വിഷയാനുക്രമണിക
ഒന്നാംസര്ഗ്ഗം (കേരളപ്രതിഷ്ഠ)
ഉല്പത്തി
ഭൂസ്ഥിതി
പഴക്കം
പൂവ്വനിവാസികളും നായന്മാരും
ആദ്യബ്രാഹ്മണർ
നമ്പൂരിമാർ
ജന്മി - അടിയാൻ - കുടിയാൻ
എമ്പ്രാന്മാർ
കേരളവിഭാഗം
ആചാരവും ഭാഷയും
ദേശവിഭാഗം
ഗ്രാമവിഭാഗം
പലജനങ്ങൾ
മലയാളാചാരവിശേഷങ്ങൾ
ഒന്നാംസര്ഗ്ഗം (കേരളപ്രതിഷ്ഠ)
ഉല്പത്തി
ഭൂസ്ഥിതി
പഴക്കം
പൂവ്വനിവാസികളും നായന്മാരും
ആദ്യബ്രാഹ്മണർ
നമ്പൂരിമാർ
ജന്മി - അടിയാൻ - കുടിയാൻ
എമ്പ്രാന്മാർ
കേരളവിഭാഗം
ആചാരവും ഭാഷയും
ദേശവിഭാഗം
ഗ്രാമവിഭാഗം
പലജനങ്ങൾ
മലയാളാചാരവിശേഷങ്ങൾ
രണ്ടാംസര്ഗ്ഗം (നമ്പൂരിരാജ്യഭരണം)
സ്വധര്മ്മം
കാറുകൾ
അമ്പലങ്ങള്
ഊരാഴ്മ
പ്രവൃത്തികൾ
ഭരണരീതികൾ
സൈന്യങ്ങൾ
തൊഴിലുകൾ
സംഘം
ഉപജീവനവും പ്രവൃത്തിയും
വിദ്യാഭ്യാസം
ബുദ്ധമതവര്ദ്ധന
മഹാസഭയും മാമാങ്കവും
സഭാനിശ്ചയങ്ങൾ
മറ്റുമതക്കാരോടുള്ള നില
മൂന്നാംസര്ഗ്ഗം (പെരുമാൾ ഭരണം)
നമ്പൂരിഭരണത്തിന്റെ അധഃപതനം
1-ാം പെരുമാൾ
പെരുമാൾവാഴ്ച ക്രമം
ആദിപ്പെരുമാളുടെ കുലം
ഭരണം
2-ാം പെരുമാൾ
ചില ജാതിവിഭാഗം
2-ാം പെരുമാളുടെ വംശം
5 വരെ പെരുമാക്കന്മാർ
6-ാം പെരുമാൾ
7-ാം പെരുമാളും വംശവും
8 മുതൽ 10 വരെ പെരുമാക്കന്മാർ
11-ാം പെരുമാൾ
12 മുതൽ 14 വരെ പെരുമാക്കന്മാർ
പള്ളിവാണപ്പെരുമാൾ
മയൂരവമ്മപ്പെരുമാൾ
ചെങ്ങുറ്റപ്പെരുമാൾ
ഹരിശ്ചന്ദ്രപ്പെരുമാൾ
ഹരിശ്ചന്ദ്രവംശം
ഭാസ്കരരവിവർമ്മപ്പെരുമാൾ
ഓണം
മറ്റു പരിഷ്കാരങ്ങൾ
തോലൻ
വാതുപട്ടേരി
പെരുമാളുടെ മതാന്തരസ്വീകാരം
പെരുമാൾവാഴ്ചയുടെ അവസാനം
നാലാംസര്ഗ്ഗം (ഏറാടുപെരുമ്പടപ്പുവാഴ്ച)
ഒടുവിലെ പെരുമാളുടെ വംശം
പെരുമാളവരോധം നിർത്തിയത്
ഭൂവിഭാഗം
മരുമക്കൾക്കുള്ള ഭാഗം
സാമന്തന്മാര്ക്കുള്ള ഭാഗം
ഒരു വിശേഷഭാഗം
സര്വ്വസ്വപരിത്യാഗം
ബൌദ്ധവിഹാരം
മഹാസഭയുടെ ഉടവ്
നിലവാടുനില്പ്
നമ്പൂരിമാരുടെ നില
മേഴത്തോൾ അഗ്നിഹോത്രി
അഗ്നിഹോത്രിയുടെ അനുജന്മാർ
വരാഹമൂർത്തിയെ ചുട്ടുപൊട്ടിച്ചത്
സാമൂതിരിയുടെ ഉയര്ച്ച
നെടുങ്ങനാട് നേടിയത്
സാമൂതിരിയുടെ പെരുമാൾവാഴ്ച
മഹമ്മദുമതക്കയറ്റം
ഏറാടുപെരുമ്പടപ്പുവിരോധമൂലം
അഞ്ചാംസര്ഗ്ഗം (കൂമത്സരം)
പന്നിയൂർകൂറിന്റെ കയറ്റം
ശുകപുരംകൂറിന്റെ ഉന്നതി
പെരുമ്പടപ്പുമൂപ്പിലെ ആലോചന
കിരീടധാരണം
മാമാങ്കയാത്ര
പെരുമാൾ വാഴ്ച
നീലവാടുനില്പ്
മാമാങ്കകാഴ്ച
മാടരാജപെരുമാൾവാഴ്ച
സാമൂതിരിയുടെ തന്ത്രങ്ങൾ
പരക്കെ നാട്ടിലെ സ്ഥിതി
ശ്രീശങ്കരാചാര്യർ
കേരളം.
ഒന്നാംസര്ഗ്ഗം.
(കേരള പ്രതിഷ്ഠ)
കന്യാകുമാരീക്ഷിതിയാദിയായ്ഗ്ഗോ-
കര്ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവർ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.
ഉൽപത്തി.
ശ്രീഭാഗ്ഗവൻ പണ്ട് തപഃപ്രഭാവ-
സ്വാഭാവികപ്രൌഢിമദോര്ബ്ബലത്താൽ
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേൾപ്പൂ
വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുര്യന്നോ
മുൻകാലമീക്കേരളകൊങ്കണങ്ങൾ
മൺകാഴ്ചയായെന്നു ചിലര്ക്കു പക്ഷം.
ഇക്ഷോണി മുൻകാലമിടയ്ക്കൊരുഗ്ര-
വിക്ഷോഭണംകൊണ്ടുളവായതെങ്കിൽ
ഇക്ഷോഭയോഗത്തിനു ദീഘദർശി
പ്രക്ഷോഭണൻ ഭാര്ഗ്ഗവനാം പ്രമാണം.
ഭൂസ്ഥിതി.
അച്ചൊല്ലെഴും ഭാര്ഗ്ഗവഭൂമിയിങ്കൽ-
വെച്ചൊന്നു തെക്കേപ്പുറമുള്ള ഭാഗം
ഇച്ചൊന്ന ഗോകര്ണ്ണുകുമാരികാന്തം
നൽച്ചൊല്ലെടും കേരളഭൂമിഭാഗം.
ഇക്കണ്ട ഭൂമിക്കു കിഴക്കര്തിക്കായ്
ച്ചൊൽക്കൊണ്ട് സഹ്യന്മല കോട്ടപോലെ
അക്കുന്നിനും മേൽ മലയാദ്രിയുണ്ടു
നിൽക്കുന്നു നൽക്കൊത്തളമെന്നപോലെ.
തെക്കും വടക്കും കടൽ മുട്ടുമഗ്ര-
മൊക്കുന്നൊരീപ്പശ്ചിമശൈലഘട്ടം
നൽക്കുന്നു വില്ലന്നലഞാണുലച്ചു
കൈക്കുള്ള വിൽപോലെ വളഞ്ഞു കാണൂ.
കുന്നും പയോരാശിയുമൊത്തു രക്ഷി-
ക്കുന്നുണ്ടു വേണ്ടാത്തവർ കേറിടാതേ
എന്നും കളിപ്പാൻ മലയാളിമാതർ
നിന്നുള്ളൊരീക്കേരളമണ്ഡലത്തേ.
പഴക്കം
രാമായണം ഭാരതവും പുരാണ-
സാമാന്യവും തീർത്ത മഹഷിമാരും
ഈ മാന്യമാം കേരളമെന്നു മുഖ്യ-
പ്രാമാണ്യമോടുണ്ട് പറഞ്ഞിരിപ്പൂ.
ഈ മൂലശൈലാബ്ധിതടത്തിലല്ലോട്ടു
ജീമൂതവാഹാഭിധബോധിസത്വൻ
സാമോദമാത്മാവിനെ നാഗയോഗ-
ക്ഷേമോദയാര്ത്ഥം ഗരുഡന്നു നൽകീ.
അന്നേമുതൽക്കീ മലയാളവാസം
നന്നേറെയെന്നോര്ത്തിഹ നാഗലോകം
വന്നേറി വാഴുന്നിതു കാവുതോറു-
മിന്നവരയ്ക്കുണ്ടൊരു പൂജ്യഭാവം.
സര്പ്പാധിവാസത്തിനു യോഗ്യമാമ്മാ-
റിപ്പാരിടം പണ്ടു പെരുത്തുകാലം
മുല്പാടു വള്ളിച്ചെടിമാമരങ്ങൾ
നില്ലായ് നെടുങ്കാടു പിടിച്ചിരുന്നൂ.
പൂവ്വനിവാസികളും നായന്മാരും
സഹ്യാദ്രി വാണും മലായാദ്രി വാണും
ഗൃഹ്യാശ പോക്കും നരരൊത്തു മുന്നം
ഗുഹ്യാത്മരൂപം ഫണീവീരർ പാണി
ഗൃഹ്യാംഗരായ്ക്കുതമ്മിലിണങ്ങിപോലും.
നാഗങ്ങൾ കാടേറീന മാനുഷീസം-
യോഗങ്ങളാൽത്തീത്തൊരു മീശ്രവംശം
ഭാഗത്തിരിപ്പറ്റു ലയിച്ചു നായർ -
യോഗത്തിലെന്നുണ്ടു ചിലര്ക്കു പക്ഷം
ആക്കുന്നിലന്നാ നരനാഗയോഗാൽ
വായ്ക്കുന്നിനത്തിൽച്ചിലർ കൂടിയാലും
ഓര്ക്കും വിധൌ കാട്ടിൽ മരച്ചുവട്ടിൽ
പാടും വെറും കാടർകളായിരിക്കാം.
സപ്രാര്ത്ഥനം നാഗസമര്ച്ച ചെയ്യു-
മിപ്രാകൃതദ്രാവിഡനായർവര്ഗ്ഗം
വിപ്രാഗത്തിന്നു പെരുത്തു മുമ്പും
സ്വപ്രാഭവം കാട്ടിയിരുന്നുപോലും
ആദ്യബ്രാഹ്മണർ.
പണ്ടവമബ്ഭാര്ഗ്ഗവരാമദൃഷ്ടി-
കൊണ്ട് വെളിപ്പെട്ടൊരു ഭൂമിഭാഗം
കണ്ടേടമെല്ലാം നെടുകാടുകെട്ടി-
ക്കൊണ്ടേറെ മിത്രസ്ഥിതിയിൽ കിടന്നൂ.
ജനങ്ങൾ. ഇവരെയും നാഗങ്ങൾ എന്നുപറയും.
ആരണ്യകഷ്ടസ്ഥിതിതന്റെ ഭൂമി-
ക്കാരണ്യകൻ മാമുനി കണ്ടൊരിക്കൽ
കാരുണ്യമുൾക്കൊണ്ടിതു നേരെയാക്കാൻ
താരുണ്യമുത്സാഹബലത്തിലേന്തി
ആ രാമനോരോരീടമാര്യവംശ-
ക്കാരായെഴും ബ്രാഹ്മണരെത്തരത്തിൽ
സ്വൈരാധിവാസത്തിനുകൊണ്ടു വന്നീ-
പ്പാരായവക്കായ്മരുമെന്നിരുത്തീ
പാര്ക്കുന്നതിന്നാ ദ്വിജർ കാടുവെട്ടി-
നീക്കുമ്പൊൾ നാഗങ്ങളിടഞ്ഞെര്തിക്കും
ആര്ക്കും കുടുംബസ്ഥിതി നാശമാക്കി-
ത്തീര്ക്കും ജനത്തോടു രസിപ്പതുണ്ടോ.
വീരാഹീജന്മാർ നരർ മുൻകുടുമ്മ-
ക്കാരായിരിക്കാം ഫണമുള്ളപോലേ
നേരായീണങ്ങുന്നവരോടഹീന്ദ്രർ
വൈരാനുബന്ധം കരുതാറുമില്ല.
ഇച്ചേലു കണ്ടാദ്വിജർ മുൻകുടുമ്മ
വെച്ചേവരും നാഗഗണാന്തരത്തിൽ
ഉൾച്ചേർന്നു നോക്കീ തൊഴിലിൽ പ്പിഴച്ചാ-
ലിച്ചെയ്ത വേഷാകൃതി കാര്യമാമോ.
ഘോരാഹീവര്ഗ്ഗത്തെ വശപ്പെടുത്താൻ
പോരാഞ്ഞുടൻ വന്നവഴിക്കു പോയീ
ചേരാദി രാജ്യത്തിലെ മുൻകുടുമ്മ -
ക്കാരായിടും ബ്രാഹ്മണരീവകക്കാർ.
നമ്പൂരിമാർ.
വേണ്ടും തപസ്സത്യദയാദിധാര്മ്മം
പൂണ്ടും പുരാണാഗമബോധമാണ്ടും
നീണ്ടുള്ള ധീയാണ്ടവരെ ക്രമത്തിൽ
വീണ്ടും വരുത്തി ഭൃഗുവീരരാമൻ.
ഈയാര്യപുണ്യര്ഷിവരാന്വയക്കാർ
ധീയാൽ നയം കണ്ടരുളും മഹാന്മാർ
ജായാത്മഭൂദാസജനങ്ങളൊത്തു
പോയാർ മുനീന്ദ്രോക്തവനങ്ങൾ തോറും
കണ്ടേടമോരോ വനഭൂവിൽ വാണു-
ങ്കൊണ്ടേ പുരാണാഹീഗണാധിവാസം
കണ്ടറെ മാനിച്ചവർ പൂജചെയ്തൂ
പണ്ടേ വടക്കൻമുനിമാർ കണക്കേ
ഈക്കൂട്ടർ നാഗങ്ങളെയാദരിച്ചു-
മാക്കൂട്ടുവര്ഗ്ഗത്തെയിണക്കിവെച്ചും
ഊക്കൂര്ജ്ജിതപ്പെട്ടുവരുംവരയ്ക്കും
നോക്കൂ നയം കാട്ടുപുറത്തു പാർത്തൂ.
ആവുന്നതും നന്ദികലര്ന്നു പാമ്പും
കാവുള്ളിടത്തും വനദൈവതങ്ങൾ
മേവുന്നിടത്തും പതിവായ് വണങ്ങി-
പ്പോവുന്ന മട്ടായവരാദരിച്ചൂ.
എന്നല്ലഹോ പൂര്വ്വനിവാസികൾക്കും
നന്നല്ലലേല്ക്കില്ലിവരിപ്രകാരം
തൻനല്ല ശീലംവഴി നന്മകൂട്ടി
വന്നല്ലകറ്റീട്ടരുളി തെളിച്ചം.
നമ്മിൽച്ചിരം പൂരിതമാക്കി നന്മ
നമ്പൂരിമാരീ ദ്വിജരെമ്പിരാന്മാർ
തമ്മിൽ പ്രിയപ്പെട്ടിതീ മുൻജനങ്ങൾ
സമ്പൂര്ണ്ണയോഗത്തോടിണങ്ങിപോലും.
സര്പ്പാലയ്ക്കാവുകൾ കണ്ടൊഴിച്ചി-
ട്ടിപ്പാരിടത്തിൽപ്പടർകാടുവെട്ടി
അപ്പാഴ്മരം കൊണ്ടു ഗൃഹങ്ങൾ തീർത്തു
ചില്പാടു വിപ്രോത്തമർ താമസിപ്പാൻ.
ജന്മി - അടിയൻ - കുടിയാൻ.
ഈവണ്ണമോരോരിടുമില്ലമൂഴി-
ദേവര്ക്കു സിദ്ധിച്ചിതവര്ക്കു പിന്നേ
ഏവം ഗൃഹത്തിൽക്കുലജന്മമായി-
താ വംശജന്മാര്ക്കതു ജന്മഭൂമി
വര്ജ്ജ്യപ്രദേശങ്ങളൊഴിച്ചകത്തി-
ട്ടജ്ജന്മഭൂമിക്കതിർ കാടുവെട്ടി
സജ്ജപ്രയത്നം വലുതാക്കി വീണ്ടു-
മിജ്ജന്മവമ്പുള്ള മഹീസുരന്മാർ.
തങ്ങൾക്കെഴും ഭൃത്യജനങ്ങളെക്കൊ-
ണ്ടിങ്ങക്കൊടുങ്കാടിട പാദമാക്കി
ഭംഗം വരാത്മേ നിഗമപ്രസക്തം
മംഗല്യവിത്തിൻകൃഷിയും നടത്തീ.
ആ വിപ്രർ പിന്നീടടിയാര്ക്കു ജന്മ-
ഭൂവിങ്കലേ വീടിനിടം കൊടുത്തൂ
ആവിര്മ്മുദാ തന്നുടയോർകളെന്നു-
ഭാവിച്ചു സേവിപ്പവർ പാല്യരല്ലോ.
കാടങ്ങു നാടാക്കിവരും ശ്രമത്തിൽ
കൂടപ്രയത്നിച്ച സഹായികൾക്കും
കേടറ്റ മട്ടിൽക്കുടിവെച്ചു പാര്ക്കാം
പാടം തിരിച്ചിട്ടു കൃഷിപ്പണിക്കും.
ജന്മാവകാശം കുടിയായ്മയെന്ന-
ല്ലാമ്മാര്ക്കുമേ മൂന്നടിയായ്മമട്ടും
ഇത്താതിരിക്കാണുളവായതെന്നു
സന്മാന്യർ പണ്ടുള്ളവർ കണ്ടിരിപ്പൂ.
കാടേ നമുക്കാശ്രയമെന്നുവെച്ചു
പാടേ കിടക്കും വനവാസികൾക്കും
'വീടേറ്റുവാൻ കാട്ടുമരങ്ങൾ വെട്ടി-
ക്കൂടേ നമുക്കെ'ന്നിവരാശകൂട്ടീ.
പക്ഷേ ദ്വിജന്മാരുടെ കീഴിൽ നില്ക്കാ-
തുൽക്ഷേപമാര്ന്നിട്ടതിനായ് മുതിന്നാൽ
ആക്ഷേപമാമീസ്ഥലമെന്റെ ജന്മ-
വ്യാക്ഷേപഭൂമിക്കകമെന്നെര്തിക്കും.
ആര്ക്കുണ്ടു കാടിന്നുടമത്തമെന്നേ-
റ്റാര്ക്കും പുറങ്കാടരെയാട്ടിമാറ്റാൻ
ആൾക്കൂട്ടമുണ്ടന്തണർകൾക്കിവണ്ണ-
മാക്കൂട്ടർ കാടൊക്കെ വശപ്പെടുത്തി.
ഞങ്ങൾക്കിതേ ഭാര്ഗ്ഗവദത്തഭൂമി-
യിങ്ങന്യനില്ലെള്ളിട ജന്മഭൂമി
ഞങ്ങൾക്കു കീഴിൽ കുടിവെച്ചുപാര്ക്കാ
മിങ്ങന്യരല്ലാതുടമസ്ഥരാകാ.
എന്നായി നമ്പൂരിമഹീസുരന്മാ-
രൊന്നായിണങ്ങും തറയാളരോടും
അന്നാശു താന്താങ്ങടെയാക്കിവെച്ചു
നന്നാക്കി കാടാകിന ഭൂമിഭാഗം.
നേരിൽച്ചുഴിഞ്ഞന്തണർ ചൊല്ലുമില്ല-
പ്പേരിന്റെ ശബ്ദര്ത്ഥവിശേഷമോർത്താൽ
പാരിൽ പ്പെടും കാടിടമാടമൂരീ-
ച്ചേരിക്കനേകം വനമുദ്രകാണാം.
ഓരോ മഹീദേവകുലങ്ങൾ വന്നി-
ങ്ങോരോരിടം കാടുകളിപ്രകാരം
വേരോടെ വൃക്ഷങ്ങൾ മുറിച്ചു ഭൃത്യ-
ന്മാരോടുകൂടിക്കൃഷിഭൂമിയാക്കി.
മുമ്പാദ്യമേ നായർകൾ നേടിവെച്ച
സമ്പാദ്യമോരോ തറയുണ്ടതിങ്കൽ
വമ്പാര്ന്ന കാവുണ്ടതു ദൈവമാക്കി
ത്തമ്പാരുമോരോ തറയോടു ചേർത്തു.
ഈവണ്ണമിക്കോള ദക്ഷീണാര്ദ്ധ-
മാ വന്ന നമ്പൂരിജനം ക്രമത്തിൽ
ഭാവജ്ഞരാകും കുടിയാരൊടൊത്താ-
ണ വശ്യമാംപോലെയെടുത്തതത്രേ.
അക്കാരണത്താൽക്കുടിയാർകൾകൂലി-
ക്കൈക്കാർകളാണെങ്കിലുമൂഴിയിന്മേൽ
ഇക്കാലവും ജന്മികളോടു കാണം
വക്കാണമിട്ടേൽപ്പു ചിരാവകാശം.
എമ്പ്രാന്മാർ.
ഇത്ഥം വടക്കുള്ളൊരു കേരളാര്ദ്ധാ-
മര്ത്ഥജ്ഞരാം മറെറാരിനംദ്വീജന്മാർ
പ്രത്യഗ്രയത്നങ്ങൾ ഫലിക്കുമാത്മ-
കൃത്യത്തിനാൽത്തങ്ങടെയാക്കിവെച്ചൂ
കേരളവിഭാഗം.
പോരേറുമീ വിപ്രർ നടക്കുവെച്ചു
നേരേ പകുത്തിട്ടിതു കേരളത്തേ
പേരേവമിയോ മലനാടിതെന്നും
ചേരേ വടക്കോ തുളുനാടതെന്നും.
നമ്പൂരിമാർ തെക്കുവകുപ്പിൽ മാത്ര-
മെമ്പ്രാന്തിരിക്കൂട്ടർ വടക്കുപങ്കിൽ
മുമ്പേവമാകുന്നു മഹാവിഭാഗ-
സമ്പ്രാപ്തികാല, ദ്വിജവര്ഗ്ഗഭാഗം.
ആചാരവും ഭാഷയും.
ആചാരഭാഷാദികളീസ്ഥലക്കാ-
ക്കാശാവശാൽ വേറുതിരിഞ്ഞുവന്നൂ
ഭൂചാരികൾക്കാത്മസമീപമുള്ളാ-
രാശാസ്ഥിതിച്ഛായ വരാതെപോമോ.
നേരേ കിഴക്കീ മലയാളികൾക്കു
ചേരേണ്ട വർഗ്ഗം തമിഴാളരെന്നാൽ
പാരേഗിരീന്ദ്രം തുളുനാട്ടുകാര്ക്കു
പേരേറ്റ കണ്ണാടരുമായിരിക്കും.
ഭാഷയ്ക്കു ഭേദം മലയായ്മയെന്നും
വൈഷമ്മ്യമൂലം തുളുവെന്നുമായി
വേഷത്തിനും തെല്ലൊരു ഭേദമുണ്ടു
ശേഷം നടപ്പും ശരിയപ്രകാരം.
കണ്ണാടമിശ്രം തുളു, വൻതമിൾച്ചൊൽ-
വര്ണ്ണാനുബദ്ധം മലയായ്മ പക്ഷേ
എണ്ണാവതാം സംസ്കൃതയോഗമൂല-
മണ്ണാവിമാര്ക്കീടുന്നറിവാൻ പ്രയാസം.
ഒക്കും ഫണച്ഛായയിൽ മുൻകുടുമ്മ
വെക്കുന്നതുണ്ടിയൊരു കൂട്ടരെന്നാൽ
തെക്കം വടക്കും ജനമീക്കുടുമ്മ
വെക്കുന്നിടം തെല്ലിട മാറിയത്രേ.
ചുവന്ന വസ്ത്രം മലയാളികൾക്കു
മറെറാന്നു പററില്ല വെളുത്തു വേണം
മുററം നടപ്പിൽത്തുളുനാട്ടിൽ നല്ലാർ
ചിറെറാത്തുടുപ്പു പലവര്ണ്ണവസ്ത്രം.
പാങ്ങില്ല കോരിക്കുളിയിങ്ങു നാട്ടാർ
മുങ്ങിക്കുളിച്ചേ പരിശുദ്ധരാവു
അങ്ങാ വടക്കൻ തലയിൽ കുലസ്ത്രീ
മുങ്ങാതെ നീരാടി വിശുദ്ധിയൽപ്പൂ.
വേറേ നടപ്പിന്നുമിതിൻപ്രകാര-
മോരേ വിശേഷങ്ങൾ തിരിച്ചുകാണാം
കുറേറ്റുമാറീയൊരുകൂട്ടർ മറ്റു-
ള്ളോരേ നയം കൊണ്ടു വശപ്പെടുത്തീ.
ദേശവിഭാഗം.
ഓരോവക ബ്രാഹ്മണർ കാടുകേറീ-
ട്ടോരോരിടം നേടിയ നാൾക്കു മുമ്പും
ചേരോതിയൂരെന്നടവിക്കു കാട-
ന്മാരോതുമിപ്പേർ മലതോറുമിന്നും.
ഊരിന്നു നാട്ടിൽച്ചിലർ ദേശമെന്നും
പേരിട്ടുരയ്ക്കും പതിവായിവന്നു
പാരിച്ച ദേശങ്ങളിൽ നാമഭേദം
പൂരിച്ചമട്ടായി തിരിച്ചുരപ്പാൻ.
ദേശാന്തരംതോറുമെഴും ഗൃഹങ്ങൾ
ക്കാശാനുകൂലം പല പേരുറച്ചൂ
ഭൂശാശ്വതസ്ഥാനികൾ ജന്മിമാരീ-
യാശാന്തരങ്ങൾക്കുടമസ്ഥർതന്നേ.
ഗ്രാമവിഭാഗം
ഈമട്ടിണങ്ങും പല ദേശയോഗ-
ക്ഷേമത്തിനൈക്യം കലരും കണക്കിൽ
ഭൂമണ്ഡലം പണ്ടറുപത്തിനാലായ്
ഗ്രാമങ്ങളെന്നിങ്ങിനെ വേർതിരിച്ചൂ.
ഗ്രാമാന്തരങ്ങൾക്കു കുറിച്ചുവെച്ച
സീമാക്കളോരോ പുഴ തോടു വാടം
ഈ മാതിരിക്കാണു തിരിച്ചതാര്ക്കും
കാഴ്ചാൻ പ്രയാസം പിണയാത്തമട്ടിൽ.
മുപ്പത്തിരണ്ടീ മലനാട്ടിലാണു
മുപ്പത്തിരണ്ടാത്തുളുനാട്ടിലേവം
കെല്പറ്റിടാതുള്ള മഹാവിഭാഗ-
കല്പം സമം ഗ്രാമവിഭാഗയോഗം.
ഗ്രാമങ്ങളിൽത്തന്നെ മഹത്തരങ്ങ-
ളാമട്ടുപഗ്രാമഗണങ്ങൾ കീഴിൽ
സീമയ്ക്കകത്താണു കിടപ്പിവണ്ണ-
മീമന്നിടത്തിൻനില ചേലിലാക്കീ.
ചേലുള്ളൊരീ കേരളമെന്ന പേരു-
പോലും ക്രമത്തിൽത്തുളുമണ്ഡലത്തിൽ
കാലാന്തരങ്കൊണ്ടു നശിച്ചുപോയ-
പോലായി ഭാഗത്തിനിതാണു ദോഷം.
മുൻനാളിലാക്കൊങ്കണകേരളങ്ങ-
ളൊന്നായ രാമക്ഷിതിയായിരുന്നൂ
എന്നാലുമൊട്ടേറെയകന്നു കാര്യ -
മിന്നാരറിഞ്ഞൂ കഥ കേൾവി കെട്ടൂ.
ഈവണ്ണമേ കേരളമുത്തരാര്ദ്ധം
ഭാവം പകർന്നിട്ടു പിരിഞ്ഞു പോയീ
പോവട്ടെയെന്നാലുമൊരര്ദ്ധമിങ്ങു-
ണ്ടേവര്ക്കുമിഷ്ടംമലയാള ഘട്ടം
പല ജനങ്ങൾ
വിപ്രൌഘമേവം കുടികേറിവാണി-
ട്ടിപ്രൌഡി നാട്ടിന്നു പെടുത്തിടുമ്പോൾ
സപ്രശ്രയന്മാർ മലയാളനാട്ടിൽ
ക്ഷിപ്രം പ്രവേശിച്ചു പലേ ജനങ്ങൾ.
ആബ്രഹ്മചണ്ഡാലമനേകജാതി-
യാ ബ്രഹ്മവിൽബ്രാഹ്മണർകൾക്കുകീഴിൽ
ഈബ്ഭൂതലത്തിൽ കുടികേറിവന്നൂ
മേൽബ്ഭൂസുരന്മാരവരേ ഗ്രഹിച്ചൂ
മലയാളാചാരവിശേഷങ്ങൾ.
വന്നെത്തിയോര്ക്കും മലയാളിവൃത്തി-
യന്നത്തെ വിപ്രോത്തമർ നിശ്ചയിച്ചൂ
പിന്നെയ്ക്കൊരാചാരഗണങ്ങളൊന്നാ-
ണെന്നെയ്ക്കുമീക്കൂടിയ ജാതികൾക്കും
മാനോദയം നൽകി നിജപ്രവൃത്തി-
സ്ഥാനോചിതം സര്വ്വജനങ്ങളേയും
താനോര്ത്തു നമ്പൂരിജനം ഗുണാനു-
ദ്ധ്യാനോപചാരത്തോടിണക്കിട്ടു വീണ്ടും.
ആചാരഭേദം തനതാളുകൾക്കു
മാശാപ്രവേശോചിതമായ്വരുത്തീ
നീചാനുബന്ധം ശുഭഹേതുവായാ-
ലേശാനയയ്ക്കായ്ക്കിലതാണു മൌഡ്യം.
താന്നോരൊടും ചേര്ന്നിവർ കര്മ്മയോഗം
താൻനോക്കി നന്നാക്കിയവറ്റിനേയും
ചാര്ന്നോരുമായ്പോലടിയാർ കണക്കെ-
ച്ചേന്നോരുമട്ടാക്കുടിയാർകുലങ്ങൾ
ഓരോ തരത്തിൽപ്പലജാതിയായ്വ -
ന്നോരോ കുടിക്കാര്ക്കു കുലാനുകൂലം
സാരോചിതൌന്നത്യവഴിക്കു വിപ്ര-
ന്മാരോടിണക്കിത്തൊഴിലിട്ടുകെട്ടീ.
കര്മ്മങ്ങളിൽബ്ഭാര്ഗ്ഗവധര്മ്മ ശാസ്ത്ര-
മര്മ്മജ്ഞരാം ബ്രാഹ്മണരിപ്രകാരം
ശര്മ്മം നിരത്തും പല ചിട്ടവട്ടം
ധര്മ്മവ്യവസ്ഥപ്പടിയായ് നടത്തീ
എല്ലാര്ക്കുമൊന്നേ നില മുൻകുടുമ്മ -
യല്ലാതെയില്ലാര്ക്കുമിതാദ്യചിഹ്നം
വല്ലാത്ത ദായസ്ഥിതി ജാതി നോക്കി-
ച്ചെല്ലാവതാക്കി മരുമക്കൾമാര്ഗ്ഗം
നിത്യം കുലസ്ത്രീക്കു വിധിച്ച പാതി-
വ്രത്യം കെടുത്താലവർ പെണ്ണമാണും
സത്യം തെളിഞ്ഞോരുവിധം പുറത്തെ-
യ്ക്കത്യന്തമേ ഭ്രഷ്ടതയേറ്റു പോണം.
ഗാന്ധര്വമാകുന്ന വിവാഹസത്സം-
ബന്ധം പിടിച്ചുള്ള പുനര്വ്വിവാഹം
സ്വാന്തത്തിലിച്ഛിക്കിലവര്ക്കു ചെയ്യാ-
മന്തം കുലത്തിന്നു വരാതിരിപ്പാൻ.
തുല്യാഭിരൂപോച്ചതരാഭിജാത്യ-
രല്ലാതെ പെണ്ണിന്നു പുനര്ച്ചിവാഹം
ശല്യാഭമായ്ച്ചെയ്യരുതീ പ്രവൃത്തി
നല്ലാത്മജോൽപ്പത്തിഫലത്തിനല്ലോ.
ഭാഗം നിഷിദ്ധം തറവാട്ടിലെല്ലാ
യോഗസ്ഥരും സമ്മതിയായ്ക്കിലാര്ക്കും
പ്രാഗംശമേ വിട്ടു ഗൃഹം പ്രയത്ന-
യോഗത്തിൽ നേടി സ്ഥിതിയാര്ക്കുമാവാം.
അല്ലെങ്കിലുണ്ടോ ഗൃഹമൊന്നിവണ്ണ-
മില്ലങ്ങൾ തമ്മിൽപ്പുലയൊത്തുകാണ്മൂ
തെല്ലല്ല മററും മുതൽബന്ധമൊട്ടു
മില്ലത്തരത്തിൽപ്പുലയുള്ള കൂട്ടർ.
നമ്പൂരിമാർ മക്കളിൽ മൂസ്സു വേട്ടു
സമ്പൂണ്ണമായേല്ക ഗൃഹസ്ഥധര്മ്മം
പിമ്പുള്ള പേർ പിന്തുണനിന്നു പുഷ്ടി-
ക്കമ്പുറ്റു യത്നിക്ക ഗൃഹത്തിൽ നിത്യം.
ഉണ്ടായിടാ സന്തതിയെന്നു കണ്ടാൽ
രണ്ടാമനും വേൾക്കണ, മായതെന്ന്യേ
ഉണ്ടാക്കി വേറേ ഗൃഹവിത്തമെങ്കിൽ
കൊണ്ടാടി വേൾക്കാമതിനില്ല ദോഷം.
അല്ലായ്കിലോ സ്നാതകർ തമ്പിമാരി-
ങ്ങെല്ലാം വെറും നൈഷ്ഠികമട്ടിരിക്ക
വല്ലായ്ക്കിലന്യന്റെ ഗൃഹത്തിൽ വയ്യെ-
ന്നില്ലാ തരം പോലെ പുനര്വ്വിവാഹം.
ഈജാതി സംബന്ധവിവാഹമല്പം
കീഴ്ജാതിയാം സ്ത്രീയിലുമാചരിപ്പൂ
വൈജാത്യമുള്ളോരിതുകൊണ്ട് ശൂദ്ര-
സ്ത്രീജാതരും വിപ്രജരായിരിപ്പൂ.
വിപ്രാത്മജത്വം മലയാളശൂദ്രര്-
ക്കിപ്രാപ്തി ബുദ്ധിക്കഴകൂക്കു വീര്യം
നൽപ്രാഭവം മറ്റുമണച്ചു മേന്മേൽ
സൽപ്രാര്ത്ഥ്യമാഹാത്മ്യവുമേകിപോലും.
ഇസ്സമ്പ്രദായം പലരും നവീനർ
നിസ്സംശയം നിന്ദിതമെന്നുരപ്പൂ
അസ്സംഗതിക്കോ സ്മൃതിയുക്തികൊണ്ടും
ദുസ്സമ്മതത്വം വെളിവായിരിപ്പൂ.
എന്നാലുമീപ്പൂർനടപ്പു നാട്ടി-
ലൊന്നായ് നിറുത്താൻ വളരെ പ്രയാസം
ഇന്നാര്യശൂദ്രര്ക്കു കുഴക്കു പറ്റും
നിന്നാലുമുണ്ടോ ഗുണമാരറിഞ്ഞു.
ഓരോതരത്തിൽത്തൊഴിൽകൊണ്ടു
നാട്ടിലോരോവിധം ജാതി തിരിഞ്ഞുവന്നൂ
നേരോടിവയ്ക്കും പല സങ്കരങ്ങൾ
തീരോല്ലപോലത്ര പെരുത്തു പറ്റീ.
ചണ്ടിത്തമേറും ചില നീചജാതി
കണ്ടിത്ര ദൂരെയൊഴിയാതടുത്താൽ
ഉണ്ടിങ്ങു തീണ്ടിക്കുളിയെന്നുവെച്ചൂ
പണ്ടിദ്ദ്വിജന്മാർ ശുചിതയ്ക്കുവേണ്ടി.
എന്നാലവര്ക്കും കുലധർമകർമ്മം
വന്നാലതിന്നൊത്തപടിക്കടുക്കാം
എന്നാണു ചാട്ടം, സകലര്ക്കുമാത്മാ-
വൊന്നാണു, ചണ്ടിത്തമശുദ്ധിബീജം.
സംസത്തിലീ നീചരെ നീക്കിനിർത്തി-
സ്സംസഗ്ഗമേല്ക്കാത്തവിധത്തിലാക്കി
ഹംസപ്രഭാശുദ്ധമനസ്സ്വഭാവാൽ
ശംസൽപ്രഭാവാഞ്ചിതരന്തണന്മാർ.
ചണ്ടിത്തരം കാരണമായ തീണ്ടൽ.
കൊണ്ടിപ്പൊഴോ ശുദ്ധർ കുഴങ്ങിടുന്നൂ
പണ്ടിങ്ങു പൂജ്യസ്ഥിതിപൂണ്ട കൂട്ട-
രുണ്ടിന്നു ചണ്ടിത്തരമോടടുപ്പൂ.
നേരേമറിച്ചും ചിലർ പണ്ട് നീച-
പേരേറ്റ വംശത്തിലുദിച്ച യോഗ്യർ
ഓരേ മഹാസ്ഥാനനിലയ്ക്കു കൂടി-
ച്ചേരേണ്ട ദിക്കിങ്കലുമായിരിപ്പൂ.
പണ്ടുറ്റ കാടായൊരു ഭൂമി നാടായ്
ക്കണ്ടുള്ള പോലന്നു കുറിച്ച ചട്ടം
ഉണ്ടുറ്റ കാടായ് മറയുന്നിതൊന്നു
കൊണ്ടും ഗുണം നാടരറിഞ്ഞിടാതേ.
ഓരോ വ്യവസ്ഥയ്ക്കും ഫലങ്ങൾ കണ്ടി-
ട്ടോരോന്നു നാം ചെയ്തീടുകെന്നുവന്നാൽ
നേരോടുമിന്നുള്ള ഗുണങ്ങളൊന്നും
പോരോര്ക്കിൽ മെച്ചങ്ങളസംഖ്യമുണ്ടാം.
ആലോചനാപൂർവ്വകമേറ്റമൊക്കും
ചേലോടെ നമ്പൂരിജനം നയത്തിൽ
കാലോചിതം വേണ്ടവിധം നടത്തി
മാലോകരിൽ പ്രീതി വളത്തിവന്നൂ.
ഈവണ്ണം കാടു നാടാക്കിന ധരണിസുര-
ശ്രേഷ്ഠർ നമ്പൂരിമാരീ
ബ്ഭൂവന്നെത്തും ജനങ്ങൾക്കുചിതമുരുസുഖം
വാഴുവാൻ തക്കതാക്കി
ഭാവത്തിനൊത്ത ഭാഗ്യത്തൊടു ഭരണനയം
ഭവ്യമാം ഭാര്ഗ്ഗവാജ്ഞാ-
ഭാവത്തിൽപ്പാട്ടിൽ വെക്കുമ്പടി പടുതയൊടും
പാലനഞ്ചെയ്തു പാർത്തു.
കേരളപ്രതിഷ്ഠ എന്ന ഒന്നാം സര്ഗ്ഗം കഴിഞ്ഞു
ഒന്നാംസര്ഗ്ഗം.
(കേരള പ്രതിഷ്ഠ)
കന്യാകുമാരീക്ഷിതിയാദിയായ്ഗ്ഗോ-
കര്ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവർ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.
ഉൽപത്തി.
ശ്രീഭാഗ്ഗവൻ പണ്ട് തപഃപ്രഭാവ-
സ്വാഭാവികപ്രൌഢിമദോര്ബ്ബലത്താൽ
ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേൾപ്പൂ
വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ
ഹുങ്കാരിഭൂകമ്പമിയന്നുര്യന്നോ
മുൻകാലമീക്കേരളകൊങ്കണങ്ങൾ
മൺകാഴ്ചയായെന്നു ചിലര്ക്കു പക്ഷം.
ഇക്ഷോണി മുൻകാലമിടയ്ക്കൊരുഗ്ര-
വിക്ഷോഭണംകൊണ്ടുളവായതെങ്കിൽ
ഇക്ഷോഭയോഗത്തിനു ദീഘദർശി
പ്രക്ഷോഭണൻ ഭാര്ഗ്ഗവനാം പ്രമാണം.
ഭൂസ്ഥിതി.
അച്ചൊല്ലെഴും ഭാര്ഗ്ഗവഭൂമിയിങ്കൽ-
വെച്ചൊന്നു തെക്കേപ്പുറമുള്ള ഭാഗം
ഇച്ചൊന്ന ഗോകര്ണ്ണുകുമാരികാന്തം
നൽച്ചൊല്ലെടും കേരളഭൂമിഭാഗം.
ഇക്കണ്ട ഭൂമിക്കു കിഴക്കര്തിക്കായ്
ച്ചൊൽക്കൊണ്ട് സഹ്യന്മല കോട്ടപോലെ
അക്കുന്നിനും മേൽ മലയാദ്രിയുണ്ടു
നിൽക്കുന്നു നൽക്കൊത്തളമെന്നപോലെ.
തെക്കും വടക്കും കടൽ മുട്ടുമഗ്ര-
മൊക്കുന്നൊരീപ്പശ്ചിമശൈലഘട്ടം
നൽക്കുന്നു വില്ലന്നലഞാണുലച്ചു
കൈക്കുള്ള വിൽപോലെ വളഞ്ഞു കാണൂ.
കുന്നും പയോരാശിയുമൊത്തു രക്ഷി-
ക്കുന്നുണ്ടു വേണ്ടാത്തവർ കേറിടാതേ
എന്നും കളിപ്പാൻ മലയാളിമാതർ
നിന്നുള്ളൊരീക്കേരളമണ്ഡലത്തേ.
പഴക്കം
രാമായണം ഭാരതവും പുരാണ-
സാമാന്യവും തീർത്ത മഹഷിമാരും
ഈ മാന്യമാം കേരളമെന്നു മുഖ്യ-
പ്രാമാണ്യമോടുണ്ട് പറഞ്ഞിരിപ്പൂ.
ഈ മൂലശൈലാബ്ധിതടത്തിലല്ലോട്ടു
ജീമൂതവാഹാഭിധബോധിസത്വൻ
സാമോദമാത്മാവിനെ നാഗയോഗ-
ക്ഷേമോദയാര്ത്ഥം ഗരുഡന്നു നൽകീ.
അന്നേമുതൽക്കീ മലയാളവാസം
നന്നേറെയെന്നോര്ത്തിഹ നാഗലോകം
വന്നേറി വാഴുന്നിതു കാവുതോറു-
മിന്നവരയ്ക്കുണ്ടൊരു പൂജ്യഭാവം.
സര്പ്പാധിവാസത്തിനു യോഗ്യമാമ്മാ-
റിപ്പാരിടം പണ്ടു പെരുത്തുകാലം
മുല്പാടു വള്ളിച്ചെടിമാമരങ്ങൾ
നില്ലായ് നെടുങ്കാടു പിടിച്ചിരുന്നൂ.
പൂവ്വനിവാസികളും നായന്മാരും
സഹ്യാദ്രി വാണും മലായാദ്രി വാണും
ഗൃഹ്യാശ പോക്കും നരരൊത്തു മുന്നം
ഗുഹ്യാത്മരൂപം ഫണീവീരർ പാണി
ഗൃഹ്യാംഗരായ്ക്കുതമ്മിലിണങ്ങിപോലും.
നാഗങ്ങൾ കാടേറീന മാനുഷീസം-
യോഗങ്ങളാൽത്തീത്തൊരു മീശ്രവംശം
ഭാഗത്തിരിപ്പറ്റു ലയിച്ചു നായർ -
യോഗത്തിലെന്നുണ്ടു ചിലര്ക്കു പക്ഷം
ആക്കുന്നിലന്നാ നരനാഗയോഗാൽ
വായ്ക്കുന്നിനത്തിൽച്ചിലർ കൂടിയാലും
ഓര്ക്കും വിധൌ കാട്ടിൽ മരച്ചുവട്ടിൽ
പാടും വെറും കാടർകളായിരിക്കാം.
സപ്രാര്ത്ഥനം നാഗസമര്ച്ച ചെയ്യു-
മിപ്രാകൃതദ്രാവിഡനായർവര്ഗ്ഗം
വിപ്രാഗത്തിന്നു പെരുത്തു മുമ്പും
സ്വപ്രാഭവം കാട്ടിയിരുന്നുപോലും
ആദ്യബ്രാഹ്മണർ.
പണ്ടവമബ്ഭാര്ഗ്ഗവരാമദൃഷ്ടി-
കൊണ്ട് വെളിപ്പെട്ടൊരു ഭൂമിഭാഗം
കണ്ടേടമെല്ലാം നെടുകാടുകെട്ടി-
ക്കൊണ്ടേറെ മിത്രസ്ഥിതിയിൽ കിടന്നൂ.
ജനങ്ങൾ. ഇവരെയും നാഗങ്ങൾ എന്നുപറയും.
ആരണ്യകഷ്ടസ്ഥിതിതന്റെ ഭൂമി-
ക്കാരണ്യകൻ മാമുനി കണ്ടൊരിക്കൽ
കാരുണ്യമുൾക്കൊണ്ടിതു നേരെയാക്കാൻ
താരുണ്യമുത്സാഹബലത്തിലേന്തി
ആ രാമനോരോരീടമാര്യവംശ-
ക്കാരായെഴും ബ്രാഹ്മണരെത്തരത്തിൽ
സ്വൈരാധിവാസത്തിനുകൊണ്ടു വന്നീ-
പ്പാരായവക്കായ്മരുമെന്നിരുത്തീ
പാര്ക്കുന്നതിന്നാ ദ്വിജർ കാടുവെട്ടി-
നീക്കുമ്പൊൾ നാഗങ്ങളിടഞ്ഞെര്തിക്കും
ആര്ക്കും കുടുംബസ്ഥിതി നാശമാക്കി-
ത്തീര്ക്കും ജനത്തോടു രസിപ്പതുണ്ടോ.
വീരാഹീജന്മാർ നരർ മുൻകുടുമ്മ-
ക്കാരായിരിക്കാം ഫണമുള്ളപോലേ
നേരായീണങ്ങുന്നവരോടഹീന്ദ്രർ
വൈരാനുബന്ധം കരുതാറുമില്ല.
ഇച്ചേലു കണ്ടാദ്വിജർ മുൻകുടുമ്മ
വെച്ചേവരും നാഗഗണാന്തരത്തിൽ
ഉൾച്ചേർന്നു നോക്കീ തൊഴിലിൽ പ്പിഴച്ചാ-
ലിച്ചെയ്ത വേഷാകൃതി കാര്യമാമോ.
ഘോരാഹീവര്ഗ്ഗത്തെ വശപ്പെടുത്താൻ
പോരാഞ്ഞുടൻ വന്നവഴിക്കു പോയീ
ചേരാദി രാജ്യത്തിലെ മുൻകുടുമ്മ -
ക്കാരായിടും ബ്രാഹ്മണരീവകക്കാർ.
നമ്പൂരിമാർ.
വേണ്ടും തപസ്സത്യദയാദിധാര്മ്മം
പൂണ്ടും പുരാണാഗമബോധമാണ്ടും
നീണ്ടുള്ള ധീയാണ്ടവരെ ക്രമത്തിൽ
വീണ്ടും വരുത്തി ഭൃഗുവീരരാമൻ.
ഈയാര്യപുണ്യര്ഷിവരാന്വയക്കാർ
ധീയാൽ നയം കണ്ടരുളും മഹാന്മാർ
ജായാത്മഭൂദാസജനങ്ങളൊത്തു
പോയാർ മുനീന്ദ്രോക്തവനങ്ങൾ തോറും
കണ്ടേടമോരോ വനഭൂവിൽ വാണു-
ങ്കൊണ്ടേ പുരാണാഹീഗണാധിവാസം
കണ്ടറെ മാനിച്ചവർ പൂജചെയ്തൂ
പണ്ടേ വടക്കൻമുനിമാർ കണക്കേ
ഈക്കൂട്ടർ നാഗങ്ങളെയാദരിച്ചു-
മാക്കൂട്ടുവര്ഗ്ഗത്തെയിണക്കിവെച്ചും
ഊക്കൂര്ജ്ജിതപ്പെട്ടുവരുംവരയ്ക്കും
നോക്കൂ നയം കാട്ടുപുറത്തു പാർത്തൂ.
ആവുന്നതും നന്ദികലര്ന്നു പാമ്പും
കാവുള്ളിടത്തും വനദൈവതങ്ങൾ
മേവുന്നിടത്തും പതിവായ് വണങ്ങി-
പ്പോവുന്ന മട്ടായവരാദരിച്ചൂ.
എന്നല്ലഹോ പൂര്വ്വനിവാസികൾക്കും
നന്നല്ലലേല്ക്കില്ലിവരിപ്രകാരം
തൻനല്ല ശീലംവഴി നന്മകൂട്ടി
വന്നല്ലകറ്റീട്ടരുളി തെളിച്ചം.
നമ്മിൽച്ചിരം പൂരിതമാക്കി നന്മ
നമ്പൂരിമാരീ ദ്വിജരെമ്പിരാന്മാർ
തമ്മിൽ പ്രിയപ്പെട്ടിതീ മുൻജനങ്ങൾ
സമ്പൂര്ണ്ണയോഗത്തോടിണങ്ങിപോലും.
സര്പ്പാലയ്ക്കാവുകൾ കണ്ടൊഴിച്ചി-
ട്ടിപ്പാരിടത്തിൽപ്പടർകാടുവെട്ടി
അപ്പാഴ്മരം കൊണ്ടു ഗൃഹങ്ങൾ തീർത്തു
ചില്പാടു വിപ്രോത്തമർ താമസിപ്പാൻ.
ജന്മി - അടിയൻ - കുടിയാൻ.
ഈവണ്ണമോരോരിടുമില്ലമൂഴി-
ദേവര്ക്കു സിദ്ധിച്ചിതവര്ക്കു പിന്നേ
ഏവം ഗൃഹത്തിൽക്കുലജന്മമായി-
താ വംശജന്മാര്ക്കതു ജന്മഭൂമി
വര്ജ്ജ്യപ്രദേശങ്ങളൊഴിച്ചകത്തി-
ട്ടജ്ജന്മഭൂമിക്കതിർ കാടുവെട്ടി
സജ്ജപ്രയത്നം വലുതാക്കി വീണ്ടു-
മിജ്ജന്മവമ്പുള്ള മഹീസുരന്മാർ.
തങ്ങൾക്കെഴും ഭൃത്യജനങ്ങളെക്കൊ-
ണ്ടിങ്ങക്കൊടുങ്കാടിട പാദമാക്കി
ഭംഗം വരാത്മേ നിഗമപ്രസക്തം
മംഗല്യവിത്തിൻകൃഷിയും നടത്തീ.
ആ വിപ്രർ പിന്നീടടിയാര്ക്കു ജന്മ-
ഭൂവിങ്കലേ വീടിനിടം കൊടുത്തൂ
ആവിര്മ്മുദാ തന്നുടയോർകളെന്നു-
ഭാവിച്ചു സേവിപ്പവർ പാല്യരല്ലോ.
കാടങ്ങു നാടാക്കിവരും ശ്രമത്തിൽ
കൂടപ്രയത്നിച്ച സഹായികൾക്കും
കേടറ്റ മട്ടിൽക്കുടിവെച്ചു പാര്ക്കാം
പാടം തിരിച്ചിട്ടു കൃഷിപ്പണിക്കും.
ജന്മാവകാശം കുടിയായ്മയെന്ന-
ല്ലാമ്മാര്ക്കുമേ മൂന്നടിയായ്മമട്ടും
ഇത്താതിരിക്കാണുളവായതെന്നു
സന്മാന്യർ പണ്ടുള്ളവർ കണ്ടിരിപ്പൂ.
കാടേ നമുക്കാശ്രയമെന്നുവെച്ചു
പാടേ കിടക്കും വനവാസികൾക്കും
'വീടേറ്റുവാൻ കാട്ടുമരങ്ങൾ വെട്ടി-
ക്കൂടേ നമുക്കെ'ന്നിവരാശകൂട്ടീ.
പക്ഷേ ദ്വിജന്മാരുടെ കീഴിൽ നില്ക്കാ-
തുൽക്ഷേപമാര്ന്നിട്ടതിനായ് മുതിന്നാൽ
ആക്ഷേപമാമീസ്ഥലമെന്റെ ജന്മ-
വ്യാക്ഷേപഭൂമിക്കകമെന്നെര്തിക്കും.
ആര്ക്കുണ്ടു കാടിന്നുടമത്തമെന്നേ-
റ്റാര്ക്കും പുറങ്കാടരെയാട്ടിമാറ്റാൻ
ആൾക്കൂട്ടമുണ്ടന്തണർകൾക്കിവണ്ണ-
മാക്കൂട്ടർ കാടൊക്കെ വശപ്പെടുത്തി.
ഞങ്ങൾക്കിതേ ഭാര്ഗ്ഗവദത്തഭൂമി-
യിങ്ങന്യനില്ലെള്ളിട ജന്മഭൂമി
ഞങ്ങൾക്കു കീഴിൽ കുടിവെച്ചുപാര്ക്കാ
മിങ്ങന്യരല്ലാതുടമസ്ഥരാകാ.
എന്നായി നമ്പൂരിമഹീസുരന്മാ-
രൊന്നായിണങ്ങും തറയാളരോടും
അന്നാശു താന്താങ്ങടെയാക്കിവെച്ചു
നന്നാക്കി കാടാകിന ഭൂമിഭാഗം.
നേരിൽച്ചുഴിഞ്ഞന്തണർ ചൊല്ലുമില്ല-
പ്പേരിന്റെ ശബ്ദര്ത്ഥവിശേഷമോർത്താൽ
പാരിൽ പ്പെടും കാടിടമാടമൂരീ-
ച്ചേരിക്കനേകം വനമുദ്രകാണാം.
ഓരോ മഹീദേവകുലങ്ങൾ വന്നി-
ങ്ങോരോരിടം കാടുകളിപ്രകാരം
വേരോടെ വൃക്ഷങ്ങൾ മുറിച്ചു ഭൃത്യ-
ന്മാരോടുകൂടിക്കൃഷിഭൂമിയാക്കി.
മുമ്പാദ്യമേ നായർകൾ നേടിവെച്ച
സമ്പാദ്യമോരോ തറയുണ്ടതിങ്കൽ
വമ്പാര്ന്ന കാവുണ്ടതു ദൈവമാക്കി
ത്തമ്പാരുമോരോ തറയോടു ചേർത്തു.
ഈവണ്ണമിക്കോള ദക്ഷീണാര്ദ്ധ-
മാ വന്ന നമ്പൂരിജനം ക്രമത്തിൽ
ഭാവജ്ഞരാകും കുടിയാരൊടൊത്താ-
ണ വശ്യമാംപോലെയെടുത്തതത്രേ.
അക്കാരണത്താൽക്കുടിയാർകൾകൂലി-
ക്കൈക്കാർകളാണെങ്കിലുമൂഴിയിന്മേൽ
ഇക്കാലവും ജന്മികളോടു കാണം
വക്കാണമിട്ടേൽപ്പു ചിരാവകാശം.
എമ്പ്രാന്മാർ.
ഇത്ഥം വടക്കുള്ളൊരു കേരളാര്ദ്ധാ-
മര്ത്ഥജ്ഞരാം മറെറാരിനംദ്വീജന്മാർ
പ്രത്യഗ്രയത്നങ്ങൾ ഫലിക്കുമാത്മ-
കൃത്യത്തിനാൽത്തങ്ങടെയാക്കിവെച്ചൂ
കേരളവിഭാഗം.
പോരേറുമീ വിപ്രർ നടക്കുവെച്ചു
നേരേ പകുത്തിട്ടിതു കേരളത്തേ
പേരേവമിയോ മലനാടിതെന്നും
ചേരേ വടക്കോ തുളുനാടതെന്നും.
നമ്പൂരിമാർ തെക്കുവകുപ്പിൽ മാത്ര-
മെമ്പ്രാന്തിരിക്കൂട്ടർ വടക്കുപങ്കിൽ
മുമ്പേവമാകുന്നു മഹാവിഭാഗ-
സമ്പ്രാപ്തികാല, ദ്വിജവര്ഗ്ഗഭാഗം.
ആചാരവും ഭാഷയും.
ആചാരഭാഷാദികളീസ്ഥലക്കാ-
ക്കാശാവശാൽ വേറുതിരിഞ്ഞുവന്നൂ
ഭൂചാരികൾക്കാത്മസമീപമുള്ളാ-
രാശാസ്ഥിതിച്ഛായ വരാതെപോമോ.
നേരേ കിഴക്കീ മലയാളികൾക്കു
ചേരേണ്ട വർഗ്ഗം തമിഴാളരെന്നാൽ
പാരേഗിരീന്ദ്രം തുളുനാട്ടുകാര്ക്കു
പേരേറ്റ കണ്ണാടരുമായിരിക്കും.
