ശ്രീഭൂദേവിമാരൊന്നിച്ചു നിത്യവും
ശ്രീഭൂത പുരം വാഴും ജഗൽപ്പതേ!
ഹേ! ഭഗവാനേ! നിന്നുടെ ദിവ്യമാം
ശോഭ ഞാനെന്നും കാണുമാറാകണം.
മാന്തളിർപോലെ രേഖാവിശേഷത്താൽ
കാന്തമാകും നിൻതൃക്കാലടി രണ്ടും
ഞാൻ തരംപോലേ ചിന്തിച്ചുനോക്കുമ്പോൾ
സ്വാന്തത്തിലൂന്നിക്കാണുമാറാകണം.
ഓമനത്തിങ്കൾ കുഞ്ഞുങ്ങളേപ്പോലേ
കോമളങ്ങളാം പത്തു നഖങ്ങളും
ശ്രീമനോഹരമാകും വിരൽകളും
കാമമെന്നുള്ളിൽക്കാണുമാറാകണം.
നീലവര്ണ്ണമാമാമപ്പുറംപോലെ
ചേലെഴുന്ന പുറങ്കാലടികളും
ലോലമഞ്ജുളമഞ്ജീരശിഞ്ജിതം
കോലുമാറുള്ളിൽ കാണുമാറാകണം.
നീളംകൂടിപ്പിടിക്കും മയിൽക്കണ്ഠ-
നാളം കീഴ്മേൽ നിറുത്തിയ ഭംഗിയിൽ
മേളം കോലുമഴകിൽ കണങ്കാലും
കാളും കൌതുകാൽ കാണുമാറാകണം.
മന്മഥൻ മനോഹരച്ചെപ്പിന്റെ
നന്മകാട്ടും നിൻകാൽമുട്ടു രണ്ടുമേ
ചിന്മയാനന്ദസാരം നിത്യവു-
മെൻമനസ്സിങ്കൽ കാണുമാറാകണം
മഞ്ഞപ്പട്ടുടയാടയാൽ മൂടിയു-
ള്ളഞ്ജനമണിത്തൂണുകൾപോലവേ
രഞ്ജനയോടിടചേര്ന്ന നിൻതുട
കഞ്ജലോചന! കാണുമാറാകണം.
മുറ്റുമേ നവരത്നപ്രകാശങ്ങൾ
ചുറ്റുമേ വീശിപ്പട്ടുടയാടമേൽ
ചുറ്റിക്കെട്ടിയ പൊന്നരഞ്ഞാണുള്ളിൽ
പറ്റുമാറെന്നും കാണുമാറാകണം.
കാലേ ധാരാളം ബ്രാമാണ്ഡഗോളം മേ-
ന്മേലേ കുത്തിനിറുത്തീട്ടുണ്ടെന്നാലും
ആലിലപ്രായമാകുമുദരവും
ചേലിലെന്നുള്ളിൽ കാണുമാറാകണം.
ലക്ഷ്മീദേവിയും ശ്രീവത്സചിഹ്നവു-
മക്ഷീണപ്രഭം കൌസ്തുഭരത്നവും
ലക്ഷണം പോലെ നിത്യം വിളങ്ങും നിൻ-
വക്ഷസ്സെന്നുള്ളിൽ കാണുമാറാകണം.
ശംഖം, ചക്രം, ഗദാ, പത്മമെന്നിവ
തങ്കും തൃക്കൈകൾ നാലുമൊരുപോലെ
തങ്കരത്നാഢ്യകേയൂരകങ്കണ_
സങ്കുലശോഭം കാണുമാറാകണം.
നാലുപാടുമസുരപ്പരിഷക-
ളേലുമൂക്കോടും പാഞ്ഞടിച്ചെത്തുമ്പോൾ
ചേലുപോലേറ്റുതച്ചൊഴിച്ചീടാനോ
നാലു തൃക്കൈകളേന്തുന്നു നീ നാഥ!
