്പോൾ
സാരസ്യപ്രൌഢിയോടേ വലിയ നിലവാ-
ക്കുണ്ടിലങ്ങാക്കിവേഗം
ദ്വാരം തട്ടിത്തുറന്നാപ്പുതിയൊരതിഥിയാം
പട്ടരായ്ക്കട്ട വാണാൾ. 8
അന്നേരം വന്നു മുട്ടീ പുതിയൊരുജരം-
ബ്രാഹ്മണൻ ദ്വാരദേശ-
ത്തെന്നേ വൈഷമ്യമെന്നായറയിലമരുമാ-
പട്ടർ വട്ടത്തിലായി
കുന്നേലും കൊങ്കയാളോ പഴയവനെയൊളി-
പ്പിച്ചു തട്ടുംപുറത്തിൽ
പിന്നേ വാതില്ക്കൽനില്ക്കും പുതിയൊരതിഥിയെ
സ്വൈരമായ സൽക്കരിച്ചാൾ. 9
നിലവറയിലൊരുത്തൻ, തട്ടിലോ മറെറാരുത്തൻ,
നലമൊടറയിലന്യൻ, ജാരരീമട്ടു മൂന്നാൾ
ഛലമൊടു മരുവുമ്പോൾ കാന്തനായുള്ള കോരൻ
ചലമിഴിയുടെ പേരും ചൊല്ലി വാതിൽ മുട്ടി. 10
അതുപൊഴുതവളെന്തോ കാതിൽ മന്ത്രിച്ചപോതാ
മുതുകിഴവനതീവ ക്രോധമങ്ങുത്ഭവിച്ചു
അതുലിതതനുകമ്പം പൂണ്ടു പല്ലും കടിച്ചാ-
ചതുരനവളോടേറെ ക്രൂരവാക്യം മുഴക്കി. 11
"പോവിൻസ്വാമി പടിപ്പുറത്തിവിടയോ
തൻകോന്ത, വേണ്ടാമനീ
ദാവന്നൂ വര"നെന്നു ചൊല്ലിയവളാ-
ദ്വാരം തുറന്നീടിനാൾ
"ആവൂ! സ്വാമി കഴിക്കുമെന്റെ കഥയെ-
ന്നായിബ്ഭയപ്പെട്ടുഞാ-
നീവങ്കന്റെ കിടാവുപോയതിനിതെ-
ന്തെന്നോടുമൂപ്പിക്കുവാൻ?" 12
ആ വാമാക്ഷി ചൊടിക്കവേ കിഴവനും
കോപിച്ചുരച്ചാ 'നിതാ
പോവുന്നേനവനെന്റെ ദൃഷ്ടിയിലിനി-
ക്കാണട്ടെ' യെന്നിങ്ങിനെ
ഏവം ചൊന്നതിലുള്ളസാരമറിയാ-
തൊട്ടമ്പരന്നീടുമാ-
പാവം നിന്നിടുമന്തരത്തിലവിട-
ന്നോടീടിനാൻ പട്ടരും. 13
"ഇന്നുച്ചയ്ക്കു കിഴട്ടുപട്ടർ വടികൊ-
ണ്ടക്കോന്തയെത്തല്ലുവാൻ
ചെന്നപ്പോളവനിഗ്ഗൃഹത്തിലഭയം
പ്രാപിച്ചിതുൾബ്ഭീതിയാൽ
വന്നാൽ വന്നതുവന്നുവെന്നുകരുതി
ത്തട്ടിൻപുറത്താക്കി ഞാൻ
മന്ദം, കുട്ടികളോടെനിക്കു കനിവേ-
റീടുന്ന മട്ടല്ലയോ." 14
കട്ടപിന്നെയുമുരച്ചിതു "കേട്ടോ
തട്ടിൽനിന്നിനിയിറങ്ങുക കുട്ടീ!,
പട്ടർ പോയിതിനിവേണ്ട വിഷാദം
കുട്ടിയെത്തൊടുകയില്ലിനിയാരും? 15
