ശിവനേ! സുഖ ദുഃഖമിശ്രമാം
ഭുവനേ സർവ്വവു;മില്ല സംശയം;
എവനേതു നിലയ്ക്കിരിയ്ക്കിലും
ഭുവനേവം കളിയാക്കുമീശ്വരൻ. 1
മലയാളിജനത്തെയൊക്കെയീ-
നിലയാപത്തിലുമല്പമെങ്കിലും
ഉലയാതെ ഭരിച്ച വഞ്ചിഭൂ-
വലയാധീശകുലം ക്ഷയിച്ചുതേ. 2
അവനീശരിലാദ്യബീയെയാ-
യവനീ വഞ്ചികുലൈകധീവരൻ
ഭവവാർദ്ധിയിലാണ്ടു കഷ്ടമേ
നവമാര്ത്താണ്ഡൗപൻ മറഞ്ഞുതേ. 3
പെരുതഭ്യുദയം കൊതിച്ചിടും
തിരുവാങ്കൂറിതിനാലിടിഞ്ഞുപോയ്;
ഒരുവന്നഭിവൃദ്ധികാലമേ
വരുമാപതിദുഃഖമല്ലയോ? 4
ഇതിലും വലുതെന്തു ദുഃഖമാ-
ണിതി ചിന്തിയ്ക്കുമിടയ്ക്കു ദൈവമേ!
മതിമാൻ ചതയം യുവക്ഷമാ-
പതിയും നാടുവെടിഞ്ഞു കഷ്ടമേ. 5
സഹജൻറെ വിയോഗമിങ്ങു ദു -
സ്സഹമെന്നീയുവരാജനഗ്രജൻ
ഇഹലോകമുടൻ വെടിഞ്ഞവാ-
റിഹ നാട്ടാർനിലയോര്ത്തതില്ലയോ! 6
സഹജാതനയത്രയത്തൊടീ-
സ്സഹസാ പെട്ട വിയോഗ സങ്കടം
സഹിയാഞ്ഞു കുഴങ്ങി നിശ്ചയം
മഹിയാണ്ടീടിന വഞ്ചിരാജ്ഞിയാൾ 7
വ്യസനത്തിനു മേലെ വന്നിടും
വ്യസനം ദുസ്സഹമെന്നിരിയ്ക്കിലും
പ്രസഭവ്യസനാത്തിമൂർഛയിൽ
പ്രസരിയ്ക്കും മരണം മഹാസുഖം. 8
അനുജത്തിയിലുത്ഭവിച്ചൊരി-
ത്തനുജന്മാര്ക്കനുയാത്രയായുടൻ
മനുജേശ്വരി ലക്ഷ്മി റാണിയും
ദനുജേന്ദ്രാരിപുരം കരേറിനാൾ. 9
പരലോകനിവാസമേററവും
പരമാനന്ദമിവര്ക്കു നൽകിലും
പരമീ നിജനാട്ടുകാർക്കെഴും
പരമാത്തിസ്മൃതി വിട്ടുപോകുമോ? 10
അതിവത്സലയായ് നിജാത്മജ -
സ്ഥിതി കാണുന്നൊരു വഞ്ചിനായികേ!
മതിയിൽ 'പ്രിയ കേരളാ'കലാ-
കൃതിയുംകൂടി നിനച്ചിടേണമേ. 11
കവി കേരളവമ്മദേവനാ-
മവിടുത്തെ പ്രണയൈകഭാജനം
അവിനാശിവിയോഗസങ്കടേ
ഭൂവി ജീവച്ശവമായി നിശ്ചയം. 12
കുലനാശമിവണ്ണമിങ്ങു സം-
കുലദുഃഖത്തൊടു കണ്ടുകൊണ്ടഹോ!
കുലശേഖരരാമരാജ,നാ -
കുലനായ് നില്പതുമോര്ത്തിടേണമേ. 13
പ്രജകൾക്കതിയായ സങ്കടം
നിജവിശ്ലേഷവശാലുദിപ്പതും
സജനപ്രിയയായ സജ്ജന-
വ്രജനാഥേ! നിരുപിച്ചിടേണമേ. 14
"ഭജനം സുഖദായി" നി"ങ്കലി❞-
പ്രജകൾക്കെന്നതു നഷ്ടമാംവിധം'
സ്വജനങ്ങളെ വിട്ടു വാനിൽ നീ
വിജയിക്കുന്നിതു വഞ്ചിനായികേ! 15
ഭവതിയ്ക്കയി വഞ്ചിനായികേ !