കാലുകൂപ്പുന്നവര്ക്കു പുരുഷാർത്ഥം
നാലുമൊപ്പം കൊടുത്തുവിടുവാനോ
മാലുതീര്ക്കുന്ന മാധവ! നീ നീണ്ട
നാലു തൃക്കൈകൾ കാണിച്ചു നില്ക്കുന്നൂ!
ശംഖിനൊക്കും കഴുത്തിൽ വനമാല
തങ്കിടും മണിഹാരം പതക്കവും
ഭംഗിയോടെ ധരിച്ചൊരു മോടിയു-
മങ്ങിനെ നിത്യം കാണുമാറാകണം.
താമരപ്പൂവും തിങ്കളും കാണിക്കും
ശ്രീമനോഹര! സൌഭാഗ്യമൊക്കയും
സീമയെന്നിയേ കൂടിപ്പിടിക്കും നിൻ-
കോമളാനനം കാണുമാറാകണം.
പുഞ്ചിരിപ്പുതുപ്പാലിൽ കുളിച്ചാഭ-
യഞ്ചിടും നിന്റെ ചാരുബിംബാധരം
കിഞ്ചിൽക്കാട്ടും നന്മുത്തണിപ്പല്ലുമൊ-
ത്തഞ്ചിത്തിങ്കൽ കാണുമാറാകണം.
നീലരത്നത്താൽ നിര്‍മ്മിച്ച കണ്ണാടി
പോലഴകാം കവിൾത്തടം രണ്ടിലും
ലോലകുണ്ഡലം രണ്ടുമിരട്ടിച്ച-
പോലകക്കാമ്പിൽ കാണുമാറാകണം.
ഉള്ളിലെപ്പോഴുമാനന്ദമായ് മണം
തള്ളി വീര്‍ക്കുന്ന നിശ്വാസസുന്ദരം
എള്ളിൻപൂവൊക്കും നിൻതിരുമൂക്കിനി-
ക്കുള്ളിലെപ്പോഴും കാണുമാറാകണം.
പങ്കായം പോലെ പക്ഷ്മങ്ങളും കൃപാ
വങ്കാറ്റിൽ തുള്ളും ചില്ലിക്കൊടികളും
മുൻകാഴ്ചക്കതിഭംഗിയും പങ്കജ-
സങ്കാശാഭയും താരകശോഭയും
സ്വൈരം ഭക്തരിരിക്കുന്നിടത്തേക്കു
ദൂരം പാഞ്ഞു കര പിടിച്ചീടുവാൻ
കാരുണ്യപ്പുഴയ്ക്കുള്ളിൽ കളിയാടി-
പ്പോരും പോക്കുമിതൊക്കയുമോര്ക്കുമ്പോൾ
കണ്ണ! നിന്നുടെ കണ്ണു രണ്ടോടിയെ-
ന്നെണ്ണാമായതിന്നില്ലൊരു സംശയം.
പുണ്യാത്മാക്കളേ കാണുന്നുള്ളപോലും നിൻ-
കണ്ണാട്ടമതും കാണുമാറാകണം.
അഷ്ടമിച്ചന്ദ്രന്നൊക്കുന്ന നെററിയിൽ-
സ്പൃഷ്ടമാകും കളങ്കക്കുറിപോലെ
സ്പഷ്ടമാകും പുരികക്കൊടിയുമെൻ-
വിഷ്ടപേശ്വര! കാണുമാറാകണം.
നെററിമേലുള്ള ഗോപിക്കുറിക്കുള്ളിൽ
പറ്റിക്കാണുന്ന ഗോരോചനപ്പൊട്ടും
ചെററിളകും കുറുനിരയും വരി-
തെററിടാതുള്ളിൽ കാണുമാറാകണം.
കാറൊളിവർണ്ണ! കാർമുകിൽക്കാന്തിയേ
കേറിത്തോല്പിച്ച വാർമുടിക്കെട്ടിന്മേൽ
കേറിനില്‍ക്കുന്ന പൊന്നിൻ കിരീടവും
കൂറിയന്നൊന്നു കാണുമാറാകണം.
