കൊല്ലം തൊള്ളായിരത്തിൽപരറുപതിനും
മേലിലായാറുവര്ഷം
ചെല്ലും കാലത്തു റിപ്പുപ്രഭൂതികളുടെയോ-
രാക്രമം തീര്ന്നവാറും ശല്യം
നാട്ടാർക്കു തട്ടുന്നതു മുഴുവനുമേ
തീര്ക്കുവാൻ തക്കവണ്ണം
കല്യന്മാർ കേരളത്തിൽ ക്ഷിതിപർ കുറയുമെ-
ന്നുള്ള മട്ടായിരുന്നു. 1
രാജാക്കൾക്കഖിലര്ക്കുമാശ്രയനില-
ക്കായിട്ടു വഞ്ചിക്ഷമാ-
രാജാവുണ്ടൊരു പുണ്യമൂർത്തി പുകഴം
ശ്രീരാമരാജാഹ്വയൻ;
രാജാ കേശവദാസനാണു സചിവ-
സ്ഥാനത്തു; കൊച്ചിയ്ക്കുകം
രാജാവുള്ളതു ശക്തനെന്നു പറയും
ഗംഭീരനാണായിടെ. 2
കോഴിക്കോട്ടരുളുന്ന പർവ്വതപയോ-
രാശീശനും പിന്നെയീ-
യൂഴിക്കെട്ടിനകത്തു മറ്റു നൃപരും
തന്നാട്ടിലുള്ളോർകളെ
കേഴിക്കാതെ ഭരിപ്പതിന്നു മതിയാ-
കാഞ്ഞിട്ടു വഞ്ചീശ്വര-
ങ്കീഴിൽക്കാഴ്ച കൊടുത്തു തങ്ങടെ കുടും-
ബം കാത്തു കാടേറിപോൽ. 3
ടിപ്പുസ്സുൽത്താന്റെ കോലാഹലദശയിൽ മറു-
ക്ഷോണി വാണോര്ക്കുമേവം
പാർപ്പും വേണ്ടുംസഹായങ്ങളുമരുളിയൊരാ-
വഞ്ചിധാത്രീശ്വരന്റെ
കെൽപ്പുള്ളാ മന്ത്രിയാകും മഹിതമതി മഹാൻ
കേശവൻ കൌശലത്താൽ
മുൽപ്പക്കാൻ കോടിലിംഗക്ഷിതിപതിസവിധ-
ത്തിങ്കലന്നാളൊരിക്കൽ. 4
രാജാവന്നതിഥിപ്പടിയ്ക്കണയുമീ-
വഞ്ചീശമന്ത്രീന്ദ്രനാം
രാജാ കേശവദാസനാത്തകുതുകം
സൽക്കാരമേകീടിനാൻ;
ഭൂജാനിക്കുചിതപ്രകാരമുപചാ-
രംചെയ്തു കൂപ്പിപ്പരം
വ്യാജാപേതമുപായശാലി നൃപനോ -
ടോതീടിനാൻ കേശവൻ:- 5
"കേട്ടാലും തമ്പുരാനേ! തിരുവടിയുടെയീ-
നാട്ടിൽനിന്നിട്ടു പോയി-
ട്ടൊട്ടാരാൽ തീത്ഥയാത്രയ്ക്കുഴറിയൊരു കുടി-
ക്കാരിലുണ്ടായ ശൂദ്രൻ
പുഷ്ടമോദേന വഞ്ചിക്ഷിതിപകരുണയാ-
ലീയിടയ്ക്കിപ്രകാരം
മൃഷ്ടാന്നം തിന്നുപോരുന്നൊരുവനടിയനെ-
നെന്നുമേ ദാസനാണേ. 6
എന്നാലൊന്നറിയിച്ചിടുന്നു ചെറുതാ-
മീനാടു രക്ഷിക്കുവാൻ
മുന്നാലോചന പോലെ മേലിലിവിടെ
സ്വാതന്ത്ര്യമായ്നില്ക്കുകിൽ
നന്നാവാൻ പണിയുണ്ടു കേൾക്ക മലയാ-
ളത്തിങ്കലേക്കാശമൂ-
ത്തൊന്നായ്ക്കണ്ണു പതിച്ചുവെച്ചു പരദേ-
ശത്തുള്ള ശത്രുക്കളും. 7
ആക്കൂട്ടക്കാരിടയ്ക്കൊക്കയുമിളകിവരും
ഠിപ്പു പറ്റിച്ചവണ്ണം;
കൈക്കേറും വകക്കാരവരൊട് പൊരുതാൻ
തമ്പുരാനേ! കുഴങ്ങും;
ഈക്കൂട്ടത്തിൽക്കുലുങ്ങാത്തൊരുനിലയടിയൻ
കണ്ടിരിപ്പുണ്ടുണർത്താം
കേൾക്കൂ പ്രാബ്യം മറുനരവരനായ് -
സന്ധിചെയ്താൽ പൊറുക്കാം. 8
വായിച്ചേതുമുരപ്പതല്ലിതു കൊടു-
ങ്ങല്ലൂര്ക്കു നന്മയ്ക്കുതാൻ
കേൾപ്പിച്ചേൻ പുനരിയ്യവസ്ഥയടിയൻ
വഞ്ചിക്ഷമാപാലനെ;.
