ആണായവീരനഴകേറിയവൻ വടക്കൻ-
വേണാട്ടിൽ വാണു ഗുണമേറിയ 'കോതവർമ്മൻ';
ചേണാർന്ന കൊല്ലമെഴുനൂറ്റിരുപത്തിമൂന്നി-
ലാണാ മഹാമതി വഹിച്ചതു രാജ്യഭാരം. 1
"ആതിച്ചവർമ്മ'നുടെ തമ്പി നയത്തൊടണ്ണൻ
വീതിച്ചുവെച്ചു നിയമിച്ചൊരു ചട്ടമട്ടിൽ
നീതിക്രമത്തിനു നടത്തിയിരുന്നു നാനാ-
ജാതിക്രമത്തിനുതകും കുലധർമ്മമെല്ലാം. 2
അന്നാനരേശ്വരനുമാ നൃപമന്ത്രികൾക്കു-
മന്നാട്ടിലുള്ള പലപേർക്കുമതിൻപ്രകാരം
നന്നായ് ചെരയ്ക്കുമൊരു ചേവകനുണ്ടു; "നാണു”-
വെന്നാണു പേരവ,നവൻ ബഹുകേമനത്രേ. 3
പാരം പ്രവൃത്തിയിൽ വെടിപ്പവനുണ്ടിരുട്ടിൽ
ക്ഷൌരം കഴിപ്പതിനുമില്ലൊരു കൂസലൊട്ടും;
സ്വൈരം പ്രിയം പറയുമേറ്റമൊതുങ്ങിനില്ക്കും
സാരം ഗ്രഹിയ്ക്കുമവനിങ്ങിനെയായിരുന്നു. 4
സമ്പാദ്യമുണ്ടവനു തഞ്ചിലവിന്നു, നാട്ടിൽ
വമ്പാർന്ന യോഗ്യരുടെ സേവയുമുണ്ടു പിന്നെ
മുൻഭാവമിത്തിരി മറഞ്ഞു മനക്കുരുന്നിൽ;
ഡംഭാണ്ടിരിയ്ക്കുകിലതും മനുജസ്വഭാവം. 5
കണ്ടാലുയർന്നവരിൽ നന്ദി,യിടത്തരത്തിൽ-
ക്കൊണ്ടാൾകളിൽസമത, താഴ്ന്നജനത്തിൽ നിന്ദ,
തണ്ടാണ്ടവന്റെ നിലയിങ്ങിനെയായി ഗർവ്വൂ-
കൊണ്ടാൾക്കെഴും വകതിരിയ്ക്കു തിരിച്ചിലെല്ലോ. 6
എന്നാലുമായവനുടൻ കുലധർമ്മവേല
നന്നായ് നടത്തുവതിലില്ലൊരു നീക്കുപോക്കും;
തന്നാട്ടിൽ യോഗ്യരുടെ സേവകനായിരുന്നി-
ട്ടാന്നാണു ദോഷമവനക്രമിയായ് ബ്ഭവിച്ചു. 7
തട്ടിപ്പുകാട്ടുമെളിയോരൊടു, തക്കമൊത്താൽ
തട്ടിപ്പറിയ്ക്കു, മിടയുമ്പൊളടിച്ചു മാറ്റും;
മട്ടിപ്പടിയ്ക്കുവനെടുത്തു പറഞ്ഞ യുക്തി.
മുട്ടിപ്പതിന്നു വിരുതുണ്ടൊരു കൂസലില്ല. 8
മങ്ങാതെയിങ്ങിനെയവൻ മദമാണ്ടു കൊല്ല-
ത്തങ്ങാടിയിൽ കുതുകമോടു കടന്നൊരുന്നാൾ
ചങ്ങാതിമാരൊടൊരുമിച്ചു നടന്നിടുമ്പോ-
ളെങ്ങാണ്ടു കണ്ടു വിറകിൻചുമടോടൊരാളെ. 9
ചോദിച്ച നിന്നു വിറകിൻവിലയൊട്ടുനേരം
മോദിച്ചു റൊക്കവിലയായ് വിറകൊക്കെ വാങ്ങീ;
വാദിച്ചു പിന്നെ വിറകിൻ പണവും തരാനായ്,
ഭേദിച്ചു ഭാവമുടനക്രമി കൈക്കലാക്കി. 10
നിസ്സാരനായ്ക്കഴുതമേൽ വിറകേറ്റിവന്നോൻ
ദുസ്സാദ്ധ്യമെന്നഴലൊടും പിരിയേണ്ടിവന്നൂ;
അസ്സാധു രാജസഭ പുക്കറിവിച്ചു; മന്ത്രി
ഭിസ്സാകുമായവനൊടിങ്ങിനെ ഗൂഢമോതീ:- 11
"ചെല്ലൂ, തരത്തിലിരുപേർക്കു ചെരയ്ക്കുകെന്നായ്-
ച്ചൊല്ലൂ ഭവാൻ കുലനിലയ്ക്കുവനേറ്റു ചെയ്യും;
ഉല്ലൂനകേശനഥ നീ കഴുതയ്ക്കു ചെയ്യു-
കില്ലൂനമെന്നവനൊടേററു ശഠിച്ചുകൊള്ളൂ.'' 12