പാദംതൊട്ടു കിരീടംവരയൊരു
ഭേദംകൂടാതെ സൌന്ദര്യസർവ്വസ്വം
വാദംവിട്ടു വിളങ്ങും തിരുവുടൽ
മോദമോടെന്നും കാണുമാറാകണം.
അച്യുതാനന്ത! ഗോവിന്ദ! മാധവ!
സച്ചിദാനന്ദമുര്ത്തേ! ഭഗവാനേ!
നിശ്ചലഭക്തിയൊന്നിനിയ്ക്കുണ്ടായാൽ
നിശ്ചയം കയ്യിൽക്കാമിച്ചതൊക്കയും
മീനാമ പന്നിതൊട്ടോരോ വേഷങ്ങൾ
താനെടുത്തില്ലേ ഭക്തര്‍ക്കുവേണ്ടി നീ?
ജ്ഞാനമില്ലാത്ത ഞങ്ങൾക്കു വേണ്ടീട്ടു-
മാനന്ദാത്മാവേ! വല്ലതും കാട്ടണേ!
ഓരോ സംസാരബന്ധത്തിൽ കൊണ്ടുവി-
ട്ടോരാ നാൾതോറും ക്ലേശപ്പെടുത്താതെ
സാരോദഗ്രപ്രസാദത്തിനാലായു-
രാരോഗ്യസൌഖ്യം തന്നരുളേണമേ!
മേന്മേൽ കാണിച്ചതൊക്കക്കറുക്കും നിൻ-
കണ്മേലോട്ടമൊന്നിങ്ങോട്ടയയ്ക്കണേ!
കല്ലോ ചെമ്പോ വെറും പിച്ചളക്കൂട്ടോ
നല്ലോടോ പഞ്ചലോഹമോ രത്നമോ?
എല്ലാര്ക്കുമേവം സംശയം തോന്നിയ്ക്കും
നല്ലാകാരം നിൻബിംബമിതത്ഭുതം.
എല്ലാമത്ഭുതമത്ഭുതവിഗ്രഹ
നല്ലാനന്ദമെനിയ്ക്കരുളേണമേ!
ശ്രീഭൂത പുരം വാഴും ജഗൽപ്പതേ!
ഹേ! ഭഗവാനേ! നിന്നുടെ ദിവ്യമാം
ശോഭ ഞാനെന്നും കാണുമാറാകണം.
മാന്തളിർപോലെ രേഖാവിശേഷത്താൽ
കാന്തമാകും നിൻതൃക്കാലടി രണ്ടും
ഞാൻ തരംപോലേ ചിന്തിച്ചുനോക്കുമ്പോൾ
സ്വാന്തത്തിലൂന്നിക്കാണുമാറാകണം.
ഓമനത്തിങ്കൾ കുഞ്ഞുങ്ങളേപ്പോലേ
കോമളങ്ങളാം പത്തു നഖങ്ങളും
ശ്രീമനോഹരമാകും വിരൽകളും
കാമമെന്നുള്ളിൽക്കാണുമാറാകണം.
നീലവര്ണ്ണമാമാമപ്പുറംപോലെ
ചേലെഴുന്ന പുറങ്കാലടികളും
ലോലമഞ്ജുളമഞ്ജീരശിഞ്ജിതം
കോലുമാറുള്ളിൽ കാണുമാറാകണം.
നീളംകൂടിപ്പിടിക്കും മയിൽക്കണ്ഠ-
നാളം കീഴ്മേൽ നിറുത്തിയ ഭംഗിയിൽ
മേളം കോലുമഴകിൽ കണങ്കാലും
കാളും കൌതുകാൽ കാണുമാറാകണം.
മന്മഥൻ മനോഹരച്ചെപ്പിന്റെ
നന്മകാട്ടും നിൻകാൽമുട്ടു രണ്ടുമേ
ചിന്മയാനന്ദസാരം നിത്യവു-
മെൻമനസ്സിങ്കൽ കാണുമാറാകണം
മഞ്ഞപ്പട്ടുടയാടയാൽ മൂടിയു-
ള്ളഞ്ജനമണിത്തൂണുകൾപോലവേ
രഞ്ജനയോടിടചേര്ന്ന നിൻതുട
കഞ്ജലോചന! കാണുമാറാകണം.
