17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
ധർമ്മപരായണമാനസനാകിന
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ ![1]
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ[2]
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.[3]
ധർമ്മാത്മജനുംപവനാത്മജനും
അർജ്ജുനനുംനകുലൻസഹദേവനു-
മജ്ജനമൈവരുമവരുടെഭാര്യയും
സമ്പത്തിങ്കലുമാപത്തിങ്കലു-
മൻപൊടുകൂടിവസിച്ചീടുന്നൊരു
എമ്പത്തെട്ടുസഹസ്രം വിപ്രരു-
മിമ്പമിയന്നുവനത്തിൽപുക്കു
കള്ളംപെരുകിനശകുനിശഠൻബത
കള്ളച്ചൂതുകളിച്ചുചതിച്ചുട-
നുള്ളധനങ്ങൾപിടിച്ചുപറിച്ചു
തള്ളിയയച്ചിതുകുന്തീസുതരെ.
മുന്നമുടുത്തൊരുവസ്ത്രമതല്ലാ-
തൊന്നുമവർക്കുലഭിച്ചതുമില്ലാ;
ഖിന്നതപൂണ്ടുവിശന്നുതളർന്നൊരു
മന്നവർനാഥനുമനുജന്മാരും
തന്വംഗീമണിപാഞ്ചാലിയുമവ-
രുന്നതമാകിനമലയുടെനികടേ
ചെന്നുവസിച്ചുമഹാവിപിനേപുന-
രൊന്നുംപണ്ടറിയാത്തനൃപന്മാർ;
കൊടുവെയിൽകൊണ്ടുവിയർത്തുതളർന്നൊരു
കുടയുംകൂടെക്കിടയാതങ്ങനെ
നെടുതായുള്ളൊരുകാട്ടിൽപുക്കു
നടപ്പാനുള്ളൊരുസംഗതിവന്നു.
കിഴവന്മാർക്കുകഷണ്ടിമറപ്പാൻ
പഴുതായുള്ളൊരുമുണ്ടുംനാസ്തി
മഴപെയ്തെങ്കിൽനനഞ്ഞു നനഞ്ഞി-
ക്കിഴവന്മാർചിലർചാകേയുള്ളു;
കുന്തീസുതരെക്ലേശിപ്പിപ്പാ-
നെന്തിനുതാനിഹകൂടെപ്പോന്നു?
നിങ്ങളശേഷംപോരുന്നേര-
ത്തങ്ങുനമുക്കുവസിപ്പതുചിതമോ?
അങ്ങനെയോർത്തുപുറപ്പെട്ടെന്നാ-
ലിങ്ങനെപട്ടിണിയിടുകേയുള്ളു;
കൊറ്റിനുവകയില്ലടവിയിലെന്നതു
മുറ്റുംഞാനതുചിന്തിച്ചില്ലാ
കലയുംപുലിയുംനിങ്ങൾക്കുണ്മാ-
നിലയുംവച്ചിഹപാർത്തീടുവതോ?