അല്പം ചിന്തനചെയ്തിരുന്നിരുപതും
നാലും സഹസ്രം പണം കപ്പം
കിട്ടണമാണ്ടുതോറുമിവിടെ-
യെന്നോതി വഞ്ചീശ്വരൻ. 9
അവ്വണ്ണം കപ്പമേകീടുകിലുമായി വിഭോ!
നാട്ടുകാരെബ് ഭരിക്കാൻ
ചൊച്ചല്ലാതുള്ള ദോഷം കളയകിലതുതാ-
നല്ലയോ നല്ലയോഗ്യം?
സർവ്വം ചിന്തിച്ചു വേണ്ടും പടി മറുപടി ക-
ല്പിയ്ക്ക, മേൽ : വേണ്ടകാര്യം
സർവ്വം ഭംഗിപ്പെടുത്താനടിയനരികിലു-
ണ്ടെപ്പോഴും സ്വന്തദാസൻ." 10
എന്നാക്കേശവപിള്ള ഭംഗിയിലുണര്-
ത്തിച്ചോരുകാര്യക്രമം
നന്നായ്ക്കേട്ടു നയജ്ഞനാകിയ കൊടു-
ങ്ങല്ലൂർനരാധീശ്വരൻ
ഒന്നാലോചന പൂണ്ടുകൊണ്ടു ഗുണദോ-
ഷാംശങ്ങൾ വെവ്വേറെയൊ-
ന്നൊന്നായിട്ടു നിനച്ചു നീണ്ടൊരു മനോ-
രാജ്യം പിടിച്ചീടിനാൻ. 11
'കൊള്ളാവുന്നൊരു വീരവഞ്ചി നൃപതി-
ക്കീഴിൽപ്പെടുന്നാകിലോ
കൊള്ളാം ശത്രുഭയം വെടിഞ്ഞൊരുവിധം
നാട്ടിൽ കിടന്നീടുവാൻ;
ഉള്ളാലോര്ക്കിലെനിക്കിതത്രെ വളരെ -
ബോധിച്ചതില്ലാ നമു-
ക്കുള്ളാലോകപതിത്വശക്തി വഴിയേ
താഴ്ത്തീടുമാപ്പാർത്ഥിവൻ. 12
അത്യന്തം ജയകാംക്ഷയോടു മരുവും
വഞ്ചീശ്വരന്നുള്ളൊരാ-
കൃത്യന്തന്നുടെ കീഴിലൂഴിപെരുകാൻ
നോക്കുന്നതൊന്നാണുപോൽ;
നിത്യന്തന്നടിപെട്ടകൂട്ടർ തല പൊ-
ന്തിച്ചാൽ ഗൃഹച്ഛിദ്രമാം
സത്യന്തന്നുടെ രാജ്യവൃദ്ധി കെടുമെ-
ന്നാവീരനോര്ക്കില്ലയോ? 13
ആലോചിച്ചിട്ടുവേണം ദൃഢമതിബലിയാം
വഞ്ചിഭൂപന്റെ കീഴിൽ-
ച്ചേലോടെ ചെന്നു ചാടാൻ പഴയനിലയിൽ നിൽ-
ക്കുന്നതും പന്തിയല്ല;
ഈ ലോകത്തെ ബ്ഭരിക്കും ഭഗവതി കൃപവെ-
ച്ചേതു മാർഗ്ഗത്തിൽ നീതി-
ക്കാലോടിപ്പാൻ കടാക്ഷം വിടുമുടനതിലേ
പോയിടാമത്രതന്നെ'. 14
എന്നേവം നിരുപിച്ചുവെച്ച നൃവരൻ
മന്ത്രീന്ദ്രനോടോതിനാൻ
“നന്നേതെങ്കിലുമീപ്രയോഗമധുനാ
രക്ഷയ്ക്കു പക്ഷേ സഖേ!
