വലജിൽസുതനര്ജ്ജുനൻ ധരിത്രീ-
വലയം ചുറ്റിന തീര്ത്ഥയാത്രയിങ്കൽ
ചില വിപ്രരൊടൊത്തു രാമസേതു-
സ്ഥലമെത്തീ വിഭു തെങ്കടൽക്കരയ്ക്കൽ. 1
തിരമാല കരയ്ക്കടിച്ചു മേന്മേൽ,
നിരവേ നിര്ഭരമാക്കുമാഴി നോക്കി
പരമത്ഭുതഭാവമാര്ന്നു നിന്നൂ
നരനാം കീർത്തി കൊതിച്ചിടും കിരീടി. 2
നിറവേ വിലസും കടൽക്കകം നീ-
രുറവേശാതെ ദൃഢം തടുത്തു നിര്‍ത്തി
ചിറകെട്ടിയ കെട്ടു പാര്‍ത്തു കണ്ടൂ
പുറമേ രാഘവ കീർത്തിമാലപോലേ. 3
ഒരു വീതിയിൽ നൂറു യോജനപ്പാ-
ടുരുദീർഘം വിലസുന്ന സേതുബന്ധം
പുരുകൌതുകമോടു നോക്കിനോക്കി-
ക്കരുതിക്കൊണ്ടിതു പാര്ത്ഥനിത്ഥള്ളിൽ 4
"പെരുതാം കടലിന്നുമിപ്രകാരം
വിരുതോടും ചിറയിട്ട വിശ്വവീരൻ,
ഒരു വീരനസാദ്ധ്യമൊന്നുമില്ലെ"-
ന്നരുളുന്നൂ ക്രിയകൊണ്ടു രാമചന്ദ്രൻ. 5
ഇതിലുണ്ടൊരയുക്തി: മക്കടങ്ങൾ_
ക്കതിവേലയ്ക്കിടയാക്കി വിട്ടതെന്തോ
മതിയാം കുലവില്ലുമമ്പുമുള്ളോ-
രതിദിവ്യാസ്ത്രവിദഗ്ദ്ധനാനരേന്ദ്രൻ"? 6
പ്രഥമാനമനോവികാസശങ്കe-
പഥസഞ്ചാരമിയന്നുകൊണ്ടു പാര്ത്ഥൻ
അഥ ചെന്നിതു വിപ്രർ 'സേതുബന്ധം
കഥ' വായിക്കുമിടത്തു ഭക്തിശാലി. 7
അവരാക്കഥ വിസ്തരിച്ചു വായി-
ച്ചവസാനംവരെയുറ്റു നിന്നൊടുക്കം
നവമാം നിജസംശയം സദസ്സിൽ-
പ്പവമാനാത്മജസോദരൻ കൊടുത്തു. 8
പലരും പല യുക്തി ചൊല്ലി നോക്കീ,
ഫലമായീ,ലൊരു കൊച്ചുമൊച്ചയപ്പോൾ
ഇലയുള്ള മരത്തിൽനിന്നു ചാടി
സ്ഥലമെത്തീട്ടു മനുഷ്യമട്ടുരച്ചു. 9
"ശരിയാണു പറഞ്ഞ, തമ്പുകൊണ്ടും
വിരിയേസ്സേതു ചമയ്ക്ക രാമനാവാം;
ഗിരികൂടസമാനർ വാനരന്മാർ
വരിയായ്ക്കറുകിലസ്ത്രസേതു പൊട്ടും. 10
കുതികൊണ്ട് കുരങ്ങുകൾക്കുമക്കോൽ
മതിയോ താങ്ങലതോര്ത്തു രാമഭദ്രൻ
ക്ഷിതിഭൃത്തതികൊണ്ടു സേതുബന്ധി-
ച്ചതിദാർഢ്യത്തൊടു തീര്‍ത്തുവിട്ടു മാര്‍ഗ്ഗം". 11
ഇതു കേട്ടു ചിരിച്ചു പാര്ത്ഥനോതീ :-
"ചതുരം തന്നുടെ ജാതിപക്ഷപാതം!
