പല മന്നവരുള്ള രാജപുത്ര-
സ്ഥലമാകുന്ന പരന്ന പാരിടത്തിൽ
ബലമേറിന സാംഗരാമസിംഹൻ
നില 'മീവാറി'നുയത്തുമാറു വാണൂ. 1
ഗതികെട്ട കലത്തിലുത്ഭവിച്ച-
ക്ഷിതിഭൃത്തിൻഗൃഹദാസനായൊരുത്തൻ
പ്രതിപത്തിവഴിയ്ക്കു കിട്ടുമഭ്യു-
ന്നതി സാധിച്ചിതു സാധു ബാണവീരൻ. 2
പണവും, പടുഭാവവും, പലര്‍ക്കും
പ്രണയം തോന്നുമവസ്ഥയും, നടപ്പും
ക്ഷണമായവനൊത്തു; രാജസേവാ-
ഗുണമെന്തൊക്കെയൊരാൾക്കു ചെയ്കയില്ല. 3
പരമുദ്യമശാലി കൃത്യനിഷ്ടാ-
പരനായ് നിന്നു മുറയ്ക്കു ബാണവീരൻ
നരനാഥനു തൃപ്തിനേടിനേടി-
സ്ഥിരമാം മന്ത്രിപദത്തിലോളമെത്തി. 4
സചിവോത്തമനായിനിന്നുമായാൾ
ശുചിയാം മട്ടധികാരവും നടത്തി;
പ്രചിതപ്രായം നൃപൻറെ ചേത-
സ്സുചിതംപോലെ ഹരിച്ചു പാട്ടിൽ വെച്ചു. 5
ഹൃദയപ്രിയയായ പത്നിപൊയ്പോയ
സദയസ്നേഹനിധാനമക്കുലത്തിൽ
"ഉദയൻ' നൃപ നുണ്ടൊരുണ്ണി നാട്ടാര്-
ക്കുദയത്തിന്നുയരുന്ന ബാലചന്ദ്രൻ. 6
അവനിൽക്കനി ചാലു മിങ്ങു മീവാ-
റവനിക്കാരുടെ ഭാഗ്യശക്തിയാലും,
അവനീപതി ജീവിതം വെറുത്തു-
ള്ളവനീ നാട്ടിലിരുന്നിതൊട്ടുകാലം. 7
മകനെസ്സചിവന്റെ പക്കലേല്പി-
ച്ചകമേ ദൈവവിചാരമോടൊടുക്കം
സകലത്തിലുമാശ വിട്ടു നമ്മൾ-
ക്കകലത്താം പടമാര്ന്നു പാർത്ഥിവേന്ദ്രൻ. 8
അഴലാണ്ടൊരു നാട്ടുകാരെ മുന്‍മ-
ഴലാതുള്ളവിധം ഭരിച്ച മന്ത്രി
അഴകേറിടുമാക്കുമാരനേയും
പഴമക്കാരി വളര്‍ത്തി പാന്നയാമ. 9
ഒരു ബാലകനുണ്ടവൾക്കുമുണ്ണി-
ത്തിരുമേനിയ്ക്കു സമാനമാം വയസ്സിൽ
ഇരുപേരെയുമൊന്നുപോലെ നോക്കി-
പ്പെരുമാറീ സമവൃത്തിയായ ധാത്രി. 10
പതിവാണിതു ബാണവീരനുർവ്വി-
പതിബാലന്റെയടുത്തു ചെന്നു കാണും;
അതിവത്സലഭാവമോടു വേണ്ടു-
ന്നതിനെല്ലാമൊരു ദൃഷ്ടിവെച്ചു പോരും. 11
ഒരുനാൾ നരനാഥബാലനെക്ക-
ണ്ടുരുവാത്സല്യമിയന്നിരുന്ന മന്ത്രി
വരുമപ്പൊൾ വിശാലമാകുമാശ-
ത്തെരുവിൽക്കൂടി മനോരഥം നടത്തി. 12
"അരചന്റെ ദയോദയത്തിൽ മേന്മേ-
ലരമുദ്ദ്യോഗമിയന്നുയർന്നൊരീ ഞാൻ
ചിരമൂഴി ഭരിച്ചുവന്നു; ദൈവം
നരയത്നത്തിനു കീഴടങ്ങിനിന്നു. 13
ഇനിയിങ്ങിനെയെത്രകാലമുണ്ടോ
തനിയേ നമ്മുടെയായ രാജ്യഭാരം;
കനിയേണ്ടൊരു തമ്പുരാൻ മുതിർന്നാൽ-
ക്കുനിയേണം തലയെന്നു തീര്‍ച്ചതന്നെ. 14
ഇരുനാലുവയസ്സുചെന്നിതുണ്ണി-
ത്തിരുമേനിയ്ക്കിനിയെട്ടുകൂടിയായാൽ
ഒരു മാററമുദിയ്ക്കുമെന്റെ ഭാഗ്യ-
പ്പെരുമാളെങ്ങിനെയായിരിയ്ക്കുമാവോ? 15
'കരുതേണമെനിയ്ക്കു മാര്‍ഗ്ഗമൊന്നു, -
ണ്ടരുതേ ദുഷ്ടവിചാരമെന്മനസ്സേ!
