പാരിൽദ്ദോഷാകരത്വം ചിലകുറി കുടില-
ച്ഛായ തൊട്ടുള്ള കുറ്റം
ചേരാതേയും, പ്രസാദം മധുരിമ സുധയോ-
ടൊത്തിടും ഗോവിലാസം
ഭൂരിശീമത്വമിത്യാദ്യഖിലഗുണഗണം
തിങ്ങിയും, സൽപഥസ്ഥ-
ന്മാരായ്ക്കാണുന്ന സാമാജികശിശിരകര-
ന്മാര്ക്കിതാ കൈതൊഴുന്നേൻ. 1
സ്വന്തം ഭാഷയിലുള്ള ഭക്തിഭരമോ,
മിണ്ടാതിരിപ്പാൻ മടി-
ച്ചെന്തിന്നെങ്കിലുമൊന്നിനായ് തുനിയുവാ-
നുൾക്കൊള്ളമുത്സാഹമോ,
ചന്തം ചേര്‍ന്ന കവിത്വമിങ്ങിവനിലും
കൊണ്ടേറ്റുവാൻ മോഹമോ-
യെന്തോയെന്നെയുമീവഴിക്കു തലകാ-
ണിയ്ക്കാനിളക്കീ പരം. 2
ശക്തിക്കൊത്ത വിധത്തിൽ ഞാനതുമിതും
വല്ലെങ്കിലും വല്ലതും
യുക്തിക്കേടൊടു മുക്കിമൂളിയെഴുതി-
ക്കൂട്ടാറുമുണ്ടിപ്പൊഴും;
പക്ഷേ വേണ്ടതുപോലെ മേലിലുപകാ-
രത്തിന്നു പോരുന്നതായ്
ശിക്ഷയ്ക്കൊന്നുമിതേവരെയ്ക്കുമെഴുതി-
ത്തീർപ്പാൻ കഴിഞ്ഞില്ല മേ. 3
ഓരോ നാടകഭേദമോ, ചെറുകഥാ-
ബന്ധങ്ങളോ, ശ്ലോകമായ്
നേരമ്പോക്കിനെഴുത്തുകുത്തുകളതോ,
പത്രങ്ങളിൽച്ചേര്ത്തതോ,
നേരായിട്ടൊരു ഭാഷ പുഷ്ടി വരുവാൻ
മാത്രം പുലർന്നീടുമോ?
സാരത്തിൽ സരസോപദേശവിശദ-
ഗ്രന്ഥങ്ങൾ ബന്ധിക്കണം. 4
മാന്യന്മാരായ ഭാഷാകവികൾ പലരുമായ്
ശ്രീമഹാഭാരതം ചേർ-
ന്നൊന്നായ് ഭാഷപ്പെടുത്തുന്നതിനൊരു കുറിയു-
ണ്ടായി ഞങ്ങൾക്കു മോഹം;
എന്നാലബ്ഭാരമേല്പാൻ ഝടിതി തലയിടാൻ
നെഞ്ഞുറപ്പുള്ളൊരാള-
ങ്ങന്നാളില്ലാഞ്ഞിറങ്ങീ, പല വഴി പതറി
കാറ്റിനാൽ കാറുപോലെ. 5
ഉത്സാഹത്തോടുമൈകമത്യമതിനെ-
പാലിച്ചു പിൻവാങ്ങിടാ-
നിസ്സാരക്രിയ വല്ലപാടുമൊരുമ-
ട്ടൊപ്പിച്ചു മാറീടിലോ
ഇസ്സാധാരണസംസ്കവത്തിനു മെനി-
ക്കര്ഹത്വമുണ്ടായ്വരാം;
സത്സാമാജികരേ! സമക്ഷമധുനാ
നാണിക്കുമെന്നേ വരൂ. 6
അല്ലല്ലങ്ങിനെയല്ല സമ്പ്രതി സദ-
സ്യോത്തംസരേ! നിങ്ങളി-
ത്തല്ലെല്ലാം കരണീയകര്മ്മമതിലായ്
ക്കൈവെച്ചൊരീയെന്നിലും
ഉല്ലാസത്തോടുമിന്നു നന്ദിപറയും
കാര്യം ഗുണംതന്നെയാ-
ണല്ലോ, വേണ്ടതുപോലെ മേലിലുമിതി-