മുന്നേ നമ്മുടെ മിത്രമാം ഗിരിപയോ-
രാശീശനൊന്നോര്ത്തുറ-
ച്ചെന്നേ നിശ്ചയമായ്വരൂ വഴിയെ ഞാ-
നെല്ലാം നടത്താമെടോ!'' 15
"ചൊല്ലേറീടിന വഞ്ചിരാജനുടനേ
താനാലു വായ്ക്കൊന്നെഴു-
ന്നള്ളേണ്ടും വഴിയിൽ കുറച്ചു പറവൂ-
രുണ്ടായ്വരും താമസം;
എല്ലാം തീർച്ചവരുത്തി വെക്കുകിവിടു-
ന്നന്നയ്ക്കു കാര്യം കുറി-
ക്കൊള്ളാ"മെന്നു പറഞ്ഞു പോയി മതിമാൻ
മന്ത്രീന്ദ്രനാം കേശവൻ. 16
മെല്ലെദ്ധീവരനായ വശ്ചിഭരണ-
പ്പിൻ കണ്ണധാരൻ കൊടു-
ങ്ങല്ലൂർക്കും വലവീശിയോരു വിവരം
പെട്ടെന്നു കേട്ടന്നുതാൻ
കല്യൻ കൌശലശാലി ശക്തനുടനേ
കൊച്ചിക്ഷിതിക്കീശ്വരൻ
കില്ലെന്ന്യേ തിരുവഞ്ചുളേശ്വരപദം
കൂപ്പാനെഴുന്നള്ളിനാൻ. 17
ഈ വിദ്വാൻ വന്നവാറേ പരമശിവപദം
കൂപ്പിയാശ്രീകുരുബ-
ക്കാവിൽപ്പോയിത്തൊഴേണം വിവരമൊടുടനേ-
മൂപ്പിലേയ്ക്കാളു പോട്ടേ
ഏവം കല്പിച്ചിറങ്ങീ ഝടിതി വഴിയിലാ-
ക്കോടിലിംഗേശനെത്തീ-
ഭാവം ചേർന്നൊത്തിണങ്ങീ പുനരിരുവരുമോ
യ്ക്കാളിയെക്കൈവണങ്ങീ. 18
രണ്ടാളും ചേര്ന്നുപോന്നൂ തിറമൊടു തിരുവ-
ഞ്ചിക്കുളത്തേയ്ക്കു പിന്നീ-
ടുണ്ടായീ ഗൂഢമായിട്ടിവരിരുവരുമായ് –
രാജ്യകാര്യപ്രസംഗം;
കൊണ്ടാടിപ്പുഞ്ചിരിക്കൊണ്ടതിനിടയിലുര-
ച്ചീടിനാൻ കൊച്ചിരാജൻ
“കുണ്ടാമണ്ടിക്കുടുക്കിൽപ്പെടരുതയി! ഭവാൻ
കാര്യമോര്ത്തിട്ടു ചെയ്യൂ. 19
ആയത്തിൽക്കൈ പരത്തീട്ടകലവെയമരും
മന്നവൻതന്റെ മായോ-
പായത്തിൽക്കീഴിലായിക്കിഴിവുപദവിയിൽ-
പ്പെട്ട ശിഷ്ടം പ്രഭുക്കൾ
ഞായത്തിൽ ബുദ്ധിമുട്ടാനൊടുവിലിടവരും
തുല്യരായോരൊരിഷ്ട-
പ്രായത്തിൽക്കൂടി നില്ക്കുന്നിവരിലൊരുമഹാ-
ശത്രുവും പല്ലുപോലെ. 20
നോന്തമ്മിൽസ്സാമ്യമില്ലേ പലനിലകളിലും?
നൊമ്മൾ യോജിച്ചു തമ്മിൽ
സ്വാന്തം മേളിച്ചിരുന്നാൽ മതി, മറുനൃപതി-
ക്കീഴിലാപ്പെട്ടിടേണ്ടാ;
ഭ്രാന്തല്ലേ മുൻവിരോധസ്ഥിതികഥകൾ നിന-
ച്ചിന്നു ദുശ്ശങ്ക ധീമൻ!