പാരംഭ്രമിച്ചുടനിറങ്ങിയ കുട്ടിതന്നെ -
ച്ചാരുസ്മിതത്തോടു പുറത്തുതലോടി തന്വി
കോരപ്പനും കരളലിഞ്ഞു കിടാവുതന്നെ-
സ്സാരസ്യമാര്ന്നു കനിവോടുടനാദരിച്ചു. 16
ഏവമായവരെ രണ്ടുപേരെയുമൊഴിച്ചു
കട്ട മദനാർദ്രമാം
ഭാവമാര്‍ന്നു വരനോടു ചേര്‍ന്നു വളരും
രസേന വിളയാടിനാൾ
ഹാവഭാവമൃദുഹാസപേശലവിലാസ
സുന്ദരമുഖാബ്ജയായ്
ഹാ, വരാംഗിയുളവാക്കിനാളവനു
കാമദോഹദരസാമൃതം. 17
രണ്ടാം ഖണ്ഡം
ഓമൽപ്പയ്യൊളിമേനിയാളുമവൾതൻ
ഭർത്താവുമൊത്താദരാൽ
കാമക്രീഡകൾചെയ്തുലഞ്ഞു വളരെ
ക്ഷീണിച്ചുറങ്ങീടവേ
യാമം തെല്ലുകഴിഞ്ഞപോതൊരുമഹാ
ശബ്ദം ശ്രവിച്ചെത്രയും
ധീമങ്ങിത്തളരുന്നമെയ്യൊടുവരൻ
പെട്ടെന്നെണീറ്റീടിനാൻ. 1
തൻതോളിൽപിടിചേര്ന്ന ബാഹുവിടവേ
വാർകേശിയസ്പഷ്ടമാ-
യെന്തോ വാക്കുകളോതിയങ്ങിനെ പുറം
മാറിക്കിടന്നീടവേ
എന്തോദഗ്രവിചാരവീചിനിരയിൽ
പെട്ടമ്പരന്നെത്രയും
വെന്തോരുള്ളൊടുമാനതാംഗിയെവരൻ
നന്നായുണത്തീടിനാൻ. 2
"നേരം പാതിരയല്ലയോ, നിലവറ -
ക്കുണ്ടിങ്കൽനിന്നെന്തിതി-
ന്നേരം കേട്ടതു ശബ്ദമുൽക്കടതരം,
നന്നെബ്ഭയപ്പെട്ടുഞാൻ "
പാരം ഭീതിയൊടീവിധം വരനുര-
ച്ചീടുമ്പൊളേറെബ്ഭയം-
ചേരുംമാറെഴുനേറ്റു ദീപവുമെരി-
ച്ചാളാക്കയൽക്കണ്ണിയാൾ. 3
'നോക്കാം ഞാനെന്നുചൊന്നാ നിലവറയരികേ
ചെന്നുതന്വംഗിനന്നായ്
നോക്കുമ്പോഴുണ്ടുജാരൻ കദനവിവശനാ-
യങ്ങിരിക്കുന്നു ഭീത്യാ
ആക്കേമച്ചാർ കിടക്കുന്നളവൊരുമരനായ്
ചെന്നുകൂടിശ്ശിരസ്സിൽ
'ത്തക്കിട്ടം' ചാടിപോലും, വലിയവിഷമമായ്
ത്തീര്‍ന്നവൻ വാടിപോലും. 4
അന്നായും നായരും ചേര്ന്നൊരുപിടിവലിയും
തള്ളലും ചെയ്തശേഷം
നന്നായ്ക്കൈകൊണ്ടമര്ത്തീട്ടതിനെ യമപുരി -
ക്കാക്കിപോൽ നായർ മുന്നം,
തന്നാഥന്നുൾഭയം ചേര്‍ത്തൊരു കടുതരമാം
ശബ്ദമീശ്ശബ്ദമാണെ-
ന്നന്നാരീമൊലികണ്ടാപ്പുരുഷനുടെ ചെവി-