നിലയില്ലാതെപുറപ്പെട്ടെന്നാൽ
വലയുന്നതിനൊരുപോംവഴിയില്ല;
മലയിൽപോന്നുകിടപ്പാൻനമ്മുടെ
തലയിലെഴുത്തിദമെന്നേവേണ്ടു
വലയിൽപെട്ടമൃഗത്തെപ്പോലെ
വിലയംവിരവൊടുവന്നുഭവിക്കും;
മലയാളികളുംപരദേശികളും
പലയാളുകളുണ്ടരമനതന്നിൽ
സ്ഥലവുംവച്ചുടനിരവുംപകലും
നലമൊടുകൊറ്റുകഴിച്ചീടുന്നു;
ഫലമില്ലാതിഹകാട്ടിൻനടുവിൽ
ജലവുംകൂടെലഭിക്കാതിങ്ങനെ
പലരുംഹന്തകിടന്നുഴലുന്നൊരു
ഫലമൂലങ്ങളുമില്ലാതായി
കഷ്ടം! കഷ്ടം!ദുര്യോധനനതി-
ദുഷ്ടൻദുഷ്ടൻദുശ്ശാസനനും
അവരുടെഅമ്മാവനുമതിദുഷ്ടൻ
കപടക്കാരൻശകുനികുശീലൻ
ധമ്മാർത്മജനെയുമനുജന്മാരെയു-
മമ്മാപാപികൾകള്ളച്ചൂതെ -
ന്നുള്ളൊരുകപടംകൊണ്ടുവനത്തിൽ
തള്ളിമറിച്ചൊരുശഠതയ്ക്കിപ്പോൾ
കള്ളന്മാരുടെവീടുംപുരയും
കൊള്ളിയെരിച്ചുകരിച്ചേതീരൂ;
കുറിയരിവെച്ചുവെളുത്തൊരുചോറും
കറിയുംനെയ്യുംതൈരുംകൂട്ടി
നിറയെക്കൊറ്റുകഴിച്ചുവസിപ്പാൻ
കുറവല്ലന്തണരെൺപതിനായിരം
അങ്ങനെയുള്ളമഹാബ്രാഹ്മണരെ
ഇങ്ങനെകാട്ടിൽപട്ടിണിയിട്ടുവി-
ശന്നുതളന്നുകിടന്നുഴലാൻവഴി-
വച്ചവരൊക്കെനശിക്കണമെന്നുശ-
പിക്കണമിജ്ജനമൊക്കെക്കൂടീ-
ട്ടിക്കപടത്തിനിതേമതിയാവൂ;
നമ്മുടെയില്ലത്തച്ഛനുമമ്മയു-
മന്തർജ്ജനവുംമക്കളുമെല്ലാം
നമ്മുടെമൂലംചെലവുകഴിച്ചവർ
നന്മയിലവിടെപ്പാർത്തീടുന്നു;
നെല്ലുംപണവുംവസ്ത്രവുമെല്ലാം
ഗുണവാന്മാരിവരൈവരുമങ്ങുത-
രുന്നതുകാരണമില്ലത്തങ്ങുവി-
രുന്നുവരുന്നോർക്കഷ്ടികൊടുക്കും
പാർത്ഥന്മാരുവനംപുക്കപ്പോൾ
ഊർദ്ധംനമ്മുടെധർമ്മമിതെല്ലാം.
അപ്പോൾപറഞ്ഞാനൊരു വിപ്രൻ നമ്മുടെയില്ല-
ത്തപ്പൻമരിച്ചേപ്പിന്നെസ്വല്പംകടംപിണഞ്ഞു
കണ്ടംകൃഷിചെയ്യുന്നകണ്ടന്റെ താന്തോന്നിത്തം
കൊണ്ടെന്റെ കണ്ടമെല്ലാംകണ്ടോർ കരസ്ഥമാക്കി
രണ്ടുകന്യകമാരുമുണ്ടുനമുക്കുമതു
രണ്ടുമൊരുമിച്ചുതിരണ്ടങ്ങവരേ വേട്ടു-
കൊണ്ടുപോവാനാരെയുംകണ്ടില്ലാനമുക്കതു-
കൊണ്ടുവിഷാദംപാരമുണ്ടുമനസ്സിൽപിന്നെ
രണ്ടുപണംകിട്ടുന്നദിക്കിൽകുടയുംകൊണ്ടു
മണ്ടുവാനെനിക്കൊട്ടുമാരോഗ്യമില്ലാതായി
ശാന്തിചെയ് വാനുമെളുതല്ലെന്നുറച്ചുപോന്നു
കുന്തിതനയന്മാരെസ്സേവിച്ചിരിക്കുംകാലം
കാട്ടിന്നുപോവാൻവട്ടംകൂട്ടിപ്പുറപ്പെട്ടെന്നു-
കേട്ടുഞാൻകൂടെപ്പുറപ്പെട്ടുവെന്നതേവേണ്ടു
കാട്ടിൽചെന്നാലുംനമുക്കൂട്ടിൽചോറുംകറിയും
കിട്ടുമെന്നോർത്തുപോയികഷ്ടംഞാനെന്തുചെയ് വൂ
കായുംകനിയുംതിന്നുവായുംകുഴഞ്ഞുകാട്ടിൽ
രാവുംകലുമങ്ങുപായുന്നതിന്റെമൂലം
കായംപിടിയ്ക്കുമൊരുപായുംവിരിക്കാതൊരു
നായിന്റെകൂട്ടുതന്റെ കയ്യുംതലയ്ക്കുവെച്ചു
മണ്ണിൽകിടക്കപാരംദണ്ഡമയ്യോ!നമുക്കീ -
വണ്ണംവരുത്തിയതാപൊണ്ണൻദുര്യോധനൻതാൻ.