പൊരുതേണമിടഞ്ഞ ദൈവമായി-
ട്ടുരുതേജസ്സൊടു പൌരുഷം ജയിയ്ക്കും.' 16
പലതിങ്ങിനെ ചിന്തചെയ്തുവേറേ
നിലകാണാഞ്ഞൊടുവിൽക്കഠോരകര്മ്മം
ഛലമോടുനടത്തുവാനുറച്ചു
ഫലമാത്മാവിനു പറ്റുമാറു മന്ത്രി. 17
ഒരുവൻ ബഹുഗൂഢമെന്തു കാര്യം
നിരുപിച്ചീടിലുമേതുശക്തികൊണ്ടോ
പെരുമാറുവതിന്നു മുമ്പുകൂട്ടി-
ക്കരുതിക്കൊണ്ടറിയുന്നു മറെറാരുത്തൻ. 18
നരനാഥഗൃഹത്തിൽ വേലചെയ്യും
ക്ഷുരകൻ കൂറുപെരുത്തിടുന്നൊരുത്തൻ
തരമോടഥ പാന്നയമ്മയെച്ചെ-
ന്നിരവാംപോതു വിളിച്ചുരച്ചു മെല്ലേ: - 19
"ഭയമേ ഭയ'മെന്റെ തമ്പുരാനെ-
സ്വയമേ കാക്കണമെന്റെ പാന്നയമ്മേ!
നയമേറ്റമകന്ന ഹിംസയുണ്ടാം,
ജയമേതെങ്കിലുമിങ്ങു നേടണം നീ. 20
പടുമന്ത്രി കൃതഘ്നനായിവന്നാൽ
പ്പെടുമാപത്തു നൃപന്നതിപ്പൊളെത്തും;
കടുസാഹസമായവൻ നടത്തും;
വിടുതിയ്ക്കുളള വഴിയ്ക്കു നോക്കുകമ്മേ 21
അതുലം ഹൃദി രാജഭക്തിയോടൊ-
ന്നിതുഗൂഢം ക്ഷുരകൻ പറഞ്ഞനേരം
ഇതു മുമ്പു നിനച്ചുവെച്ചിരുന്നാ-
ച്ചതുരസ്ത്രീമണിയായ പാന്ന ചൊന്നാൾ:- 22
"ഒരു ജീവി ജനിയ്ക്കിലന്നു ദൈവം
കരുതീട്ടുണ്ടവനുള്ള മൃത്യുകാലം;
ഒരുലേശമിതൊന്നു മാറ്റിവെയ്ക്കാ-
നരുതാര്ക്കും, വിഫലം മനുഷ്യയത്നം. 23
അതിനീചനമാത്യനേകനുണ്ടോ
ക്ഷിതിഭൂൽബാലവധം നടത്തിടുന്നു?