താന്താങ്ങൾക്കുള്ള ശക്തിക്കൊരു കുറവു വരാ-
തൊത്തു കാര്യം നടത്താം. 21
കപ്പം വഞ്ചിക്ഷിതീശൻ തരുവതിനു വിധി-
ച്ചുള്ളൊരാ സംഖ്യ യോജി-
ച്ചൊപ്പം കാര്യം നടത്തും ചിലവിനു പകുതി-
പ്പങ്കിതെന്നിങ്ങു തന്നാൽ
അല്പം പോലും കുഴക്കില്ലയി ധരണിപതേ!
നല്ല യോജിപ്പുമൂലം
ശില്പം പോലൂഴികാക്കാം സമനിലയിൽ നമു-
ക്കായതല്ലേ ഗുണം തേ?'' 22
ഏവം ശക്തൻ കഥിക്കും ശപഥമയനയോ-
പായവാക്യൌഷധത്താ-
ലാ വമ്പൻ കോടലിംഗക്ഷിതിപനരിമരുൽ -
ക്ഷോഭശല്യങ്ങൾ നീങ്ങി;
ഈവണ്ണം തീർച്ചയാക്കീട്ടിവർ പുതിയ കരാ-
റൊന്നു ചെയ്തു തരത്തിൽ-
ദൈവം കല്പിച്ചൊരീനിശ്ചയമൊടുമവനീ-
നാഥർ തമ്മിൽപ്പിരിഞ്ഞൂ. 23
കൊച്ചിക്കിങ്ങിനെ ചേർന്നുവന്നിതു കൊടു-
ങ്ങല്ലൂരു; പക്ഷേ പണം
വെച്ചിട്ടുള്ളതിരട്ടിയായിഹ കണ-
ക്കല്ലോ വടക്കൻപണം;
അച്ഛിന്നാദരവഞ്ചിനാഥനടിമ-
പ്പെട്ടോര്ക്കിതിന്മൂലമേ
പുച്ഛിക്കാനിടയായി കിഞ്ചന കൊടു-
ങ്ങല്ലൂരടച്ചായിടെ. 24
പിന്നേക്കാലക്രമത്താൽബ്ബലനില കുറവായ് -
വഞ്ചിപൻ കീഴ്നൃപന്മാര്-
ക്കെന്നേയ്ക്കാക്കോടിലിംഗാധിപനുടെ നിലയോ
മുൻകണക്കിൽ കിടന്നൂ;
നന്നെ ക്ഷീണിച്ചു നാടൊന്നുഴലുമളവിലീ-
സ്സംഖ്യ നൽകാൻ പ്രയാസം
വന്നെന്നാലും സ്വതന്ത്രസ്ഥിതിയതുസമയം-
പോലുമേ പോയതില്ല.25
പക്ഷേ നാട്ടിൽപ്പണത്തിൻവരവിനു വഴികാ-
ണുന്നതില്ലെന്നു മേന്മേ-
ലാക്ഷേപം വന്ന പിൽപ്പാടതിനൊരു ഗതി-
കല്പിച്ചു കൊച്ചിക്കധീശൻ;
സൂക്ഷ്മത്തിൽക്കണ്ടെഴുത്തിൻപടി നികുതി പിരി-
ച്ചീടുകെന്നൂഴിപൻതൻ
ലക്ഷ്മത്തിൽ പ്രൌഢികൂട്ടീട്ടതിനൊരു തുണയായ് -
നിന്നു വിത്തം വരുത്തി. 26
പിന്നീടിക്കോടിലിംഗക്ഷിതീപകുലഗൃഹ-
ച്ഛിദ്രഭൂകമ്പമൊട്ടും
നിന്നീടാതേറിവന്നോരളവിലൊരുസമാ-
ധാനമാകുംവരേക്കും
മുന്നീടുള്ളൊരു ചട്ടപ്പടി നടവടിയൊ-
ക്കേയുമൊപ്പിച്ചുമാറി-
ത്തന്നീടാനും തുണച്ചു കരുണയുടയോരീ-
ക്കൊച്ചിരാജാന്വയക്കാർ.27
ഏവന്നാനാവിധം വന്നപകടനിലയിൽ
ശക്തി തീരെക്കെടുത്താൻ
കൈവച്ചാഞ്ഞൊന്നു വീശും മറുനൃപതികൾതൻ-
കൌശലം കാട്ടിടാതേ
ആവുന്നോളം സഹായിച്ചഭിമതഗുണസ-
മ്പത്തു കൂട്ടികൊടുപ്പാൻ
മേവുന്നു കോടിലിംഗാധിപരിൽ മമതയും
വാച്ചു കൊച്ചിക്കധീശർ. 28
മേലിലായാറുവര്ഷം
ചെല്ലും കാലത്തു റിപ്പുപ്രഭൂതികളുടെയോ-
രാക്രമം തീര്ന്നവാറും ശല്യം