മറെറാരുഭൂസുരനുരചെയ്താനിഹ
കുറ്റമൊരുത്തനു പറവാനില്ല;
മാറ്റികളായിട്ടൊരുവകവളരെ-
പ്പോറ്റികളിങ്ങനെനൃപനെവലപ്പാൻ
പാറ്റകൾപോലെപുറപ്പെട്ടവരെ-
പ്പോറ്റുവതിന്നൊരുനൃപനെളുതാമോ
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിനു
തോറ്റുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുവേണ്ടിക്കൂടെപ്പോന്നിതു
മാറ്റിത്തത്തൊഴിലിന്റെ മഹത്വം:
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടുദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ലാ.
കൊറ്റുകഴിഞ്ഞുവരുമ്പോളുടനേ
വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ
മുറ്റുംനമ്മുടെചന്ത്രക്കാരനു
കുറ്റംവാശ്ശതുമൊന്നുണ്ടാക്കും
മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംനമ്മൾവിചാരിക്കില്ലാ
പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതുകാരണമറിവാൻ
അങ്ങനെതിന്നുതിമർത്തുകിടപ്പവ-
രിങ്ങനെപട്ടിണിയിട്ടുകിടപ്പാൻ
തങ്ങടെകൊറ്റിനുവകയില്ലാത്തവ-
രെങ്ങനെനമ്മേരക്ഷിക്കേണ്ടു?
അങ്ങുസുയോധനനാദികളാരും
നിങ്ങടെചോറുവിലക്കുകയില്ല;
ചങ്ങാതികളിഹകാട്ടിൽനടന്നുമ-
യങ്ങാതങ്ങുനടന്നാലുംപുന-
രെങ്ങാനൂട്ടുള്ളേടത്തെത്തിമു-
ടങ്ങാതഷ്ടികഴിച്ചുവസിപ്പിൻ
നിങ്ങടെവസ്തുവിലക്കുകയില്ലഭു-
ജംഗദ്ധ്വജനതുബോധിച്ചാലും.
മതിമതിനിങ്ങടെദുസ്സാമർത്ഥ്യം
ഗതിയില്ലാത്തവരായിഹഞങ്ങൾ
അന്തണരെക്കൊണ്ടാനകളിച്ചാ-
ലന്തരമുണ്ടാമഖിലന്മാർക്കും
ഉണ്മാൻവകയില്ലാഞ്ഞിട്ടല്ലീ -
ഞങ്ങടെകൂട്ടംനമ്പൂതിരിമാർ
ധർമ്മാത്മജനുടെപുറകേപോന്നിതു
കർമ്മാധീനമതെന്നുധരിപ്പിൻ
ചോറുംവസ്ത്രവുമെണ്ണയുമെല്ലാം
നാളുകൾതോറുംതന്നുപുലർത്തും
ഭൂപതിവരരാംപാണ്ഡവരെപ്പുന-
രാപത്തിങ്കലുപേക്ഷിക്കാമോ?