ഭാഷയ്ക്കു ഭേദം മലയായ്മയെന്നും
വൈഷമ്മ്യമൂലം തുളുവെന്നുമായി
വേഷത്തിനും തെല്ലൊരു ഭേദമുണ്ടു
ശേഷം നടപ്പും ശരിയപ്രകാരം.
കണ്ണാടമിശ്രം തുളു, വൻതമിൾച്ചൊൽ-
വര്ണ്ണാനുബദ്ധം മലയായ്മ പക്ഷേ
എണ്ണാവതാം സംസ്കൃതയോഗമൂല-
മണ്ണാവിമാര്ക്കീടുന്നറിവാൻ പ്രയാസം.
ഒക്കും ഫണച്ഛായയിൽ മുൻകുടുമ്മ
വെക്കുന്നതുണ്ടിയൊരു കൂട്ടരെന്നാൽ
തെക്കം വടക്കും ജനമീക്കുടുമ്മ
വെക്കുന്നിടം തെല്ലിട മാറിയത്രേ.
ചുവന്ന വസ്ത്രം മലയാളികൾക്കു
മറെറാന്നു പററില്ല വെളുത്തു വേണം
മുററം നടപ്പിൽത്തുളുനാട്ടിൽ നല്ലാർ
ചിറെറാത്തുടുപ്പു പലവര്ണ്ണവസ്ത്രം.
പാങ്ങില്ല കോരിക്കുളിയിങ്ങു നാട്ടാർ
മുങ്ങിക്കുളിച്ചേ പരിശുദ്ധരാവു
അങ്ങാ വടക്കൻ തലയിൽ കുലസ്ത്രീ
മുങ്ങാതെ നീരാടി വിശുദ്ധിയൽപ്പൂ.
വേറേ നടപ്പിന്നുമിതിൻപ്രകാര-
മോരേ വിശേഷങ്ങൾ തിരിച്ചുകാണാം
കുറേറ്റുമാറീയൊരുകൂട്ടർ മറ്റു-
ള്ളോരേ നയം കൊണ്ടു വശപ്പെടുത്തീ.
ദേശവിഭാഗം.
ഓരോവക ബ്രാഹ്മണർ കാടുകേറീ-
ട്ടോരോരിടം നേടിയ നാൾക്കു മുമ്പും
ചേരോതിയൂരെന്നടവിക്കു കാട-
ന്മാരോതുമിപ്പേർ മലതോറുമിന്നും.
ഊരിന്നു നാട്ടിൽച്ചിലർ ദേശമെന്നും
പേരിട്ടുരയ്ക്കും പതിവായിവന്നു
പാരിച്ച ദേശങ്ങളിൽ നാമഭേദം
പൂരിച്ചമട്ടായി തിരിച്ചുരപ്പാൻ.
ദേശാന്തരംതോറുമെഴും ഗൃഹങ്ങൾ
ക്കാശാനുകൂലം പല പേരുറച്ചൂ
ഭൂശാശ്വതസ്ഥാനികൾ ജന്മിമാരീ-
യാശാന്തരങ്ങൾക്കുടമസ്ഥർതന്നേ.
ഗ്രാമവിഭാഗം
ഈമട്ടിണങ്ങും പല ദേശയോഗ-
ക്ഷേമത്തിനൈക്യം കലരും കണക്കിൽ
ഭൂമണ്ഡലം പണ്ടറുപത്തിനാലായ്
ഗ്രാമങ്ങളെന്നിങ്ങിനെ വേർതിരിച്ചൂ.
ഗ്രാമാന്തരങ്ങൾക്കു കുറിച്ചുവെച്ച
സീമാക്കളോരോ പുഴ തോടു വാടം
ഈ മാതിരിക്കാണു തിരിച്ചതാര്ക്കും
കാഴ്ചാൻ പ്രയാസം പിണയാത്തമട്ടിൽ.
മുപ്പത്തിരണ്ടീ മലനാട്ടിലാണു
മുപ്പത്തിരണ്ടാത്തുളുനാട്ടിലേവം
കെല്പറ്റിടാതുള്ള മഹാവിഭാഗ-
കല്പം സമം ഗ്രാമവിഭാഗയോഗം.
ഗ്രാമങ്ങളിൽത്തന്നെ മഹത്തരങ്ങ-
ളാമട്ടുപഗ്രാമഗണങ്ങൾ കീഴിൽ
സീമയ്ക്കകത്താണു കിടപ്പിവണ്ണ-
മീമന്നിടത്തിൻനില ചേലിലാക്കീ.
ചേലുള്ളൊരീ കേരളമെന്ന പേരു-
പോലും ക്രമത്തിൽത്തുളുമണ്ഡലത്തിൽ
കാലാന്തരങ്കൊണ്ടു നശിച്ചുപോയ-
പോലായി ഭാഗത്തിനിതാണു ദോഷം.
മുൻനാളിലാക്കൊങ്കണകേരളങ്ങ-
ളൊന്നായ രാമക്ഷിതിയായിരുന്നൂ
എന്നാലുമൊട്ടേറെയകന്നു കാര്യ -
മിന്നാരറിഞ്ഞൂ കഥ കേൾവി കെട്ടൂ.
ഈവണ്ണമേ കേരളമുത്തരാര്ദ്ധം
ഭാവം പകർന്നിട്ടു പിരിഞ്ഞു പോയീ
പോവട്ടെയെന്നാലുമൊരര്ദ്ധമിങ്ങു-
ണ്ടേവര്ക്കുമിഷ്ടംമലയാള ഘട്ടം
പല ജനങ്ങൾ
വിപ്രൌഘമേവം കുടികേറിവാണി-
ട്ടിപ്രൌഡി നാട്ടിന്നു പെടുത്തിടുമ്പോൾ
സപ്രശ്രയന്മാർ മലയാളനാട്ടിൽ
ക്ഷിപ്രം പ്രവേശിച്ചു പലേ ജനങ്ങൾ.
ആബ്രഹ്മചണ്ഡാലമനേകജാതി-
യാ ബ്രഹ്മവിൽബ്രാഹ്മണർകൾക്കുകീഴിൽ
ഈബ്ഭൂതലത്തിൽ കുടികേറിവന്നൂ
മേൽബ്ഭൂസുരന്മാരവരേ ഗ്രഹിച്ചൂ
മലയാളാചാരവിശേഷങ്ങൾ.
വന്നെത്തിയോര്ക്കും മലയാളിവൃത്തി-
യന്നത്തെ വിപ്രോത്തമർ നിശ്ചയിച്ചൂ
പിന്നെയ്ക്കൊരാചാരഗണങ്ങളൊന്നാ-
ണെന്നെയ്ക്കുമീക്കൂടിയ ജാതികൾക്കും
മാനോദയം നൽകി നിജപ്രവൃത്തി-
സ്ഥാനോചിതം സര്വ്വജനങ്ങളേയും
താനോര്ത്തു നമ്പൂരിജനം ഗുണാനു-
ദ്ധ്യാനോപചാരത്തോടിണക്കിട്ടു വീണ്ടും.
ആചാരഭേദം തനതാളുകൾക്കു
മാശാപ്രവേശോചിതമായ്വരുത്തീ
നീചാനുബന്ധം ശുഭഹേതുവായാ-
ലേശാനയയ്ക്കായ്ക്കിലതാണു മൌഡ്യം.
താന്നോരൊടും ചേര്ന്നിവർ കര്മ്മയോഗം
താൻനോക്കി നന്നാക്കിയവറ്റിനേയും
ചാര്ന്നോരുമായ്പോലടിയാർ കണക്കെ-
ച്ചേന്നോരുമട്ടാക്കുടിയാർകുലങ്ങൾ
ഓരോ തരത്തിൽപ്പലജാതിയായ്വ -
ന്നോരോ കുടിക്കാര്ക്കു കുലാനുകൂലം
സാരോചിതൌന്നത്യവഴിക്കു വിപ്ര-
ന്മാരോടിണക്കിത്തൊഴിലിട്ടുകെട്ടീ.
കര്മ്മങ്ങളിൽബ്ഭാര്ഗ്ഗവധര്മ്മ ശാസ്ത്ര-
മര്മ്മജ്ഞരാം ബ്രാഹ്മണരിപ്രകാരം
ശര്മ്മം നിരത്തും പല ചിട്ടവട്ടം
ധര്മ്മവ്യവസ്ഥപ്പടിയായ് നടത്തീ
എല്ലാര്ക്കുമൊന്നേ നില മുൻകുടുമ്മ -
യല്ലാതെയില്ലാര്ക്കുമിതാദ്യചിഹ്നം
വല്ലാത്ത ദായസ്ഥിതി ജാതി നോക്കി-
ച്ചെല്ലാവതാക്കി മരുമക്കൾമാര്ഗ്ഗം
നിത്യം കുലസ്ത്രീക്കു വിധിച്ച പാതി-
വ്രത്യം കെടുത്താലവർ പെണ്ണമാണും
സത്യം തെളിഞ്ഞോരുവിധം പുറത്തെ-
യ്ക്കത്യന്തമേ ഭ്രഷ്ടതയേറ്റു പോണം.
ഗാന്ധര്വമാകുന്ന വിവാഹസത്സം-
ബന്ധം പിടിച്ചുള്ള പുനര്വ്വിവാഹം
സ്വാന്തത്തിലിച്ഛിക്കിലവര്ക്കു ചെയ്യാ-
മന്തം കുലത്തിന്നു വരാതിരിപ്പാൻ.
തുല്യാഭിരൂപോച്ചതരാഭിജാത്യ-
രല്ലാതെ പെണ്ണിന്നു പുനര്ച്ചിവാഹം
ശല്യാഭമായ്ച്ചെയ്യരുതീ പ്രവൃത്തി
നല്ലാത്മജോൽപ്പത്തിഫലത്തിനല്ലോ.
ഭാഗം നിഷിദ്ധം തറവാട്ടിലെല്ലാ
യോഗസ്ഥരും സമ്മതിയായ്ക്കിലാര്ക്കും
പ്രാഗംശമേ വിട്ടു ഗൃഹം പ്രയത്ന-
യോഗത്തിൽ നേടി സ്ഥിതിയാര്ക്കുമാവാം.
അല്ലെങ്കിലുണ്ടോ ഗൃഹമൊന്നിവണ്ണ-
മില്ലങ്ങൾ തമ്മിൽപ്പുലയൊത്തുകാണ്മൂ
തെല്ലല്ല മററും മുതൽബന്ധമൊട്ടു
മില്ലത്തരത്തിൽപ്പുലയുള്ള കൂട്ടർ.
നമ്പൂരിമാർ മക്കളിൽ മൂസ്സു വേട്ടു
സമ്പൂണ്ണമായേല്ക ഗൃഹസ്ഥധര്മ്മം
പിമ്പുള്ള പേർ പിന്തുണനിന്നു പുഷ്ടി-
ക്കമ്പുറ്റു യത്നിക്ക ഗൃഹത്തിൽ നിത്യം.
ഉണ്ടായിടാ സന്തതിയെന്നു കണ്ടാൽ
രണ്ടാമനും വേൾക്കണ, മായതെന്ന്യേ
ഉണ്ടാക്കി വേറേ ഗൃഹവിത്തമെങ്കിൽ
കൊണ്ടാടി വേൾക്കാമതിനില്ല ദോഷം.
അല്ലായ്കിലോ സ്നാതകർ തമ്പിമാരി-
ങ്ങെല്ലാം വെറും നൈഷ്ഠികമട്ടിരിക്ക
വല്ലായ്ക്കിലന്യന്റെ ഗൃഹത്തിൽ വയ്യെ-
ന്നില്ലാ തരം പോലെ പുനര്വ്വിവാഹം.
ഈജാതി സംബന്ധവിവാഹമല്പം
കീഴ്ജാതിയാം സ്ത്രീയിലുമാചരിപ്പൂ
വൈജാത്യമുള്ളോരിതുകൊണ്ട് ശൂദ്ര-
സ്ത്രീജാതരും വിപ്രജരായിരിപ്പൂ.
വിപ്രാത്മജത്വം മലയാളശൂദ്രര്-
ക്കിപ്രാപ്തി ബുദ്ധിക്കഴകൂക്കു വീര്യം
നൽപ്രാഭവം മറ്റുമണച്ചു മേന്മേൽ
സൽപ്രാര്ത്ഥ്യമാഹാത്മ്യവുമേകിപോലും.
ഇസ്സമ്പ്രദായം പലരും നവീനർ
നിസ്സംശയം നിന്ദിതമെന്നുരപ്പൂ
അസ്സംഗതിക്കോ സ്മൃതിയുക്തികൊണ്ടും
ദുസ്സമ്മതത്വം വെളിവായിരിപ്പൂ.
എന്നാലുമീപ്പൂർനടപ്പു നാട്ടി-
ലൊന്നായ് നിറുത്താൻ വളരെ പ്രയാസം
ഇന്നാര്യശൂദ്രര്ക്കു കുഴക്കു പറ്റും
നിന്നാലുമുണ്ടോ ഗുണമാരറിഞ്ഞു.
ഓരോതരത്തിൽത്തൊഴിൽകൊണ്ടു
നാട്ടിലോരോവിധം ജാതി തിരിഞ്ഞുവന്നൂ
നേരോടിവയ്ക്കും പല സങ്കരങ്ങൾ
തീരോല്ലപോലത്ര പെരുത്തു പറ്റീ.
ചണ്ടിത്തമേറും ചില നീചജാതി
കണ്ടിത്ര ദൂരെയൊഴിയാതടുത്താൽ
ഉണ്ടിങ്ങു തീണ്ടിക്കുളിയെന്നുവെച്ചൂ
പണ്ടിദ്ദ്വിജന്മാർ ശുചിതയ്ക്കുവേണ്ടി.
എന്നാലവര്ക്കും കുലധർമകർമ്മം
വന്നാലതിന്നൊത്തപടിക്കടുക്കാം
എന്നാണു ചാട്ടം, സകലര്ക്കുമാത്മാ-
വൊന്നാണു, ചണ്ടിത്തമശുദ്ധിബീജം.
സംസത്തിലീ നീചരെ നീക്കിനിർത്തി-
സ്സംസഗ്ഗമേല്ക്കാത്തവിധത്തിലാക്കി
ഹംസപ്രഭാശുദ്ധമനസ്സ്വഭാവാൽ
ശംസൽപ്രഭാവാഞ്ചിതരന്തണന്മാർ.
ചണ്ടിത്തരം കാരണമായ തീണ്ടൽ.
കൊണ്ടിപ്പൊഴോ ശുദ്ധർ കുഴങ്ങിടുന്നൂ
പണ്ടിങ്ങു പൂജ്യസ്ഥിതിപൂണ്ട കൂട്ട-
രുണ്ടിന്നു ചണ്ടിത്തരമോടടുപ്പൂ.
നേരേമറിച്ചും ചിലർ പണ്ട് നീച-
പേരേറ്റ വംശത്തിലുദിച്ച യോഗ്യർ
ഓരേ മഹാസ്ഥാനനിലയ്ക്കു കൂടി-
ച്ചേരേണ്ട ദിക്കിങ്കലുമായിരിപ്പൂ.
പണ്ടുറ്റ കാടായൊരു ഭൂമി നാടായ്
ക്കണ്ടുള്ള പോലന്നു കുറിച്ച ചട്ടം
ഉണ്ടുറ്റ കാടായ് മറയുന്നിതൊന്നു
കൊണ്ടും ഗുണം നാടരറിഞ്ഞിടാതേ.
ഓരോ വ്യവസ്ഥയ്ക്കും ഫലങ്ങൾ കണ്ടി-
ട്ടോരോന്നു നാം ചെയ്തീടുകെന്നുവന്നാൽ
നേരോടുമിന്നുള്ള ഗുണങ്ങളൊന്നും
പോരോര്ക്കിൽ മെച്ചങ്ങളസംഖ്യമുണ്ടാം.
ആലോചനാപൂർവ്വകമേറ്റമൊക്കും
ചേലോടെ നമ്പൂരിജനം നയത്തിൽ
കാലോചിതം വേണ്ടവിധം നടത്തി
മാലോകരിൽ പ്രീതി വളത്തിവന്നൂ.
ഈവണ്ണം കാടു നാടാക്കിന ധരണിസുര-
ശ്രേഷ്ഠർ നമ്പൂരിമാരീ
ബ്ഭൂവന്നെത്തും ജനങ്ങൾക്കുചിതമുരുസുഖം
വാഴുവാൻ തക്കതാക്കി
ഭാവത്തിനൊത്ത ഭാഗ്യത്തൊടു ഭരണനയം
ഭവ്യമാം ഭാര്ഗ്ഗവാജ്ഞാ-
ഭാവത്തിൽപ്പാട്ടിൽ വെക്കുമ്പടി പടുതയൊടും
പാലനഞ്ചെയ്തു പാർത്തു.
കേരളപ്രതിഷ്ഠ എന്ന ഒന്നാം സര്ഗ്ഗം കഴിഞ്ഞു
രണ്ടാം സര്ഗ്ഗം.
(നമ്പൂരിരാജ്യഭരണം) സ്വധമ്മം.
കേരളത്തിലിതി വാണെഴും മഹാ-
സാരവേദികൾ മഹീസുരോത്തമർ
പാരമേന്തുമഭിവൃദ്ധിമൂലമാം
സ്വൈരവൃത്തി നിയമിച്ചിതേവനും.
പ്രാക്തനക്രമമൊടും ശ്രുതിസ്മൃതി-
പ്രോക്തനിത്യനിയമങ്ങളേവരും
യുക്തമാം പടി നടത്തിവന്നു സല്-
ബ്ഭക്തരീശ്വരവിചാരനിഷ്ഠയിൽ.
കാവുകൾ.
കാട്ടുദൈവനിരയേ ക്രമത്തിലായ്
ക്കൂട്ടുചേർന്നുകുലദൈവമാക്കിനാർ
നീട്ടുമാത്മനയയോഗവിദ്യയാൽ
നാട്ടുകാർക്കു മുപകാരമാംവിധം.
കാളി ചാത്തർ കരുമോൻ മഹാകൊടു-
ങ്കാളി നാഗർ മണിനാഗയക്ഷികൾ
കോളിലിത്തരമരണ്യദേവതാ-
പാളിയുണ്ടു കുലദൈവമേവനും.
ധർമ്മദൈവനിലയിൽ ഗൃഹങ്ങളിൽ
ശർമ്മമോ കുടിവെച്ചു നീത്യവും
കർമ്മമുള്ളതു കഴിപ്പതിപ്പൊഴും
ധർമ്മമാണഖിലജാതികൾക്കുമേ.
അമ്പലങ്ങൾ.
ഉള്ളഴിഞ്ഞ ശിവവിഷ്ണു മുഖ്യരാ-
യുള്ള ദേവർകളെയും യഥാവലേ-
കള്ളമറ്റ കുലദൈവമാക്കി മ-
റ്റുള്ളവർക്കുമിതവക്കുമാ ദ്വിജർ
വമ്പലച്ചിലണയാപ്പടിക്കു ന-
ല്ലമ്പലങ്ങൾ പണിയിച്ചവയ്ക്കുകം
മുൻപ്രകാരനിലയിൽ പ്രതിഷ്ഠയാം
സമ്പ്രദായമവർ ചെയ്തു താന്ത്രികം.
ചേരഹോസളകചോളപാണ്ഡ്യരാ-
യോരസംഖ്യമിഹ തക്ഷജാതികൾ
കേരളത്തിനകമെത്തിപോൽ ഗിരി-
ദ്ദ്വാരമാർഗ്ഗമീതിനൊട്ടു മുന്നമേ.
തച്ചരാൽപ്പണിനടത്തിയറ്റവും
മെച്ചമാംവിധമിതൊക്കെയാദ്ദ്വിജർ
ഉച്ചബൌദ്ധസുവിഹാരഭാഷക-
ല്പിച്ചമട്ടുമിവയിങ്കലുണ്ടു പോൽ
നീളവെപ്പണികഴിച്ച തച്ചർ ക-
മ്മാളർ ബുദ്ധമതബദ്ധരായ്വരാം
ആളകന്നപടി തീണ്ടൽവെച്ചു പി.-
ന്നാളവറ്റെയിൽ ചേർത്തിതെന്നുമാം
കണ്ടതെന്നു മൃഷിഭാർഗ്ഗവൻ തരം
കണ്ട മറ്റവർ ചമച്ചതെന്നുമായ്
ഉണ്ടസംഖ്യമിഹ ദേവതാലയം
പണ്ടനേകർ തപമാണ്ടിരുന്നിടം.
ദുർഗ്ഗപാലരിരിപത്തുനാലു ശാ-
സ്താക്കളുണ്ടു ഗിരിശൃംഗമാലയിൽ
ദുർഗ്ഗമാരിവിടെ നൂറുമെട്ടുമാ-
യീക്കടൽക്കരയിലുണ്ടു പണ്ടുപോൽ.
ദേവദേവഗൃഹമായിരത്തിൽമേ-
ലേവമേ ഹരിനിവാസമന്ദിരം
കേവലം പലതരത്തിലിത്തരം
ദേവതാലയവിശേഷമെത്രയോ
ക്ഷേത്രനിർമ്മിതിപരിഷ്കൃതിക്രമം
മാത്രമാണു ചില തക്ഷയുക്തിയിൽ
അത്ര ദൈവതഗണപ്രതിഷ്ഠാകൾ
ക്കെത്രയോ പഴമയെന്നുമാം ചിലർ.
പൂതമാകുമൊരു ബോധിസത്ത്വജീ-
മൂതവാഹമതതത്ത്വമാദ്യമേ
സ്ഫീതമാണിവിടെയെന്നു ബൌദ്ധരിൽ
പ്രീതരായി മലയാളിലോകർ പോൽ
എന്തിനീവക വിചാരമുള്ളഴി-
ഞ്ഞെന്തിനും തനിമയേന്തുമന്തണർ
മുന്തിടും ഗുണമൊടമ്പലങ്ങളെ-
പ്പന്തിയാമ്പടി പരത്തി നിശ്ചയം.
ദേശമുള്ളിടമടച്ചു നാട്ടുകാർ-
ക്കീശമന്ദിരമസംഖ്യമിങ്ങിനേ
ആശപോലെ പണിയിച്ചിതേവനും
ക്ലേശമറ്റു വിഭുസേവ ചെയ്യുവാൻ.
ദേവസ്വങ്ങൾ
ജന്മനാഥർ കുടിയാർകളും ക്രമാൽ
നന്മയോർത്തു വഴിവാടു വെയ്ക്കയാൽ
ജന്മഭൂമിമുതലമ്പലങ്ങളിൽ
സ്സമ്മതപ്പടി വളർന്നു മേൽക്കുമേൽ.
ഗ്രാമയോഗപരിഷത്തുമാവിധം
ഗ്രാമദൈവതപദപ്രതിഷ്ഠകൾ
ക്ഷേമമാമ്പടി കഴിച്ചവയ്ക്കു നി-
സ്സീമമായ മുതൽ വെച്ചു ഭക്തിയാൽ.
ഗ്രാമമൂരു തറവാടീവയ്ക്കെഴും
കാമദേശ്വരപദങ്ങൾ കാക്കുവാൻ
കാമമുത്തരെ വെച്ചിതേവമൂ-
രാഴ്മയെന്നൊരധികാരമാദ്യമേ
ഊരിലേതവനുമെവ്വിധം വിപ-
ത്തേറിയാലുമിഹദേവതാലയേ
പാരിലുണ്ടൊരു നിവൃത്തിമാർഗ്ഗമ-
മ്പേറിടുമ്പടി തുണയ്ക്കുമീശ്വരൻ.
അർത്ഥനാശതലയക്ഷയാദികാ
നർത്ഥമെല്ക്കിൽ മുതലേകിമക്കളും
സിദ്ധരാം വിധമനുഗ്രഹം തരും
സിദ്ധമിങ്ങിനെ സമസ്തകാമവും.
പ്രവൃത്തികൾ.
വേർതിരിച്ചു കുലവൃത്തി വാസന -
പ്പോർതിരിഞ്ഞ സകലർക്കുമീദ്ദ്വിജർ
വൈദീകത്തിലിഹ ലൌകികത്തിലും
ഭേദിയാതെ ബഹുതത്വദർശികൾ
ഓർത്തറിഞ്ഞു വിധിപോലെ വൈദിക-
സ്മാർത്തതാന്ത്രികഭിഷൿപ്രവൃത്തികൾ
ചീർത്ത ശീലനില കണ്ടു തങ്ങളിൽ
ച്ചേർത്തണച്ചു വിഭജിച്ചു കൌശലാൽ.
ഗ്രാമരക്ഷ വിധിപോലെ ചെയ്യുവാൻ
ഗ്രാമണിദ്ദ്വിജരെ വെച്ച യോഗികൾ
ഈ മഹീസുരവരിഷ്ഠർ നീതിയിൽ
സീമവെച്ചഥഭരിച്ചു പാരിടം.
ഭരണരീതികൾ.
ചോടു വാച്ചു തറവാടിയായ് ബ്ഭരി-
ച്ചീടുവാൻ വിരുതിയന്ന വീരരേ
നാടുവാഴിനിലയിൽ പ്രമാണമായ്
ക്കൂടുവാനനുവദിച്ചു ശൂദ്രരേ
സൈന്യങ്ങൾ.
വൈരിവർഗ്ഗമടരിന്നടുക്കിലോ
നേരിടുന്നതിനു വേണ്ടമാതിരി
പോരിനുള്ളടവു ശീലമാക്കിയീ-
പാരിലേപ്പുരുഷരാകുമേവരും
പോർമുറയ്ക്കുറിവു കേരളത്തിലെ
പ്പോർമുലക്കുടമെടുത്ത കൂട്ടരും
കാമുകപ്പടി പടിച്ചിരുന്നുവെ-
ന്നാ മുനീന്ദ്രനരുളുന്നു ജൈമിനി
മററു ജാതികളിലുള്ള ഭേദവു-
മ്മറ്റുമൊട്ടുമിഹ നോക്കിടാതഹോ
ചുറ്റുചേർന്നു പതിനെട്ടു നാട്ടിലും
തെറ്റുവീട്ടടവെടുത്തു നാട്ടുകാർ.
വേലരെന്നൊരിനമാദിബൌദ്ധർ പോൽ
ചാലവേ കരവഴിക്കു വന്നവർ
വേലയച്ചു പടയിൽപ്പയറ്റുവാൻ
ശീലമുള്ള മുറിവൈദ്യരാണവർ.
സ്ഥാനവും ചിലതവർക്കു നൽകി ന-
ന്മാനമോടിഹ പണിക്കറ്റിനേ
ഊനതയ്ക്കൊഴിയൽ വെച്ചുമായുധ-
സ്ഥാനദേശികത ചേർത്തു ചേത്തുപോൽ
ആയുധങ്ങളിൽ മിടുക്കു കൂട്ടുവാ-
നായുദാരമിഹ ചേർത്ത വേലരാൽ
ശ്രീയുദിച്ചു പതിനെട്ടു മട്ടു പോർ
പായുമാൺപരിഷകൾക്കടർക്കു മേൽ.
സംഘം.
ഇപ്പടിയ്ക്കു പതിനെട്ടുസംഘമായ്
നില്പതുണ്ട് മലയാളമാകവേ
ഇപ്പൊഴും പടനടപ്പു പോകിലും
കെല്ലൊടൊത്തു കളികാട്ടുമാളുകൾ.
സംഘമട്ടു പതിനെട്ടു ദിക്കിലായ്
സംഘവൃത്തിസഹമാം സഭാമഠം
മുൻകണക്കു നിയമിച്ചിതായവ-
റ്റിങ്കലാണു നയധർമ്മനിശ്ചയം
പുഷ്ടഭേഷജവിധിക്രിയാക്രമോൽ-
ക്കൃഷ്ടമട്ടിലനുസംഘമങ്ങിനേ
അഷ്ടവൈദ്യമറിവോരെയാക്കിപോൽ
ശിഷ്ടരായ പതിനെട്ടു വൈദ്യരേ ||
വാക്യവൃത്തി പരിഷപ്രമാണിയും
വൈദ്യമൂസ്സുമടവിൽപ്പണിക്കരും
യോഗ്യരാകുമവർ സംഘമായതിൽ
ശ്ലാഘ്യമട്ടിലിഹ ഭാരവാഹികൾ
പങ്കിലേതൊരടിയന്തരം നട-
ന്നെങ്കിലും പരിഷചേർന്നു ചെല്ലണം
ശങ്കിയാതെതിർജനങ്ങളേറ്റതിർ-
ത്തെങ്കിലോ പിഴ പെടാതെ കാക്കണം.
കോട്ടമറ്റപടി സംഘമേറ്റുവെ-
ച്ചൂട്ടണം വിരിയെയെത്തുമാൾകളേ
കൂട്ടമേറിടുമിടത്തു രക്ഷിക-
ക്കൂട്ടമെന്നതിഹ സംഘമാണുപോൽ.
തൊഴിലുകൾ.
മറ്റു ജാതികളിലും പലേതരം
പറ്റുമത്തൊഴിൽ തിരിച്ചുവെയ്ക്കയാൽ
ചെറ്റുമേ വിഷമമെന്നിയേ സുഖ
ത്തെറ്റു വിട്ടവിധമൊത്തു പാലനം
വേണ്ട മട്ടു കൃഷി കൈത്തൊഴിൽത്തരം
വീണ്ടണച്ച പശുപാലനം ക്രമാൽ
കൊണ്ട കച്ചവടമെന്ന വാർത്തയെ-
ക്കൊണ്ടഹോ ധനസമൃദ്ധി വാച്ചുതേ.
നാണയങ്ങൾ.
നാണയക്കുറവു വിട്ടു രാശിയാം
നാണയം ഭൃഗുമുനീന്ദ്രമുദ്രിതം
ആണസംഖ്യമിഹ കൈമറിക്കുവാൻ
വേണമെങ്കിൽ മതിതർപ്പണം പണം
അപ്പണം പഴയ രാശി പൂജ്യമെ
ന്നല്പമുണ്ടിവിടെമാത്രമിപ്പൊഴും.
കെല്ലൊടൊത്ത ചിലർ മോതിരത്തിൽവെ-
ച്ചെപ്പൊഴും കരുതിടുന്നു കൈകളിൽ.
അന്യരാജ്യവഴി വന്ന മറ്റിനം
ധന്യനാണയവിധങ്ങൾ വേറെയും
നിന്ദ്യമെന്നു നിനയാതെ നേടിനാർ
നന്ദ്യവാർത്ത വഴിപോലറിഞ്ഞവർ.
ഭണ്ഡാരം
ഗ്രാമദേശഗൃഹദേവതാലയം
ക്ഷേമമേവനുമണപ്പതാകയാൽ
ഈ മഹാധനനിധാനഭൂമിയാ-
യാ മഹാസ്ഥലമുറച്ചു പണ്ടുപോൽ.
ഇന്നുമേറെവളരെദ്ധനങ്ങളു-
ണ്ടെന്നു കണ്ട പഴയമ്പലങ്ങളിൽ
കുന്നുപോലെ മുതൽ പൂട്ടറയ്ക്കുക
ത്തന്നുവെച്ച വകയായിരിക്കണം.
കോശദണ്ഡ പരിപുഷ്ടിയും ഗത-
ക്ലേശമദ്രിജലദുർഗ്ഗരക്ഷയും
മോശമെന്നിയെയുറച്ചിരുന്നൊരീ-
ദ്ദേശവൃത്തി സുഖമായിരുന്നുതേ.
ഉപജീവനവും പ്രവൃത്തിയും.
ആയ മേറിയവിധം വ്യയം കുറ-
ഞ്ഞായമാതിരി കഴിച്ചിലേവനും
മായമറ്റു നിറവേറ്റിവന്നൊരാ
ഞായമട്ടു നിയമിച്ചിതുത്തമം.
ഊരിനുള്ളിലമരുന്നൊരേതു ന-
മ്പൂരിമാരുടെ മനയ്ക്കു ചുറ്റുമേ
പാരിലുണ്ടു പരിചാരകത്തൊഴിൽ-
ക്കാരിനം കുടിയിരിപ്പതിപ്പൊഴും.
ആയവർക്കുമതുപോലെ വേണ്ടിടു-
ന്നായവയ്ക്കു തൊഴിലാളരങ്ങിനേ
ആയവർദ്ധന മുറയ്ക്കു വൃത്തിയാർ-
ന്നായവസ്ഥിതി പരക്കെയുണ്ടുപോൽ.
സ്വൈരമിങ്ങു കൃഷിചെയ്തു കൊയ്തണ-
പ്പോരവർക്കു വക വല്ലിയില്ലയോ
ആരണാദിപറയാന്തമാ നില-
യ്ക്കാരനുവ്രതരവർക്കു വൃത്തിയാം.
തന്റെതന്റെ ഗൃഹദൈവതം കുല-
ത്തിന്റെ നിത്യഗുരു ദാസർ ദാസികൾ
തന്റെ ഭൂപർ കൃഷിസിദ്ധസാധന-
ത്തിന്റെ പങ്കിനിവരംശഭാഗികൾ.
നാടടച്ചു പതിവൂരെഴും വെളു-
ത്താടനും ക്ഷുരകനും, പണിക്കനും
പാടമുള്ള കൃഷിനാഥർ കറ്റയൊ-
ന്നൂടറിഞ്ഞരുളുമൂരുതോറുമേ.
മെച്ചമായുധമുറപ്പയറിനായ്
ക്കച്ചകെട്ടിയുഴിയും ഗുരുക്കളും
തച്ചരും കണിശരും പണിക്കരാ-
യ്വെച്ച കൂട്ടരിതു ചട്ടമിപ്പൊഴും.
താങ്ങലിങ്ങിനെ ലഭിച്ചുകൊണ്ടു താ-
ന്താങ്ങൾ വേണ്ട മുറപോലെ വേലകൾ
എങ്ങുമായവർ നടത്തിടേണമാള്
തിങ്ങുമൂരുകളിൽ വീടുതോറുമേ.
നിത്യവൃത്തികഴിവായർവക്കുമായ്
കൃത്യമോടിവിടെ വേണ്ട വേലയായ്
ഇത്യതിവ്യയമൊഴിഞ്ഞു ലൌകിക-
പ്രത്യവേക്ഷയിൽ നടപ്പ വൃത്തിയായ്.
വിദ്യാഭ്യാസം
കാമമെന്നുമിതുപോലെ നാട്ടിലാ-
ശായ്മയുള്ള ചിലർ ബാലപാഠനം
ക്ഷേമമാംപടി നടത്തിവന്നു മേൽ-
ക്കോയ്മയുള്ളവർ കുറിച്ച രീതിയിൽ.
അന്തണർക്കു സവിശേഷമോത്തിനും
സ്വന്തമായ കുലവിദ്യകൾക്കുമേ
അന്തരായമണവാനയയ്ക്കുയി-
ല്ലെന്തവസ്ഥയിലുമെന്നു തീച്ചയാം.
ബ്രഹ്മചാരി ഗുരുഗേഹമാണ്ടു സ-
ബ്രഹ്മചാരികളുമൊത്തു ബാലകൻ
കർമ്മനിഷ്ഠയൊടുമോത്തുചൊല്ലണം
ധമ്മശാസ്ത്രവുമതിന്നു ശേഷമേ.
വൃത്തിഭേദമെഴുമുണ്ണിയാകിലും
വൃത്തിയാം മുതൽമുറയ്ക്കു നിഷ്ഠയാം
സത്തിതാണു കുലവൃത്തിപോലെ മേ-
ലൊത്തിരിക്കണമതിന്റെ ശാസ്ത്രവും
മറ്റുജാതി ജനവും കുലക്രമ-
ത്തെറ്റു ചെറ്റുമണയാതിരിക്കുവാൻ
മുറ്റുവുമാത്തൊഴിലിനൊത്ത ശാസ്ത്രവും
മറ്റുമാത്തരസമഭ്യസിക്കണം.
ധിക്കൃതാന്വയജർ ശൂദ്രർ ചെയ്യൊലാ
സംസ്കൃതാദ്ധ്യയനമെന്ന നിശ്ചയം
സൽകൃതാര്യമലയാളനാട്ടിലി-
ല്ലിക്കൃതക്രമമഹോ പുരാതനം.
വിപൂർ ശൂദ്രരൊടു കർമ്മവേളയിൽ
സപ്രമാണമരുളേണ്ട വാക്കുകൾ
സുപ്രസിദ്ധമിഹ സംസ്കൃതത്തിലാ-
ണിപ്രകാരമൊരിടത്തുമില്ലപോൽ.
സ്വന്തമായ്പഴയ ശൂദ്രവീട്ടില-
ത്യന്തപാഠവിധികൾക്കു സൂചകം
ബന്ധമുണ്ടു പലടത്തു സംസ്കൃത-
ഗ്രന്ഥസഞ്ചിയവിശേഷമിപ്പൊഴും. 63
തച്ചശാസ്ത്രമിഹ തച്ചർ മിക്കതും
ജ്യോതിഷം കണിശർ വേലർ വൈദ്യവും
മെച്ചമാംപടി പടിച്ചു വന്നിടും
രീതിയുള്ളതു മഹാപുരാതനം 64
സ്വപ്രവൃത്തി പഠനങ്ങൾ സംസ്കൃതം
സപ്രമാണമതുപോലെ ഭാഷയും
വിപ്രർ സമ്മതിയൊടേർപ്പെടുത്തി പ-
ണ്ടിപ്രകാരമിതു ദീർഗ്ഘനിശ്ചയം. 65
സ്വസ്വവൃത്തിവിധിശാസ്ത്രശീലന-
യ്ക്കസ്വതന്ത്രതയൊരാൾക്കുമില്ലിഹ
ഇസ്സ്വരൂപമറിയാതെ പൂർവ്വരിൽ
ദുസ്സ്വഭാവികൾ ശഠിപ്പതത്ഭുതം.
ബാലകർക്കമരകോശപാഠവും
ചാലവേ ഗണിതവാക്യപാഠവും
ശീലമാണതിനു ജാതിഭേദമി-
ല്ലാലയങ്ങളിലടച്ചു ചട്ടമാം.
ആദിപാഠമഖിലർക്കുമൊപ്പമേ
ജാതിഭേദനില വിട്ടുറയ്ക്കുവാൻ
ആദിജൈനമതസൽഗുണഗ്രഹ-
പ്രീതിയായ്വരണമേകകാരണം.
ജ്ഞാനമാക്കുമൊരുപോലെ നേടിടാം
നൂനമെന്നു ജിനബൌദ്ധരേവരും
സ്ഥാനകർമ്മ ഗുണമാർഗ്ഗമാത്മവി-
ജ്ഞാനമട്ടിനു തരം തിരിക്കുമേ.
ഇസ്ഥിതിക്കു കുലവൃത്തി; വിദ്യകൾ-
ക്കസ്ഥിവാരമൊരുപോലെയാകിലും
വൃത്തിഭേദനിലപോലെ മേല്ക്കുമേൽ
നിർത്തിവന്നതുമവർക്കു സമ്മതം.
ബുദ്ധമതവര്ദ്ധന
കേരളത്തിൽ മല കേറിവന്നു ചേർ-
ന്നോരനേകജനമെന്ന പോലവേ
സ്വൈരമാഴിവഴി സിംഹളാദ്യരും
പാരണഞ്ഞു കുടിവെച്ചു കൂടിനാർ.
ആദ്യമുള്ളവരെയാശ്രയിച്ചുമാ-
സ്വാദ്യവാസസുഖമാഗ്രഹിച്ചുമേ
വേദ്യബുദ്ധമതവൃത്തികൊണ്ടു സം-
ഭേദ്യർ വന്നിഹ നിറഞ്ഞിതാളുകൾ.
കൊല്ലവർഷമുളവാവതിന്നു മുൻ-
കൊല്ലമായിരമിടയ്ക്കു മുന്നമേ
കൊല്ലമാദി പലടത്തൊഴിഞ്ഞു നി-
ല്ക്കൊല്ലയെന്നവരടിഞ്ഞു കൂടിനാർ
ചീനരാജ്യമതുപോലടുത്തു ജാ-
പ്പാനതിൻപടി കടൽത്തുരുത്തുകൾ
ഊനമറ്റ പല ബൌദ്ധർ വാർത്തക-
സ്ഥാനമാണ്ടവയറിഞ്ഞു കേരളർ.
ദ്വൈപ്യരോടു കടൽയാത്രചെയ്തനു-
പ്രാപ്യമായ പല കൈത്തൊഴിൽത്തരം
രൂപ്യമേകി മലയാളഭൂമിയിൽ
ഗോപ്യമല്ലിതി പരത്തി ബൌദ്ധരും.
എന്നുമല്ലവർ ഗുണപ്രസംഗമെ-
ന്നൊന്നു കൊണ്ടു പല വിപ്രരേയുമേ
അന്നു തന്മതവഴിക്കു കൂട്ടിനാ-
രൊന്നുപോലടിമറിച്ചു കൌശലാൽ.
തെക്കു കൊല്ലമതിനൊട്ടടുത്തെഴും
ദിക്കുകാരധികപക്ഷമാളുകൾ
തൽക്കുലസ്ഥിതി കളഞ്ഞു ബൌദ്ധരായ്
നില്ക്കുമാസ്ഥിതിയിലായി കേവലം.
ഹന്ത നല്ലറിവെഴുന്ന പോറ്റിമാ-
രന്തണോത്തമർ ഗുരുക്കൾ ബൌദ്ധരായ്
സ്വന്തമാളുകളെയിങ്ങു ചേർത്തുപോ-
ലന്തരാ മറുമതപ്രസംഗികൾ.
ബുദ്ധദേവനുടെ വിഗ്രഹങ്ങളും
ബദ്ധമോദമവർ തീർത്തതാതിടം
സിദ്ധമാക്കി ജയസിംഹനെന്നൊരാ-
ളിദ്ധരിത്രിയുടെ നാഥനായനാൾ.
അന്നുതൊട്ടു ജയശിംഗനാടിതെ -
ന്നൊന്നു പേരുമതിനിട്ടു നാട്ടുകാർ
ഇന്നുമുണ്ട് പല ബുദ്ധവിഗ്രഹ-
ത്തിന്നുമാദ്ദിശി സുഭീക്ഷവീക്ഷണം
ആയിടെപ്പലടമൊന്നുപോലെ കാ-
ണായി ബുദ്ധമതബാധ ചുറ്റുമേ
ആയിനങ്ങൾ നിരുവാണമേറ്റ ദി-
ക്കായിടാം 'മുനിയറ പ്പെടുപ്പെടം
പണ്ടു ബൌദ്ധമുനിസിദ്ധർ വാണതിൽ
ക്കൊണ്ടുവെച്ച ജപമാല ദീപവും
ഉണ്ടു ശസ്ത്രമൊരു മണ്ണുപാത്രവും
കണ്ടുകിട്ടുവതിതിന്റെലക്ഷണം.
നല്ലദാരമുനിസിദ്ധർതൻ ശവ-
ക്കല്ലുമൂടിയ വിശുദ്ധഭൂമിയിൽ
തെല്ലുയർന്ന ശില കാലുമായ്ക്കുട-
ക്കല്ലു കാണ്മതുമിതിന്റെ ലക്ഷണം
മഹാസഭയും മാമാങ്കവും
ഏവമാദി മതമിത്രദോഷമീ-
ബ്ഭൂവടച്ചു പടരപ്പെടുമ്പൊഴേ
ദൈവഭക്തരിഹ വൈദികക്ഷമാ-
ദേവരൊന്നു വിഷമിച്ചുമുറ്റുമേ.
ഗ്രാമണിദ്വിജനരേന്ദ്രരൊത്തു തൻ-
ഗ്രാമയോഗമിട ചേർത്തു ചേർന്നവർ
ക്ഷേമചിന്തന നടത്തിപോൽ സമ-
സ്ഥേമരായ മലയാളഭൂസുരർ.
കേരളത്തിലൊരു ഗംഗയായീടും
ഭാരതപ്പുഴയൊഴുക്കെഴുന്നെടം
ആഭരണാദ്യഖിലരൊത്തുകൂടുമാ-
റാരചിച്ചു മഹിതം മഹാമഘം.
ഈ മഹോത്സവസമാജഭൂമിയിൽ
ഗ്രാമമുറ്റ മലയാളിമണ്ഡലം
ക്ഷേമചിന്തനകൾ ചെയ്ത പന്തീ-
രണ്ടാമതാണ്ടിലൊരു ചട്ടമായീതേ.
സഭാനിശ്ചയങ്ങൾ.
ഭൂമിനായകനീലയ്ക്കു പന്നിയൂർ-
സ്വാമിയാകീയ വരാഹമൂർത്തിയേ
നാമിനിക്കരുതുകെന്നു മുന്നമീ-
ബ്ഭൂമിദേവർ നിയമിച്ചു നിശ്ചയം.
വൈദികസ്മൃതിതം വെടിഞ്ഞു നോ-
മാദിയായ്സ്സഭ വഴങ്ങുമാരുമേ
ഭേദിയായ കുലവൃത്തിയെന്നു സ-
മ്പാദിതൈക്യമൊരു യോഗനിശ്ചയം.
അന്യരാജ്യവഴി വന്നുകേറുവോർ
ധന്യരാകിലുമവർക്കു പാർക്കുവാൻ
മന്നിലാരുമിടമേകിടൊല്ല മേ-
ലെന്നിതിന്നുപരി ചെയ്തു നിശ്ചയം.
വീണ്ടുമങ്ങിനെ മുറയ്ക്കു പന്തിര-
ണ്ടാണ്ടുകൂടുമളവീ മഹാമഘം
നീണ്ടുനില്ക്ക സഭ നാട്ടുനന്മ നോ-
ക്കേണ്ടുമാറിതൊരു ദീർഗ്ഘനിശ്ചയം.
ജനഭൂമി കുടിയാർക്കു കൈവശ-
ത്തിന്മേൽ മിശ്രനില വിട്ടുറയ്ക്കുവാൻ
വന്മഹാമഘമുറപ്പൊളിച്ചെഴു-
ത്തിന്മെൽ വെച്ചിതവകാശ നിശ്ചയം
ഗ്രാമഭേദകലഹം പലേടവും
കാഴ്മതുണ്ടതു വരാതിരിക്കുവാൻ
സീമ നാലു കഴകപ്പടിക്കു കീഴ്-
ഗ്രാമരക്ഷയിതു മറ്റു നിശ്ചയം
വാളുനമ്പി കഴകുപ്പടിക്കു മേ-
ലാളു തക്ക തളിയാതിരിപ്രഭു
ആളുകാണ്ടിടകൾ മൂന്ന,തിന്നുമേ-
ലാളുമാറ്റ,മവർ വെച്ച നിശ്ചയം.
ഗ്രാമദേശപദദേവതാലയ-
ക്ഷേമമോത്ത സമുദായപൂരുഷൻ
ശ്രീമഹത്വനിധി പാർക്കണം മറു-
ഗ്രാമദേശ്യനതുമൊത്ത നിശ്ചയം.
നല്ലതെന്നൊരു വിശേഷവൃത്തിയാ-
വല്ലതും തുടർകിലേതുനാട്ടിലും
നല്ല യോഗ്യർ മറുനാട്ടുകാർകളും
ചെല്ലവേണമിതുമുറ്റ നിശ്ചയം.
സീമയാലുടമയുള്ള പന്നിയൂർ-
ഗ്രാമവും ശുകപുരാഖ്യമാമതും
ഈ മഹാസഭയിൽ മുമ്പു നേടി കെ-
ങ്കേമരാകുമവർ മേലെയാകുമേ.
പന്നിയൂർശുകപുരങ്ങൾ മേലയായ്
നിന്നിടുന്നതിനു കീഴിലേവരും
ഒന്നിലൊന്നിലിടചേർന്നു നില്ക്കുകീ
മന്നിലാൾകളിതുമൊത്ത നീശ്ചയം.
രണ്ടിലൊന്നിനുടെ കൂറ്റിൽ നില്പതാ-
യ്ക്കണ്ടിടുന്നതിനു തക്ക ലക്ഷണം
പണ്ടിരുന്നവർ തിരിച്ചുവെച്ചിരി-
പ്പുണ്ടിതീന്നുമറിവോർക്കറിഞ്ഞിടാം?
മുണ്ടു ചുറ്റു കുറി പൊട്ടു നീതുമാ-
യുണ്ടുപോം കറി കുറിക്കണക്കുകൾ
രണ്ട് കൂർ ചതുരവൃത്തകല്പന-
ങ്കൊണ്ടു വേർതിരിയെയേല്പിതിപ്പൊഴും
ഭൂരികല്യത കലർന്ന് 'കല്പക-
ഞ്ചേരി' സൂകരപുരത്തിനങ്ങിനേ
പാരിലാശ്ശുകപുരത്തി'നാഴുവാ-
ഞ്ചേരി'യെന്നിവർകൾ തമ്പുരാക്കളായ്.
ഒത്തരം മഹിമയുള്ള യോഗ്യര-
ന്നിത്തരം പലവിധം വ്യവസ്ഥകൾ
സത്തരങ്ങു നിയമിച്ചകറ്റിനാ-
രുത്തരംഗമുയരും വിപത്തുകൾ
മറ്റു മതക്കാരോടുള്ള നില.
തെറ്റു പറീയനുതാപമേററ കീ-
ഴ്പറ്റുമാളുകളെ വേണ്ട ശാസനം
മുററമേകി മുറപോലെ കാത്തു കൈ-
പ്പറ്റുവമാറവരെടുത്തു പിന്നെയും
ബുദ്ധജൈനമതയോഗശക്തിയാൽ
സിദ്ധരായിവിടെയുള്ള യോഗ്യരേ
ക്രുദ്ധരായി നിരസിച്ചതില്ലവർ-
ക്കിദ്ധമോദവഴി വെച്ചിണക്കിനാർ.
സ്ഥാനയുക്തികളുറിഞ്ഞു വൈദ്യക-
സ്ഥാനഗർക്കു മലയാളഭൂസുരർ
ജൈനവാഹടനിബസവൈദ്യമേ
മാനമോടു നീജശാസ്ത്രമാക്കിനാർ.
പാവനർഷ കൃതസൂത്രവൃത്തി രൂ-
പാവതാരമൊരു ബൌദ്ധപുസ്തകം
ഭാവമോർത്തു മലയാളനാട്ടുഭൂ-
ദേവർ പേർത്തുരുകഴിച്ചു ശാബ്ദികം.
ജ്യോതിഷത്തിലുമതേവിധം ബഹു-
പ്രീതിയോടു ചില ജൈനപുസ്തകം
ഖ്യാതി കേട്ട മിഹീരാദിനിർമ്മിതം
രീതികണ്ടിഹ പഠിപ്പിതന്തണർ.
ഹർഷദേവകൃതമായ നാടകം
ഹർഷമോടുമവരമ്പലങ്ങളിൽ
വർഷകൃത്യമുറയായ് നടിപ്പതുൽ-
ക്കർഷമാക്കിയിതു ജൈനമാനിതം.
അമ്പലപ്പുറമയായ്പറന്നിടും
സമ്പ്രദായമൊടു നാഗനാടകം
വമ്പരന്തണർ നടത്തി ബൌദ്ധരിൽ
സ്സമ്പ്രഹർഷഭരമേറ്റമേറ്റുവാൻ.
ക്ലേശമറ്റമരസിംഹജൈനർതൻ-
കോശമാകിന നിഘണ്ടു മുന്നമേ
മോശമല്ല ശിശുപാഠമാക്കിവെ-
ച്ചാശപോലതു പരത്തി ചുറ്റുമേ,
മാനമായ് ബ്ബുധസഭാസ്ഥലങ്ങളിൽ
സ്ഥാനമേകി ജിനബൌദ്ധർകൾക്കുമേ
ഊനമൊന്നവനിദേവരാദ്യർ പോയ്
ജൈനബൌദ്ധനിലയേല്ക്ക നിന്നുപോയ്.
ഏറിയോരു പരദേശിലോകർ വ-
ന്നേറിയങ്ങിനെ തിരക്കുകൂട്ടലും
മാറി നാടിതു സുഭിക്ഷമായ്വരു-
മ്മാറിതാണിഹ വരാഹശാസനം.
നൂതനോചിതപരിഷ്കൃതിക്രമാൽ
സ്ഫീതമായ മലയാളമന്നിടം
ജാതമോദജനജാതമായത്തെളി-
ഞ്ഞേതവസ്ഥയിലുമേറെ മെച്ചമായ്.
ഈവണ്ണമേ പല പരിഷ്കൃതികൊണ്ടു നന്മ
കൈവന്നമട്ടു മലയാളമഹീപ്രദേശം
ഭാവം തെളിഞ്ഞു വിലസീ ഗ്രഹണം കഴിഞ്ഞു-
ള്ളാ വമ്പെഴുന്ന ശശിമണ്ഡലമെന്നപോലെ.
നമ്പൂരിരാജ്യഭരണമെന്ന രണ്ടാം സർഗ്ഗം കഴിഞ്ഞു.
(നമ്പൂരിരാജ്യഭരണം) സ്വധമ്മം.
കേരളത്തിലിതി വാണെഴും മഹാ-
സാരവേദികൾ മഹീസുരോത്തമർ
പാരമേന്തുമഭിവൃദ്ധിമൂലമാം
സ്വൈരവൃത്തി നിയമിച്ചിതേവനും.
പ്രാക്തനക്രമമൊടും ശ്രുതിസ്മൃതി-
പ്രോക്തനിത്യനിയമങ്ങളേവരും
യുക്തമാം പടി നടത്തിവന്നു സല്-
ബ്ഭക്തരീശ്വരവിചാരനിഷ്ഠയിൽ.
കാവുകൾ.
കാട്ടുദൈവനിരയേ ക്രമത്തിലായ്
ക്കൂട്ടുചേർന്നുകുലദൈവമാക്കിനാർ
നീട്ടുമാത്മനയയോഗവിദ്യയാൽ
നാട്ടുകാർക്കു മുപകാരമാംവിധം.
കാളി ചാത്തർ കരുമോൻ മഹാകൊടു-
ങ്കാളി നാഗർ മണിനാഗയക്ഷികൾ
കോളിലിത്തരമരണ്യദേവതാ-
പാളിയുണ്ടു കുലദൈവമേവനും.
ധർമ്മദൈവനിലയിൽ ഗൃഹങ്ങളിൽ
ശർമ്മമോ കുടിവെച്ചു നീത്യവും
കർമ്മമുള്ളതു കഴിപ്പതിപ്പൊഴും
ധർമ്മമാണഖിലജാതികൾക്കുമേ.
അമ്പലങ്ങൾ.
ഉള്ളഴിഞ്ഞ ശിവവിഷ്ണു മുഖ്യരാ-
യുള്ള ദേവർകളെയും യഥാവലേ-
കള്ളമറ്റ കുലദൈവമാക്കി മ-
റ്റുള്ളവർക്കുമിതവക്കുമാ ദ്വിജർ
വമ്പലച്ചിലണയാപ്പടിക്കു ന-
ല്ലമ്പലങ്ങൾ പണിയിച്ചവയ്ക്കുകം
മുൻപ്രകാരനിലയിൽ പ്രതിഷ്ഠയാം
സമ്പ്രദായമവർ ചെയ്തു താന്ത്രികം.
ചേരഹോസളകചോളപാണ്ഡ്യരാ-
യോരസംഖ്യമിഹ തക്ഷജാതികൾ
കേരളത്തിനകമെത്തിപോൽ ഗിരി-
ദ്ദ്വാരമാർഗ്ഗമീതിനൊട്ടു മുന്നമേ.
തച്ചരാൽപ്പണിനടത്തിയറ്റവും
മെച്ചമാംവിധമിതൊക്കെയാദ്ദ്വിജർ
ഉച്ചബൌദ്ധസുവിഹാരഭാഷക-
ല്പിച്ചമട്ടുമിവയിങ്കലുണ്ടു പോൽ
നീളവെപ്പണികഴിച്ച തച്ചർ ക-
മ്മാളർ ബുദ്ധമതബദ്ധരായ്വരാം
ആളകന്നപടി തീണ്ടൽവെച്ചു പി.-
ന്നാളവറ്റെയിൽ ചേർത്തിതെന്നുമാം
കണ്ടതെന്നു മൃഷിഭാർഗ്ഗവൻ തരം
കണ്ട മറ്റവർ ചമച്ചതെന്നുമായ്
ഉണ്ടസംഖ്യമിഹ ദേവതാലയം
പണ്ടനേകർ തപമാണ്ടിരുന്നിടം.
ദുർഗ്ഗപാലരിരിപത്തുനാലു ശാ-
സ്താക്കളുണ്ടു ഗിരിശൃംഗമാലയിൽ
ദുർഗ്ഗമാരിവിടെ നൂറുമെട്ടുമാ-
യീക്കടൽക്കരയിലുണ്ടു പണ്ടുപോൽ.
ദേവദേവഗൃഹമായിരത്തിൽമേ-
ലേവമേ ഹരിനിവാസമന്ദിരം
കേവലം പലതരത്തിലിത്തരം
ദേവതാലയവിശേഷമെത്രയോ
ക്ഷേത്രനിർമ്മിതിപരിഷ്കൃതിക്രമം
മാത്രമാണു ചില തക്ഷയുക്തിയിൽ
അത്ര ദൈവതഗണപ്രതിഷ്ഠാകൾ
ക്കെത്രയോ പഴമയെന്നുമാം ചിലർ.
പൂതമാകുമൊരു ബോധിസത്ത്വജീ-
മൂതവാഹമതതത്ത്വമാദ്യമേ
സ്ഫീതമാണിവിടെയെന്നു ബൌദ്ധരിൽ
പ്രീതരായി മലയാളിലോകർ പോൽ
എന്തിനീവക വിചാരമുള്ളഴി-
ഞ്ഞെന്തിനും തനിമയേന്തുമന്തണർ
മുന്തിടും ഗുണമൊടമ്പലങ്ങളെ-
പ്പന്തിയാമ്പടി പരത്തി നിശ്ചയം.
