ഇക്കാണും ലോകമെല്ലാം നിരവധി നിറയ-
പ്പെട്ട ദൈവസ്വരൂപം
ത്വക്കാകും കണ്ണുകൊണ്ടിജ്ജനമറിയുകയി-
ല്ലായതിന്നായി ലോകേ
മുക്കാലും ലോകർ നാനാമതവഴി പല രൂ-
പങ്ങൾ നിമ്മിച്ചുകെട്ടീ-
ട്ടുൾക്കാമ്പിൽച്ചിന്ത ചെയ്യുന്നൊരു പതിവു പരം
പണ്ടു പണ്ടുള്ളതല്ലോ; 1
മാത്രയ്ക്കൊക്കെ മനസ്സുമാറിമറിയും
ലോകർക്കതോർത്താദ്യമേ
സൂത്രം കണ്ടുപിടിച്ചു പൂർവ്വമുനിമാർ
പുണ്യപ്രദേശങ്ങളിൽ
ക്ഷേത്രപ്പണിചെയ്തു ദേവനെഴുമാ-
ബ്ബിംബം പ്രതിഷ്ഠിച്ചു തൽ-
ഗ്ഗാത്രം കണ്ടു തൊഴുന്നമാതിരി നട-
പ്പാക്കി വെടിപ്പായതും. 2
പുരാതനക്ഷേത്രപദങ്ങൾ കേടുവ-
ന്നൊരാനിലയ്ക്കാകിലതെങ്കിലും ജനം
പുരാണധർമ്മക്രമമോർത്തു പുത്തനായ്-
വരാൻ ശ്രമിയ്ക്കണ്ടതു വേണ്ടതല്ലയോ? 3
അതിനാലീശ്ശീവോള്ളി-
ക്ഷിതിദേവൻ ചെയ്തീടുന്നൊരുത്സാഹം
അതിമാത്രം ഞായംതാ-
നതിനായ് മാലോകരേ! സഹായിപ്പിൻ. 4