നാട്ടാർക്കു തട്ടുന്നതു മുഴുവനുമേ
തീര്ക്കുവാൻ തക്കവണ്ണം
കല്യന്മാർ കേരളത്തിൽ ക്ഷിതിപർ കുറയുമെ-
ന്നുള്ള മട്ടായിരുന്നു. 1
രാജാക്കൾക്കഖിലര്ക്കുമാശ്രയനില-
ക്കായിട്ടു വഞ്ചിക്ഷമാ-
രാജാവുണ്ടൊരു പുണ്യമൂർത്തി പുകഴം
ശ്രീരാമരാജാഹ്വയൻ;
രാജാ കേശവദാസനാണു സചിവ-
സ്ഥാനത്തു; കൊച്ചിയ്ക്കുകം
രാജാവുള്ളതു ശക്തനെന്നു പറയും
ഗംഭീരനാണായിടെ. 2
കോഴിക്കോട്ടരുളുന്ന പർവ്വതപയോ-
രാശീശനും പിന്നെയീ-
യൂഴിക്കെട്ടിനകത്തു മറ്റു നൃപരും
തന്നാട്ടിലുള്ളോർകളെ
കേഴിക്കാതെ ഭരിപ്പതിന്നു മതിയാ-
കാഞ്ഞിട്ടു വഞ്ചീശ്വര-
ങ്കീഴിൽക്കാഴ്ച കൊടുത്തു തങ്ങടെ കുടും-
ബം കാത്തു കാടേറിപോൽ. 3
ടിപ്പുസ്സുൽത്താന്റെ കോലാഹലദശയിൽ മറു-
ക്ഷോണി വാണോര്ക്കുമേവം
പാർപ്പും വേണ്ടുംസഹായങ്ങളുമരുളിയൊരാ-
വഞ്ചിധാത്രീശ്വരന്റെ
കെൽപ്പുള്ളാ മന്ത്രിയാകും മഹിതമതി മഹാൻ
കേശവൻ കൌശലത്താൽ
മുൽപ്പക്കാൻ കോടിലിംഗക്ഷിതിപതിസവിധ-
ത്തിങ്കലന്നാളൊരിക്കൽ. 4
രാജാവന്നതിഥിപ്പടിയ്ക്കണയുമീ-
വഞ്ചീശമന്ത്രീന്ദ്രനാം
രാജാ കേശവദാസനാത്തകുതുകം
സൽക്കാരമേകീടിനാൻ;
ഭൂജാനിക്കുചിതപ്രകാരമുപചാ-
രംചെയ്തു കൂപ്പിപ്പരം
വ്യാജാപേതമുപായശാലി നൃപനോ -
ടോതീടിനാൻ കേശവൻ:- 5
"കേട്ടാലും തമ്പുരാനേ! തിരുവടിയുടെയീ-
നാട്ടിൽനിന്നിട്ടു പോയി-
ട്ടൊട്ടാരാൽ തീത്ഥയാത്രയ്ക്കുഴറിയൊരു കുടി-
ക്കാരിലുണ്ടായ ശൂദ്രൻ
പുഷ്ടമോദേന വഞ്ചിക്ഷിതിപകരുണയാ-
ലീയിടയ്ക്കിപ്രകാരം
മൃഷ്ടാന്നം തിന്നുപോരുന്നൊരുവനടിയനെ-
നെന്നുമേ ദാസനാണേ. 6
എന്നാലൊന്നറിയിച്ചിടുന്നു ചെറുതാ-
മീനാടു രക്ഷിക്കുവാൻ
മുന്നാലോചന പോലെ മേലിലിവിടെ
സ്വാതന്ത്ര്യമായ്നില്ക്കുകിൽ
നന്നാവാൻ പണിയുണ്ടു കേൾക്ക മലയാ-
ളത്തിങ്കലേക്കാശമൂ-
ത്തൊന്നായ്ക്കണ്ണു പതിച്ചുവെച്ചു പരദേ-
ശത്തുള്ള ശത്രുക്കളും. 7
ആക്കൂട്ടക്കാരിടയ്ക്കൊക്കയുമിളകിവരും
ഠിപ്പു പറ്റിച്ചവണ്ണം;
കൈക്കേറും വകക്കാരവരൊട് പൊരുതാൻ
തമ്പുരാനേ! കുഴങ്ങും;
ഈക്കൂട്ടത്തിൽക്കുലുങ്ങാത്തൊരുനിലയടിയൻ
കണ്ടിരിപ്പുണ്ടുണർത്താം
കേൾക്കൂ പ്രാബ്യം മറുനരവരനായ് -
സന്ധിചെയ്താൽ പൊറുക്കാം. 8
വായിച്ചേതുമുരപ്പതല്ലിതു കൊടു-
ങ്ങല്ലൂര്ക്കു നന്മയ്ക്കുതാൻ
കേൾപ്പിച്ചേൻ പുനരിയ്യവസ്ഥയടിയൻ
വഞ്ചിക്ഷമാപാലനെ;.