ഗുണവാന്മാരാമിവരെവെടിഞ്ഞൊരു
ക്ഷണമാത്രംവൈഷമ്യമിരിപ്പാൻ
മണമുള്ളൊരുകുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേവണ്ടുകളെല്ലാം?
ഇവരോടുചേർന്നാൽദുഃഖംസുഖമാ-
മിവരെവെടിഞ്ഞാൽസർവംദുഃഖം.
ആയതുകൊള്ളാമഷ്ടിക്കെന്തൊരു -
പായമിതെന്നുനമുക്കുവിഷാദം,
ഊണെന്നുള്ളതുപേക്ഷിച്ചാലി-
പ്രാണനെയെങ്ങനെരക്ഷിക്കുന്നു
ഫലമൂലാദികളഷ്ടികഴിച്ചാൽ
മലമൂത്രാദികളൊഴികയുമില്ലാ
ജലവുംകുടിയാതിങ്ങനെപാർത്താൽ
ബലവുംകെട്ടുമരിക്കേയുള്ളു
താടിക്കാർക്കുവനത്തിൽചേരും
മോടിക്കാർക്കതുചേരുകയില്ല;
ചാടിക്കടികൂടുംകടുവായെ
പേടിച്ചിട്ടിഹപാർപ്പാൻമേലാ
താനിങ്ങനെപറയുന്നതിനർത്ഥം
ഞാനിങ്ങൊക്കെയറിഞ്ഞിതുവിപ്ര!
ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനു-
ടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രംസുപ്പൻ
നമ്പൂതിരിയോടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥംകേട്ടുകലമ്പീ-
ട്ടപ്പൻനമ്പൂര്യച്ഛൻതന്നെയ-
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭ-
യപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരുംസംസാരിച്ചൊരു
വണ്ണംമൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതു-
മുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു
അങ്ങനെയുള്ളൊരുബാലപ്പെണ്ണിനെ-
യെങ്ങനെഞാനിഹകാണാതടവിയിൽ
വാസംചെയ്യുന്നെന്നല്ലേ വന-
വാസവിരക്തിതനിക്കിഹവിപ്രാ ![1]
ഇങ്ങനെപലരും പലപലവാക്കുപ-
റഞ്ഞുവിശന്നുതളർന്നുവനാന്തേ
തിങ്ങിനപരവശഭാവം പൂണ്ടു
മങ്ങിനമുഖമൊടുവാഴുംകാലം
ധർമ്മതനൂജനുമനുജന്മാരും
കർമ്മബ്രാഹ്മണവരനുടെ സങ്കട-
മൊന്നൊഴിയാതെയറിഞ്ഞുമുകുന്ദൻ-
തൻകഴലിണതുണയെന്നു മനസ്സിൽ
ചേർത്തുരുഭക്ത്യാ ചെന്നുകളിച്ചുട-
നോത്തിനുനാലിനുമാശ്രയമാകിന
മാർത്താണ്ഡനെവഴിപോലെമനസ്സിൽ
ചേർത്തഥനിന്നുതപസ്സുതുടങ്ങി.
മുറുകിയ അടന്ത
നാഥദിനേശ!നമോ നമോനാഥാ! ദിനേശ!
നാഥാദിവാകരം! നാഥാവിഭാകരം!
നമസ്തേഹിതപൂരണത്തിനുകാരണ!ഖലുനാഥ
കാരുണ്യമൂർത്തേ! കരംബിതതാരുണ്യമൂർത്തേ!
