പുകൾന്ന പൂജ്യദ്വിജരൊത്തെരിങ്ങാൽ-
ക്കുട സ്ഥലം ഗ്രാമവിശേഷയോഗം
നടന്നിതഞ്ഞൂറു കഴിഞ്ഞു പത്തു-
മൊരഞ്ചുമെത്തീടിന കൊല്ലവർഷം: 1
അനേകദിവ്യത്വമെഴുന്ന യോഗ്യ-
മഹാജനം കൂടിയൊരിസ്സദസ്സിൽ
ദ്വിജേന്ദ്രവാക്കാ'ലയിരൂരുമൂപ്പാം'
മഹീന്ദ്രനഗ്രാസനമേറ്റിരിച്ചു. 2
വിശേഷമീഗ്രാമജനൈകദൈവ-
പ്രതിഷ്ഠയുൾക്കൊണ്ടെഴുമമ്പലത്തിൽ
അടുത്തകാലം കലശം കഴിഞ്ഞ-
മുതൽക്കു കാണായിതൊരത്ഭുതം പോൽ. 3
അകത്തിരുട്ടത്തു വിളക്കുവെയ്ക്കാ-
തിരിയ്ക്കിലും ഗർഭഗൃഹത്തിനുള്ളിൽ
ചിലപ്പോൾ മിന്നിത്തെളിയും പ്രകാരം
വിളക്കു കത്തുന്നതുപോലെ കാണാം. 4
ഇതാദ്യമേ കണ്ടളവന്നു ശാന്തി-
കുളിച്ച നമ്പൂരി പരിഭ്രമിച്ചു,
അകത്തു കേറാൻ ഭയമാകമൂലം
പുറത്തുനിന്നാളുകളേ വിളിച്ചു. 5
ചുഴിഞ്ഞു നോക്കുമ്പൊളിതാര്ക്കുമൊട്ടും
ഭയപ്പെടാനുള്ളൊരു കാര്യമല്ലാ
അസംഭവംപോലെ ജനം നിനക്കും-
നിലയൊരത്യത്ഭുതമായിരുന്നു 6
പ്രസിദ്ധമാകും ഭരതാഖ്യയോടെ
വിളങ്ങുമാവൈഷ്ണവവിഗ്രഹത്തിൽ
ഇടക്കിടയ്ക്കിങ്ങിനെ മാറിമാറി-
ത്തിരിഞ്ഞ രത്നപ്രഭ കണ്ടതത്രെ. 7
ജനങ്ങളിസ്സംഭവമൊട്ടു കേട്ടു
കടന്നുചെന്നൊത്തൊരു യോഗമായീ;
തികഞ്ഞയോഗത്തി'ലിതെന്തിവണ്ണം'
വിളങ്ങുവാനെന്നു വിചാരമായീ. 8
'ഇതെന്തൊരത്യത്ഭുതമിപ്രകാരം
വരാൻ 'കിടാങ്ങൻ തരണാ'ഢ്യതന്ത്രി
മനസ്സുവെച്ചാക്കലശാഭിഷേക-
ക്രിയയ്ക്കു സങ്കല്പമെടുത്തിതെന്നോ? 9
സഭാജനം തന്ത്രിവരിഷ്ഠനോ'ടെ-
ന്തിതെ'ന്നു ചോദിച്ചതിലാദ്വിജാഢ്യൻ
സ്ഫുരിയ്ക്കു മാണിയ്ക്കു മിതിങ്കലെന്നു
നിനച്ച സങ്കല്പമുരച്ചു മെല്ലേ. 10
തപസ്വിയാമാ ദ്വിജനോടസൂയ-
പിടിയ്ക്ക കൊണ്ടോ, ചിലർ നന്ദികൊണ്ടാ
"വരുത്തി മാണിയ്ക്കുമിതൊത്തു നോക്കി
നമുക്കുറപ്പാക്കണ'മെന്നു ചൊല്ലീ. 11
'തപസ്സിനാൽ സൃഷ്ടി കഴിച്ചു കാട്ടി-
ത്തരുന്ന രത്നത്തിനോടൊത്തുനോക്കാൻ
നമുക്കു മറെറാന്നെവിടെക്കിടയ്ക്കും
ജഗത്തി'ലെന്നാർ ചിലരത്ഭുതത്താൽ. 12
"അതുണ്ടു; കായംകുളമെന്ന നാട്ടിൽ