മുറ്റുമേ നവരത്നപ്രകാശങ്ങൾ
ചുറ്റുമേ വീശിപ്പട്ടുടയാടമേൽ
ചുറ്റിക്കെട്ടിയ പൊന്നരഞ്ഞാണുള്ളിൽ
പറ്റുമാറെന്നും കാണുമാറാകണം.
കാലേ ധാരാളം ബ്രാമാണ്ഡഗോളം മേ-
ന്മേലേ കുത്തിനിറുത്തീട്ടുണ്ടെന്നാലും
ആലിലപ്രായമാകുമുദരവും
ചേലിലെന്നുള്ളിൽ കാണുമാറാകണം.
ലക്ഷ്മീദേവിയും ശ്രീവത്സചിഹ്നവു-
മക്ഷീണപ്രഭം കൌസ്തുഭരത്നവും
ലക്ഷണം പോലെ നിത്യം വിളങ്ങും നിൻ-
വക്ഷസ്സെന്നുള്ളിൽ കാണുമാറാകണം.
ശംഖം, ചക്രം, ഗദാ, പത്മമെന്നിവ
തങ്കും തൃക്കൈകൾ നാലുമൊരുപോലെ
തങ്കരത്നാഢ്യകേയൂരകങ്കണ_
സങ്കുലശോഭം കാണുമാറാകണം.
നാലുപാടുമസുരപ്പരിഷക-
ളേലുമൂക്കോടും പാഞ്ഞടിച്ചെത്തുമ്പോൾ
ചേലുപോലേറ്റുതച്ചൊഴിച്ചീടാനോ
നാലു തൃക്കൈകളേന്തുന്നു നീ നാഥ!
കാലുകൂപ്പുന്നവര്ക്കു പുരുഷാർത്ഥം
നാലുമൊപ്പം കൊടുത്തുവിടുവാനോ
മാലുതീര്ക്കുന്ന മാധവ! നീ നീണ്ട
നാലു തൃക്കൈകൾ കാണിച്ചു നില്ക്കുന്നൂ!
ശംഖിനൊക്കും കഴുത്തിൽ വനമാല
തങ്കിടും മണിഹാരം പതക്കവും
ഭംഗിയോടെ ധരിച്ചൊരു മോടിയു-
മങ്ങിനെ നിത്യം കാണുമാറാകണം.
താമരപ്പൂവും തിങ്കളും കാണിക്കും
ശ്രീമനോഹര! സൌഭാഗ്യമൊക്കയും
സീമയെന്നിയേ കൂടിപ്പിടിക്കും നിൻ-
കോമളാനനം കാണുമാറാകണം.
പുഞ്ചിരിപ്പുതുപ്പാലിൽ കുളിച്ചാഭ-
യഞ്ചിടും നിന്റെ ചാരുബിംബാധരം
കിഞ്ചിൽക്കാട്ടും നന്മുത്തണിപ്പല്ലുമൊ-
ത്തഞ്ചിത്തിങ്കൽ കാണുമാറാകണം.
നീലരത്നത്താൽ നിര്‍മ്മിച്ച കണ്ണാടി
പോലഴകാം കവിൾത്തടം രണ്ടിലും
ലോലകുണ്ഡലം രണ്ടുമിരട്ടിച്ച-
പോലകക്കാമ്പിൽ കാണുമാറാകണം.
ഉള്ളിലെപ്പോഴുമാനന്ദമായ് മണം
തള്ളി വീര്‍ക്കുന്ന നിശ്വാസസുന്ദരം
എള്ളിൻപൂവൊക്കും നിൻതിരുമൂക്കിനി-
ക്കുള്ളിലെപ്പോഴും കാണുമാറാകണം.