ഇമ്മട്ടു മന്ത്രിയുരചെയ്തതു കേട്ടവൻ ചെ-
ന്നമ്മട്ടു തങ്കഴുതയെപ്പുറമെ നിറുത്തീ;
നന്മട്ടു ഞങ്ങളിരുപേർക്കു ചെരയ്ക്കുകെന്നാൻ
തന്മട്ടുപോലവനയാക്ഷുരകൻ ചെരച്ചു. 13
"അങ്ങാദ്യമോതിയവിധം ക്ഷുരവേലചെയ്തേൻ,
ചങ്ങാതിയെങ്ങവനെയിങ്ങു വിളിച്ചുകൊൾക";
മങ്ങാതെയാക്ഷുരകനിങ്ങിനെ ചൊന്നവാറാ-
ച്ചങ്ങാതി തങ്കഴുതയെപ്പിടികൂടി നിർത്തീ. 14
"ക്ഷൌരം കഴിയ്ക്കു കഴുതയ്ക്കിരുപേക്കു ചെയ്വാൻ-
ഭാരം വഹിച്ച പടി"യെന്നവനോതിടുമ്പോൾ
പാരം ചൊടിച്ചു പടുവാം ക്ഷുരകൻ വഴക്കി-
ന്നാരംഭമായൊടുവിൽ മന്ത്രി വഴക്കു തീർത്തു. 15
ഉൾച്ചേരും പടി ചെയ്തുവച്ചൊരു കരാർ -
പോലാൾനിറഞ്ഞുള്ളൊരാ-
ക്കച്ചേരിക്ഷിതിയിങ്കൽവെച്ചു കഴുത-
ക്ഷൌരം കഴിപ്പിയ്ക്കയാൽ
അച്ചേട്ടത്തരഗർവുപോയ് ക്ഷുരകനും
മര്യാദ ശീലിച്ചുപോ-
ലിച്ചേതിയ്ക്കു ഭരിച്ച മന്ത്രിയൊടുമാ-
മന്നോർവരൻ മന്നിടം. 16
വേണാട്ടിൽ വാണു ഗുണമേറിയ 'കോതവർമ്മൻ';
ചേണാർന്ന കൊല്ലമെഴുനൂറ്റിരുപത്തിമൂന്നി-
ലാണാ മഹാമതി വഹിച്ചതു രാജ്യഭാരം. 1
"ആതിച്ചവർമ്മ'നുടെ തമ്പി നയത്തൊടണ്ണൻ
വീതിച്ചുവെച്ചു നിയമിച്ചൊരു ചട്ടമട്ടിൽ
നീതിക്രമത്തിനു നടത്തിയിരുന്നു നാനാ-
ജാതിക്രമത്തിനുതകും കുലധർമ്മമെല്ലാം. 2
അന്നാനരേശ്വരനുമാ നൃപമന്ത്രികൾക്കു-
മന്നാട്ടിലുള്ള പലപേർക്കുമതിൻപ്രകാരം
നന്നായ് ചെരയ്ക്കുമൊരു ചേവകനുണ്ടു; "നാണു”-
വെന്നാണു പേരവ,നവൻ ബഹുകേമനത്രേ. 3
പാരം പ്രവൃത്തിയിൽ വെടിപ്പവനുണ്ടിരുട്ടിൽ
ക്ഷൌരം കഴിപ്പതിനുമില്ലൊരു കൂസലൊട്ടും;
സ്വൈരം പ്രിയം പറയുമേറ്റമൊതുങ്ങിനില്ക്കും
സാരം ഗ്രഹിയ്ക്കുമവനിങ്ങിനെയായിരുന്നു. 4
സമ്പാദ്യമുണ്ടവനു തഞ്ചിലവിന്നു, നാട്ടിൽ
വമ്പാർന്ന യോഗ്യരുടെ സേവയുമുണ്ടു പിന്നെ
മുൻഭാവമിത്തിരി മറഞ്ഞു മനക്കുരുന്നിൽ;
ഡംഭാണ്ടിരിയ്ക്കുകിലതും മനുജസ്വഭാവം. 5
കണ്ടാലുയർന്നവരിൽ നന്ദി,യിടത്തരത്തിൽ-
ക്കൊണ്ടാൾകളിൽസമത, താഴ്ന്നജനത്തിൽ നിന്ദ,
തണ്ടാണ്ടവന്റെ നിലയിങ്ങിനെയായി ഗർവ്വൂ-
കൊണ്ടാൾക്കെഴും വകതിരിയ്ക്കു തിരിച്ചിലെല്ലോ. 6
എന്നാലുമായവനുടൻ കുലധർമ്മവേല
നന്നായ് നടത്തുവതിലില്ലൊരു നീക്കുപോക്കും;
തന്നാട്ടിൽ യോഗ്യരുടെ സേവകനായിരുന്നി-
ട്ടാന്നാണു ദോഷമവനക്രമിയായ് ബ്ഭവിച്ചു. 7
തട്ടിപ്പുകാട്ടുമെളിയോരൊടു, തക്കമൊത്താൽ
തട്ടിപ്പറിയ്ക്കു, മിടയുമ്പൊളടിച്ചു മാറ്റും;
മട്ടിപ്പടിയ്ക്കുവനെടുത്തു പറഞ്ഞ യുക്തി.