ക്കുള്ളിലെന്തോ കഥിച്ചു. 5
പിന്നീടുച്ചത്തിലോതീ വിവശതയൊ'ടതേ'
നിങ്ങളൊന്നിങ്ങുവേഗം
വന്നീടേണം 'വരുന്നുണ്ടൊരു ദിനമിഹ ഗ-
ന്ധര്വ്വനെന്നാപ്പണിക്കർ
ഇന്നാൾനോക്കിപ്പറഞ്ഞാമൊഴിബഹുകണിശം
തന്നെയാണി,യ്യിരിക്കും
പൊന്നീരാളപ്പകിട്ടൊത്തുടലുടയ മഹാൻ
ദിവ്യഗന്ധര്വ്വതുല്യൻ.? 6
കേട്ടു കേട്ടീലിതെന്നായവനുടനെ പിട-
ഞ്ഞോടിയങ്ങെത്തിയത്തൽ-
പ്പെട്ടോരാ നായർമന്ദം നിലവറയിലെഴും
ദിവ്യനെക്കൈവണങ്ങി
"ആട്ടേ സത്യം പറഞ്ഞീടണമുട, നിവിടു-
ന്നാരുവാനിങ്ങു വന്നീ
മട്ടിൽ പ്രത്യക്ഷമാവാനിതു സമയമഹോ
ഹേതുവെന്താകുമാവോ." 7
എന്നോതിയാ മനുഷ്യനെ-
നന്നായിട്ടൊന്നു തൊഴുതു കോരപ്പൻ,
മന്ദസ്മിതവും ചെയ്താ-
സ്സുന്ദരരൂപൻ പറഞ്ഞിതന്നേരം. 8
ഞാനൊരു ഗന്ധച്ചൻ; സുര-
മാനിനിയാകും തിലോത്തമയെ മുന്നം
ചെന്നു ചതിച്ചു പുണര്‍ന്നേ-
നന്നവളെന്നെശ്ശപിച്ചു കടുകോപാൽ. 9
സുരനാരീശാപത്താൽ
മരനായായ് വാണു ഞാനിതേവരെയും
പരമിന്നായതു തീര്‍ന്നിതു
പരമാനന്ദം മനസ്സിലുളവായി. 10
ഇന്നേ മുതല്ലൂ, ഞാനീ-
മന്ദിരരക്ഷയ്ക്കു വാണിടാമിവിടെ
എന്നും പരദേവതയാ-
യെന്നെപ്പൂജിച്ചു കൊള്ളണം ഭക്ത്യാ. 11
ആഴ്ചകൾ തോറും നല്ലൊരു
നേര്‍ച്ചകളും വെള്ളയും കരിമ്പടവും
വെച്ചെന്നെപ്പൂജിക്കുക
കച്ചേലും മുലയെഴുന്ന സുന്ദരിമാർ'. 12
കോരപ്പച്ചാരീമൊഴി
നേരെന്നോര്ത്തിട്ടതേവിധംതന്ന
ഏറിയ മോദത്തോടാ-
ജ്ജാരനു പൂജകൾ കഴിച്ചു വഴിപോലെ. 13
തട്ടിൻപുറത്തു നല്ലൊരു
കട്ടിലുമെന്നല്ല മെത്തയും തീര്‍ത്തു
ഇഷ്ടരസം പൂജിപ്പാൻ
കട്ടയെയും ചൊല്ലിവിട്ടു കോരപ്പൻ. 14
അന്നേനാൾ തൊട്ടവിടെ രസമായ്
വെള്ളിയാഴ്ചക്കു വിദ്വാൻ
ചെന്നീടാറുണ്ടൊരു തടവതി-
ന്നില്ലഗന്ധർവ്വനോര്ത്താൽ
വന്നീടേറും രസമൊടരികേ
കട്ടയും വാഴുമാറു -
ണ്ടെന്നീവണ്ണം ചതുരകഥയൊ-
ന്നോതുമാറുണ്ടു നാട്ടിൽ. 15