ദേശമുള്ളിടമടച്ചു നാട്ടുകാർ-
ക്കീശമന്ദിരമസംഖ്യമിങ്ങിനേ
ആശപോലെ പണിയിച്ചിതേവനും
ക്ലേശമറ്റു വിഭുസേവ ചെയ്യുവാൻ.
ദേവസ്വങ്ങൾ
ജന്മനാഥർ കുടിയാർകളും ക്രമാൽ
നന്മയോർത്തു വഴിവാടു വെയ്ക്കയാൽ
ജന്മഭൂമിമുതലമ്പലങ്ങളിൽ
സ്സമ്മതപ്പടി വളർന്നു മേൽക്കുമേൽ.
ഗ്രാമയോഗപരിഷത്തുമാവിധം
ഗ്രാമദൈവതപദപ്രതിഷ്ഠകൾ
ക്ഷേമമാമ്പടി കഴിച്ചവയ്ക്കു നി-
സ്സീമമായ മുതൽ വെച്ചു ഭക്തിയാൽ.
ഗ്രാമമൂരു തറവാടീവയ്ക്കെഴും
കാമദേശ്വരപദങ്ങൾ കാക്കുവാൻ
കാമമുത്തരെ വെച്ചിതേവമൂ-
രാഴ്മയെന്നൊരധികാരമാദ്യമേ
ഊരിലേതവനുമെവ്വിധം വിപ-
ത്തേറിയാലുമിഹദേവതാലയേ
പാരിലുണ്ടൊരു നിവൃത്തിമാർഗ്ഗമ-
മ്പേറിടുമ്പടി തുണയ്ക്കുമീശ്വരൻ.
അർത്ഥനാശതലയക്ഷയാദികാ
നർത്ഥമെല്ക്കിൽ മുതലേകിമക്കളും
സിദ്ധരാം വിധമനുഗ്രഹം തരും
സിദ്ധമിങ്ങിനെ സമസ്തകാമവും.
പ്രവൃത്തികൾ.
വേർതിരിച്ചു കുലവൃത്തി വാസന -
പ്പോർതിരിഞ്ഞ സകലർക്കുമീദ്ദ്വിജർ
വൈദീകത്തിലിഹ ലൌകികത്തിലും
ഭേദിയാതെ ബഹുതത്വദർശികൾ
ഓർത്തറിഞ്ഞു വിധിപോലെ വൈദിക-
സ്മാർത്തതാന്ത്രികഭിഷൿപ്രവൃത്തികൾ
ചീർത്ത ശീലനില കണ്ടു തങ്ങളിൽ
ച്ചേർത്തണച്ചു വിഭജിച്ചു കൌശലാൽ.
ഗ്രാമരക്ഷ വിധിപോലെ ചെയ്യുവാൻ
ഗ്രാമണിദ്ദ്വിജരെ വെച്ച യോഗികൾ
ഈ മഹീസുരവരിഷ്ഠർ നീതിയിൽ
സീമവെച്ചഥഭരിച്ചു പാരിടം.
ഭരണരീതികൾ.
ചോടു വാച്ചു തറവാടിയായ് ബ്ഭരി-
ച്ചീടുവാൻ വിരുതിയന്ന വീരരേ
നാടുവാഴിനിലയിൽ പ്രമാണമായ്
ക്കൂടുവാനനുവദിച്ചു ശൂദ്രരേ
സൈന്യങ്ങൾ.
വൈരിവർഗ്ഗമടരിന്നടുക്കിലോ
നേരിടുന്നതിനു വേണ്ടമാതിരി
പോരിനുള്ളടവു ശീലമാക്കിയീ-
പാരിലേപ്പുരുഷരാകുമേവരും
പോർമുറയ്ക്കുറിവു കേരളത്തിലെ
പ്പോർമുലക്കുടമെടുത്ത കൂട്ടരും
കാമുകപ്പടി പടിച്ചിരുന്നുവെ-
ന്നാ മുനീന്ദ്രനരുളുന്നു ജൈമിനി
മററു ജാതികളിലുള്ള ഭേദവു-
മ്മറ്റുമൊട്ടുമിഹ നോക്കിടാതഹോ
ചുറ്റുചേർന്നു പതിനെട്ടു നാട്ടിലും
തെറ്റുവീട്ടടവെടുത്തു നാട്ടുകാർ.
വേലരെന്നൊരിനമാദിബൌദ്ധർ പോൽ
ചാലവേ കരവഴിക്കു വന്നവർ
വേലയച്ചു പടയിൽപ്പയറ്റുവാൻ
ശീലമുള്ള മുറിവൈദ്യരാണവർ.
സ്ഥാനവും ചിലതവർക്കു നൽകി ന-
ന്മാനമോടിഹ പണിക്കറ്റിനേ
ഊനതയ്ക്കൊഴിയൽ വെച്ചുമായുധ-
സ്ഥാനദേശികത ചേർത്തു ചേത്തുപോൽ
ആയുധങ്ങളിൽ മിടുക്കു കൂട്ടുവാ-
നായുദാരമിഹ ചേർത്ത വേലരാൽ
ശ്രീയുദിച്ചു പതിനെട്ടു മട്ടു പോർ
പായുമാൺപരിഷകൾക്കടർക്കു മേൽ.
സംഘം.
ഇപ്പടിയ്ക്കു പതിനെട്ടുസംഘമായ്
നില്പതുണ്ട് മലയാളമാകവേ
ഇപ്പൊഴും പടനടപ്പു പോകിലും
കെല്ലൊടൊത്തു കളികാട്ടുമാളുകൾ.
സംഘമട്ടു പതിനെട്ടു ദിക്കിലായ്
സംഘവൃത്തിസഹമാം സഭാമഠം
മുൻകണക്കു നിയമിച്ചിതായവ-
റ്റിങ്കലാണു നയധർമ്മനിശ്ചയം
പുഷ്ടഭേഷജവിധിക്രിയാക്രമോൽ-
ക്കൃഷ്ടമട്ടിലനുസംഘമങ്ങിനേ
അഷ്ടവൈദ്യമറിവോരെയാക്കിപോൽ
ശിഷ്ടരായ പതിനെട്ടു വൈദ്യരേ ||
വാക്യവൃത്തി പരിഷപ്രമാണിയും
വൈദ്യമൂസ്സുമടവിൽപ്പണിക്കരും
യോഗ്യരാകുമവർ സംഘമായതിൽ
ശ്ലാഘ്യമട്ടിലിഹ ഭാരവാഹികൾ
പങ്കിലേതൊരടിയന്തരം നട-
ന്നെങ്കിലും പരിഷചേർന്നു ചെല്ലണം
ശങ്കിയാതെതിർജനങ്ങളേറ്റതിർ-
ത്തെങ്കിലോ പിഴ പെടാതെ കാക്കണം.
കോട്ടമറ്റപടി സംഘമേറ്റുവെ-
ച്ചൂട്ടണം വിരിയെയെത്തുമാൾകളേ
കൂട്ടമേറിടുമിടത്തു രക്ഷിക-
ക്കൂട്ടമെന്നതിഹ സംഘമാണുപോൽ.
തൊഴിലുകൾ.
മറ്റു ജാതികളിലും പലേതരം
പറ്റുമത്തൊഴിൽ തിരിച്ചുവെയ്ക്കയാൽ
ചെറ്റുമേ വിഷമമെന്നിയേ സുഖ
ത്തെറ്റു വിട്ടവിധമൊത്തു പാലനം
വേണ്ട മട്ടു കൃഷി കൈത്തൊഴിൽത്തരം
വീണ്ടണച്ച പശുപാലനം ക്രമാൽ
കൊണ്ട കച്ചവടമെന്ന വാർത്തയെ-
ക്കൊണ്ടഹോ ധനസമൃദ്ധി വാച്ചുതേ.
നാണയങ്ങൾ.
നാണയക്കുറവു വിട്ടു രാശിയാം
നാണയം ഭൃഗുമുനീന്ദ്രമുദ്രിതം
ആണസംഖ്യമിഹ കൈമറിക്കുവാൻ
വേണമെങ്കിൽ മതിതർപ്പണം പണം
അപ്പണം പഴയ രാശി പൂജ്യമെ
ന്നല്പമുണ്ടിവിടെമാത്രമിപ്പൊഴും.
കെല്ലൊടൊത്ത ചിലർ മോതിരത്തിൽവെ-
ച്ചെപ്പൊഴും കരുതിടുന്നു കൈകളിൽ.
അന്യരാജ്യവഴി വന്ന മറ്റിനം
ധന്യനാണയവിധങ്ങൾ വേറെയും
നിന്ദ്യമെന്നു നിനയാതെ നേടിനാർ
നന്ദ്യവാർത്ത വഴിപോലറിഞ്ഞവർ.
ഭണ്ഡാരം
ഗ്രാമദേശഗൃഹദേവതാലയം
ക്ഷേമമേവനുമണപ്പതാകയാൽ
ഈ മഹാധനനിധാനഭൂമിയാ-
യാ മഹാസ്ഥലമുറച്ചു പണ്ടുപോൽ.
ഇന്നുമേറെവളരെദ്ധനങ്ങളു-
ണ്ടെന്നു കണ്ട പഴയമ്പലങ്ങളിൽ
കുന്നുപോലെ മുതൽ പൂട്ടറയ്ക്കുക
ത്തന്നുവെച്ച വകയായിരിക്കണം.
കോശദണ്ഡ പരിപുഷ്ടിയും ഗത-
ക്ലേശമദ്രിജലദുർഗ്ഗരക്ഷയും
മോശമെന്നിയെയുറച്ചിരുന്നൊരീ-
ദ്ദേശവൃത്തി സുഖമായിരുന്നുതേ.
ഉപജീവനവും പ്രവൃത്തിയും.
ആയ മേറിയവിധം വ്യയം കുറ-
ഞ്ഞായമാതിരി കഴിച്ചിലേവനും
മായമറ്റു നിറവേറ്റിവന്നൊരാ
ഞായമട്ടു നിയമിച്ചിതുത്തമം.
ഊരിനുള്ളിലമരുന്നൊരേതു ന-
മ്പൂരിമാരുടെ മനയ്ക്കു ചുറ്റുമേ
പാരിലുണ്ടു പരിചാരകത്തൊഴിൽ-
ക്കാരിനം കുടിയിരിപ്പതിപ്പൊഴും.
ആയവർക്കുമതുപോലെ വേണ്ടിടു-
ന്നായവയ്ക്കു തൊഴിലാളരങ്ങിനേ
ആയവർദ്ധന മുറയ്ക്കു വൃത്തിയാർ-
ന്നായവസ്ഥിതി പരക്കെയുണ്ടുപോൽ.
സ്വൈരമിങ്ങു കൃഷിചെയ്തു കൊയ്തണ-
പ്പോരവർക്കു വക വല്ലിയില്ലയോ
ആരണാദിപറയാന്തമാ നില-
യ്ക്കാരനുവ്രതരവർക്കു വൃത്തിയാം.
തന്റെതന്റെ ഗൃഹദൈവതം കുല-
ത്തിന്റെ നിത്യഗുരു ദാസർ ദാസികൾ
തന്റെ ഭൂപർ കൃഷിസിദ്ധസാധന-
ത്തിന്റെ പങ്കിനിവരംശഭാഗികൾ.
നാടടച്ചു പതിവൂരെഴും വെളു-
ത്താടനും ക്ഷുരകനും, പണിക്കനും
പാടമുള്ള കൃഷിനാഥർ കറ്റയൊ-
ന്നൂടറിഞ്ഞരുളുമൂരുതോറുമേ.
മെച്ചമായുധമുറപ്പയറിനായ്
ക്കച്ചകെട്ടിയുഴിയും ഗുരുക്കളും
തച്ചരും കണിശരും പണിക്കരാ-
യ്വെച്ച കൂട്ടരിതു ചട്ടമിപ്പൊഴും.
താങ്ങലിങ്ങിനെ ലഭിച്ചുകൊണ്ടു താ-
ന്താങ്ങൾ വേണ്ട മുറപോലെ വേലകൾ
എങ്ങുമായവർ നടത്തിടേണമാള്
തിങ്ങുമൂരുകളിൽ വീടുതോറുമേ.
നിത്യവൃത്തികഴിവായർവക്കുമായ്
കൃത്യമോടിവിടെ വേണ്ട വേലയായ്
ഇത്യതിവ്യയമൊഴിഞ്ഞു ലൌകിക-
പ്രത്യവേക്ഷയിൽ നടപ്പ വൃത്തിയായ്.
വിദ്യാഭ്യാസം
കാമമെന്നുമിതുപോലെ നാട്ടിലാ-
ശായ്മയുള്ള ചിലർ ബാലപാഠനം
ക്ഷേമമാംപടി നടത്തിവന്നു മേൽ-
ക്കോയ്മയുള്ളവർ കുറിച്ച രീതിയിൽ.
അന്തണർക്കു സവിശേഷമോത്തിനും
സ്വന്തമായ കുലവിദ്യകൾക്കുമേ
അന്തരായമണവാനയയ്ക്കുയി-
ല്ലെന്തവസ്ഥയിലുമെന്നു തീച്ചയാം.
ബ്രഹ്മചാരി ഗുരുഗേഹമാണ്ടു സ-
ബ്രഹ്മചാരികളുമൊത്തു ബാലകൻ
കർമ്മനിഷ്ഠയൊടുമോത്തുചൊല്ലണം
ധമ്മശാസ്ത്രവുമതിന്നു ശേഷമേ.
വൃത്തിഭേദമെഴുമുണ്ണിയാകിലും
വൃത്തിയാം മുതൽമുറയ്ക്കു നിഷ്ഠയാം
സത്തിതാണു കുലവൃത്തിപോലെ മേ-
ലൊത്തിരിക്കണമതിന്റെ ശാസ്ത്രവും
മറ്റുജാതി ജനവും കുലക്രമ-
ത്തെറ്റു ചെറ്റുമണയാതിരിക്കുവാൻ
മുറ്റുവുമാത്തൊഴിലിനൊത്ത ശാസ്ത്രവും
മറ്റുമാത്തരസമഭ്യസിക്കണം.
ധിക്കൃതാന്വയജർ ശൂദ്രർ ചെയ്യൊലാ
സംസ്കൃതാദ്ധ്യയനമെന്ന നിശ്ചയം
സൽകൃതാര്യമലയാളനാട്ടിലി-
ല്ലിക്കൃതക്രമമഹോ പുരാതനം.
വിപൂർ ശൂദ്രരൊടു കർമ്മവേളയിൽ
സപ്രമാണമരുളേണ്ട വാക്കുകൾ
സുപ്രസിദ്ധമിഹ സംസ്കൃതത്തിലാ-
ണിപ്രകാരമൊരിടത്തുമില്ലപോൽ.
സ്വന്തമായ്പഴയ ശൂദ്രവീട്ടില-
ത്യന്തപാഠവിധികൾക്കു സൂചകം
ബന്ധമുണ്ടു പലടത്തു സംസ്കൃത-
ഗ്രന്ഥസഞ്ചിയവിശേഷമിപ്പൊഴും. 63
തച്ചശാസ്ത്രമിഹ തച്ചർ മിക്കതും
ജ്യോതിഷം കണിശർ വേലർ വൈദ്യവും
മെച്ചമാംപടി പടിച്ചു വന്നിടും
രീതിയുള്ളതു മഹാപുരാതനം 64
സ്വപ്രവൃത്തി പഠനങ്ങൾ സംസ്കൃതം
സപ്രമാണമതുപോലെ ഭാഷയും
വിപ്രർ സമ്മതിയൊടേർപ്പെടുത്തി പ-
ണ്ടിപ്രകാരമിതു ദീർഗ്ഘനിശ്ചയം. 65
സ്വസ്വവൃത്തിവിധിശാസ്ത്രശീലന-
യ്ക്കസ്വതന്ത്രതയൊരാൾക്കുമില്ലിഹ
ഇസ്സ്വരൂപമറിയാതെ പൂർവ്വരിൽ
ദുസ്സ്വഭാവികൾ ശഠിപ്പതത്ഭുതം.
ബാലകർക്കമരകോശപാഠവും
ചാലവേ ഗണിതവാക്യപാഠവും
ശീലമാണതിനു ജാതിഭേദമി-
ല്ലാലയങ്ങളിലടച്ചു ചട്ടമാം.
ആദിപാഠമഖിലർക്കുമൊപ്പമേ
ജാതിഭേദനില വിട്ടുറയ്ക്കുവാൻ
ആദിജൈനമതസൽഗുണഗ്രഹ-
പ്രീതിയായ്വരണമേകകാരണം.
ജ്ഞാനമാക്കുമൊരുപോലെ നേടിടാം
നൂനമെന്നു ജിനബൌദ്ധരേവരും
സ്ഥാനകർമ്മ ഗുണമാർഗ്ഗമാത്മവി-
ജ്ഞാനമട്ടിനു തരം തിരിക്കുമേ.
ഇസ്ഥിതിക്കു കുലവൃത്തി; വിദ്യകൾ-
ക്കസ്ഥിവാരമൊരുപോലെയാകിലും
വൃത്തിഭേദനിലപോലെ മേല്ക്കുമേൽ
നിർത്തിവന്നതുമവർക്കു സമ്മതം.
ബുദ്ധമതവര്ദ്ധന
കേരളത്തിൽ മല കേറിവന്നു ചേർ-
ന്നോരനേകജനമെന്ന പോലവേ
സ്വൈരമാഴിവഴി സിംഹളാദ്യരും
പാരണഞ്ഞു കുടിവെച്ചു കൂടിനാർ.
ആദ്യമുള്ളവരെയാശ്രയിച്ചുമാ-
സ്വാദ്യവാസസുഖമാഗ്രഹിച്ചുമേ
വേദ്യബുദ്ധമതവൃത്തികൊണ്ടു സം-
ഭേദ്യർ വന്നിഹ നിറഞ്ഞിതാളുകൾ.
കൊല്ലവർഷമുളവാവതിന്നു മുൻ-
കൊല്ലമായിരമിടയ്ക്കു മുന്നമേ
കൊല്ലമാദി പലടത്തൊഴിഞ്ഞു നി-
ല്ക്കൊല്ലയെന്നവരടിഞ്ഞു കൂടിനാർ
ചീനരാജ്യമതുപോലടുത്തു ജാ-
പ്പാനതിൻപടി കടൽത്തുരുത്തുകൾ
ഊനമറ്റ പല ബൌദ്ധർ വാർത്തക-
സ്ഥാനമാണ്ടവയറിഞ്ഞു കേരളർ.
ദ്വൈപ്യരോടു കടൽയാത്രചെയ്തനു-
പ്രാപ്യമായ പല കൈത്തൊഴിൽത്തരം
രൂപ്യമേകി മലയാളഭൂമിയിൽ
ഗോപ്യമല്ലിതി പരത്തി ബൌദ്ധരും.
എന്നുമല്ലവർ ഗുണപ്രസംഗമെ-
ന്നൊന്നു കൊണ്ടു പല വിപ്രരേയുമേ
അന്നു തന്മതവഴിക്കു കൂട്ടിനാ-
രൊന്നുപോലടിമറിച്ചു കൌശലാൽ.
തെക്കു കൊല്ലമതിനൊട്ടടുത്തെഴും
ദിക്കുകാരധികപക്ഷമാളുകൾ
തൽക്കുലസ്ഥിതി കളഞ്ഞു ബൌദ്ധരായ്
നില്ക്കുമാസ്ഥിതിയിലായി കേവലം.
ഹന്ത നല്ലറിവെഴുന്ന പോറ്റിമാ-
രന്തണോത്തമർ ഗുരുക്കൾ ബൌദ്ധരായ്
സ്വന്തമാളുകളെയിങ്ങു ചേർത്തുപോ-
ലന്തരാ മറുമതപ്രസംഗികൾ.
ബുദ്ധദേവനുടെ വിഗ്രഹങ്ങളും
ബദ്ധമോദമവർ തീർത്തതാതിടം
സിദ്ധമാക്കി ജയസിംഹനെന്നൊരാ-
ളിദ്ധരിത്രിയുടെ നാഥനായനാൾ.
അന്നുതൊട്ടു ജയശിംഗനാടിതെ -
ന്നൊന്നു പേരുമതിനിട്ടു നാട്ടുകാർ
ഇന്നുമുണ്ട് പല ബുദ്ധവിഗ്രഹ-
ത്തിന്നുമാദ്ദിശി സുഭീക്ഷവീക്ഷണം
ആയിടെപ്പലടമൊന്നുപോലെ കാ-
ണായി ബുദ്ധമതബാധ ചുറ്റുമേ
ആയിനങ്ങൾ നിരുവാണമേറ്റ ദി-
ക്കായിടാം 'മുനിയറ പ്പെടുപ്പെടം
പണ്ടു ബൌദ്ധമുനിസിദ്ധർ വാണതിൽ
ക്കൊണ്ടുവെച്ച ജപമാല ദീപവും
ഉണ്ടു ശസ്ത്രമൊരു മണ്ണുപാത്രവും
കണ്ടുകിട്ടുവതിതിന്റെലക്ഷണം.
നല്ലദാരമുനിസിദ്ധർതൻ ശവ-
ക്കല്ലുമൂടിയ വിശുദ്ധഭൂമിയിൽ
തെല്ലുയർന്ന ശില കാലുമായ്ക്കുട-
ക്കല്ലു കാണ്മതുമിതിന്റെ ലക്ഷണം
മഹാസഭയും മാമാങ്കവും
ഏവമാദി മതമിത്രദോഷമീ-
ബ്ഭൂവടച്ചു പടരപ്പെടുമ്പൊഴേ
ദൈവഭക്തരിഹ വൈദികക്ഷമാ-
ദേവരൊന്നു വിഷമിച്ചുമുറ്റുമേ.
ഗ്രാമണിദ്വിജനരേന്ദ്രരൊത്തു തൻ-
ഗ്രാമയോഗമിട ചേർത്തു ചേർന്നവർ
ക്ഷേമചിന്തന നടത്തിപോൽ സമ-
സ്ഥേമരായ മലയാളഭൂസുരർ.
കേരളത്തിലൊരു ഗംഗയായീടും
ഭാരതപ്പുഴയൊഴുക്കെഴുന്നെടം
ആഭരണാദ്യഖിലരൊത്തുകൂടുമാ-
റാരചിച്ചു മഹിതം മഹാമഘം.
ഈ മഹോത്സവസമാജഭൂമിയിൽ
ഗ്രാമമുറ്റ മലയാളിമണ്ഡലം
ക്ഷേമചിന്തനകൾ ചെയ്ത പന്തീ-
രണ്ടാമതാണ്ടിലൊരു ചട്ടമായീതേ.
സഭാനിശ്ചയങ്ങൾ.
ഭൂമിനായകനീലയ്ക്കു പന്നിയൂർ-
സ്വാമിയാകീയ വരാഹമൂർത്തിയേ
നാമിനിക്കരുതുകെന്നു മുന്നമീ-
ബ്ഭൂമിദേവർ നിയമിച്ചു നിശ്ചയം.
വൈദികസ്മൃതിതം വെടിഞ്ഞു നോ-
മാദിയായ്സ്സഭ വഴങ്ങുമാരുമേ
ഭേദിയായ കുലവൃത്തിയെന്നു സ-
മ്പാദിതൈക്യമൊരു യോഗനിശ്ചയം.
അന്യരാജ്യവഴി വന്നുകേറുവോർ
ധന്യരാകിലുമവർക്കു പാർക്കുവാൻ
മന്നിലാരുമിടമേകിടൊല്ല മേ-
ലെന്നിതിന്നുപരി ചെയ്തു നിശ്ചയം.
വീണ്ടുമങ്ങിനെ മുറയ്ക്കു പന്തിര-
ണ്ടാണ്ടുകൂടുമളവീ മഹാമഘം
നീണ്ടുനില്ക്ക സഭ നാട്ടുനന്മ നോ-
ക്കേണ്ടുമാറിതൊരു ദീർഗ്ഘനിശ്ചയം.
ജനഭൂമി കുടിയാർക്കു കൈവശ-
ത്തിന്മേൽ മിശ്രനില വിട്ടുറയ്ക്കുവാൻ
വന്മഹാമഘമുറപ്പൊളിച്ചെഴു-
ത്തിന്മെൽ വെച്ചിതവകാശ നിശ്ചയം
ഗ്രാമഭേദകലഹം പലേടവും
കാഴ്മതുണ്ടതു വരാതിരിക്കുവാൻ
സീമ നാലു കഴകപ്പടിക്കു കീഴ്-
ഗ്രാമരക്ഷയിതു മറ്റു നിശ്ചയം
വാളുനമ്പി കഴകുപ്പടിക്കു മേ-
ലാളു തക്ക തളിയാതിരിപ്രഭു
ആളുകാണ്ടിടകൾ മൂന്ന,തിന്നുമേ-
ലാളുമാറ്റ,മവർ വെച്ച നിശ്ചയം.
ഗ്രാമദേശപദദേവതാലയ-
ക്ഷേമമോത്ത സമുദായപൂരുഷൻ
ശ്രീമഹത്വനിധി പാർക്കണം മറു-
ഗ്രാമദേശ്യനതുമൊത്ത നിശ്ചയം.
നല്ലതെന്നൊരു വിശേഷവൃത്തിയാ-
വല്ലതും തുടർകിലേതുനാട്ടിലും
നല്ല യോഗ്യർ മറുനാട്ടുകാർകളും
ചെല്ലവേണമിതുമുറ്റ നിശ്ചയം.
സീമയാലുടമയുള്ള പന്നിയൂർ-
ഗ്രാമവും ശുകപുരാഖ്യമാമതും
ഈ മഹാസഭയിൽ മുമ്പു നേടി കെ-
ങ്കേമരാകുമവർ മേലെയാകുമേ.
പന്നിയൂർശുകപുരങ്ങൾ മേലയായ്
നിന്നിടുന്നതിനു കീഴിലേവരും
ഒന്നിലൊന്നിലിടചേർന്നു നില്ക്കുകീ
മന്നിലാൾകളിതുമൊത്ത നീശ്ചയം.
രണ്ടിലൊന്നിനുടെ കൂറ്റിൽ നില്പതാ-
യ്ക്കണ്ടിടുന്നതിനു തക്ക ലക്ഷണം
പണ്ടിരുന്നവർ തിരിച്ചുവെച്ചിരി-
പ്പുണ്ടിതീന്നുമറിവോർക്കറിഞ്ഞിടാം?
മുണ്ടു ചുറ്റു കുറി പൊട്ടു നീതുമാ-
യുണ്ടുപോം കറി കുറിക്കണക്കുകൾ
രണ്ട് കൂർ ചതുരവൃത്തകല്പന-
ങ്കൊണ്ടു വേർതിരിയെയേല്പിതിപ്പൊഴും
ഭൂരികല്യത കലർന്ന് 'കല്പക-
ഞ്ചേരി' സൂകരപുരത്തിനങ്ങിനേ
പാരിലാശ്ശുകപുരത്തി'നാഴുവാ-
ഞ്ചേരി'യെന്നിവർകൾ തമ്പുരാക്കളായ്.
ഒത്തരം മഹിമയുള്ള യോഗ്യര-
ന്നിത്തരം പലവിധം വ്യവസ്ഥകൾ
സത്തരങ്ങു നിയമിച്ചകറ്റിനാ-
രുത്തരംഗമുയരും വിപത്തുകൾ
മറ്റു മതക്കാരോടുള്ള നില.
തെറ്റു പറീയനുതാപമേററ കീ-
ഴ്പറ്റുമാളുകളെ വേണ്ട ശാസനം
മുററമേകി മുറപോലെ കാത്തു കൈ-
പ്പറ്റുവമാറവരെടുത്തു പിന്നെയും
ബുദ്ധജൈനമതയോഗശക്തിയാൽ
സിദ്ധരായിവിടെയുള്ള യോഗ്യരേ
ക്രുദ്ധരായി നിരസിച്ചതില്ലവർ-
ക്കിദ്ധമോദവഴി വെച്ചിണക്കിനാർ.
സ്ഥാനയുക്തികളുറിഞ്ഞു വൈദ്യക-
സ്ഥാനഗർക്കു മലയാളഭൂസുരർ
ജൈനവാഹടനിബസവൈദ്യമേ
മാനമോടു നീജശാസ്ത്രമാക്കിനാർ.
പാവനർഷ കൃതസൂത്രവൃത്തി രൂ-
പാവതാരമൊരു ബൌദ്ധപുസ്തകം
ഭാവമോർത്തു മലയാളനാട്ടുഭൂ-
ദേവർ പേർത്തുരുകഴിച്ചു ശാബ്ദികം.
ജ്യോതിഷത്തിലുമതേവിധം ബഹു-
പ്രീതിയോടു ചില ജൈനപുസ്തകം
ഖ്യാതി കേട്ട മിഹീരാദിനിർമ്മിതം
രീതികണ്ടിഹ പഠിപ്പിതന്തണർ.
ഹർഷദേവകൃതമായ നാടകം
ഹർഷമോടുമവരമ്പലങ്ങളിൽ
വർഷകൃത്യമുറയായ് നടിപ്പതുൽ-
ക്കർഷമാക്കിയിതു ജൈനമാനിതം.
അമ്പലപ്പുറമയായ്പറന്നിടും
സമ്പ്രദായമൊടു നാഗനാടകം
വമ്പരന്തണർ നടത്തി ബൌദ്ധരിൽ
സ്സമ്പ്രഹർഷഭരമേറ്റമേറ്റുവാൻ.
ക്ലേശമറ്റമരസിംഹജൈനർതൻ-
കോശമാകിന നിഘണ്ടു മുന്നമേ
മോശമല്ല ശിശുപാഠമാക്കിവെ-
ച്ചാശപോലതു പരത്തി ചുറ്റുമേ,
മാനമായ് ബ്ബുധസഭാസ്ഥലങ്ങളിൽ
സ്ഥാനമേകി ജിനബൌദ്ധർകൾക്കുമേ
ഊനമൊന്നവനിദേവരാദ്യർ പോയ്
ജൈനബൌദ്ധനിലയേല്ക്ക നിന്നുപോയ്.
ഏറിയോരു പരദേശിലോകർ വ-
ന്നേറിയങ്ങിനെ തിരക്കുകൂട്ടലും
മാറി നാടിതു സുഭിക്ഷമായ്വരു-
മ്മാറിതാണിഹ വരാഹശാസനം.
നൂതനോചിതപരിഷ്കൃതിക്രമാൽ
സ്ഫീതമായ മലയാളമന്നിടം
ജാതമോദജനജാതമായത്തെളി-
ഞ്ഞേതവസ്ഥയിലുമേറെ മെച്ചമായ്.
ഈവണ്ണമേ പല പരിഷ്കൃതികൊണ്ടു നന്മ
കൈവന്നമട്ടു മലയാളമഹീപ്രദേശം
ഭാവം തെളിഞ്ഞു വിലസീ ഗ്രഹണം കഴിഞ്ഞു-
ള്ളാ വമ്പെഴുന്ന ശശിമണ്ഡലമെന്നപോലെ.
നമ്പൂരിരാജ്യഭരണമെന്ന രണ്ടാം സർഗ്ഗം കഴിഞ്ഞു.
മൂന്നാം സര്ഗ്ഗം.
(പെരുമാൾ ഭരണം)
നമ്പൂരിഭരണത്തിന്റെ അധഃപതനം.
തളിയാതിരിമാരിൽ നാലുപേർ-
കളിൽ മേല്കോയ്മയുറച്ചതിന്നു മേൽ
വെളിവായ് മലയാളരക്ഷയി-
ങ്ങെളിയേ ഗ്രാമണിമാർ നടത്തിനാർ
അവരിൽക്കലഹം പെടുന്നിട-
ത്തിവർ ചെന്നേറ്റു തടുക്കുമങ്ങിനേ
നവരക്ഷണമേകയോഗസം-
സ്തവമായ്ബ്ഭംഗിയിലായി മേല്ക്കുമേൽ.
മതഭേദഴും ജനത്തെയും
ഗതമാത്സര്യമിണക്കി നന്മയിൽ
ചിതമോടു ഭരിപ്പതേററവും
ഹിതമായീ സകലർക്കുമൊപ്പമേ.
നലമോടിതുപോലെ ചേർച്ചയിൽ
ച്ചില നൂറ്റാണ്ടു കഴിഞ്ഞതിന്നുമേൽ
അലസം തളിയാതിരിത്തല-
ക്കലഹം വന്നുപിണഞ്ഞു പിന്നെയും.
സഹസാ ചിലർ കോഴവാങ്ങിവെ-
ച്ചിഹ മുവ്വാണ്ടീട വാഴ്ച കൊണ്ടിവർ
ബഹുജന്മികളായ്ച്ചമഞ്ഞു പോൽ
ബഹുദൂരം ക്രയവിക്രയങ്ങളാൽ.
വളുസം പലതേവമാക്രമ-
ങ്ങളുമായ്നാട്ടിൽ വഴക്കു തീക്കുവാൻ
എളുതല്ലിരുകൂറ്റു തമ്പുരാ-
ക്കളുമാവില്ലിവരോടു മല്ലിടാൻ.
ഒരുവീരനുറച്ചുരച്ച തീ-
പ്പിരുവർക്കപ്രിയമാകുമപ്പൊഴേ
വിരുതർക്കിടയിൽപ്പിണക്കമായ്
വരുമേ മത്സരമാണു ദുസ്സഹം.
പരമാണ്ടുകൾ പന്തീരണ്ടു പേയ്
വരവേറ്റുള്ള മഹാമഘങ്ങളിൽ
നിരവേ സഭകൂടി വേണമീ-
ച്ചിരവൈരസ്യവിനാശയോജനം.
ഇതു ദുർഗ്ഘടമാണിതിന്നിട-
യ്ക്കതുലം തങ്ങളിൽ മത്സരിച്ചവർ
പുതുതായ്ക്കലഹിച്ചു പോരടി
പ്പതുമസ്വസ്ഥതയേകി ലോകരിൽ.
മഹാസഭ
പുരുപുണ്യമഹാനദിക്കരെ-
ത്തിരുനാവായ മണപ്പുറത്തുടൻ
പെരുതായ മഹാമഘോത്സവ-
പ്പെരുമാറ്റത്തിൽ നടന്നു നത്സഭ.
സഭകൂടീ മഹാജനങ്ങളൊ-
ത്തുഭയക്കൂർനിലയേന്തുമന്തണർ
വിഭവോചിതമേകനായകം
ശുഭയോഗത്തിൽ വിധിച്ചു ഭേഷജം.
'പെരുതാളുകളെബ്ഭരിക്കുവാൻ
പെരുമാൾ വേണമൊരുത്തമൻ
ഗുരുവായ വരാഹമൂർത്തിയിൽ
ത്തിരുവാണപ്പടിയാണു നിശ്ചയം'.
അതിസമ്മതനായ പന്നിയൂർ
ക്ഷിതിദേവാഢ്യനീതോതിവെച്ചതിൽ
മതിമാൻ ശുകവൂർ മഹീസുരൻ
മതിവെച്ചിത്തരമോതിയുത്തരം
'തളിയാതിരിമാരിലേകനോ
തെളിവാമ്പോലൊരു തമ്പുരാക്കളോ
വെളിവിൽ പ്രഭുവാകിൽ മറ്റുവപേ-
രെളിയോരാമയ മാനഹാനിയാം.
അതു പററുകയില്ല കേവലം
പുതുതായിട്ടൊരു മുഖ്യയോഗ്യനേ
ഇതുപോലെ കയറ്റിവെക്കിൽ ന-
ല്ലതുതാനങ്ങിനെതന്നെ ചെയ്യണം'.
വടിവോടിതിനർദ്ധസമ്മത-
പ്പടി മൂളിത്തലയാട്ടിയപ്പൊഴേ
മടിവിട്ടു മഹാവനദ്വിജൻ
പൊടിപാറ്റീ ചില തക്കദുർഗ്ഘടം.
മലയാളികൾ നാലു ഖണ്ഡമായ്
നിലയാണായതിലൊന്നിലേകനേ
വിലയുള്ള പദത്തിലേറ്റുകിൽ
ക്കലഹിക്കും മറുഖണ്ഡവാസികൾ
മികവേറിനമട്ടു പന്നിയൂർ
ശുകവൂരെന്നിരു കൂറ്റുകാർകളും
സ്വകരിൽപ്പെരുമാൾനിലയ്ക്കൊരാൾ
തികവേല്ക്കാൻ വളരെ ശ്രമിച്ചിടും.
ബലമാമ്പടി കൂറുമത്സരം-
വലവീശിച്ചില ധീവരവ്രജം
പല സങ്കടവും പിണച്ചിടും
മലയാളിക്കടൽമീൻകുലങ്ങളിൽ
ഒരുപങ്കിലെഴുന്നൊരുത്തനെ-
പ്പെരുമാളാക്കുകിലാ മഹാബാലൻ
വിരുതോടിഹ പക്ഷപാതിയായ് -
വരുവാനും മതി മേലെ നില്ലവൻ '.
തളിയാതിരിമാരിൽവെച്ചൊരാള്
കളിയായിട്ടു ചിരിച്ചുചൊല്ലിനാൻ
വെളിവില്പലപേർക്കുമാദിയിൽ
തെളിയാതുള്ളൊരു ചാരുകൌശലം.
"ദ്വിജചാപലമൂലമായ്വരാം
സ്വജനങ്ങൾക്കിടയിങ്കൽ മത്സരം
പ്രജകൾക്കു ഗുണത്തിനായി നോം
ഭൂജഭൂപനു ഭൂമി നല്കണം'.
അതിനേറെ മറുത്തു തർക്കമാ-
യെതിരാളിത്തളിയാതിരിദ്വിവിജൻ
പ്രതിപത്തി പിടിച്ചു മറ്റുപേ-
രിതിനോരോന്നിനു പങ്കുകൂടിനാർ.
'ധരണീസുരർതന്നെ വേണമീ-
ദ്ധരണീപാലന ഭാർഗ്ഗവാജ്ഞയാം
നിരസിക്കരുതാ വ്യവസ്ഥ'യെ-
ന്നുരചെയ്താനൊരു വൃദ്ധഭാർഗ്ഗവൻ
'സ്വഗുണങ്ങൾ നമുക്കു വായ്ക്കുവാൻ
സഗുണക്ഷത്രിയരക്ഷ കിട്ടണം
ഭഗരാമനതിഷ്ഠ'മെന്നൊരാൾ
വിഗുണദ്വേഷി കഥിച്ച കാശ്യപൻ.
"പരദേശപദത്തിലങ്ങെഴും
പരമക്ഷത്രിയമുഖ്യനേകനേ
നരപാലകനാക്കിയേ വരൂ
നിരപായം കലഹക്ഷയാൽ സുഖം'.
ഒരു വിപ്രനിതോതുവോതു മ-
റ്റൊരു വിദ്വാൻ നിരസിച്ചു നിഷ്ഠൂരം
"അരുതേ പരദേശിമന്നനെ
പ്പെരുമാളാക്കിൽ മുടിഞ്ഞു കേരളം.
പലഭേദവുമാം നടപ്പിനീ
മലയാളിപ്പരദേശിമാർകളിൽ
തലവൻ പരദേശിയാകിലൊ-
ന്നുലയും നമ്മുടെ വൃത്തി നിശ്ചയം'.
'അതിനുണ്ടൊരുപായ'മെന്നൊരാ-
ളതിധീമാനൊരു സൂത്രമോതിനാൻ
'ക്ഷിതിയിൽപ്പെരുമാളെ നൊമ്മൾ വെ-
പ്പുതിനൊപ്പം മലയാളിയാക്കണം'
നിലകണ്ടെഴുമന്യനോതിനാൻ
"മലയാളിപ്പെരുമാളുറയ്ക്കുകിൽ
കലജർക്കിഹ കൂറുമത്സരം
സുലഭം നമ്മുടെ വേല നിഷ്ഫലം'.
വിരുതൻ പരനോതി 'പന്തിര-
ണ്ടുരുവാണ്ടാണ്ട മഹാമഘംവരേ
പെരുമാൾക്കവരോധമാക്കിയാ-
ലൊരു വൈഷമ്യവുമില്ല ചൊല്ലുവാൻ'.
കരുതൽപ്പടി ചൊല്ലി മറ്റൊരാ-
'ളൊരു രാജാവിനെ നോം വരുത്തുകിൽ
പെരുതാൾ കുലബന്ധുമിത്രരായ്
വരുമൊന്നിച്ചതു പിന്നെ മിശ്രമാം'.
പരനപ്പൊളുരച്ചു 'കോവിലാൾ
പരദേശീക്രമമൊക്കെ മാറ്റണം
വിരസത്തമെഴും ജനത്തെയീ-
ക്കരയിൽത്തന്നെ കടത്തിടേണ്ട നാം'.
കിഴവൻ പുനരൊന്നു നീർന്നൊരാൾ
പഴമക്കാരനുരച്ച ദുർഗ്ഘടം
"അഴകല്ല വരാഹശാസന-
പ്പിഴ പറ്റും പരദേശി പാർക്കുകിൽ'.
തരമുള്ളിൽ നിനച്ച തക്കൊരു -
ത്തരമോതീ കിഴവന്റെ നേർക്കൊരാള്
"തരസാ മലയാളിയാക്കിയി-
ത്തരമാൾക്കേകുക പാർപ്പിടം ശുഭം'
ഇതിലിങ്ങിലെ വാദഭേദവും
പ്രതിവാദങ്ങളുമായുറച്ചുതേ
ക്ഷിതിഭൃൽപ്പെരുമാളെയാനയി-
പ്പതിനൊന്നിച്ചു മഹാസഭാജനം.
'ഒളിയാത്ത ഗുണത്തികച്ചിലാൽ-
തെളിയും ക്ഷത്രിയനേ വരുത്തുവാൻ
തളിയാതിരിമാർക്കു ഭാരമാം
വിളി'യെന്നാജ്ഞ കൊടുത്തു സജ്ജനം.
1-ാം പെരുമാൾ
വിജയം നഗരം സ്വരാജ്യമായ്
വിജയം നേടിയടക്കി നാടുകൾ
നിജബുദ്ധിപരാക്രമങ്ങളാൽ
നിജമാക്കും പ്രഭു വാണിതന്നൊരാൾ
പരദേശമുദാരനാമവൻ
പരമാദ്ദക്ഷിണഖണ്ഡമാകവേ
പരഹീനമടക്കിവാഴ്ചയാം
പരമക്ഷതീയമുഖ്യപുരുഷൻ.
മലയാളവുമൊന്നു നോക്കുവാൻ
മലയാണന്തരമെന്നിരിക്കവേ
മലയാളികൾ ചെന്നു നാലുപേർ
മലയാതങ്ങു മഹാസഭാജ്ഞയാൽ.
മലയാളമടച്ചു കാത്തിടും
നിലയിൽ ക്ഷത്രിയവീരനേകനേ
നിലയാൽ നിയമിച്ചയയ്കുവാ-
നലമർത്ഥിച്ചിതു നീതിവേദികൾ.
വിജയപ്രിയനാ നരേന്ദ്രനോ
വിജയം പോലതു കേട്ട സാദരം
നിജഭൂനൃപരാരെയെങ്കിലും
നിജനാക്കാനനുവാദമേകിനാൻ.
അവർ തേടിനടന്നു മന്നവ-
പ്രവരന്മാരുടെ വംശമുള്ളെടം
സുവിശിഷ്ടനെയാനയിച്ചുപോൽ
ഭൂവി'നാരായണഭട്ട'ചോളനേ.
പെരുമാൾവാഴ്ചക്രമം
പലരൊത്ത മഹാമഘത്തിലീ
നില കൊള്ളും നൃപതിക്കു നാട്ടുകാർ
കലിതാത്മനയം ദദുർദ്ധരാം
കലിയാണ്ടാർത്തിവരാതെ കാക്കുവാൻ
മഹീനയസമാധികപ്പടി-
ക്കിഹ ഗൌരം നിറമാണ്ടുകൊണ്ടവൻ
ബഹുധാ മലയാളികൾക്കഹോ
ബഹുമാന്യൻ പെരുമാളുമായിനാൻ.
പെരുമാക്കളിലാദ്യനാകുമാ-
പ്പെരുമാളോ 'കുലശേഖരാ'ഖ്യയിൽ
തിരുവാമൊഴി ചൊല്ലിയാടുവാർ
തിരുവാണപ്പടി വാണു കേരളം
നെടിയോരു നരേന്ദ്രചിഹ്നമായ്
മുടിയിൽ പ്രൌഢകിരീടധാരണം
വടിവോടു കഴിച്ചു മോടിയാം-
പടി വീരപ്പെരുമാൾ വിളങ്ങിനാൻ.
പെരുമാളവരോധമാദിവാ-
ക്കരുൾചൈവൂ തളിയാതിരിദ്വിജർ
പെരുതാൾ നിറയെസ്സദസ്സിലീ-
ത്തിരുവാഴ്ചയ്ക്കിതുതന്നെ സാധനം.
മലയാളികൾ മിക്കപേരുമായ്-
പുലർകൂടുന്ന മഹാമഘോത്സവേ
കുലശേഖരനെന്ന പേരൊടും
നില വാഴിക്ക മണിത്തറയ്ക്കു മേൽ.
പലജാതി ജനത്തെയിങ്ങു മുൻ-
നില തെറ്റാതെ ഭരിച്ചുകൊള്ളുവാൻ
നിലമോടു കിഴക്ക സത്യമീ-
നിലകേറും പെരുമാൾ നിരാകുലം.
ആദിപ്പെരുമാളുടെ കുലം
കുലമേ മലയാളിയാക്കിയീ-
നീലയാചാരവിശേഷമേറ്റുമേൽ
ചില ബന്ധുജനത്തൊടൊപ്പമേ
നില വന്നേറിയിരുന്നിതാ മഹാൻ.
ഇവിടെപ്പുതുതായ കോവിലീ-
ബ്ഭൂവി വന്നേറീന നാടിനിപ്പൊഴും
സുവിശേഷതയുണ്ടു ചൊല്ലുമേ
ഭൂവി'വന്നേരി'യിതെന്നുതന്നെ പേർ
സ്വയമപ്പൊഴിരുന്നൊരൂരുതാ-
'നയിരൂർ 'ദേശമതനയാഖ്യയും
അയവില്ല കുലത്തിനിന്നുമു-
ണ്ടയിരൂർശാർക്കരവംശശാഖകൾ
ഇതിലുള്ളവർ കോടിലിംഗഭൂ-
പതിപൂഞ്ഞാറ്റുടെയോരു തമ്പുരാൾ
ഇതി ശാശ്വതമട്ടിലിന്നുമീ-
ക്ഷിതിഭൃത്തിന്റെ കലപ്രകിഷ്ഠയാം,
സ്വയമപ്പെരുമാളെ വാണമേ
'ലയിരൂർശാർക്കര മാടമേറിയേ'
നയമോർത്തു മഹാമഘോത്സവാ-
സ്ഥയിലൂണ്മു കുടിൽതോറുമന്തണർ
ഇതു മുൻപെരുമാൾ തുടങ്ങിയു-
ള്ളതു പിമ്പന്ത്യമഹാമഘംവരേ
അതുലം നിലനിന്നുവന്നുവെ-
ന്നതു പൂർവപ്രഭുഭക്തിലക്ഷണം.
കുലശേഖരനെന്നു പിമ്പുമീ-
നിലകേറും നൃപതിക്കു മുദ്രയായ്
പലപേരിതു വീരപാർത്ഥിവ-
ത്തലവന്മാർകൾ ധരിച്ചു മേല്ക്കുമേൽ.
ഭരണം.
സ്ഫുടമാ പ്രഭുവാണ്ടു പന്തിര-
ണ്ടിട, നാട്ടിൽ പ്രജകൾക്കു നന്മകൾ
തുടരെത്തുടരെത്തൊടുത്തുകൊ-
ണ്ടിടർകൂടാതെ ഭരിച്ചു പാരിടം.
മലയാളമശേഷവും പലേ
നിലയിൽച്ചുറ്റിനടന്നിടയ്ക്കിടേ
നിലയം തളിയാതിരിദ്വിജ-
സ്ഥലചിഹ്നം പണിയിച്ചു പാർത്ഥിവൻ.
തളിയാതിരിമാക്കു തക്കതായ്
ത്തളിയെന്നമ്പലമുള്ളെടങ്ങളിൽ
വെളിവിൽപ്പെരുമാളിരുന്നുവെ-
ന്നൊളിവെന്നേ പറവൂ പഴേ ജനം.
ഒടുവിൽപ്പെരുമാൾക്കു ശാശ്വത-
പ്പെടുമാറായ്ക്കുലശേഖരാലയം
നടു കണ്ടം നെടും കടൽക്കരെ-
പ്പടു സൃഷ്ടിച്ചിതു വിഷ്ണുദൈവതം.
കുലശേഖരവിഷ്ണുഭക്തിസ-
ങ്കുലനാമപ്പെരുമാൾ മുകുന്ദനേ
വിലയുള്ള മുകുന്ദമാലയായ്-
ച്ചിലപദ്യാവലിതീർത്തു വാഴ്ത്തിനാൻ.
കുലദേവത കോടിലിംഗഭൂ-
തലപർക്കീക്കുലശേഖരേശ്വരൻ
കുലമൂലപുമാന്റെ പേരിനാൽ-
ക്കില നാരായണനാമമുദ്രയും
തളിയാതിരിമാക്കു നാലിനും
തളിനാമാങ്കിതദേവതാലയം
തെളിവോടവീടത്തിലിന്നു-
ണ്ടളീവർണ്ണച്ചിരികണ്ടർ കൊണ്ടെടം.
നലമോടിതി കോടിലിംഗഭൂ-
തലമേ പട്ടണമാക്കിവെക്കുവാൻ
ചില കുര്റിയടിച്ചു പാർത്ഥിവ-
ത്തലവൻ വാഴ്ച കഴിച്ചടങ്ങിനാൻ.
തിരുവാമൊഴി പാടിവൈഷ്ണവ-
പ്പെരുമാളാം കുലശേഖരാഴുവാർ
ഒരു ദൈവനിലയ്ക്കു പൂജ്യനായ്
ഗുരു രാമാനുജർകൾക്കു യോഗവാൻ.
പെരുതും മലയാളഭാഷയായ് -
വരുമാചാരമൊഴിക്രമങ്ങളേ
തിരുവാമൊഴികൊണ്ട ചോളരു-
ണ്ടൊരുപോലോതിവരുന്നിതിപ്പൊഴും.
രണ്ടാം പെരുമാൾ.
അതിനപ്പുറമേ മഹോദ-
ക്ഷിയിഭൃത്താകിയ ചേരവീരനേ
പതിവാംപടി കൊണ്ടുവന്നു സ-
മ്മതിയോടെ പെരുമാളുമാക്കി പോൽ.
നവമായ മലയാളമാണ്ടിരു-
ന്നവനാദിപ്പെരുമാൾക്കടുത്തവൻ
അവിടെക്കുടികൊണ്ടു തീർത്തുപോൽ
ഭൂവി മാഹോദയമെന്ന പട്ടണം
പരമീപ്പെരുമാൾ പരിഷ്ക്രിയാ-
പരനെന്നും ദ്വിജയോഗമേളനം
പുരപുഷ്ടി പുലർത്തു 'തൃക്കണാ-
പുര'ഭാഗത്തു നടത്തി നന്ദിയിൽ.
നിരവേ പല കേരളക്ഷമാ-
സുരർ വാഴ്കിൽച്ചിലവിന്നു ശാശ്വതം
നിരപായമഹോ സഭാധനം
പരമാർജ്ജിച്ചു നിറച്ചു പാർത്ഥിവൻ.
ഭരണക്രമസമ്പ്രദായമീ-
പ്പരമബ്രാഹ്മണർ നിശ്ചയിച്ചതേ
സ്ഥിരമിങ്ങു നടത്തുവെന്നുമാ
നരനാഥൻ നീയമിച്ചു നീതിമാൻ.
തളിയാതിരിമാർ മുഖാന്തരം
തെളിവോടീസ്സഭ കേട്ടുറച്ചവ
വെളിവിൽപ്പെരുമാൾ നടത്തിയാ-
ലെളിയോർക്കും പിണയില്ലൊരപ്രിയം
സുചിരസ്ഥിരതയ്ക്കു സത്സഭാ-
സചിവായത്തതയല്ലയോ ഗുണം
രുചിഭേദവിശോധിതം പ്രജാ-
രചിതം നീതിനയം ജയം തരും.
ചില ജാതിവിഭാഗം
പ്രതിഭാഗംണമുള്ള കേരള-
ക്ഷിതിഭാഗദ്ദ്വിജരീസ്സഭയ്ക്കുകം
പതിവായ്പലതും വിചിന്തചെ-
യുതിവാഗ്ബുദ്ധിവിശുദ്ധി കാട്ടിനാർ.
നിജവൃത്തി പരിഷ്കരിച്ചു ദു-
ഷ്പ്രജയിൽപ്പേടിപെടും സഭാജനം
ദ്വിജരിങ്ങു തിരണ്ട കന്യയെ-
സ്സ്വജനാൽ വേൾപ്പതുടൻ മുടക്കിപോൽ
"ശരിയല്ല മുറയ്ക്കുപുഷ്പിണീ-
പരിണീതിക്രിയ ചെയ്കിലാ ദ്വിജൻ
പെരിയമ്പലവാസി നമ്പിയായ്
വരികെ'ന്നും നിയമിച്ച നിര്ദ്ദയം.
പുതുതാം നിയമം നടപ്പിലാ-
വതു നോക്കാതിതുചെയ്തുപോയ് ചിലർ
അതുകൊണ്ടു് പിഴച്ചു നമ്പിയും
പൊതുവിൽ ബ്രാഹ്മണിയും കിഴിഞ്ഞു പോയ്.
'അവനീസുരരാരുമിന്നിമേൽ
ശ്ശിവനൈവേദ്യമശിച്ചുപോകൊലാ'
അവശം ചിലർ ചെയ്തു കോവിൽ വാ-
ണവർ മൂത്തോരധികാരമേറ്റുപോൽ.
ഇഹ ശൂദ്രനു പൈതൃകാദിയാം
മഹനീയക്രിയ വിപ്രരേല്പതിൽ
ഗൃഹമേധി പെട്രോല്ല മൂസ്സി,തിൽ-
സ്സഹസാ ചെന്നിളയോർകളേല്ക്കിലാം.
ഇതി മുമ്പു നടന്നുവന്നിരു-
ന്നതിനെസ്സഭ്യർ പരിഷ്കരിച്ചതിൽ
ഗതിയൊന്നു തിരിഞ്ഞുവേറെയാം
സ്ഥിതിയേറ്റാരിളയാർകൾ വേട്ടവർ.
ദ്വിജബീജജമുഖ്യശൂദ്രക-
പ്രജയാം പാരശവാഖ്യജാതിയേ
സ്വജനത്തൊടുയര്ത്തി വാരിയ-
വജ്രമെന്നമ്പലവാസിയാക്കിപോൽ.
സുഭൂജോത്ഭവബീജജാതരേ-
പ്രഭു സാമന്തപദത്തിലങ്ങിനേ
വിഭവത്തോടുയര്ത്തിവെച്ചിതാ
സ്സഭയിൽക്കൂടിയെഴും മഹാജനം
ഒളിവായൊരു ദോഷശങ്കയിൽ-
പ്പൊളിവാദം വരികിൽശ്ശുചിസ്ഥലേ
വെളീവിൽത്തെളനെയ്ക്കു കയ്യിട-
തെളിവേറ്റാൽപ്പരിശുദ്ധിനൽകണം
സ്ഫുടദോഷതയുള്ളകാലമി-
ങ്ങിടയിൽപ്പെറ്റുവളത്ത മക്കളേ
നടനകജാതിയിങ്കലേ-
യ്ക്കുടനേ ചോറു കൊടുത്തു താഴ്ത്തണം
വഴിപോലിതി ജാതിവൃത്തിയിൽ-
ക്കിഴിവും കേറ്റവുമൊത്ത വൃത്തിയും
ഒഴിയാപ്പടി നിശ്ചയിച്ച നാ-
ട്ടഴിവിനൊത്തവിധം സഭാജനം.
പലമാതിരി ജാതിഭേദമീ
മലയാളത്തിൽ മികച്ചു കാണുവാൻ
നിലവിൽത്തൊഴിൽ കൂട്ടുമീസ്സഭാ-
സ്ഥലമാഹാത്മ്യവുമാണു കാരണം.
ഇത! ജാതിവിശേഷമിശ്രിത
സ്ഥിതിയിന്നേയ്ക്കൊരു ദോഷമാകിലും
അതിയായ്ഗ്ഗുണമെന്നു ചെയ്തിരു-
ന്നതിനാലങ്ങിനെ വെച്ചതാവണം.
നിലയാണ്ടവനാണ്ടു പന്തിര-
ണ്ടലമേവം പെരുമാൾ ഭരിച്ചഭേൽ
മലയാളമലങ്കരിച്ചൊരാ-
ത്തല താഴ്ത്തീക്രമമട്ടടങ്ങിനാൻ.
രണ്ടാം പെരുമാളുടെ വംശം.
വിരുതാണ്ടവിടത്തെ വംശ്യർ പേർ
പെരുകും കോലനൃപാലരാണുപോൽ
തിരുനാമമിതിന്നുമേല്പതു-
ണ്ടുരുഭക്ഷ്യോദയവമ്മമുദ്രയിൽ.
അഞ്ചുവരെ പെരുമാക്കന്മാർ.
വിരുതിൽപ്പുകഴാണ്ട് വീര്യവാ-
നൊരു പാണ്ടിപ്പെരുമാളതിന്നുമേൽ
ഗുരുവിന്നൊരു ചുറ്റലിന്നിട
യ്ക്കൊരുധർമ്മത്തോടു കാത്തു കേരളം.