മുട്ടിപ്പതിന്നു വിരുതുണ്ടൊരു കൂസലില്ല. 8
മങ്ങാതെയിങ്ങിനെയവൻ മദമാണ്ടു കൊല്ല-
ത്തങ്ങാടിയിൽ കുതുകമോടു കടന്നൊരുന്നാൾ
ചങ്ങാതിമാരൊടൊരുമിച്ചു നടന്നിടുമ്പോ-
ളെങ്ങാണ്ടു കണ്ടു വിറകിൻചുമടോടൊരാളെ. 9
ചോദിച്ച നിന്നു വിറകിൻവിലയൊട്ടുനേരം
മോദിച്ചു റൊക്കവിലയായ് വിറകൊക്കെ വാങ്ങീ;
വാദിച്ചു പിന്നെ വിറകിൻ പണവും തരാനായ്,
ഭേദിച്ചു ഭാവമുടനക്രമി കൈക്കലാക്കി. 10
നിസ്സാരനായ്ക്കഴുതമേൽ വിറകേറ്റിവന്നോൻ
ദുസ്സാദ്ധ്യമെന്നഴലൊടും പിരിയേണ്ടിവന്നൂ;
അസ്സാധു രാജസഭ പുക്കറിവിച്ചു; മന്ത്രി
ഭിസ്സാകുമായവനൊടിങ്ങിനെ ഗൂഢമോതീ:- 11
"ചെല്ലൂ, തരത്തിലിരുപേർക്കു ചെരയ്ക്കുകെന്നായ്-
ച്ചൊല്ലൂ ഭവാൻ കുലനിലയ്ക്കുവനേറ്റു ചെയ്യും;
ഉല്ലൂനകേശനഥ നീ കഴുതയ്ക്കു ചെയ്യു-
കില്ലൂനമെന്നവനൊടേററു ശഠിച്ചുകൊള്ളൂ.'' 12
ഇമ്മട്ടു മന്ത്രിയുരചെയ്തതു കേട്ടവൻ ചെ-
ന്നമ്മട്ടു തങ്കഴുതയെപ്പുറമെ നിറുത്തീ;
നന്മട്ടു ഞങ്ങളിരുപേർക്കു ചെരയ്ക്കുകെന്നാൻ
തന്മട്ടുപോലവനയാക്ഷുരകൻ ചെരച്ചു. 13
"അങ്ങാദ്യമോതിയവിധം ക്ഷുരവേലചെയ്തേൻ,
ചങ്ങാതിയെങ്ങവനെയിങ്ങു വിളിച്ചുകൊൾക";
മങ്ങാതെയാക്ഷുരകനിങ്ങിനെ ചൊന്നവാറാ-
ച്ചങ്ങാതി തങ്കഴുതയെപ്പിടികൂടി നിർത്തീ. 14
"ക്ഷൌരം കഴിയ്ക്കു കഴുതയ്ക്കിരുപേക്കു ചെയ്വാൻ-
ഭാരം വഹിച്ച പടി"യെന്നവനോതിടുമ്പോൾ
പാരം ചൊടിച്ചു പടുവാം ക്ഷുരകൻ വഴക്കി-
ന്നാരംഭമായൊടുവിൽ മന്ത്രി വഴക്കു തീർത്തു. 15
ഉൾച്ചേരും പടി ചെയ്തുവച്ചൊരു കരാർ -
പോലാൾനിറഞ്ഞുള്ളൊരാ-
ക്കച്ചേരിക്ഷിതിയിങ്കൽവെച്ചു കഴുത-
ക്ഷൌരം കഴിപ്പിയ്ക്കയാൽ
അച്ചേട്ടത്തരഗർവുപോയ് ക്ഷുരകനും
മര്യാദ ശീലിച്ചുപോ-
ലിച്ചേതിയ്ക്കു ഭരിച്ച മന്ത്രിയൊടുമാ-
മന്നോർവരൻ മന്നിടം. 16