നൃപാലയപ്പൂട്ടറയിങ്കൽ മാത്രം
ഒരൊത്തമാണിയ്ക്കു മിരിപ്പതുണ്ടെ'-
ന്നിടയ്ക്കു കേറീട്ടൊരുവൻ പറഞ്ഞു. 13
പലര്ക്കുമിപ്പോളിതു രണ്ടുമൊപ്പം
പിടിച്ച നോക്കീടണമെന്നു മോഹം
ഉദിച്ച പോലങ്ങിനെ ഭൂരിപക്ഷ-
പ്രകാരമായിസ്സഭ തീര്ച്ചയാക്കി. 14
മുറയ്ക്കു കായംകുളമന്നവന്റെ
യടുത്തുപോയ് വേണ്ടതുപോലെ ചൊല്ലി,
വിശേഷമാണിയ്ക്കവുമേറ്റു വാങ്ങി-
വരേണ്ടതിന്നാളെയയയ്ക്കയായി. 15
യഥാക്രമം ഗ്രാമജനൈകയോഗം-
വകയ്ക്കു നാഥൻറെ നിലക്കുതന്നെ
ഇതിന്നു കല്പിച്ചയിരൂരുമൂപ്പാം
നരേന്ദ്രനങ്ങോട്ടൊരു തീട്ടയച്ചു. 16
സഭാജനാവശ്യമറിഞ്ഞ കായ-
ങ്കുളത്തു രാജാവു മഹാനുഭാവൻ
മനസ്സഴിഞ്ഞൊന്നു ചിരിച്ചു പെട്ടി
തുറന്നു മാണിയ്ക്കുമെടുത്തു വെച്ചു. 17
"പ്രശസ്തമാണിയ്ക്കുമിതന്ന്യദിക്കിൽ-
സ്സുദുർല്ലഭം സഭ്യവരാജ്ഞപോലെ
കൊടുത്തയക്കുന്നിതിനൊത്തുനോക്കാം
യഥേഷ്ട'മെന്നും മറുതീട്ടയച്ചു. .18
നൃപന്റെ ലേഖത്തോടുമൊത്തു രത്നം
കരത്തിൽ വാങ്ങിച്ചഥ യോഗദൂതൻ
മടങ്ങിവന്നിട്ടതു യോഗമുഖ്യ-
സമക്ഷമര്പ്പിച്ചു കൃതാത്ഥനായീ. 19
മനോജ്ഞമാം ചെപ്പിനകത്തു കാന്തി-
കതിര്ത്തതിനുള്ളിലൊളിച്ചപോലെ
എഴുന്ന മാണിയ്ക്കു മുഴുന്നുമാന-
മിതങ്ങു കണ്ടത്ഭുതമാണ്ടു ലോകം. 20
തെളിഞ്ഞ കണ്ണാൽച്ചിലർ വാതിൽമാട-
ത്തറപ്പുറത്തും ഹരിയുള്ളകത്തും
മുതിന്ന മാണിയ്ക്കു മഹസ്സുകണ്ടി-
ട്ടിണങ്ങുമൊന്നിച്ചിതു രണ്ടു'മെന്നാർ. 21
ധൃതാദരം യോഗജനാനുവാദ-
പ്രകാരമേ ശാന്തിയെഴുന്ന വിപ്രൻ
തുറന്ന ചെപ്പിന്നകമുള്ള രത്നം
കടത്തിനാൻ ഗർഭഗൃഹത്തിനുള്ളിൽ. 22
ദ്വിജൻ കടക്കും സമയത്തിലൊപ്പം
ജനങ്ങളൊട്ടുക്കു നടയ്ക്കലെത്തി,
പ്രമാണിലോകം താ കേറി രണ്ടു-
പുറത്തുമേ ദ്വാരമുഖത്തു നിന്നു. 23
അയസ്സയസ്കാന്തമുഖത്തു ചാടി-
പിടിച്ചു പററുംവിധമപ്പൊഴയ്ക്കും
നൃപന്റെ മാണിയ്ക്കുമുയർന്നു ദേവ-
നണിഞ്ഞ മാണിയ്ക്കുമണഞ്ഞമർന്നു. 24
ഇതെന്തൊരാകഷണശക്തി ദിവ്യ-
മണിയ്ക്കു ഭൌമത്തെ വലിച്ചെടുപ്പാൻ!