ഒരു ചേരനതിന്നു ശേഷമി
ങ്ങൊരു പാണ്ഡ്യൻ പുനരിപ്രകാരമേ
നിരുപദ്രവർ കാത്തു ചോഴിയ
പ്പെരുമാൾ ഷഷ്ഠനണഞ്ഞിതപ്പുറം.
ആറാം പെരുമാൾ.
അതിവീര്യപരാക്രമാഢ്യനൂ-
ക്കതിയാമിപ്പെരുമാൾ ഭരിക്കവേ
ക്ഷിതിയിൽപ്പരിപുഷ്ടിപോലഹ-
മ്മതിയും മന്നനു വാച്ചു മേൽക്കുമേൽ.
രചിതോൽബണശാസനൻ ബലാൽ-
സചിവായത്തത ധിക്കരിച്ചവൻ
രുചിപോലെ നടത്തി കാര്യമി-
ങ്ങചിരാൽ നത്സഭ പേരിനാക്കിനാൻ.
അവരോധസദസ്സിലാൾകളോ-
ടവനേറ്റോതിയ വാക്കുപോലുമേ
നവമായ് ബഹുകോശദണ്ഡമാ-
ണ്ടവനാഹന്ത നിരാകരിച്ചുപോൽ.
ധരണീസുരമന്ത്രിമുഖ്യരീ-
ദ്ധരണീപാലനിലുള്ള മത്സരാൽ
ശരണം പ്രജകൾക്കുരാജസം-
ഹരണം കണ്ടുപിടിച്ചു സാഹസം.
ഒരു ഗൂഡസദസ്സിൽ നമ്പിയാ-
മൊരു കക്കാട്ടു മഹീസുരാഢ്യനേ
പെരുകും ചതിയാൽ ചതിച്ചൊരീ-
പ്പെരുമാളിൻ കുലയാളിയാക്കിനാർ.
ധൃതിമാൻ കടൽ കണ്ടുനില്ക്കുമീ-
ക്ഷിതിഭൃത്തിൻ തല കൊയ്തു ഭൂസുരൻ
ചതിയാംവഴി വീരഹത്യയാൽ
പ്പതിതൻ നമ്പിടിയായ്കിഴിഞ്ഞു പോൽ.
സഭയിൽ ദ്വിജർ സല്ക്കരിക്കിലും
സഭയം പാതകി താഴ്ന്നു നിന്നവൻ
ശുഭയോഗമണച്ചു സത്സഭ-
യ്ക്കുഭയഭ്രഷ്ടത താൻ വഹിക്കിലും
സ്വയമാദ്ദ്വിജവംശശാഖയാ-
ണയനിക്കൂറിലെ നമ്പിടിവ്രജം
നയമോടിവർ മൂപ്പു വാഴ്വതാം
ക്രിയ കക്കാട്ടുമഠത്തിലിന്നുമാം.
ഉരുവിക്രമനാറുവര്ഷമീ-
പ്പെരുമാൾ വാണു മരിച്ചതിന്നുമേൽ
കരുതിസ്സഭ കാത്തു പാരിടം
ഗുരു ചുറ്റെത്തി മഹാമഘംവരേ.
ഏഴാം പെരുമാളും വംശവും
നിരുപദ്രവനീതി നാടുവാ-
ണൊരുമാര്ത്താണ്ഡനൃപന്റെ വംശമാം
പുരുവിശ്രുതവേണനാട്ടിലീ-
ത്തിരുവായ്പേരണിയും നൃപാന്വയം.
1 മുതൽ 10-വരെ പെരുമാക്കന്മാർ.
പെരുമാക്കൾ മുറയ്ക്കു പിന്നെയും
പെരുമാറീ ചിലർ കേരളാധിപർ
ഒരു ദോഷവുമെന്നിയേ സഭ-
യ്ക്കൊരുമപ്പെട്ടു ഭരിച്ചിരുന്നവർ.
11-ാം പെരുമാൾ.
ഇതി കാലമുറയ്ക്കു കേരളം
പതിനൊന്നാം പെരുമാൾ ഭരിക്കവേ
ക്ഷിതിയിൽക്കടൽമാർഗ്ഗമെത്തിനാർ
പുതിയോരായ യഹൂദജാതികൾ.
അവർ കൃസ്തുമതം നിരാകരി-
ച്ചവരാണെന്നവിടുത്തെ മന്നവൻ
നവദണ്ഡമൊടാട്ടി നാടുവി-
ടുവശം സ്വത്തൊടു വന്ന കൂട്ടർപോൽ.
ഗതി കെട്ടുവരുന്ന കൂട്ടരേ-
ക്ഷിതിഭൃത്തേറ്റു സഭാജനാന്വിതം
ക്ഷിതിയിൽക്കുടിപാര്പ്പിനന്നു സ-
മ്മതി നൽകീ കടൽവാര്ത്ത കൂട്ടുവാൻ.
കടൽയാത്ര തുടന്ന ബൌദ്ധരോ-
ടിടപെട്ടന്നു മുതൽക്കു കേരളം
സ്ഫടമുത്തമ ചീനസിംഹളര്-
ക്കിടയിൽക്കച്ചവടം നടത്തിപോൽ.
പലമാതിരി ചെപ്പു ദര്പ്പണം
ചില ചീനബ്ഭരണിത്തരങ്ങളും
സുലഭപ്പടിയായിരുന്നു മുൻ-
നില; കാണാം ചിലെടത്തതിപ്പൊഴും.
പരമീക്കടലിന്റെ പശ്ചിമ-
ക്കരയിൽപ്പാര്ത്ത യഹൂദർ വന്നമേൽ
തരമോടവിടെപ്പെടും പണി-
ത്തരവും നമ്മുടെ നാട്ടിലെത്തിപോൽ.
കുറികൊൾവൊരു രോമകാദ്യർ ക-
ണ്ടറിയും ജ്യോതിഷരീതിഭേദവും
നെറിവോടിഹ വന്നു നാട്ടുകാര്-
ക്കറിവേറി ഗണിതക്രമങ്ങളിൽ.
12 മുതൽ 14 വരെ പെരുമാക്കന്മാർ
അതിനപ്പുറമൊട്ടുകാലമായ് -
പ്പതിനാലാം പെരുമാൾക്കു വാഴ്ചയിൽ
യതിസന്നിഭനൊമ്പതാമതാ-
ണ്ടതിമാന്യൻ ഭുവി തൊമ്മനെത്തിനാൻ.
ഗുരു കൃസ്തു മരിച്ചൊരമ്പതോ-
ടിരുവര്ഷം തികവാകുമാണ്ടിലേ-
ഒരു കൃസ്തുമതപ്രസംഗിയാ-
യ്വരുമിയ്യാൾ മലയാളമേറിപോൽ.
സമബുദ്ധിയുമേക ദൈവത-
ക്രമസത്ഭക്തിയുമായ്ത്തുടര്ന്നവൻ
സമയോചിതമിങ്ങു ചുറ്റുമേ
സ്വമതം കൃസ്തുമതം പുകഴ്ത്തിനാൻ
ജനപാലകസമ്മതത്തൊടും
ജനമധ്യത്തിലുരയ്ക്കുമീ മതം
ജിനരും ദ്വിജമുഖ്യജാതിയാം
ജനവും കേട്ടു മയങ്ങി ബൌദ്ധരും.
കുറവേല്ക്കിലുമീമതത്തിലായ്
പറവൂർഗ്രാമമെഴും ചില ദ്വിജർ
നിറവേ പല മറ്റു ജാതിയും
പുറമേ ചേര്ന്നിതിലൊത്തുനിന്നുപോൽ.
ഇളവില്ലതുനാൾ മുതൽക്കിതാ
വളരെക്കൃസ്തുമയം പരന്നുപോയ്
ഇളയിൽജ്ജിനബുദ്ധയോഗമ-
റ്റളവും മൂത്തുവരുന്നതീ മതം.
പള്ളിവാണപ്പെരുമാൾ
ജയവീരനൊരാളു പന്തളാ-
ന്വയമൂലപ്പെരുമാളുബൌദ്ധനായ്
ജയസിംഹനിലയ്ക്കു കൊല്ലമാ-
ണ്ടയവേകീ പെരുമാൾനിലയ്ക്കുമേ
ഗുരുമട്ടിനു പള്ളിവാണൊരാ-
പ്പെരുമാൾ തന്റെ സഭാംഗമൊക്കെയും
ഒരുമിച്ചിഹ ബൌദ്ധരാകുവാ-
നരുളീശാസനപോലപേക്ഷപോൽ.
അവരോ പതിനെട്ടു സംഘമൊ-
ത്തവശന്മാർ തിരുകാരിയൂര്ക്കുപോയ്
ശിവനെക്കണമായ് ബ്ഭജിച്ചുപോ-
ലവതാളസ്ഥിതി തീർന്നുകിട്ടുവാൻ.
ഒരുമിച്ചവര സേവചെ-
യ്തൊരു മന്ത്രം മലയാളപദ്യമേ
കരുതുന്നിതു 'നാലുപാദ'മെ-
എന്നൊരു പേരിൽ പതിമൊട്ടു സംഘവും.
ക്ഷിതിഭൃത്തു സഭാംഗമീ മത-
വ്യതിയാനാൽപ്പിരിയേണ്ടതല്ലയോ
ഇതി നീതി പിടിച്ചൊഴിക്കയാ-
ണതിലുണ്ടായതു വിപ്രർ ഭൂപനേ.
സ്വമതപ്രതിപത്തിമൂലമ-
ക്രമമായിപ്പെരുമാൾക്കൊഴിച്ചിലിൽ
സമമൊത്തഥ ബൌദ്ധർ കൊല്ലമാം
ക്ഷമയിൽപ്പാര്ത്ഥിവവൃത്തി നൽകിപോൽ.
സ്വയമേ പെരുമാൾപദത്തൊടേ
നയമേറം സഭയും വെടിഞ്ഞവൻ
'ജയശീങ്ങ' സമാഖ്യനാടുവാ-
ണയവിന്നും സഭ കാത്ത പാരിടം.
മയൂരവയപ്പെരുമാൾ
പുരുശക്തിമയൂരവർമ്മനാം
പെരുമാൾവാഴ്ചയിലെന്തുമൂലമോ
ചെരുതന്തണവംശമാനയി-
ച്ചൊരുപാടേ മലയാളിയാക്കിപോൽ.
ചെങ്ങുറ്റപ്പെരുമാൾ
ധരണീപതിവീരനായിടു-
ന്നൊരു ചെങ്ങുറ്റവനൂഴി കാത്തനാൾ
പരദേശപടത്തിലും കട-
ന്നൊരുപാടൂഴി പിടിച്ചടക്കിനാൻ.
മതിമാൻ തമിൾനൂലിലായ് 'ച്ചില_
പതിയാരം' പുകഴാണ്ട പുസ്തകം
ക്ഷിതിഭൃത്തിളമീന്നു തൃക്കണാ
മതിലുൾവാണു ചമച്ചിതായിടേ
ഹരിശ്ചന്ദ്രപ്പെരുമാൾ
പെരുമാളിഹ മാറിമാറിവ-
ന്നൊരു മീമാസകനായി മന്നവൻ
ഗുരുഭട്ടകുമാരിളര്ക്കു കീ-
ഴ്വരുതിപ്പെട്ട വിശിഷ്ടപണ്ഡിതൻ.
ഹരിയെന്നു തുടന്നു ചന്ദ്രനെ-
ന്നരിയോർ പേർ പറയുന്ന പാര്ത്ഥിവൻ
ശരിയാംപടി വാദഗോഷ്ഠിയിൽ-
പ്പെരികെബ്ലൌദ്ധമതം മഥിച്ചവൻ.
ഗുരുഭട്ടനെയാദരത്തോടും
തിരുവഞ്ചിക്കളമാനയിച്ചവൻ
ധരണീസുരരിൽപ്പരത്തിനാൻ
വരമീമാംസയിലേറ്റമാദരം.
അതിനിപ്പുറമാണു കേരള-
ക്ഷിതിമീമാംസകഭൂമിയായതും
ഇതിലന്യമതം പ്രഭാകരൻ
പ്രതിപത്തിപ്പടി വേർതിരിച്ചതും.
ജിനബൌദ്ധരകന്നഴിഞ്ഞതും
പുനരീവൈദികർ മേൽവഴിഞ്ഞതും
ജനമജ്ഞത വിട്ടൊഴിഞ്ഞതും
ഘനമാം കൃസ്തുമതം കിഴിഞ്ഞതും.
പല പണ്ഡിതരും പുലര്ന്നതും
പലരും ഗ്രന്ഥനിബന്ധമാര്ന്നതും
മലയാളമണച്ചുണര്ന്നതും
മലമറ്റുള്ള ഗുണം പുണന്നതും.
ഹരിശ്ചന്ദ്രവംശം
പുരളീപുരപാലർ കോട്ടയ-
ത്തരചന്മാർ പുറനാട്ടുമന്നവർ
പരമിപ്പെരുമാൾക്കു വംശ്യരായ് -
ച്ചിരമാ ശ്രേഷ്ഠത കാട്ടുവോർകളാം
ഭാസ്കരരവിവർമ്മപ്പെരുമാൾ
ഇഹ മുപ്പതുമഞ്ചുമാവിധം
മഹനീയപ്പെരുമാക്കൾ വാണമേൽ
ബഹുയോഗ്യനൊരാളു വാഴ്ചയായ്
ബഹുനാൾ മുപ്പതു മാറുമാണ്ടുപോൽ.
ഭുവി വശ്രുതനായ ഭാസ്കരൻ
രവിവർമ്മപ്പെരുമാൾ മഹാശയൻ
സ്വവിശിഷ്ടഗുണപ്രതിഷ്ഠയാ-
ലിവിടെശ്ശാശ്വതനാഥനായിനാൻ.
ഓണം
വരമാബലി നാടുവാണൊരാ
സ്മരണത്തിന്നുതകുംപ്രകാരമേ
ഇരവിപ്പെരുമാൾ തുടങ്ങി വൻ-
കരതൃക്കാക്കരവെച്ചൊരുത്സവം.
ഹരനും ഹരിയും സുരാസുര-
സ്ഥിരയോഗഢ്യമൃഷിപ്രതിഷ്ഠയിൽ
ചിരമുണ്ടു വിളങ്ങിടുന്നിതാ-
സരസാഗ്ര്യോത്സവദേവഭൂമിയിൽ.
ഒരുമാസമഹോ മഹോത്സവം
പെരുമാറീട്ടവസാനഘോഷണം
പുരുമംഗളമിങ്ങു ചിങ്ങമാം
തിരുവോണംദിവസം കഴിക്കയാം.
മലയാളികളിൽ പ്രമാണമാം
നിലയാണ്ടോർ സകുടുംബമേവരും
പല നാടരുമൊക്കയൊപ്പമീ-
സ്ഥലമെത്തും പടിയാണു നിശ്ചയം.
ഒടുവിൽപ്പെരുമാൾനിലയ്ക്കു കാ-
ലിടുമേറാടുപെരുമ്പടപ്പു'കാർ
നെടുമോടിയൊടിഞ്ഞുടൻ പുറ-
പ്പെടു ത്തച്ചമയത്തിലിപ്പൊഴും,
ഇതിനി വരാൻ തരപ്പെടാ-
സ്ഥിതിയായ്പോയ ജനം ഗൃഹങ്ങളിൽ
പ്രതിപത്തിയൊടോണമാചരി-
പ്പതിനും വെച്ചിതുറച്ച നിശ്ചയം
ബഹളത്തോടു വീടുതോറുമു-
ണ്ടിഹ തൃക്കാക്കരയപ്പനെജ്ജനം-
സഹസാ കുടിവെച്ചുമോണമാം
മഹമേൽപ്പൂ മലയാളഭൂമിയിൽ.
തെളിവാമ്പടി സദ്യ മല്ലടി-
ക്കളിയോണപ്പുട പാട്ടുമാട്ടവും
വെളിവിൽപ്പലതും നടത്തുമീ
വിളികേട്ടോരു മഹോത്സവേ ജനം.
മതഭേദമെഴും ജനം വിസ-
തമീദൈവതപൂജയെങ്കിലും
ചിതമോടു മഹോത്സവോദ്യമം
ഹിതമെന്നേവൻമാദരിക്കുമേ.
വിരുതേറിന വീരചേരമാൻ -
പെരുമാൾ വെച്ചൊരു രഞ്ജനോത്സവം
ഒരുപോലെ ജനങ്ങളാദരി-
പ്പൊരു 'നല്ലോണ'മിതേവനും രസം.
മാമ പരിഷ്കാരങ്ങൾ.
പുരുപൂജ്യത പൂണ്ട ചേരമാൻ -
പെരുമാളാം കുലശേഖരേശ്വരൻ
പെരുകും ഗുണമെന്നുമിങ്ങു കൈ-
വരുമാറാക്കിന യോഗ്യനാമഹാൻ.
ചെറുകുട്ടികളിങ്ങു ചേരമാൻ-
പെരുമാളും ചെറുകുട്ടിയമ്മയും
ഒരു തോലനുമെന്നു കേൾവിയിൽ-
പ്പേരുമാറിക്കഥ ചൊല്ലുമിപ്പൊഴും.
ജീനബൌദ്ധർ യഹൂദർ കൃസ്ത്യരീ
ജനവര്ഗ്ഗങ്ങളെയും യഥാവലേ
ജനനായകനാദരിച്ചിവൻ
കനമായ്ക്കച്ചവടം പടര്ത്തിനാൻ.
മഹനീയഗുണൻ യഥാവിധി
ക്കിഹ വര്ണ്ണാശ്രമധരക്ഷയും
ബഹുപുഷ്ടിയുമേറ്റിയേറ്റവും
ബഹുമാനത്തിനു പാത്രമായിനാൻ.
വിരലോടിഹ നാടകത്രയാ
വിരചിച്ചിട്ടതരങ്ങു കേറ്റിയും
പരമി പ്രഭു നാട്യവിദ്യയിൽ-
പരമോൽക്കര്ഷമണച്ചു പണ്ഡിതൻ.
കവികീർത്തി പരത്തിവിട്ടതും
കവിയെക്കൂത്തു പരിഷ്കരിച്ചതും
അവിടുന്നു ഭരിച്ച നാട്ടീലെ-
സ്സവിശേഷം സുഖവൃത്തിസൂചകം.
തോലൻ
അവിടയ്ക്കൊരു നര്മ്മമിത്രമാം
കവി തോലൻ കളിയായ്ച്ചമച്ചവ
ഇവിടെപ്പുതുമട്ടു ഭാഷയിൽ-
ക്കവിതക്കാര്ക്കു വഴിക്കുറിപ്പുകൾ
പഴതും പുതുതും നടിപ്പതി-
ന്നഴകേറ്റിക്കവിചൊല്ലി നാടകം
വഴിയേ വിവരിച്ചു തോലനീ
മിഴികൂട്ടീ മലയാളഭാഷയിൽ
ഭൃശഭംഗിയൊടിങ്ങു ചാക്കിയാ-
രശനം ചൊൽവതു കൂടിയാട്ടവും
രസമാക്കിവരുന്നതൊക്കയാ
രസവിൽത്തോലകവിപ്രഭാവമാം.
പൊടിപാറിയ നവകല്പന-
പ്പടിയാം കാവ്യമലംക്രിയാഞ്ചിതം
വടിവോടു ചമച്ചിതന്വയപ്പടി
തോലൻകവിസംസ്കൃതത്തിലും
വാതുപട്ടേരി
പെരുതും യമകഭ്രമം പെടു-
ന്നൊരു ഭട്ടൻ കവി വാസുദേവനും
പ്പെരുമാളെച്ചിരമാശ്രയിച്ചവൻ.
പെരുമാളുടെ മതാന്തരസ്വീകാരം
ഇതി ഭൂരികവീന്ദ്രപണ്ഡിതര്-
ക്കതിയായാശ്രയമായൊരീ മഹാൻ
മതിമാറി മഹതിൻമത-
പ്രതിപത്തിക്കഖിലം തൃജിക്കയോ.
അതുമല്ല മഹമ്മതിന്റെ പിറ-
പ്പിതുകാലത്തിനു ശേഷമല്ലയോ
അതുകൊണ്ടുമിതിന്നയുക്തി നാം
പൊതുവിൽക്കണ്ടു നിരാകരിക്കണം.
പെരുമാൾ ജിനബൌദ്ധപണ്ഡിത-
പ്പെരുമാറ്റത്തിൽ മയങ്ങിയെങ്കിലാം
പെരുതാം ദൃഢമായിടയ്ക്കടു-
ത്തൊരു മീമാംസകബൌദ്ധമത്സരം.
അലിവാന്നൊരുധീസമാശ്രയൻ
കലിബാധോപശമം നിനച്ചവൻ
വലിയോരു വിശിഷ്ടബൌദ്ധധീ-
പ്പൊലിമയ്ക്കൊത്തിഹ സിദ്ധനായിപോൽ.
സ്ഥിതിമുഖ്യസമാസ്ഥ മുന്നണ-
ച്ചതിൽ മോദം നയമാണ്ടുകൊണ്ടവർ
മതിയാൽ തൃണവത്സമാന്തരം
ക്ഷിതി പാര്ത്താപ്പെരുമാക്കൾ ശാന്തരായ്.
മുമ്പേ മുപ്പതുമാറുമാള്കൾ പെരുമാ-
ളായ്ക്കൊല്ലമോരായിര-
ത്തെൺമ്പത്തഞ്ചിനിരായിരത്തിരുപതിൻ-
മൂന്നാണ്ടു മുന്നേമുതൽ
നാനൂറ്റമ്പതുമാറുമാണ്ടിട മഹീ-
ചക്രം ഭരിച്ചായിര
ത്തഞ്ഞൂറ്റര്വ്വതുമേഴുമാണ്ടകലെ വെ-
ച്ചീവാഴ്ച വീഴിച്ചുപോൽ.
പെരുമാൾ ഭരണം എന്ന മൂന്നാംസര്ഗ്ഗം കഴിഞ്ഞു.
(പെരുമാൾ ഭരണം)
നമ്പൂരിഭരണത്തിന്റെ അധഃപതനം.
തളിയാതിരിമാരിൽ നാലുപേർ-
കളിൽ മേല്കോയ്മയുറച്ചതിന്നു മേൽ
വെളിവായ് മലയാളരക്ഷയി-
ങ്ങെളിയേ ഗ്രാമണിമാർ നടത്തിനാർ
അവരിൽക്കലഹം പെടുന്നിട-
ത്തിവർ ചെന്നേറ്റു തടുക്കുമങ്ങിനേ
നവരക്ഷണമേകയോഗസം-
സ്തവമായ്ബ്ഭംഗിയിലായി മേല്ക്കുമേൽ.
മതഭേദഴും ജനത്തെയും
ഗതമാത്സര്യമിണക്കി നന്മയിൽ
ചിതമോടു ഭരിപ്പതേററവും
ഹിതമായീ സകലർക്കുമൊപ്പമേ.
നലമോടിതുപോലെ ചേർച്ചയിൽ
ച്ചില നൂറ്റാണ്ടു കഴിഞ്ഞതിന്നുമേൽ
അലസം തളിയാതിരിത്തല-
ക്കലഹം വന്നുപിണഞ്ഞു പിന്നെയും.
സഹസാ ചിലർ കോഴവാങ്ങിവെ-
ച്ചിഹ മുവ്വാണ്ടീട വാഴ്ച കൊണ്ടിവർ
ബഹുജന്മികളായ്ച്ചമഞ്ഞു പോൽ
ബഹുദൂരം ക്രയവിക്രയങ്ങളാൽ.
വളുസം പലതേവമാക്രമ-
ങ്ങളുമായ്നാട്ടിൽ വഴക്കു തീക്കുവാൻ
എളുതല്ലിരുകൂറ്റു തമ്പുരാ-
ക്കളുമാവില്ലിവരോടു മല്ലിടാൻ.
ഒരുവീരനുറച്ചുരച്ച തീ-
പ്പിരുവർക്കപ്രിയമാകുമപ്പൊഴേ
വിരുതർക്കിടയിൽപ്പിണക്കമായ്
വരുമേ മത്സരമാണു ദുസ്സഹം.
പരമാണ്ടുകൾ പന്തീരണ്ടു പേയ്
വരവേറ്റുള്ള മഹാമഘങ്ങളിൽ
നിരവേ സഭകൂടി വേണമീ-
ച്ചിരവൈരസ്യവിനാശയോജനം.
ഇതു ദുർഗ്ഘടമാണിതിന്നിട-
യ്ക്കതുലം തങ്ങളിൽ മത്സരിച്ചവർ
പുതുതായ്ക്കലഹിച്ചു പോരടി
പ്പതുമസ്വസ്ഥതയേകി ലോകരിൽ.
മഹാസഭ
പുരുപുണ്യമഹാനദിക്കരെ-
ത്തിരുനാവായ മണപ്പുറത്തുടൻ
പെരുതായ മഹാമഘോത്സവ-
പ്പെരുമാറ്റത്തിൽ നടന്നു നത്സഭ.
സഭകൂടീ മഹാജനങ്ങളൊ-
ത്തുഭയക്കൂർനിലയേന്തുമന്തണർ
വിഭവോചിതമേകനായകം
ശുഭയോഗത്തിൽ വിധിച്ചു ഭേഷജം.
'പെരുതാളുകളെബ്ഭരിക്കുവാൻ
പെരുമാൾ വേണമൊരുത്തമൻ
ഗുരുവായ വരാഹമൂർത്തിയിൽ
ത്തിരുവാണപ്പടിയാണു നിശ്ചയം'.
അതിസമ്മതനായ പന്നിയൂർ
ക്ഷിതിദേവാഢ്യനീതോതിവെച്ചതിൽ
മതിമാൻ ശുകവൂർ മഹീസുരൻ
മതിവെച്ചിത്തരമോതിയുത്തരം
'തളിയാതിരിമാരിലേകനോ
തെളിവാമ്പോലൊരു തമ്പുരാക്കളോ
വെളിവിൽ പ്രഭുവാകിൽ മറ്റുവപേ-
രെളിയോരാമയ മാനഹാനിയാം.
അതു പററുകയില്ല കേവലം
പുതുതായിട്ടൊരു മുഖ്യയോഗ്യനേ
ഇതുപോലെ കയറ്റിവെക്കിൽ ന-
ല്ലതുതാനങ്ങിനെതന്നെ ചെയ്യണം'.
വടിവോടിതിനർദ്ധസമ്മത-
പ്പടി മൂളിത്തലയാട്ടിയപ്പൊഴേ
മടിവിട്ടു മഹാവനദ്വിജൻ
പൊടിപാറ്റീ ചില തക്കദുർഗ്ഘടം.
മലയാളികൾ നാലു ഖണ്ഡമായ്
നിലയാണായതിലൊന്നിലേകനേ
വിലയുള്ള പദത്തിലേറ്റുകിൽ
ക്കലഹിക്കും മറുഖണ്ഡവാസികൾ
മികവേറിനമട്ടു പന്നിയൂർ
ശുകവൂരെന്നിരു കൂറ്റുകാർകളും
സ്വകരിൽപ്പെരുമാൾനിലയ്ക്കൊരാൾ
തികവേല്ക്കാൻ വളരെ ശ്രമിച്ചിടും.
ബലമാമ്പടി കൂറുമത്സരം-
വലവീശിച്ചില ധീവരവ്രജം
പല സങ്കടവും പിണച്ചിടും
മലയാളിക്കടൽമീൻകുലങ്ങളിൽ
ഒരുപങ്കിലെഴുന്നൊരുത്തനെ-
പ്പെരുമാളാക്കുകിലാ മഹാബാലൻ
വിരുതോടിഹ പക്ഷപാതിയായ് -
വരുവാനും മതി മേലെ നില്ലവൻ '.
തളിയാതിരിമാരിൽവെച്ചൊരാള്
കളിയായിട്ടു ചിരിച്ചുചൊല്ലിനാൻ
വെളിവില്പലപേർക്കുമാദിയിൽ
തെളിയാതുള്ളൊരു ചാരുകൌശലം.
"ദ്വിജചാപലമൂലമായ്വരാം
സ്വജനങ്ങൾക്കിടയിങ്കൽ മത്സരം
പ്രജകൾക്കു ഗുണത്തിനായി നോം
ഭൂജഭൂപനു ഭൂമി നല്കണം'.
അതിനേറെ മറുത്തു തർക്കമാ-
യെതിരാളിത്തളിയാതിരിദ്വിവിജൻ
പ്രതിപത്തി പിടിച്ചു മറ്റുപേ-
രിതിനോരോന്നിനു പങ്കുകൂടിനാർ.
'ധരണീസുരർതന്നെ വേണമീ-
ദ്ധരണീപാലന ഭാർഗ്ഗവാജ്ഞയാം
നിരസിക്കരുതാ വ്യവസ്ഥ'യെ-
ന്നുരചെയ്താനൊരു വൃദ്ധഭാർഗ്ഗവൻ
'സ്വഗുണങ്ങൾ നമുക്കു വായ്ക്കുവാൻ
സഗുണക്ഷത്രിയരക്ഷ കിട്ടണം
ഭഗരാമനതിഷ്ഠ'മെന്നൊരാൾ
വിഗുണദ്വേഷി കഥിച്ച കാശ്യപൻ.
"പരദേശപദത്തിലങ്ങെഴും
പരമക്ഷത്രിയമുഖ്യനേകനേ
നരപാലകനാക്കിയേ വരൂ
നിരപായം കലഹക്ഷയാൽ സുഖം'.
ഒരു വിപ്രനിതോതുവോതു മ-
റ്റൊരു വിദ്വാൻ നിരസിച്ചു നിഷ്ഠൂരം
"അരുതേ പരദേശിമന്നനെ
പ്പെരുമാളാക്കിൽ മുടിഞ്ഞു കേരളം.
പലഭേദവുമാം നടപ്പിനീ
മലയാളിപ്പരദേശിമാർകളിൽ
തലവൻ പരദേശിയാകിലൊ-
ന്നുലയും നമ്മുടെ വൃത്തി നിശ്ചയം'.
'അതിനുണ്ടൊരുപായ'മെന്നൊരാ-
ളതിധീമാനൊരു സൂത്രമോതിനാൻ
'ക്ഷിതിയിൽപ്പെരുമാളെ നൊമ്മൾ വെ-
പ്പുതിനൊപ്പം മലയാളിയാക്കണം'
നിലകണ്ടെഴുമന്യനോതിനാൻ
"മലയാളിപ്പെരുമാളുറയ്ക്കുകിൽ
കലജർക്കിഹ കൂറുമത്സരം
സുലഭം നമ്മുടെ വേല നിഷ്ഫലം'.
വിരുതൻ പരനോതി 'പന്തിര-
ണ്ടുരുവാണ്ടാണ്ട മഹാമഘംവരേ
പെരുമാൾക്കവരോധമാക്കിയാ-
ലൊരു വൈഷമ്യവുമില്ല ചൊല്ലുവാൻ'.
കരുതൽപ്പടി ചൊല്ലി മറ്റൊരാ-
'ളൊരു രാജാവിനെ നോം വരുത്തുകിൽ
പെരുതാൾ കുലബന്ധുമിത്രരായ്
വരുമൊന്നിച്ചതു പിന്നെ മിശ്രമാം'.
പരനപ്പൊളുരച്ചു 'കോവിലാൾ
പരദേശീക്രമമൊക്കെ മാറ്റണം
വിരസത്തമെഴും ജനത്തെയീ-
ക്കരയിൽത്തന്നെ കടത്തിടേണ്ട നാം'.
കിഴവൻ പുനരൊന്നു നീർന്നൊരാൾ
പഴമക്കാരനുരച്ച ദുർഗ്ഘടം
"അഴകല്ല വരാഹശാസന-
പ്പിഴ പറ്റും പരദേശി പാർക്കുകിൽ'.
തരമുള്ളിൽ നിനച്ച തക്കൊരു -
ത്തരമോതീ കിഴവന്റെ നേർക്കൊരാള്
"തരസാ മലയാളിയാക്കിയി-
ത്തരമാൾക്കേകുക പാർപ്പിടം ശുഭം'
ഇതിലിങ്ങിലെ വാദഭേദവും
പ്രതിവാദങ്ങളുമായുറച്ചുതേ
ക്ഷിതിഭൃൽപ്പെരുമാളെയാനയി-
പ്പതിനൊന്നിച്ചു മഹാസഭാജനം.
'ഒളിയാത്ത ഗുണത്തികച്ചിലാൽ-
തെളിയും ക്ഷത്രിയനേ വരുത്തുവാൻ
തളിയാതിരിമാർക്കു ഭാരമാം
വിളി'യെന്നാജ്ഞ കൊടുത്തു സജ്ജനം.
1-ാം പെരുമാൾ
വിജയം നഗരം സ്വരാജ്യമായ്
വിജയം നേടിയടക്കി നാടുകൾ
നിജബുദ്ധിപരാക്രമങ്ങളാൽ
നിജമാക്കും പ്രഭു വാണിതന്നൊരാൾ
പരദേശമുദാരനാമവൻ
പരമാദ്ദക്ഷിണഖണ്ഡമാകവേ
പരഹീനമടക്കിവാഴ്ചയാം
പരമക്ഷതീയമുഖ്യപുരുഷൻ.
മലയാളവുമൊന്നു നോക്കുവാൻ
മലയാണന്തരമെന്നിരിക്കവേ
മലയാളികൾ ചെന്നു നാലുപേർ
മലയാതങ്ങു മഹാസഭാജ്ഞയാൽ.
മലയാളമടച്ചു കാത്തിടും
നിലയിൽ ക്ഷത്രിയവീരനേകനേ
നിലയാൽ നിയമിച്ചയയ്കുവാ-
നലമർത്ഥിച്ചിതു നീതിവേദികൾ.
വിജയപ്രിയനാ നരേന്ദ്രനോ
വിജയം പോലതു കേട്ട സാദരം
നിജഭൂനൃപരാരെയെങ്കിലും
നിജനാക്കാനനുവാദമേകിനാൻ.
അവർ തേടിനടന്നു മന്നവ-
പ്രവരന്മാരുടെ വംശമുള്ളെടം
സുവിശിഷ്ടനെയാനയിച്ചുപോൽ
ഭൂവി'നാരായണഭട്ട'ചോളനേ.
പെരുമാൾവാഴ്ചക്രമം
പലരൊത്ത മഹാമഘത്തിലീ
നില കൊള്ളും നൃപതിക്കു നാട്ടുകാർ
കലിതാത്മനയം ദദുർദ്ധരാം
കലിയാണ്ടാർത്തിവരാതെ കാക്കുവാൻ
മഹീനയസമാധികപ്പടി-
ക്കിഹ ഗൌരം നിറമാണ്ടുകൊണ്ടവൻ
ബഹുധാ മലയാളികൾക്കഹോ
ബഹുമാന്യൻ പെരുമാളുമായിനാൻ.
പെരുമാക്കളിലാദ്യനാകുമാ-
പ്പെരുമാളോ 'കുലശേഖരാ'ഖ്യയിൽ
തിരുവാമൊഴി ചൊല്ലിയാടുവാർ
തിരുവാണപ്പടി വാണു കേരളം
നെടിയോരു നരേന്ദ്രചിഹ്നമായ്
മുടിയിൽ പ്രൌഢകിരീടധാരണം
വടിവോടു കഴിച്ചു മോടിയാം-
പടി വീരപ്പെരുമാൾ വിളങ്ങിനാൻ.
പെരുമാളവരോധമാദിവാ-
ക്കരുൾചൈവൂ തളിയാതിരിദ്വിജർ
പെരുതാൾ നിറയെസ്സദസ്സിലീ-
ത്തിരുവാഴ്ചയ്ക്കിതുതന്നെ സാധനം.
മലയാളികൾ മിക്കപേരുമായ്-
പുലർകൂടുന്ന മഹാമഘോത്സവേ
കുലശേഖരനെന്ന പേരൊടും
നില വാഴിക്ക മണിത്തറയ്ക്കു മേൽ.
പലജാതി ജനത്തെയിങ്ങു മുൻ-
നില തെറ്റാതെ ഭരിച്ചുകൊള്ളുവാൻ
നിലമോടു കിഴക്ക സത്യമീ-
നിലകേറും പെരുമാൾ നിരാകുലം.
ആദിപ്പെരുമാളുടെ കുലം
കുലമേ മലയാളിയാക്കിയീ-
നീലയാചാരവിശേഷമേറ്റുമേൽ
ചില ബന്ധുജനത്തൊടൊപ്പമേ
നില വന്നേറിയിരുന്നിതാ മഹാൻ.
ഇവിടെപ്പുതുതായ കോവിലീ-
ബ്ഭൂവി വന്നേറീന നാടിനിപ്പൊഴും
സുവിശേഷതയുണ്ടു ചൊല്ലുമേ
ഭൂവി'വന്നേരി'യിതെന്നുതന്നെ പേർ
സ്വയമപ്പൊഴിരുന്നൊരൂരുതാ-
'നയിരൂർ 'ദേശമതനയാഖ്യയും
അയവില്ല കുലത്തിനിന്നുമു-
ണ്ടയിരൂർശാർക്കരവംശശാഖകൾ
ഇതിലുള്ളവർ കോടിലിംഗഭൂ-
പതിപൂഞ്ഞാറ്റുടെയോരു തമ്പുരാൾ
ഇതി ശാശ്വതമട്ടിലിന്നുമീ-
ക്ഷിതിഭൃത്തിന്റെ കലപ്രകിഷ്ഠയാം,
സ്വയമപ്പെരുമാളെ വാണമേ
'ലയിരൂർശാർക്കര മാടമേറിയേ'
നയമോർത്തു മഹാമഘോത്സവാ-
സ്ഥയിലൂണ്മു കുടിൽതോറുമന്തണർ
ഇതു മുൻപെരുമാൾ തുടങ്ങിയു-
ള്ളതു പിമ്പന്ത്യമഹാമഘംവരേ
അതുലം നിലനിന്നുവന്നുവെ-
ന്നതു പൂർവപ്രഭുഭക്തിലക്ഷണം.
കുലശേഖരനെന്നു പിമ്പുമീ-
നിലകേറും നൃപതിക്കു മുദ്രയായ്
പലപേരിതു വീരപാർത്ഥിവ-
ത്തലവന്മാർകൾ ധരിച്ചു മേല്ക്കുമേൽ.
ഭരണം.
സ്ഫുടമാ പ്രഭുവാണ്ടു പന്തിര-
ണ്ടിട, നാട്ടിൽ പ്രജകൾക്കു നന്മകൾ
തുടരെത്തുടരെത്തൊടുത്തുകൊ-
ണ്ടിടർകൂടാതെ ഭരിച്ചു പാരിടം.
മലയാളമശേഷവും പലേ
നിലയിൽച്ചുറ്റിനടന്നിടയ്ക്കിടേ
നിലയം തളിയാതിരിദ്വിജ-
സ്ഥലചിഹ്നം പണിയിച്ചു പാർത്ഥിവൻ.
തളിയാതിരിമാക്കു തക്കതായ്
ത്തളിയെന്നമ്പലമുള്ളെടങ്ങളിൽ
വെളിവിൽപ്പെരുമാളിരുന്നുവെ-
ന്നൊളിവെന്നേ പറവൂ പഴേ ജനം.
ഒടുവിൽപ്പെരുമാൾക്കു ശാശ്വത-
പ്പെടുമാറായ്ക്കുലശേഖരാലയം
നടു കണ്ടം നെടും കടൽക്കരെ-
പ്പടു സൃഷ്ടിച്ചിതു വിഷ്ണുദൈവതം.
കുലശേഖരവിഷ്ണുഭക്തിസ-
ങ്കുലനാമപ്പെരുമാൾ മുകുന്ദനേ
വിലയുള്ള മുകുന്ദമാലയായ്-
ച്ചിലപദ്യാവലിതീർത്തു വാഴ്ത്തിനാൻ.
കുലദേവത കോടിലിംഗഭൂ-
തലപർക്കീക്കുലശേഖരേശ്വരൻ
കുലമൂലപുമാന്റെ പേരിനാൽ-
ക്കില നാരായണനാമമുദ്രയും
തളിയാതിരിമാക്കു നാലിനും
തളിനാമാങ്കിതദേവതാലയം
തെളിവോടവീടത്തിലിന്നു-
ണ്ടളീവർണ്ണച്ചിരികണ്ടർ കൊണ്ടെടം.
നലമോടിതി കോടിലിംഗഭൂ-
തലമേ പട്ടണമാക്കിവെക്കുവാൻ
ചില കുര്റിയടിച്ചു പാർത്ഥിവ-
ത്തലവൻ വാഴ്ച കഴിച്ചടങ്ങിനാൻ.
തിരുവാമൊഴി പാടിവൈഷ്ണവ-
പ്പെരുമാളാം കുലശേഖരാഴുവാർ
ഒരു ദൈവനിലയ്ക്കു പൂജ്യനായ്
ഗുരു രാമാനുജർകൾക്കു യോഗവാൻ.
പെരുതും മലയാളഭാഷയായ് -
വരുമാചാരമൊഴിക്രമങ്ങളേ
തിരുവാമൊഴികൊണ്ട ചോളരു-
ണ്ടൊരുപോലോതിവരുന്നിതിപ്പൊഴും.
രണ്ടാം പെരുമാൾ.
അതിനപ്പുറമേ മഹോദ-
ക്ഷിയിഭൃത്താകിയ ചേരവീരനേ
പതിവാംപടി കൊണ്ടുവന്നു സ-
മ്മതിയോടെ പെരുമാളുമാക്കി പോൽ.
നവമായ മലയാളമാണ്ടിരു-
ന്നവനാദിപ്പെരുമാൾക്കടുത്തവൻ
അവിടെക്കുടികൊണ്ടു തീർത്തുപോൽ
ഭൂവി മാഹോദയമെന്ന പട്ടണം
പരമീപ്പെരുമാൾ പരിഷ്ക്രിയാ-
പരനെന്നും ദ്വിജയോഗമേളനം
പുരപുഷ്ടി പുലർത്തു 'തൃക്കണാ-
പുര'ഭാഗത്തു നടത്തി നന്ദിയിൽ.
നിരവേ പല കേരളക്ഷമാ-
സുരർ വാഴ്കിൽച്ചിലവിന്നു ശാശ്വതം
നിരപായമഹോ സഭാധനം
പരമാർജ്ജിച്ചു നിറച്ചു പാർത്ഥിവൻ.
ഭരണക്രമസമ്പ്രദായമീ-
പ്പരമബ്രാഹ്മണർ നിശ്ചയിച്ചതേ
സ്ഥിരമിങ്ങു നടത്തുവെന്നുമാ
നരനാഥൻ നീയമിച്ചു നീതിമാൻ.
തളിയാതിരിമാർ മുഖാന്തരം
തെളിവോടീസ്സഭ കേട്ടുറച്ചവ
വെളിവിൽപ്പെരുമാൾ നടത്തിയാ-
ലെളിയോർക്കും പിണയില്ലൊരപ്രിയം
സുചിരസ്ഥിരതയ്ക്കു സത്സഭാ-
സചിവായത്തതയല്ലയോ ഗുണം
രുചിഭേദവിശോധിതം പ്രജാ-
രചിതം നീതിനയം ജയം തരും.
ചില ജാതിവിഭാഗം
പ്രതിഭാഗംണമുള്ള കേരള-
ക്ഷിതിഭാഗദ്ദ്വിജരീസ്സഭയ്ക്കുകം
പതിവായ്പലതും വിചിന്തചെ-
യുതിവാഗ്ബുദ്ധിവിശുദ്ധി കാട്ടിനാർ.
നിജവൃത്തി പരിഷ്കരിച്ചു ദു-
ഷ്പ്രജയിൽപ്പേടിപെടും സഭാജനം
ദ്വിജരിങ്ങു തിരണ്ട കന്യയെ-
സ്സ്വജനാൽ വേൾപ്പതുടൻ മുടക്കിപോൽ
"ശരിയല്ല മുറയ്ക്കുപുഷ്പിണീ-
പരിണീതിക്രിയ ചെയ്കിലാ ദ്വിജൻ
പെരിയമ്പലവാസി നമ്പിയായ്
വരികെ'ന്നും നിയമിച്ച നിര്ദ്ദയം.
പുതുതാം നിയമം നടപ്പിലാ-
വതു നോക്കാതിതുചെയ്തുപോയ് ചിലർ
അതുകൊണ്ടു് പിഴച്ചു നമ്പിയും
പൊതുവിൽ ബ്രാഹ്മണിയും കിഴിഞ്ഞു പോയ്.
'അവനീസുരരാരുമിന്നിമേൽ
ശ്ശിവനൈവേദ്യമശിച്ചുപോകൊലാ'
അവശം ചിലർ ചെയ്തു കോവിൽ വാ-
ണവർ മൂത്തോരധികാരമേറ്റുപോൽ.
ഇഹ ശൂദ്രനു പൈതൃകാദിയാം
മഹനീയക്രിയ വിപ്രരേല്പതിൽ
ഗൃഹമേധി പെട്രോല്ല മൂസ്സി,തിൽ-
സ്സഹസാ ചെന്നിളയോർകളേല്ക്കിലാം.
ഇതി മുമ്പു നടന്നുവന്നിരു-
ന്നതിനെസ്സഭ്യർ പരിഷ്കരിച്ചതിൽ
ഗതിയൊന്നു തിരിഞ്ഞുവേറെയാം
സ്ഥിതിയേറ്റാരിളയാർകൾ വേട്ടവർ.
ദ്വിജബീജജമുഖ്യശൂദ്രക-
പ്രജയാം പാരശവാഖ്യജാതിയേ
സ്വജനത്തൊടുയര്ത്തി വാരിയ-
വജ്രമെന്നമ്പലവാസിയാക്കിപോൽ.
സുഭൂജോത്ഭവബീജജാതരേ-
പ്രഭു സാമന്തപദത്തിലങ്ങിനേ
വിഭവത്തോടുയര്ത്തിവെച്ചിതാ
സ്സഭയിൽക്കൂടിയെഴും മഹാജനം
ഒളിവായൊരു ദോഷശങ്കയിൽ-
പ്പൊളിവാദം വരികിൽശ്ശുചിസ്ഥലേ
വെളീവിൽത്തെളനെയ്ക്കു കയ്യിട-
തെളിവേറ്റാൽപ്പരിശുദ്ധിനൽകണം
സ്ഫുടദോഷതയുള്ളകാലമി-
ങ്ങിടയിൽപ്പെറ്റുവളത്ത മക്കളേ
നടനകജാതിയിങ്കലേ-
യ്ക്കുടനേ ചോറു കൊടുത്തു താഴ്ത്തണം
വഴിപോലിതി ജാതിവൃത്തിയിൽ-
ക്കിഴിവും കേറ്റവുമൊത്ത വൃത്തിയും
ഒഴിയാപ്പടി നിശ്ചയിച്ച നാ-
ട്ടഴിവിനൊത്തവിധം സഭാജനം.
പലമാതിരി ജാതിഭേദമീ
മലയാളത്തിൽ മികച്ചു കാണുവാൻ
നിലവിൽത്തൊഴിൽ കൂട്ടുമീസ്സഭാ-
സ്ഥലമാഹാത്മ്യവുമാണു കാരണം.
ഇത! ജാതിവിശേഷമിശ്രിത
സ്ഥിതിയിന്നേയ്ക്കൊരു ദോഷമാകിലും
അതിയായ്ഗ്ഗുണമെന്നു ചെയ്തിരു-
ന്നതിനാലങ്ങിനെ വെച്ചതാവണം.
നിലയാണ്ടവനാണ്ടു പന്തിര-
ണ്ടലമേവം പെരുമാൾ ഭരിച്ചഭേൽ
മലയാളമലങ്കരിച്ചൊരാ-
ത്തല താഴ്ത്തീക്രമമട്ടടങ്ങിനാൻ.
രണ്ടാം പെരുമാളുടെ വംശം.
വിരുതാണ്ടവിടത്തെ വംശ്യർ പേർ
പെരുകും കോലനൃപാലരാണുപോൽ
തിരുനാമമിതിന്നുമേല്പതു-
ണ്ടുരുഭക്ഷ്യോദയവമ്മമുദ്രയിൽ.
അഞ്ചുവരെ പെരുമാക്കന്മാർ.
വിരുതിൽപ്പുകഴാണ്ട് വീര്യവാ-
നൊരു പാണ്ടിപ്പെരുമാളതിന്നുമേൽ
ഗുരുവിന്നൊരു ചുറ്റലിന്നിട
യ്ക്കൊരുധർമ്മത്തോടു കാത്തു കേരളം.
ഒരു ചേരനതിന്നു ശേഷമി
ങ്ങൊരു പാണ്ഡ്യൻ പുനരിപ്രകാരമേ
നിരുപദ്രവർ കാത്തു ചോഴിയ
പ്പെരുമാൾ ഷഷ്ഠനണഞ്ഞിതപ്പുറം.
ആറാം പെരുമാൾ.
അതിവീര്യപരാക്രമാഢ്യനൂ-
ക്കതിയാമിപ്പെരുമാൾ ഭരിക്കവേ
ക്ഷിതിയിൽപ്പരിപുഷ്ടിപോലഹ-
മ്മതിയും മന്നനു വാച്ചു മേൽക്കുമേൽ.
രചിതോൽബണശാസനൻ ബലാൽ-
സചിവായത്തത ധിക്കരിച്ചവൻ
രുചിപോലെ നടത്തി കാര്യമി-
ങ്ങചിരാൽ നത്സഭ പേരിനാക്കിനാൻ.
അവരോധസദസ്സിലാൾകളോ-
ടവനേറ്റോതിയ വാക്കുപോലുമേ
നവമായ് ബഹുകോശദണ്ഡമാ-
ണ്ടവനാഹന്ത നിരാകരിച്ചുപോൽ.
ധരണീസുരമന്ത്രിമുഖ്യരീ-
ദ്ധരണീപാലനിലുള്ള മത്സരാൽ
ശരണം പ്രജകൾക്കുരാജസം-
ഹരണം കണ്ടുപിടിച്ചു സാഹസം.
ഒരു ഗൂഡസദസ്സിൽ നമ്പിയാ-
മൊരു കക്കാട്ടു മഹീസുരാഢ്യനേ
പെരുകും ചതിയാൽ ചതിച്ചൊരീ-
പ്പെരുമാളിൻ കുലയാളിയാക്കിനാർ.
ധൃതിമാൻ കടൽ കണ്ടുനില്ക്കുമീ-
ക്ഷിതിഭൃത്തിൻ തല കൊയ്തു ഭൂസുരൻ
ചതിയാംവഴി വീരഹത്യയാൽ
പ്പതിതൻ നമ്പിടിയായ്കിഴിഞ്ഞു പോൽ.
സഭയിൽ ദ്വിജർ സല്ക്കരിക്കിലും
സഭയം പാതകി താഴ്ന്നു നിന്നവൻ
ശുഭയോഗമണച്ചു സത്സഭ-
യ്ക്കുഭയഭ്രഷ്ടത താൻ വഹിക്കിലും
സ്വയമാദ്ദ്വിജവംശശാഖയാ-
ണയനിക്കൂറിലെ നമ്പിടിവ്രജം
നയമോടിവർ മൂപ്പു വാഴ്വതാം
ക്രിയ കക്കാട്ടുമഠത്തിലിന്നുമാം.
ഉരുവിക്രമനാറുവര്ഷമീ-
പ്പെരുമാൾ വാണു മരിച്ചതിന്നുമേൽ
കരുതിസ്സഭ കാത്തു പാരിടം
ഗുരു ചുറ്റെത്തി മഹാമഘംവരേ.
ഏഴാം പെരുമാളും വംശവും
നിരുപദ്രവനീതി നാടുവാ-
ണൊരുമാര്ത്താണ്ഡനൃപന്റെ വംശമാം
പുരുവിശ്രുതവേണനാട്ടിലീ-
ത്തിരുവായ്പേരണിയും നൃപാന്വയം.
1 മുതൽ 10-വരെ പെരുമാക്കന്മാർ.
പെരുമാക്കൾ മുറയ്ക്കു പിന്നെയും
പെരുമാറീ ചിലർ കേരളാധിപർ
ഒരു ദോഷവുമെന്നിയേ സഭ-
യ്ക്കൊരുമപ്പെട്ടു ഭരിച്ചിരുന്നവർ.
11-ാം പെരുമാൾ.
ഇതി കാലമുറയ്ക്കു കേരളം
പതിനൊന്നാം പെരുമാൾ ഭരിക്കവേ
ക്ഷിതിയിൽക്കടൽമാർഗ്ഗമെത്തിനാർ
പുതിയോരായ യഹൂദജാതികൾ.
അവർ കൃസ്തുമതം നിരാകരി-
ച്ചവരാണെന്നവിടുത്തെ മന്നവൻ
നവദണ്ഡമൊടാട്ടി നാടുവി-
ടുവശം സ്വത്തൊടു വന്ന കൂട്ടർപോൽ.
ഗതി കെട്ടുവരുന്ന കൂട്ടരേ-
ക്ഷിതിഭൃത്തേറ്റു സഭാജനാന്വിതം
ക്ഷിതിയിൽക്കുടിപാര്പ്പിനന്നു സ-
മ്മതി നൽകീ കടൽവാര്ത്ത കൂട്ടുവാൻ.
കടൽയാത്ര തുടന്ന ബൌദ്ധരോ-
ടിടപെട്ടന്നു മുതൽക്കു കേരളം
സ്ഫടമുത്തമ ചീനസിംഹളര്-
ക്കിടയിൽക്കച്ചവടം നടത്തിപോൽ.
പലമാതിരി ചെപ്പു ദര്പ്പണം
ചില ചീനബ്ഭരണിത്തരങ്ങളും
സുലഭപ്പടിയായിരുന്നു മുൻ-
നില; കാണാം ചിലെടത്തതിപ്പൊഴും.
പരമീക്കടലിന്റെ പശ്ചിമ-
ക്കരയിൽപ്പാര്ത്ത യഹൂദർ വന്നമേൽ
തരമോടവിടെപ്പെടും പണി-
ത്തരവും നമ്മുടെ നാട്ടിലെത്തിപോൽ.
കുറികൊൾവൊരു രോമകാദ്യർ ക-
ണ്ടറിയും ജ്യോതിഷരീതിഭേദവും
നെറിവോടിഹ വന്നു നാട്ടുകാര്-
ക്കറിവേറി ഗണിതക്രമങ്ങളിൽ.
12 മുതൽ 14 വരെ പെരുമാക്കന്മാർ
അതിനപ്പുറമൊട്ടുകാലമായ് -
പ്പതിനാലാം പെരുമാൾക്കു വാഴ്ചയിൽ
യതിസന്നിഭനൊമ്പതാമതാ-
ണ്ടതിമാന്യൻ ഭുവി തൊമ്മനെത്തിനാൻ.
ഗുരു കൃസ്തു മരിച്ചൊരമ്പതോ-
ടിരുവര്ഷം തികവാകുമാണ്ടിലേ-
ഒരു കൃസ്തുമതപ്രസംഗിയാ-
യ്വരുമിയ്യാൾ മലയാളമേറിപോൽ.
സമബുദ്ധിയുമേക ദൈവത-
ക്രമസത്ഭക്തിയുമായ്ത്തുടര്ന്നവൻ
സമയോചിതമിങ്ങു ചുറ്റുമേ
സ്വമതം കൃസ്തുമതം പുകഴ്ത്തിനാൻ
ജനപാലകസമ്മതത്തൊടും
ജനമധ്യത്തിലുരയ്ക്കുമീ മതം
ജിനരും ദ്വിജമുഖ്യജാതിയാം
ജനവും കേട്ടു മയങ്ങി ബൌദ്ധരും.
കുറവേല്ക്കിലുമീമതത്തിലായ്
പറവൂർഗ്രാമമെഴും ചില ദ്വിജർ
നിറവേ പല മറ്റു ജാതിയും
പുറമേ ചേര്ന്നിതിലൊത്തുനിന്നുപോൽ.
ഇളവില്ലതുനാൾ മുതൽക്കിതാ
വളരെക്കൃസ്തുമയം പരന്നുപോയ്
ഇളയിൽജ്ജിനബുദ്ധയോഗമ-
റ്റളവും മൂത്തുവരുന്നതീ മതം.
പള്ളിവാണപ്പെരുമാൾ
ജയവീരനൊരാളു പന്തളാ-
ന്വയമൂലപ്പെരുമാളുബൌദ്ധനായ്
ജയസിംഹനിലയ്ക്കു കൊല്ലമാ-
ണ്ടയവേകീ പെരുമാൾനിലയ്ക്കുമേ
ഗുരുമട്ടിനു പള്ളിവാണൊരാ-
പ്പെരുമാൾ തന്റെ സഭാംഗമൊക്കെയും
ഒരുമിച്ചിഹ ബൌദ്ധരാകുവാ-
നരുളീശാസനപോലപേക്ഷപോൽ.
അവരോ പതിനെട്ടു സംഘമൊ-
ത്തവശന്മാർ തിരുകാരിയൂര്ക്കുപോയ്
ശിവനെക്കണമായ് ബ്ഭജിച്ചുപോ-
ലവതാളസ്ഥിതി തീർന്നുകിട്ടുവാൻ.
ഒരുമിച്ചവര സേവചെ-
യ്തൊരു മന്ത്രം മലയാളപദ്യമേ
കരുതുന്നിതു 'നാലുപാദ'മെ-
എന്നൊരു പേരിൽ പതിമൊട്ടു സംഘവും.
ക്ഷിതിഭൃത്തു സഭാംഗമീ മത-
വ്യതിയാനാൽപ്പിരിയേണ്ടതല്ലയോ
ഇതി നീതി പിടിച്ചൊഴിക്കയാ-
ണതിലുണ്ടായതു വിപ്രർ ഭൂപനേ.