ആരും നിനച്ചാലൊഴിച്ചു കൂടാതൊരു
ഘോരപാപനിവാരണത്തിനു
പോരുമിന്നുഭവാനതീശ്വരാ (നാഥാ)
പാർത്ഥന്മാർഞങ്ങൾപരാധീനപാർത്ഥന്മാർഞങ്ങൾ
പാർത്ഥിവഭാവം വെടിഞ്ഞുവനംപൂക്കു
പാർത്തുനിമ്പദമോർത്തുചേതസി
മുമ്പിൽവീണിതാകുമ്പിടുന്നേൻ (നാഥാ)
ഉത്തമന്മാരാം മഹീസുരസത്തമന്മാരും
അത്രവനംതന്നിൽവന്നുവിശന്നുട-
നത്തൽപൂണ്ടുവശംകെടുന്നു
മഹത്വമുള്ള മഹാജനങ്ങൾ (നാഥാ)
നന്നിതാവർഷം മഹാവിപ്രവൃന്ദമശേഷം
നന്ദിപ്പിച്ചീടുക നാഥ!ദിവാകരാ
സുരന്മാർക്കും നരന്മാർക്കും വരംനൽകും (നാഥാ)
പാർത്ഥന്മാരുടെ മനസിഹിതംപര-
മാർത്ഥമറിഞ്ഞൊരുപാവനമൂർത്തി
മാർത്താണ്ഡൻപുനരവരുടെ നികടേ
പൂർത്ത്യാവന്നുപ്രസാദിച്ചരുളി:
"ധർമ്മതനൂജവൃകോദരഫൽഗുന!
നിർമ്മലനകുലസഖേസഹദേവാ
കന്മഷരഹിതേകൃഷ്ണേ!നിങ്ങടെ
നന്മവരാനൊരുവരമേകുന്നേൻ
ദിവ്യമതാകിനപാത്രമിതത്ഭുത-
മവ്യയമഹമിദമാശുതരുന്നേൻ
എന്തൊരുവസ്തുലഭിക്കണമെന്നാൽ
ചിന്തിക്കുന്നവകിട്ടുമവററിൽ
സന്തതമുളവാംചോറും കറികളു-
മന്തണവരരുടെതുഷ്ടിവരുത്തുക
എമ്പത്തെട്ടുസഹസ്രംദ്വിജരുടെ
സമ്പത്തൊക്കെവരുത്തിക്കൊൾവിൻ
അദ്യതുടങ്ങിമുടങ്ങാതിവിടെ
സദ്യതുടങ്ങിക്കൊൾകനരേന്ദ്ര!
പഥികന്മാർക്കും ചോറുകൊടുത്തുട-
നധികംപ്രീതിവരുത്തിക്കൊൾവിൻ
പാഞ്ചാലീനീവിപ്രന്മാർക്കിഹ
പഞ്ചാരപ്പാൽ പായസമധുനാ
അഞ്ചാതങ്ങുവിളമ്പീടുക ബഹു-
പഞ്ചാമൃതവുംഗുളവും ദധിയും
നിന്നുടെയഷ്ടികഴിഞ്ഞാൽ പാത്രേ
അന്നംപാൽപഴമെന്നിത്യാദികൾ
ആദിവസംപുനരുണ്ടാകില്ലെ-
ന്നറിയണമരചന്മാരേ!നിങ്ങൾ
പഥികന്മരുടെവരവുനിലച്ചേ
പാർഷതിനീയും ഭക്ഷിക്കാവൂ,
ചതിയന്മാർ ചിലർകുസൃതിപിണയ്ക്കു-
മതുനീയും കരുതിപ്പാർത്തീടണം”
ഇത്തരമരുൾ ചെയ്തീടിന സൂര്യൻ
സത്വരമുത്തമപാത്രം നൽകി
തത്രമറഞ്ഞൊരു സമയേപാണ്ഡവ-
രത്രവനത്തിലുറങ്ങീടുന്നൊരു-
ധാത്രീസുരരെച്ചെന്നു പതുക്കെ-
യുറക്കമുണർത്തിത്തൊഴുതുരചെയ്യൂ:
"കാനനനദിയിൽ ബ്രാഹ്മണരെല്ലാം
സ്നാനം ചെയ് വാനാശുഗമിക്ക
മുണ്ടും പുടവയുമെല്ലാംകടവിൽ
കൊണ്ടുവരും കൊച്ചനുജന്മാരും
എണ്ണയുമവിടെത്താളിയുമിഞ്ചയു-
മെല്ലാവർക്കുംവട്ടംകൂട്ടി
എലവയ്പാനുമടുത്തു വനത്തിൽ
സ്ഥലവുംവെച്ചുകുളിപ്പാൻപോവിൻ”
എന്നതുകേട്ടൊരുവിപ്രൻചൊന്നാ-
"നെന്തൊരുവാക്കിതുവിപ്രന്മാര!