അതിനിന്നു തരംവരില്ല ഞാനി-
ച്ചതിപറ്റാത്തവിധം തിരിച്ചുവെയ്ക്കും. 24
നൃപബാലകനില്ല ജാതകം കൊ-
ണ്ടപമൃത്യൂദയമെന്നു കണ്ടിരിപ്പൂ;
അപരന്നിതു പറ്റിയാലുമുണ്ണി-
യ്ക്കുപരാധക്രിയ ചെയ്തിലേൽക്കയില്ല. 25
സ്വയമേ നിജപുത്രനെക്കെടുത്തി-
"ബ്ഭയമേതെങ്കിലുമിന്നു ഞാനൊഴിപ്പൻ;
നയമേറിന രാജപുത്രർ, ചത്തും
മയമേറും പടി രാജഭക്തികാട്ടും. 26
നവധാര്മ്മികനാര്ഹഷാവണിക്കിൻ-
ഭവനത്തിൽ ക്ഷിതിപാലബാലനേ നീ
ജവമോടൊളിവായണയ്ക്ക. നില്‍ക്കേ -
ണ്ടവനം ചെയ്തീടുമായവൻ സുശീലൻ. 27
ഉടനിയ്യൊരു കൊട്ടയിൽച്ചവറ്റിൻ-
പടലംകൊണ്ടു മറച്ചു കൊണ്ടുപൊയ്ക്കോ
നടയിൽച്ചില കാവലാളർ നില്ക്കു-
ന്നിടയിൽക്കൂടി നടന്നു നിർവ്വിശങ്കം. 28
നരനാഥകുമാരകൻ കിടക്കും
പരമപ്പട്ടു വിരിച്ച മെത്തയിന്മേൽ
തര,മെന്റെ കിടാവിനെക്കിടത്താം,
മരണം പറ്റുകിലായവൻ കൃതാർത്ഥൻ. 29
ഇഹ രാജകുലത്തിൽനിന്നു ചോറെൻ-
ഗൃഹജന്മാർ പതിവായ് ബ് ഭുജിച്ചിരുന്നൂ;
മഹനീയമഹീശജീവനിന്നെൻ-
മഹനീജ്ജീവിതനാശമാണു യുക്തം'. 30
ഇതി ധൈര്യമിയന്നു പാന്ന ചൊല്ലു-
ന്നതിനേക്കേട്ടു ചെരയ്ക്കുവോൻ പകച്ചു;
"മതി, നിൽക്കരുതെന്നു പാന്ന 'ശാസി-
ച്ചതിവേഗം നൃപബാലനെക്കടത്തീ. 31
അതു ചെയ്തുടനാത്മപുത്രനെത്താൻ
പുതുമെത്തപ്പുറമായതിൽക്കിടത്തി,
മുതുദുഷ്ടനമാത്യകാലനെത്തു-
ന്നതു കാത്തങ്ങിനെ ധന്യയാൾ കിടന്നു. 32
ഖരഘാതകനങ്ങു കൂരിരുട്ടാം
നരകം കാട്ടിടുമര്ദ്ധരാത്രിയായി
വിരസം വിലസും വിളക്കു മങ്ങീ
മരണക്കാഴ്ച മറച്ചിടും പ്രകാരം. 33
ചടുലം പദപാതശബ്ദമന്ന്യേ
കടുകട്ടാരമെടുത്ത ദുഷ്ടമന്ത്രി
നെടുവാതിൽ തുറന്നകത്തു കേറീ;
നെടുവീര്പ്പപ്പൊളടക്കി നോക്കി പാന്ന. 34
ശിശുവിന്നുടെ നെഞ്ഞു നോക്കിയും കൊ-
ണ്ടശുഭക്കാരനിറക്കിയായുധത്തെ; -
പിശുനര്ക്കിതിനുള്ളിലീഷിലുണ്ടാ_
പശുമാരം ശിശുമാരണം നടത്തീ. 35
അവളേറ്റമടക്കി നോക്കിയാലും
നവദുഃഖത്തിലുയര്ന്നിതാര്ത്തനാദം;
അവനാ നിലയിൽപ്പരിഭ്രമിച്ചൂ
ജവമോടോടിയൊളിച്ചു കൂരിരുട്ടിൽ. 36
കരയറ്റഴലാഴിയാണ്ടുറക്കെ-
ക്കരയും ധാത്രിമുഴക്കുമൊച്ചകേൾക്കേ
തിരമാലകൾ പോലെ വന്നടിഞ്ഞു
തരസാ രാജഗൃഹത്തിലേയ്ക്കു ലോകർ. 37
ഒഴുകും രുധിരം പുരണ്ടതെല്ലാം
കഴുകിത്തേച്ചകളഞ്ഞു മന്ത്രിതാനും
മുഴുകുന്ന പരിഭ്രമത്തോടല്പം
വഴുകിച്ചെന്നു ജനത്തിരക്കിനുള്ളിൽ. 38
മൃതബാലകനെജ്ജനങ്ങൾ നോക്കി-
ക്കൃതഹാഹാരവമൊത്തു തിങ്ങിനില്ക്കേ.
