നാട്ടിൻപുറങ്ങളിലുള്ള കട്ടികൾക്കു നല്ലോരോണം
വിട്ടാൽ പിന്നെ കൊയ്ത്തുകാലം വിശേഷമല്ലോ. 1
രണ്ടു പൂവു 'വിരിപ്പെ'ന്നും 'മുണ്ടക'നെന്നുമുണ്ടതിൽ
മുണ്ടകൻ കൊയ്യുന്ന കാലം മുഴുത്തമോദം. 2
പുല്ലുചെത്തി മുറ്റത്തുള്ള കല്ലും മണ്ണുമെല്ലാം നീക്കി
നല്ലപോലെ തേച്ചീടുന്നു നെല്ലു ചിക്കുവാൻ. 3
മററും കൃഷിസ്ഥലങ്ങളിൽ പറ്റിനില്ക്കും പുലയരും
കൊറ്റിനില്ലാതുള്ളവരും കൊയ്യുവാൻ കൂടും. 4
തെരുതെരെക്കൊയ്തു നെല്ലു ചുരുട്ടാക്കിക്കെട്ടും പിന്നെ
ചുരുട്ടൊക്കെക്കെറ്റയാക്കിച്ചുരുട്ടിക്കെട്ടും. 5
കറ്റയെല്ലാം കൊണ്ടുവന്നു മുറ്റത്തിട്ടു മെതിച്ചതിൽ
പറ്റീടുന്ന നെന്മണികൾ മാറ്റിയ ശേഷം 6
വയ്ക്കോലെല്ലാം പുരയോളം പൊക്കത്തിൽ നല്ക്കുണ്ടയാക്കി
വയ്ക്കുമതിൽക്കേറി ബാലർ കേളിയാടീടും. 7
മെല്ലെമെല്ലെ കേറീടേണമല്ലെന്നാലോ താഴെ വീണി-
ട്ടെല്ലും മുള്ളം നുറുങ്ങിപ്പോം പല്ലും പോയേക്കും 8
എത്തിമോളിലെന്നാലൊരുമെത്തപോലെവയ്ക്കാൽവെച്ചു
സ്വസ്ഥമായിക്കിടന്നീടാം നക്ഷത്രം നോക്കി. 9
മഞ്ഞുവീഴും മുമ്പായെന്റെ കുഞ്ഞുങ്ങളേ! പോന്നിടാഞ്ഞാൽ-
നെഞ്ഞടപ്പും മൂക്കടപ്പും വന്നുപെട്ടേക്കും. 10