പങ്കായം പോലെ പക്ഷ്മങ്ങളും കൃപാ
വങ്കാറ്റിൽ തുള്ളും ചില്ലിക്കൊടികളും
മുൻകാഴ്ചക്കതിഭംഗിയും പങ്കജ-
സങ്കാശാഭയും താരകശോഭയും
സ്വൈരം ഭക്തരിരിക്കുന്നിടത്തേക്കു
ദൂരം പാഞ്ഞു കര പിടിച്ചീടുവാൻ
കാരുണ്യപ്പുഴയ്ക്കുള്ളിൽ കളിയാടി-
പ്പോരും പോക്കുമിതൊക്കയുമോര്ക്കുമ്പോൾ
കണ്ണ! നിന്നുടെ കണ്ണു രണ്ടോടിയെ-
ന്നെണ്ണാമായതിന്നില്ലൊരു സംശയം.
പുണ്യാത്മാക്കളേ കാണുന്നുള്ളപോലും നിൻ-
കണ്ണാട്ടമതും കാണുമാറാകണം.
അഷ്ടമിച്ചന്ദ്രന്നൊക്കുന്ന നെററിയിൽ-
സ്പൃഷ്ടമാകും കളങ്കക്കുറിപോലെ
സ്പഷ്ടമാകും പുരികക്കൊടിയുമെൻ-
വിഷ്ടപേശ്വര! കാണുമാറാകണം.
നെററിമേലുള്ള ഗോപിക്കുറിക്കുള്ളിൽ
പറ്റിക്കാണുന്ന ഗോരോചനപ്പൊട്ടും
ചെററിളകും കുറുനിരയും വരി-
തെററിടാതുള്ളിൽ കാണുമാറാകണം.
കാറൊളിവർണ്ണ! കാർമുകിൽക്കാന്തിയേ
കേറിത്തോല്പിച്ച വാർമുടിക്കെട്ടിന്മേൽ
കേറിനില്‍ക്കുന്ന പൊന്നിൻ കിരീടവും
കൂറിയന്നൊന്നു കാണുമാറാകണം.
പാദംതൊട്ടു കിരീടംവരയൊരു
ഭേദംകൂടാതെ സൌന്ദര്യസർവ്വസ്വം
വാദംവിട്ടു വിളങ്ങും തിരുവുടൽ
മോദമോടെന്നും കാണുമാറാകണം.
അച്യുതാനന്ത! ഗോവിന്ദ! മാധവ!
സച്ചിദാനന്ദമുര്ത്തേ! ഭഗവാനേ!
നിശ്ചലഭക്തിയൊന്നിനിയ്ക്കുണ്ടായാൽ
നിശ്ചയം കയ്യിൽക്കാമിച്ചതൊക്കയും
മീനാമ പന്നിതൊട്ടോരോ വേഷങ്ങൾ
താനെടുത്തില്ലേ ഭക്തര്‍ക്കുവേണ്ടി നീ?
ജ്ഞാനമില്ലാത്ത ഞങ്ങൾക്കു വേണ്ടീട്ടു-
മാനന്ദാത്മാവേ! വല്ലതും കാട്ടണേ!
ഓരോ സംസാരബന്ധത്തിൽ കൊണ്ടുവി-
ട്ടോരാ നാൾതോറും ക്ലേശപ്പെടുത്താതെ
സാരോദഗ്രപ്രസാദത്തിനാലായു-
രാരോഗ്യസൌഖ്യം തന്നരുളേണമേ!
മേന്മേൽ കാണിച്ചതൊക്കക്കറുക്കും നിൻ-
കണ്മേലോട്ടമൊന്നിങ്ങോട്ടയയ്ക്കണേ!
കല്ലോ ചെമ്പോ വെറും പിച്ചളക്കൂട്ടോ
നല്ലോടോ പഞ്ചലോഹമോ രത്നമോ?
എല്ലാര്ക്കുമേവം സംശയം തോന്നിയ്ക്കും
നല്ലാകാരം നിൻബിംബമിതത്ഭുതം.
എല്ലാമത്ഭുതമത്ഭുതവിഗ്രഹ
നല്ലാനന്ദമെനിയ്ക്കരുളേണമേ!