ബലാൽ വെറും പ്രാകൃതസൃഷ്ടിയെത്താ-
നടക്കിടും മാനസസൃഷ്ടിയെന്നോ? 25
ഉയന്നുടൻ ദൈവികരത്നമായ്ച്ചേർ-
ന്നമര്ന്നു പറ്റീടിന രാജരത്നം
ഉറച്ചു കോവിൽക്കകമേ മുകുന്ദൻ
മുകുന്ദനിൽക്കൌസ്തുഭമീക്കണക്കിൽ. 26
പടിച്ച പാടൊക്കെ യെടുത്തു നോക്കീ
ട്ടതൊന്നിളക്കാൻ കഴിയാഞ്ഞ വിപ്രൻ
പരിഭ്രമിച്ചൂ പലരും പരുങ്ങീ
പഴക്കമേറീടിന യോഗ്യമുഖ്യർ. 27
"അഴിഞ്ഞു കായങ്കുളമൂഴിനാഥൻ
നമുക്കൊരാൾവക്കലയച്ചിരിക്കേ
ശരിയ്ക്കു മാണിയ്ക്കു മുടൻ മടക്കി-
ക്കൊടുത്തിടാഞ്ഞാൽ കുറവാകുമല്ലോ'. 28
ഇവണ്ണമൊന്നിച്ചു നിനച്ചു രത്നം
ലയിച്ചതായ്ക്കണ്ടു മഹാജനങ്ങൾ
മുറപ്രകാരം പലരൊത്തുചേർന്നു
നടത്തി വേണ്ടുന്നവിധം വിചാരം. 29
"വിശിഷ്ടബിംബത്തിൽ വലിഞ്ഞ കേറി-
യുറച്ച മാണിയ്ക്കുമിതെന്നുമെന്നാൽ
മുറയ്ക്കു കായങ്കുളമന്നനാളെ-
യയച്ചു കാത്തീടുകതന്നെ വേണം'. 30
ഇതിൻപ്രകാരം പലരൊത്തു കാര്യ -
മുറച്ചു കായങ്കുളമന്നനന്നേ
പ്രമാണിയായീർന്നയിരൂരുമൂപ്പാം
നൃപൻ നയംകാട്ടിയ തീട്ടയച്ചു. 31
ഉദാരനാമാതൃപനും മുറയ്ക്കു
വിധിജ്ഞയോഗത്തിൽ വിധിച്ചപോലെ
"ഇനിക്കിതിൽ സമ്മതമെന്നുമാത്രം
മഹാത്മമട്ടായ് മറുതീട്ടു വിട്ടു. 32
അണഞ്ഞൊരിത്തീട്ടു പിടിച്ചു വീണ്ടും
കുറിച്ചു നാൾ യോഗജനങ്ങൾകൂടി
വിധിച്ചു കായങ്കുളമന്നനേകം
മനുഷ്യനെ'ത്തച്ചുടകയ്മ്മ'ളാക്കാൻ. 33
അയച്ചു നേരിട്ടയിരൂരുമുപ്പി-
ന്നുറച്ച തീർപ്പിൻപടി തീട്ടു വീണ്ടും
പിടിച്ച കായങ്കുളനാട്ടുനായർ-
യുവാവിനെബ് ഭൂപനുമിങ്ങയച്ചു. 34
അയൽസ്ഥലഗ്രാമമഹത്തരന്മാ-
രണഞ്ഞു ശോഭിച്ചൊരു മുഖ്യയോഗം
അവന്നുടൻ തച്ചുടകയ്മളാക്കും -
പ്രകാരമേല്പിച്ചു ദൃഢാവരോധം. 35
ശുകാലയത്തും ശിവപത്തനത്തും
മഹാവനത്തും ദ്വിജയോഗിയാന്മാർ
ഭരിച്ചിടും പോലിഹ ശൂദ്രയോഗി
നടത്തണം തച്ചുടകയ്മൾ കാര്യം. 36
അനേകമട്ടിൽ ദ്വിജയോഗമേകീ_
ട്ടവന്നു നിഷ്ഠാനിയമങ്ങൾ കൂട്ടീ
തപസ്സുയോഗം ഭരണാധികാര-
ബലം മുതൽക്കൊക്കെയുറച്ചുവന്നൂ. 37
ഒരുത്തമൻ തച്ചുടകയ്മൾ ദേഹം
ത്യജിക്കിൽ യോഗാധിപലേഖമൂലം
അയയ്ക്ക കായംകുളമന്നനന്ത്യ-