ന്നുത്സാഹമുണ്ടാക്കിടും. 7
ദോഷം ചെയ്വാനൊരുത്തൻ തുനിയുമളവിലേ
കുററമൊട്ടേറെയൊക്കെ-
ഗ്ഘോഷിച്ചേ പിൻവലിയ്ക്കൂ നിയതമതുവിധം
തന്നെ നന്മയ്ക്കൊരുത്തൻ
ശേഷിക്കൊക്കുംവിധം നോക്കുകിലവനിലുടൻ
നന്ദി കാണിച്ചു ഹര്‍ഷം
പോഷിപ്പിച്ചുമിപ്പിക്കണമതു സുജന-
ത്തിന്റെ സൽകൃത്യമത്രേ. 8
എന്നുൾത്തട്ടിൽ മുളച്ചു വന്നിടുമൊരീ-
യുൽത്സാഹകല്പദ്രുമം-
തന്നിൽ കൂടി മടിപ്പുഴുക്കൾ പഴുതാ-
ക്കിടാതെ രക്ഷിയ്ക്കുവാൻ
എന്നും തൻതൊഴിൽ നോക്കിനിന്നു വിബുധ-
ന്മാർ നിങ്ങളത്യാദരം
നന്ദിച്ചൊല്ലമൃതാൽ നനച്ചു വഴിയേ
വേഗം ഫലിപ്പിക്കുവിൻ. 9
ഞാൻ കാട്ടും ചില ഗോഷ്ഠികൾക്കു പിണയും
കുറ്റങ്ങളെപ്പോക്കിയും,
താൻ കൂട്ടും പ്രണയത്തൊടെൻകൃതി ചിരം
വർദ്ധിക്കുവാൻ നോക്കിയും,
എങ്കൽക്കാരുണികത്വമാര്ന്നു ഗുണമേ-
റ്റീടാനൊരുമ്പെട്ടിടും
താങ്കൾക്കൊക്കെയുമിന്നു ചെയ്യുവനിതാ
ഞാൻ പിന്നെയും വന്ദനം. 10
ച്ഛായ തൊട്ടുള്ള കുറ്റം
ചേരാതേയും, പ്രസാദം മധുരിമ സുധയോ-
ടൊത്തിടും ഗോവിലാസം
ഭൂരിശീമത്വമിത്യാദ്യഖിലഗുണഗണം
തിങ്ങിയും, സൽപഥസ്ഥ-
ന്മാരായ്ക്കാണുന്ന സാമാജികശിശിരകര-
ന്മാര്ക്കിതാ കൈതൊഴുന്നേൻ. 1
സ്വന്തം ഭാഷയിലുള്ള ഭക്തിഭരമോ,
മിണ്ടാതിരിപ്പാൻ മടി-
ച്ചെന്തിന്നെങ്കിലുമൊന്നിനായ് തുനിയുവാ-
നുൾക്കൊള്ളമുത്സാഹമോ,
ചന്തം ചേര്‍ന്ന കവിത്വമിങ്ങിവനിലും
കൊണ്ടേറ്റുവാൻ മോഹമോ-
യെന്തോയെന്നെയുമീവഴിക്കു തലകാ-
ണിയ്ക്കാനിളക്കീ പരം. 2
ശക്തിക്കൊത്ത വിധത്തിൽ ഞാനതുമിതും
വല്ലെങ്കിലും വല്ലതും
യുക്തിക്കേടൊടു മുക്കിമൂളിയെഴുതി-
ക്കൂട്ടാറുമുണ്ടിപ്പൊഴും;
പക്ഷേ വേണ്ടതുപോലെ മേലിലുപകാ-
രത്തിന്നു പോരുന്നതായ്
ശിക്ഷയ്ക്കൊന്നുമിതേവരെയ്ക്കുമെഴുതി-
ത്തീർപ്പാൻ കഴിഞ്ഞില്ല മേ. 3
ഓരോ നാടകഭേദമോ, ചെറുകഥാ-
ബന്ധങ്ങളോ, ശ്ലോകമായ്
നേരമ്പോക്കിനെഴുത്തുകുത്തുകളതോ,
പത്രങ്ങളിൽച്ചേര്ത്തതോ,
നേരായിട്ടൊരു ഭാഷ പുഷ്ടി വരുവാൻ
മാത്രം പുലർന്നീടുമോ?