സ്വമതപ്രതിപത്തിമൂലമ-
ക്രമമായിപ്പെരുമാൾക്കൊഴിച്ചിലിൽ
സമമൊത്തഥ ബൌദ്ധർ കൊല്ലമാം
ക്ഷമയിൽപ്പാര്ത്ഥിവവൃത്തി നൽകിപോൽ.
സ്വയമേ പെരുമാൾപദത്തൊടേ
നയമേറം സഭയും വെടിഞ്ഞവൻ
'ജയശീങ്ങ' സമാഖ്യനാടുവാ-
ണയവിന്നും സഭ കാത്ത പാരിടം.
മയൂരവയപ്പെരുമാൾ
പുരുശക്തിമയൂരവർമ്മനാം
പെരുമാൾവാഴ്ചയിലെന്തുമൂലമോ
ചെരുതന്തണവംശമാനയി-
ച്ചൊരുപാടേ മലയാളിയാക്കിപോൽ.
ചെങ്ങുറ്റപ്പെരുമാൾ
ധരണീപതിവീരനായിടു-
ന്നൊരു ചെങ്ങുറ്റവനൂഴി കാത്തനാൾ
പരദേശപടത്തിലും കട-
ന്നൊരുപാടൂഴി പിടിച്ചടക്കിനാൻ.
മതിമാൻ തമിൾനൂലിലായ് 'ച്ചില_
പതിയാരം' പുകഴാണ്ട പുസ്തകം
ക്ഷിതിഭൃത്തിളമീന്നു തൃക്കണാ
മതിലുൾവാണു ചമച്ചിതായിടേ
ഹരിശ്ചന്ദ്രപ്പെരുമാൾ
പെരുമാളിഹ മാറിമാറിവ-
ന്നൊരു മീമാസകനായി മന്നവൻ
ഗുരുഭട്ടകുമാരിളര്ക്കു കീ-
ഴ്വരുതിപ്പെട്ട വിശിഷ്ടപണ്ഡിതൻ.
ഹരിയെന്നു തുടന്നു ചന്ദ്രനെ-
ന്നരിയോർ പേർ പറയുന്ന പാര്ത്ഥിവൻ
ശരിയാംപടി വാദഗോഷ്ഠിയിൽ-
പ്പെരികെബ്ലൌദ്ധമതം മഥിച്ചവൻ.
ഗുരുഭട്ടനെയാദരത്തോടും
തിരുവഞ്ചിക്കളമാനയിച്ചവൻ
ധരണീസുരരിൽപ്പരത്തിനാൻ
വരമീമാംസയിലേറ്റമാദരം.
അതിനിപ്പുറമാണു കേരള-
ക്ഷിതിമീമാംസകഭൂമിയായതും
ഇതിലന്യമതം പ്രഭാകരൻ
പ്രതിപത്തിപ്പടി വേർതിരിച്ചതും.
ജിനബൌദ്ധരകന്നഴിഞ്ഞതും
പുനരീവൈദികർ മേൽവഴിഞ്ഞതും
ജനമജ്ഞത വിട്ടൊഴിഞ്ഞതും
ഘനമാം കൃസ്തുമതം കിഴിഞ്ഞതും.
പല പണ്ഡിതരും പുലര്ന്നതും
പലരും ഗ്രന്ഥനിബന്ധമാര്ന്നതും
മലയാളമണച്ചുണര്ന്നതും
മലമറ്റുള്ള ഗുണം പുണന്നതും.
ഹരിശ്ചന്ദ്രവംശം
പുരളീപുരപാലർ കോട്ടയ-
ത്തരചന്മാർ പുറനാട്ടുമന്നവർ
പരമിപ്പെരുമാൾക്കു വംശ്യരായ് -
ച്ചിരമാ ശ്രേഷ്ഠത കാട്ടുവോർകളാം
ഭാസ്കരരവിവർമ്മപ്പെരുമാൾ
ഇഹ മുപ്പതുമഞ്ചുമാവിധം
മഹനീയപ്പെരുമാക്കൾ വാണമേൽ
ബഹുയോഗ്യനൊരാളു വാഴ്ചയായ്
ബഹുനാൾ മുപ്പതു മാറുമാണ്ടുപോൽ.
ഭുവി വശ്രുതനായ ഭാസ്കരൻ
രവിവർമ്മപ്പെരുമാൾ മഹാശയൻ
സ്വവിശിഷ്ടഗുണപ്രതിഷ്ഠയാ-
ലിവിടെശ്ശാശ്വതനാഥനായിനാൻ.
ഓണം
വരമാബലി നാടുവാണൊരാ
സ്മരണത്തിന്നുതകുംപ്രകാരമേ
ഇരവിപ്പെരുമാൾ തുടങ്ങി വൻ-
കരതൃക്കാക്കരവെച്ചൊരുത്സവം.
ഹരനും ഹരിയും സുരാസുര-
സ്ഥിരയോഗഢ്യമൃഷിപ്രതിഷ്ഠയിൽ
ചിരമുണ്ടു വിളങ്ങിടുന്നിതാ-
സരസാഗ്ര്യോത്സവദേവഭൂമിയിൽ.
ഒരുമാസമഹോ മഹോത്സവം
പെരുമാറീട്ടവസാനഘോഷണം
പുരുമംഗളമിങ്ങു ചിങ്ങമാം
തിരുവോണംദിവസം കഴിക്കയാം.
മലയാളികളിൽ പ്രമാണമാം
നിലയാണ്ടോർ സകുടുംബമേവരും
പല നാടരുമൊക്കയൊപ്പമീ-
സ്ഥലമെത്തും പടിയാണു നിശ്ചയം.
ഒടുവിൽപ്പെരുമാൾനിലയ്ക്കു കാ-
ലിടുമേറാടുപെരുമ്പടപ്പു'കാർ
നെടുമോടിയൊടിഞ്ഞുടൻ പുറ-
പ്പെടു ത്തച്ചമയത്തിലിപ്പൊഴും,
ഇതിനി വരാൻ തരപ്പെടാ-
സ്ഥിതിയായ്പോയ ജനം ഗൃഹങ്ങളിൽ
പ്രതിപത്തിയൊടോണമാചരി-
പ്പതിനും വെച്ചിതുറച്ച നിശ്ചയം
ബഹളത്തോടു വീടുതോറുമു-
ണ്ടിഹ തൃക്കാക്കരയപ്പനെജ്ജനം-
സഹസാ കുടിവെച്ചുമോണമാം
മഹമേൽപ്പൂ മലയാളഭൂമിയിൽ.
തെളിവാമ്പടി സദ്യ മല്ലടി-
ക്കളിയോണപ്പുട പാട്ടുമാട്ടവും
വെളിവിൽപ്പലതും നടത്തുമീ
വിളികേട്ടോരു മഹോത്സവേ ജനം.
മതഭേദമെഴും ജനം വിസ-
തമീദൈവതപൂജയെങ്കിലും
ചിതമോടു മഹോത്സവോദ്യമം
ഹിതമെന്നേവൻമാദരിക്കുമേ.
വിരുതേറിന വീരചേരമാൻ -
പെരുമാൾ വെച്ചൊരു രഞ്ജനോത്സവം
ഒരുപോലെ ജനങ്ങളാദരി-
പ്പൊരു 'നല്ലോണ'മിതേവനും രസം.
മാമ പരിഷ്കാരങ്ങൾ.
പുരുപൂജ്യത പൂണ്ട ചേരമാൻ -
പെരുമാളാം കുലശേഖരേശ്വരൻ
പെരുകും ഗുണമെന്നുമിങ്ങു കൈ-
വരുമാറാക്കിന യോഗ്യനാമഹാൻ.
ചെറുകുട്ടികളിങ്ങു ചേരമാൻ-
പെരുമാളും ചെറുകുട്ടിയമ്മയും
ഒരു തോലനുമെന്നു കേൾവിയിൽ-
പ്പേരുമാറിക്കഥ ചൊല്ലുമിപ്പൊഴും.
ജീനബൌദ്ധർ യഹൂദർ കൃസ്ത്യരീ
ജനവര്ഗ്ഗങ്ങളെയും യഥാവലേ
ജനനായകനാദരിച്ചിവൻ
കനമായ്ക്കച്ചവടം പടര്ത്തിനാൻ.
മഹനീയഗുണൻ യഥാവിധി
ക്കിഹ വര്ണ്ണാശ്രമധരക്ഷയും
ബഹുപുഷ്ടിയുമേറ്റിയേറ്റവും
ബഹുമാനത്തിനു പാത്രമായിനാൻ.
വിരലോടിഹ നാടകത്രയാ
വിരചിച്ചിട്ടതരങ്ങു കേറ്റിയും
പരമി പ്രഭു നാട്യവിദ്യയിൽ-
പരമോൽക്കര്ഷമണച്ചു പണ്ഡിതൻ.
കവികീർത്തി പരത്തിവിട്ടതും
കവിയെക്കൂത്തു പരിഷ്കരിച്ചതും
അവിടുന്നു ഭരിച്ച നാട്ടീലെ-
സ്സവിശേഷം സുഖവൃത്തിസൂചകം.
തോലൻ
അവിടയ്ക്കൊരു നര്മ്മമിത്രമാം
കവി തോലൻ കളിയായ്ച്ചമച്ചവ
ഇവിടെപ്പുതുമട്ടു ഭാഷയിൽ-
ക്കവിതക്കാര്ക്കു വഴിക്കുറിപ്പുകൾ
പഴതും പുതുതും നടിപ്പതി-
ന്നഴകേറ്റിക്കവിചൊല്ലി നാടകം
വഴിയേ വിവരിച്ചു തോലനീ
മിഴികൂട്ടീ മലയാളഭാഷയിൽ
ഭൃശഭംഗിയൊടിങ്ങു ചാക്കിയാ-
രശനം ചൊൽവതു കൂടിയാട്ടവും
രസമാക്കിവരുന്നതൊക്കയാ
രസവിൽത്തോലകവിപ്രഭാവമാം.
പൊടിപാറിയ നവകല്പന-
പ്പടിയാം കാവ്യമലംക്രിയാഞ്ചിതം
വടിവോടു ചമച്ചിതന്വയപ്പടി
തോലൻകവിസംസ്കൃതത്തിലും
വാതുപട്ടേരി
പെരുതും യമകഭ്രമം പെടു-
ന്നൊരു ഭട്ടൻ കവി വാസുദേവനും
പ്പെരുമാളെച്ചിരമാശ്രയിച്ചവൻ.
പെരുമാളുടെ മതാന്തരസ്വീകാരം
ഇതി ഭൂരികവീന്ദ്രപണ്ഡിതര്-
ക്കതിയായാശ്രയമായൊരീ മഹാൻ
മതിമാറി മഹതിൻമത-
പ്രതിപത്തിക്കഖിലം തൃജിക്കയോ.
അതുമല്ല മഹമ്മതിന്റെ പിറ-
പ്പിതുകാലത്തിനു ശേഷമല്ലയോ
അതുകൊണ്ടുമിതിന്നയുക്തി നാം
പൊതുവിൽക്കണ്ടു നിരാകരിക്കണം.
പെരുമാൾ ജിനബൌദ്ധപണ്ഡിത-
പ്പെരുമാറ്റത്തിൽ മയങ്ങിയെങ്കിലാം
പെരുതാം ദൃഢമായിടയ്ക്കടു-
ത്തൊരു മീമാംസകബൌദ്ധമത്സരം.
അലിവാന്നൊരുധീസമാശ്രയൻ
കലിബാധോപശമം നിനച്ചവൻ
വലിയോരു വിശിഷ്ടബൌദ്ധധീ-
പ്പൊലിമയ്ക്കൊത്തിഹ സിദ്ധനായിപോൽ.
സ്ഥിതിമുഖ്യസമാസ്ഥ മുന്നണ-
ച്ചതിൽ മോദം നയമാണ്ടുകൊണ്ടവർ
മതിയാൽ തൃണവത്സമാന്തരം
ക്ഷിതി പാര്ത്താപ്പെരുമാക്കൾ ശാന്തരായ്.
മുമ്പേ മുപ്പതുമാറുമാള്കൾ പെരുമാ-
ളായ്ക്കൊല്ലമോരായിര-
ത്തെൺമ്പത്തഞ്ചിനിരായിരത്തിരുപതിൻ-
മൂന്നാണ്ടു മുന്നേമുതൽ
നാനൂറ്റമ്പതുമാറുമാണ്ടിട മഹീ-
ചക്രം ഭരിച്ചായിര
ത്തഞ്ഞൂറ്റര്വ്വതുമേഴുമാണ്ടകലെ വെ-
ച്ചീവാഴ്ച വീഴിച്ചുപോൽ.
പെരുമാൾ ഭരണം എന്ന മൂന്നാംസര്ഗ്ഗം കഴിഞ്ഞു.
നാലാംസര്ഗ്ഗം
(ഏറാടുപെരുമ്പടപ്പുവാഴ്ച)
ഒടുവിലെ പെരുമാളുടെ വംശം
വന്നേരിനാട്ടിനകമാണിഹ കോവിലന്മാർ
വന്നേറിയാൽക്കുടിയിരിപ്പതു മുൻമുതല്ക്കേ
അന്നേകണക്കിലവിടയ്ക്കു പെരുമ്പടപ്പു
മുന്നേ കുലാലയനിലയൊരു ദേശമത്രേ.
മൂന്നാണു സോദരികളീപ്പെരുമാൾക്കവര്ക്കു
മൂന്നാൾക്കുമിങ്ങു മരുമക്കൾമുറപ്രകാരം
മുന്നാലയത്തിലവകാശവുമൊന്നുപോലു-
ണ്ടെന്നാലുമായവരെ വേറുതിരിച്ചിരുന്നൂ.
കോലത്തുനാട്ടിലിതിൽ മൂത്തവൾ, മദ്ധ്യമദ്ധ്യ-
മൂലസ്ഥലത്തൊ, ടുവിലുള്ളവൾ വേണനാട്ടിൽ
ശീലപ്രധാനി പെരുമാളിതി മൂന്നുവംശ-
മൂലപ്രതിഷ്ഠകൾ മുറയ്ക്കു കഴിച്ചിരുന്നൂ.
ഇക്കണ്ട മൂന്നിലിരുപേർകളെ വേണനാട്ടും
ചൊല്ക്കൊണ്ട കോലരൂപനാട്ടിലുമപ്രകാരം
തെക്കും വടക്കുമവനീശകുലങ്ങലന്ന്യം-
നില്ക്കുമ്പൊഴി നൃപതി ദത്തുകൊടുത്തതത്രേ.
പെരുമാളവരോധം നിർത്തിയത്
താന്നാടുവിട്ടൊഴിയുവോതതുപോലൊരാളെ-
ത്തോന്നായ്കകൊണ്ടു പെരുമാളവരോധകൃത്യം
ഒന്നായ്മുടിച്ചിതിരവിപ്പെരുമാൾ കുറിച്ചു-
തന്നാ നയം സഭയടച്ചഥ സമ്മതിച്ചൂ
ഗ്രാമം നയിക്കുരുമൂരു ഭരിക്കുവോരു-
മാമന്തണര്ക്കുടയ ശക്തി ശമിച്ചുകണ്ടും
സാമര്ത്ഥമുള്ള നൃപവംശജരും കുമാര-
സാമന്തരും പൊലിമപൂണ്ടുയരുന്ന കണ്ടും.
തള്ളിച്ചുകെട്ട തളിയായിരിമാരെ മേലാൽ
കൊള്ളില്ല നാലതിരു കാപ്പതനെന്നുകണ്ടും
ഉള്ളിൽക്കിടന്നിടുമിടപ്രഭുവീരർ തങ്ങൾ-
ക്കുള്ളിഷ്ടനാടരെ നടത്തിടുമെന്നു കണ്ടും.
പാരിച്ച കേരളമിനിപ്പരദേശി വന്നു-
കേറിബ്ഭരിച്ചിടുവതേ കുറവെന്നുറച്ചും
പാരിൽപ്പലര്ക്കുമിതു പാട്ടിനു പങ്കുവെച്ചു
നേരിട്ടു രക്ഷ പെരുമാളീഹ നിശ്ചയിച്ചൂ.
ഭൂവിഭാഗം
കല്യത്വമുള്ള പലപേര്ക്കിഹ ഭൂവിഭാഗം
കല്യബ്ദകാലനില കണ്ടു തിരിച്ചുവെച്ചൂ
തുല്യം ജനങ്ങളുടെ നന്മകൾ വായ്ക്കുമാറു
ശല്യം പെടാതെ മലയാളമടച്ചു കാത്താൻ.
തൻകീഴു മുന്നമൊരിടപ്രഭുമട്ടു കാത്തു
വൻകീരി കേട്ടവർ ഭരിക്കുകതാതു ഭാഗം
പങ്കീവിധം പൊതുവിലാപ്പെരുമാൾ പകുത്തു
സങ്കീണ്ണതയ്ക്കിടകൊടുത്തു കുഴക്കിടാത.
മുമ്പാണ്ടിരുന്ന പെരുമാക്കടെ വംശ്യരായി
വമ്പാൻ കോവിൽകുലവീരരിരുപ്പെടത്തിൽ
തമ്പാര്പ്പുമായ്ത്തരമൊടോറ്റു മിടുക്കുപോലെ
സമ്പാദ്യമേല്ക്ക കുലധർമ്മമിതെന്നുവെച്ചൂ
ഈമന്നവാന്വയജർ കായലിനും പടി-
ഞ്ഞാറാ മട്ടുവീണുകരവെച്ചമണൽപ്പുറങ്ങൾ
സാമര്ത്ഥ്യമോടു പലെടം പലർ നേടി പണ്ടും
സാമന്തനാടുകളിലും ചിലപേർ ചിലേടം.
ക്ഷാത്രം പെടുന്നൊരിവരെ ദ്വിജർ ചേര്ത്തു യോഗ-
ക്ഷേത്രങ്ങളിൽപുതിയ കൈകൾ കൊടുത്തിരുന്നൂ
പാത്രത്തിനൊത്തപടി പാർത്ഥിവവീരരിത്ര-
മാത്രത്തിനാൽപ്പലെടവും പലർ മേന്മ നേടീ.
ദേവസ്വവും പഴയമാതിരിയുള്ള ഭൂമീ-
ദേവസ്വവും നൃപർ ഭരിക്ക ഹരിക്കവയ്യാ
ഭാവസ്വരൂപമിതു വിട്ടു മുറയ്ക്കു വീര-
ഭാവസ്വരൂപമുടയോരുടെ കീഴടക്കാം
വീരപ്രമാണികൾ പടയ്ക്കിടയിൽക്കടന്നു
ധീരപ്രവൃത്തി രസമായ് നിരുപിക്കമൂലം
സ്വൈരം രണത്തിനിടവെച്ചിതു ഭീരുവേഷ-
ക്കാരന്നു നന്നെ കുറയും മലയാളനാട്ടിൽ.
മരുമക്കൾക്കുള്ള ഭാഗം.
ചോന്ന തന്റെ മരുമക്കളിൽ മൂപ്പകൊണ്ട
വേണാടർകോനു പെരുമാൾ കുലശേഖരത്വം
സ്ഥാനാക്ഷരങ്ങളരുളീ 'നയശക്തിപോലെ
താനാണുരാജ്യമിനി നേടിടുകെ'ന്നയച്ചൂ.
കോലത്തുനാട്ടിലുടയോനിളമയമാണു-
പോലന്നവന്നു യുവരാജപദം കൊടുത്തൂ
'കാലത്തിനൊത്തവിധമേ നീജധര്മ്മവൃത്തി
യാലങ്ങു വാഴുക ഗുണം വരു'മെന്നയച്ചൂ.
വന്നേരിനാട്ടിനകമുള്ള പെരുമ്പപ്പി-
ലന്നേറി വാണ ഭഗിനീതനയന്നു പിന്നേ
മുന്നേ ശിരസ്സിലണിയും പെരുമാൾക്കിരീടം-
തന്നേ കൊടുത്തു തനതാഭരണങ്ങളോടേ.
'ഉണ്ണീ! നിനക്കു ശുഭമായരുമീക്കിരീടം
കണ്ണീരൊലിക്കരുതു വേണ്ടവിധം ധരിച്ചാൽ
വന്ദിക്കുമേതരചനും ഭുവി നിൻകുലക്കാർ
നന്ദിക്കു'മെന്നവനെയും വിഭു വട്ടയച്ചൂ.
പൂജ്യത്വമുള്ള പെരുമാൾ മരുമക്കൾക്കുപേര്ക്കു
രാജ്യം വിശേഷവിധിയെള്ളിടയേകിയില്ലാ
പ്രാജ്യപ്രഭാവവഴി തങ്ങൾ പിടിക്കിലേ സാ-
മ്രാജ്യത്തിനും മഹിതമന്നവരാഗ്രഹിക്കൂ.
സാമാന്തന്മാക്കുര്ള്ള ഭാഗം
സാമന്തരായ പല പാതിവനന്ദനര്ക്കു-
മാമന്നവൻ പ്രഭുതയുള്ളതു പൂര്ണ്ണമാക്കീ
ക്ഷേമം പെടുംപടി ഭരിച്ചു പിടിച്ചുകൂട്ടീ
സാമ്യമോടു വരാത്മമഹീവിഭാഗം.
ഓണാടു, വമ്പുടയ വെണ്മലനാടു, നല്ലോ-
രാര്ണ്ണാടു, വള്ളിയണി വള്ളുവനാടി, വണ്ണം
ചേണാര്ന്നു പേർ പുകഴുമേറളനാടു, സാക്ഷാൽ
പോര്ണ്ണാടു, മറ്റുവുമിവൻ ഭരിച്ചു മെച്ചം?
ഒരു വിശേഷഭാഗം,
മാനിച്ചവിക്കിരവരിപ്പെരുമാൾ വിശേഷാൽ
മാനിച്ച വിക്രമമെഴും നൃപപുരത്രേ
താനീച്ചലിപ്പിലവർ നില്പതു കണ്ടൊരല്പം
ധ്യാനിച്ചലിഞ്ഞുടനെടുത്തുടവാൾ കൊടുത്തൂ.
ഉള്ളോടൊടിഞ്ഞൊരുടവാളുടഞ്ഞ ശംഖു
മുള്ളോരു നാടുമുളനാടുമിതങ്ങു നാലും
നല്ലോരു നന്ദിയൊടവര്ക്കു കൊടുത്തതായി-
ട്ടല്ലോ പഴങ്കഥയറിഞ്ഞവർ ചൊല്ലിടുന്നു.
കല്പിച്ചതപ്പൊളവരോടു 'സഹോദരന്മാർ'
കെല്പിൽച്ചിരം മരവുകിങ്ങിനെ നിങ്ങളൊപ്പം
ജല്ലിച്ചിടുന്നു ശുഭജീവിതമൊന്നു ദൈവം
കല്പിച്ചിരിപ്പതു വഹിക്കുവിനുദ്യമത്താൽ.
ഒട്ടിപ്പിടിപ്പിനിതൊരെന്മുതൽ, നിങ്ങൾ നാടു
വെട്ടിപ്പിടിപ്പീനിനി വേണ്ടതു വേണ്ടപോലേ
തട്ടിപ്പിടിപ്പിനിവിടെപ്പശുവിപ്രരക്ഷാ-
മട്ടിപ്പിടിപ്പിനിയലും വിജയൈകബീജം.
എന്നാലിതെന്റെയുടവാളൊരൊടിഞ്ഞവാളാ-
ണെന്നാലുമായതിനു പൂജകഴിക്ക നിത്യം
എന്നാണിതിന്നപകടംവഴി ഭംഗമേല്പോ-
ന്നന്നാണു നിങ്ങളുടെ വൻവിജയപ്രണാശം.
നന്നാദരിപ്പിനിതു ശംഖൊരുടഞ്ഞ ശംഖാ-
ണെന്നാലുമായതുണരേണ്ടൊരു യാമമായാൽ
നന്നാദമോടു തനിയേ വിളികൂട്ടമെന്നോ
തന്നാശമെന്നു തുടരും കുലലക്ഷ്മിനാശം.
'കാടാണു കാട്ടിയതു തെല്ലിട തന്നു ചുള്ളി-
ക്കാടാണു കഷ്ട'മിതി തോന്നരുതുള്ള നാടാം
കോടായവിനീക്ഷിതി ശുഭം തരുമി കോഴി-
ക്കോടായിളങ്ങുമൊരു പട്ടണമൊത്തുകാണാം.
സ്വൈരം ധരിച്ചിടുവിനീയുളനാടു വീടു-
കാരൻ നമുക്കു മതമൊത്തൊരടുത്ത ഭൃത്യൻ
പോരട്ടെ നിങ്ങളുടെകൂടെയിവൻ തുണയ്ക്കു-
ന്നേരത്തു ചെയ്തു പണി നിഷ്ഫലമാകയില്ലാ'.
സവ്വസ്വപരിത്യാഗം.
എന്നും പറഞ്ഞവരെയാദരവോടയച്ചു
പൊന്നും പണങ്ങളുമടച്ചു സഭയ്ക്കു വെച്ചൂ
അന്നുള്ളിരുപ്പുവഴി കോയ്മ നിലയ്ക്കുടത്തു
തന്നുള്ളിരിപ്പെടവു മന്തണനായ്ക്കൊടുത്തു.
പാരിച്ച കെട്ടീടവുമമ്പലമങ്ങുമിങ്ങും
പൂരിച്ച ഭൂമിനിലയും പല നാട്ടുകാരും
ഭാരിച്ച കച്ചവടവും പെടുമാക്കൊടുങ്ങ-
ല്ലൂരിദ്വിജൻ നയനവാരിയൊടേറ്റുവാങ്ങീ.
കേടറ്റ നാടിതു പെരുത്തിടയാപ്പടിഞ്ഞാ-
റേടത്തു ഭട്ടതിരിവിപ്രർ ഭരിച്ചൊടുക്കം
പാടുള്ള പാര്ത്ഥിവകുമാരനു തൻകുലാന്തം
കൂടുമ്പോൾ നന്ദിയൊടു നന്ദനനേകിപോലുംയ
പാരം തനിയ്ക്കു ഹിതമാര്ന്നവനാമിളങ്ങ-
ല്ലൂരന്തണന്നു പല നാട്ടുടയോർമുഖേന
സ്വൈരംകിടച്ച നിജനാട്ടിലൊരംശമാത്രം
സാരജ്ഞനായ പെരുമാൾ പല ഭൂമി നല്കീ
ബൌദ്ധവിഹാരം.
തക്കത്തിലന്നു ചെരുമാളിതരാകുളത്തിൻ-
വക്കത്തു ബൌദ്ധപരിഷയ്ക്കു മഹാവിഹാരം
ഒക്കത്തരം പണിതതിന്നു മഹമ്മദീയർ
മക്കത്തു നോക്കുമൊരു പള്ളിനിലയ്ക്കു കാഴ്മൂ.
ഒന്നുണ്ടു കേൾവീ മലയാളമഹമ്മദീയ-
രിന്നും പുകഴ്ത്തിവരുമാറു ചരിത്രമട്ടിൽ
'എന്നുംഗതിക്കു പെരുമാൾപുഭു മക്കുമെത്താ-
നൊന്നും തൊടാതെ കടൽയാത്ര കഴിച്ചപോലും'.
ഇച്ചൊന്നതത്ര ശരിയല്ലതു കാലയോഗം
വെച്ചൊന്നു നോക്കുകിൽ നമുക്കു തെളിഞ്ഞുകാണാം
അച്ചൊല്ലെഴുന്ന പെരുമാൾക്കിഹ ബൌദ്ധവാദ-
പ്പിച്ചൊട്ടുപറ്റിയ പഴങ്കഥയുണ്ടുതാനും.
വിദ്വൽപ്രിയൻ കുതുകമോടുമിടയ്ക്കിടയ്ക്കു
വിദ്വത്സദസ്സുകൾ തുടർന്നു നടത്തിവന്നൂ
നിര്ദ്വന്ദ്വനായ പെരുമാളിതിൽ വിപ്രബൌദ്ധ-
വിദ്വദ്വിവാദിനുമനുജ്ഞ കൊടുത്തിരുന്നൂ.
മീമാംസകപ്പരിഷയെജ്ജിനബൌദ്ധരേറ്റു
സാമാന്യമിട്ടു വലവെച്ചു വലച്ചിരുന്നൂ
ആ മാന്യമന്നവനുമീദ്ദ്വിജബൌദ്ധപക്ഷ-
പ്രാമാണവൃത്തിയിലൊരിത്തിരി ശങ്ക വന്നൂ.
മീമാംസകപ്രവരബൌദ്ധരിലാര്ക്കു സാക്ഷാൽ
പ്രാമാണ്യമെന്നു ഫണികുംഭപരിക്ഷയാലേ
തീർമാനമാക്കുവതിനന്നൊരു സര്വ്വലോക-
സാമാന്യമാം സഭ മഹാപ്രഭു വിശ്ചയിച്ചു.
ഇച്ചാതിതീര്പ്പുടരത്തളിയമ്പലത്തിൽ -
വെച്ചാണു ബൌദ്ധർ ഫണിയെന്നൊളിവിൽപ്പറഞ്ഞൂ,
ഉച്ചാതിസംഭ്രമഭയാന്വിതർ വിപ്രർ കാലം-
വെച്ചായതിന്നവധിവാങ്ങിയൊഴിച്ചുപോന്നു.
ഇക്കാരിയം പറയുവാൻ പതിനെട്ട സംഘം
തൃക്കാരിയൂർ കണമിരുന്നു ഭജിച്ചൊടുക്കം
അക്കാമദപ്രഭു കിനാവിലുരച്ചപോലെ
നില്ക്കാതെ പോന്നിതൊരു പങ്കജമെന്നു ചൊല്ലീ.
പൊട്ടിച്ചിരിച്ചു പെരുമാൾ കുടമങ്ങു തട്ടൂ-
പൊട്ടിച്ചിതുള്ള ഫണി പങ്കജമായിവന്നൂ
ഒട്ടിച്ചിരുത്ഭുതമഹോ ദ്വിജർ വൻതപസ്സാൽ
തട്ടിച്ചിതന്തരയഥാര്ത്ഥത ബൌദ്ധർതന്നേ.
ഇത്തത്ത്വബോധവഴി ഭൂപതി ബോധിസത്ത്വ-
ചിത്തത്തമാര്ന്നുടനരത്തളിയമ്പലത്തേ
അത്തത്ത്വവേദിജിനബൌദ്ധജനത്തിനേകീ-
സത്തത്ത്വഭാസ്ക്കരനരാകളമോടുകൂടേ.
ഇക്ഷേത്രവാസിശിവനെത്തിരുവഞ്ചുളേശ-
സുക്ഷേത്രപശ്ചിമപാങ്കണഭൂമിയിങ്കൽ
വിക്ഷേപശക്തിയിലിളക്കിയെടുത്തുമാറ്റി-
പക്ഷേ പ്രതിഷ്ഠയൊഴികെക്കുടിവെച്ചിരിപ്പൂ.
ഇമ്മാതിരിക്കിഹ പഴങ്കഥയൊത്തുപാര്ത്താ-
ലമ്മാനുഭൂമീപതി ബൌദ്ധതയേറ്റിരിക്കാം
സന്മാര്ഗ്ഗിവിപ്രസഭയിൽപ്പെരുമാളൊരംഗം
മുന്മാർഗ്ഗ മന്യമതമേല്ലിലൊഴിഞ്ഞു പോണം.
അക്കാരണത്തിലിവിടെപ്പെരുമാൾനിലയ്ക്കു
നില്ക്കാതകണ്ടുടനൊഴിഞ്ഞതുമായിരിക്കാം
ഒക്കാം മുറയ്ക്കു കടൽയാത്രയുമാര്യബൌദ്ധ-
സൽക്കാരമേറ്റ പലദിക്കു ഗമിച്ചിരിക്കാം.
മഹാസഭയുടെ ഉടവ്
ചേലിൽ ക്രമപ്പടിയതാതിടമൂഴിപാലർ
പാലിക്കയെന്ന നിലയായ് മലയാളരാജ്യം
മേലിൽസ്സഭയുമധികാരമയഞ്ഞു പോയ-
പോലിത്തിരിക്കു മഹിമയൊരിടിച്ചിൽ പറ്റീ.
മീമാംസതൊട്ട ചില ശാസ്ത്രവിചാരമെന്യേ
സാമാന്യഗുണചിന്തന തേഞ്ഞുമാഞ്ഞൂ
സീമാക്കളുറ്റ പതിനെട്ടു സഭാമാത്തി-
ലാമാതിരിക്കിവിടെ മൂത്തിതു ശാസ്ത്രപാഠം
മാമാങ്കമാകിന മഹാമഘയോഗകാലം
കാഴ്മാൻ കവിഞ്ഞ ജനമെത്തുവതൊത്തുകൂടി
നാമാങ്കമായ്സഭ നടത്തുവതുണ്ടു പക്ഷേ
ക്ഷേമാംശചിന്തനകൾ പോയ്ക്കളിവട്ടമായി.
നിലവാടുനില്പ്
ഭൂനാഥനായിടുകയാൽപ്പദവിക്കു വള്ളൂ-
ക്കോനാതിരിപ്രഭുവരൻ നടനെന്നപോലെ
ഞാനാണിതെന്നു പെരുമാക്കളുയര്ന്നുനിന്നാ-
സ്ഥാനാഗ്രമേറി വെറുതെ നിലവാടുനില്ക്കും.
മൂപ്പാണ്ട് കോവിൽകളുമങ്ങു പെരുമ്പടപ്പു
മൂപ്പാൾ മഹാപ്രഭുകിരീടമണിഞ്ഞു വന്നാൽ
തൃപ്പാദമന്യനൃപർപോലെ വണങ്ങീടേണം
പിൽപ്പാടു യോഗ്യനവനീ നിലവാടുനില്പാൻ.
എന്നാണു നിശ്ചയമിതിന്പടി മൂപ്പിൽ വന്നു-
വെന്നാൽ വണക്കമൊടു വള്ളുവർകോനൊഴിക്കും
ഒന്നാണു വേണ്ടവിധിപോലെ കിരീടമേന്തി-
ച്ചെന്നാൾകൾ നന്നെ കുറവാണു പെരുമ്പടപ്പിൽ.
വമ്പാർന്നിടും വിജയരാഘവചക്രവർത്തി
മുമ്പായ വീരനരപാലരിതിന്നിടയ്ക്കിൽ
തമ്പാടവത്തോടു ദൃഡം മലയാളരാജ്യം
തമ്പാട്ടിൽവെച്ച ചിലരും പുകഴായ്കയില്ലാ.
മന്നോർകളാസകലമീ നിലവാടുനില്ക്കും
മന്നോർവരന്റെയടിയിൽക്കൊടിതാത്തിനിൽപ്പൂ
എന്നോ തുടങ്ങി നിലവാടതുനാൾ മുതല്ക്കു
നിന്നോരുനാൾവരെയിതങ്ങു നടന്നുവന്നൂ.
അന്നേമുതല്ല മലയാളമഹീശരൊട്ടു-
ക്കൊന്നേനീരപ്പിനു ചരിപ്പൊരു കീഴടക്കം
തന്നേ കിടച്ചൊരു കിരീടമഹാപ്രഭാവാൽ
മുന്നേമുതല്ലൊരൊഴിവാണു പെരുമ്പടപ്പിൽ
ചുമ്മാ മുറയ്ക്കിതു നടന്നു കുറച്ചു നൂറ്റാ-
ണ്ടിമ്മിതീരിയ്ക്കൊരുവരും കലഹിച്ചിടാതേ
ഇമ്മാന്യമെന്നിടമടക്കിന് പുന്തുറക്കോ-
നമ്മാപ്പളപ്പടയൊടൊത്തുയരുംവരയ്ക്കും.
നമ്പൂരിമാരുടെ നില
മീമാംസകര്ക്കു പെരുമാളുടെ ശേഷമാദ്യം
സാമാന്യയജ്ഞവിധിയിൽ ഭ്രമമായിരുന്നൂ
ആ മാന്യകര്മ്മവരനായിടുമഗ്നിഹോത്രി
ശ്രീമാൻ യഥാവിധി തുടന്ന തുടര്ച്ചയാലേ.
മേഴത്തോൾ അഗ്നിഹോത്രി
മാനിച്ചന്നു പെരുമാളുടവാൾ കൊടുത്തു
മാനിച്ച നാൾക്കു മറാൾ മഹിയാണ്ട മാന്യൻ
താനിച്ഛപോലെ കലികാലനിഷിദ്ധമട്ടിൽ-
ദ്ധ്യാനിച്ചണഞ്ഞൊരു മഖാഗ്നി പരത്തി നാട്ടിൽ.
എന്തീക്രമം വരരുചിക്കു പറച്ചി പെറ്റു
പന്തീർകുലത്തിലവതാരമനുഷ്യർ മക്കൾ
മുന്തീട്ടുവോനവരിലി ദ്വിജനഗ്നിഹോത്രി
തന്തീര്പ്പിനാൽപ്പല ഗുണങ്ങളിണക്കി നാട്ടിൽ.
ഈ ബ്രാഹ്മണപ്രവരനദ്ധ്വരസമ്പ്രദായ-
മാ ബ്രാഹ്മണപ്പടി തമിൾപ്പടി ഭാഷയാക്കി
ശ്രീബ്രാഹ്മണപ്പൊലിമ സംസ്കൃതബോധമില്ലാ-
ത്താ ബ്രാഹ്മണര്ക്കുമുയരാനിടയാക്കി നാട്ടിൽ.
നീളെത്തടഞ്ഞതിനെതിർത്തു തിരണ്ട കന്യ-
യാളെത്തരത്തൊടു തനിച്ചിഹ വേട്ടു വിദ്വാൻ
കോളറ്റ വിപ്രവനിതൌഘവിപത്തു മേഴ-
ത്തോളഗ്നിഹോത്രിവരനന്നു മുടിച്ചു നാട്ടിൽ.
മുൻപത്നി പുഷ്പിണിയൊടുക്കമൊരമ്മിയാരീ-
ത്തൻപത്തനാടികളുമൊത്തെഴുമഗ്നിഹോത്രി
വമ്പത്തമോടൊരുകുറെശ്ശതമദ്ധ്വരം സ-
ത്സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടിൽ.
ഊനം കലിക്കരുളിയങ്ങിനെയെന്നു യജ്ഞ-
സ്ഥാനം സുരക്ഷ്യമിതി ചെയ്തു ശിവപ്രതിഷ്ഠ
മാനം വളര്ത്തി മലയാളികളിൽശ്ശുഭാനു
ദ്ധ്യാനം കലര്ന്നവരിലഗ്രിമനഗ്നിഹോത്രി.
അഗ്നിഹോത്രിയുടെ അനുജന്മാർ
പൂജാർഹനീയടിതിരിക്കൊരു തമ്പി ശക്തി-
പൂജാവിധിക്കു മധുമാംസനിവേദനത്താൽ
സാജാത്യമറ്റടികളൊന്നു തിരിഞ്ഞു വംശ-
വൈജാത്യമേറ്റടികളെന്നൊരു ജാതി തീർത്തൂ.
നാരായണത്തു മനയാണു മഹാൻ പിരാന്ത-
ച്ചാരാ മഹീസുരവരിഷ്ഠനു തമ്പിയാമ്പോൽ
നേരായ താന്ത്രികമഹാഗമസമ്പ്രദായം
പേരാര്ന്ന യോഗി പരിചോടു പരത്തി നാട്ടിൽ.
തച്ചൻ തരം പെരുകിടുന്നൊരു പാണർ ചാത്തൻ
മെച്ചം പെടും പറയനാകിയ പാക്കനാരും
ഇച്ചൊന്നര്വക്കിടയിൽ മറ്റവരും സ്വജാതി
നൽച്ചൊല്ലെടുത്തു കുലധർമ്മഗുണം പരത്തീ.
ദൈവം തുണച്ചിടുകയാൽപ്പല ജാതിയായി-
ട്ടേവം മഹാപുരുഷർ ചെയ്തവതാരയോഗാൽ
കൈവന്ന നന്മവഴിയൊന്നു തെളിഞ്ഞിരുന്നു
ഭൂവന്നു ഭൂരിനൃപക്തി തുടര്ന്നകാലം.
വരാഹമൂത്തിയെ ചുട്ടുപൊട്ടിച്ചതു്
മാറ്റാർ പെടാ മഹിമയോടു മഖാഗ്രകർമ്മ-
മേറ്റാ മഹാശയമഹീസുരർ പന്നിയൂക്കാർ
നൂററാണ്ടൊന്നര കഴിച്ചു കിഴിച്ചിലേറ്റു
തോറ്റോടി ചിത്ത ചലനക്കലിവര്ഷയോഗാൽ.
കൂറേറിയാത്രയിയിലായിരമായിരം വെ -
വ്വേറേ തിരിഞ്ഞു മനയൂന്നിയ പന്നിയുക്കാര്
നേരേ മറപ്പൊരുളറിഞ്ഞു തെളിഞ്ഞ വിദ്വാ-
ന്മാരേറീടുന്ന ശുകവൂരൊടു മത്സരിച്ചു.
പോരേറിയേറാമകലെപ്പരദേശിഭട്ട-
ന്മാരേ ഗുരുക്കളിതി ചെന്നു പഠിച്ചൊടുക്കം
ദൂരേ യഥേഷ്ടഗുരുദക്ഷിണ കേരളത്തിൽ-
ച്ചേരേണ്ടതിന്നു വഴിയാക്കലുമേറ്റുപോന്നൂ
"കെല്ലിൽപ്പഴേനടവടിക്കു വരാഹമൂർത്തി
കല്പിച്ചു 'കേറരുതിനിപ്പരദേശിമാരെ'
കല്ലിച്ച കല്പന കവിഞ്ഞു നടന്നുപോയാ-
ലൊപ്പിക്കുമുഗ്രതരമൂര്ത്തി നമുക്കു നാശം.
എന്നാൽപ്പറഞ്ഞ ഗുരുദക്ഷിണ ചെയ്തിടാഞ്ഞാ-
ലൊന്നായനര്ത്ഥമണയും, ഗുരു കണ്ടദൈവം
ഇന്നാ വരാഹകടുശക്തി കുറച്ചു കാര്യം
നന്നാക്കുകെ'ന്നു ജളബുദ്ധികൾ നിശ്ചയിച്ചു.
ദേവന്റെ ശക്തി കുറയാൻ കടു ദുഷ്പ്രവൃത്തി-
ഭാവം തുടങ്ങിയവരെന്തൊരു കഷ്ടമയ്യോ
ഈ വൻകടും ക്രിയയറിഞ്ഞു പെരുത്തു ഭൂമീ-
ദേവപ്രമാണികൾ വെറുത്തഥ നാടു വിട്ടു.
ഗ്രാമം വെടിഞ്ഞു പലരും കുടിവിട്ടു പോയീ
ഭൂമണ്ഡലം ദ്വിജരൊഴിഞ്ഞിഹ ശൂന്യമായീ
ഏവം ക്ഷയിക്കുകിലുമാഗുരുദക്ഷിണാര്ത്ഥ-
ഭാവം തുടര്ന്നവരടങ്ങുകയല്ല ഭാവം.
സാമാന്യശുദ്ധധരണീസുരർ നാടു മാറ്റി
ഗ്രാമാന്തരത്തിലിടചേര്ന്നു ശപിക്കുവോതും
ഈ മാറ്റിയാർ നെടുകടുംക്രിയ മാറ്റിയില്ലാ
കൈമാറിയേറിയവീധം തകരാറു ചൈതൂ.
തീണ്ടാൾകളെച്ചിലരെയുള്ളിലയയ്ക്കകൊണ്ടും
തീണ്ടാരികേറിയ പടുപ്പു വിരിക്കകൊണ്ടും
ഉണ്ടായതില്ല ശമമെന്നു വരാഹമൂർത്തി
കണ്ടാൽ തിളങ്ങിനനിലയ്ക്കുതെളിഞ്ഞിരുന്നു.
ബാഹ്യം നിവേദ്യമതികുത്സിതമാദ്വിജാതി-
ബാഹുപ്രവൃത്തിയെഴുമായവർ ചെയ്കകൊണ്ടും
ബാഹ്യ പ്രകാശമതിയാക്കി വിളങ്ങിലോക-
ബാഹ്യപ്രഭാവമുടയോരു വരാഹമൂർത്തീ.
സ്നേഹം വിടും പടുതിരിക്കധികം പ്രകാശ-
വ്യൂഹം പെടും കെടുവതിന്നു കുറച്ചുമുമ്പേ
ദേഹം മുഴക്കെയതുപോലെ വരാഹമൂർത്തി-
യ്ക്കാഹന്ത തീവ്രരുചി പൂണ്ടധികം ജ്വലിച്ചൂ
'കണ്ടില്ലയോ ജ്വലനവൈഭവ'മെന്നു തിയ്യിൽ-
കൊണ്ടിട്ടെരിച്ച ചുടുചെമ്പുകിടാരമുഗ്രം
തണ്ടിട്ടെടുത്തഥ വരാഹവപുസ്സുമൂടി-
ക്കൊണ്ടീട്ടമര്ത്തിതു കൊടുംകഠിനക്രിയക്കാർ.
അന്നേരമ'ങ്ങധമരേ! മുടികെ'ന്നു ഘോര-
മൊന്നേറെയുച്ചതരമൊച്ചമുഴക്കമോടേ
നിന്നേടമാൾകൾ ചെവി പൊട്ടിടുമാറു കേട്ടു
പിന്നേടമെന്തവിടെ നാസ്തി വരാഹമൂർത്തീ.
എന്നേവമാദ്യമൊരു പട്ടരെയാനയിപ്പാ-
നന്നേറയും പണിയെടുത്തിതു പന്നിയൂര്ക്കാർ
മുന്നേ കുറിച്ച മലയാളീനടപ്പൊഴിച്ചു-
തന്നേയുമിങ്ങു കുടിപാര്ത്തിതു പട്ടർ പിന്നേ.
ഏവം കഴിച്ചു ഗുരുദക്ഷിണ ചെയ്തുപോലും
ദൈവം പിഴച്ച ജളബുദ്ധികൾ പാതകത്താൽ
ആ വൻ കടുംക്രീയ കഴിച്ച ജനം മുടിഞ്ഞൂ
സാവജ്ഞമുണ്ടു തുണയാൾകൾ കിഴിഞ്ഞു നിൽപ്പൂ
പാരാകവെപ്പുകഴുമഷ്ടഗ്രഹത്തിലാഢ്യ-
ന്മാരാകുമൈവർ പിഴ കണ്ടവർ മണ്ടി പണ്ടേ
പോരാ പെരുത്തവനിദേവർകളങ്ങുമിങ്ങും
ചേരാനലഞ്ഞിടകിടയ്ക്കുമിടത്തു കൂടി
അല്ലാവശിഷ്ടരതിർ കെട്ടൊരു പന്നിയൂര്ക്കാർ
നില്പായിപോൽ ചിലവരൊന്നിലുമേര്പ്പെടാതെ
പില്പാടവര്ക്കുമിവിടെത്തുണനിന്നവര്ക്കും
സല്പാത്രതയ്ക്കു കുറവാക്കിയതൊന്നുപോലേ.
ധിക്കാരമോടു ശുകവൂരെഴുമൂഴിദേവ-
രിക്കാരണത്തിലിവരെത്തരമൊന്നു താഴ്ത്താൻ
അക്കാലമുള്ള സഭയിൽപ്പല വേലചൈതൂ
സൽക്കാരമുള്ളതു കുറച്ചു മഹാസദസ്സിൽ.
ഗ്രാമത്രയം മഹിതമാണിഹ പന്നിയൂർ മു-
മ്പാമട്ടുടൻ പെരുവനം ശുകവൂരു പിന്നേ
സാമര്ത്ഥ്യമേ പെരുവനം പറയുന്ന കൂടൽ-
ഗ്രാമത്തെ വെച്ചു ശുകവൂരിതിൽ മുമ്പു വാങ്ങീ
ഇമ്മാതിരിക്കു നിയമിച്ചവർ പന്നിയൂര്ക്കു-
മുന്മാര്ഗ്ഗമുള്ളഴിവൊഴിച്ചു കിഴിച്ചു പക്ഷേ
അമ്മാന്യലക്ഷ്മിയുടയോർ ദ്വിജമണ്ഡലത്തിൽ
ചുമ്മാതെ ചെന്നു ബഹുനാൾ ബഹളം വളര്ത്തീ
സാമന്തമൂര്ഛന തികഞ്ഞരിയൊരു വീരൻ
സാമൂതിരിപ്രഭുവാൻ യുവരാജനാലേ
ഈമാതിരിക്കശപിശയ്ക്കൊരമര്ച്ചവെച്ചു
മാമൂൽ നടത്തിയവരയ്ക്കിതു നിന്നുപോലും.
സാമൂതിരിയുടെ ഉയര്ച്ച
മാനിച്ചനും സഹജനും പെരുമാളു വാളു
മാനിച്ചു നൽകിയതു വാങ്ങി വണങ്ങി മുന്നം
താനിച്ഛപോലെ ശുഭവര്ദ്ധന തമ്പുരാക്കൾ
ധ്യാനിച്ചയച്ചവർ ജയിച്ചു വളര്ന്നുവന്നു.
കൂറാണ്ടിണങ്ങിയവരേറളനാട്ടിലുള്ളോ-
രേറാടിമാർ ഝടിതി നാടു പിടിച്ചുകേറീ
പേരാര്ന്ന വെട്ടമുടയോനിതിലേയ്ക്കു കോവിൽ-
വീരാഗ്രഗണ്യനിവരോടു തുടര്ന്നു നിന്നൂ.
പോർ ലാസ്യമട്ടിനു കഴിച്ചിവർ മുമ്പതന്നേ
പോർലാതിരിത്തലവനെക്കുലചെയ്തടക്കീ
മേലാൽക്കുലസ്ഥിതി കടൽക്കരയാക്കിവെച്ചു-
പോലാ സ്ഥലം വലിയ പട്ടണമായി പിന്നേ.
മാടായ കുന്നിനടിവാരമെഴുന്ന ചുള്ളീ-
ക്കാടായ തന്നുടയ ഭൂമി തൊടും പ്രദേശം
വാടാതെ നേടിയിവരാദ്യമിതാണു കോഴി-
ക്കോടായ പട്ടണമുദാരമതിപ്രസിദ്ധം.
ഈ മൂലപുരുഷകുലത്തിലുദിച്ച വീരർ
സാമൂതിരിപ്പദവി പൂണ്ടൊരു പേരെടുത്തൂ
മാമൂൽമുറയും പെരുമാളു കൊടുത്ത നാലു-
മാമൂപ്പിലെത്തലമുറയ്ക്കുവർ വെച്ചുപോന്നൂ.
നെടുങ്ങനാട് നേടിയതു്
പാരിൽപ്പുകഴ്ന്ന പറിപെറ്റ കുലത്തിലൊന്നാം
"കാരിക്കലമ്മ'യുടെ നാൽവഴി നായർവംശം
പേരിന്നെഴും പ്രഭുവിനെക്കുടിവെച്ചു നാടു
നേരിട്ടു കാത്തിതൊരിടയ്ക്കു നെടുങ്ങനാട്ടിൽ.
പാടില്ല പാവമൊരു സാധു നെടുങ്ങനേരി
പ്പാടിയ്യവസ്ഥയിലുഴന്നു കടൽക്കരയ്ക്കും
ചാടിക്കടന്നു നടകൊണ്ടറിയിച്ചു കോഴി-
ക്കോടിന്റെനാഥനൊടുവേണ്ടതുപോലെയാക്കാൻ.
താനങ്ങൊഴിഞ്ഞനുജനെ ക്ഷിതിഭൃത്തയച്ചൂ
മാനം കലര്ന്നവനെ നായർകളാദരിച്ചൂ
ഊനം കളഞ്ഞു കിഴവന്നു നെടുങ്ങനേരി-
സ്ഥാനം തിരിച്ചവനിയോ യുവരാജനേറ്റൂ.
ധീമൂലദോര്ബ്ബലവഴിക്കിതി മേല്ക്കുമേലാ-
സാമൂതിരിക്കു ഗിരിവാരിധിമദ്ധ്യഭാഗം
ശ്രീ മൂക്കുമാറു പിടിപെട്ടിതു പുന്തുറക്കോ-
നീമുപ്പിൽ മുത്തു മലായാളികൾമന്നനായി.
സാമൂതിരിയുടെ പെരുമാൾവാഴ്ച
കാലക്രമേണ കടൽമാര്ഗ്ഗമണഞ്ഞു കൂടി
പോലങ്ങു കച്ചവടമുള്ള മഹമ്മദീയർ
ആലസ്യമറ്റവരെയാ പ്രഭു ചേർത്തു ശസ്ത്ര-
ശീലപ്പടിക്കു പടയാളികളാക്കിവെച്ചൂ.
പോരിൽപ്പരീക്ഷകൾ വഴിക്കിവർ വള്ളുവക്കോ
നാരിക്കു സിദ്ധനിലയാം നീലവാടുനിൽപ്പും
പൂരിച്ച പൂജ്യതപെടുമ്പടി കുന്നലക്കോ-
നാരിങ്ങു കൈവശമണച്ചവിധത്തിലാക്കി.
രണ്ടായിരന്നണിയിലാളുകൾ നികുന്ത-
കൊണ്ടാഞ്ഞു കുത്തുവതു തട്ടിയൊഴിച്ചു കേറി
കൊണ്ടാടി മന്നവനെഴുന്ന മണിത്തറയ്ക്കുള്-
ക്കൊണ്ടാലവന്റെ തലവൻ നിലവാടുനില്ക്കാം.
ഈ മുഖ്യദുഷ്കരപരീക്ഷ ജയിച്ചു 'കോയ'
സാമൂതിരിക്കു നിലവാടു വശപ്പെടുത്തീ
വൈമുഖ്യമറ്റുടനൊഴിഞ്ഞിതു വള്ളുവക്കോൻ
കൈമുത്തുറച്ചു ചിരമീവിധമാം പരീക്ഷ
ചാവപ്പണിക്കർ പലരീനില വീണ്ടെടുപ്പാൻ -
ഭാവത്തിലേറ്റു മുറിയേറ്റു മരിക്കയെന്ന്യേ
കൈവന്നതില്ല ഫല,മിങ്ങനെ കുന്നലക്കോ-
നീവമ്പെഴും നില വരുത്തി മഹമ്മദീയർ.
മാമാങ്കമപ്പുഴയമട്ടിനു പുഷ്ടിയാക്കീ-
ട്ടീമാന്യനോ സശപഥം നിലവാടുനിന്നൂ
ശ്രീമാനിവൻ കയറിനിന്ന മണിത്തറയ്ക്കു
സാമാന്യമല്ലഴകിയാപ്പെരുമാളുതന്നേ.
മഹമ്മദുമതക്കയററം
മാഹാത്മ്യമേറിയ മഹ്യ നിലയിങ്ങു കിട്ടാൻ
സാഹായമേറ്റോരു മഹമ്മദു കൂറ്റുകാരേ
സ്നേഹാനുകൂല്യമൊടടുത്തുവരുത്തി നൽകീ
മോഹാൽ മുറപ്പെടനവര്ക്കുമഭീഷ്ടദാനം.
മേലാക്കമിങ്ങു പല കച്ചവടച്ചരക്കു
തൈലാദി തങ്ങളൊടുമന്തണർ വാങ്ങുവാനും
ഈ ലാക്കിൽ നായർനിര പെണ്കൊട കൊള്ളുവാനും
പോലാഗ്രഹിച്ചിതവാരൈക്യമുറച്ചുകിട്ടാൻ.
വിപ്രാഗ്യർ തര്ക്കവഴി വൈദികമാറ്റമേറ്റു-
മിപ്രാര്ത്ഥനയ്ക്കനുവദിച്ചിതു പൂർവ്വഭാഗം
'മുല്ലാടു കണ്ടപടി ശൂദ്രവധുജനത്തിൽ-
ക്കെല്പാര്ന്നൊരാൾക്കൊരുവൾ പെണ്ണിതു സമ്മതിച്ചൂ.'
ആരാഞ്ഞു നിങ്ങളുടെ പെണ്ണിനെ വേട്ടുകൊണ്ടാൽ
പോരായ്മയെങ്കിലതു മുമ്പു കഴിച്ചിടാം ഞാൻ
ധാരാളമാളുകൾ നടത്തുകിലായിയെന്നും
പോരാണ്ടമാമലയലപ്പെരുമാളുരച്ചൂ
എന്താവതിങ്ങിനെ പിണഞ്ഞൊരു ശൂദ്രനാരീ -
സന്താനമാണിവിടെ മാപ്പളവർഗ്ഗമത്രേ
തൻ താഴ്മയേറ്റിഹ മഹമ്മദുമങ്കയാളെ
സ്വന്താംഗനപ്പടിയെടുത്തിതു പിന്നെ മന്നൻ.
നാടിങ്ങു ചാലിയമിട മുതലായതിരൂര-
ങ്ങാടിസ്ഥലംവരെ മുറയ്ക്കു മഹമ്മദീയർ
ധാടിക്കു വാഴ്വതിനു വിട്ടുകൊടുത്തു കോഴി-
ക്കോടിനടുത്തു പെരുമാൾ നിലയാണ്ടവീരൻ.
ശല്യം കളഞ്ഞ ശപഥപ്പടി സിദ്ധസംഗന്
കല്യബ്ദവൃഷ്ടിയിൽ മഹമ്മദുവിത്തു നട്ടോൻ
കല്യൻ മതാന്തരവിവൃത്തി പെടാതെ പൂര്വ്വ-
തുല്യം നിലയ്ക്കു മരുവാൻ വിഷമിച്ചപോലും.
സ്വൈരാധിവാസമഥ കെല്പൊടു ചേരനാട്ടിൽ -
ദ്ധീരാശയൻ മലയലപ്പെരുമാൾ നടത്തീ-
വീരാതിവീരനവിടുന്നു മഹമ്മദീയ-
സ്വാരാജ്യസിദ്ധിയടയാൻ കടൽ യാത്രചെയ്തൂ.
