പരം പ്രഭാതൂലികയാൽജ്ജഗത്തിൻ
നിറംകൊടുക്കും രവിചിത്രകാരൻ
പരന്നൊരഭൂപ്പലകപ്പുറത്തി-
ട്ടരം കലർത്തുന്നിതു വർണ്ണമെല്ലാം. 1
ഘനങ്ങളിൽ ശൈലമൃഗാദിയായു-
നന്തരൂപങ്ങൾ കുറിച്ചുനോക്കി
ഇനൻ പലേടം പല വർണ്ണമിട്ടു
മിനുക്കി മായ്ക്കുന്നു തെളിഞ്ഞിടാതേ. 2
ഇരുട്ടിടാൻ വാസനയച്ഛനേക്കാ-
ളിരട്ടികൂടും മകനന്തികാലം
കുറിപ്പുവർണ്ണങ്ങൾ കറുപ്പുശീല
വിരിപ്പുകൊണ്ടുണ്ടിതു മൂടിടിന്നു.
ഇടയ്ക്കു നക്ഷത്രവിശുദ്ധമുത്തു
കുടുക്കിവെച്ചുള്ളൊരിരുട്ടുപട്ടാൽ
അടച്ച മുടീടിലുമിങ്ങു ഭംഗി
കെടുത്തിടുന്നില്ലിഹ കാലബാലൻ. 3
വരട്ടെയർക്കൻ കടലിൽക്കുളിച്ചു
വരട്ടെയെന്നാലിനി വേണ്ടപോലെ
പരക്കെയോരോ വക വർണ്ണമിട്ടു
നിരത്തുമീ വിശ്വവിചിത്രചിത്രം. 4
* രസികരഞ്ജിനി.