ഭവതിഗ്മാര്ത്തി നശിച്ചുവെങ്കിലും
അവശപ്രജകൾക്കുവേണ്ടിയൊ
ന്നവതാരക്രിയ ചെയ്ത വീണ്ടുമേ. 16
പൊറുതിയ്ക്കിന്റെ ദത്തെടുത്ത നിൻ
ചെറുപൈതങ്ങൾ വളര്ന്നു വന്നുടൻ
ചെറുമന്നയി ദേവി! ലക്ഷ്മി! നീ
ചെറുപൈതൽത്തിരുമേനിയാവണേ. 17
ഭുവനേ സർവ്വവു;മില്ല സംശയം;
എവനേതു നിലയ്ക്കിരിയ്ക്കിലും
ഭുവനേവം കളിയാക്കുമീശ്വരൻ. 1
മലയാളിജനത്തെയൊക്കെയീ-
നിലയാപത്തിലുമല്പമെങ്കിലും
ഉലയാതെ ഭരിച്ച വഞ്ചിഭൂ-
വലയാധീശകുലം ക്ഷയിച്ചുതേ. 2
അവനീശരിലാദ്യബീയെയാ-
യവനീ വഞ്ചികുലൈകധീവരൻ
ഭവവാർദ്ധിയിലാണ്ടു കഷ്ടമേ
നവമാര്ത്താണ്ഡൗപൻ മറഞ്ഞുതേ. 3
പെരുതഭ്യുദയം കൊതിച്ചിടും
തിരുവാങ്കൂറിതിനാലിടിഞ്ഞുപോയ്;
ഒരുവന്നഭിവൃദ്ധികാലമേ
വരുമാപതിദുഃഖമല്ലയോ? 4
ഇതിലും വലുതെന്തു ദുഃഖമാ-
ണിതി ചിന്തിയ്ക്കുമിടയ്ക്കു ദൈവമേ!
മതിമാൻ ചതയം യുവക്ഷമാ-
പതിയും നാടുവെടിഞ്ഞു കഷ്ടമേ. 5
സഹജൻറെ വിയോഗമിങ്ങു ദു -
സ്സഹമെന്നീയുവരാജനഗ്രജൻ
ഇഹലോകമുടൻ വെടിഞ്ഞവാ-
റിഹ നാട്ടാർനിലയോര്ത്തതില്ലയോ! 6
സഹജാതനയത്രയത്തൊടീ-
സ്സഹസാ പെട്ട വിയോഗ സങ്കടം
സഹിയാഞ്ഞു കുഴങ്ങി നിശ്ചയം
മഹിയാണ്ടീടിന വഞ്ചിരാജ്ഞിയാൾ 7
വ്യസനത്തിനു മേലെ വന്നിടും
വ്യസനം ദുസ്സഹമെന്നിരിയ്ക്കിലും
പ്രസഭവ്യസനാത്തിമൂർഛയിൽ
പ്രസരിയ്ക്കും മരണം മഹാസുഖം. 8
അനുജത്തിയിലുത്ഭവിച്ചൊരി-
ത്തനുജന്മാര്ക്കനുയാത്രയായുടൻ
മനുജേശ്വരി ലക്ഷ്മി റാണിയും
ദനുജേന്ദ്രാരിപുരം കരേറിനാൾ. 9
പരലോകനിവാസമേററവും
പരമാനന്ദമിവര്ക്കു നൽകിലും
പരമീ നിജനാട്ടുകാർക്കെഴും
പരമാത്തിസ്മൃതി വിട്ടുപോകുമോ? 10
അതിവത്സലയായ് നിജാത്മജ -
സ്ഥിതി കാണുന്നൊരു വഞ്ചിനായികേ!
മതിയിൽ 'പ്രിയ കേരളാ'കലാ-
കൃതിയുംകൂടി നിനച്ചിടേണമേ. 11
കവി കേരളവമ്മദേവനാ-
മവിടുത്തെ പ്രണയൈകഭാജനം
അവിനാശിവിയോഗസങ്കടേ
ഭൂവി ജീവച്ശവമായി നിശ്ചയം. 12
കുലനാശമിവണ്ണമിങ്ങു സം-
കുലദുഃഖത്തൊടു കണ്ടുകൊണ്ടഹോ!
കുലശേഖരരാമരാജ,നാ -
കുലനായ് നില്പതുമോര്ത്തിടേണമേ. 13
പ്രജകൾക്കതിയായ സങ്കടം
നിജവിശ്ലേഷവശാലുദിപ്പതും
സജനപ്രിയയായ സജ്ജന-
വ്രജനാഥേ! നിരുപിച്ചിടേണമേ. 14
"ഭജനം സുഖദായി" നി"ങ്കലി❞-
പ്രജകൾക്കെന്നതു നഷ്ടമാംവിധം'
സ്വജനങ്ങളെ വിട്ടു വാനിൽ നീ
വിജയിക്കുന്നിതു വഞ്ചിനായികേ! 15
ഭവതിയ്ക്കയി വഞ്ചിനായികേ !
ഭവതിഗ്മാര്ത്തി നശിച്ചുവെങ്കിലും
അവശപ്രജകൾക്കുവേണ്ടിയൊ
ന്നവതാരക്രിയ ചെയ്ത വീണ്ടുമേ. 16
പൊറുതിയ്ക്കിന്റെ ദത്തെടുത്ത നിൻ
ചെറുപൈതങ്ങൾ വളര്ന്നു വന്നുടൻ
ചെറുമന്നയി ദേവി! ലക്ഷ്മി! നീ
ചെറുപൈതൽത്തിരുമേനിയാവണേ. 17