സാമൂരിമാര്ക്കിഹ മഹമ്മദു ബദ്ധഗന്ധം
മാമൂൽമുറയ്ക്കിതുമുതൽക്കു മുളച്ചതാവാം
സാമൂരിതൻ ശവകുടീശിലയുണ്ടു മക്ക-
ത്താമൂത്തുനിൽപ്പൊരു ശിലാലിഖിതം പ്രമാണം.
ചേരാഖ്യയുണ്ടു പെരുമാൾപദമുദ്രയുണ്ടു
പോരയ്കിലുണ്ടു മലയാളി മഹാധിപത്യം
പേരാലെ മാപ്പളകളത്രെ പുകഴ്ത്തിവാഴ്ത്താൻ
ധാരാളമിത്ര മതി കാലവുമൊത്തിരിപ്പൂ.
ഏറാടുപെരുമ്പടപ്പുവിരോധമൂലം.
സത്യത്തിലുള്ള ബഹുനിഷ്ഠ വിടാതെ വേണ്ടും
കൃത്യം നടത്തിടുക മുഖ്യനരേന്ദ്രധര്മ്മം
പ്രത്യക്ഷമാക്കി പലവും പരപൌരുഷത്തി-
ലത്യക്ഷമാഢ്യർ മലയാളമഹിമഹേന്ദ്രർ.
കൈ മൂത്തുമത്തു പെരുമാൾ നിലവാടുനിൽപ്പു
സാമൂതിരിക്ഷിതിപരേറ്റുപിടിച്ചപോതും
ശ്രീമൂലപൂരുഷകിരീടമണിഞ്ഞു ചെല്ലു-
മാമൂപ്പിലെത്തൊഴുതൊഴിക്കണമെന്നു ചട്ടം.
ഇതി മഹിമപെടും പെരുമ്പടപ്പിൽ
ക്ഷിതിപവരന്റെ കിരീടധാരണത്തിൽ
പ്രതിഹതി കരുതിക്കുതിച്ചെതിര്ക്കും
പ്രതിഭടനായിതു ശൈലവാരിധീശൻ.
എങ്ങാനും പെരുമാൾക്കിരീടമണിയാ-
നിങ്ങോര്ത്തുപോയെങ്കില-
ന്നങ്ങാമൂപ്പിലെ മൂപ്പെഴും കരൾ പിട
ച്ചേക്കും കിനാവിങ്കലും
ഇങ്ങാടും മിഴിയൊന്നു ചാഞ്ഞു മകുട-
ത്തിന്മേൽപ്പതിഞ്ഞെങ്കിലാ-
ച്ചങ്ങാതിക്കുകടുത്തദൃഷ്ടിയുടവാള്-
ക്കൂട്ടിന്മേലങ്ങോടുമേ.
എന്നേവം പെരുമാൾനിലയ്ക്കെതിർകതിർ -
കൈച്ചൂടൊഴിച്ചേക്കുകെ-
ന്നന്നേകാഗ്രഹമാര്ന്നു, പന്നിശുകവൂർ-
ക്കൂറ്റാർകൾ മാറ്റാർകളായ്
ഒന്നോടു പെരുമ്പടപ്പുകലവി-
ദ്വേഷം വിഷം വിത്തുന-
ട്ടെന്നേ മന്നർ പടര്ത്തിനാർ പടയടി-
ക്കൊല്ലിക്കൊടിത്തൈകളേ.
ഏറാടുപെരുമ്പടപ്പുവാഴ്ച എന്ന നാലാംസര്ഗ്ഗം കഴിഞ്ഞു
(ഏറാടുപെരുമ്പടപ്പുവാഴ്ച)
ഒടുവിലെ പെരുമാളുടെ വംശം
വന്നേരിനാട്ടിനകമാണിഹ കോവിലന്മാർ
വന്നേറിയാൽക്കുടിയിരിപ്പതു മുൻമുതല്ക്കേ
അന്നേകണക്കിലവിടയ്ക്കു പെരുമ്പടപ്പു
മുന്നേ കുലാലയനിലയൊരു ദേശമത്രേ.
മൂന്നാണു സോദരികളീപ്പെരുമാൾക്കവര്ക്കു
മൂന്നാൾക്കുമിങ്ങു മരുമക്കൾമുറപ്രകാരം
മുന്നാലയത്തിലവകാശവുമൊന്നുപോലു-
ണ്ടെന്നാലുമായവരെ വേറുതിരിച്ചിരുന്നൂ.
കോലത്തുനാട്ടിലിതിൽ മൂത്തവൾ, മദ്ധ്യമദ്ധ്യ-
മൂലസ്ഥലത്തൊ, ടുവിലുള്ളവൾ വേണനാട്ടിൽ
ശീലപ്രധാനി പെരുമാളിതി മൂന്നുവംശ-
മൂലപ്രതിഷ്ഠകൾ മുറയ്ക്കു കഴിച്ചിരുന്നൂ.
ഇക്കണ്ട മൂന്നിലിരുപേർകളെ വേണനാട്ടും
ചൊല്ക്കൊണ്ട കോലരൂപനാട്ടിലുമപ്രകാരം
തെക്കും വടക്കുമവനീശകുലങ്ങലന്ന്യം-
നില്ക്കുമ്പൊഴി നൃപതി ദത്തുകൊടുത്തതത്രേ.
പെരുമാളവരോധം നിർത്തിയത്
താന്നാടുവിട്ടൊഴിയുവോതതുപോലൊരാളെ-
ത്തോന്നായ്കകൊണ്ടു പെരുമാളവരോധകൃത്യം
ഒന്നായ്മുടിച്ചിതിരവിപ്പെരുമാൾ കുറിച്ചു-
തന്നാ നയം സഭയടച്ചഥ സമ്മതിച്ചൂ
ഗ്രാമം നയിക്കുരുമൂരു ഭരിക്കുവോരു-
മാമന്തണര്ക്കുടയ ശക്തി ശമിച്ചുകണ്ടും
സാമര്ത്ഥമുള്ള നൃപവംശജരും കുമാര-
സാമന്തരും പൊലിമപൂണ്ടുയരുന്ന കണ്ടും.
തള്ളിച്ചുകെട്ട തളിയായിരിമാരെ മേലാൽ
കൊള്ളില്ല നാലതിരു കാപ്പതനെന്നുകണ്ടും
ഉള്ളിൽക്കിടന്നിടുമിടപ്രഭുവീരർ തങ്ങൾ-
ക്കുള്ളിഷ്ടനാടരെ നടത്തിടുമെന്നു കണ്ടും.
പാരിച്ച കേരളമിനിപ്പരദേശി വന്നു-
കേറിബ്ഭരിച്ചിടുവതേ കുറവെന്നുറച്ചും
പാരിൽപ്പലര്ക്കുമിതു പാട്ടിനു പങ്കുവെച്ചു
നേരിട്ടു രക്ഷ പെരുമാളീഹ നിശ്ചയിച്ചൂ.
ഭൂവിഭാഗം
കല്യത്വമുള്ള പലപേര്ക്കിഹ ഭൂവിഭാഗം
കല്യബ്ദകാലനില കണ്ടു തിരിച്ചുവെച്ചൂ
തുല്യം ജനങ്ങളുടെ നന്മകൾ വായ്ക്കുമാറു
ശല്യം പെടാതെ മലയാളമടച്ചു കാത്താൻ.
തൻകീഴു മുന്നമൊരിടപ്രഭുമട്ടു കാത്തു
വൻകീരി കേട്ടവർ ഭരിക്കുകതാതു ഭാഗം
പങ്കീവിധം പൊതുവിലാപ്പെരുമാൾ പകുത്തു
സങ്കീണ്ണതയ്ക്കിടകൊടുത്തു കുഴക്കിടാത.
മുമ്പാണ്ടിരുന്ന പെരുമാക്കടെ വംശ്യരായി
വമ്പാൻ കോവിൽകുലവീരരിരുപ്പെടത്തിൽ
തമ്പാര്പ്പുമായ്ത്തരമൊടോറ്റു മിടുക്കുപോലെ
സമ്പാദ്യമേല്ക്ക കുലധർമ്മമിതെന്നുവെച്ചൂ
ഈമന്നവാന്വയജർ കായലിനും പടി-
ഞ്ഞാറാ മട്ടുവീണുകരവെച്ചമണൽപ്പുറങ്ങൾ
സാമര്ത്ഥ്യമോടു പലെടം പലർ നേടി പണ്ടും
സാമന്തനാടുകളിലും ചിലപേർ ചിലേടം.
ക്ഷാത്രം പെടുന്നൊരിവരെ ദ്വിജർ ചേര്ത്തു യോഗ-
ക്ഷേത്രങ്ങളിൽപുതിയ കൈകൾ കൊടുത്തിരുന്നൂ
പാത്രത്തിനൊത്തപടി പാർത്ഥിവവീരരിത്ര-
മാത്രത്തിനാൽപ്പലെടവും പലർ മേന്മ നേടീ.
ദേവസ്വവും പഴയമാതിരിയുള്ള ഭൂമീ-
ദേവസ്വവും നൃപർ ഭരിക്ക ഹരിക്കവയ്യാ
ഭാവസ്വരൂപമിതു വിട്ടു മുറയ്ക്കു വീര-
ഭാവസ്വരൂപമുടയോരുടെ കീഴടക്കാം
വീരപ്രമാണികൾ പടയ്ക്കിടയിൽക്കടന്നു
ധീരപ്രവൃത്തി രസമായ് നിരുപിക്കമൂലം
സ്വൈരം രണത്തിനിടവെച്ചിതു ഭീരുവേഷ-
ക്കാരന്നു നന്നെ കുറയും മലയാളനാട്ടിൽ.
മരുമക്കൾക്കുള്ള ഭാഗം.
ചോന്ന തന്റെ മരുമക്കളിൽ മൂപ്പകൊണ്ട
വേണാടർകോനു പെരുമാൾ കുലശേഖരത്വം
സ്ഥാനാക്ഷരങ്ങളരുളീ 'നയശക്തിപോലെ
താനാണുരാജ്യമിനി നേടിടുകെ'ന്നയച്ചൂ.
കോലത്തുനാട്ടിലുടയോനിളമയമാണു-
പോലന്നവന്നു യുവരാജപദം കൊടുത്തൂ
'കാലത്തിനൊത്തവിധമേ നീജധര്മ്മവൃത്തി
യാലങ്ങു വാഴുക ഗുണം വരു'മെന്നയച്ചൂ.
വന്നേരിനാട്ടിനകമുള്ള പെരുമ്പപ്പി-
ലന്നേറി വാണ ഭഗിനീതനയന്നു പിന്നേ
മുന്നേ ശിരസ്സിലണിയും പെരുമാൾക്കിരീടം-
തന്നേ കൊടുത്തു തനതാഭരണങ്ങളോടേ.
'ഉണ്ണീ! നിനക്കു ശുഭമായരുമീക്കിരീടം
കണ്ണീരൊലിക്കരുതു വേണ്ടവിധം ധരിച്ചാൽ
വന്ദിക്കുമേതരചനും ഭുവി നിൻകുലക്കാർ
നന്ദിക്കു'മെന്നവനെയും വിഭു വട്ടയച്ചൂ.
പൂജ്യത്വമുള്ള പെരുമാൾ മരുമക്കൾക്കുപേര്ക്കു
രാജ്യം വിശേഷവിധിയെള്ളിടയേകിയില്ലാ
പ്രാജ്യപ്രഭാവവഴി തങ്ങൾ പിടിക്കിലേ സാ-
മ്രാജ്യത്തിനും മഹിതമന്നവരാഗ്രഹിക്കൂ.
സാമാന്തന്മാക്കുര്ള്ള ഭാഗം
സാമന്തരായ പല പാതിവനന്ദനര്ക്കു-
മാമന്നവൻ പ്രഭുതയുള്ളതു പൂര്ണ്ണമാക്കീ
ക്ഷേമം പെടുംപടി ഭരിച്ചു പിടിച്ചുകൂട്ടീ
സാമ്യമോടു വരാത്മമഹീവിഭാഗം.
ഓണാടു, വമ്പുടയ വെണ്മലനാടു, നല്ലോ-
രാര്ണ്ണാടു, വള്ളിയണി വള്ളുവനാടി, വണ്ണം
ചേണാര്ന്നു പേർ പുകഴുമേറളനാടു, സാക്ഷാൽ
പോര്ണ്ണാടു, മറ്റുവുമിവൻ ഭരിച്ചു മെച്ചം?
ഒരു വിശേഷഭാഗം,
മാനിച്ചവിക്കിരവരിപ്പെരുമാൾ വിശേഷാൽ
മാനിച്ച വിക്രമമെഴും നൃപപുരത്രേ
താനീച്ചലിപ്പിലവർ നില്പതു കണ്ടൊരല്പം
ധ്യാനിച്ചലിഞ്ഞുടനെടുത്തുടവാൾ കൊടുത്തൂ.
ഉള്ളോടൊടിഞ്ഞൊരുടവാളുടഞ്ഞ ശംഖു
മുള്ളോരു നാടുമുളനാടുമിതങ്ങു നാലും
നല്ലോരു നന്ദിയൊടവര്ക്കു കൊടുത്തതായി-
ട്ടല്ലോ പഴങ്കഥയറിഞ്ഞവർ ചൊല്ലിടുന്നു.
കല്പിച്ചതപ്പൊളവരോടു 'സഹോദരന്മാർ'
കെല്പിൽച്ചിരം മരവുകിങ്ങിനെ നിങ്ങളൊപ്പം
ജല്ലിച്ചിടുന്നു ശുഭജീവിതമൊന്നു ദൈവം
കല്പിച്ചിരിപ്പതു വഹിക്കുവിനുദ്യമത്താൽ.
ഒട്ടിപ്പിടിപ്പിനിതൊരെന്മുതൽ, നിങ്ങൾ നാടു
വെട്ടിപ്പിടിപ്പീനിനി വേണ്ടതു വേണ്ടപോലേ
തട്ടിപ്പിടിപ്പിനിവിടെപ്പശുവിപ്രരക്ഷാ-
മട്ടിപ്പിടിപ്പിനിയലും വിജയൈകബീജം.
എന്നാലിതെന്റെയുടവാളൊരൊടിഞ്ഞവാളാ-
ണെന്നാലുമായതിനു പൂജകഴിക്ക നിത്യം
എന്നാണിതിന്നപകടംവഴി ഭംഗമേല്പോ-
ന്നന്നാണു നിങ്ങളുടെ വൻവിജയപ്രണാശം.
നന്നാദരിപ്പിനിതു ശംഖൊരുടഞ്ഞ ശംഖാ-
ണെന്നാലുമായതുണരേണ്ടൊരു യാമമായാൽ
നന്നാദമോടു തനിയേ വിളികൂട്ടമെന്നോ
തന്നാശമെന്നു തുടരും കുലലക്ഷ്മിനാശം.
'കാടാണു കാട്ടിയതു തെല്ലിട തന്നു ചുള്ളി-
ക്കാടാണു കഷ്ട'മിതി തോന്നരുതുള്ള നാടാം
കോടായവിനീക്ഷിതി ശുഭം തരുമി കോഴി-
ക്കോടായിളങ്ങുമൊരു പട്ടണമൊത്തുകാണാം.
സ്വൈരം ധരിച്ചിടുവിനീയുളനാടു വീടു-
കാരൻ നമുക്കു മതമൊത്തൊരടുത്ത ഭൃത്യൻ
പോരട്ടെ നിങ്ങളുടെകൂടെയിവൻ തുണയ്ക്കു-
ന്നേരത്തു ചെയ്തു പണി നിഷ്ഫലമാകയില്ലാ'.
സവ്വസ്വപരിത്യാഗം.
എന്നും പറഞ്ഞവരെയാദരവോടയച്ചു
പൊന്നും പണങ്ങളുമടച്ചു സഭയ്ക്കു വെച്ചൂ
അന്നുള്ളിരുപ്പുവഴി കോയ്മ നിലയ്ക്കുടത്തു
തന്നുള്ളിരിപ്പെടവു മന്തണനായ്ക്കൊടുത്തു.
പാരിച്ച കെട്ടീടവുമമ്പലമങ്ങുമിങ്ങും
പൂരിച്ച ഭൂമിനിലയും പല നാട്ടുകാരും
ഭാരിച്ച കച്ചവടവും പെടുമാക്കൊടുങ്ങ-
ല്ലൂരിദ്വിജൻ നയനവാരിയൊടേറ്റുവാങ്ങീ.
കേടറ്റ നാടിതു പെരുത്തിടയാപ്പടിഞ്ഞാ-
റേടത്തു ഭട്ടതിരിവിപ്രർ ഭരിച്ചൊടുക്കം
പാടുള്ള പാര്ത്ഥിവകുമാരനു തൻകുലാന്തം
കൂടുമ്പോൾ നന്ദിയൊടു നന്ദനനേകിപോലുംയ
പാരം തനിയ്ക്കു ഹിതമാര്ന്നവനാമിളങ്ങ-
ല്ലൂരന്തണന്നു പല നാട്ടുടയോർമുഖേന
സ്വൈരംകിടച്ച നിജനാട്ടിലൊരംശമാത്രം
സാരജ്ഞനായ പെരുമാൾ പല ഭൂമി നല്കീ
ബൌദ്ധവിഹാരം.
തക്കത്തിലന്നു ചെരുമാളിതരാകുളത്തിൻ-
വക്കത്തു ബൌദ്ധപരിഷയ്ക്കു മഹാവിഹാരം
ഒക്കത്തരം പണിതതിന്നു മഹമ്മദീയർ
മക്കത്തു നോക്കുമൊരു പള്ളിനിലയ്ക്കു കാഴ്മൂ.
ഒന്നുണ്ടു കേൾവീ മലയാളമഹമ്മദീയ-
രിന്നും പുകഴ്ത്തിവരുമാറു ചരിത്രമട്ടിൽ
'എന്നുംഗതിക്കു പെരുമാൾപുഭു മക്കുമെത്താ-
നൊന്നും തൊടാതെ കടൽയാത്ര കഴിച്ചപോലും'.
ഇച്ചൊന്നതത്ര ശരിയല്ലതു കാലയോഗം
വെച്ചൊന്നു നോക്കുകിൽ നമുക്കു തെളിഞ്ഞുകാണാം
അച്ചൊല്ലെഴുന്ന പെരുമാൾക്കിഹ ബൌദ്ധവാദ-
പ്പിച്ചൊട്ടുപറ്റിയ പഴങ്കഥയുണ്ടുതാനും.
വിദ്വൽപ്രിയൻ കുതുകമോടുമിടയ്ക്കിടയ്ക്കു
വിദ്വത്സദസ്സുകൾ തുടർന്നു നടത്തിവന്നൂ
നിര്ദ്വന്ദ്വനായ പെരുമാളിതിൽ വിപ്രബൌദ്ധ-
വിദ്വദ്വിവാദിനുമനുജ്ഞ കൊടുത്തിരുന്നൂ.
മീമാംസകപ്പരിഷയെജ്ജിനബൌദ്ധരേറ്റു
സാമാന്യമിട്ടു വലവെച്ചു വലച്ചിരുന്നൂ
ആ മാന്യമന്നവനുമീദ്ദ്വിജബൌദ്ധപക്ഷ-
പ്രാമാണവൃത്തിയിലൊരിത്തിരി ശങ്ക വന്നൂ.
മീമാംസകപ്രവരബൌദ്ധരിലാര്ക്കു സാക്ഷാൽ
പ്രാമാണ്യമെന്നു ഫണികുംഭപരിക്ഷയാലേ
തീർമാനമാക്കുവതിനന്നൊരു സര്വ്വലോക-
സാമാന്യമാം സഭ മഹാപ്രഭു വിശ്ചയിച്ചു.
ഇച്ചാതിതീര്പ്പുടരത്തളിയമ്പലത്തിൽ -
വെച്ചാണു ബൌദ്ധർ ഫണിയെന്നൊളിവിൽപ്പറഞ്ഞൂ,
ഉച്ചാതിസംഭ്രമഭയാന്വിതർ വിപ്രർ കാലം-
വെച്ചായതിന്നവധിവാങ്ങിയൊഴിച്ചുപോന്നു.
ഇക്കാരിയം പറയുവാൻ പതിനെട്ട സംഘം
തൃക്കാരിയൂർ കണമിരുന്നു ഭജിച്ചൊടുക്കം
അക്കാമദപ്രഭു കിനാവിലുരച്ചപോലെ
നില്ക്കാതെ പോന്നിതൊരു പങ്കജമെന്നു ചൊല്ലീ.
പൊട്ടിച്ചിരിച്ചു പെരുമാൾ കുടമങ്ങു തട്ടൂ-
പൊട്ടിച്ചിതുള്ള ഫണി പങ്കജമായിവന്നൂ
ഒട്ടിച്ചിരുത്ഭുതമഹോ ദ്വിജർ വൻതപസ്സാൽ
തട്ടിച്ചിതന്തരയഥാര്ത്ഥത ബൌദ്ധർതന്നേ.
ഇത്തത്ത്വബോധവഴി ഭൂപതി ബോധിസത്ത്വ-
ചിത്തത്തമാര്ന്നുടനരത്തളിയമ്പലത്തേ
അത്തത്ത്വവേദിജിനബൌദ്ധജനത്തിനേകീ-
സത്തത്ത്വഭാസ്ക്കരനരാകളമോടുകൂടേ.
ഇക്ഷേത്രവാസിശിവനെത്തിരുവഞ്ചുളേശ-
സുക്ഷേത്രപശ്ചിമപാങ്കണഭൂമിയിങ്കൽ
വിക്ഷേപശക്തിയിലിളക്കിയെടുത്തുമാറ്റി-
പക്ഷേ പ്രതിഷ്ഠയൊഴികെക്കുടിവെച്ചിരിപ്പൂ.
ഇമ്മാതിരിക്കിഹ പഴങ്കഥയൊത്തുപാര്ത്താ-
ലമ്മാനുഭൂമീപതി ബൌദ്ധതയേറ്റിരിക്കാം
സന്മാര്ഗ്ഗിവിപ്രസഭയിൽപ്പെരുമാളൊരംഗം
മുന്മാർഗ്ഗ മന്യമതമേല്ലിലൊഴിഞ്ഞു പോണം.
അക്കാരണത്തിലിവിടെപ്പെരുമാൾനിലയ്ക്കു
നില്ക്കാതകണ്ടുടനൊഴിഞ്ഞതുമായിരിക്കാം
ഒക്കാം മുറയ്ക്കു കടൽയാത്രയുമാര്യബൌദ്ധ-
സൽക്കാരമേറ്റ പലദിക്കു ഗമിച്ചിരിക്കാം.
മഹാസഭയുടെ ഉടവ്
ചേലിൽ ക്രമപ്പടിയതാതിടമൂഴിപാലർ
പാലിക്കയെന്ന നിലയായ് മലയാളരാജ്യം
മേലിൽസ്സഭയുമധികാരമയഞ്ഞു പോയ-
പോലിത്തിരിക്കു മഹിമയൊരിടിച്ചിൽ പറ്റീ.
മീമാംസതൊട്ട ചില ശാസ്ത്രവിചാരമെന്യേ
സാമാന്യഗുണചിന്തന തേഞ്ഞുമാഞ്ഞൂ
സീമാക്കളുറ്റ പതിനെട്ടു സഭാമാത്തി-
ലാമാതിരിക്കിവിടെ മൂത്തിതു ശാസ്ത്രപാഠം
മാമാങ്കമാകിന മഹാമഘയോഗകാലം
കാഴ്മാൻ കവിഞ്ഞ ജനമെത്തുവതൊത്തുകൂടി
നാമാങ്കമായ്സഭ നടത്തുവതുണ്ടു പക്ഷേ
ക്ഷേമാംശചിന്തനകൾ പോയ്ക്കളിവട്ടമായി.
നിലവാടുനില്പ്
ഭൂനാഥനായിടുകയാൽപ്പദവിക്കു വള്ളൂ-
ക്കോനാതിരിപ്രഭുവരൻ നടനെന്നപോലെ
ഞാനാണിതെന്നു പെരുമാക്കളുയര്ന്നുനിന്നാ-
സ്ഥാനാഗ്രമേറി വെറുതെ നിലവാടുനില്ക്കും.
മൂപ്പാണ്ട് കോവിൽകളുമങ്ങു പെരുമ്പടപ്പു
മൂപ്പാൾ മഹാപ്രഭുകിരീടമണിഞ്ഞു വന്നാൽ
തൃപ്പാദമന്യനൃപർപോലെ വണങ്ങീടേണം
പിൽപ്പാടു യോഗ്യനവനീ നിലവാടുനില്പാൻ.
എന്നാണു നിശ്ചയമിതിന്പടി മൂപ്പിൽ വന്നു-
വെന്നാൽ വണക്കമൊടു വള്ളുവർകോനൊഴിക്കും
ഒന്നാണു വേണ്ടവിധിപോലെ കിരീടമേന്തി-
ച്ചെന്നാൾകൾ നന്നെ കുറവാണു പെരുമ്പടപ്പിൽ.
വമ്പാർന്നിടും വിജയരാഘവചക്രവർത്തി
മുമ്പായ വീരനരപാലരിതിന്നിടയ്ക്കിൽ
തമ്പാടവത്തോടു ദൃഡം മലയാളരാജ്യം
തമ്പാട്ടിൽവെച്ച ചിലരും പുകഴായ്കയില്ലാ.
മന്നോർകളാസകലമീ നിലവാടുനില്ക്കും
മന്നോർവരന്റെയടിയിൽക്കൊടിതാത്തിനിൽപ്പൂ
എന്നോ തുടങ്ങി നിലവാടതുനാൾ മുതല്ക്കു
നിന്നോരുനാൾവരെയിതങ്ങു നടന്നുവന്നൂ.
അന്നേമുതല്ല മലയാളമഹീശരൊട്ടു-
ക്കൊന്നേനീരപ്പിനു ചരിപ്പൊരു കീഴടക്കം
തന്നേ കിടച്ചൊരു കിരീടമഹാപ്രഭാവാൽ
മുന്നേമുതല്ലൊരൊഴിവാണു പെരുമ്പടപ്പിൽ
ചുമ്മാ മുറയ്ക്കിതു നടന്നു കുറച്ചു നൂറ്റാ-
ണ്ടിമ്മിതീരിയ്ക്കൊരുവരും കലഹിച്ചിടാതേ
ഇമ്മാന്യമെന്നിടമടക്കിന് പുന്തുറക്കോ-
നമ്മാപ്പളപ്പടയൊടൊത്തുയരുംവരയ്ക്കും.
നമ്പൂരിമാരുടെ നില
മീമാംസകര്ക്കു പെരുമാളുടെ ശേഷമാദ്യം
സാമാന്യയജ്ഞവിധിയിൽ ഭ്രമമായിരുന്നൂ
ആ മാന്യകര്മ്മവരനായിടുമഗ്നിഹോത്രി
ശ്രീമാൻ യഥാവിധി തുടന്ന തുടര്ച്ചയാലേ.
മേഴത്തോൾ അഗ്നിഹോത്രി
മാനിച്ചന്നു പെരുമാളുടവാൾ കൊടുത്തു
മാനിച്ച നാൾക്കു മറാൾ മഹിയാണ്ട മാന്യൻ
താനിച്ഛപോലെ കലികാലനിഷിദ്ധമട്ടിൽ-
ദ്ധ്യാനിച്ചണഞ്ഞൊരു മഖാഗ്നി പരത്തി നാട്ടിൽ.
എന്തീക്രമം വരരുചിക്കു പറച്ചി പെറ്റു
പന്തീർകുലത്തിലവതാരമനുഷ്യർ മക്കൾ
മുന്തീട്ടുവോനവരിലി ദ്വിജനഗ്നിഹോത്രി
തന്തീര്പ്പിനാൽപ്പല ഗുണങ്ങളിണക്കി നാട്ടിൽ.
ഈ ബ്രാഹ്മണപ്രവരനദ്ധ്വരസമ്പ്രദായ-
മാ ബ്രാഹ്മണപ്പടി തമിൾപ്പടി ഭാഷയാക്കി
ശ്രീബ്രാഹ്മണപ്പൊലിമ സംസ്കൃതബോധമില്ലാ-
ത്താ ബ്രാഹ്മണര്ക്കുമുയരാനിടയാക്കി നാട്ടിൽ.
നീളെത്തടഞ്ഞതിനെതിർത്തു തിരണ്ട കന്യ-
യാളെത്തരത്തൊടു തനിച്ചിഹ വേട്ടു വിദ്വാൻ
കോളറ്റ വിപ്രവനിതൌഘവിപത്തു മേഴ-
ത്തോളഗ്നിഹോത്രിവരനന്നു മുടിച്ചു നാട്ടിൽ.
മുൻപത്നി പുഷ്പിണിയൊടുക്കമൊരമ്മിയാരീ-
ത്തൻപത്തനാടികളുമൊത്തെഴുമഗ്നിഹോത്രി
വമ്പത്തമോടൊരുകുറെശ്ശതമദ്ധ്വരം സ-
ത്സമ്പത്തിയന്ന വിഭു ചെയ്തുനിരത്തി നാട്ടിൽ.
ഊനം കലിക്കരുളിയങ്ങിനെയെന്നു യജ്ഞ-
സ്ഥാനം സുരക്ഷ്യമിതി ചെയ്തു ശിവപ്രതിഷ്ഠ
മാനം വളര്ത്തി മലയാളികളിൽശ്ശുഭാനു
ദ്ധ്യാനം കലര്ന്നവരിലഗ്രിമനഗ്നിഹോത്രി.
അഗ്നിഹോത്രിയുടെ അനുജന്മാർ
പൂജാർഹനീയടിതിരിക്കൊരു തമ്പി ശക്തി-
പൂജാവിധിക്കു മധുമാംസനിവേദനത്താൽ
സാജാത്യമറ്റടികളൊന്നു തിരിഞ്ഞു വംശ-
വൈജാത്യമേറ്റടികളെന്നൊരു ജാതി തീർത്തൂ.
നാരായണത്തു മനയാണു മഹാൻ പിരാന്ത-
ച്ചാരാ മഹീസുരവരിഷ്ഠനു തമ്പിയാമ്പോൽ
നേരായ താന്ത്രികമഹാഗമസമ്പ്രദായം
പേരാര്ന്ന യോഗി പരിചോടു പരത്തി നാട്ടിൽ.
തച്ചൻ തരം പെരുകിടുന്നൊരു പാണർ ചാത്തൻ
മെച്ചം പെടും പറയനാകിയ പാക്കനാരും
ഇച്ചൊന്നര്വക്കിടയിൽ മറ്റവരും സ്വജാതി
നൽച്ചൊല്ലെടുത്തു കുലധർമ്മഗുണം പരത്തീ.
ദൈവം തുണച്ചിടുകയാൽപ്പല ജാതിയായി-
ട്ടേവം മഹാപുരുഷർ ചെയ്തവതാരയോഗാൽ
കൈവന്ന നന്മവഴിയൊന്നു തെളിഞ്ഞിരുന്നു
ഭൂവന്നു ഭൂരിനൃപക്തി തുടര്ന്നകാലം.
വരാഹമൂത്തിയെ ചുട്ടുപൊട്ടിച്ചതു്
മാറ്റാർ പെടാ മഹിമയോടു മഖാഗ്രകർമ്മ-
മേറ്റാ മഹാശയമഹീസുരർ പന്നിയൂക്കാർ
നൂററാണ്ടൊന്നര കഴിച്ചു കിഴിച്ചിലേറ്റു
തോറ്റോടി ചിത്ത ചലനക്കലിവര്ഷയോഗാൽ.
കൂറേറിയാത്രയിയിലായിരമായിരം വെ -
വ്വേറേ തിരിഞ്ഞു മനയൂന്നിയ പന്നിയുക്കാര്
നേരേ മറപ്പൊരുളറിഞ്ഞു തെളിഞ്ഞ വിദ്വാ-
ന്മാരേറീടുന്ന ശുകവൂരൊടു മത്സരിച്ചു.
പോരേറിയേറാമകലെപ്പരദേശിഭട്ട-
ന്മാരേ ഗുരുക്കളിതി ചെന്നു പഠിച്ചൊടുക്കം
ദൂരേ യഥേഷ്ടഗുരുദക്ഷിണ കേരളത്തിൽ-
ച്ചേരേണ്ടതിന്നു വഴിയാക്കലുമേറ്റുപോന്നൂ
"കെല്ലിൽപ്പഴേനടവടിക്കു വരാഹമൂർത്തി
കല്പിച്ചു 'കേറരുതിനിപ്പരദേശിമാരെ'
കല്ലിച്ച കല്പന കവിഞ്ഞു നടന്നുപോയാ-
ലൊപ്പിക്കുമുഗ്രതരമൂര്ത്തി നമുക്കു നാശം.
എന്നാൽപ്പറഞ്ഞ ഗുരുദക്ഷിണ ചെയ്തിടാഞ്ഞാ-
ലൊന്നായനര്ത്ഥമണയും, ഗുരു കണ്ടദൈവം
ഇന്നാ വരാഹകടുശക്തി കുറച്ചു കാര്യം
നന്നാക്കുകെ'ന്നു ജളബുദ്ധികൾ നിശ്ചയിച്ചു.
ദേവന്റെ ശക്തി കുറയാൻ കടു ദുഷ്പ്രവൃത്തി-
ഭാവം തുടങ്ങിയവരെന്തൊരു കഷ്ടമയ്യോ
ഈ വൻകടും ക്രിയയറിഞ്ഞു പെരുത്തു ഭൂമീ-
ദേവപ്രമാണികൾ വെറുത്തഥ നാടു വിട്ടു.
ഗ്രാമം വെടിഞ്ഞു പലരും കുടിവിട്ടു പോയീ
ഭൂമണ്ഡലം ദ്വിജരൊഴിഞ്ഞിഹ ശൂന്യമായീ
ഏവം ക്ഷയിക്കുകിലുമാഗുരുദക്ഷിണാര്ത്ഥ-
ഭാവം തുടര്ന്നവരടങ്ങുകയല്ല ഭാവം.
സാമാന്യശുദ്ധധരണീസുരർ നാടു മാറ്റി
ഗ്രാമാന്തരത്തിലിടചേര്ന്നു ശപിക്കുവോതും
ഈ മാറ്റിയാർ നെടുകടുംക്രിയ മാറ്റിയില്ലാ
കൈമാറിയേറിയവീധം തകരാറു ചൈതൂ.
തീണ്ടാൾകളെച്ചിലരെയുള്ളിലയയ്ക്കകൊണ്ടും
തീണ്ടാരികേറിയ പടുപ്പു വിരിക്കകൊണ്ടും
ഉണ്ടായതില്ല ശമമെന്നു വരാഹമൂർത്തി
കണ്ടാൽ തിളങ്ങിനനിലയ്ക്കുതെളിഞ്ഞിരുന്നു.
ബാഹ്യം നിവേദ്യമതികുത്സിതമാദ്വിജാതി-
ബാഹുപ്രവൃത്തിയെഴുമായവർ ചെയ്കകൊണ്ടും
ബാഹ്യ പ്രകാശമതിയാക്കി വിളങ്ങിലോക-
ബാഹ്യപ്രഭാവമുടയോരു വരാഹമൂർത്തീ.
സ്നേഹം വിടും പടുതിരിക്കധികം പ്രകാശ-
വ്യൂഹം പെടും കെടുവതിന്നു കുറച്ചുമുമ്പേ
ദേഹം മുഴക്കെയതുപോലെ വരാഹമൂർത്തി-
യ്ക്കാഹന്ത തീവ്രരുചി പൂണ്ടധികം ജ്വലിച്ചൂ
'കണ്ടില്ലയോ ജ്വലനവൈഭവ'മെന്നു തിയ്യിൽ-
കൊണ്ടിട്ടെരിച്ച ചുടുചെമ്പുകിടാരമുഗ്രം
തണ്ടിട്ടെടുത്തഥ വരാഹവപുസ്സുമൂടി-
ക്കൊണ്ടീട്ടമര്ത്തിതു കൊടുംകഠിനക്രിയക്കാർ.
അന്നേരമ'ങ്ങധമരേ! മുടികെ'ന്നു ഘോര-
മൊന്നേറെയുച്ചതരമൊച്ചമുഴക്കമോടേ
നിന്നേടമാൾകൾ ചെവി പൊട്ടിടുമാറു കേട്ടു
പിന്നേടമെന്തവിടെ നാസ്തി വരാഹമൂർത്തീ.
എന്നേവമാദ്യമൊരു പട്ടരെയാനയിപ്പാ-
നന്നേറയും പണിയെടുത്തിതു പന്നിയൂര്ക്കാർ
മുന്നേ കുറിച്ച മലയാളീനടപ്പൊഴിച്ചു-
തന്നേയുമിങ്ങു കുടിപാര്ത്തിതു പട്ടർ പിന്നേ.
ഏവം കഴിച്ചു ഗുരുദക്ഷിണ ചെയ്തുപോലും
ദൈവം പിഴച്ച ജളബുദ്ധികൾ പാതകത്താൽ
ആ വൻ കടുംക്രീയ കഴിച്ച ജനം മുടിഞ്ഞൂ
സാവജ്ഞമുണ്ടു തുണയാൾകൾ കിഴിഞ്ഞു നിൽപ്പൂ
പാരാകവെപ്പുകഴുമഷ്ടഗ്രഹത്തിലാഢ്യ-
ന്മാരാകുമൈവർ പിഴ കണ്ടവർ മണ്ടി പണ്ടേ
പോരാ പെരുത്തവനിദേവർകളങ്ങുമിങ്ങും
ചേരാനലഞ്ഞിടകിടയ്ക്കുമിടത്തു കൂടി
അല്ലാവശിഷ്ടരതിർ കെട്ടൊരു പന്നിയൂര്ക്കാർ
നില്പായിപോൽ ചിലവരൊന്നിലുമേര്പ്പെടാതെ
പില്പാടവര്ക്കുമിവിടെത്തുണനിന്നവര്ക്കും
സല്പാത്രതയ്ക്കു കുറവാക്കിയതൊന്നുപോലേ.
ധിക്കാരമോടു ശുകവൂരെഴുമൂഴിദേവ-
രിക്കാരണത്തിലിവരെത്തരമൊന്നു താഴ്ത്താൻ
അക്കാലമുള്ള സഭയിൽപ്പല വേലചൈതൂ
സൽക്കാരമുള്ളതു കുറച്ചു മഹാസദസ്സിൽ.
ഗ്രാമത്രയം മഹിതമാണിഹ പന്നിയൂർ മു-
മ്പാമട്ടുടൻ പെരുവനം ശുകവൂരു പിന്നേ
സാമര്ത്ഥ്യമേ പെരുവനം പറയുന്ന കൂടൽ-
ഗ്രാമത്തെ വെച്ചു ശുകവൂരിതിൽ മുമ്പു വാങ്ങീ
ഇമ്മാതിരിക്കു നിയമിച്ചവർ പന്നിയൂര്ക്കു-
മുന്മാര്ഗ്ഗമുള്ളഴിവൊഴിച്ചു കിഴിച്ചു പക്ഷേ
അമ്മാന്യലക്ഷ്മിയുടയോർ ദ്വിജമണ്ഡലത്തിൽ
ചുമ്മാതെ ചെന്നു ബഹുനാൾ ബഹളം വളര്ത്തീ
സാമന്തമൂര്ഛന തികഞ്ഞരിയൊരു വീരൻ
സാമൂതിരിപ്രഭുവാൻ യുവരാജനാലേ
ഈമാതിരിക്കശപിശയ്ക്കൊരമര്ച്ചവെച്ചു
മാമൂൽ നടത്തിയവരയ്ക്കിതു നിന്നുപോലും.
സാമൂതിരിയുടെ ഉയര്ച്ച
മാനിച്ചനും സഹജനും പെരുമാളു വാളു
മാനിച്ചു നൽകിയതു വാങ്ങി വണങ്ങി മുന്നം
താനിച്ഛപോലെ ശുഭവര്ദ്ധന തമ്പുരാക്കൾ
ധ്യാനിച്ചയച്ചവർ ജയിച്ചു വളര്ന്നുവന്നു.
കൂറാണ്ടിണങ്ങിയവരേറളനാട്ടിലുള്ളോ-
രേറാടിമാർ ഝടിതി നാടു പിടിച്ചുകേറീ
പേരാര്ന്ന വെട്ടമുടയോനിതിലേയ്ക്കു കോവിൽ-
വീരാഗ്രഗണ്യനിവരോടു തുടര്ന്നു നിന്നൂ.
പോർ ലാസ്യമട്ടിനു കഴിച്ചിവർ മുമ്പതന്നേ
പോർലാതിരിത്തലവനെക്കുലചെയ്തടക്കീ
മേലാൽക്കുലസ്ഥിതി കടൽക്കരയാക്കിവെച്ചു-
പോലാ സ്ഥലം വലിയ പട്ടണമായി പിന്നേ.
മാടായ കുന്നിനടിവാരമെഴുന്ന ചുള്ളീ-
ക്കാടായ തന്നുടയ ഭൂമി തൊടും പ്രദേശം
വാടാതെ നേടിയിവരാദ്യമിതാണു കോഴി-
ക്കോടായ പട്ടണമുദാരമതിപ്രസിദ്ധം.
ഈ മൂലപുരുഷകുലത്തിലുദിച്ച വീരർ
സാമൂതിരിപ്പദവി പൂണ്ടൊരു പേരെടുത്തൂ
മാമൂൽമുറയും പെരുമാളു കൊടുത്ത നാലു-
മാമൂപ്പിലെത്തലമുറയ്ക്കുവർ വെച്ചുപോന്നൂ.
നെടുങ്ങനാട് നേടിയതു്
പാരിൽപ്പുകഴ്ന്ന പറിപെറ്റ കുലത്തിലൊന്നാം
"കാരിക്കലമ്മ'യുടെ നാൽവഴി നായർവംശം
പേരിന്നെഴും പ്രഭുവിനെക്കുടിവെച്ചു നാടു
നേരിട്ടു കാത്തിതൊരിടയ്ക്കു നെടുങ്ങനാട്ടിൽ.
പാടില്ല പാവമൊരു സാധു നെടുങ്ങനേരി
പ്പാടിയ്യവസ്ഥയിലുഴന്നു കടൽക്കരയ്ക്കും
ചാടിക്കടന്നു നടകൊണ്ടറിയിച്ചു കോഴി-
ക്കോടിന്റെനാഥനൊടുവേണ്ടതുപോലെയാക്കാൻ.
താനങ്ങൊഴിഞ്ഞനുജനെ ക്ഷിതിഭൃത്തയച്ചൂ
മാനം കലര്ന്നവനെ നായർകളാദരിച്ചൂ
ഊനം കളഞ്ഞു കിഴവന്നു നെടുങ്ങനേരി-
സ്ഥാനം തിരിച്ചവനിയോ യുവരാജനേറ്റൂ.
ധീമൂലദോര്ബ്ബലവഴിക്കിതി മേല്ക്കുമേലാ-
സാമൂതിരിക്കു ഗിരിവാരിധിമദ്ധ്യഭാഗം
ശ്രീ മൂക്കുമാറു പിടിപെട്ടിതു പുന്തുറക്കോ-
നീമുപ്പിൽ മുത്തു മലായാളികൾമന്നനായി.
സാമൂതിരിയുടെ പെരുമാൾവാഴ്ച
കാലക്രമേണ കടൽമാര്ഗ്ഗമണഞ്ഞു കൂടി
പോലങ്ങു കച്ചവടമുള്ള മഹമ്മദീയർ
ആലസ്യമറ്റവരെയാ പ്രഭു ചേർത്തു ശസ്ത്ര-
ശീലപ്പടിക്കു പടയാളികളാക്കിവെച്ചൂ.
പോരിൽപ്പരീക്ഷകൾ വഴിക്കിവർ വള്ളുവക്കോ
നാരിക്കു സിദ്ധനിലയാം നീലവാടുനിൽപ്പും
പൂരിച്ച പൂജ്യതപെടുമ്പടി കുന്നലക്കോ-
നാരിങ്ങു കൈവശമണച്ചവിധത്തിലാക്കി.
രണ്ടായിരന്നണിയിലാളുകൾ നികുന്ത-
കൊണ്ടാഞ്ഞു കുത്തുവതു തട്ടിയൊഴിച്ചു കേറി
കൊണ്ടാടി മന്നവനെഴുന്ന മണിത്തറയ്ക്കുള്-
ക്കൊണ്ടാലവന്റെ തലവൻ നിലവാടുനില്ക്കാം.
ഈ മുഖ്യദുഷ്കരപരീക്ഷ ജയിച്ചു 'കോയ'
സാമൂതിരിക്കു നിലവാടു വശപ്പെടുത്തീ
വൈമുഖ്യമറ്റുടനൊഴിഞ്ഞിതു വള്ളുവക്കോൻ
കൈമുത്തുറച്ചു ചിരമീവിധമാം പരീക്ഷ
ചാവപ്പണിക്കർ പലരീനില വീണ്ടെടുപ്പാൻ -
ഭാവത്തിലേറ്റു മുറിയേറ്റു മരിക്കയെന്ന്യേ
കൈവന്നതില്ല ഫല,മിങ്ങനെ കുന്നലക്കോ-
നീവമ്പെഴും നില വരുത്തി മഹമ്മദീയർ.
മാമാങ്കമപ്പുഴയമട്ടിനു പുഷ്ടിയാക്കീ-
ട്ടീമാന്യനോ സശപഥം നിലവാടുനിന്നൂ
ശ്രീമാനിവൻ കയറിനിന്ന മണിത്തറയ്ക്കു
സാമാന്യമല്ലഴകിയാപ്പെരുമാളുതന്നേ.
മഹമ്മദുമതക്കയററം
മാഹാത്മ്യമേറിയ മഹ്യ നിലയിങ്ങു കിട്ടാൻ
സാഹായമേറ്റോരു മഹമ്മദു കൂറ്റുകാരേ
സ്നേഹാനുകൂല്യമൊടടുത്തുവരുത്തി നൽകീ
മോഹാൽ മുറപ്പെടനവര്ക്കുമഭീഷ്ടദാനം.
മേലാക്കമിങ്ങു പല കച്ചവടച്ചരക്കു
തൈലാദി തങ്ങളൊടുമന്തണർ വാങ്ങുവാനും
ഈ ലാക്കിൽ നായർനിര പെണ്കൊട കൊള്ളുവാനും
പോലാഗ്രഹിച്ചിതവാരൈക്യമുറച്ചുകിട്ടാൻ.
വിപ്രാഗ്യർ തര്ക്കവഴി വൈദികമാറ്റമേറ്റു-
മിപ്രാര്ത്ഥനയ്ക്കനുവദിച്ചിതു പൂർവ്വഭാഗം
'മുല്ലാടു കണ്ടപടി ശൂദ്രവധുജനത്തിൽ-
ക്കെല്പാര്ന്നൊരാൾക്കൊരുവൾ പെണ്ണിതു സമ്മതിച്ചൂ.'
ആരാഞ്ഞു നിങ്ങളുടെ പെണ്ണിനെ വേട്ടുകൊണ്ടാൽ
പോരായ്മയെങ്കിലതു മുമ്പു കഴിച്ചിടാം ഞാൻ
ധാരാളമാളുകൾ നടത്തുകിലായിയെന്നും
പോരാണ്ടമാമലയലപ്പെരുമാളുരച്ചൂ
എന്താവതിങ്ങിനെ പിണഞ്ഞൊരു ശൂദ്രനാരീ -
സന്താനമാണിവിടെ മാപ്പളവർഗ്ഗമത്രേ
തൻ താഴ്മയേറ്റിഹ മഹമ്മദുമങ്കയാളെ
സ്വന്താംഗനപ്പടിയെടുത്തിതു പിന്നെ മന്നൻ.
നാടിങ്ങു ചാലിയമിട മുതലായതിരൂര-
ങ്ങാടിസ്ഥലംവരെ മുറയ്ക്കു മഹമ്മദീയർ
ധാടിക്കു വാഴ്വതിനു വിട്ടുകൊടുത്തു കോഴി-
ക്കോടിനടുത്തു പെരുമാൾ നിലയാണ്ടവീരൻ.
ശല്യം കളഞ്ഞ ശപഥപ്പടി സിദ്ധസംഗന്
കല്യബ്ദവൃഷ്ടിയിൽ മഹമ്മദുവിത്തു നട്ടോൻ
കല്യൻ മതാന്തരവിവൃത്തി പെടാതെ പൂര്വ്വ-
തുല്യം നിലയ്ക്കു മരുവാൻ വിഷമിച്ചപോലും.
സ്വൈരാധിവാസമഥ കെല്പൊടു ചേരനാട്ടിൽ -
ദ്ധീരാശയൻ മലയലപ്പെരുമാൾ നടത്തീ-
വീരാതിവീരനവിടുന്നു മഹമ്മദീയ-
സ്വാരാജ്യസിദ്ധിയടയാൻ കടൽ യാത്രചെയ്തൂ.
സാമൂരിമാര്ക്കിഹ മഹമ്മദു ബദ്ധഗന്ധം
മാമൂൽമുറയ്ക്കിതുമുതൽക്കു മുളച്ചതാവാം
സാമൂരിതൻ ശവകുടീശിലയുണ്ടു മക്ക-
ത്താമൂത്തുനിൽപ്പൊരു ശിലാലിഖിതം പ്രമാണം.
ചേരാഖ്യയുണ്ടു പെരുമാൾപദമുദ്രയുണ്ടു
പോരയ്കിലുണ്ടു മലയാളി മഹാധിപത്യം
പേരാലെ മാപ്പളകളത്രെ പുകഴ്ത്തിവാഴ്ത്താൻ
ധാരാളമിത്ര മതി കാലവുമൊത്തിരിപ്പൂ.
ഏറാടുപെരുമ്പടപ്പുവിരോധമൂലം.
സത്യത്തിലുള്ള ബഹുനിഷ്ഠ വിടാതെ വേണ്ടും
കൃത്യം നടത്തിടുക മുഖ്യനരേന്ദ്രധര്മ്മം
പ്രത്യക്ഷമാക്കി പലവും പരപൌരുഷത്തി-
ലത്യക്ഷമാഢ്യർ മലയാളമഹിമഹേന്ദ്രർ.
കൈ മൂത്തുമത്തു പെരുമാൾ നിലവാടുനിൽപ്പു
സാമൂതിരിക്ഷിതിപരേറ്റുപിടിച്ചപോതും
ശ്രീമൂലപൂരുഷകിരീടമണിഞ്ഞു ചെല്ലു-
മാമൂപ്പിലെത്തൊഴുതൊഴിക്കണമെന്നു ചട്ടം.
ഇതി മഹിമപെടും പെരുമ്പടപ്പിൽ
ക്ഷിതിപവരന്റെ കിരീടധാരണത്തിൽ
പ്രതിഹതി കരുതിക്കുതിച്ചെതിര്ക്കും
പ്രതിഭടനായിതു ശൈലവാരിധീശൻ.
എങ്ങാനും പെരുമാൾക്കിരീടമണിയാ-
നിങ്ങോര്ത്തുപോയെങ്കില-
ന്നങ്ങാമൂപ്പിലെ മൂപ്പെഴും കരൾ പിട
ച്ചേക്കും കിനാവിങ്കലും
ഇങ്ങാടും മിഴിയൊന്നു ചാഞ്ഞു മകുട-
ത്തിന്മേൽപ്പതിഞ്ഞെങ്കിലാ-
ച്ചങ്ങാതിക്കുകടുത്തദൃഷ്ടിയുടവാള്-
ക്കൂട്ടിന്മേലങ്ങോടുമേ.
എന്നേവം പെരുമാൾനിലയ്ക്കെതിർകതിർ -
കൈച്ചൂടൊഴിച്ചേക്കുകെ-
ന്നന്നേകാഗ്രഹമാര്ന്നു, പന്നിശുകവൂർ-
ക്കൂറ്റാർകൾ മാറ്റാർകളായ്
ഒന്നോടു പെരുമ്പടപ്പുകലവി-
ദ്വേഷം വിഷം വിത്തുന-
ട്ടെന്നേ മന്നർ പടര്ത്തിനാർ പടയടി-
ക്കൊല്ലിക്കൊടിത്തൈകളേ.
ഏറാടുപെരുമ്പടപ്പുവാഴ്ച എന്ന നാലാംസര്ഗ്ഗം കഴിഞ്ഞു
അഞ്ചാംസര്ഗ്ഗം.
(കൂറുമത്സരം)
പന്നിയൂർകൂറിന്റെ കയറ്റം
കൂറ്റാർ കൂട്ടംകൂടിയാക്കുന്നലക്കോ-
നേറ്റാശിപ്പൂ മംഗളം പന്നിയൂര്ക്കാർ
മാറ്റാർമട്ടായ്മ മാടരാജന്നുമാനം
മാറ്റാൻതേറ്റാൻ ച്ചൊവ്വരം കൂറ്റുകാരും
കീഴ്പോട്ടായീ പന്നിയൂർഗ്രാമമെന്നാൽ
മേല്പോട്ടേറീ പന്നിയൂർകൂറ്റുപക്ഷം
നേര്പ്പട്ടാളാം സ്വാമി സാമൂതിരിപ്പാ-
ടേര്പ്പെട്ടാകെക്കാത്തുരക്ഷിക്കമൂലം.
തെക്കള്ളോരും ഭൂരിപക്ഷം വടക്കൻ-
ദിക്കുള്ളോരും പന്നിയൂർകൂറ്റിൽ നിൽപ്പൂ
മുക്കും മൂലപ്പാടുമേവം കിഴക്കൻ-
വക്കും മാത്രം ചൊവ്വരം കൂറ്റിലത്രേ.
മുഷ്ക്കന്മാരാം പന്നിയൂരന്തണന്മാർ
ദുഷ്കർമ്മം ചെയ്തെന്ന തെറ്റിന്നവറ്റേ
ശുഷ്കശൈഷ്ഠ്യപ്പാടു പറ്റിച്ചര്മക്കാൻ
നിഷ്കര്ഷിച്ച പ്രൌഡി സാമൂരി നേടീ.
ശൈലാബ്ധീശൻ ചൊല്ലിവിട്ടീട്ടിളങ്കൂർ-
പോലാപ്പന്നി ബ്രാഹ്മണക്കാടിളക്കി
മോലാൽബ്ബാധയ്ക്കേറ്റിടാതാക്കിമുറ്റും
ചേലാര്ന്നിടും പുഷകശ്രീ പുലര്ത്തീ.
"കൂടേ കേറിച്ചെന്നിരുന്നോത്തു ചൊല്ലി-
ക്കൂടേ ഞങ്ങൾക്കെ'ന്നു വാരം ജപിക്കേ
പാടേ പാക്കിദ്ദൂര 'മപ്പത്തടീരി-
പ്പാടേ' പോയെന്നാക്കിപോലുഗ്രനെന്നാൾ.
ഇത്ഥം ക്രൂരം സാഹസം ചെയ്തതിന്നു-
ള്ളര്ത്ഥം മുററും ലോകരഞ്ജിപ്പുമാത്രം
സിദ്ധം കൂറ്റാര്ക്കിത്തരം ശിക്ഷയാലേ
ശുദ്ധം ധർമ്മിഷ്ഠാത്വമെന്നാക്കി വീരൻ.
ഏവം നാടൊട്ടുക്കു രഞ്ജിച്ചിണങ്ങും
ഭാവം സാധിക്കുന്ന സാമൂരിവീരൻ
ദൈവം കൂടെക്കൂടിടും പൌരുഷത്താ-
ലാ വമ്പത്തം സിദ്ധമാക്കിപ്പിടിച്ചു
ചട്ട പോലായ്ത്തീര്ന്നു സാമൂരിരാജൻ
പട്ടം കെട്ടും പ്രൌഢലോകോത്സവത്തിൽ
തിട്ടം മറ്റെച്ചൊവ്വരം ബ്രാഹ്മണന്മാർ
വട്ടം കൂട്ടിച്ചെന്നുചൈവൂ സഹായം
നായന്മാരാം ഭൂരിപക്ഷം ഭടന്മാർ
ഞായംപോലാക്കുന്നലക്കോനു കീഴിൽ
ആയം നോക്കിക്കൊണ്ട മേലാൾകളോടും
സ്വായത്വം സിദ്ധമെന്നാക്കിനിൽപ്പൂ.
ചങ്ങാതത്തിൽച്ചേര്ന്നു തന്ത്രം നടത്തും
മങ്ങാട്ടച്ചൻ മന്ത്രിയായ്ത്തീര്ന്നു വീരൻ
ഇങ്ങാമട്ടിൽപ്പുഷ്ടിയായ് മന്നിൽ മാറ്റാർ
മങ്ങാൻമാത്രം മാനി മാഹാത്മ്യമേറ്റു.
വൈരിക്കുള്ളാ മൂലവന്നേരിനാട്ടിൻ-
ചേരിക്കേണ്ടംശവും പാട്ടിലല്ലോ
പാരിൽ പൂര്വക്ഷത്രവംശം കൊടുങ്ങ-
ല്ലൂരിന്നുള്ളൊരായിരൂർകോവിൽ മിത്രം
നേരായ് മുന്നേ വന്നൊരാ ക്ഷത്രപുത്ര-
ന്മാരാണത്രേ വീരർ സാമൂരിവംശ്യർ
പേരാര്ന്നോരാ ക്ഷത്രമേ പന്നിയൂർകൂർ
പോരാ നിൽപ്പുണ്ടിന്നുമാ യൌനബന്ധം
ഊരാൽത്തമ്മിൽത്തൊട്ടടുത്തങ്ങുമിങ്ങും
ചേരാൽ വിട്ടാദ്യാന്ത്യരാജാന്വയങ്ങൾ
കൂറാൽ മാറ്റാണന്ത്യവർഗ്ഗം ശുകക്കൂർ
കേറാൻ നിൽപ്പു മറ്റതോ മാറ്റുകൂറ്റിൽ.
