ക്ഷതിയറെറാരു കൊച്ചി നാടു ശക്ത-
ക്ഷിതിനാഥൻ മുറപോലേ കാത്തകാലം
അതിചിത്രമൊരിന്ദ്രജാലമുണ്ടാ-
യതിനെപ്പററിയൊതുക്കിയോതിടുന്നേൻ. 1
പരദേശി പരം പുകൾന്ന പീതാം-
ബരനയ്യൻ പടുവിന്ദ്രജാലശാസ്ത്രി
സരസം മലയാളനാടു ചുറ്റി-
പരമാശ്ചര്യ മുതിര്‍ത്തു മിക്കവർക്കും. 2
ഒരുനാളിറണാകുളത്തുനിന്നി-
ട്ടരചൻ കൊച്ചിയിലേക്കു പോയിടുമ്പോൾ
പരമാക്കടലൊത്ത കായൽമദ്ധ്യ-
ത്തിരയിൽക്കണ്ടിതു ചന്തവാണിഭത്തെ. 3
പല പട്ടുകൾ പാവ പാത്രജാലം
വിലയേറും ചില രത്നഭൂഷണങ്ങൾ
വിലസുന്ന വിരിപ്പിലിപ്രകാരം
പലതും വെച്ചൊരു പട്ടരുണ്ടിരിപ്പൂ. 4
ഇതു വാങ്ങു വിനെന്നെടുത്തു കാട്ടു-
ന്നിതു, വെയ്ക്കുന്നു, പകിട്ടു ചൊല്ലിടുന്നൂ;
അതു കണ്ടരചൻ തിരിഞ്ഞു ബോട്ടിൽ-
പുതുമന്ദസ്മിതമോടൊരാളെ നോക്കീ. 5
എഴുനേററ മരച്ചെരിപ്പ് കാല്‍ക്കി-
ട്ടെഴുമായാളഥ ബോട്ടിൽ നിന്നിറങ്ങി;
അഴകിൽപ്പരദേശി പിട്ടുകാട്ടും
പുഴയിൽക്കാൽനടയായ് കടന്നുചെന്നു. 6
അടിയൊന്നവനൂന്നിവെച്ചിടുമ്പോ-
ളിടിയുന്നു ചില കാഴ്ച, താണിടുന്നൂ;
വടിവോടവനെത്തിയപ്പൊഴെയ്ക്കും
പിടികിട്ടാപ്പടി വാണിഭങ്ങൾ മുങ്ങീ. 7
ഒടുവിൽപ്പരദേശി കായലിങ്കൽ-
കുടുമത്തുമ്പുവരേയ്ക്കു മാഞ്ഞു പോയീ;
പടുവാം പരനപ്പൊഴാശു കഷ്ട-
പ്പെടുമാബ്രാഹ്മണനെപ്പിടിച്ചുപൊക്കീ, 8
കരയും ദ്വിജനേക്കനിഞ്ഞു പിന്നേ-
ക്കരയെത്തിപ്പതിനാശു ബോട്ടുകേറ്റീ;
പരദേശിയെയാദരിച്ചു വീണ്ടും
ധരണീശൻ നലമോടു സല്ക്കരിച്ചു. 9
തരമോടഥ കൊച്ചി പുക്കിറങ്ങീ-
ട്ടരചൻ വാണിതു രാജധാനിയിങ്കൽ;
നരനായകനാദരിച്ച പീതാം-
ബരനയ്യൻ പരിതുഷ്ടിപൂണ്ടിരുന്നൂ. 10
ബഹുധാടിയിലിന്ദ്രജാലശാസ്ത്രം
ബഹുലാശ്വയമിതെന്നു ശാസ്ത്രി വാഴ്ത്തീ;
ബഹുധാ ബഹളം വിചിത്രമെന്നായ്
ബഹുമാനിച്ചരുൾ ചെയ്തു തമ്പുരാനും 11
ഇവനെന്നുടെ നാട്ടുകാരനൊട്ടൊ-
ട്ടിവ ശീലിച്ചവനെന്നിടത്തു നോക്കീ;
അവനീപതി ചൊന്നവാറു “കോപ്പി-
ല്ലിവനെന്നാൻ വിനയത്തോടാ മനുഷ്യൻ. 12
അഥ വല്ലതുമൊന്നു കാട്ടുകെന്നായ്
