രണ്ടാം വർണ്ണം പ്രാസം
കൊണ്ടാടി പ്രൌഡികാട്ടുമൊരു ധര്‍മ്മം
കുണ്ടാമണ്ടിയിലാക്കി-
ക്കൊണ്ടാക്ഷേപിച്ചിടുന്നു പുതിയ ചിലർ 1
"ഇതു മാററിവെച്ചുവെന്നാൽ-
പുതുമാതിരിയര്ത്ഥപുഷ്ടിയുണ്ടാക്കാം'
കുതുകത്തോടിപ്രകാരം
ചതുരന്മാരലുബ്ധർ പറയുന്നൂ. 2
'അത്ഥത്തിനെന്തു ദോഷ,മ-
നര്‍ത്ഥം പ്രാസത്തിനാലെ വരുമെന്നോ?
വൃര്ത്ഥവിചാരമിതെ'ന്നു സ-
മര്ത്ഥന്മാരായതിന്നെതിര്ക്കുന്നൂ. 3
പലതും ദൃഷ്ടാന്തപ്പടി
സലക്ഷണം പ്രാസമൂലദോഷങ്ങൾ
സുലഭം കാണിയ്ക്കുന്നൂ
സുലളിതകൃതി കണ്ട പൂർവ്വപക്ഷക്കാർ. 4
'പ്രാസത്തിനല്ല ദോഷം
പ്രാസത്തിൽ കൈപ്പഴക്കമില്ലാതേ
വാസന പിഴച്ചവര്‍ക്കു ദു-
രാസദമായെങ്കിലാര്ക്കതിൽക്കുറ്റം? 5
തഞ്ചമറിഞ്ഞ കവീശ്വരർ
കുഞ്ചൻ, തുഞ്ചൻ തുടങ്ങിയ മഹാന്മാർ
നെഞ്ചലിയുംപടി തീര്‍ത്തതു
കിഞ്ചന ദോഷപ്പെടുന്നതു ചുരുങ്ങും 6
ദുഷ്കവികൾക്കീപ്രാസം
നിഷ്കര്ഷിയ്ക്കാതിരുന്നുവെന്നാലും
ശുഷ്കനിരർത്ഥകപദവഴി
ദുഷ്കരദോഷങ്ങൾ പറ്റുമതിസുലഭം.' 7
എന്നുണ്ടുത്തരപക്ഷ-
ത്തിന്നു പുറപ്പെട്ട കൂട്ടർ പറയുന്നൂ;
ഒന്നുണ്ടിവരു ടെ വാദ-
ത്തിന്നു കലാശംവരാൻ ബഹുഞരുക്കം. 8
"ക്ലേശകരം പ്രാസമിതാ-
ക്കേശവമത; മിതിനെതിർത്തു വിപരീതം
'മോശതയിതിനില്ലെ'ന്നാ-
പ്പേശലപരമേശ്വരാര്യ സിദ്ധാന്തം 9
രണ്ടും കേട്ടിഹ സൂക്ഷ്മം
കണ്ടും കൊണ്ടൊന്നു ഞാനുമുരചെയ്യാം;
വീണ്ടും ഗുണമുള്ളേടം വേണ്ടും
പ്രാസം തൃജിയ്ക്കിലതു മോശം. 10
പ്രായേണ ദ്രാവിഡച്ചൊൽകളിലിടകലരും
പ്രാസസൌഭാഗ്യമുണ്ടെ-
ന്നായേ ലോകം രസിയ്ക്കൂ കവിതയി, ലതിനാൽ-
ബ്ഭൂരിപക്ഷത്തെ നോക്കി
ചായേണം നമ്മളങ്ങോട്ട,തിനിടയിൽ വെറും
വാഗ്വിവാദം തുടങ്ങി-
പ്പോയേച്ചാൽക്കാര്യമുണ്ടോ? കവിതകളെഴുതി-
ക്കൂട്ടുവിൻ കൂട്ടുകാരേ 11
കൊണ്ടാടി പ്രൌഡികാട്ടുമൊരു ധര്‍മ്മം
കുണ്ടാമണ്ടിയിലാക്കി-
ക്കൊണ്ടാക്ഷേപിച്ചിടുന്നു പുതിയ ചിലർ 1
"ഇതു മാററിവെച്ചുവെന്നാൽ-
പുതുമാതിരിയര്ത്ഥപുഷ്ടിയുണ്ടാക്കാം'
കുതുകത്തോടിപ്രകാരം
ചതുരന്മാരലുബ്ധർ പറയുന്നൂ. 2
'അത്ഥത്തിനെന്തു ദോഷ,മ-
നര്‍ത്ഥം പ്രാസത്തിനാലെ വരുമെന്നോ?