'മനുഷ്യനെത്തിട്ട;മിതായി ചട്ടം. 38
യഥാക്രമം തച്ചുടകയ്മളാക്കും
ചടങ്ങിൽ മൂപ്പിച്ച വഴക്കുമൂലം
മുഷിഞ്ഞു, വാശിക്കയിരൂരുമുപ്പി-
ന്നൊഴിഞ്ഞു യോഗാൽപ്പിരികെന്നുമായി. 39
മുറയ്ക്കിരിങ്ങാൽക്കുടെ യോഗരക്ഷാ-
പദത്തിൽ നില്പാനൊരു കോവിൽ വേണം;
അതിന്നു പിന്നീടു പെരുമ്പടപ്പു
കുലത്തിൽ മൂപ്പാണ്ടവർ വാണുവന്നൂ. 40
വിധിയ്ക്കു വിപ്രോത്തമരിങ്ങു യാഗം
കഴിച്ചിടുമ്പോളതു കാത്തുകൊൾവാൻ
കൃതക്ഷണം ക്ഷത്രിയർ വേണമെന്ന-
നടപ്പുമീബ്രാഹ്മണർ വിട്ടതില്ലാ. 41
സ്വമാനുഷൻ തച്ചുടകയ്മ്മളെന്ന-
വഴിക്കു കായങ്കുളമന്നവന്നും
ഉറച്ച ദേവാലയമേൽവിചാര-
ക്രമത്തിലീഗ്രാമ ജനത്തിൽ നോട്ടം. 42
നരേന്ദ്രരാമായിരുപേരടുത്തു-
മകന്നുമായ് ദൃഷ്ടി പതിക്കകൊണ്ടും
ഗുണങ്ങളെത്തച്ചുടകയ്മ്മൾ കൂട്ടി-
പിടിക്കകൊണ്ടും പരിപുഷ്ടി വാച്ചു. 43
പതിഞ്ഞുകിട്ടീടിന ദിവ്യഭൌമ-
പ്രശസ്തമാണിക്യമണിപ്രഭാവാൽ
ദ്വിജർഷി ചെയ്താക്കലശാഭിഷേക-
ക്രിയയ്ക്കു മേൽ ശ്രീനിധിയായി ദൈവം 44
മഹസ്സിയന്നിങ്ങിനെ "കൂടൽമാണി-
യ്ക്ക'മായിതാഗ്രാമജനൈകദൈവം,
വളര്ന്നു യോഗത്തിനു പാസനാനു-
പ്രയോഗയോഗംവഴി ഭക്തിയോഗം. 45
ഫലാനുകൂലം പലപാടിരിങ്ങാൽ-
ക്കുടെപ്പെടും ഗ്രാമജനങ്ങളിന്നും
അനേകമൂത്തിയ്ക്കൊരു മൂര്ത്തിയിന്മേൽ
പ്രസംഗമാക്കും പ്രഭു സംഗമേശൻ. 46
ഗിരാവിരിഞ്ചം, കമലാമുകുന്ദ -
മുമാമഹേശം, ദഹനാര്ക്കചന്ദ്രം,
ഇതേവിധം ദൈവതയോഗമൊട്ടു-
ക്കടക്കിനിൽക്കും പ്രഭു സംഗമേശൻ. 47
ഉപാസനാവൃത്തിയിൽ നിഷ്ഠകൂടും
മഹാജനം ചെയ്വൊരു സേവയാലേ
പെരുത്തു ചൈതന്യമിയന്നു പാരിൽ-
പ്പുകൾന്നിരിയ്ക്കും പ്രഭു സംഗമേശൻ. 48
എതിർത്തു കായംകുളരാജഭാവം
മുടിച്ചു മാർത്താണ്ഡനിരുട്ടുപോലെ
കരസ്ഥമാക്കീ സകലം പുലര്ച്ച-
യ്ക്കനന്തനാടിന്നധിപൻ പ്രതാപാൽ. 49
അതിന്നുശേഷം തനതാൾക്കിരിങ്ങാൽ-
ക്കുടെപ്പെടും തച്ചുടകയ്മ്മൾയോഗം
കൊടുത്തു കായംകുളനാടു വാഴും-
വഴിയ്ക്കു വഞ്ചിക്ഷിതിവാസവാന്മാർ. 50
യോഗക്കാരിൽ പ്രമാണം പഴകിയുടമയാം
മാടഭൂപൻ കുറിയ്ക്കും