കൃതയുള്ളൊരു പാന്നയോടു മെല്ലെ-
ക്കിതവൻ മന്ത്രി മുറയ്ക്കു ചെയ്തു ചോദ്യം. 39
അവളുള്ളവിധം മറച്ചൊരല്പം
കവളം ചൊല്ലി: "കറുത്തിരുണ്ട കൂറ്റൻ
ജവമോടു കടന്നു കുട്ടിയെക്കൊ-
ന്നവശം പാഞ്ഞുമറഞ്ഞ കൂരിരുട്ടിൽ'. 40
ഇതുകേട്ടു ജനങ്ങൾ വീണ്ടുമാര്ത്തൂ
ചതുരന്മാർ ചിലർ പാഞ്ഞിതാളെനോക്കാൻ;
അതുപോലപരക്രിയയ്ക്കു വേണ്ടു-
ന്നതു ചെയ്യിച്ചു മുറയ്ക്കു മന്ത്രിവര്ഗ്ഗം. 41
അഥ നാടുഭരിച്ചു വേണ്ടമട്ടിൽ
പ്രഥമാനപ്രഭുഭാവമോടു മന്ത്രി;
വൃഥപൂണ്ടൊരു പാന്ന രാജധാനീ-
കഥ മാറ്റീ പരമാര്ഹഷാഗൃഹത്തിൽ. 42
ഇതുമാതിരി വര്‍ത്തകന്റെ വീട്ടിൽ-
പുതുവീരോദയസിംഹരാജരത്നം
ചതുരാംഗന കാപതേ ധരിച്ചീ-
ലതുലാശാവശവര്ത്തി ബാണവീരൻ. 43
ധരണീചതി സാംഗരാമസിംഹൻ
തരമോതും പടിയന്നു കാത്ത രാജ്യം
പരമസ്സചിവൻ നരേന്ദ്രമട്ടിൽ
ത്തരസാ കാപ്പതിനെത്രയും കുഴങ്ങീ. 44
ദുരമൂത്തൊരു മന്ത്രി മന്നനായീ
കരമേറ്റീ, നിലവിട്ടു കോഴവാങ്ങീ,
നരപാലർ നടത്തിവന്ന ധര്‍മ്മം
നിരസിച്ചു ബത! നീരസിച്ചു ലോകം. 45
ഇതി കേവലമെട്ടുവത്സരംകൊ-
ണ്ടതീദൌസ്ഥ്യം പ്രജകൾക്കു പറ്റിയേറ്റം;
ക്ഷിതിപാലകബാലകൻ വളർന്നൂ;
പ്രതിപക്ഷക്ഷതി പാന്ന കാത്തിരുന്നൂ. 46
അവളായുധവിദ്യ, നീതിശാസ്ത്രം,
നവരാജ്യസ്ഥിതി, നാട്ടുകാര്ക്കിണക്കം,
ഇവ രാജകുമാരനിൽപ്പകര്ത്തീ-
ട്ടവനെക്കൊണ്ടു മുതിര്‍ന്നു നാടുനേടാൻ. 47
ഒരുനാൾ സചിവൻ നൃപാസനത്തിൽ-
പ്പുരുധാടിപ്പടി കേറി വാണിടുമ്പോൾ
ഒരു ബാലയുവാവു ചെന്നു കേറി-
ഗുരുധീരദ്ധ്വനിയോടിവണ്ണമോതീ:- 48
"നൃപധാടി കൊതിച്ച മന്ത്രിയാം നീ
കപടംകൊണ്ടു വധിച്ച ബാലനീഞാൻ
സ്വപദത്തിലിതാ കടന്നുവന്നൂ;
വിപദം തവ ഭാഗ്യമിന്നു തീർന്നു 49
എന്നോതിനിന്നുദയസിംഹപാലബാല-
നൊന്നോങ്ങിയൂക്കിലുടവാളടവോടു വീശി;
അന്നോളമേയിതറിയാത്തൊരു ബാണവീരൻ
ചെന്നോര്മ്മകെട്ട നരകക്കുഴിയിൽപ്പതിച്ചു. 50
പണ്ടേ താതന്റെ മന്ത്രിപ്പണി പഴകിയൊര,-
ബ്ബാണവീരൻ ചതിക്കൈ-
കൊണ്ടേവം ഹിംസ ചെയ്തങ്ങിനെ തനതുവശം
വെച്ചുപോരുന്ന രാജ്യം
കണ്ടേറ്റാ, രാജപുത്രൻ നിജരിപുനിധനം
ചെയ്തു പാന്നാസഹായം -
കൊണ്ടേ സിംഹാസനത്തിൽക്കയറിയരുളിനാൻ
ധർമ്മരക്ഷാധികാരം. 51
സ്ഥലമാകുന്ന പരന്ന പാരിടത്തിൽ
ബലമേറിന സാംഗരാമസിംഹൻ
നില 'മീവാറി'നുയത്തുമാറു വാണൂ. 1
ഗതികെട്ട കലത്തിലുത്ഭവിച്ച-