പുതുമര്ക്കടപോതമേ! ഭവാൻ ചൊ-
ന്നതു ദിവ്യാസ്ത്രഗുണജ്ഞർ സമ്മതിയ്ക്കാ. 12
ഹനുമാൻ മുതലായ വാനരര്‍ക്കും
തനുവായോരമ കോര്‍ത്തു സേതു തീര്‍ത്താൽ
അനുവേലഗതിക്കു പോരുമല്ലോ;
നനു മന്ത്രത്തിനു ദിവ്യശക്തിയില്ലേ?" 13
പരമാക്കപി പിന്നെയും പറഞ്ഞൂ:-
“പരമാസ്ത്രങ്ങളവര്ക്കു പുല്ലുപോലെ;
വരഗന്ധികളാക്കപീന്ദ്രർ ദേവാ-
സുരഗര്ന്ധവ്വമഹര്ഷിപുത്രരത്രേ." 14
ഉടനര്ജ്ജുനനോതി:-"മര്ക്കടേന്ദ്ര-
പ്പടയൊക്കെക്കടലിന്റെ മേൽക്കടത്താൻ
സ്ഫുടമാരഘുവീരനെയ്തമക്കോൽ
പ്പടലപ്പാലമുറച്ചുതന്നെ നില്ക്കും. 15
അവരങ്ങിനെ ദിവ്യരെങ്കിലോ രാ-
ഘവനസ്ത്രജ്ഞരിലത്ര യോഗ്യനല്ലോ;
ഇവനാനിലയോര്ക്കിൽ മോശ, മിന്നു-
ള്ളവരെസ്സായകസേതുവാൽക്കടത്തും". 16
"അതു പറ്റുകയില്ല"യെന്നിളിക്കും
പുതുഗോഷ്ഠിക്രിയ കാട്ടി മര്‍ക്കടത്താൻ,
കുതുകത്തൊടു ജിഷ്ണു ഗാണ്ഡിവത്തെ-
ച്ചതുരപ്രൌഢഗഭീരമൊന്നു നോക്കീ 17
നരവാനരവീരരിപ്രകാരം
ചിരവാദപ്രതിവാദമത്സരത്തിൽ
സ്ഥിരവാശിയൊടാത്മപക്ഷരക്ഷാ-
പരവാന്മാർ ശപഥം കഴിച്ചു തമ്മിൽ. 18
"ഉടാനച്ചിറയമ്പുകൊണ്ടു തീര്‍പ്പേ?"-
"നുടനെന്നാലതു ഞാൻ നടന്നുടപ്പേൻ?? ..
"ഉടവേല്ക്കുകിലഗ്നിയിൽപ്പതിപ്പേ"-
"നുടയാഞ്ഞാൽത്തവ ദാസനായി നില്പേന്" 19
ഇവരിങ്ങിനെ തമ്മിലേറ്റുരച്ചി-
ട്ടവസാനം വിജയൻ വിദഗ്ദ്ധവീരൻ
സ്വവശം വിലസുന്ന വിൽ കുലച്ചൂ,
നവസാമർത്ഥ്യമൊടമ്പെടുത്തയച്ചൂ. 20
പെരുതായ പരമ്പുപായ് വിരിക്കു-
ന്നൊരുമട്ടമ്പുകൾകൊണ്ടു തീർത്തു പാലം
പുരുവിക്രമി നൂവയോജനപ്പാ-
ടുരുദീര്ഘം കടലിന്റെ മേൽ നിരത്തീ. 21
പരമാചലരാമസേതു വേറേ;
പരമീയര്ജ്ജുനബാണസേതു വേറെ;
തരമോടിതു രണ്ടുമൽഭുതം മേ-
ത്തരമേവര്ക്കുമണച്ചു മേല്ക്കുമേലേ. 22
'ഹരിയോ ഹരി'യെന്നു കൂടിയാര്‍ത്തു
പെരിയോരന്നവിടെപ്പെടും ജനങ്ങൾ;