തീട്ടൂരം കണ്ടു കായംകുളമുടമ പിടി-
ച്ചേററ വഞ്ചിക്ഷിതീന്ദ്രൻ
കല്പിച്ചാക്കീടുമാൾ തച്ചുടയ പദമെഴും
കയ്കൾ മാണിയ്ക്കു മുദ്രാ-
നാമം കയ്ക്കൊണ്ടു കാക്കും മഹിമയിലരുൾവൂ
കൂടൽമാണിയ്ക്കുമിന്നും 51
ക്കുട സ്ഥലം ഗ്രാമവിശേഷയോഗം
നടന്നിതഞ്ഞൂറു കഴിഞ്ഞു പത്തു-
മൊരഞ്ചുമെത്തീടിന കൊല്ലവർഷം: 1
അനേകദിവ്യത്വമെഴുന്ന യോഗ്യ-
മഹാജനം കൂടിയൊരിസ്സദസ്സിൽ
ദ്വിജേന്ദ്രവാക്കാ'ലയിരൂരുമൂപ്പാം'
മഹീന്ദ്രനഗ്രാസനമേറ്റിരിച്ചു. 2
വിശേഷമീഗ്രാമജനൈകദൈവ-
പ്രതിഷ്ഠയുൾക്കൊണ്ടെഴുമമ്പലത്തിൽ
അടുത്തകാലം കലശം കഴിഞ്ഞ-
മുതൽക്കു കാണായിതൊരത്ഭുതം പോൽ. 3
അകത്തിരുട്ടത്തു വിളക്കുവെയ്ക്കാ-
തിരിയ്ക്കിലും ഗർഭഗൃഹത്തിനുള്ളിൽ
ചിലപ്പോൾ മിന്നിത്തെളിയും പ്രകാരം
വിളക്കു കത്തുന്നതുപോലെ കാണാം. 4
ഇതാദ്യമേ കണ്ടളവന്നു ശാന്തി-
കുളിച്ച നമ്പൂരി പരിഭ്രമിച്ചു,
അകത്തു കേറാൻ ഭയമാകമൂലം
പുറത്തുനിന്നാളുകളേ വിളിച്ചു. 5
ചുഴിഞ്ഞു നോക്കുമ്പൊളിതാര്ക്കുമൊട്ടും
ഭയപ്പെടാനുള്ളൊരു കാര്യമല്ലാ
അസംഭവംപോലെ ജനം നിനക്കും-
നിലയൊരത്യത്ഭുതമായിരുന്നു 6
പ്രസിദ്ധമാകും ഭരതാഖ്യയോടെ
വിളങ്ങുമാവൈഷ്ണവവിഗ്രഹത്തിൽ
ഇടക്കിടയ്ക്കിങ്ങിനെ മാറിമാറി-
ത്തിരിഞ്ഞ രത്നപ്രഭ കണ്ടതത്രെ. 7
ജനങ്ങളിസ്സംഭവമൊട്ടു കേട്ടു
കടന്നുചെന്നൊത്തൊരു യോഗമായീ;
തികഞ്ഞയോഗത്തി'ലിതെന്തിവണ്ണം'
വിളങ്ങുവാനെന്നു വിചാരമായീ. 8
'ഇതെന്തൊരത്യത്ഭുതമിപ്രകാരം
വരാൻ 'കിടാങ്ങൻ തരണാ'ഢ്യതന്ത്രി
മനസ്സുവെച്ചാക്കലശാഭിഷേക-
ക്രിയയ്ക്കു സങ്കല്പമെടുത്തിതെന്നോ? 9
സഭാജനം തന്ത്രിവരിഷ്ഠനോ'ടെ-
ന്തിതെ'ന്നു ചോദിച്ചതിലാദ്വിജാഢ്യൻ
സ്ഫുരിയ്ക്കു മാണിയ്ക്കു മിതിങ്കലെന്നു
നിനച്ച സങ്കല്പമുരച്ചു മെല്ലേ. 10
തപസ്വിയാമാ ദ്വിജനോടസൂയ-
പിടിയ്ക്ക കൊണ്ടോ, ചിലർ നന്ദികൊണ്ടാ
"വരുത്തി മാണിയ്ക്കുമിതൊത്തു നോക്കി
നമുക്കുറപ്പാക്കണ'മെന്നു ചൊല്ലീ. 11
'തപസ്സിനാൽ സൃഷ്ടി കഴിച്ചു കാട്ടി-
ത്തരുന്ന രത്നത്തിനോടൊത്തുനോക്കാൻ
നമുക്കു മറെറാന്നെവിടെക്കിടയ്ക്കും
