തീക്കട്ടക്കൺപുകഞ്ഞാപ്പുരമഥനകടു-
ക്രോധരക്തത്തുടുപ്പൊ-
ത്തൂക്കിൽച്ചാടിപ്പുറത്തെത്തിയ ഹരതനയേ!
രക്തചാമുണ്ഡി തായേ!
ദീര്ഗ്ഘാപാംഗം ചലിപ്പിച്ചടിയനുടെ മഹാ-
ഘോര സംസാരമായാ-
ദുഃഖാവേശം മുടിയ്ക്കൂ കനിവൊടു 'പുതിയേ-
ട'ത്തെഴും ഭദ്രകാളി! 1
കാതിൽ ചാര്ത്തും ചലൽക്കുണ്ഡലനിലയിലുല-
ഞ്ഞാനസിംഹങ്ങളോരേ-
ജാതിയ്ക്കൊത്തുച്ചമൊന്നിച്ചലറിയിടപെടും
തന്റെ രൌദ്രാട്ടഹാസം
ഭീതിപ്പെട്ടിട്ടു പെട്ടെന്നസുരപരിഷയിൽ
പ്രേതബാധാർത്തികൂട്ടാൻ
നീതിക്കയ്യാക്കുമമ്മേ! കനിയുക-പുതിയേ-
ടത്തെഴും ഭദ്രകാളി! 2
ദുഷ്ടന്മാരെക്കെടുക്കുംപടി ദുരിതഭരം
ദൂരദൂരം കെടുത്തും,
ശിഷ്ടന്മാരെപ്പുലർത്തുംപടി ശിശിരദൃശാ
പുണ്യപൂരം വളർത്തും,
പുഷ്ടപ്രൌഢപ്രഭാവം പ്രകടമുലകിടം
കാത്തുകൊള്ളുന്ന തായേ!
സ്പഷ്ടം നോക്കി പ്രസാദിച്ചരുളുക പുതിയേ-
ടത്തെഴും ഭദ്രകാളി! 3
നായന്മാർ തൂക്കുകാലിൽ കയറിലിരുകൊള-
ത്തിന്മേലായ് ത്തൂങ്ങിനിന്നി-
ട്ടായം മാറാതെ വാളും പരിചയുമടവി-
ന്നൊത്തിളക്കിക്കളിച്ചും
സ്വായത്തം ചോര ചോരും നരബലി വഴിവാ-
ടെന്നു ഭാവിച്ച കൂപ്പും
തായത്തിൽ തുള്ളുമമ്മേ! കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി 4
ലോകര്ക്കാപത്തുപോക്കിപ്പലപടി പുലരു-
മ്മാറു സമ്പത്തിണക്കി-
പാകത്തിൽ ഭക്തികൂട്ടിപ്പരമസുഖഗതി-
ക്കുള്ള മാർഗ്ഗങ്ങൾ കാട്ടി,
ലോകത്രാണം യഥാർത്ഥസ്ഥിതിയിലിഹ നട-
ത്തുന്ന മാലേ! പ്രസന്നാ.
ലോകം കൊണ്ടന്നെ രക്ഷിച്ചരുളുക പുതിയേ-
ടത്തെഴും ഭദ്രകാളി 5
പ്രത്യക്ഷം ദേവകൾക്കും പ്രകടമൊരു മറി-
പ്പുള്ള മായത്തിനാല-
പ്രത്യക്ഷം ദാനവര്ക്കും പരമഗതി കൊടു-
ക്കുന്ന കാരുണ്യശീലേ!
സത്യം നീയമ്മയല്ലോ സകലരുടെയുമാ-
ജ്ജീവനിർമ്മാണവിത്തേ!
നിത്യം സേവിക്കുമെന്നിൽക്കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി. 6
യുക്തിക്കാത്താമസം രാജസമതുവിധമേ
സാത്വികം മൂന്നുമട്ടാ-
സക്തിയ്ക്കൊക്കുന്ന പൂജാവിധി പലർ പലതും
ചെയ്കിലിങ്ങൊന്നുപോലെ
ഭക്തിക്കൈകണ്ടു നന്ദിച്ചുപരിഗതി കൊടു-
ക്കുന്ന നാനാസ്വരൂപേ!
മുക്തിക്കും കൂടിയെന്നിൽ കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി. 7
എല്ലാമെൻ മക്കളാണീയുലകിലഴലുമീ-
ജ്ജീവജാലങ്ങളെന്നോടത്തെഴും ഭദ്രകാളി.-
ത്തുല്ലാസം കൂട്ടമാറങ്ങിനെ കരളിൽ വളർ-
ന്നുള്ള വാത്സലേമേടേ
എല്ലാര്ക്കും സ്വാത്മബോധത്തിനു പലവഴിയായ്
പാടുപെട്ടീടുമമ്മേ!