ഹരിയോ, കപിചാപലത്തിനൊക്കും
ചിരിയോടാശ്ശരസേതുവിന്മേലേറീ. 23
ചെറുമര്ക്കടമങ്ങു കേറിയപ്പോ-
ളറുമാറാശ്ശരസേതുവൊന്നുലഞ്ഞു;
"മുറുകേക്കപിലാത്തിയപ്പൊഴെന്തോ
വെറുതേ വേല, പൊളിഞ്ഞു വീണു പാലം. 24
ബലമറ്റതു വീണു കണ്ടു വീണ്ടും
ചില ദിവ്യാസ്ത്രമെടുത്തു പാര്ത്ഥവീരൻ
നലമോടൊരു ബാണസേതു തീര്‍ത്തു
പലരും കണ്ടു രസിക്കുമാറു വേറേ. 25
അതിലും കപിപോതമേറി ലാത്തീ
മതിയായീലതുലപ്പതിന്നുപോലും;
ധൃതിയോടഥ പര്വ്വതാഭനായി-
ക്കുതിയൊന്നൂന്നി,യതും പൊളിച്ചുവിട്ടൂ. 26
കടൽ ചാടിയ വായുപുത്രരൂപം
കിടചേരും കപിമൂര്ത്തി കണ്ടു ലോകം
ഉടനൽഭുതരീതിഭാവമാർന്നൂ;
തടവേറ്റർജ്ജുനനും പകച്ചുപോയി. 27
ശപഥപ്പിഴ പറ്റിയെന്നുറച്ചാ-
നൃപവംശോത്തമാനാം സുരന്ദ്രപുത്രൻ
കപടം കരുതാതെ താനൊരുങ്ങീ
വിപദിസ്ഥാര്യമൊടഗ്നിയിൽപ്പതിപ്പാൻ. 28
ചിതകൂട്ടിയെരിഞ്ഞു കത്തിടും തീ-
പ്പതറുമ്പോളതിൽ വില്ലുമമ്പുമായി
കൃതനിശ്ചയമാശു ചാടുവാനായ്
സ്ഥിതനൊന്നാഞ്ഞു കുതിയ്ക്കയായി പാർത്ഥൻ. 29
അതുനേരമകന്നൊരൊച്ച കേൾക്കാ-
യിതു- “ഹേ ഹേ, ബത! പുണ്യസേതുവിങ്കൽ
ഇതുമാതിരിയാത്മഹത്യ ചെയ്യു-
ന്നതു ചൊവ്വല്ലിതിനാരൊരുങ്ങിടുന്നു"? 30
"ധൃതിമാനിതു കേട്ടവാറു സത്യ-
സ്ഥിതി കേൾപ്പിക്കണമോ തടുക്കുമാളെ
ഇതി സംശയമാര്ന്നു തെല്ലു നിന്നൂ
കുതിയൂന്നാതെ കുതിക്കുമാക്കിരീടി. 31
ഇണചേര്ന്നിഹ സേതുവിൽക്കുളിപ്പാ-
നണയുന്നാൾനിരയുണ്ടകന്നു കാണ്മൂ;
ക്ഷണമായതിൽനിന്നൊരുണ്ണിയോടി-
ഗുണവാനര്ജ്ജുനനേപ്പിടിച്ചു മാറ്റീ. 32
ഇവനാണു തടുത്തുരച്ചതെന്നോര്-
ത്തവനോടുള്ള യഥാര്ത്ഥമോതി പാര്ത്ഥൻ;
'ശിവനേ! ജളതാവിലാസ'മെന്നായ്
നവഹാസ്യസ്മിതമോടുമുണ്ണി ചൊന്നാൻ:- 33
"നരവാനരവീരർ നിങ്ങളേവം
തരസാ ചെയ്ത കരാറിനാരു സാക്ഷി?