സാരത്തിൽ സരസോപദേശവിശദ-
ഗ്രന്ഥങ്ങൾ ബന്ധിക്കണം. 4
മാന്യന്മാരായ ഭാഷാകവികൾ പലരുമായ്
ശ്രീമഹാഭാരതം ചേർ-
ന്നൊന്നായ് ഭാഷപ്പെടുത്തുന്നതിനൊരു കുറിയു-
ണ്ടായി ഞങ്ങൾക്കു മോഹം;
എന്നാലബ്ഭാരമേല്പാൻ ഝടിതി തലയിടാൻ
നെഞ്ഞുറപ്പുള്ളൊരാള-
ങ്ങന്നാളില്ലാഞ്ഞിറങ്ങീ, പല വഴി പതറി
കാറ്റിനാൽ കാറുപോലെ. 5
ഉത്സാഹത്തോടുമൈകമത്യമതിനെ-
പാലിച്ചു പിൻവാങ്ങിടാ-
നിസ്സാരക്രിയ വല്ലപാടുമൊരുമ-
ട്ടൊപ്പിച്ചു മാറീടിലോ
ഇസ്സാധാരണസംസ്കവത്തിനു മെനി-
ക്കര്ഹത്വമുണ്ടായ്വരാം;
സത്സാമാജികരേ! സമക്ഷമധുനാ
നാണിക്കുമെന്നേ വരൂ. 6
അല്ലല്ലങ്ങിനെയല്ല സമ്പ്രതി സദ-
സ്യോത്തംസരേ! നിങ്ങളി-
ത്തല്ലെല്ലാം കരണീയകര്മ്മമതിലായ്
ക്കൈവെച്ചൊരീയെന്നിലും
ഉല്ലാസത്തോടുമിന്നു നന്ദിപറയും
കാര്യം ഗുണംതന്നെയാ-
ണല്ലോ, വേണ്ടതുപോലെ മേലിലുമിതി-
ന്നുത്സാഹമുണ്ടാക്കിടും. 7
ദോഷം ചെയ്വാനൊരുത്തൻ തുനിയുമളവിലേ
കുററമൊട്ടേറെയൊക്കെ-
ഗ്ഘോഷിച്ചേ പിൻവലിയ്ക്കൂ നിയതമതുവിധം
തന്നെ നന്മയ്ക്കൊരുത്തൻ
ശേഷിക്കൊക്കുംവിധം നോക്കുകിലവനിലുടൻ
നന്ദി കാണിച്ചു ഹര്‍ഷം
പോഷിപ്പിച്ചുമിപ്പിക്കണമതു സുജന-
ത്തിന്റെ സൽകൃത്യമത്രേ. 8
എന്നുൾത്തട്ടിൽ മുളച്ചു വന്നിടുമൊരീ-
യുൽത്സാഹകല്പദ്രുമം-
തന്നിൽ കൂടി മടിപ്പുഴുക്കൾ പഴുതാ-
ക്കിടാതെ രക്ഷിയ്ക്കുവാൻ
എന്നും തൻതൊഴിൽ നോക്കിനിന്നു വിബുധ-
ന്മാർ നിങ്ങളത്യാദരം
നന്ദിച്ചൊല്ലമൃതാൽ നനച്ചു വഴിയേ
വേഗം ഫലിപ്പിക്കുവിൻ. 9
ഞാൻ കാട്ടും ചില ഗോഷ്ഠികൾക്കു പിണയും
കുറ്റങ്ങളെപ്പോക്കിയും,
താൻ കൂട്ടും പ്രണയത്തൊടെൻകൃതി ചിരം
വർദ്ധിക്കുവാൻ നോക്കിയും,
എങ്കൽക്കാരുണികത്വമാര്ന്നു ഗുണമേ-
റ്റീടാനൊരുമ്പെട്ടിടും
താങ്കൾക്കൊക്കെയുമിന്നു ചെയ്യുവനിതാ
ഞാൻ പിന്നെയും വന്ദനം. 10