നല്ലാനന്ദത്തിനെന്നിൽ കനിയുക പുതിയേ -
ടത്തെഴും ഭദ്രകാളി! 8
ക്രോധരക്തത്തുടുപ്പൊ-
ത്തൂക്കിൽച്ചാടിപ്പുറത്തെത്തിയ ഹരതനയേ!
രക്തചാമുണ്ഡി തായേ!
ദീര്ഗ്ഘാപാംഗം ചലിപ്പിച്ചടിയനുടെ മഹാ-
ഘോര സംസാരമായാ-
ദുഃഖാവേശം മുടിയ്ക്കൂ കനിവൊടു 'പുതിയേ-
ട'ത്തെഴും ഭദ്രകാളി! 1
കാതിൽ ചാര്ത്തും ചലൽക്കുണ്ഡലനിലയിലുല-
ഞ്ഞാനസിംഹങ്ങളോരേ-
ജാതിയ്ക്കൊത്തുച്ചമൊന്നിച്ചലറിയിടപെടും
തന്റെ രൌദ്രാട്ടഹാസം
ഭീതിപ്പെട്ടിട്ടു പെട്ടെന്നസുരപരിഷയിൽ
പ്രേതബാധാർത്തികൂട്ടാൻ
നീതിക്കയ്യാക്കുമമ്മേ! കനിയുക-പുതിയേ-
ടത്തെഴും ഭദ്രകാളി! 2
ദുഷ്ടന്മാരെക്കെടുക്കുംപടി ദുരിതഭരം
ദൂരദൂരം കെടുത്തും,
ശിഷ്ടന്മാരെപ്പുലർത്തുംപടി ശിശിരദൃശാ
പുണ്യപൂരം വളർത്തും,
പുഷ്ടപ്രൌഢപ്രഭാവം പ്രകടമുലകിടം
കാത്തുകൊള്ളുന്ന തായേ!
സ്പഷ്ടം നോക്കി പ്രസാദിച്ചരുളുക പുതിയേ-
ടത്തെഴും ഭദ്രകാളി! 3
നായന്മാർ തൂക്കുകാലിൽ കയറിലിരുകൊള-
ത്തിന്മേലായ് ത്തൂങ്ങിനിന്നി-
ട്ടായം മാറാതെ വാളും പരിചയുമടവി-
ന്നൊത്തിളക്കിക്കളിച്ചും
സ്വായത്തം ചോര ചോരും നരബലി വഴിവാ-
ടെന്നു ഭാവിച്ച കൂപ്പും
തായത്തിൽ തുള്ളുമമ്മേ! കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി 4
ലോകര്ക്കാപത്തുപോക്കിപ്പലപടി പുലരു-
മ്മാറു സമ്പത്തിണക്കി-
പാകത്തിൽ ഭക്തികൂട്ടിപ്പരമസുഖഗതി-
ക്കുള്ള മാർഗ്ഗങ്ങൾ കാട്ടി,
ലോകത്രാണം യഥാർത്ഥസ്ഥിതിയിലിഹ നട-
ത്തുന്ന മാലേ! പ്രസന്നാ.
ലോകം കൊണ്ടന്നെ രക്ഷിച്ചരുളുക പുതിയേ-
ടത്തെഴും ഭദ്രകാളി 5
പ്രത്യക്ഷം ദേവകൾക്കും പ്രകടമൊരു മറി-
പ്പുള്ള മായത്തിനാല-
പ്രത്യക്ഷം ദാനവര്ക്കും പരമഗതി കൊടു-
ക്കുന്ന കാരുണ്യശീലേ!
സത്യം നീയമ്മയല്ലോ സകലരുടെയുമാ-
ജ്ജീവനിർമ്മാണവിത്തേ!
നിത്യം സേവിക്കുമെന്നിൽക്കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി. 6
യുക്തിക്കാത്താമസം രാജസമതുവിധമേ
സാത്വികം മൂന്നുമട്ടാ-
സക്തിയ്ക്കൊക്കുന്ന പൂജാവിധി പലർ പലതും
ചെയ്കിലിങ്ങൊന്നുപോലെ
ഭക്തിക്കൈകണ്ടു നന്ദിച്ചുപരിഗതി കൊടു-
ക്കുന്ന നാനാസ്വരൂപേ!
മുക്തിക്കും കൂടിയെന്നിൽ കനിയുക പുതിയേ-
ടത്തെഴും ഭദ്രകാളി. 7
എല്ലാമെൻ മക്കളാണീയുലകിലഴലുമീ-
ജ്ജീവജാലങ്ങളെന്നോടത്തെഴും ഭദ്രകാളി.-
ത്തുല്ലാസം കൂട്ടമാറങ്ങിനെ കരളിൽ വളർ-
ന്നുള്ള വാത്സലേമേടേ
എല്ലാര്ക്കും സ്വാത്മബോധത്തിനു പലവഴിയായ്
പാടുപെട്ടീടുമമ്മേ!
നല്ലാനന്ദത്തിനെന്നിൽ കനിയുക പുതിയേ -
ടത്തെഴും ഭദ്രകാളി! 8