ജഗത്തി'ലെന്നാർ ചിലരത്ഭുതത്താൽ. 12
"അതുണ്ടു; കായംകുളമെന്ന നാട്ടിൽ
നൃപാലയപ്പൂട്ടറയിങ്കൽ മാത്രം
ഒരൊത്തമാണിയ്ക്കു മിരിപ്പതുണ്ടെ'-
ന്നിടയ്ക്കു കേറീട്ടൊരുവൻ പറഞ്ഞു. 13
പലര്ക്കുമിപ്പോളിതു രണ്ടുമൊപ്പം
പിടിച്ച നോക്കീടണമെന്നു മോഹം
ഉദിച്ച പോലങ്ങിനെ ഭൂരിപക്ഷ-
പ്രകാരമായിസ്സഭ തീര്ച്ചയാക്കി. 14
മുറയ്ക്കു കായംകുളമന്നവന്റെ
യടുത്തുപോയ് വേണ്ടതുപോലെ ചൊല്ലി,
വിശേഷമാണിയ്ക്കവുമേറ്റു വാങ്ങി-
വരേണ്ടതിന്നാളെയയയ്ക്കയായി. 15
യഥാക്രമം ഗ്രാമജനൈകയോഗം-
വകയ്ക്കു നാഥൻറെ നിലക്കുതന്നെ
ഇതിന്നു കല്പിച്ചയിരൂരുമൂപ്പാം
നരേന്ദ്രനങ്ങോട്ടൊരു തീട്ടയച്ചു. 16
സഭാജനാവശ്യമറിഞ്ഞ കായ-
ങ്കുളത്തു രാജാവു മഹാനുഭാവൻ
മനസ്സഴിഞ്ഞൊന്നു ചിരിച്ചു പെട്ടി
തുറന്നു മാണിയ്ക്കുമെടുത്തു വെച്ചു. 17
"പ്രശസ്തമാണിയ്ക്കുമിതന്ന്യദിക്കിൽ-
സ്സുദുർല്ലഭം സഭ്യവരാജ്ഞപോലെ
കൊടുത്തയക്കുന്നിതിനൊത്തുനോക്കാം
യഥേഷ്ട'മെന്നും മറുതീട്ടയച്ചു. .18
നൃപന്റെ ലേഖത്തോടുമൊത്തു രത്നം
കരത്തിൽ വാങ്ങിച്ചഥ യോഗദൂതൻ
മടങ്ങിവന്നിട്ടതു യോഗമുഖ്യ-
സമക്ഷമര്പ്പിച്ചു കൃതാത്ഥനായീ. 19
മനോജ്ഞമാം ചെപ്പിനകത്തു കാന്തി-
കതിര്ത്തതിനുള്ളിലൊളിച്ചപോലെ
എഴുന്ന മാണിയ്ക്കു മുഴുന്നുമാന-
മിതങ്ങു കണ്ടത്ഭുതമാണ്ടു ലോകം. 20
തെളിഞ്ഞ കണ്ണാൽച്ചിലർ വാതിൽമാട-
ത്തറപ്പുറത്തും ഹരിയുള്ളകത്തും
മുതിന്ന മാണിയ്ക്കു മഹസ്സുകണ്ടി-
ട്ടിണങ്ങുമൊന്നിച്ചിതു രണ്ടു'മെന്നാർ. 21
ധൃതാദരം യോഗജനാനുവാദ-
പ്രകാരമേ ശാന്തിയെഴുന്ന വിപ്രൻ
തുറന്ന ചെപ്പിന്നകമുള്ള രത്നം
കടത്തിനാൻ ഗർഭഗൃഹത്തിനുള്ളിൽ. 22
ദ്വിജൻ കടക്കും സമയത്തിലൊപ്പം
ജനങ്ങളൊട്ടുക്കു നടയ്ക്കലെത്തി,
പ്രമാണിലോകം താ കേറി രണ്ടു-
പുറത്തുമേ ദ്വാരമുഖത്തു നിന്നു. 23
അയസ്സയസ്കാന്തമുഖത്തു ചാടി-
പിടിച്ചു പററുംവിധമപ്പൊഴയ്ക്കും
നൃപന്റെ മാണിയ്ക്കുമുയർന്നു ദേവ-
നണിഞ്ഞ മാണിയ്ക്കുമണഞ്ഞമർന്നു. 24
ഇതെന്തൊരാകഷണശക്തി ദിവ്യ-
മണിയ്ക്കു ഭൌമത്തെ വലിച്ചെടുപ്പാൻ!