വൃര്ത്ഥവിചാരമിതെ'ന്നു സ-
മര്ത്ഥന്മാരായതിന്നെതിര്ക്കുന്നൂ. 3
പലതും ദൃഷ്ടാന്തപ്പടി
സലക്ഷണം പ്രാസമൂലദോഷങ്ങൾ
സുലഭം കാണിയ്ക്കുന്നൂ
സുലളിതകൃതി കണ്ട പൂർവ്വപക്ഷക്കാർ. 4
'പ്രാസത്തിനല്ല ദോഷം
പ്രാസത്തിൽ കൈപ്പഴക്കമില്ലാതേ
വാസന പിഴച്ചവര്‍ക്കു ദു-
രാസദമായെങ്കിലാര്ക്കതിൽക്കുറ്റം? 5
തഞ്ചമറിഞ്ഞ കവീശ്വരർ
കുഞ്ചൻ, തുഞ്ചൻ തുടങ്ങിയ മഹാന്മാർ
നെഞ്ചലിയുംപടി തീര്‍ത്തതു
കിഞ്ചന ദോഷപ്പെടുന്നതു ചുരുങ്ങും 6
ദുഷ്കവികൾക്കീപ്രാസം
നിഷ്കര്ഷിയ്ക്കാതിരുന്നുവെന്നാലും
ശുഷ്കനിരർത്ഥകപദവഴി
ദുഷ്കരദോഷങ്ങൾ പറ്റുമതിസുലഭം.' 7
എന്നുണ്ടുത്തരപക്ഷ-
ത്തിന്നു പുറപ്പെട്ട കൂട്ടർ പറയുന്നൂ;
ഒന്നുണ്ടിവരു ടെ വാദ-
ത്തിന്നു കലാശംവരാൻ ബഹുഞരുക്കം. 8
"ക്ലേശകരം പ്രാസമിതാ-
ക്കേശവമത; മിതിനെതിർത്തു വിപരീതം
'മോശതയിതിനില്ലെ'ന്നാ-
പ്പേശലപരമേശ്വരാര്യ സിദ്ധാന്തം 9
രണ്ടും കേട്ടിഹ സൂക്ഷ്മം
കണ്ടും കൊണ്ടൊന്നു ഞാനുമുരചെയ്യാം;
വീണ്ടും ഗുണമുള്ളേടം വേണ്ടും
പ്രാസം തൃജിയ്ക്കിലതു മോശം. 10
പ്രായേണ ദ്രാവിഡച്ചൊൽകളിലിടകലരും
പ്രാസസൌഭാഗ്യമുണ്ടെ-
ന്നായേ ലോകം രസിയ്ക്കൂ കവിതയി, ലതിനാൽ-
ബ്ഭൂരിപക്ഷത്തെ നോക്കി
ചായേണം നമ്മളങ്ങോട്ട,തിനിടയിൽ വെറും
വാഗ്വിവാദം തുടങ്ങി-
പ്പോയേച്ചാൽക്കാര്യമുണ്ടോ? കവിതകളെഴുതി-
ക്കൂട്ടുവിൻ കൂട്ടുകാരേ 11