അല്പം ചിന്തനചെയ്തിരുന്നിരുപതും
നാലും സഹസ്രം പണം കപ്പം
കിട്ടണമാണ്ടുതോറുമിവിടെ-
യെന്നോതി വഞ്ചീശ്വരൻ. 9
അവ്വണ്ണം കപ്പമേകീടുകിലുമായി വിഭോ!
നാട്ടുകാരെബ് ഭരിക്കാൻ
ചൊച്ചല്ലാതുള്ള ദോഷം കളയകിലതുതാ-
നല്ലയോ നല്ലയോഗ്യം?
സർവ്വം ചിന്തിച്ചു വേണ്ടും പടി മറുപടി ക-
ല്പിയ്ക്ക, മേൽ : വേണ്ടകാര്യം
സർവ്വം ഭംഗിപ്പെടുത്താനടിയനരികിലു-
ണ്ടെപ്പോഴും സ്വന്തദാസൻ." 10
എന്നാക്കേശവപിള്ള ഭംഗിയിലുണര്-
ത്തിച്ചോരുകാര്യക്രമം
നന്നായ്ക്കേട്ടു നയജ്ഞനാകിയ കൊടു-
ങ്ങല്ലൂർനരാധീശ്വരൻ
ഒന്നാലോചന പൂണ്ടുകൊണ്ടു ഗുണദോ-
ഷാംശങ്ങൾ വെവ്വേറെയൊ-
ന്നൊന്നായിട്ടു നിനച്ചു നീണ്ടൊരു മനോ-
രാജ്യം പിടിച്ചീടിനാൻ. 11
'കൊള്ളാവുന്നൊരു വീരവഞ്ചി നൃപതി-
ക്കീഴിൽപ്പെടുന്നാകിലോ
കൊള്ളാം ശത്രുഭയം വെടിഞ്ഞൊരുവിധം
നാട്ടിൽ കിടന്നീടുവാൻ;
ഉള്ളാലോര്ക്കിലെനിക്കിതത്രെ വളരെ -
ബോധിച്ചതില്ലാ നമു-
ക്കുള്ളാലോകപതിത്വശക്തി വഴിയേ
താഴ്ത്തീടുമാപ്പാർത്ഥിവൻ. 12
അത്യന്തം ജയകാംക്ഷയോടു മരുവും
വഞ്ചീശ്വരന്നുള്ളൊരാ-
കൃത്യന്തന്നുടെ കീഴിലൂഴിപെരുകാൻ
നോക്കുന്നതൊന്നാണുപോൽ;
നിത്യന്തന്നടിപെട്ടകൂട്ടർ തല പൊ-
ന്തിച്ചാൽ ഗൃഹച്ഛിദ്രമാം
സത്യന്തന്നുടെ രാജ്യവൃദ്ധി കെടുമെ-
ന്നാവീരനോര്ക്കില്ലയോ? 13
ആലോചിച്ചിട്ടുവേണം ദൃഢമതിബലിയാം
വഞ്ചിഭൂപന്റെ കീഴിൽ-
ച്ചേലോടെ ചെന്നു ചാടാൻ പഴയനിലയിൽ നിൽ-
ക്കുന്നതും പന്തിയല്ല;
ഈ ലോകത്തെ ബ്ഭരിക്കും ഭഗവതി കൃപവെ-
ച്ചേതു മാർഗ്ഗത്തിൽ നീതി-
ക്കാലോടിപ്പാൻ കടാക്ഷം വിടുമുടനതിലേ
പോയിടാമത്രതന്നെ'. 14
എന്നേവം നിരുപിച്ചുവെച്ച നൃവരൻ
മന്ത്രീന്ദ്രനോടോതിനാൻ
“നന്നേതെങ്കിലുമീപ്രയോഗമധുനാ
രക്ഷയ്ക്കു പക്ഷേ സഖേ!