പ്രഥമാനദ്വിജനാഗ്രഹിച്ചുരയ്ക്കേ
പ്രഥമം നൃപനോടു ചൊന്ന വാക്കുൽ-
ഗ്രഥനം ചെയ്തു പാഞ്ഞൊഴിഞ്ഞു വിദ്വാൻ. 13
പകരുന്നിതു നേരമന്തിയാവും
പകലുണ്ടിട്ടുടനക്കരയ്ക്കു പോണം
സകലം ദ്രുതമായിടട്ടെയെന്നാൽ
സകലര്‍ക്കും പ്രഭു മാടഭൂമണാളൻ. 14
അമറേത്തുകഴിഞ്ഞു കൂടെയുള്ളോ-
രമരാതാശു ഭുജിച്ചമാന്തമെന്യേ
"കുമരൻ' മുതലായ ബോട്ടുകാര്‍ക്കും
ക്രമമായഷ്ടികൊടുത്തു തുഷ്ടിയാക്കി. 15
ചെറുതിങ്ങിനെ താമസിച്ചവാറേ
കറുകാർ വന്നു നിറഞ്ഞിതംബരത്തിൽ,
മുറുകീ കടുകാറ്റു കാതു കണ്ണും
മറുമട്ടാമിടിമിന്നലും തകർത്തു. 16
മഴപെയ്തു കഠോരമായ്ത്തുടങ്ങീ,
പുഴ പൊങ്ങീ, കടലും കലങ്ങി വിങ്ങീ,
അടി കായലുമൊന്നുപോലിണങ്ങീ,
വഴി മുങ്ങി, പുര പാടവേ പുഴങ്ങി. 17
കര കായലിലാണ്ടുപോയി മുറ്റും
തിരയായ് കോവിലകത്തിനുള്ള മുറ്റം;
അരചൻ മരുവുന്ന സൌധവീഥീ-
നിരവാതിൽപ്പടിയോളമായി വെള്ളം. 18
പ്രളയാഗമമോ, നമുക്കു ജീവൻ
കളയാനുള്ളൊരു കാലമോയിതെന്തോ?
ഇളകും കരളോടിവണ്ണമോര്ത്താ-
വിളകാപ്പോൻ പിറകിന്ദ്രജാലശാസ്ത്രി. 19
കുമരൻ മുതലായ ബോട്ടുകാര-
ക്രമമായ്ക്കണ്ട മഹാജലാഗമത്തിൽ
ക്ഷമവിട്ടു വലിച്ചുകേറി മാട-
ക്ഷമ കാപ്പോൻെറയടുത്തു ബോട്ടണച്ചു. 20
അതിലേയ്ക്കഥ പട്ടർ മുമ്പു കേറു-
ന്നതിനായിട്ടു ജനാലവാതിലൂടേ
ധൃതിയോടു കടന്നുചാടി ചോടേ
പതിയാതപ്പൊഴൊരാളണഞ്ഞു താങ്ങീ. 21
ഇതിലൊന്നു കുറച്ചു തമ്പുരാനും
മതിമോഹം പിണയാ, മതിന്നു മുമ്പേ,
ധൃതികൊണ്ടു മനസ്സിലായി കാര്യം
ധൃതികൂട്ടീലതുകൊണ്ടു മാടരാജൻ. 22
ജവമോടിഹ പട്ടരെപ്പിടിച്ചു-
ള്ളവനെപ്പാര്ത്തു തിരിച്ചറിഞ്ഞ വിപ്രൻ;
അവനാമറിമായ മുഖ്യകര്ത്താ-
വവനാകുന്നു മരച്ചെരിപ്പുകാരൻ. 23
മഴയി,ല്ലൊരു കാറ്റുമില്ല, കാറി,-
ല്ലഴലേററുന്നിടിയില്ല, മിന്നലില്ല,
പുഴപൊങ്ങലുമില്ല, ബോട്ടുമില്ല-
പ്പൊഴഹോ കേവലമിന്ദ്രജാലമെല്ലാം. 24
ചേരാനല്ലൂര്ക്കുഞ്ചുക്കര്ത്താ-
വാരാണെന്നതറിഞ്ഞീടാതേ
പോരായ്മയ്ക്കേര്പ്പെട്ടേനെന്നോര്-