ബലാൽ വെറും പ്രാകൃതസൃഷ്ടിയെത്താ-
നടക്കിടും മാനസസൃഷ്ടിയെന്നോ? 25
ഉയന്നുടൻ ദൈവികരത്നമായ്ച്ചേർ-
ന്നമര്ന്നു പറ്റീടിന രാജരത്നം
ഉറച്ചു കോവിൽക്കകമേ മുകുന്ദൻ
മുകുന്ദനിൽക്കൌസ്തുഭമീക്കണക്കിൽ. 26
പടിച്ച പാടൊക്കെ യെടുത്തു നോക്കീ
ട്ടതൊന്നിളക്കാൻ കഴിയാഞ്ഞ വിപ്രൻ
പരിഭ്രമിച്ചൂ പലരും പരുങ്ങീ
പഴക്കമേറീടിന യോഗ്യമുഖ്യർ. 27
"അഴിഞ്ഞു കായങ്കുളമൂഴിനാഥൻ
നമുക്കൊരാൾവക്കലയച്ചിരിക്കേ
ശരിയ്ക്കു മാണിയ്ക്കു മുടൻ മടക്കി-
ക്കൊടുത്തിടാഞ്ഞാൽ കുറവാകുമല്ലോ'. 28
ഇവണ്ണമൊന്നിച്ചു നിനച്ചു രത്നം
ലയിച്ചതായ്ക്കണ്ടു മഹാജനങ്ങൾ
മുറപ്രകാരം പലരൊത്തുചേർന്നു
നടത്തി വേണ്ടുന്നവിധം വിചാരം. 29
"വിശിഷ്ടബിംബത്തിൽ വലിഞ്ഞ കേറി-
യുറച്ച മാണിയ്ക്കുമിതെന്നുമെന്നാൽ
മുറയ്ക്കു കായങ്കുളമന്നനാളെ-
യയച്ചു കാത്തീടുകതന്നെ വേണം'. 30
ഇതിൻപ്രകാരം പലരൊത്തു കാര്യ -
മുറച്ചു കായങ്കുളമന്നനന്നേ
പ്രമാണിയായീർന്നയിരൂരുമൂപ്പാം
നൃപൻ നയംകാട്ടിയ തീട്ടയച്ചു. 31
ഉദാരനാമാതൃപനും മുറയ്ക്കു
വിധിജ്ഞയോഗത്തിൽ വിധിച്ചപോലെ
"ഇനിക്കിതിൽ സമ്മതമെന്നുമാത്രം
മഹാത്മമട്ടായ് മറുതീട്ടു വിട്ടു. 32
അണഞ്ഞൊരിത്തീട്ടു പിടിച്ചു വീണ്ടും
കുറിച്ചു നാൾ യോഗജനങ്ങൾകൂടി
വിധിച്ചു കായങ്കുളമന്നനേകം
മനുഷ്യനെ'ത്തച്ചുടകയ്മ്മ'ളാക്കാൻ. 33
അയച്ചു നേരിട്ടയിരൂരുമുപ്പി-
ന്നുറച്ച തീർപ്പിൻപടി തീട്ടു വീണ്ടും
പിടിച്ച കായങ്കുളനാട്ടുനായർ-
യുവാവിനെബ് ഭൂപനുമിങ്ങയച്ചു. 34
അയൽസ്ഥലഗ്രാമമഹത്തരന്മാ-
രണഞ്ഞു ശോഭിച്ചൊരു മുഖ്യയോഗം
അവന്നുടൻ തച്ചുടകയ്മളാക്കും -
പ്രകാരമേല്പിച്ചു ദൃഢാവരോധം. 35
ശുകാലയത്തും ശിവപത്തനത്തും
മഹാവനത്തും ദ്വിജയോഗിയാന്മാർ
ഭരിച്ചിടും പോലിഹ ശൂദ്രയോഗി
നടത്തണം തച്ചുടകയ്മൾ കാര്യം. 36
അനേകമട്ടിൽ ദ്വിജയോഗമേകീ_
ട്ടവന്നു നിഷ്ഠാനിയമങ്ങൾ കൂട്ടീ
തപസ്സുയോഗം ഭരണാധികാര-
ബലം മുതൽക്കൊക്കെയുറച്ചുവന്നൂ. 37
ഒരുത്തമൻ തച്ചുടകയ്മൾ ദേഹം
ത്യജിക്കിൽ യോഗാധിപലേഖമൂലം
അയയ്ക്ക കായംകുളമന്നനന്ത്യ-
'മനുഷ്യനെത്തിട്ട;മിതായി ചട്ടം. 38
യഥാക്രമം തച്ചുടകയ്മളാക്കും
ചടങ്ങിൽ മൂപ്പിച്ച വഴക്കുമൂലം