മുന്നേ നമ്മുടെ മിത്രമാം ഗിരിപയോ-
രാശീശനൊന്നോര്ത്തുറ-
ച്ചെന്നേ നിശ്ചയമായ്വരൂ വഴിയെ ഞാ-
നെല്ലാം നടത്താമെടോ!'' 15
"ചൊല്ലേറീടിന വഞ്ചിരാജനുടനേ
താനാലു വായ്ക്കൊന്നെഴു-
ന്നള്ളേണ്ടും വഴിയിൽ കുറച്ചു പറവൂ-
രുണ്ടായ്വരും താമസം;
എല്ലാം തീർച്ചവരുത്തി വെക്കുകിവിടു-
ന്നന്നയ്ക്കു കാര്യം കുറി-
ക്കൊള്ളാ"മെന്നു പറഞ്ഞു പോയി മതിമാൻ
മന്ത്രീന്ദ്രനാം കേശവൻ. 16
മെല്ലെദ്ധീവരനായ വശ്ചിഭരണ-
പ്പിൻ കണ്ണധാരൻ കൊടു-
ങ്ങല്ലൂർക്കും വലവീശിയോരു വിവരം
പെട്ടെന്നു കേട്ടന്നുതാൻ
കല്യൻ കൌശലശാലി ശക്തനുടനേ
കൊച്ചിക്ഷിതിക്കീശ്വരൻ
കില്ലെന്ന്യേ തിരുവഞ്ചുളേശ്വരപദം
കൂപ്പാനെഴുന്നള്ളിനാൻ. 17
ഈ വിദ്വാൻ വന്നവാറേ പരമശിവപദം
കൂപ്പിയാശ്രീകുരുബ-
ക്കാവിൽപ്പോയിത്തൊഴേണം വിവരമൊടുടനേ-
മൂപ്പിലേയ്ക്കാളു പോട്ടേ
ഏവം കല്പിച്ചിറങ്ങീ ഝടിതി വഴിയിലാ-
ക്കോടിലിംഗേശനെത്തീ-
ഭാവം ചേർന്നൊത്തിണങ്ങീ പുനരിരുവരുമോ
യ്ക്കാളിയെക്കൈവണങ്ങീ. 18
രണ്ടാളും ചേര്ന്നുപോന്നൂ തിറമൊടു തിരുവ-
ഞ്ചിക്കുളത്തേയ്ക്കു പിന്നീ-
ടുണ്ടായീ ഗൂഢമായിട്ടിവരിരുവരുമായ് –
രാജ്യകാര്യപ്രസംഗം;
കൊണ്ടാടിപ്പുഞ്ചിരിക്കൊണ്ടതിനിടയിലുര-
ച്ചീടിനാൻ കൊച്ചിരാജൻ
“കുണ്ടാമണ്ടിക്കുടുക്കിൽപ്പെടരുതയി! ഭവാൻ
കാര്യമോര്ത്തിട്ടു ചെയ്യൂ. 19
ആയത്തിൽക്കൈ പരത്തീട്ടകലവെയമരും
മന്നവൻതന്റെ മായോ-
പായത്തിൽക്കീഴിലായിക്കിഴിവുപദവിയിൽ-
പ്പെട്ട ശിഷ്ടം പ്രഭുക്കൾ
ഞായത്തിൽ ബുദ്ധിമുട്ടാനൊടുവിലിടവരും
തുല്യരായോരൊരിഷ്ട-
പ്രായത്തിൽക്കൂടി നില്ക്കുന്നിവരിലൊരുമഹാ-
ശത്രുവും പല്ലുപോലെ. 20
നോന്തമ്മിൽസ്സാമ്യമില്ലേ പലനിലകളിലും?
നൊമ്മൾ യോജിച്ചു തമ്മിൽ
സ്വാന്തം മേളിച്ചിരുന്നാൽ മതി, മറുനൃപതി-
ക്കീഴിലാപ്പെട്ടിടേണ്ടാ;
ഭ്രാന്തല്ലേ മുൻവിരോധസ്ഥിതികഥകൾ നിന-
ച്ചിന്നു ദുശ്ശങ്ക ധീമൻ!
