ഒരുമാതിരിയേററുനോക്കുമീ-
യൊരുകൊല്ലം തികയുന്ന 'രഞ്ജിനി'
ചെറുപുഞ്ചിരിപൂണ്ടു കൊഞ്ചിടും
ചെറുപൈതൽക്കു ശരിക്കു ചേരുമേ.
കളിയും ചിരിയും പരുങ്ങലും
വെളിവായാളറിയാതിണങ്ങലും
വിളിയിൽ ഭയവും കരച്ചിലും
ലളിതം ബാലവിലാസഭേദമാം.
ചിലപോതിഹ ചാപലോക്തിയും
വിലയില്ലാഞ വിലാപഗോഷ്ഠിയും
നിലകണ്ടുയരുമ്പോൾ വീഴ്ചയും
പലതും പറ്റുുകിലൊട്ചേര്യാം
ചപലം ചിലരോടു വേണ്ടമ-
ട്ടുപചാരാദികൾ ചെയ്തിടായ്കിലും
അപമാനമവർക്കുതോന്നുമോ
കൃപയും നന്ദിയുമെന്നിതെന്നിയേ.
ഗുണദോഷവിചാരമുള്ള സൽ-
ഗുണവാന്മാർക്കിഹ നിന്ദയിങ്കലും
ക്ഷണമപ്രിയമാകിലും മന-
സ്സുണരും നന്ദിയൊടെന്നതേ വരൂ.
അതിനാലഴകുള്ള രഞ്ജിനീ-
ഗതി ബാല്യസ്ഥിതിയിൽ പിഴക്കിലും
അതിവത്സലരായ് പൊറുക്കണം
മതിയിൽ പ്രീതി കലന്നു സജ്ജനം