ത്താരാൽ നാണിച്ചോടീ വിപ്രൻ. 25
ക്ഷിതിനാഥൻ മുറപോലേ കാത്തകാലം
അതിചിത്രമൊരിന്ദ്രജാലമുണ്ടാ-
യതിനെപ്പററിയൊതുക്കിയോതിടുന്നേൻ. 1
പരദേശി പരം പുകൾന്ന പീതാം-
ബരനയ്യൻ പടുവിന്ദ്രജാലശാസ്ത്രി
സരസം മലയാളനാടു ചുറ്റി-
പരമാശ്ചര്യ മുതിര്‍ത്തു മിക്കവർക്കും. 2
ഒരുനാളിറണാകുളത്തുനിന്നി-
ട്ടരചൻ കൊച്ചിയിലേക്കു പോയിടുമ്പോൾ
പരമാക്കടലൊത്ത കായൽമദ്ധ്യ-
ത്തിരയിൽക്കണ്ടിതു ചന്തവാണിഭത്തെ. 3
പല പട്ടുകൾ പാവ പാത്രജാലം
വിലയേറും ചില രത്നഭൂഷണങ്ങൾ
വിലസുന്ന വിരിപ്പിലിപ്രകാരം
പലതും വെച്ചൊരു പട്ടരുണ്ടിരിപ്പൂ. 4
ഇതു വാങ്ങു വിനെന്നെടുത്തു കാട്ടു-
ന്നിതു, വെയ്ക്കുന്നു, പകിട്ടു ചൊല്ലിടുന്നൂ;
അതു കണ്ടരചൻ തിരിഞ്ഞു ബോട്ടിൽ-
പുതുമന്ദസ്മിതമോടൊരാളെ നോക്കീ. 5
എഴുനേററ മരച്ചെരിപ്പ് കാല്‍ക്കി-
ട്ടെഴുമായാളഥ ബോട്ടിൽ നിന്നിറങ്ങി;
അഴകിൽപ്പരദേശി പിട്ടുകാട്ടും
പുഴയിൽക്കാൽനടയായ് കടന്നുചെന്നു. 6
അടിയൊന്നവനൂന്നിവെച്ചിടുമ്പോ-
ളിടിയുന്നു ചില കാഴ്ച, താണിടുന്നൂ;
വടിവോടവനെത്തിയപ്പൊഴെയ്ക്കും
പിടികിട്ടാപ്പടി വാണിഭങ്ങൾ മുങ്ങീ. 7
ഒടുവിൽപ്പരദേശി കായലിങ്കൽ-
കുടുമത്തുമ്പുവരേയ്ക്കു മാഞ്ഞു പോയീ;
പടുവാം പരനപ്പൊഴാശു കഷ്ട-
പ്പെടുമാബ്രാഹ്മണനെപ്പിടിച്ചുപൊക്കീ, 8
കരയും ദ്വിജനേക്കനിഞ്ഞു പിന്നേ-
ക്കരയെത്തിപ്പതിനാശു ബോട്ടുകേറ്റീ;
പരദേശിയെയാദരിച്ചു വീണ്ടും
ധരണീശൻ നലമോടു സല്ക്കരിച്ചു. 9
തരമോടഥ കൊച്ചി പുക്കിറങ്ങീ-
ട്ടരചൻ വാണിതു രാജധാനിയിങ്കൽ;
നരനായകനാദരിച്ച പീതാം-
ബരനയ്യൻ പരിതുഷ്ടിപൂണ്ടിരുന്നൂ. 10
ബഹുധാടിയിലിന്ദ്രജാലശാസ്ത്രം
ബഹുലാശ്വയമിതെന്നു ശാസ്ത്രി വാഴ്ത്തീ;
ബഹുധാ ബഹളം വിചിത്രമെന്നായ്
ബഹുമാനിച്ചരുൾ ചെയ്തു തമ്പുരാനും 11
ഇവനെന്നുടെ നാട്ടുകാരനൊട്ടൊ-
ട്ടിവ ശീലിച്ചവനെന്നിടത്തു നോക്കീ;
അവനീപതി ചൊന്നവാറു “കോപ്പി-
ല്ലിവനെന്നാൻ വിനയത്തോടാ മനുഷ്യൻ. 12
അഥ വല്ലതുമൊന്നു കാട്ടുകെന്നായ്
പ്രഥമാനദ്വിജനാഗ്രഹിച്ചുരയ്ക്കേ