ക്ഷിതിഭൃത്തിൻഗൃഹദാസനായൊരുത്തൻ
പ്രതിപത്തിവഴിയ്ക്കു കിട്ടുമഭ്യു-
ന്നതി സാധിച്ചിതു സാധു ബാണവീരൻ. 2
പണവും, പടുഭാവവും, പലര്‍ക്കും
പ്രണയം തോന്നുമവസ്ഥയും, നടപ്പും
ക്ഷണമായവനൊത്തു; രാജസേവാ-
ഗുണമെന്തൊക്കെയൊരാൾക്കു ചെയ്കയില്ല. 3
പരമുദ്യമശാലി കൃത്യനിഷ്ടാ-
പരനായ് നിന്നു മുറയ്ക്കു ബാണവീരൻ
നരനാഥനു തൃപ്തിനേടിനേടി-
സ്ഥിരമാം മന്ത്രിപദത്തിലോളമെത്തി. 4
സചിവോത്തമനായിനിന്നുമായാൾ
ശുചിയാം മട്ടധികാരവും നടത്തി;
പ്രചിതപ്രായം നൃപൻറെ ചേത-
സ്സുചിതംപോലെ ഹരിച്ചു പാട്ടിൽ വെച്ചു. 5
ഹൃദയപ്രിയയായ പത്നിപൊയ്പോയ
സദയസ്നേഹനിധാനമക്കുലത്തിൽ
"ഉദയൻ' നൃപ നുണ്ടൊരുണ്ണി നാട്ടാര്-
ക്കുദയത്തിന്നുയരുന്ന ബാലചന്ദ്രൻ. 6
അവനിൽക്കനി ചാലു മിങ്ങു മീവാ-
റവനിക്കാരുടെ ഭാഗ്യശക്തിയാലും,
അവനീപതി ജീവിതം വെറുത്തു-
ള്ളവനീ നാട്ടിലിരുന്നിതൊട്ടുകാലം. 7
മകനെസ്സചിവന്റെ പക്കലേല്പി-
ച്ചകമേ ദൈവവിചാരമോടൊടുക്കം
സകലത്തിലുമാശ വിട്ടു നമ്മൾ-
ക്കകലത്താം പടമാര്ന്നു പാർത്ഥിവേന്ദ്രൻ. 8
അഴലാണ്ടൊരു നാട്ടുകാരെ മുന്‍മ-
ഴലാതുള്ളവിധം ഭരിച്ച മന്ത്രി
അഴകേറിടുമാക്കുമാരനേയും
പഴമക്കാരി വളര്‍ത്തി പാന്നയാമ. 9
ഒരു ബാലകനുണ്ടവൾക്കുമുണ്ണി-
ത്തിരുമേനിയ്ക്കു സമാനമാം വയസ്സിൽ
ഇരുപേരെയുമൊന്നുപോലെ നോക്കി-
പ്പെരുമാറീ സമവൃത്തിയായ ധാത്രി. 10
പതിവാണിതു ബാണവീരനുർവ്വി-
പതിബാലന്റെയടുത്തു ചെന്നു കാണും;
അതിവത്സലഭാവമോടു വേണ്ടു-
ന്നതിനെല്ലാമൊരു ദൃഷ്ടിവെച്ചു പോരും. 11
ഒരുനാൾ നരനാഥബാലനെക്ക-
ണ്ടുരുവാത്സല്യമിയന്നിരുന്ന മന്ത്രി
വരുമപ്പൊൾ വിശാലമാകുമാശ-
ത്തെരുവിൽക്കൂടി മനോരഥം നടത്തി. 12
"അരചന്റെ ദയോദയത്തിൽ മേന്മേ-
ലരമുദ്ദ്യോഗമിയന്നുയർന്നൊരീ ഞാൻ
ചിരമൂഴി ഭരിച്ചുവന്നു; ദൈവം
നരയത്നത്തിനു കീഴടങ്ങിനിന്നു. 13
ഇനിയിങ്ങിനെയെത്രകാലമുണ്ടോ
തനിയേ നമ്മുടെയായ രാജ്യഭാരം;
കനിയേണ്ടൊരു തമ്പുരാൻ മുതിർന്നാൽ-
ക്കുനിയേണം തലയെന്നു തീര്‍ച്ചതന്നെ. 14
ഇരുനാലുവയസ്സുചെന്നിതുണ്ണി-
ത്തിരുമേനിയ്ക്കിനിയെട്ടുകൂടിയായാൽ
ഒരു മാററമുദിയ്ക്കുമെന്റെ ഭാഗ്യ-
പ്പെരുമാളെങ്ങിനെയായിരിയ്ക്കുമാവോ? 15
'കരുതേണമെനിയ്ക്കു മാര്‍ഗ്ഗമൊന്നു, -
ണ്ടരുതേ ദുഷ്ടവിചാരമെന്മനസ്സേ!