ശുകപുരംകൂറിൻെറ ഉന്നതി.
ആവാഹിച്ചു രാജ്യമാത്തന്ത്രിയെന്തോ-
ന്നാവാനാണിന്നാപ്പഴേ പൊൻകിരീടം
കീഴ്വാനല്ലന്ത്യചേരാന്വയക്കാർ
ഭൂവാനോർകോനാകുവാൻ യോഗ്യരല്ലോ.
എന്നീമട്ടിൽക്കൂറ്റുകാർ മാഴ്കിടുമ്പോൾ
വന്നീടാറായ് വ്യാഴവട്ടപ്രവേശം
'മുന്നീടാര്ന്നാശ്രീകിരീടം ധരിച്ചേ
ചെന്നീടാവൂ മാന്യമാമാങ്കഭൂവിൽ.
എന്താ വേണ്ടൂ കാര്യ'മെന്നുള്ളിലേറ്റം
ചിന്താമാനഗ്രസ്തനായ്മാടരാജൻ
'സ്വന്താശയ്ക്കുണ്ടിങ്ങൊരാചാര്യനെന്നാൽ
സന്താപത്തെത്തീര്ക്കു'മെന്നും കുറിച്ചു.
പെരുമ്പടപ്പുമുപ്പിലെ ആലോചന.
"തന്ത്രാവാപം രാജ്യതന്ത്രത്തിൽ മുഖ്യം
മന്ത്രാചാര്യപ്രാപ്തിതാൻ തന്ത്രബീജം
മന്ത്രാഭിജ്ഞൻ മംഗളം ചെയ്തുവെച്ചേ
മന്ത്രാരംഭം മന്നവര്ക്കും ഫലിക്കൂ.
തീര്ച്ചയ്ക്കുള്ളീസ്സത്തറിഞ്ഞോ 'ജയന്തൻ'
ചേര്ച്ചയ്ക്കൊക്കും മംഗല' ശ്രീമനയ്ക്കൽ
വാഴ്ചക്കാരൻ മന്ത്രതന്ത്രജ്ഞനെത്തൻ-
വാഴ്ചയ്ക്കാസ്സാമൂരിയാചാര്യനാക്കീ.
എന്നോർത്തിട്ടാ വംശഭൂദേവപൂജ്യൻ-
തന്നോടൊത്താചാര്യനായിട്ടിരിപ്പാൻ
ഒന്നോടൊന്നായ്കൌശലക്കയ്യെടുത്താ
മന്നോർമന്നൻ കാര്യമൊപ്പിച്ചുമാറീ.
ഛിദ്രം നോക്കീട്ടാദ്വിജൻതൻഗൃഹത്തിൽ
ഛിദ്രം കാണ്കത്തമ്പിയെത്താനിണക്കി
ഭദ്രം വേൾപ്പിച്ചില്ലവുംകൂടെ നൽകി-
സ്സദ്രത്നജ്ഞൻ സ്വന്തമാചാര്യനാക്കി.
കിരീടധാരണം
ഇക്കൈവര്ക്കത്തോടുമൊപ്പിച്ചൊളിപ്പി-
ച്ചുൾക്കെവീര്യം കൂടുമാചാര്യശിഷ്യർ
'പൂക്കൈതയ്ക്കൽ'പ്പൊൻകിരീടം ധരിപ്പോ-
രാക്കൈകാര്യംകൂടെയും സിദ്ധമാക്കീ.
ദോഷം പറ്റും കേട്ടുകേൾപ്പിക്കിലെന്തോ
വൈഷമ്യത്തിൽച്ചാടുമെന്നോര്ത്തിവണ്ണം
ഘോഷം കൂട്ടാതല്പമാൾകൊണ്ടുമാത്രം
ജോഷം കാര്യം നേടിനാരാമഹാന്മാർ.
കായ്യം പറ്റിച്ചപ്പൊഴേ നാട്ടുകാരിൽ-
ക്കാര്യസ്ഥന്മാർപോലുമേ കേട്ടതുള്ളൂ
ധൈര്യംവന്നു തമ്പുരാനാശ്ശുകക്കൂ-
ക്കാര്യപ്രൌഢശ്രീവിലാസം വിളക്കാൻ.
മാമാങ്കയാത്ര
ചാരേ കുട്ടഞ്ചേരിയിൽ ച്ചാക്കിയാര-
ങ്ങോരേ സൂതൻ വീട്ട തേരിൽക്കരേറി
നേരേ ചെന്നാദ്ദക്ഷിണാമൂർത്തിരുദ്ര-
ന്മാരേ വന്ദിച്ചെത്തുവാൻ ചൊവ്വരംപോയ്.
മാമാങ്കത്തിനുള്ളതൊട്ടുക്കൊരുക്കി
ശ്രീമാൻ കാലം കണ്ട ശൈലാബ്ധിനാഥൻ
കാണ്മാൻ കൂടുന്നാൾത്തിരക്കിൽക്കടക്കേ
ധീമാൻ കണ്ടു പൊൻകിരീടം വരുന്നു.
പെരുമാൾവാഴ്ച
നിസ്സന്ദേഹം തീതിമാൻ ഘോഷയാത്ര-
യ്ക്കസ്സംഘത്തിൽ കൊട്ടുമാം നിറുത്തീര്പ്പു-
സത്സമ്മാന്യൻ താൻ പിടിപ്പിച്ചു കാറ്റേ-
റ്റുത്സര്പ്പിക്കും വ്യാഘ്രവൻകേതു താഴ്ത്തീ.
അന്നിദ്ദിക്കിൽക്കോലവേണാടർകോന്മാർ
ചെന്നില്ലത്രേ ദൂരമോർത്തിട്ടു പക്ഷേ
മന്നോർമന്നൻതന്നെ വന്ദിച്ചു മുന്നേ-
നിന്നോർ കേതുത്താമയാൽത്തത്ഭടന്മാർ.
വന്ദിച്ചപ്പോൾ വന്ന രാജാക്കളൊട്ടു-
ക്കൊന്നിച്ചൊപ്പം തൻകൊടിക്കൂറ താഴ്ത്തീ
പൊന്നിൻപല്ലക്കൊത്തു ശംഖും വിളക്കും
മിന്നിക്കാണുന്നാദ്ധ്വജം നീര്ന്നുയർന്നൂ.
രാജാംഗത്തോടൊത്തു സാമൂരിമുമ്പാം
രാജാക്കന്മാരൊക്കെ വന്ദിച്ചശേഷം
ഭൂജാതത്വം സാര്ത്ഥമാക്കി പ്രജാര്ത്ഥം
വ്യാജാപേതം സത്യവീരൻ വിളങ്ങീ.
നിലവാടുനില്പ്
ഓരോ യോഗക്കാക്കു വെവ്വേറെയായു-
ള്ളോരോ യോഗക്ഷേമധര്മ്മം യഥാര്ത്ഥം
ധീരോദാത്തൻ കാത്തു കാമം പുലർത്താൻ
നേരോടെറ്റാ സ്വാമി സത്യംകഴിച്ചൂ.
പ്രീതിക്കിഷ്ടം നൽകി വിപ്രര്ക്കു, നാനാ-
ജാതിക്കാര്ക്കും വാരിവര്ഷിച്ചു വിത്തം
ഭൂതിപ്രൌഢൻ മുൻതറത്തട്ടു കേറി-
ദ്യോതിച്ചാനാ വീരരാജാധിരാജൻ.
മാമാങ്കത്തിൽക്കേരളാധീശർ വാണാ-
സാമാനുശ്രീ പണ്ടു കണ്ടാർകളെന്നും
കാണ്മാൻ വാനിൽക്കൂടിയേക്കാമവര്ക്കീ-
ശ്രീമാൻ മുൻകൺകാഴ്ച കാണിച്ചിരിക്കാം.
സാമൂതിരിപ്പാടങ്ങു രാജാധിരാജ-
ശ്രീമൂലസ്ഥാനത്തിലീക്കോവിൽവാഴ്ച
മാമൂൽമട്ടായ്ത്തീർന്നതിൽ പ്രീതിഭാവം
വായ്മൂലംതാൻ വാഴ്ത്തി വന്ദിച്ചു വീണ്ടും.
മറ്റുള്ളോരോ മന്നർപേർ ചൊന്ന പാടേ
മുറ്റം മുന്നിൽച്ചെന്നു വന്ദിച്ചു വാങ്ങീ
ചുറ്റും കൊട്ടും പാട്ടുമായ്, ചൊവ്വരംകൂർ-
പാദം പാടായാപ്പിടൽക്കും ചെടിക്കും.
വാശിക്കാരും പന്നിയൂർക്കൂറ്റുകാര്ക്കീ-
രാശിക്കുള്ളിൽകൊണ്ടുപോലിണ്ടൽ പക്ഷേ
ക്ലേശിക്കാനേ വേണ്ടു സാമൂരിപോലും
വീശിക്കൊണ്ടാൻ മൂന്നുപാടുത്തരീയം.
മാമാങ്കക്കാഴ്ച
ഉൾക്കാപ്പെട്ടാൽ ചഛായ മായാതെ നില്ക്കു-
ന്നക്കാര്യത്തിൽ ദര്പ്പണം തോറ്റ യന്ത്രം
അക്കാലത്തുണ്ടെങ്കിൽ മാമാങ്കമാമാ
നൽക്കാഴ്ചക്കീ നൊമ്മൾ പങ്കേറ്റിരുന്നൂ.
മാനം കൂടുമ്മാറു രജാധിരാജ-
സ്ഥാനം കേറും മാടരാജന്റെ നിൽപ്പും
ആനന്ദിക്കും കൂറ്റുകാർ കൂടിനിൽപ്പും
നൂനം നന്ദിച്ചൊന്നു കാണായിരുന്നൂ.
മുന്നേ മേലേ നിന്ന സാമൂരി 'കീഴിൽ-
ത്തന്നേ ഞാനീ' ന്നെന്നൊഴിഞ്ഞുള്ള നില്പും
പിന്നേ മങ്ങാടന്റെയാശ്ചര്യവായ്പും
മുന്നോർ കാണുമ്പോലെ കാണായിരുന്നൂ.
ആവിര്മ്മോദം മറ മന്നോർ വണക്കം
ഭാവിച്ചിട്ടും പ്രൌഢികാട്ടുന്ന മട്ടും
സേവിച്ചീടും ഭൃത്യരും കൂടെയൂറ്റം
ഭാവിപ്പോന്നും പേര്ത്തു കാണായിരുന്നൂ.
കൂറാണ്ടീടും കൂട്ടർ നമ്പൂരിമാർ മുൻ-
കൂറായ് സ്ഥാനംപറ്റിനില്ക്കുന്ന നില്പും
വേറാവാതെ വന്ന തിക്കും തിരക്കും
മാറാതൊന്നിച്ചൊന്നു കാണായിരുന്നു.
കൂടിച്ചേര്ന്നൊട്ടേറെ മന്നത്തരക്കാർ
മോടിയാടി പ്രൌഢി കാട്ടുന്ന മട്ടും
കൂടിക്കാഴ്ചയുമുള്ളൊരാഘോഷമട്ടും-
കൂടിക്കാമമ്പോലെ കാണായിരുന്നൂ.
ധീരന്മാരാം മല്ലടിക്കാർനിരക്കും
വീരന്മാർതന്മൈമിടുക്കം മിടുക്കും
സ്വൈരപ്പോരിൽച്ചെന്നടുക്കുന്നടുക്കും
നേരമ്പോക്കിൽ കണ്ടുകൊള്ളായിരുന്നു.
കുന്തം വാൾ വില്ലമ്പു കാട്ടാരമെന്നീ-
സ്വന്തം ശസ്ത്രങ്കൊണ്ടു ചെയ്യും പ്രയോഗം
അന്തംകൂടാതത്ഭുതപ്രൌഢരീതി-
ച്ചന്തം കാട്ടും കാഴ്ച കാണായിരുന്നൂ.
ഓരോ ദേവന്മാരെയാനപ്പുറത്താ-
യോരോ പന്തിപ്പൊന്നണിഞ്ഞാനയോടും
ദൂരോദാരാഘോഷമാത്സര്യമെത്തി-
ച്ചോരോ വേലക്കാഴ്ച കാണായിരുന്നൂ.
അന്നത്തെ സ്ത്രീമോടിയും ജോടിയും പെ-
ണ്ണൊന്നക്കണ്ണിട്ടെങ്കിലാണിന്റെ മട്ടും
എന്നല്ലന്നുള്ളത്സവഭ്രാന്തുമെല്ലാ-
മിന്നത്തെപ്പോലൊന്നു കാണായിരുന്നൂ.
ഓരോ നാട്ടാര്ക്കൊത്തിടും വേഷഭേദം
പോരോടോരോ നാഗരോന്മേഷഭേദം
പോരോരോരോ ഗ്രാമ്യമട്ടെന്നിതൊട്ടു-
ക്കോരോന്നായിക്കണ്ടുകൊള്ളായിരുന്നൂ.
നാനാനാട്ടിൽപ്പെട്ട കച്ചോടമട്ടും
സ്ഥാനാസ്ഥാനന്യസ്തവസ്തുപ്പകിട്ടും
ഊനാന്യൂനക്കൈത്തൊഴിൽപ്പിട്ടുമെല്ലാം
താനാനന്ദിച്ചൊന്നു കാണായിരുന്നു.
ഭാഷാഭേദം പൂണ്ട കൂടാരമോരോ
വേഷാടോപത്തോടനേകം ജനൗഘം
ശേഷാംശത്തിൽപ്പെട്ട ഭൂമട്ടിതെല്ലാം
തോഷാൽ നമ്മൾക്കൊന്നു കാണായിരുന്നൂ.
ഇപ്പോൾ ശ്ശുദ്ധം വെണ്മണൽപ്രായമായി-
ട്ടെപ്പോഴും നാം കാണുമാശ്ശൂന്യദേശം
കെല്പോടൂക്കൻപട്ടണത്തിന്റെ മേലേ -
നില്പൊന്നായിട്ടൊന്നു കാണായിരുന്നൂ.
ആകപ്പാടെച്ചാഞ്ഞൊഴിഞ്ഞാറു മാറി-
പ്പോകപ്പാടേ കൂടുമാ സ്ഥാനഭംഗി
ലോകം സ്വര്ഗ്ഗച്ഛായ കാണിച്ചുനില്ക്കും
പാകത്തിൽതാനൊന്നു കാണായിരുന്നൂ.
കേൾക്കും ശബ്ദം സംഗ്രഹിച്ചിട്ടു വീണ്ടും
കേൾക്കുമ്മട്ടിൽച്ചൊല്ലിടും നല്ല യന്ത്രം
അക്കാലത്തെ തീര്ന്നിരുന്നെങ്കിൽ നൊമ്മൾ-
ക്കക്കാഴ്ചയ്ക്കുള്ളൊച്ച കേൾക്കായിരുന്നൂ.
മാമാങ്കാഘോഷത്തിലുള്ളാൾത്തിരക്കിൽ-
സ്സീമാതീതം വാച്ചെരമ്പുന്ന ഘോഷം
സാമാനത്തിൽ സ്വസ്വഗേഹത്തിൽ വെച്ചും
നാമാമട്ടിൽക്കേൾക്കുമാറായിരുന്നൂ.
എന്നല്ലോരോ കൂട്ടർ നന്ദിച്ചു കൂട്ടായ്
നിന്നുല്ലാസാൽച്ചൊല്ലിടും വാക്കുപോലും
ഇന്നില്ലാര്ക്കും നീരസം ചൊന്നതാരാ-
ണെന്നില്ലാതെകണ്ടു കേൾക്കായിരുന്നൂ.
കാണുന്നേരം പ്രേമരമ്യസ്വരം പൂ-
ണ്ടാണും പെണ്ണും സല്ലപിക്കും രഹസ്യം
ചേണുറ്റീടും ചോരജാരന്റെ മട്ടായ്
വേണുന്നാകിൽ കേട്ടുകൊള്ളായിരുന്നൂ.
തട്ടും പാടേ കര്ണ്ണരന്ധ്രംവഴിക്കുൾ-
ത്തട്ടും കക്കും വേണുവീണാദികൂട്ടും
കൊട്ടും പാട്ടും മേളവും വേണ്ടുവോളം
കിട്ടുമ്മാറായ്ക്കേട്ടുകൊള്ളായിരുന്നൂ.
പേരാണ്ടീടും പണ്ഡിതന്മാർ സദസ്സിൽ-
പ്പോരാരോടുമ്മട്ടേറ്റുടൻ സംസ്കൃതത്തിൽ
ധീരാടോപം ചെയ്ത വാദപ്രസംഗം
ധാരാളത്തിൽക്കേട്ടുകൊള്ളായിരുന്നൂ.
സാദം വിട്ടും ബുദ്ധമീമാംസകന്മാർ
വാദം ചെയ്തിട്ടുള്ളതന്നുള്ളപോലേ
മോദം കൂടുംവണ്ണമിയുള്ളവര്ക്കും
ഭേദം കൂടാതൊന്നു കേൾക്കായിരുന്നൂ.
നാനാഭാഷാരീതിയിൽ പ്രീതിയോടേ
താനായ്നിർമ്മിച്ചുള്ള കാവ്യം കവീന്ദ്രർ
സ്ഥാനാഗ്രത്തിൽ ചൊന്നതും നന്ദിമൂലം
താനാശിക്കുമ്പോലെ കേൾക്കായിരുന്നൂ..
കണ്ടും കേട്ടും നന്ദി നൽകുന്ന യന്ത്രം
രണ്ടും കൂട്ടും ചാലകക്കൂട്ടുയന്ത്രം
ഉണ്ടെന്നത്തെക്കാലമെന്നായിരുന്നാൽ
പണ്ടത്തെപ്പോലുണ്ടു മാമാങ്കമിന്നും.
മാടരാജപ്പെരുമാൾ വാഴ്ച
ശ്രീമാഹാത്മ്യം ചൊവ്വരംകൂറ്റിലേറ്റീ-
ട്ടീമാമാങ്കം മാടരാജൻ ഭരിച്ചൂ
ക്ഷേമാവേക്ഷാദക്ഷനീക്ഷോണിപാലൻ
ക്ഷാമാപേതം ചേരമാൻവാഴ്ച വാണൂ.
കൈ തേറീടും ചാവർ ചാവുംകണക്കാ-
ക്കോതേരിക്കൽപ്പോയ്വിളിച്ചോതിടാതേ
സ്ഫീതാഹ്ലാദം തന്നെ മാമാങ്കമൊത്തു
ജാതാഘോഷം പൊൻകിരീടപ്രഭാവാൽ.
മന്നോർമന്നൻ മാന്യനാംമട്ടു പാർത്തു
മുന്നോർ വാണാപ്പൂര്വ്വമാഹോദയത്തിൽ
അന്നോ മാറ്റാർകൂറ്റിൽ മാഹമ്മദന്മാർ
നിന്നോണം പോൽ കൃസ്ത്യരീക്കൂറ്റിൽ നിന്നൂ.
തക്കം കാനായ്ക്കാരനാം തൊമ്മനെത്തീ-
ട്ടൊക്കത്തക്ക ശ്രീകരക്കാറ്റടിക്കേ
ഇക്കണ്ടോരാക്രൈസ്തവാബ്ദം ശുഭാര്ത്ഥം
നൽക്കച്ചോടങ്കൊണ്ടു വര്ഷിച്ചു നാട്ടിൽ.
പ്രത്യര്ത്ഥിക്കൂര്ക്കാര്ക്കുമാശങ്കയേറ്റി
പ്രത്യക്ഷത്തിൽ കൃസ്ത്യരിങ്ങേറെവാച്ചൂ
ക്കൃസ്ത്യര്ക്കേകീ ലേഖ്യമൂലം നരേന്ദ്രൻ
കൃസ്ത്യപ്പള്ളിസ്ഥാനമാനങ്ങൾ നാട്ടിൽ.
കൃത്യം കണ്ടോനീ രവിച്ചേരമാനീ-
ക്കൃസ്ത്യര്ക്കേറെത്താങ്ങലായ്നിന്ന മൂലം
നിത്യം കൃസ്ത്യദ്വേഷി മുൻജൂതവർഗ്ഗം
സത്യഞ്ചെയ്ക്കാപ്പട്ടണം വിട്ടൊഴിഞ്ഞൂ.
ചത്താലിക്കൂട്ടര്ക്കു മാഹോദയര്മ്മ-
ണ്ണൊത്താണത്രേ ഭൂമീ സംസ്ക്കാരകർമ്മം
സത്താണത്രയെങ്കിലും രാവുറങ്ങി-
ല്ലിത്താൻ വിട്ടോരൂഴിയിൽജൂതരിന്നും.
മങ്ങാട്ടച്ചൻ മന്ത്രിയായ്മറ്റുഭാഗ-
ത്തങ്ങാട്ടം വിട്ടൂന്നലായ്നിന്നപോലെ
ഇങ്ങാത്മജ്ഞൻ പാലിയത്തച്ചനന്നാൾ
മങ്ങാതൊപ്പം മന്ത്രിയായ് നിന്നുപോലും
ധീമാനേവം കോശദണ്ഡാഭിവൃദ്ധി-
ക്കൈമാറ്റത്താൽച്ചൊവ്വരം കൂറുയര്ത്തി
ആ മാന്യൻതൻ ദേഹനിർവ്വാണശേഷം
സാമാന്യശ്രീ പന്നിയൂർകൂറു കേറീ.
സാമൂതിരിയുടെ തന്ത്രങ്ങൾ.
സാമൂരിപ്പാടപ്പുറം മാറ്റൊരുത്തൻ
മാമൂൽമട്ടാപ്പൊൻകിരീടം ധരിപ്പാൻ
സാമൂഹ്യശ്രീശക്തിമാൻ നീതിയോഗ-
ക്കൈമൂലന്താനേറെ വൈഷമ്യമാക്കി.
സ്ഥാനോദഗ്രം കൊണ്ടിരുത്തി വടക്കൻ-
മേനോന്മാരെത്താൻ പടിഞ്ഞാറെനാട്ടിൽ
താനോ കച്ചോടാഭിവൃദ്ധിക്കു രാജ-
സ്ഥാനോന്നാഹം ചെയ്തു പൊന്നാനിയിങ്കൽ.
ഉള്ളിൽ കൂറാണ്ടുള്ള മാഹമ്മദീയ-
പള്ളീസ്ഥാനക്കൈവഴിക്കെട്ടു കെട്ടി
ഉള്ളിൽ കൂടും വിപ്രനുര്വീശപട്ടം
കൊള്ളിച്ചിട്ടാണാ സ്ഥലം കൊണ്ടതത്രേ
എന്താവു 'പൂക്കൈത'നില്പിന്നു ചുറ്റും
സ്വന്താൾക്കാരുണ്ടെപ്പൊഴും സര്പ്പമട്ടിൽ
മുന്തിച്ചെന്നും പൂമുടിച്ചാര്ത്തിനന്യൻ
ചിന്തിച്ചെങ്ങാൻ ചെൽകിലീമൂർഖർ ചീറും.
ഈമട്ടേര്പ്പാടാണകത്തുള്ളതെന്നാൽ
ക്ഷേമംചെയ്കെന്നാണുഭാവം പുറത്തും
സാമര്ത്ഥ്യത്താൽക്കുന്നലക്കോനിവണ്ണം
കൈ മറ്റുര്വീശന്നു പൊങ്ങാതെയാക്കീ
ഭാവം നോക്കിക്കൂറു രണ്ടായ ഭൂമീ-
ദേവന്മാരെ പ്രീതരാക്കി വിശേഷാൽ
ഏവം കൂടിക്കൂറമാത്സര്യവും സ-
ത്ഭാവത്തിൽക്കാത്തങ്ങിനെ വാണിരുന്നൂ.
പരക്കെ നാട്ടിലെ സ്ഥിതി
സദ്വാത്സല്യം കൂടുമീ രണ്ടകൂറ്റാർ
വിദ്വാന്മാരെസ്സൽക്കരിച്ച, നൃപന്മാർ
ഉദ്വാന്താതിപ്രൌഡിയിൽ ബൌദ്ധരന്നും
സദ്വാദത്തോടോറ്റു മീമാംസകാഗ്രേ.
പക്ഷേ പക്ഷം മാറി മീമാംസകന്മാർ
വിക്ഷേപത്തിൽ ബൌദ്ധരാവാത്ത മട്ടിൽ
സാക്ഷേപം പ്രാഭാകരക്കൂട്ടർ കേറി
ഭൂക്ഷേപത്തോടേല്കിൽ മറ്റോരൊഴിപ്പൂ.
ഓരോ നാട്ടിൽ കൂടിടും നാടുവാഴ്ച -
ക്കാരോരോരോ സംഗതിക്കങ്ങുമിങ്ങും
ധീരോദാത്തപ്രൌഡരാജാനുവാദ
പേരോടേൽപ്പൂ പോരടിച്ചു ജയിച്ചൂ.
തോൽപ്പൂ നായന്മാർകൾ പക്ഷേ ചിലപ്പോ-
ളേൽപ്പൂ വീണ്ടും സംഹരിച്ചു മരിപ്പൂ
മുപ്പൂവല്പം താന്നിരിപ്പൂവൊരുപ്പൂ-
വിപ്പൂഴിക്കൊത്തക്കൃഷിക്കും നടപ്പൂ.
പോരുണ്ടെങ്കിൽ പോകണം ശസ്ത്രവിദ്യ-
യ്ക്കാരും ശീലിക്കാതിരിക്കുന്നതല്ലാ
പേരുണ്ടാക്കും വിദ്യ വൻപോര്ക്കളത്തിൽ
ച്ചേരും ശസ്ത്രക്കയ്യിലേ വീരർ കാണ്മൂ.
തെറ്റില്ലാതേ ജനി തന്നോരു മണ്ണിൽ
പറ്റിക്കൂടിത്താൻ കൃഷിച്ചെയ്തിടാഞ്ഞാൽ
പററില്ലുണ്മാനിത്തരം രണ്ടിനത്തിൽ
ചുറ്റിപ്പോയീ ശൂദ്രർ മുക്കാലുമന്നാൾ.
വൃത്തിക്കൊക്കും വിദ്യ ശീലിച്ചിരുന്നേ
വൃത്തിക്കാവൂ കാര്യമെന്നാകയാലേ
ഒത്തിട്ടില്ലാ സംസ്കൃതാഭ്യാസമെന്നാ-
ലൊത്തിട്ടുണ്ടാം ഭാഷയായ് വൃത്തിപാഠം.
നാനവൃത്തിക്കാക്കുമോരോ മഹാന്മാർ
നാനാവൃത്തിക്കൊത്ത ഭാഷാപ്രബന്ധം
ഹീനായാസം തീര്ത്തുവന്നപ്പൊഴയ്ക്കി-
ങ്ങൂനാവേശം സംസ്കൃതക്കയ്യയഞ്ഞൂ
താന്നുള്ളാരാത്തീണ്ടൽവര്ഗ്ഗത്തിലന്നും
താന്നും കൊണ്ടേ സംസ്കൃതം നിന്നുവന്നൂ
ഊന്നുണ്ടെന്നാക്കൂട്ടരിൽ ബൌദ്ധർ വൃത്തി-
ക്കൂന്നുമ്പാടേ പാഴർ പക്ഷേ പഠിക്കൂ.
ഏവം കാലങ്കൊണ്ടു ഗീര്വാണഭാഷ-
യ്ക്കാവശ്യക്കാർ മന്നിടത്തിൽക്കുറഞ്ഞൂ
ഭാവപ്രൌഢം ശാസ്ത്രതത്വം ഗ്രഹിപ്പോ-
രാ വമ്പന്മാർ മാത്രമായീ പഠിക്കാൻ.
പണ്ടേ ചട്ടം പെട്ടൊരാബ്ബാലപാഠ-
ങ്കൊണ്ടേതാൾക്കും സംസ്കൃതൈകാധികാരം
ഉണ്ടേ മുന്മട്ടെങ്കിതും വൃത്തിനോക്കി-
ക്കൊണ്ടേ ശാസ്ത്രം വിട്ടുപോൽ നാട്ടുശൂദ്രർ
മാതൃത്വം പൂണ്ടുള്ള വംശങ്ങളിൽ സ-
ന്മാന്യന്മാരായ്ത്തീരുവാൻവേണ്ടി വീണ്ടും
സ്വാന്യന്മാരെക്കാൾപ്പരം സംസ്കൃതം സാ-
മാനും ശീലിക്കായ്കയില്ലന്നു ശൂദ്രർ.
എന്നീ മട്ടായ നാട്ടുകാരിൽ പഠിപ്പി-
മ്മുന്നീ മന്നോർമന്നർ കാക്കുന്നകാലം
മുന്നീടാര്ന്നുള്ളോരു കച്ചോടകാര്യ-
ത്തിന്നീ നാട്ടിൽ കൂട്ടുകാർ കൂടിവന്നൂ.
പട്ടന്മാരെപ്പന്നിയൂർക്കാർ വരുത്തൂ-
പ്പട്ടംകെട്ടിച്ചില്ലയോ പണ്ടു നാട്ടിൽ
കൂട്ടും കൂട്ടിക്കൂടിയാക്കൂട്ടർ പാല-
ക്കാട്ടും മറ്റും തീത്തു നാനാഗ്രഹാരം.
ആചാരത്താൽ ഭിന്നരീക്കൂട്ടരിങ്ങു-
ള്ളാചാരത്തിൽപ്പൂര്വ്വപക്ഷം പിടിച്ചും
വാചാ നമ്പൂരാര്ക്കു കീഴ്പെട്ടുനിന്നും
ഭൂചാരിത്രം ചെറ്റു മാറ്റിത്തുടങ്ങീ
പാണ്ടിക്കാരാം പട്ടർവർഗ്ഗങ്ങൾ ഭാണ്ഡം
ചൂണ്ടിക്കാലങ്കൊണ്ടു കച്ചോടലാഭം
വീണ്ടും വീണ്ടും കേരളങ്കൊണ്ടു നേടി-
ക്കൊണ്ടും കണ്ടുങ്കൊണ്ടു കൂടീ പലേടം.
പണ്ടുള്ളോരാബ്വൌദ്ധരും ജൂതരും പേർ
കൊണ്ടുള്ളവരാക്കൃസ്ത്യരും കേരളത്തെ
വേണ്ടും കച്ചോടത്തിനാൽ പുഷ്ടമാക്കീ
വീണ്ടും കൂടും മാപ്പളക്കൂട്ടുകാരും.
പട്ടമ്മാരമ്മട്ടിലല്ലിങ്ങു നേട-
പ്പെട്ടാദ്രവ്യം പാണ്ടിരാജും കടത്തും
പൊട്ടസ്സാമാനങ്ങളും വിറ്റു പാണ്ടി-
പ്പിട്ടവ്വണ്ണം കേരളത്തിൽപ്പരത്തും.
തെക്കൻദിക്കാ വീരവേണാടർകോന്മാർ
മിക്കപ്പോഴും കയ്യടക്കും കിഴക്കും
തക്കംനോക്കിപ്പാണ്ടിരാജാക്കൾ വീണ്ടും
കയ്ക്കൽച്ചേര്ക്കും പവ്വതപ്രാഗ്വിഭാഗം.
കോലക്ഷോണീപാലർ കേറിപ്പിടിക്കും-
പോലവ്വണ്ണം വൻതുളുത്തെക്കുഭാഗം
കാലം നോക്കിക്കൌശലത്താൽ കുലത്തിൻ-
കാലംശം ചെന്നങ്ങു വാഴ്വാനയയ്ക്കും.
ഏവം മുററും നാട്ടുവൃത്താന്തമൊക്കു-
ന്നാവട്ടത്തിൽപ്പാര്ത്തുപോന്നു ജനങ്ങൾ
ശ്രീ വമ്പിക്കും ചേരവാഴ്ചയ്ക്കു ശേഷം
ഭൂവമ്പന്മാർ ഭൂരിഭൂമീശർ കാക്കേ.
ശ്രീശങ്കരാചാര്യർ
പണ്ടീവണ്ണം നാടു മാത്സര്യമാണ്ടു-
കൊണ്ടീ മന്നോർമന്നർ കാക്കുന്നകാലം
ഉണ്ടാകുന്നു ശങ്കരാചാര്യരെന്നായ്-
ക്കൊണ്ടാടീടും യോഗ്യനാം യോഗിരാജൻ.
'സംഗം മുമ്പാക്കൊല്ലവര്ഷാഭമായാ-
ഭാഗം ചെയ്വാൻ നല്ലതദ്വൈതബോധം'
മംഗല്യാത്മാവിവിധം കണ്ടു മുക്താ-
സംഗൻ തീർത്തു യോഗ്യനദ്വൈതഭാഷ്യം
വൈധവ്യം പൂണ്ടമ്മയിൽദ്ദീവ്യമായ് നിര്-
ബാധം ഭർത്തൃസ്വപ്നസംസര്ഗ്ഗമൂലം
ബോധവ്യക്തം ഗര്ഭമുണ്ടായ്പിറന്നൂ
ശ്രീധര്മ്മാത്മാ ശങ്കരാചാര്യരത്രേ.
അച്ഛൻ ജീവിച്ചുള്ളനാളേറ്റ ഗര്ഭം
പ്രച്ഛന്നം നില്പോതീലച്ഛൻ മരിച്ചൂ
അച്ഛപ്രൌഢസാമിയിൽബ്ഭക്തിമാന്മാ-
രിച്ഛയൊത്തുണ്ടവമോതും ജനങ്ങള്.
രണ്ടാ നാലോ വര്ഷമീയുണ്ണിയെത്താൻ
കണ്ടാനച്ഛൻ പിന്നെയല്ലോ മരിച്ചൂ
ഉണ്ടോരോ മട്ടീമതക്കാരുമെന്തോ
കണ്ടാരാരാദ്ദിവ്യയോഗീന്ദ്രതത്വം.
ദിവ്യാത്മാവാണീ മഹാനെന്ന കാര്യം
ഭവ്യാദ്വൈതദ്വേഷിയും സമ്മതിക്കും
ദിവ്യാസംഗം ജന്മനാ സിദ്ധമാണെ-
ന്നവ്യാജം നാമാദരിച്ചാൽ കഴിഞ്ഞൂ.
ജന്മസ്ഥാനം 'കാലടി ക്ഷേത്രമാണീ-
ജ്ജന്മശ്രേഷ്ഠനെന്നു ലോകംസിദ്ധം
അമെന്നിൽപ്പെട്ടന്തക്കൂട്ടരന്നാ-
ളമ്മയ്ക്കെന്തോ താഴ്ച കല്പിച്ചിരുന്നൂ.
കെല്പില്ലന്നീയുണ്ണിയുണ്ടായ സാക്ഷാൽ-
'ക്കയിള്ളി'ക്ഷ്മാദേവവംശത്തിനെന്നും
മേല്പാടേറ്റി രണ്ടുപേരേബ്ഭരിച്ചൂ
'മേല്പാഴൂരമ്മാമനെന്നും പ്രസിദ്ധം.
ഏതായാലും ബാലനേഴാംവയസ്സിൽ -
ജ്ജാതാവേശം സന്യസിക്കേണ്ടിവന്നൂ
മാതാവോടും യാത്രചൊല്ലിക്കുമാരൻ
പൂതാപാരൻ സഞ്ചരിച്ചൂ പലേടം.
ഗോവിന്ദസ്വാമിന്ദ്രനോടേറ്റിതെല്ലാം
കൈവിട്ടുള്ളോൻ കര്മ്മസന്യാസമത്രേ
ഈ വിദ്വാനാം ബാലസന്യാസി കാശീ-
ഭൂവിൽപ്പോയിത്തീർത്തിതദ്വൈതഭാഷ്യം.
ഈ യോഗീന്ദ്രൻ ശ്രീബദര്യാശ്രമം പു-
ക്കാ യോഗ്യര്ഷിശ്രേഷ്ടരെക്കണ്ടു വീണ്ടും
ശ്രേയോയുക്തൻ കേരളത്തിങ്കൽ വന്നി-
ട്ടാ യോഗത്തിൽ തത്ത്വവാദം നടത്തീ
കര്മ്മഭ്രാന്തിൽപ്പെട്ട നമ്പൂരിമാരീ-
ക്കര്മ്മത്യാഗം ചെയ്ത സന്യാസിയേയും
നന്മട്ടന്നാൾ തൊട്ടുവോ ശങ്ക,പട്ടര്-
ക്കമ്മട്ടില്ലാ ദാസ്യവും ചെയ്തിരുന്നൂ
നേരേ കേറിക്കര്മ്മകാണ്ഡ പ്രസക്ത-
ന്മാരേല്ക്കുമ്പോൾത്താഴ്ത്തി മേല്പോട്ടുയര്ത്താന്
പോരേറീടും ജൈനബൌദ്ധാദിവിദ്വാ-
ന്മാരേയുംഞാൻ ചെന്നു വെന്നൂ വിവാദിൽ.
ഏവം ചുററും കേരളം ചുറ്റിയാന്നാ-
ളീ വമ്പന്നാ വിഷ്ണുശര്മ്മാവു ശിഷ്യൻ
ഭാവം നോക്കും പത്മപാദാഖ്യനാം ഭൂ-
ദേവൻ കൂടക്കൂടി വെട്ടത്തുകാരൻ
ഇസ്സഞ്ചാരങ്കൊണ്ടു മീമാംസകന്മാ-
ക്കസ്സംസത്തിൽപ്പെട്ടിതദ്വൈതപക്ഷം
നിസ്സന്ദേഹം ജൈനബൌദ്ധഭ്രമം പൂ-
ണ്ടസ്സംഘക്കാര്ക്കസ്തമിച്ചു വിഹാരം.
വേണ്ടും വണ്ണം തോറ്റമര്ന്നാജ്ജനത്തേ
വീണ്ടും ചേർത്തൂ മുന്മതത്തിൽദ്ദയാർദ്രൻ
കണ്ടുങ്കൊണ്ടേ കര്മ്മനിഷ്ഠാവിശേഷം
രണ്ടും കൂട്ടിജ്ജാതിഭേദം തിരിച്ചൂ
നേരുള്ളോരാം ബൌദ്ധരിൽ ശ്രീഗുരുക്ക-
നാരുണ്ടല്ലോ പണ്ടു പോറ്റിദ്വിജന്മാർ
ചേരും പൂണൂലമ്പലത്തിൽത്തൊഴില്ക്കാർ
പേരും നന്നാക്കൂട്ടരിന്നും കുരിക്കൾ.
ജാതിശ്രേഷൻ വൃത്തിനോക്കി സ്വയം കീ-
ഴ്ജാതിക്കാരായ ബൌദ്ധരെച്ചേര്ത്തു വേറേ
പാതിത്യക്കാർ മട്ടു തീണ്ടിക്കുളിക്കും-
ചേതിക്കാക്കീ നീചവൃത്തിവ്രജത്തേ.
ഇന്നുള്ളാരോ തീണ്ടൻജാതിത്തൊഴില്ക്കാ-
രന്നുണ്ടത്രേ ജൈനബൌദ്ധവ്രജത്തിൽ
ഇന്നും ജാതിവ്യക്തി പൂണ്ടീമതത്താൽ
നിന്നുകൊണ്ടാക്കൂട്ടർ മുൻവേല ചൈവൂ.
"കഷ്ടപ്പാടായ വേലചെയ്യുന്ന താഴ്ന്നോര്
കഷ്ടം കഷ്ടപ്പെട്ടിടും മട്ടിലായി
ചട്ടറ്റായിശ്രേഷ്ഠർ തീണ്ടിക്കുളിക്കും-
ചട്ടം വെച്ചൂ ശങ്കരാചാര്യർ പോലും'.
എന്നുംമററും ജാതിഭേദം മുടിക്കാ-
നന്നും ലോകം ചൊല്ലുവാൻതക്കവണ്ണം
എന്നും ബൌദ്ധര്ക്കീമതം നല്കി മാന്യൻ
മുന്നം ചൈതതൂ ബൌദ്ധസംഹാരകര്മ്മം.
അല്ലാതാക്കും പ്രാണസംഹാരമേല്പി-
ച്ചല്ലാ യോഗിശ്രേഷ്ഠനിദ്ധീരകൃത്യം
എല്ലാ രാജ്യത്തിങ്കലും ചെയ്തതെന്നും
ചൊല്ലാം കാരുണാർദ്രനല്ലോ യതീന്ദ്രൻ.
ഭേദം പെട്ടാബ്രഹ്മചണ്ഡാലമാരും
ഭേദം വിട്ടാശ്ശങ്കരാദ്വൈതപക്ഷം
ചേതസ്സൊന്നായേല്പതെങ്ങണ്ടു ഹിന്തു-
വ്രാതം മറ്റും കേരളത്തിങ്കലെന്യേ.
മോഹം വിട്ടാ യോഗിരാജൻ സ്വരാജ്യ-
സ്നേഹം കാണിക്കാതിരുന്നില്ലതല്ലോ
ഊഹഞ്ചെയ്തും ഭാർഗ്ഗവപ്രോക്തമിങ്ങ
ദ്ദേഹം സംക്ഷേപിച്ചതാദ്ധര്മ്മശാസ്ത്രം
എന്നാല്ലാരോ ജാതിഭേദോദയം മേല്
നന്നല്ലെന്നും, മറ്റു രാജ്യത്തുകാരെ
ഇന്നും കുട്ടിക്കേരളാചാരാക്കേ-
ണ്ടെന്നും മറ്റും സ്വാമി കല്പിച്ചുപോലും
സ്യസത്തിന്നന്തരത്തിൽ ദ്വിജൻ പാ-
ന്യായം താൻ പോയ് പിഷാരോടിയായി
മന്ദം വാരസ്യാരിൽ വംശം തിരിച്ചെ-
ന്നൊന്നല്ലാതില്ലിപ്പുറം ജാതിവൃദ്ധീ.
നാനാജാതിക്കാര്ക്കുമാചാരഭേദം
താനാചാര്യസ്വാമി ശുദ്ധപ്പെടുത്തീ
"ഞാനാത്മാവാമീ മഹാൻ കേരളീയ-
സ്ഥാനാവസ്ഥയ്ക്കേറ്റ മേറ്റീ ഗുണങ്ങൾ
സ്വല്പം പേരാസ്സ്വാമിയിൽ ദോഷമേറ്റാ-
രല്പം നാൾക്കെന്നുള്ള വൈരസ്യമൂലം
കല്പം കാണും യോഗി തൻനാടു പുണ്യാ-
കല്പൻ നോക്കീലെന്നു ചൊൽവോർ ജളന്മാർ.
ചുറ്റും ചുറ്റിക്കേരളത്തിങ്കൽ മുന്നേ
പറ്റും മാലിന്യത്തെ മാറ്റുന്ന മാന്യൻ
മുറ്റം മോദത്തോടുമമ്മാത്തു ചെന്നൂ
ചെറ്റുണ്ടാകും പൂവ്വപക്ഷപ്രിയത്താൽ
അമ്മാമൻ തൻ പത്രനങ്ങണ്ടു, പണ്ടേ
വന്മാന്യത്വം പൂണ്ടു മീമാംസ കണ്ടോൻ
ചുമ്മാ ചെന്നായാളെയദ്വൈതമാർഗ്ഗം
ചിന്മാഹാത്മ്യം കാട്ടുവാൻ പോയതത്രേ.
ഭാഷ്യം കാണിച്ചപ്പൊഴാ പ്രാജ്ഞനൊട്ടും
ദൂഷ്യം ചൊല്ലാതൊന്നു വായിച്ചുനോക്കി
ഹൃഷ്യത്ഭാവം 'സാവധാനത്തിലായ് ഞാൻ
ശിഷ്യന്മാരും ചേര്ന്നു നോക്കട്ടെ'യെന്നാൻ.
'എന്നാലോ ഞാനൊന്നു രാമേശ്വര പോ
യ്വന്നാലോ'യെന്നായിതാബ്ഭാഷ്യകാരൻ
"നന്നായെന്നാൽ പോയ്വരൂ വേഗ'മെന്നും
ചൊന്നാനമ്മാത്തുള്ള മീമാംസകേന്ദ്രൻ.
സന്യാസീന്ദ്രൻ പോയിവന്നപ്പൊഴയ്ക്കെ-
ന്തന്യായം ഹാ ചുട്ടു ഭാഷ്യം ഗൃഹസ്ഥൻ
അന്യാപത്തും ചൊല്ലി; 'നിങ്ങൾക്കു മേലാൽ-
സന്യാസം വേണ്ടെ'ന്നുരച്ചൂ യതീന്ദ്രൻ.
മേല്പാഴുര്ക്കാക്കുര്ള്ള വര്ഗ്ഗത്തിലാര്ക്കും
മേല്പാടില്ലെന്നായി സന്യാസബന്ധം
മേല്പാടാദ്യം തൊട്ടു ഭാഷ്യം മുഴുക്കെ-
കീഴ്പാഠത്താൽ വിഷ്ണുശര്മ്മാവു ചൊല്ലീ.
ഏവം പോന്നാശ്ശങ്കരാചാര്യർ വീണ്ടും
ദേവപ്രഖ്യൻ ദേശസഞ്ചാരമേറ്റൂ
ഭാവം കാട്ടും ദുര്മ്മതം തച്ചടയ്ക്കാൻ
കൈവര്ക്കത്തും കൊണ്ടു പോൽ യാത്രചൈതൂ
ഓരോ നാട്ടിൽച്ചെന്നു നാനാമതം പൂ-
ണ്ടോരോ വമ്പന്മാരെ വാദം നടത്തി
സാരോദഗ്രൻ വെന്നുവെന്നേറ്റ ശിഷ്യ-
ന്മാരോടും ചേർന്നങ്ങിനെ സഞ്ചരിച്ചൂ.
നേരേ വാദാൽ മണ്ഡനാദിപ്രമാണ-
ക്കാരേയും വെന്നങ്ങുടൻ ശിഷ്യരാക്കി
ഓരേ പുണ്യക്ഷേത്രവും പൂക്കു പൂജ്യ-
ന്മാരെപ്പൂജിച്ചെത്തി കാശ്മീരനാട്ടിൽ.
പാരിൽപ്പാരം സര്വ്വതന്ത്രസ്വതന്ത്രൻ
പാരിച്ചെല്ലാശ്ശാസ്ത്രവും കണ്ട വിദ്വാൻ
കേറിക്കേറിശ്ലാഘ്യസര്വ്വജ്ഞപീഠം
കേറിക്കൊണ്ടാൻ ശങ്കരാചാര്യയോഗീ
ദൂരാൽദൂരം കേരളത്തിൽക്കവീന്ദ്ര-
ന്മാരായുള്ളോർ പണ്ടു നിർമ്മിച്ചതെല്ലാം
നേരായോര്ത്താലായിടയ്ക്കായിരിക്കാം
ധാരാളത്തിൽപ്പെട്ടു കാശ്മീരനാട്ടിൽ
ഓരോ രീതി സ്തോത്രജാലം ചമച്ചീ-
ങ്ങോരോ ദേവന്മാരിലും ഭക്തി കാട്ടാൻ
നേരോടെന്നും ശങ്കരാചാര്യരെപ്പോ-
ലാരോര്ക്കുമ്പോൾ മന്നിലുണ്ടായ മാന്യൻ.
ഇമ്മട്ടുള്ളാദിവ്യനീക്കേരളത്തേ-
യ്ക്കമ്മയ്ക്കാപ്പെട്ടന്ത്യകാലത്തു വീണ്ടും
മുന്മട്ടെത്തിച്ചേർന്നു ചേരും തപസ്സാ-
ലമ്മയ്ക്കേകീ ദിവ്യലോകപ്രവേശം.
അന്നാപ്പെറ്റമ്മയ്ക്കുഴൽപ്പാടു കണ്ടി-
ട്ടൊന്നാ യോഗിശ്രേഷ്ഠനാപ്പെട്ടു കോപം
ഒന്നായ്ക്കൂടിബ്ബുദ്ധിമുട്ടിച്ച മൂഢര്-
ക്കന്നാണല്ലോ കാലടിക്കാര്ക്കു ശാപം.
ശാപം നൽകത്തക്കവണ്ണം മനസ്സിൽ-
ക്കോപം തട്ടിപ്പോയമൂലം തപസ്സിൽ
ലോപം തീപ്പാൻ യോഗി മൌനവ്രതം സ-
ല്ലാപം നിർത്തിച്ചെയ്തുപോലല്പകാലം.
അന്നാണത്രേ ശിഷ്യനാം ശക്തിഭദ്രൻ
ചെന്നാചാര്യസ്വാമിയെ സ്സ്വന്തകാവ്യം
നന്നായ്ക്കേൾപ്പിച്ചിട്ടനാസ്ഥാഭ്രമത്താ-
ലൊന്നായ്ച്ചീന്തിക്കൊണ്ടതെന്നുണ്ടു കേൾപ്പൂ.
മൂന്നാംവട്ടം കേരളത്തിൽ പ്രവേശി-
ച്ചന്നാചാര്യൻ മുന്നമീദൃശ്യകാവ്യം
ഒന്നാക്കേട്ടുള്ളോർമ്മയിൽച്ചൊല്ലിനൽകീ
നന്നായാശ്ചര്യം ശിഷ്യചൂഡാമണിക്കും
വേദാന്തത്തിന്നന്നു കണ്ടും പ്രചാരം
മോദാൽചുറ്റീ ചെറ്റിടം കേരളത്തിൽ
ഭേദാപേതം ഭൂപഭൂദേവർ സൽക്കാ-
രാദാനം ചെയ്താദരിക്കും യതീന്ദ്രൻ.
വീണ്ടും പോയിശ്രീഹരിദ്വാരവാസം
പൂണ്ടുംകൊണ്ടേ വൻതപം ചെയ്തുയോഗീ
നീണ്ടുള്ളോരാ യോഗ വിദ്യാസമാധി-
ക്കാണ്ടുങ്കൊണ്ട് ചിത്സുഖം കണ്ടുകൊണ്ടേ.
സ്ഥാനം നോക്കിശ്ശിഷ്യസന്യാസിവാസ
സ്ഥാനം നാനാദിക്കിൽ നാനാമഠങ്ങൾ
ഊനം കൂടാതേര്പ്പെടുത്തി പ്രതിഷ്ഠി-
ച്ചാനദ്വൈതബ്രഹ്മവിദ്യാ പ്രതിഷ്ഠ.
തന്നാലെങ്ങും താൻ മഠാധീശനായീ-
ലെന്നാലായീ ശിഷ്യർ വാണേടമെങ്ങും
ഇന്നാട്ടിൽപ്പെട്ട പൂവ്വാശ്രമസ്വ-
ത്തൊന്നാം ശിഷ്യൻ പത്മപാദന്നു ചേർന്നൂ
യോഗീന്ദ്രൻ മുപ്പത്തിരണ്ടാം വയസ്സിൽ
ത്യാഗീ സ്വൈരം ഹന്ത ദേഹം ത്യജിച്ചൂ
ത്യാഗം തൃശ്ശൂർവെച്ചുപോൽ പിന്നെവേറേ -
ഭാഗം ചൊല്ലൂ ശ്രീബദര്യാശ്രമത്തിൽ.
ശ്രീസമ്പന്നൻ പത്മപാദൻ ബാദര്യാ-
വാസക്ഷേത്രശ്രീമഠാദ്ധ്യക്ഷനായോൻ
ആസന്ന ശ്രീശങ്കരാചാര്യർ ദേഹ-
ന്യാസഞ്ചെയ്താനങ്ങിതാവാം യഥാര്ത്ഥം
സ്ഥൈര്യം കൂടും യോഗ്യർ നാലാണു യോഗ-
ചാര്യന്മാരാം ശങ്കരാചാര്യശിഷ്യർ
കാര്യമ്പോലേ നാലു ദിക്കിങ്കൽ നാലാൾ
ക്കാര്യബ്രഹ്മാദ്വൈതവിദ്യാമഠങ്ങൾ
ഈ നാലാൾക്കും കേരളത്തിങ്കൽ യോഗ-
സ്ഥാനാഗാരം നാലു തൃശ്ശൂർമഠങ്ങൾ
ജ്ഞാനാത്മാവാം ശങ്കരാചാര്യർ യോഗാൽ
താനാദ്ദേഹം വിട്ടെടം കണ്ടു കൂപ്പാൻ.
ഏവം യോഗീസ്വാമിയാർ ജീവകാലം
പോയ്വന്നയ്യാണ്ടങ്ങു ചെന്നപ്പൊഴത്രേ
ഈ വമ്പൻതൻ കേരളാചാരരക്ഷാ-
ഭാവം മാളോർ കൊണ്ടു കൊല്ലം തുടങ്ങീ.
ആചാര്യവാഗഭേദ്യാ
കലിതോദയമെന്നു രണ്ടു കൊല്ലത്തും
പലർ കൂടിസ്സഭ കൂടി-
ക്കൈക്കൊണ്ടതു കൊല്ലവര്ഷമാരംഭം.
തെക്കും വടക്കുമിതുമാതിരി കൊല്ലവര്ഷ-
മൊക്കുന്നതിന്നിടയിലുണ്ടൊരു മാസഭേദം
ദിക്കുണ്ടു തൃശ്ശിവപുരത്തു യതീന്ദ്രദേഹം
നില്ക്കുന്നശംഖൂതറവെച്ചു പിടിച്ചിരിപ്പൂ.
നലമൊടു മലയാളത്തിന്നു തെക്കും വടക്കും
നിലയിലിതി വിഭാഗം ചെയ്തതിൽപ്പാര്പ്പുകാരിൽ
പുലകുളിമുറകൾക്കും തീണ്ടലിന്നും വിശേഷാൽ-
ചില നടവടിമാറ്റം വെച്ചു കൊല്ലപ്പിറപ്പിൽ
ഈ വണ്ണം കേരളത്തിൻനിലയിലൊരുതരം
ചട്ടവട്ടം കുറിച്ചാ-
ദ്ദേവശ്രീശങ്കരാംശപ്രഥിതപുരുഷനാം
ശങ്കരാചാര്യവര്യൻ
ഭൂവവ്വണ്ണം വെടിഞ്ഞോരതിനുപരിപരം
കൊല്ലവര്ഷം തുടങ്ങീ-
ളാവട്ടത്തിൽക്കണക്കാക്കലുമൊരുപതിവായ്
കാലസംഖ്യാ പ്രമാണം.
ആളുന്നൂ കൂറുമാത്സര്യവുമിതിനിടയിൽ-
പ്പന്നിയൂർ കൂറ്റുകാരെ-
ക്കാളും മെച്ചം വിശേഷിച്ചൊരു മഹിമപെടും
ശങ്കരാചാര്യർമൂലം
നീളുന്നീണാൾ നിരക്കുമ്പിടി ദൃഢതരമായ്
ച്ചൊവ്വരം കൂറ്റകര്ക്ക-
ന്നാളുണ്ടാരുന്നു പക്ഷേയതി വിധികളില-
ദ്വൈതമിങ്ങൈകമത്യം
കൂറുമത്സരം എന്ന അഞ്ചാംസര്ഗ്ഗം കഴിഞ്ഞു.
പ്രഥമഭാഗം സമാപ്തം.
(കൂറുമത്സരം)
പന്നിയൂർകൂറിന്റെ കയറ്റം
കൂറ്റാർ കൂട്ടംകൂടിയാക്കുന്നലക്കോ-
നേറ്റാശിപ്പൂ മംഗളം പന്നിയൂര്ക്കാർ
മാറ്റാർമട്ടായ്മ മാടരാജന്നുമാനം
മാറ്റാൻതേറ്റാൻ ച്ചൊവ്വരം കൂറ്റുകാരും
കീഴ്പോട്ടായീ പന്നിയൂർഗ്രാമമെന്നാൽ
മേല്പോട്ടേറീ പന്നിയൂർകൂറ്റുപക്ഷം
നേര്പ്പട്ടാളാം സ്വാമി സാമൂതിരിപ്പാ-
ടേര്പ്പെട്ടാകെക്കാത്തുരക്ഷിക്കമൂലം.
തെക്കള്ളോരും ഭൂരിപക്ഷം വടക്കൻ-
ദിക്കുള്ളോരും പന്നിയൂർകൂറ്റിൽ നിൽപ്പൂ
മുക്കും മൂലപ്പാടുമേവം കിഴക്കൻ-
വക്കും മാത്രം ചൊവ്വരം കൂറ്റിലത്രേ.
മുഷ്ക്കന്മാരാം പന്നിയൂരന്തണന്മാർ
ദുഷ്കർമ്മം ചെയ്തെന്ന തെറ്റിന്നവറ്റേ
ശുഷ്കശൈഷ്ഠ്യപ്പാടു പറ്റിച്ചര്മക്കാൻ
നിഷ്കര്ഷിച്ച പ്രൌഡി സാമൂരി നേടീ.
ശൈലാബ്ധീശൻ ചൊല്ലിവിട്ടീട്ടിളങ്കൂർ-
പോലാപ്പന്നി ബ്രാഹ്മണക്കാടിളക്കി
മോലാൽബ്ബാധയ്ക്കേറ്റിടാതാക്കിമുറ്റും
ചേലാര്ന്നിടും പുഷകശ്രീ പുലര്ത്തീ.
"കൂടേ കേറിച്ചെന്നിരുന്നോത്തു ചൊല്ലി-
ക്കൂടേ ഞങ്ങൾക്കെ'ന്നു വാരം ജപിക്കേ
പാടേ പാക്കിദ്ദൂര 'മപ്പത്തടീരി-
പ്പാടേ' പോയെന്നാക്കിപോലുഗ്രനെന്നാൾ.
ഇത്ഥം ക്രൂരം സാഹസം ചെയ്തതിന്നു-
ള്ളര്ത്ഥം മുററും ലോകരഞ്ജിപ്പുമാത്രം
സിദ്ധം കൂറ്റാര്ക്കിത്തരം ശിക്ഷയാലേ
ശുദ്ധം ധർമ്മിഷ്ഠാത്വമെന്നാക്കി വീരൻ.