പ്രഥമം നൃപനോടു ചൊന്ന വാക്കുൽ-
ഗ്രഥനം ചെയ്തു പാഞ്ഞൊഴിഞ്ഞു വിദ്വാൻ. 13
പകരുന്നിതു നേരമന്തിയാവും
പകലുണ്ടിട്ടുടനക്കരയ്ക്കു പോണം
സകലം ദ്രുതമായിടട്ടെയെന്നാൽ
സകലര്‍ക്കും പ്രഭു മാടഭൂമണാളൻ. 14
അമറേത്തുകഴിഞ്ഞു കൂടെയുള്ളോ-
രമരാതാശു ഭുജിച്ചമാന്തമെന്യേ
"കുമരൻ' മുതലായ ബോട്ടുകാര്‍ക്കും
ക്രമമായഷ്ടികൊടുത്തു തുഷ്ടിയാക്കി. 15
ചെറുതിങ്ങിനെ താമസിച്ചവാറേ
കറുകാർ വന്നു നിറഞ്ഞിതംബരത്തിൽ,
മുറുകീ കടുകാറ്റു കാതു കണ്ണും
മറുമട്ടാമിടിമിന്നലും തകർത്തു. 16
മഴപെയ്തു കഠോരമായ്ത്തുടങ്ങീ,
പുഴ പൊങ്ങീ, കടലും കലങ്ങി വിങ്ങീ,
അടി കായലുമൊന്നുപോലിണങ്ങീ,
വഴി മുങ്ങി, പുര പാടവേ പുഴങ്ങി. 17
കര കായലിലാണ്ടുപോയി മുറ്റും
തിരയായ് കോവിലകത്തിനുള്ള മുറ്റം;
അരചൻ മരുവുന്ന സൌധവീഥീ-
നിരവാതിൽപ്പടിയോളമായി വെള്ളം. 18
പ്രളയാഗമമോ, നമുക്കു ജീവൻ
കളയാനുള്ളൊരു കാലമോയിതെന്തോ?
ഇളകും കരളോടിവണ്ണമോര്ത്താ-
വിളകാപ്പോൻ പിറകിന്ദ്രജാലശാസ്ത്രി. 19
കുമരൻ മുതലായ ബോട്ടുകാര-
ക്രമമായ്ക്കണ്ട മഹാജലാഗമത്തിൽ
ക്ഷമവിട്ടു വലിച്ചുകേറി മാട-
ക്ഷമ കാപ്പോൻെറയടുത്തു ബോട്ടണച്ചു. 20
അതിലേയ്ക്കഥ പട്ടർ മുമ്പു കേറു-
ന്നതിനായിട്ടു ജനാലവാതിലൂടേ
ധൃതിയോടു കടന്നുചാടി ചോടേ
പതിയാതപ്പൊഴൊരാളണഞ്ഞു താങ്ങീ. 21
ഇതിലൊന്നു കുറച്ചു തമ്പുരാനും
മതിമോഹം പിണയാ, മതിന്നു മുമ്പേ,
ധൃതികൊണ്ടു മനസ്സിലായി കാര്യം
ധൃതികൂട്ടീലതുകൊണ്ടു മാടരാജൻ. 22
ജവമോടിഹ പട്ടരെപ്പിടിച്ചു-
ള്ളവനെപ്പാര്ത്തു തിരിച്ചറിഞ്ഞ വിപ്രൻ;
അവനാമറിമായ മുഖ്യകര്ത്താ-
വവനാകുന്നു മരച്ചെരിപ്പുകാരൻ. 23
മഴയി,ല്ലൊരു കാറ്റുമില്ല, കാറി,-
ല്ലഴലേററുന്നിടിയില്ല, മിന്നലില്ല,
പുഴപൊങ്ങലുമില്ല, ബോട്ടുമില്ല-
പ്പൊഴഹോ കേവലമിന്ദ്രജാലമെല്ലാം. 24
ചേരാനല്ലൂര്ക്കുഞ്ചുക്കര്ത്താ-
വാരാണെന്നതറിഞ്ഞീടാതേ
പോരായ്മയ്ക്കേര്പ്പെട്ടേനെന്നോര്-
ത്താരാൽ നാണിച്ചോടീ വിപ്രൻ. 25