താന്താങ്ങൾക്കുള്ള ശക്തിക്കൊരു കുറവു വരാ-
തൊത്തു കാര്യം നടത്താം. 21
കപ്പം വഞ്ചിക്ഷിതീശൻ തരുവതിനു വിധി-
ച്ചുള്ളൊരാ സംഖ്യ യോജി-
ച്ചൊപ്പം കാര്യം നടത്തും ചിലവിനു പകുതി-
പ്പങ്കിതെന്നിങ്ങു തന്നാൽ
അല്പം പോലും കുഴക്കില്ലയി ധരണിപതേ!
നല്ല യോജിപ്പുമൂലം
ശില്പം പോലൂഴികാക്കാം സമനിലയിൽ നമു-
ക്കായതല്ലേ ഗുണം തേ?'' 22
ഏവം ശക്തൻ കഥിക്കും ശപഥമയനയോ-
പായവാക്യൌഷധത്താ-
ലാ വമ്പൻ കോടലിംഗക്ഷിതിപനരിമരുൽ -
ക്ഷോഭശല്യങ്ങൾ നീങ്ങി;
ഈവണ്ണം തീർച്ചയാക്കീട്ടിവർ പുതിയ കരാ-
റൊന്നു ചെയ്തു തരത്തിൽ-
ദൈവം കല്പിച്ചൊരീനിശ്ചയമൊടുമവനീ-
നാഥർ തമ്മിൽപ്പിരിഞ്ഞൂ. 23
കൊച്ചിക്കിങ്ങിനെ ചേർന്നുവന്നിതു കൊടു-
ങ്ങല്ലൂരു; പക്ഷേ പണം
വെച്ചിട്ടുള്ളതിരട്ടിയായിഹ കണ-
ക്കല്ലോ വടക്കൻപണം;
അച്ഛിന്നാദരവഞ്ചിനാഥനടിമ-
പ്പെട്ടോര്ക്കിതിന്മൂലമേ
പുച്ഛിക്കാനിടയായി കിഞ്ചന കൊടു-
ങ്ങല്ലൂരടച്ചായിടെ. 24
പിന്നേക്കാലക്രമത്താൽബ്ബലനില കുറവായ് -
വഞ്ചിപൻ കീഴ്നൃപന്മാര്-
ക്കെന്നേയ്ക്കാക്കോടിലിംഗാധിപനുടെ നിലയോ
മുൻകണക്കിൽ കിടന്നൂ;
നന്നെ ക്ഷീണിച്ചു നാടൊന്നുഴലുമളവിലീ-
സ്സംഖ്യ നൽകാൻ പ്രയാസം
വന്നെന്നാലും സ്വതന്ത്രസ്ഥിതിയതുസമയം-
പോലുമേ പോയതില്ല.25
പക്ഷേ നാട്ടിൽപ്പണത്തിൻവരവിനു വഴികാ-
ണുന്നതില്ലെന്നു മേന്മേ-
ലാക്ഷേപം വന്ന പിൽപ്പാടതിനൊരു ഗതി-
കല്പിച്ചു കൊച്ചിക്കധീശൻ;
സൂക്ഷ്മത്തിൽക്കണ്ടെഴുത്തിൻപടി നികുതി പിരി-
ച്ചീടുകെന്നൂഴിപൻതൻ
ലക്ഷ്മത്തിൽ പ്രൌഢികൂട്ടീട്ടതിനൊരു തുണയായ് -
നിന്നു വിത്തം വരുത്തി. 26
പിന്നീടിക്കോടിലിംഗക്ഷിതീപകുലഗൃഹ-
ച്ഛിദ്രഭൂകമ്പമൊട്ടും
നിന്നീടാതേറിവന്നോരളവിലൊരുസമാ-
ധാനമാകുംവരേക്കും
മുന്നീടുള്ളൊരു ചട്ടപ്പടി നടവടിയൊ-
ക്കേയുമൊപ്പിച്ചുമാറി-
ത്തന്നീടാനും തുണച്ചു കരുണയുടയോരീ-
ക്കൊച്ചിരാജാന്വയക്കാർ.27
ഏവന്നാനാവിധം വന്നപകടനിലയിൽ
ശക്തി തീരെക്കെടുത്താൻ
കൈവച്ചാഞ്ഞൊന്നു വീശും മറുനൃപതികൾതൻ-
കൌശലം കാട്ടിടാതേ
ആവുന്നോളം സഹായിച്ചഭിമതഗുണസ-
മ്പത്തു കൂട്ടികൊടുപ്പാൻ
മേവുന്നു കോടിലിംഗാധിപരിൽ മമതയും
വാച്ചു കൊച്ചിക്കധീശർ. 28