പൊരുതേണമിടഞ്ഞ ദൈവമായി-
ട്ടുരുതേജസ്സൊടു പൌരുഷം ജയിയ്ക്കും.' 16
പലതിങ്ങിനെ ചിന്തചെയ്തുവേറേ
നിലകാണാഞ്ഞൊടുവിൽക്കഠോരകര്മ്മം
ഛലമോടുനടത്തുവാനുറച്ചു
ഫലമാത്മാവിനു പറ്റുമാറു മന്ത്രി. 17
ഒരുവൻ ബഹുഗൂഢമെന്തു കാര്യം
നിരുപിച്ചീടിലുമേതുശക്തികൊണ്ടോ
പെരുമാറുവതിന്നു മുമ്പുകൂട്ടി-
ക്കരുതിക്കൊണ്ടറിയുന്നു മറെറാരുത്തൻ. 18
നരനാഥഗൃഹത്തിൽ വേലചെയ്യും
ക്ഷുരകൻ കൂറുപെരുത്തിടുന്നൊരുത്തൻ
തരമോടഥ പാന്നയമ്മയെച്ചെ-
ന്നിരവാംപോതു വിളിച്ചുരച്ചു മെല്ലേ: - 19
"ഭയമേ ഭയ'മെന്റെ തമ്പുരാനെ-
സ്വയമേ കാക്കണമെന്റെ പാന്നയമ്മേ!
നയമേറ്റമകന്ന ഹിംസയുണ്ടാം,
ജയമേതെങ്കിലുമിങ്ങു നേടണം നീ. 20
പടുമന്ത്രി കൃതഘ്നനായിവന്നാൽ
പ്പെടുമാപത്തു നൃപന്നതിപ്പൊളെത്തും;
കടുസാഹസമായവൻ നടത്തും;
വിടുതിയ്ക്കുളള വഴിയ്ക്കു നോക്കുകമ്മേ 21
അതുലം ഹൃദി രാജഭക്തിയോടൊ-
ന്നിതുഗൂഢം ക്ഷുരകൻ പറഞ്ഞനേരം
ഇതു മുമ്പു നിനച്ചുവെച്ചിരുന്നാ-
ച്ചതുരസ്ത്രീമണിയായ പാന്ന ചൊന്നാൾ:- 22
"ഒരു ജീവി ജനിയ്ക്കിലന്നു ദൈവം
കരുതീട്ടുണ്ടവനുള്ള മൃത്യുകാലം;
ഒരുലേശമിതൊന്നു മാറ്റിവെയ്ക്കാ-
നരുതാര്ക്കും, വിഫലം മനുഷ്യയത്നം. 23
അതിനീചനമാത്യനേകനുണ്ടോ
ക്ഷിതിഭൂൽബാലവധം നടത്തിടുന്നു?