കൌന്തേയേന്ദ്രനുമനുജന്മാർക്കും
ഭ്രാന്തുപിടിച്ചോ? പരിഹാസമിതോ?
അയ്യോ ശിവശിവ!കാട്ടിൻ നടുവിൽ
തീയും പുകയും കാണ്മാനില്ല;
വെപ്പും നാസ്തിമടപ്പള്ളിക്കാ-
രാരുംകൂടെപ്പോന്നിട്ടില്ല;
അരികഴുകുന്നതുകാണ്മാനില്ല;
കറിവയ്ക്കുന്നതുകാണ്മാനില്ലാ
തേങ്ങാകണ്ടിക്കുന്നാരുശബ്ദവു-
മെങ്ങാനൊരുദിശികേൾപ്പാനില്ലാ;
ഇലവയ്പാനുമടുത്തെന്നിങ്ങനെ
ഫലിതം പറയുന്നെന്തുനരേന്ദ്ര!
വാശ്ശതുമൊന്നുകുളിച്ചുവരാംപുന-
രീശ്വരവിലസിതമാർക്കറിയാവൂ!''
എന്നുപറഞ്ഞവർകാനനനദിയിൽ
ചെന്നുനിറഞ്ഞൊരുനേരത്തിങ്കൽ
അന്നേരത്തൊരുവാർപ്പുനിറച്ചുട
നെണ്ണയുമവിടെത്താളിയുമിഞ്ചയു-
മെന്നേ! വിസ്മയവിസ്മയമെന്നവ-
രെണ്ണയെടുത്തഥ തേച്ചുതുടങ്ങീ:
കണ്ണിലൊലിച്ചും കാതിലൊലിച്ചും
കണ്ണുകലിച്ചുകയർത്തുവിളിച്ചും
തെക്കുവടക്കും മീശക്കാരാ!
വെക്കം താളിപതച്ചിഹകൊണ്ട്വാ
എന്നവരവിടെഘോഷിക്കുമ്പോൾ
ചെന്നഥനകുലൻ താളിപിഴിഞ്ഞു
ഇങ്ങനെസപദികുളിച്ചുമഹാജന-
മങ്ങുവനത്തിൽ വരുന്നൊരുനേരം
തനിച്ചപാത്രത്തിൽ നിന്നുജനിച്ചോരിലക്കെട്ടുകൊ-
ണ്ടൊരിക്കലേവിപ്രന്മാർക്കുനിരക്കേയിലയുംവച്ചു
കുളുർത്തചന്ദനം കോരിക്കൊടുത്തു മാരുതികയ്യിൽ
വെളുത്തചോർകോരിക്കയ്യിൽ നിറച്ചുപാഞ്ചാലിമെല്ലെ
വിളമ്പിത്തുടങ്ങി ചെറ്റുവിളംബം കൂടാതെതന്നെ
ഇളഞ്ചേന വാഴയ്ക്കായും ഇളവൻവെള്ളരിക്കായും
ഇടചേർന്നൊരെരിശ്ശേരിഇലക്കൊക്കെ വിളമ്പുന്നു
വറുത്തനേന്ത്രവാഴയ്ക്കാകൂർക്ക ചുണ്ടയ്ക്ക ചക്ക - ച്ചുളയുമുപ്പേരിക്കൂട്ടം
വളരെവിളമ്പിടുന്നു ചെറിയപപ്പടംപിന്നെ വലിയപപ്പടങ്ങളും
കുറയാതെ പഞ്ചസാരഗുളവും പായസം തേനും
പരിപ്പുപച്ചടിച്ചാറും കരിമ്പിൻ നീർനല്ലപാലും
പൊടിത്തൂവൽകൂട്ടുകറിപൊടിച്ചവേപ്പിലക്കട്ടി