സ്ഥിരമായൊരു സാക്ഷി കൂടെയില്ലാ-
തുരചെയ്യുന്ന കരാർ ബലപ്പെടില്ല. 34
ഒരു സാക്ഷിയെ മദ്ധ്യവര്ത്തിക്കാക്കീ-
ട്ടിരുപേരും ശപഥം കഴിച്ചുവേണം
പെരുമാറിടുവാൻ കരാറി,ലെന്നേ
വിരുതേറുന്നൊരു വീരധര്മ്മമാറു?" 35
ശരിയാണു പറഞ്ഞതെന്നു തോന്നീ
ഹരിജാതര്ക്കിരുവര്ക്കുമെന്തു വേണ്ടൂ;
അരിയോരിവനെസ്സദസ്യനായ് വെ-
ച്ചുരിയാടിസ്സമയം പുതുക്കി വീണ്ടും. 36
"പെരിയോന്നിഹ ദൈവമെന്നൊരുത്തൻ,
വിരിയേപ്പൌരുഷമെന്നു മറെറാരുത്തൻ;
ശരി; നല്ലൊരു വാദിതെ”ന്നുടൻ പു-
ഞ്ചിരിയോടേററ സദസ്യനുണ്ണി ചൊല്ലീ. 37
ദ്വിജനന്ദനസൂചനാൽ സ്മമിച്ചു
ഭുജവീര്യോൽക്കടനാം കിരീടമാലി
നിജപൌരുഷമേററമേറ്റുമസ്ത്ര-
വ്രജമന്ത്രാക്ഷരദൈവിക പ്രഭാവം. 38
'ഇനി വേണ്ടതു ചെയ്യുകെ'ന്നു ബാലൻ
മുനി രണ്ടാളൊടുമോതിവെച്ചശേഷം
തനിയേ ധൃതിപൂണ്ടു ധീരമേഘ-
ദ്ധ്വനിയാം ഗാണ്ഡീവമര്ജ്ജുനൻ വലിച്ചൂ. 39
നിലനില്പിനുവേണ്ടിയാദ്യമായി-
പ്പല ദിവ്യാസ്ത്രവിശേഷരക്ഷചെയ്തും
ബലമാംപടി മുൻകണക്കിലൂക്കൻ-
നിലയിൽ തീര്‍ത്തിതു ബാണസേതുബന്ധം 40
അതു കണ്ടള'വത്രെ വേഗമാവി-
ല്ലിതു ഭഞ്ജിപ്പതിനെ'ന്നു വാനരന്നും
പുതുതായൊരു ബുദ്ധി തോന്നി; നേരു-
ള്ളതു മുൻകൂട്ടി മനസ്സു കാട്ടുമല്ലോ. 41
'ഒരു മാതിരി കൗശലാൽക്കുളിച്ചി-
ട്ടിരുപാലങ്ങൾ പൊളിച്ചപോലെയൊന്നും
പെരുമാറകിലാകയില്ലിതെ'ന്നോര്‍-
ത്തുരു വേഗം കപി വേഷമൊന്നു മാറീ. 42
ഹനുമാനിവനെന്നു സർവ്വരും ക-
ണ്ടനുമാനിപ്പൊരു വിശ്രുതസ്വരൂപം
മനുമാനിതവംശവീരദാസൻ
തനുമാനസ്ഥിതിയിൽ പുറത്തു കാട്ടീ. 43
അഥ സേതുവിലേറിയങ്ങുമിങ്ങും
മഥനം ചെയ്വതിന്തുന്നൂയോടിനോക്കീ
പ്രഥമം ജളനായിതാനു;മെന്തോ
കഥ! ദിവ്യാസ്ത്രമസഹ്യസാരമല്ലോ. 44
കൃതകൃത്യത കിട്ടിയാലുമൊട്ടും
ബത! ഗര്വ്വര്ജ്ജുനനുള്ളിലേറ്റതില്ലാ,
ഹിതമേകിന ദിവ്യമന്ത്രസേവോ-
ചിതമാം നിർമ്മലഭക്തി കൂടിതാനും. 45
"ഝടിതി ദ്വിജബാലവേഷമാര്ന്നി-
പ്പടിയെന്നെത്തുണചെയ്തു കാത്ത ദൈവം
അടിയാര്‍ക്കു വിപത്തിലൊക്കെ രക്ഷ-
കുടിവെയ്ക്കുന്നൊരു കൃഷ്ണനല്ലയോ നീ?" 46
ഇതു പാർത്ഥനടുത്തു ചെന്നു ചോദി-
ച്ചതു കേട്ടൊന്നു ചിരിച്ചു ബാലവിപ്രൻ;