അതിനിന്നു തരംവരില്ല ഞാനി-
ച്ചതിപറ്റാത്തവിധം തിരിച്ചുവെയ്ക്കും. 24
നൃപബാലകനില്ല ജാതകം കൊ-
ണ്ടപമൃത്യൂദയമെന്നു കണ്ടിരിപ്പൂ;
അപരന്നിതു പറ്റിയാലുമുണ്ണി-
യ്ക്കുപരാധക്രിയ ചെയ്തിലേൽക്കയില്ല. 25
സ്വയമേ നിജപുത്രനെക്കെടുത്തി-
"ബ്ഭയമേതെങ്കിലുമിന്നു ഞാനൊഴിപ്പൻ;
നയമേറിന രാജപുത്രർ, ചത്തും
മയമേറും പടി രാജഭക്തികാട്ടും. 26
നവധാര്മ്മികനാര്ഹഷാവണിക്കിൻ-
ഭവനത്തിൽ ക്ഷിതിപാലബാലനേ നീ
ജവമോടൊളിവായണയ്ക്ക. നില്‍ക്കേ -
ണ്ടവനം ചെയ്തീടുമായവൻ സുശീലൻ. 27
ഉടനിയ്യൊരു കൊട്ടയിൽച്ചവറ്റിൻ-
പടലംകൊണ്ടു മറച്ചു കൊണ്ടുപൊയ്ക്കോ
നടയിൽച്ചില കാവലാളർ നില്ക്കു-
ന്നിടയിൽക്കൂടി നടന്നു നിർവ്വിശങ്കം. 28
നരനാഥകുമാരകൻ കിടക്കും
പരമപ്പട്ടു വിരിച്ച മെത്തയിന്മേൽ
തര,മെന്റെ കിടാവിനെക്കിടത്താം,
മരണം പറ്റുകിലായവൻ കൃതാർത്ഥൻ. 29
ഇഹ രാജകുലത്തിൽനിന്നു ചോറെൻ-
ഗൃഹജന്മാർ പതിവായ് ബ് ഭുജിച്ചിരുന്നൂ;
മഹനീയമഹീശജീവനിന്നെൻ-
മഹനീജ്ജീവിതനാശമാണു യുക്തം'. 30
ഇതി ധൈര്യമിയന്നു പാന്ന ചൊല്ലു-
ന്നതിനേക്കേട്ടു ചെരയ്ക്കുവോൻ പകച്ചു;
"മതി, നിൽക്കരുതെന്നു പാന്ന 'ശാസി-
ച്ചതിവേഗം നൃപബാലനെക്കടത്തീ. 31
അതു ചെയ്തുടനാത്മപുത്രനെത്താൻ
പുതുമെത്തപ്പുറമായതിൽക്കിടത്തി,
മുതുദുഷ്ടനമാത്യകാലനെത്തു-
ന്നതു കാത്തങ്ങിനെ ധന്യയാൾ കിടന്നു. 32
ഖരഘാതകനങ്ങു കൂരിരുട്ടാം
നരകം കാട്ടിടുമര്ദ്ധരാത്രിയായി
വിരസം വിലസും വിളക്കു മങ്ങീ
മരണക്കാഴ്ച മറച്ചിടും പ്രകാരം. 33
ചടുലം പദപാതശബ്ദമന്ന്യേ
കടുകട്ടാരമെടുത്ത ദുഷ്ടമന്ത്രി
നെടുവാതിൽ തുറന്നകത്തു കേറീ;
നെടുവീര്പ്പപ്പൊളടക്കി നോക്കി പാന്ന. 34
ശിശുവിന്നുടെ നെഞ്ഞു നോക്കിയും കൊ-
ണ്ടശുഭക്കാരനിറക്കിയായുധത്തെ; -
പിശുനര്ക്കിതിനുള്ളിലീഷിലുണ്ടാ_
പശുമാരം ശിശുമാരണം നടത്തീ. 35
അവളേറ്റമടക്കി നോക്കിയാലും
നവദുഃഖത്തിലുയര്ന്നിതാര്ത്തനാദം;
അവനാ നിലയിൽപ്പരിഭ്രമിച്ചൂ
ജവമോടോടിയൊളിച്ചു കൂരിരുട്ടിൽ. 36
കരയറ്റഴലാഴിയാണ്ടുറക്കെ-
ക്കരയും ധാത്രിമുഴക്കുമൊച്ചകേൾക്കേ
തിരമാലകൾ പോലെ വന്നടിഞ്ഞു
തരസാ രാജഗൃഹത്തിലേയ്ക്കു ലോകർ. 37
ഒഴുകും രുധിരം പുരണ്ടതെല്ലാം
കഴുകിത്തേച്ചകളഞ്ഞു മന്ത്രിതാനും
മുഴുകുന്ന പരിഭ്രമത്തോടല്പം
വഴുകിച്ചെന്നു ജനത്തിരക്കിനുള്ളിൽ. 38
മൃതബാലകനെജ്ജനങ്ങൾ നോക്കി-
ക്കൃതഹാഹാരവമൊത്തു തിങ്ങിനില്ക്കേ.
