താമരാക്ഷൻ തമ്പുരാനും താർമകൾ തമ്പുരാട്ടിയും
പ്രേമപൂർവ്വം വിളയാടും ധാമമേതൊന്നോ; 1
കേളിയാടും ക്ഷേമസിന്ധുക്കോളിലാമ്മാറാഞ്ഞുലഞ്ഞു
മേളിച്ചീടും സാധുപ്രജാപാളിയെങ്ങള്ളൂ; 2
ധർമ്മരാജ്യമെന്നുള്ളൊരു നിർമ്മലമാം നാമധേയം
നന്മയോടു നേടിവാഴും നാടുമേതൊന്നോ; 3
ആ ലസത്താം വഞ്ചിരാജ്യം ഭൂലക്ഷ്മിതൻ ഭംഗിതിങ്ങും
ഫാലത്തിങ്കൽ തങ്കപ്പൊട്ടുപോലേ മിന്നുന്നു. 4
ആ രാജ്യത്തെ സ്വാരാജ്യത്തിൻനേരായ് പരിപാലിക്കുന്നു
ശ്രീരാമവർമ്മാവനീശൻ ശ്രീരാമതുല്യൻ. 5
മൂലതാരോൽഭവൻ, പൃത്ഥദീപാലവൃന്ദോത്തമൻ, ഭക്ത-
ലോലൻ, ധമ്മശീലൻ നിത്യം ലാലസിയ്ക്കട്ടെ. 6
രണ്ടുനാലല്ലിരുപത്തഞ്ചാണ്ടുകാലം ഭൂമിഭാരം
വേണ്ടപോലെ ഭരിക്കുന്നിതണ്ടർകോൻ തുല്യൻ. 7
വെള്ളിജൂബിലിപോലിനിയുള്ള ജൂബിലികളെല്ലാം
തള്ളിക്കേറിത്തിരുമേനി തെളിഞ്ഞു വാഴും. 8
മാമലപ്പെൺകിടാവേ! നിൻ കോമളകടാക്ഷാളിക-
ളീമന്നൻതൻ പൂമേനിയിൽ താമസിക്കട്ടെ. 9
പത്മനാഭ! ഭവൽപാദപത്മഭക്തനീ നൃപനെ
കല്പം വരേ ഭൂദേവിക്കാകല്പമാക്കേണം. 10