വല്ലാതേ വിപ്രരന്തഃകപടമൊടിഹ വേ-
ദാധികാരങ്ങൾ തങ്ങൾ-
ക്കല്ലാത്ത മറെറാരാൾക്കില്ലിതി കഠിനത കാ-
ട്ടുന്നതൊന്നിച്ച മർത്താൻ.
ഉല്ലാസാലാര്യവാചസ്പതിയവതരണം
ചെയ്തൊരയ്യാത്തുരാഖ്യൻ
ചൊല്ലാളും ശാസ്ത്രികൾക്കങ്ങെഴുമൊരു വലുതാം
വാഗ്വിലാസം വിശേഷം! 1
അത്യന്തം ശുദ്ധമന്തഃകരണ,മതുലിതം
ജ്ഞാന,മോതുന്നതിങ്കൽ
കൃത്യം, കേട്ടാൽ ചിരിയ്ക്കും ഫലിത, മതിനെഴും
യുക്തിയും ഭക്തിവായ്പും,
നിത്യം സാരസ്യമോർത്താജ്ജനത തലകുല-
ക്കുന്ന വാക്കിന്നൊഴുക്കും,
പ്രത്യക്ഷം ശാസ്ത്രിയാർക്കുള്ളൊരു ഗുണമധുനാ-
ദുർല്ലഭം വല്ലവർക്കും. 2
ഒന്നായീവക സൽഗുണങ്ങളൊരുമി-
ചുണ്ടാക്കി തത്തൽഗുണം
ചൊന്നാലായതു കേട്ടഹന്തയിവനു-
ണ്ടാകാതെയായീടണം;
എന്നാലോചനചെയ്തു വിഡ്ഢി വിധിയാ
ശ്രോത്രേന്ദ്രിയം മാറ്റിയോ?
നന്നായില്ലിതു ബുദ്ധിവെച്ചവരിലീ-
വേണ്ടായ്മയുണ്ടാവതോ? 3