അക്കദേവൻ നേരമുച്ചയായീടുകിൽ
തീക്കനൽപോലെ ചുടുന്ന വെയിലുമായ് 1
നിൽക്കുന്നതെത്രയോ ദൂരത്തു;
നേരിട്ടു നോക്കുന്നതാകിലക്കണ്ണുകൾ മങ്ങിടും 2
പക്ഷികൾ പോലുമിച്ചൂടിനെപ്പേടിച്ചു
വൃക്ഷങ്ങൾവിട്ടു പുറത്തു പറന്നിടാ 3
ഉച്ചതിരിഞ്ഞാൽക്കളിയ്ക്കാൻ വിടലുണ്ട്:
കൊച്ചുപൈതങ്ങളുന്നേരം വെയിലിനെ 4
ഒട്ടുമേ കൂസാതെ കൂട്ടമായ്ത്തങ്ങടെ
വീട്ടിലേക്കോടും വിശപ്പടക്കീടുവാൻ. 5
നല്ല കിടാങ്ങളാണെങ്കിലോ വേഗത്തിൽ
വല്ലതും വാങ്ങിക്കഴിച്ചു തിരിച്ചടൻ 6
ബാക്കിയുണ്ടാകുന്ന നേരത്തു പുസ്തകം
നോക്കിപ്പഠിക്കും ജയിച്ചു കേറീടുവാൻ.