കൃതയുള്ളൊരു പാന്നയോടു മെല്ലെ-
ക്കിതവൻ മന്ത്രി മുറയ്ക്കു ചെയ്തു ചോദ്യം. 39
അവളുള്ളവിധം മറച്ചൊരല്പം
കവളം ചൊല്ലി: "കറുത്തിരുണ്ട കൂറ്റൻ
ജവമോടു കടന്നു കുട്ടിയെക്കൊ-
ന്നവശം പാഞ്ഞുമറഞ്ഞ കൂരിരുട്ടിൽ'. 40
ഇതുകേട്ടു ജനങ്ങൾ വീണ്ടുമാര്ത്തൂ
ചതുരന്മാർ ചിലർ പാഞ്ഞിതാളെനോക്കാൻ;
അതുപോലപരക്രിയയ്ക്കു വേണ്ടു-
ന്നതു ചെയ്യിച്ചു മുറയ്ക്കു മന്ത്രിവര്ഗ്ഗം. 41
അഥ നാടുഭരിച്ചു വേണ്ടമട്ടിൽ
പ്രഥമാനപ്രഭുഭാവമോടു മന്ത്രി;
വൃഥപൂണ്ടൊരു പാന്ന രാജധാനീ-
കഥ മാറ്റീ പരമാര്ഹഷാഗൃഹത്തിൽ. 42
ഇതുമാതിരി വര്‍ത്തകന്റെ വീട്ടിൽ-
പുതുവീരോദയസിംഹരാജരത്നം
ചതുരാംഗന കാപതേ ധരിച്ചീ-
ലതുലാശാവശവര്ത്തി ബാണവീരൻ. 43
ധരണീചതി സാംഗരാമസിംഹൻ
തരമോതും പടിയന്നു കാത്ത രാജ്യം
പരമസ്സചിവൻ നരേന്ദ്രമട്ടിൽ
ത്തരസാ കാപ്പതിനെത്രയും കുഴങ്ങീ. 44
ദുരമൂത്തൊരു മന്ത്രി മന്നനായീ
കരമേറ്റീ, നിലവിട്ടു കോഴവാങ്ങീ,
നരപാലർ നടത്തിവന്ന ധര്‍മ്മം
നിരസിച്ചു ബത! നീരസിച്ചു ലോകം. 45
ഇതി കേവലമെട്ടുവത്സരംകൊ-
ണ്ടതീദൌസ്ഥ്യം പ്രജകൾക്കു പറ്റിയേറ്റം;
ക്ഷിതിപാലകബാലകൻ വളർന്നൂ;
പ്രതിപക്ഷക്ഷതി പാന്ന കാത്തിരുന്നൂ. 46
അവളായുധവിദ്യ, നീതിശാസ്ത്രം,
നവരാജ്യസ്ഥിതി, നാട്ടുകാര്ക്കിണക്കം,
ഇവ രാജകുമാരനിൽപ്പകര്ത്തീ-
ട്ടവനെക്കൊണ്ടു മുതിര്‍ന്നു നാടുനേടാൻ. 47
ഒരുനാൾ സചിവൻ നൃപാസനത്തിൽ-
പ്പുരുധാടിപ്പടി കേറി വാണിടുമ്പോൾ
ഒരു ബാലയുവാവു ചെന്നു കേറി-
ഗുരുധീരദ്ധ്വനിയോടിവണ്ണമോതീ:- 48
"നൃപധാടി കൊതിച്ച മന്ത്രിയാം നീ
കപടംകൊണ്ടു വധിച്ച ബാലനീഞാൻ
സ്വപദത്തിലിതാ കടന്നുവന്നൂ;
വിപദം തവ ഭാഗ്യമിന്നു തീർന്നു 49
എന്നോതിനിന്നുദയസിംഹപാലബാല-
നൊന്നോങ്ങിയൂക്കിലുടവാളടവോടു വീശി;
അന്നോളമേയിതറിയാത്തൊരു ബാണവീരൻ
ചെന്നോര്മ്മകെട്ട നരകക്കുഴിയിൽപ്പതിച്ചു. 50
പണ്ടേ താതന്റെ മന്ത്രിപ്പണി പഴകിയൊര,-
ബ്ബാണവീരൻ ചതിക്കൈ-
കൊണ്ടേവം ഹിംസ ചെയ്തങ്ങിനെ തനതുവശം
വെച്ചുപോരുന്ന രാജ്യം
കണ്ടേറ്റാ, രാജപുത്രൻ നിജരിപുനിധനം
ചെയ്തു പാന്നാസഹായം -
കൊണ്ടേ സിംഹാസനത്തിൽക്കയറിയരുളിനാൻ
ധർമ്മരക്ഷാധികാരം. 51