ഏവം നാടൊട്ടുക്കു രഞ്ജിച്ചിണങ്ങും
ഭാവം സാധിക്കുന്ന സാമൂരിവീരൻ
ദൈവം കൂടെക്കൂടിടും പൌരുഷത്താ-
ലാ വമ്പത്തം സിദ്ധമാക്കിപ്പിടിച്ചു
ചട്ട പോലായ്ത്തീര്ന്നു സാമൂരിരാജൻ
പട്ടം കെട്ടും പ്രൌഢലോകോത്സവത്തിൽ
തിട്ടം മറ്റെച്ചൊവ്വരം ബ്രാഹ്മണന്മാർ
വട്ടം കൂട്ടിച്ചെന്നുചൈവൂ സഹായം
നായന്മാരാം ഭൂരിപക്ഷം ഭടന്മാർ
ഞായംപോലാക്കുന്നലക്കോനു കീഴിൽ
ആയം നോക്കിക്കൊണ്ട മേലാൾകളോടും
സ്വായത്വം സിദ്ധമെന്നാക്കിനിൽപ്പൂ.
ചങ്ങാതത്തിൽച്ചേര്ന്നു തന്ത്രം നടത്തും
മങ്ങാട്ടച്ചൻ മന്ത്രിയായ്ത്തീര്ന്നു വീരൻ
ഇങ്ങാമട്ടിൽപ്പുഷ്ടിയായ് മന്നിൽ മാറ്റാർ
മങ്ങാൻമാത്രം മാനി മാഹാത്മ്യമേറ്റു.
വൈരിക്കുള്ളാ മൂലവന്നേരിനാട്ടിൻ-
ചേരിക്കേണ്ടംശവും പാട്ടിലല്ലോ
പാരിൽ പൂര്വക്ഷത്രവംശം കൊടുങ്ങ-
ല്ലൂരിന്നുള്ളൊരായിരൂർകോവിൽ മിത്രം
നേരായ് മുന്നേ വന്നൊരാ ക്ഷത്രപുത്ര-
ന്മാരാണത്രേ വീരർ സാമൂരിവംശ്യർ
പേരാര്ന്നോരാ ക്ഷത്രമേ പന്നിയൂർകൂർ
പോരാ നിൽപ്പുണ്ടിന്നുമാ യൌനബന്ധം
ഊരാൽത്തമ്മിൽത്തൊട്ടടുത്തങ്ങുമിങ്ങും
ചേരാൽ വിട്ടാദ്യാന്ത്യരാജാന്വയങ്ങൾ
കൂറാൽ മാറ്റാണന്ത്യവർഗ്ഗം ശുകക്കൂർ
കേറാൻ നിൽപ്പു മറ്റതോ മാറ്റുകൂറ്റിൽ.
ശുകപുരംകൂറിൻെറ ഉന്നതി.
ആവാഹിച്ചു രാജ്യമാത്തന്ത്രിയെന്തോ-
ന്നാവാനാണിന്നാപ്പഴേ പൊൻകിരീടം
കീഴ്വാനല്ലന്ത്യചേരാന്വയക്കാർ
ഭൂവാനോർകോനാകുവാൻ യോഗ്യരല്ലോ.
എന്നീമട്ടിൽക്കൂറ്റുകാർ മാഴ്കിടുമ്പോൾ
വന്നീടാറായ് വ്യാഴവട്ടപ്രവേശം
'മുന്നീടാര്ന്നാശ്രീകിരീടം ധരിച്ചേ
ചെന്നീടാവൂ മാന്യമാമാങ്കഭൂവിൽ.
എന്താ വേണ്ടൂ കാര്യ'മെന്നുള്ളിലേറ്റം
ചിന്താമാനഗ്രസ്തനായ്മാടരാജൻ
'സ്വന്താശയ്ക്കുണ്ടിങ്ങൊരാചാര്യനെന്നാൽ
സന്താപത്തെത്തീര്ക്കു'മെന്നും കുറിച്ചു.
പെരുമ്പടപ്പുമുപ്പിലെ ആലോചന.
"തന്ത്രാവാപം രാജ്യതന്ത്രത്തിൽ മുഖ്യം
മന്ത്രാചാര്യപ്രാപ്തിതാൻ തന്ത്രബീജം
മന്ത്രാഭിജ്ഞൻ മംഗളം ചെയ്തുവെച്ചേ
മന്ത്രാരംഭം മന്നവര്ക്കും ഫലിക്കൂ.
തീര്ച്ചയ്ക്കുള്ളീസ്സത്തറിഞ്ഞോ 'ജയന്തൻ'
ചേര്ച്ചയ്ക്കൊക്കും മംഗല' ശ്രീമനയ്ക്കൽ
വാഴ്ചക്കാരൻ മന്ത്രതന്ത്രജ്ഞനെത്തൻ-
വാഴ്ചയ്ക്കാസ്സാമൂരിയാചാര്യനാക്കീ.
എന്നോർത്തിട്ടാ വംശഭൂദേവപൂജ്യൻ-
തന്നോടൊത്താചാര്യനായിട്ടിരിപ്പാൻ
ഒന്നോടൊന്നായ്കൌശലക്കയ്യെടുത്താ
മന്നോർമന്നൻ കാര്യമൊപ്പിച്ചുമാറീ.
ഛിദ്രം നോക്കീട്ടാദ്വിജൻതൻഗൃഹത്തിൽ
ഛിദ്രം കാണ്കത്തമ്പിയെത്താനിണക്കി
ഭദ്രം വേൾപ്പിച്ചില്ലവുംകൂടെ നൽകി-
സ്സദ്രത്നജ്ഞൻ സ്വന്തമാചാര്യനാക്കി.
കിരീടധാരണം
ഇക്കൈവര്ക്കത്തോടുമൊപ്പിച്ചൊളിപ്പി-
ച്ചുൾക്കെവീര്യം കൂടുമാചാര്യശിഷ്യർ
'പൂക്കൈതയ്ക്കൽ'പ്പൊൻകിരീടം ധരിപ്പോ-
രാക്കൈകാര്യംകൂടെയും സിദ്ധമാക്കീ.
ദോഷം പറ്റും കേട്ടുകേൾപ്പിക്കിലെന്തോ
വൈഷമ്യത്തിൽച്ചാടുമെന്നോര്ത്തിവണ്ണം
ഘോഷം കൂട്ടാതല്പമാൾകൊണ്ടുമാത്രം
ജോഷം കാര്യം നേടിനാരാമഹാന്മാർ.
കായ്യം പറ്റിച്ചപ്പൊഴേ നാട്ടുകാരിൽ-
ക്കാര്യസ്ഥന്മാർപോലുമേ കേട്ടതുള്ളൂ
ധൈര്യംവന്നു തമ്പുരാനാശ്ശുകക്കൂ-
ക്കാര്യപ്രൌഢശ്രീവിലാസം വിളക്കാൻ.
മാമാങ്കയാത്ര
ചാരേ കുട്ടഞ്ചേരിയിൽ ച്ചാക്കിയാര-
ങ്ങോരേ സൂതൻ വീട്ട തേരിൽക്കരേറി
നേരേ ചെന്നാദ്ദക്ഷിണാമൂർത്തിരുദ്ര-
ന്മാരേ വന്ദിച്ചെത്തുവാൻ ചൊവ്വരംപോയ്.
മാമാങ്കത്തിനുള്ളതൊട്ടുക്കൊരുക്കി
ശ്രീമാൻ കാലം കണ്ട ശൈലാബ്ധിനാഥൻ
കാണ്മാൻ കൂടുന്നാൾത്തിരക്കിൽക്കടക്കേ
ധീമാൻ കണ്ടു പൊൻകിരീടം വരുന്നു.
പെരുമാൾവാഴ്ച
നിസ്സന്ദേഹം തീതിമാൻ ഘോഷയാത്ര-
യ്ക്കസ്സംഘത്തിൽ കൊട്ടുമാം നിറുത്തീര്പ്പു-
സത്സമ്മാന്യൻ താൻ പിടിപ്പിച്ചു കാറ്റേ-
റ്റുത്സര്പ്പിക്കും വ്യാഘ്രവൻകേതു താഴ്ത്തീ.
അന്നിദ്ദിക്കിൽക്കോലവേണാടർകോന്മാർ
ചെന്നില്ലത്രേ ദൂരമോർത്തിട്ടു പക്ഷേ
മന്നോർമന്നൻതന്നെ വന്ദിച്ചു മുന്നേ-
നിന്നോർ കേതുത്താമയാൽത്തത്ഭടന്മാർ.
വന്ദിച്ചപ്പോൾ വന്ന രാജാക്കളൊട്ടു-
ക്കൊന്നിച്ചൊപ്പം തൻകൊടിക്കൂറ താഴ്ത്തീ
പൊന്നിൻപല്ലക്കൊത്തു ശംഖും വിളക്കും
മിന്നിക്കാണുന്നാദ്ധ്വജം നീര്ന്നുയർന്നൂ.
രാജാംഗത്തോടൊത്തു സാമൂരിമുമ്പാം
രാജാക്കന്മാരൊക്കെ വന്ദിച്ചശേഷം
ഭൂജാതത്വം സാര്ത്ഥമാക്കി പ്രജാര്ത്ഥം
വ്യാജാപേതം സത്യവീരൻ വിളങ്ങീ.
നിലവാടുനില്പ്
ഓരോ യോഗക്കാക്കു വെവ്വേറെയായു-
ള്ളോരോ യോഗക്ഷേമധര്മ്മം യഥാര്ത്ഥം
ധീരോദാത്തൻ കാത്തു കാമം പുലർത്താൻ
നേരോടെറ്റാ സ്വാമി സത്യംകഴിച്ചൂ.
പ്രീതിക്കിഷ്ടം നൽകി വിപ്രര്ക്കു, നാനാ-
ജാതിക്കാര്ക്കും വാരിവര്ഷിച്ചു വിത്തം
ഭൂതിപ്രൌഢൻ മുൻതറത്തട്ടു കേറി-
ദ്യോതിച്ചാനാ വീരരാജാധിരാജൻ.
മാമാങ്കത്തിൽക്കേരളാധീശർ വാണാ-
സാമാനുശ്രീ പണ്ടു കണ്ടാർകളെന്നും
കാണ്മാൻ വാനിൽക്കൂടിയേക്കാമവര്ക്കീ-
ശ്രീമാൻ മുൻകൺകാഴ്ച കാണിച്ചിരിക്കാം.
സാമൂതിരിപ്പാടങ്ങു രാജാധിരാജ-
ശ്രീമൂലസ്ഥാനത്തിലീക്കോവിൽവാഴ്ച
മാമൂൽമട്ടായ്ത്തീർന്നതിൽ പ്രീതിഭാവം
വായ്മൂലംതാൻ വാഴ്ത്തി വന്ദിച്ചു വീണ്ടും.
മറ്റുള്ളോരോ മന്നർപേർ ചൊന്ന പാടേ
മുറ്റം മുന്നിൽച്ചെന്നു വന്ദിച്ചു വാങ്ങീ
ചുറ്റും കൊട്ടും പാട്ടുമായ്, ചൊവ്വരംകൂർ-
പാദം പാടായാപ്പിടൽക്കും ചെടിക്കും.
വാശിക്കാരും പന്നിയൂർക്കൂറ്റുകാര്ക്കീ-
രാശിക്കുള്ളിൽകൊണ്ടുപോലിണ്ടൽ പക്ഷേ
ക്ലേശിക്കാനേ വേണ്ടു സാമൂരിപോലും
വീശിക്കൊണ്ടാൻ മൂന്നുപാടുത്തരീയം.
മാമാങ്കക്കാഴ്ച
ഉൾക്കാപ്പെട്ടാൽ ചഛായ മായാതെ നില്ക്കു-
ന്നക്കാര്യത്തിൽ ദര്പ്പണം തോറ്റ യന്ത്രം
അക്കാലത്തുണ്ടെങ്കിൽ മാമാങ്കമാമാ
നൽക്കാഴ്ചക്കീ നൊമ്മൾ പങ്കേറ്റിരുന്നൂ.
മാനം കൂടുമ്മാറു രജാധിരാജ-
സ്ഥാനം കേറും മാടരാജന്റെ നിൽപ്പും
ആനന്ദിക്കും കൂറ്റുകാർ കൂടിനിൽപ്പും
നൂനം നന്ദിച്ചൊന്നു കാണായിരുന്നൂ.
മുന്നേ മേലേ നിന്ന സാമൂരി 'കീഴിൽ-
ത്തന്നേ ഞാനീ' ന്നെന്നൊഴിഞ്ഞുള്ള നില്പും
പിന്നേ മങ്ങാടന്റെയാശ്ചര്യവായ്പും
മുന്നോർ കാണുമ്പോലെ കാണായിരുന്നൂ.
ആവിര്മ്മോദം മറ മന്നോർ വണക്കം
ഭാവിച്ചിട്ടും പ്രൌഢികാട്ടുന്ന മട്ടും
സേവിച്ചീടും ഭൃത്യരും കൂടെയൂറ്റം
ഭാവിപ്പോന്നും പേര്ത്തു കാണായിരുന്നൂ.
കൂറാണ്ടീടും കൂട്ടർ നമ്പൂരിമാർ മുൻ-
കൂറായ് സ്ഥാനംപറ്റിനില്ക്കുന്ന നില്പും
വേറാവാതെ വന്ന തിക്കും തിരക്കും
മാറാതൊന്നിച്ചൊന്നു കാണായിരുന്നു.
കൂടിച്ചേര്ന്നൊട്ടേറെ മന്നത്തരക്കാർ
മോടിയാടി പ്രൌഢി കാട്ടുന്ന മട്ടും
കൂടിക്കാഴ്ചയുമുള്ളൊരാഘോഷമട്ടും-
കൂടിക്കാമമ്പോലെ കാണായിരുന്നൂ.
ധീരന്മാരാം മല്ലടിക്കാർനിരക്കും
വീരന്മാർതന്മൈമിടുക്കം മിടുക്കും
സ്വൈരപ്പോരിൽച്ചെന്നടുക്കുന്നടുക്കും
നേരമ്പോക്കിൽ കണ്ടുകൊള്ളായിരുന്നു.
കുന്തം വാൾ വില്ലമ്പു കാട്ടാരമെന്നീ-
സ്വന്തം ശസ്ത്രങ്കൊണ്ടു ചെയ്യും പ്രയോഗം
അന്തംകൂടാതത്ഭുതപ്രൌഢരീതി-
ച്ചന്തം കാട്ടും കാഴ്ച കാണായിരുന്നൂ.
ഓരോ ദേവന്മാരെയാനപ്പുറത്താ-
യോരോ പന്തിപ്പൊന്നണിഞ്ഞാനയോടും
ദൂരോദാരാഘോഷമാത്സര്യമെത്തി-
ച്ചോരോ വേലക്കാഴ്ച കാണായിരുന്നൂ.
അന്നത്തെ സ്ത്രീമോടിയും ജോടിയും പെ-
ണ്ണൊന്നക്കണ്ണിട്ടെങ്കിലാണിന്റെ മട്ടും
എന്നല്ലന്നുള്ളത്സവഭ്രാന്തുമെല്ലാ-
മിന്നത്തെപ്പോലൊന്നു കാണായിരുന്നൂ.
ഓരോ നാട്ടാര്ക്കൊത്തിടും വേഷഭേദം
പോരോടോരോ നാഗരോന്മേഷഭേദം
പോരോരോരോ ഗ്രാമ്യമട്ടെന്നിതൊട്ടു-
ക്കോരോന്നായിക്കണ്ടുകൊള്ളായിരുന്നൂ.
നാനാനാട്ടിൽപ്പെട്ട കച്ചോടമട്ടും
സ്ഥാനാസ്ഥാനന്യസ്തവസ്തുപ്പകിട്ടും
ഊനാന്യൂനക്കൈത്തൊഴിൽപ്പിട്ടുമെല്ലാം
താനാനന്ദിച്ചൊന്നു കാണായിരുന്നു.
ഭാഷാഭേദം പൂണ്ട കൂടാരമോരോ
വേഷാടോപത്തോടനേകം ജനൗഘം
ശേഷാംശത്തിൽപ്പെട്ട ഭൂമട്ടിതെല്ലാം
തോഷാൽ നമ്മൾക്കൊന്നു കാണായിരുന്നൂ.
ഇപ്പോൾ ശ്ശുദ്ധം വെണ്മണൽപ്രായമായി-
ട്ടെപ്പോഴും നാം കാണുമാശ്ശൂന്യദേശം
കെല്പോടൂക്കൻപട്ടണത്തിന്റെ മേലേ -
നില്പൊന്നായിട്ടൊന്നു കാണായിരുന്നൂ.
ആകപ്പാടെച്ചാഞ്ഞൊഴിഞ്ഞാറു മാറി-
പ്പോകപ്പാടേ കൂടുമാ സ്ഥാനഭംഗി
ലോകം സ്വര്ഗ്ഗച്ഛായ കാണിച്ചുനില്ക്കും
പാകത്തിൽതാനൊന്നു കാണായിരുന്നൂ.
കേൾക്കും ശബ്ദം സംഗ്രഹിച്ചിട്ടു വീണ്ടും
കേൾക്കുമ്മട്ടിൽച്ചൊല്ലിടും നല്ല യന്ത്രം
അക്കാലത്തെ തീര്ന്നിരുന്നെങ്കിൽ നൊമ്മൾ-
ക്കക്കാഴ്ചയ്ക്കുള്ളൊച്ച കേൾക്കായിരുന്നൂ.
മാമാങ്കാഘോഷത്തിലുള്ളാൾത്തിരക്കിൽ-
സ്സീമാതീതം വാച്ചെരമ്പുന്ന ഘോഷം
സാമാനത്തിൽ സ്വസ്വഗേഹത്തിൽ വെച്ചും
നാമാമട്ടിൽക്കേൾക്കുമാറായിരുന്നൂ.
എന്നല്ലോരോ കൂട്ടർ നന്ദിച്ചു കൂട്ടായ്
നിന്നുല്ലാസാൽച്ചൊല്ലിടും വാക്കുപോലും
ഇന്നില്ലാര്ക്കും നീരസം ചൊന്നതാരാ-
ണെന്നില്ലാതെകണ്ടു കേൾക്കായിരുന്നൂ.
കാണുന്നേരം പ്രേമരമ്യസ്വരം പൂ-
ണ്ടാണും പെണ്ണും സല്ലപിക്കും രഹസ്യം
ചേണുറ്റീടും ചോരജാരന്റെ മട്ടായ്
വേണുന്നാകിൽ കേട്ടുകൊള്ളായിരുന്നൂ.
തട്ടും പാടേ കര്ണ്ണരന്ധ്രംവഴിക്കുൾ-
ത്തട്ടും കക്കും വേണുവീണാദികൂട്ടും
കൊട്ടും പാട്ടും മേളവും വേണ്ടുവോളം
കിട്ടുമ്മാറായ്ക്കേട്ടുകൊള്ളായിരുന്നൂ.
പേരാണ്ടീടും പണ്ഡിതന്മാർ സദസ്സിൽ-
പ്പോരാരോടുമ്മട്ടേറ്റുടൻ സംസ്കൃതത്തിൽ
ധീരാടോപം ചെയ്ത വാദപ്രസംഗം
ധാരാളത്തിൽക്കേട്ടുകൊള്ളായിരുന്നൂ.
സാദം വിട്ടും ബുദ്ധമീമാംസകന്മാർ
വാദം ചെയ്തിട്ടുള്ളതന്നുള്ളപോലേ
മോദം കൂടുംവണ്ണമിയുള്ളവര്ക്കും
ഭേദം കൂടാതൊന്നു കേൾക്കായിരുന്നൂ.
നാനാഭാഷാരീതിയിൽ പ്രീതിയോടേ
താനായ്നിർമ്മിച്ചുള്ള കാവ്യം കവീന്ദ്രർ
സ്ഥാനാഗ്രത്തിൽ ചൊന്നതും നന്ദിമൂലം
താനാശിക്കുമ്പോലെ കേൾക്കായിരുന്നൂ..
കണ്ടും കേട്ടും നന്ദി നൽകുന്ന യന്ത്രം
രണ്ടും കൂട്ടും ചാലകക്കൂട്ടുയന്ത്രം
ഉണ്ടെന്നത്തെക്കാലമെന്നായിരുന്നാൽ
പണ്ടത്തെപ്പോലുണ്ടു മാമാങ്കമിന്നും.
മാടരാജപ്പെരുമാൾ വാഴ്ച
ശ്രീമാഹാത്മ്യം ചൊവ്വരംകൂറ്റിലേറ്റീ-
ട്ടീമാമാങ്കം മാടരാജൻ ഭരിച്ചൂ
ക്ഷേമാവേക്ഷാദക്ഷനീക്ഷോണിപാലൻ
ക്ഷാമാപേതം ചേരമാൻവാഴ്ച വാണൂ.
കൈ തേറീടും ചാവർ ചാവുംകണക്കാ-
ക്കോതേരിക്കൽപ്പോയ്വിളിച്ചോതിടാതേ
സ്ഫീതാഹ്ലാദം തന്നെ മാമാങ്കമൊത്തു
ജാതാഘോഷം പൊൻകിരീടപ്രഭാവാൽ.
മന്നോർമന്നൻ മാന്യനാംമട്ടു പാർത്തു
മുന്നോർ വാണാപ്പൂര്വ്വമാഹോദയത്തിൽ
അന്നോ മാറ്റാർകൂറ്റിൽ മാഹമ്മദന്മാർ
നിന്നോണം പോൽ കൃസ്ത്യരീക്കൂറ്റിൽ നിന്നൂ.
തക്കം കാനായ്ക്കാരനാം തൊമ്മനെത്തീ-
ട്ടൊക്കത്തക്ക ശ്രീകരക്കാറ്റടിക്കേ
ഇക്കണ്ടോരാക്രൈസ്തവാബ്ദം ശുഭാര്ത്ഥം
നൽക്കച്ചോടങ്കൊണ്ടു വര്ഷിച്ചു നാട്ടിൽ.
പ്രത്യര്ത്ഥിക്കൂര്ക്കാര്ക്കുമാശങ്കയേറ്റി
പ്രത്യക്ഷത്തിൽ കൃസ്ത്യരിങ്ങേറെവാച്ചൂ
ക്കൃസ്ത്യര്ക്കേകീ ലേഖ്യമൂലം നരേന്ദ്രൻ
കൃസ്ത്യപ്പള്ളിസ്ഥാനമാനങ്ങൾ നാട്ടിൽ.
കൃത്യം കണ്ടോനീ രവിച്ചേരമാനീ-
ക്കൃസ്ത്യര്ക്കേറെത്താങ്ങലായ്നിന്ന മൂലം
നിത്യം കൃസ്ത്യദ്വേഷി മുൻജൂതവർഗ്ഗം
സത്യഞ്ചെയ്ക്കാപ്പട്ടണം വിട്ടൊഴിഞ്ഞൂ.
ചത്താലിക്കൂട്ടര്ക്കു മാഹോദയര്മ്മ-
ണ്ണൊത്താണത്രേ ഭൂമീ സംസ്ക്കാരകർമ്മം
സത്താണത്രയെങ്കിലും രാവുറങ്ങി-
ല്ലിത്താൻ വിട്ടോരൂഴിയിൽജൂതരിന്നും.
മങ്ങാട്ടച്ചൻ മന്ത്രിയായ്മറ്റുഭാഗ-
ത്തങ്ങാട്ടം വിട്ടൂന്നലായ്നിന്നപോലെ
ഇങ്ങാത്മജ്ഞൻ പാലിയത്തച്ചനന്നാൾ
മങ്ങാതൊപ്പം മന്ത്രിയായ് നിന്നുപോലും
ധീമാനേവം കോശദണ്ഡാഭിവൃദ്ധി-
ക്കൈമാറ്റത്താൽച്ചൊവ്വരം കൂറുയര്ത്തി
ആ മാന്യൻതൻ ദേഹനിർവ്വാണശേഷം
സാമാന്യശ്രീ പന്നിയൂർകൂറു കേറീ.
സാമൂതിരിയുടെ തന്ത്രങ്ങൾ.
സാമൂരിപ്പാടപ്പുറം മാറ്റൊരുത്തൻ
മാമൂൽമട്ടാപ്പൊൻകിരീടം ധരിപ്പാൻ
സാമൂഹ്യശ്രീശക്തിമാൻ നീതിയോഗ-
ക്കൈമൂലന്താനേറെ വൈഷമ്യമാക്കി.
സ്ഥാനോദഗ്രം കൊണ്ടിരുത്തി വടക്കൻ-
മേനോന്മാരെത്താൻ പടിഞ്ഞാറെനാട്ടിൽ
താനോ കച്ചോടാഭിവൃദ്ധിക്കു രാജ-
സ്ഥാനോന്നാഹം ചെയ്തു പൊന്നാനിയിങ്കൽ.
ഉള്ളിൽ കൂറാണ്ടുള്ള മാഹമ്മദീയ-
പള്ളീസ്ഥാനക്കൈവഴിക്കെട്ടു കെട്ടി
ഉള്ളിൽ കൂടും വിപ്രനുര്വീശപട്ടം
കൊള്ളിച്ചിട്ടാണാ സ്ഥലം കൊണ്ടതത്രേ
എന്താവു 'പൂക്കൈത'നില്പിന്നു ചുറ്റും
സ്വന്താൾക്കാരുണ്ടെപ്പൊഴും സര്പ്പമട്ടിൽ
മുന്തിച്ചെന്നും പൂമുടിച്ചാര്ത്തിനന്യൻ
ചിന്തിച്ചെങ്ങാൻ ചെൽകിലീമൂർഖർ ചീറും.
ഈമട്ടേര്പ്പാടാണകത്തുള്ളതെന്നാൽ
ക്ഷേമംചെയ്കെന്നാണുഭാവം പുറത്തും
സാമര്ത്ഥ്യത്താൽക്കുന്നലക്കോനിവണ്ണം
കൈ മറ്റുര്വീശന്നു പൊങ്ങാതെയാക്കീ
ഭാവം നോക്കിക്കൂറു രണ്ടായ ഭൂമീ-
ദേവന്മാരെ പ്രീതരാക്കി വിശേഷാൽ
ഏവം കൂടിക്കൂറമാത്സര്യവും സ-
ത്ഭാവത്തിൽക്കാത്തങ്ങിനെ വാണിരുന്നൂ.
പരക്കെ നാട്ടിലെ സ്ഥിതി
സദ്വാത്സല്യം കൂടുമീ രണ്ടകൂറ്റാർ
വിദ്വാന്മാരെസ്സൽക്കരിച്ച, നൃപന്മാർ
ഉദ്വാന്താതിപ്രൌഡിയിൽ ബൌദ്ധരന്നും
സദ്വാദത്തോടോറ്റു മീമാംസകാഗ്രേ.
പക്ഷേ പക്ഷം മാറി മീമാംസകന്മാർ
വിക്ഷേപത്തിൽ ബൌദ്ധരാവാത്ത മട്ടിൽ
സാക്ഷേപം പ്രാഭാകരക്കൂട്ടർ കേറി
ഭൂക്ഷേപത്തോടേല്കിൽ മറ്റോരൊഴിപ്പൂ.
ഓരോ നാട്ടിൽ കൂടിടും നാടുവാഴ്ച -
ക്കാരോരോരോ സംഗതിക്കങ്ങുമിങ്ങും
ധീരോദാത്തപ്രൌഡരാജാനുവാദ
പേരോടേൽപ്പൂ പോരടിച്ചു ജയിച്ചൂ.
തോൽപ്പൂ നായന്മാർകൾ പക്ഷേ ചിലപ്പോ-
ളേൽപ്പൂ വീണ്ടും സംഹരിച്ചു മരിപ്പൂ
മുപ്പൂവല്പം താന്നിരിപ്പൂവൊരുപ്പൂ-
വിപ്പൂഴിക്കൊത്തക്കൃഷിക്കും നടപ്പൂ.
പോരുണ്ടെങ്കിൽ പോകണം ശസ്ത്രവിദ്യ-
യ്ക്കാരും ശീലിക്കാതിരിക്കുന്നതല്ലാ
പേരുണ്ടാക്കും വിദ്യ വൻപോര്ക്കളത്തിൽ
ച്ചേരും ശസ്ത്രക്കയ്യിലേ വീരർ കാണ്മൂ.
തെറ്റില്ലാതേ ജനി തന്നോരു മണ്ണിൽ
പറ്റിക്കൂടിത്താൻ കൃഷിച്ചെയ്തിടാഞ്ഞാൽ
പററില്ലുണ്മാനിത്തരം രണ്ടിനത്തിൽ
ചുറ്റിപ്പോയീ ശൂദ്രർ മുക്കാലുമന്നാൾ.
വൃത്തിക്കൊക്കും വിദ്യ ശീലിച്ചിരുന്നേ
വൃത്തിക്കാവൂ കാര്യമെന്നാകയാലേ
ഒത്തിട്ടില്ലാ സംസ്കൃതാഭ്യാസമെന്നാ-
ലൊത്തിട്ടുണ്ടാം ഭാഷയായ് വൃത്തിപാഠം.
നാനവൃത്തിക്കാക്കുമോരോ മഹാന്മാർ
നാനാവൃത്തിക്കൊത്ത ഭാഷാപ്രബന്ധം
ഹീനായാസം തീര്ത്തുവന്നപ്പൊഴയ്ക്കി-
ങ്ങൂനാവേശം സംസ്കൃതക്കയ്യയഞ്ഞൂ
താന്നുള്ളാരാത്തീണ്ടൽവര്ഗ്ഗത്തിലന്നും
താന്നും കൊണ്ടേ സംസ്കൃതം നിന്നുവന്നൂ
ഊന്നുണ്ടെന്നാക്കൂട്ടരിൽ ബൌദ്ധർ വൃത്തി-
ക്കൂന്നുമ്പാടേ പാഴർ പക്ഷേ പഠിക്കൂ.
ഏവം കാലങ്കൊണ്ടു ഗീര്വാണഭാഷ-
യ്ക്കാവശ്യക്കാർ മന്നിടത്തിൽക്കുറഞ്ഞൂ
ഭാവപ്രൌഢം ശാസ്ത്രതത്വം ഗ്രഹിപ്പോ-
രാ വമ്പന്മാർ മാത്രമായീ പഠിക്കാൻ.
പണ്ടേ ചട്ടം പെട്ടൊരാബ്ബാലപാഠ-
ങ്കൊണ്ടേതാൾക്കും സംസ്കൃതൈകാധികാരം
ഉണ്ടേ മുന്മട്ടെങ്കിതും വൃത്തിനോക്കി-
ക്കൊണ്ടേ ശാസ്ത്രം വിട്ടുപോൽ നാട്ടുശൂദ്രർ
മാതൃത്വം പൂണ്ടുള്ള വംശങ്ങളിൽ സ-
ന്മാന്യന്മാരായ്ത്തീരുവാൻവേണ്ടി വീണ്ടും
സ്വാന്യന്മാരെക്കാൾപ്പരം സംസ്കൃതം സാ-
മാനും ശീലിക്കായ്കയില്ലന്നു ശൂദ്രർ.
എന്നീ മട്ടായ നാട്ടുകാരിൽ പഠിപ്പി-
മ്മുന്നീ മന്നോർമന്നർ കാക്കുന്നകാലം
മുന്നീടാര്ന്നുള്ളോരു കച്ചോടകാര്യ-
ത്തിന്നീ നാട്ടിൽ കൂട്ടുകാർ കൂടിവന്നൂ.
പട്ടന്മാരെപ്പന്നിയൂർക്കാർ വരുത്തൂ-
പ്പട്ടംകെട്ടിച്ചില്ലയോ പണ്ടു നാട്ടിൽ
കൂട്ടും കൂട്ടിക്കൂടിയാക്കൂട്ടർ പാല-
ക്കാട്ടും മറ്റും തീത്തു നാനാഗ്രഹാരം.
ആചാരത്താൽ ഭിന്നരീക്കൂട്ടരിങ്ങു-
ള്ളാചാരത്തിൽപ്പൂര്വ്വപക്ഷം പിടിച്ചും
വാചാ നമ്പൂരാര്ക്കു കീഴ്പെട്ടുനിന്നും
ഭൂചാരിത്രം ചെറ്റു മാറ്റിത്തുടങ്ങീ
പാണ്ടിക്കാരാം പട്ടർവർഗ്ഗങ്ങൾ ഭാണ്ഡം
ചൂണ്ടിക്കാലങ്കൊണ്ടു കച്ചോടലാഭം
വീണ്ടും വീണ്ടും കേരളങ്കൊണ്ടു നേടി-
ക്കൊണ്ടും കണ്ടുങ്കൊണ്ടു കൂടീ പലേടം.
പണ്ടുള്ളോരാബ്വൌദ്ധരും ജൂതരും പേർ
കൊണ്ടുള്ളവരാക്കൃസ്ത്യരും കേരളത്തെ
വേണ്ടും കച്ചോടത്തിനാൽ പുഷ്ടമാക്കീ
വീണ്ടും കൂടും മാപ്പളക്കൂട്ടുകാരും.
പട്ടമ്മാരമ്മട്ടിലല്ലിങ്ങു നേട-
പ്പെട്ടാദ്രവ്യം പാണ്ടിരാജും കടത്തും
പൊട്ടസ്സാമാനങ്ങളും വിറ്റു പാണ്ടി-
പ്പിട്ടവ്വണ്ണം കേരളത്തിൽപ്പരത്തും.
തെക്കൻദിക്കാ വീരവേണാടർകോന്മാർ
മിക്കപ്പോഴും കയ്യടക്കും കിഴക്കും
തക്കംനോക്കിപ്പാണ്ടിരാജാക്കൾ വീണ്ടും
കയ്ക്കൽച്ചേര്ക്കും പവ്വതപ്രാഗ്വിഭാഗം.
കോലക്ഷോണീപാലർ കേറിപ്പിടിക്കും-
പോലവ്വണ്ണം വൻതുളുത്തെക്കുഭാഗം
കാലം നോക്കിക്കൌശലത്താൽ കുലത്തിൻ-
കാലംശം ചെന്നങ്ങു വാഴ്വാനയയ്ക്കും.
ഏവം മുററും നാട്ടുവൃത്താന്തമൊക്കു-
ന്നാവട്ടത്തിൽപ്പാര്ത്തുപോന്നു ജനങ്ങൾ
ശ്രീ വമ്പിക്കും ചേരവാഴ്ചയ്ക്കു ശേഷം
ഭൂവമ്പന്മാർ ഭൂരിഭൂമീശർ കാക്കേ.
ശ്രീശങ്കരാചാര്യർ
പണ്ടീവണ്ണം നാടു മാത്സര്യമാണ്ടു-
കൊണ്ടീ മന്നോർമന്നർ കാക്കുന്നകാലം
ഉണ്ടാകുന്നു ശങ്കരാചാര്യരെന്നായ്-
ക്കൊണ്ടാടീടും യോഗ്യനാം യോഗിരാജൻ.
'സംഗം മുമ്പാക്കൊല്ലവര്ഷാഭമായാ-
ഭാഗം ചെയ്വാൻ നല്ലതദ്വൈതബോധം'
മംഗല്യാത്മാവിവിധം കണ്ടു മുക്താ-
സംഗൻ തീർത്തു യോഗ്യനദ്വൈതഭാഷ്യം
വൈധവ്യം പൂണ്ടമ്മയിൽദ്ദീവ്യമായ് നിര്-
ബാധം ഭർത്തൃസ്വപ്നസംസര്ഗ്ഗമൂലം
ബോധവ്യക്തം ഗര്ഭമുണ്ടായ്പിറന്നൂ
ശ്രീധര്മ്മാത്മാ ശങ്കരാചാര്യരത്രേ.
അച്ഛൻ ജീവിച്ചുള്ളനാളേറ്റ ഗര്ഭം
പ്രച്ഛന്നം നില്പോതീലച്ഛൻ മരിച്ചൂ
അച്ഛപ്രൌഢസാമിയിൽബ്ഭക്തിമാന്മാ-
രിച്ഛയൊത്തുണ്ടവമോതും ജനങ്ങള്.
രണ്ടാ നാലോ വര്ഷമീയുണ്ണിയെത്താൻ
കണ്ടാനച്ഛൻ പിന്നെയല്ലോ മരിച്ചൂ
ഉണ്ടോരോ മട്ടീമതക്കാരുമെന്തോ
കണ്ടാരാരാദ്ദിവ്യയോഗീന്ദ്രതത്വം.
ദിവ്യാത്മാവാണീ മഹാനെന്ന കാര്യം
ഭവ്യാദ്വൈതദ്വേഷിയും സമ്മതിക്കും
ദിവ്യാസംഗം ജന്മനാ സിദ്ധമാണെ-
ന്നവ്യാജം നാമാദരിച്ചാൽ കഴിഞ്ഞൂ.
ജന്മസ്ഥാനം 'കാലടി ക്ഷേത്രമാണീ-
ജ്ജന്മശ്രേഷ്ഠനെന്നു ലോകംസിദ്ധം
അമെന്നിൽപ്പെട്ടന്തക്കൂട്ടരന്നാ-
ളമ്മയ്ക്കെന്തോ താഴ്ച കല്പിച്ചിരുന്നൂ.
കെല്പില്ലന്നീയുണ്ണിയുണ്ടായ സാക്ഷാൽ-
'ക്കയിള്ളി'ക്ഷ്മാദേവവംശത്തിനെന്നും
മേല്പാടേറ്റി രണ്ടുപേരേബ്ഭരിച്ചൂ
'മേല്പാഴൂരമ്മാമനെന്നും പ്രസിദ്ധം.
ഏതായാലും ബാലനേഴാംവയസ്സിൽ -
ജ്ജാതാവേശം സന്യസിക്കേണ്ടിവന്നൂ
മാതാവോടും യാത്രചൊല്ലിക്കുമാരൻ
പൂതാപാരൻ സഞ്ചരിച്ചൂ പലേടം.
ഗോവിന്ദസ്വാമിന്ദ്രനോടേറ്റിതെല്ലാം
കൈവിട്ടുള്ളോൻ കര്മ്മസന്യാസമത്രേ
ഈ വിദ്വാനാം ബാലസന്യാസി കാശീ-
ഭൂവിൽപ്പോയിത്തീർത്തിതദ്വൈതഭാഷ്യം.
ഈ യോഗീന്ദ്രൻ ശ്രീബദര്യാശ്രമം പു-
ക്കാ യോഗ്യര്ഷിശ്രേഷ്ടരെക്കണ്ടു വീണ്ടും
ശ്രേയോയുക്തൻ കേരളത്തിങ്കൽ വന്നി-
ട്ടാ യോഗത്തിൽ തത്ത്വവാദം നടത്തീ
കര്മ്മഭ്രാന്തിൽപ്പെട്ട നമ്പൂരിമാരീ-
ക്കര്മ്മത്യാഗം ചെയ്ത സന്യാസിയേയും
നന്മട്ടന്നാൾ തൊട്ടുവോ ശങ്ക,പട്ടര്-
ക്കമ്മട്ടില്ലാ ദാസ്യവും ചെയ്തിരുന്നൂ
നേരേ കേറിക്കര്മ്മകാണ്ഡ പ്രസക്ത-
ന്മാരേല്ക്കുമ്പോൾത്താഴ്ത്തി മേല്പോട്ടുയര്ത്താന്
പോരേറീടും ജൈനബൌദ്ധാദിവിദ്വാ-
ന്മാരേയുംഞാൻ ചെന്നു വെന്നൂ വിവാദിൽ.
ഏവം ചുററും കേരളം ചുറ്റിയാന്നാ-
ളീ വമ്പന്നാ വിഷ്ണുശര്മ്മാവു ശിഷ്യൻ
ഭാവം നോക്കും പത്മപാദാഖ്യനാം ഭൂ-
ദേവൻ കൂടക്കൂടി വെട്ടത്തുകാരൻ
ഇസ്സഞ്ചാരങ്കൊണ്ടു മീമാംസകന്മാ-
ക്കസ്സംസത്തിൽപ്പെട്ടിതദ്വൈതപക്ഷം
നിസ്സന്ദേഹം ജൈനബൌദ്ധഭ്രമം പൂ-
ണ്ടസ്സംഘക്കാര്ക്കസ്തമിച്ചു വിഹാരം.
വേണ്ടും വണ്ണം തോറ്റമര്ന്നാജ്ജനത്തേ
വീണ്ടും ചേർത്തൂ മുന്മതത്തിൽദ്ദയാർദ്രൻ
കണ്ടുങ്കൊണ്ടേ കര്മ്മനിഷ്ഠാവിശേഷം
രണ്ടും കൂട്ടിജ്ജാതിഭേദം തിരിച്ചൂ
നേരുള്ളോരാം ബൌദ്ധരിൽ ശ്രീഗുരുക്ക-
നാരുണ്ടല്ലോ പണ്ടു പോറ്റിദ്വിജന്മാർ
ചേരും പൂണൂലമ്പലത്തിൽത്തൊഴില്ക്കാർ
പേരും നന്നാക്കൂട്ടരിന്നും കുരിക്കൾ.
ജാതിശ്രേഷൻ വൃത്തിനോക്കി സ്വയം കീ-
ഴ്ജാതിക്കാരായ ബൌദ്ധരെച്ചേര്ത്തു വേറേ
പാതിത്യക്കാർ മട്ടു തീണ്ടിക്കുളിക്കും-
ചേതിക്കാക്കീ നീചവൃത്തിവ്രജത്തേ.
ഇന്നുള്ളാരോ തീണ്ടൻജാതിത്തൊഴില്ക്കാ-
രന്നുണ്ടത്രേ ജൈനബൌദ്ധവ്രജത്തിൽ
ഇന്നും ജാതിവ്യക്തി പൂണ്ടീമതത്താൽ
നിന്നുകൊണ്ടാക്കൂട്ടർ മുൻവേല ചൈവൂ.
"കഷ്ടപ്പാടായ വേലചെയ്യുന്ന താഴ്ന്നോര്
കഷ്ടം കഷ്ടപ്പെട്ടിടും മട്ടിലായി
ചട്ടറ്റായിശ്രേഷ്ഠർ തീണ്ടിക്കുളിക്കും-
ചട്ടം വെച്ചൂ ശങ്കരാചാര്യർ പോലും'.
എന്നുംമററും ജാതിഭേദം മുടിക്കാ-
നന്നും ലോകം ചൊല്ലുവാൻതക്കവണ്ണം
എന്നും ബൌദ്ധര്ക്കീമതം നല്കി മാന്യൻ
മുന്നം ചൈതതൂ ബൌദ്ധസംഹാരകര്മ്മം.
അല്ലാതാക്കും പ്രാണസംഹാരമേല്പി-
ച്ചല്ലാ യോഗിശ്രേഷ്ഠനിദ്ധീരകൃത്യം
എല്ലാ രാജ്യത്തിങ്കലും ചെയ്തതെന്നും
ചൊല്ലാം കാരുണാർദ്രനല്ലോ യതീന്ദ്രൻ.
ഭേദം പെട്ടാബ്രഹ്മചണ്ഡാലമാരും
ഭേദം വിട്ടാശ്ശങ്കരാദ്വൈതപക്ഷം
ചേതസ്സൊന്നായേല്പതെങ്ങണ്ടു ഹിന്തു-
വ്രാതം മറ്റും കേരളത്തിങ്കലെന്യേ.
മോഹം വിട്ടാ യോഗിരാജൻ സ്വരാജ്യ-
സ്നേഹം കാണിക്കാതിരുന്നില്ലതല്ലോ
ഊഹഞ്ചെയ്തും ഭാർഗ്ഗവപ്രോക്തമിങ്ങ
ദ്ദേഹം സംക്ഷേപിച്ചതാദ്ധര്മ്മശാസ്ത്രം
എന്നാല്ലാരോ ജാതിഭേദോദയം മേല്
നന്നല്ലെന്നും, മറ്റു രാജ്യത്തുകാരെ
ഇന്നും കുട്ടിക്കേരളാചാരാക്കേ-
ണ്ടെന്നും മറ്റും സ്വാമി കല്പിച്ചുപോലും
സ്യസത്തിന്നന്തരത്തിൽ ദ്വിജൻ പാ-
ന്യായം താൻ പോയ് പിഷാരോടിയായി
മന്ദം വാരസ്യാരിൽ വംശം തിരിച്ചെ-
ന്നൊന്നല്ലാതില്ലിപ്പുറം ജാതിവൃദ്ധീ.
നാനാജാതിക്കാര്ക്കുമാചാരഭേദം
താനാചാര്യസ്വാമി ശുദ്ധപ്പെടുത്തീ
"ഞാനാത്മാവാമീ മഹാൻ കേരളീയ-
സ്ഥാനാവസ്ഥയ്ക്കേറ്റ മേറ്റീ ഗുണങ്ങൾ
സ്വല്പം പേരാസ്സ്വാമിയിൽ ദോഷമേറ്റാ-
രല്പം നാൾക്കെന്നുള്ള വൈരസ്യമൂലം
കല്പം കാണും യോഗി തൻനാടു പുണ്യാ-
കല്പൻ നോക്കീലെന്നു ചൊൽവോർ ജളന്മാർ.
ചുറ്റും ചുറ്റിക്കേരളത്തിങ്കൽ മുന്നേ
പറ്റും മാലിന്യത്തെ മാറ്റുന്ന മാന്യൻ
മുറ്റം മോദത്തോടുമമ്മാത്തു ചെന്നൂ
ചെറ്റുണ്ടാകും പൂവ്വപക്ഷപ്രിയത്താൽ
അമ്മാമൻ തൻ പത്രനങ്ങണ്ടു, പണ്ടേ
വന്മാന്യത്വം പൂണ്ടു മീമാംസ കണ്ടോൻ
ചുമ്മാ ചെന്നായാളെയദ്വൈതമാർഗ്ഗം
ചിന്മാഹാത്മ്യം കാട്ടുവാൻ പോയതത്രേ.
ഭാഷ്യം കാണിച്ചപ്പൊഴാ പ്രാജ്ഞനൊട്ടും
ദൂഷ്യം ചൊല്ലാതൊന്നു വായിച്ചുനോക്കി
ഹൃഷ്യത്ഭാവം 'സാവധാനത്തിലായ് ഞാൻ
ശിഷ്യന്മാരും ചേര്ന്നു നോക്കട്ടെ'യെന്നാൻ.
'എന്നാലോ ഞാനൊന്നു രാമേശ്വര പോ
യ്വന്നാലോ'യെന്നായിതാബ്ഭാഷ്യകാരൻ
"നന്നായെന്നാൽ പോയ്വരൂ വേഗ'മെന്നും
ചൊന്നാനമ്മാത്തുള്ള മീമാംസകേന്ദ്രൻ.
സന്യാസീന്ദ്രൻ പോയിവന്നപ്പൊഴയ്ക്കെ-
ന്തന്യായം ഹാ ചുട്ടു ഭാഷ്യം ഗൃഹസ്ഥൻ
അന്യാപത്തും ചൊല്ലി; 'നിങ്ങൾക്കു മേലാൽ-
സന്യാസം വേണ്ടെ'ന്നുരച്ചൂ യതീന്ദ്രൻ.
മേല്പാഴുര്ക്കാക്കുര്ള്ള വര്ഗ്ഗത്തിലാര്ക്കും
മേല്പാടില്ലെന്നായി സന്യാസബന്ധം
മേല്പാടാദ്യം തൊട്ടു ഭാഷ്യം മുഴുക്കെ-
കീഴ്പാഠത്താൽ വിഷ്ണുശര്മ്മാവു ചൊല്ലീ.
ഏവം പോന്നാശ്ശങ്കരാചാര്യർ വീണ്ടും
ദേവപ്രഖ്യൻ ദേശസഞ്ചാരമേറ്റൂ
ഭാവം കാട്ടും ദുര്മ്മതം തച്ചടയ്ക്കാൻ
കൈവര്ക്കത്തും കൊണ്ടു പോൽ യാത്രചൈതൂ
ഓരോ നാട്ടിൽച്ചെന്നു നാനാമതം പൂ-
ണ്ടോരോ വമ്പന്മാരെ വാദം നടത്തി
സാരോദഗ്രൻ വെന്നുവെന്നേറ്റ ശിഷ്യ-
ന്മാരോടും ചേർന്നങ്ങിനെ സഞ്ചരിച്ചൂ.
നേരേ വാദാൽ മണ്ഡനാദിപ്രമാണ-
ക്കാരേയും വെന്നങ്ങുടൻ ശിഷ്യരാക്കി
ഓരേ പുണ്യക്ഷേത്രവും പൂക്കു പൂജ്യ-
ന്മാരെപ്പൂജിച്ചെത്തി കാശ്മീരനാട്ടിൽ.
പാരിൽപ്പാരം സര്വ്വതന്ത്രസ്വതന്ത്രൻ
പാരിച്ചെല്ലാശ്ശാസ്ത്രവും കണ്ട വിദ്വാൻ
കേറിക്കേറിശ്ലാഘ്യസര്വ്വജ്ഞപീഠം
കേറിക്കൊണ്ടാൻ ശങ്കരാചാര്യയോഗീ
ദൂരാൽദൂരം കേരളത്തിൽക്കവീന്ദ്ര-
ന്മാരായുള്ളോർ പണ്ടു നിർമ്മിച്ചതെല്ലാം
നേരായോര്ത്താലായിടയ്ക്കായിരിക്കാം
ധാരാളത്തിൽപ്പെട്ടു കാശ്മീരനാട്ടിൽ
ഓരോ രീതി സ്തോത്രജാലം ചമച്ചീ-
ങ്ങോരോ ദേവന്മാരിലും ഭക്തി കാട്ടാൻ
നേരോടെന്നും ശങ്കരാചാര്യരെപ്പോ-
ലാരോര്ക്കുമ്പോൾ മന്നിലുണ്ടായ മാന്യൻ.
ഇമ്മട്ടുള്ളാദിവ്യനീക്കേരളത്തേ-
യ്ക്കമ്മയ്ക്കാപ്പെട്ടന്ത്യകാലത്തു വീണ്ടും
മുന്മട്ടെത്തിച്ചേർന്നു ചേരും തപസ്സാ-
ലമ്മയ്ക്കേകീ ദിവ്യലോകപ്രവേശം.
അന്നാപ്പെറ്റമ്മയ്ക്കുഴൽപ്പാടു കണ്ടി-
ട്ടൊന്നാ യോഗിശ്രേഷ്ഠനാപ്പെട്ടു കോപം
ഒന്നായ്ക്കൂടിബ്ബുദ്ധിമുട്ടിച്ച മൂഢര്-
ക്കന്നാണല്ലോ കാലടിക്കാര്ക്കു ശാപം.
ശാപം നൽകത്തക്കവണ്ണം മനസ്സിൽ-
ക്കോപം തട്ടിപ്പോയമൂലം തപസ്സിൽ
ലോപം തീപ്പാൻ യോഗി മൌനവ്രതം സ-
ല്ലാപം നിർത്തിച്ചെയ്തുപോലല്പകാലം.
അന്നാണത്രേ ശിഷ്യനാം ശക്തിഭദ്രൻ
ചെന്നാചാര്യസ്വാമിയെ സ്സ്വന്തകാവ്യം
നന്നായ്ക്കേൾപ്പിച്ചിട്ടനാസ്ഥാഭ്രമത്താ-
ലൊന്നായ്ച്ചീന്തിക്കൊണ്ടതെന്നുണ്ടു കേൾപ്പൂ.
മൂന്നാംവട്ടം കേരളത്തിൽ പ്രവേശി-
ച്ചന്നാചാര്യൻ മുന്നമീദൃശ്യകാവ്യം
ഒന്നാക്കേട്ടുള്ളോർമ്മയിൽച്ചൊല്ലിനൽകീ
നന്നായാശ്ചര്യം ശിഷ്യചൂഡാമണിക്കും
വേദാന്തത്തിന്നന്നു കണ്ടും പ്രചാരം
മോദാൽചുറ്റീ ചെറ്റിടം കേരളത്തിൽ
ഭേദാപേതം ഭൂപഭൂദേവർ സൽക്കാ-
രാദാനം ചെയ്താദരിക്കും യതീന്ദ്രൻ.
വീണ്ടും പോയിശ്രീഹരിദ്വാരവാസം
പൂണ്ടുംകൊണ്ടേ വൻതപം ചെയ്തുയോഗീ
നീണ്ടുള്ളോരാ യോഗ വിദ്യാസമാധി-
ക്കാണ്ടുങ്കൊണ്ട് ചിത്സുഖം കണ്ടുകൊണ്ടേ.
സ്ഥാനം നോക്കിശ്ശിഷ്യസന്യാസിവാസ
സ്ഥാനം നാനാദിക്കിൽ നാനാമഠങ്ങൾ
ഊനം കൂടാതേര്പ്പെടുത്തി പ്രതിഷ്ഠി-
ച്ചാനദ്വൈതബ്രഹ്മവിദ്യാ പ്രതിഷ്ഠ.
തന്നാലെങ്ങും താൻ മഠാധീശനായീ-
ലെന്നാലായീ ശിഷ്യർ വാണേടമെങ്ങും
ഇന്നാട്ടിൽപ്പെട്ട പൂവ്വാശ്രമസ്വ-
ത്തൊന്നാം ശിഷ്യൻ പത്മപാദന്നു ചേർന്നൂ
യോഗീന്ദ്രൻ മുപ്പത്തിരണ്ടാം വയസ്സിൽ
ത്യാഗീ സ്വൈരം ഹന്ത ദേഹം ത്യജിച്ചൂ
ത്യാഗം തൃശ്ശൂർവെച്ചുപോൽ പിന്നെവേറേ -
ഭാഗം ചൊല്ലൂ ശ്രീബദര്യാശ്രമത്തിൽ.
ശ്രീസമ്പന്നൻ പത്മപാദൻ ബാദര്യാ-
വാസക്ഷേത്രശ്രീമഠാദ്ധ്യക്ഷനായോൻ
ആസന്ന ശ്രീശങ്കരാചാര്യർ ദേഹ-
ന്യാസഞ്ചെയ്താനങ്ങിതാവാം യഥാര്ത്ഥം
സ്ഥൈര്യം കൂടും യോഗ്യർ നാലാണു യോഗ-
ചാര്യന്മാരാം ശങ്കരാചാര്യശിഷ്യർ
കാര്യമ്പോലേ നാലു ദിക്കിങ്കൽ നാലാൾ
ക്കാര്യബ്രഹ്മാദ്വൈതവിദ്യാമഠങ്ങൾ
ഈ നാലാൾക്കും കേരളത്തിങ്കൽ യോഗ-
സ്ഥാനാഗാരം നാലു തൃശ്ശൂർമഠങ്ങൾ
ജ്ഞാനാത്മാവാം ശങ്കരാചാര്യർ യോഗാൽ
താനാദ്ദേഹം വിട്ടെടം കണ്ടു കൂപ്പാൻ.
ഏവം യോഗീസ്വാമിയാർ ജീവകാലം
പോയ്വന്നയ്യാണ്ടങ്ങു ചെന്നപ്പൊഴത്രേ
ഈ വമ്പൻതൻ കേരളാചാരരക്ഷാ-
ഭാവം മാളോർ കൊണ്ടു കൊല്ലം തുടങ്ങീ.
ആചാര്യവാഗഭേദ്യാ
കലിതോദയമെന്നു രണ്ടു കൊല്ലത്തും
പലർ കൂടിസ്സഭ കൂടി-
ക്കൈക്കൊണ്ടതു കൊല്ലവര്ഷമാരംഭം.
തെക്കും വടക്കുമിതുമാതിരി കൊല്ലവര്ഷ-
മൊക്കുന്നതിന്നിടയിലുണ്ടൊരു മാസഭേദം
ദിക്കുണ്ടു തൃശ്ശിവപുരത്തു യതീന്ദ്രദേഹം
നില്ക്കുന്നശംഖൂതറവെച്ചു പിടിച്ചിരിപ്പൂ.
നലമൊടു മലയാളത്തിന്നു തെക്കും വടക്കും
നിലയിലിതി വിഭാഗം ചെയ്തതിൽപ്പാര്പ്പുകാരിൽ
പുലകുളിമുറകൾക്കും തീണ്ടലിന്നും വിശേഷാൽ-
ചില നടവടിമാറ്റം വെച്ചു കൊല്ലപ്പിറപ്പിൽ
ഈ വണ്ണം കേരളത്തിൻനിലയിലൊരുതരം
ചട്ടവട്ടം കുറിച്ചാ-
ദ്ദേവശ്രീശങ്കരാംശപ്രഥിതപുരുഷനാം
ശങ്കരാചാര്യവര്യൻ
ഭൂവവ്വണ്ണം വെടിഞ്ഞോരതിനുപരിപരം
കൊല്ലവര്ഷം തുടങ്ങീ-
ളാവട്ടത്തിൽക്കണക്കാക്കലുമൊരുപതിവായ്
കാലസംഖ്യാ പ്രമാണം.
ആളുന്നൂ കൂറുമാത്സര്യവുമിതിനിടയിൽ-
പ്പന്നിയൂർ കൂറ്റുകാരെ-
ക്കാളും മെച്ചം വിശേഷിച്ചൊരു മഹിമപെടും
ശങ്കരാചാര്യർമൂലം
നീളുന്നീണാൾ നിരക്കുമ്പിടി ദൃഢതരമായ്
ച്ചൊവ്വരം കൂറ്റകര്ക്ക-
ന്നാളുണ്ടാരുന്നു പക്ഷേയതി വിധികളില-
ദ്വൈതമിങ്ങൈകമത്യം
കൂറുമത്സരം എന്ന അഞ്ചാംസര്ഗ്ഗം കഴിഞ്ഞു.
പ്രഥമഭാഗം സമാപ്തം.