മുഷിഞ്ഞു, വാശിക്കയിരൂരുമുപ്പി-
ന്നൊഴിഞ്ഞു യോഗാൽപ്പിരികെന്നുമായി. 39
മുറയ്ക്കിരിങ്ങാൽക്കുടെ യോഗരക്ഷാ-
പദത്തിൽ നില്പാനൊരു കോവിൽ വേണം;
അതിന്നു പിന്നീടു പെരുമ്പടപ്പു
കുലത്തിൽ മൂപ്പാണ്ടവർ വാണുവന്നൂ. 40
വിധിയ്ക്കു വിപ്രോത്തമരിങ്ങു യാഗം
കഴിച്ചിടുമ്പോളതു കാത്തുകൊൾവാൻ
കൃതക്ഷണം ക്ഷത്രിയർ വേണമെന്ന-
നടപ്പുമീബ്രാഹ്മണർ വിട്ടതില്ലാ. 41
സ്വമാനുഷൻ തച്ചുടകയ്മ്മളെന്ന-
വഴിക്കു കായങ്കുളമന്നവന്നും
ഉറച്ച ദേവാലയമേൽവിചാര-
ക്രമത്തിലീഗ്രാമ ജനത്തിൽ നോട്ടം. 42
നരേന്ദ്രരാമായിരുപേരടുത്തു-
മകന്നുമായ് ദൃഷ്ടി പതിക്കകൊണ്ടും
ഗുണങ്ങളെത്തച്ചുടകയ്മ്മൾ കൂട്ടി-
പിടിക്കകൊണ്ടും പരിപുഷ്ടി വാച്ചു. 43
പതിഞ്ഞുകിട്ടീടിന ദിവ്യഭൌമ-
പ്രശസ്തമാണിക്യമണിപ്രഭാവാൽ
ദ്വിജർഷി ചെയ്താക്കലശാഭിഷേക-
ക്രിയയ്ക്കു മേൽ ശ്രീനിധിയായി ദൈവം 44
മഹസ്സിയന്നിങ്ങിനെ "കൂടൽമാണി-
യ്ക്ക'മായിതാഗ്രാമജനൈകദൈവം,
വളര്ന്നു യോഗത്തിനു പാസനാനു-
പ്രയോഗയോഗംവഴി ഭക്തിയോഗം. 45
ഫലാനുകൂലം പലപാടിരിങ്ങാൽ-
ക്കുടെപ്പെടും ഗ്രാമജനങ്ങളിന്നും
അനേകമൂത്തിയ്ക്കൊരു മൂര്ത്തിയിന്മേൽ
പ്രസംഗമാക്കും പ്രഭു സംഗമേശൻ. 46
ഗിരാവിരിഞ്ചം, കമലാമുകുന്ദ -
മുമാമഹേശം, ദഹനാര്ക്കചന്ദ്രം,
ഇതേവിധം ദൈവതയോഗമൊട്ടു-
ക്കടക്കിനിൽക്കും പ്രഭു സംഗമേശൻ. 47
ഉപാസനാവൃത്തിയിൽ നിഷ്ഠകൂടും
മഹാജനം ചെയ്വൊരു സേവയാലേ
പെരുത്തു ചൈതന്യമിയന്നു പാരിൽ-
പ്പുകൾന്നിരിയ്ക്കും പ്രഭു സംഗമേശൻ. 48
എതിർത്തു കായംകുളരാജഭാവം
മുടിച്ചു മാർത്താണ്ഡനിരുട്ടുപോലെ
കരസ്ഥമാക്കീ സകലം പുലര്ച്ച-
യ്ക്കനന്തനാടിന്നധിപൻ പ്രതാപാൽ. 49
അതിന്നുശേഷം തനതാൾക്കിരിങ്ങാൽ-
ക്കുടെപ്പെടും തച്ചുടകയ്മ്മൾയോഗം
കൊടുത്തു കായംകുളനാടു വാഴും-
വഴിയ്ക്കു വഞ്ചിക്ഷിതിവാസവാന്മാർ. 50
യോഗക്കാരിൽ പ്രമാണം പഴകിയുടമയാം
മാടഭൂപൻ കുറിയ്ക്കും
തീട്ടൂരം കണ്ടു കായംകുളമുടമ പിടി-
ച്ചേററ വഞ്ചിക്ഷിതീന്ദ്രൻ
കല്പിച്ചാക്കീടുമാൾ തച്ചുടയ പദമെഴും
കയ്കൾ മാണിയ്ക്കു മുദ്രാ-
നാമം കയ്ക്കൊണ്ടു കാക്കും മഹിമയിലരുൾവൂ
കൂടൽമാണിയ്ക്കുമിന്നും 51