അതുകൊണ്ടുവനുള്ളറിഞ്ഞു മൈത്രീ-
കുതുകാനന്ദവിലാസമാര്ന്നു നിന്നു. 47
അവമാനവുമേററ നാണവും പൂ-
ണ്ടവനാബ്രാഹ്മണനോടുടൻ ഹനൂമാൻ
"ഭുവനേശ്വരരാമദാസനാം ഞാ-
നിവനോടിങ്ങിനെ തോററതെന്തിനെ”ന്നാൽ. 48
ദ്വിജബാലനുരച്ചു: "കേൾക്ക വാതാ-
ത്മജ! രാമായണവായനയ്ക്കുശേഷം
ഭജനം പതിവുള്ള നിയ്യുമർത്ഥം
നിജധീയാൽ നിനയാഞ്ഞു തോറ്റുപോയി. 49
കടലും മരുഭൂമിയാക്കുമത്യൽ-
ക്കടദിവ്യാസ്ത്രമറിഞ്ഞ വീരരാമൻ
ഇടപെട്ട കുരങ്ങുകല്ക്കു കീര്‍ത്തി-
ക്കിടയാക്കീ നളസേതുബന്ധനത്താൽ 50
സുലഭാർത്ഥമിതോര്ത്തിടാതബദ്ധം
പലതും മേനി നടിച്ചു നീ പറഞ്ഞൂ;
അലസന്നവസാനമല്ലലല്ലോ
ഫല;മങ്ങേറ്റിടുകര്ജ്ജുനന്റെ ദാസ്യം". 51
ഗുരു ശിഷ്യനൊടെന്നപോലെ പാരം
പൊരുളുൾക്കൊണ്ട ഗഭീരവാക്കിവണ്ണം
അരുൾചെയ്തൊരു വിപ്രബാലനെപ്പാര്-
ത്തുരുഭക്ത്യാ ഹനുമാനുരച്ചു വീണ്ടും:- 52
“പിടിയാത്തൊരു മര്‍ക്കടം പിഴച്ചി-
പ്പടി കല്പിച്ചൊരു ശിക്ഷ സമ്മതിച്ചു;
വടിവോടിതു ചൊന്നവൻ ഭവാനീ-
യടിയത്തിൻ ഗുരു രാമഭദ്രനല്ലീ?" 53
"ശരി"യെന്നു പറഞ്ഞു വിപ്രബാലൻ
ഹരി കൈക്കൊണ്ടിതു രാമകൃഷ്ണരൂപം
പെരിയോരിതു രണ്ടുമൊത്തുകണ്ടോർ
പരിതോഷിച്ചു മഹര്‍ഷിമാർ വിശേഷാൽ, 54
ഹനുമാനുരചെയ്തു: "രാമഭദ്രൻ
തനു മാറാതരുളുന്നു കൃഷ്ണനായും;
അനുഭാവവിശേഷമോര്ത്തുകണ്ടാൽ
നനു കൃഷ്ണാർജ്ജുനരുള്ളതൊന്നുതന്നെ. 55
ഇവനുള്ളൊരു രാമദാസഭാവം
നവമായ്ത്തീന്നതിതര്ജ്ജുനന്റെ ദാസ്യം;
അവമാനമശേഷമില്ലിനിക്കി-
ന്നവസാനം പരമാർത്ഥതത്വബോധം.? 56
സ്വയമര്ജ്ജുനനോടു കൃഷ്ണനോതീ:-
"സുയശസ്സായ ഭവാൻ ജയിച്ചു കാര്യം;
നയമോര്ത്തിഹ രാമസേതുവിന്നി-
ന്നയശസ്സാം ശരസേതു നീ പൊളിക്കൂ. 57
അതുമാത്രവുമല്ല, രാമദാസൻ
പുതുതായ് നിന്നുടെ ദാസനായിവന്നു;
ചതുരാശയ! പൂജ്യനാമിവന്നൊര്-
ത്തതുപോലുന്നതവൃത്തി നൽകിടേണം. 58
അതിഭക്തനിവൻ വിരിഞ്ചനാവു-
ന്നതിനുന്നുന്ന മഹാവ്രതൻ കപീന്ദ്രൻ;
അതിനാൽ നിജകേതുവിൽത്തപം ചെ
യ്വതിനാക്കൂ; കപികേതുവാകെടോ നീ!" 59
ശരസേതു പൊളിച്ചെടുത്തു പാർത്ഥൻ;
പരമീവാനരനെദ്ധ്വജത്തിലേറ്റീ;
സരസം സകലക്കുര്മിഷ്ടമേകി
പരമാത്മാവു മുകുന്ദനും മറഞ്ഞൂ. 60