തടിച്ച കണ്ണൻപഴവും തടിച്ചവണ്ണമ്പഴവും
പരിപ്പു പ്രഥമൻ ചക്കപ്രഥമനടപ്രഥമൻ
നിരപ്പിൽ വിളമ്പിമാങ്ങാപുളിശ്ശേരി തൈരും മോരും
ചുക്കും ജീരകമിടചേർന്നങ്ങുകു-
റുക്കിയ മോരും കോരി വിളമ്പി
തൽക്ഷണമനവധിവിപ്രന്മാരുടെ
ഭക്ഷണഘോഷമിതെത്രവിചിത്രം
കൊണ്ട്വാപപ്പടമെന്നൊരുവിപ്രൻ
കൊണ്ട്വാപഴമെന്നങ്ങൊരുവിപ്രൻ
കോരികകൊണ്ടുടനടമധുരക്കറി
കോരിവിളമ്പണമെന്നൊരുവിപ്രൻ
ഇഞ്ചിത്തൈരും മാങ്ങാക്കറിയും
കിഞ്ചിൽപോടണമെന്നൊരുവിപ്രൻ
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി
പാല്പായസമതിലിട്ടുകലർന്നുട
നഞ്ചാതിലയിൽ വിളമ്പുകിലെന്നുടെ
നെഞ്ചു കുളുർക്കുമതെന്നൊരുവിപ്രൻ
ചെണ്ടമുറിക്കു സമാനമതാക്കി-
ക്കണ്ടിച്ചീടിനനേന്ത്രപ്പഴമതു
കണ്ടംകണ്ടമെനിക്കു വിളമ്പുകിൽ
ഉണ്ടൊരു കൌതുകമെന്നൊരുവിപ്രൻ
ആലങ്ങാടൻ ശർക്കരയുണ്ടകൾ
നാലഞ്ചിങ്ങുവിളമ്പീടുകിലതി-
കോലാഹലമാമെന്നുടെഭക്ഷണ-
ലീലാവിധമിദമെന്നൊരു വിപ്രൻ;
മൂത്തുനരച്ചൊരു കുമ്പള ഫലവും
മത്തനുമൊന്നുപറിച്ചൊരുകറിവ-
ച്ചെത്രയുമിഷ്ടമെനിക്കതു തന്നാൽ
സത്രം വിസ്മയമെന്നൊരു വിപ്രൻ
ഓലോലക്കറിചിതമായ് വച്ചാൽ
പാലോടൊക്കുമിതെന്നുവടക്കൻ-
മാലോകർക്കൊരുപക്ഷമതിവിടെ
ക്കാലോചിതതരമെന്നൊരുവിപ്രൻ
പച്ചടികൊണ്ടാകിച്ചടികൊണ്ടാ
കച്ചതുകൊണ്ടാപുളിച്ചതുകൊണ്ടാ
എരിച്ചതുമധുമധുരിച്ചതുമെല്ലാം
വച്ചതശേഷംഹിതമെന്നൊരുവൻ;
വെരുകിൻകടയും ചെറുകടലാടിയു-
മയമോദകവുംകൂട്ടിയരച്ചൊരു
മുക്കുടിവച്ചുതരേണമിനിക്കരി-
ശസ്സു ശമിപ്പാനെന്നൊരുവിപ്രൻ;
പിത്തം കൊണ്ടുവലഞ്ഞനമുക്കതി-
നെന്തൊരു മുക്കുടികൊടവനുമിഞ്ചിയു-
മുത്തമമായതുമോരിലരച്ചത-
നത്തിജ്ജീരകമിട്ടുകലർന്നൊരു
കുത്തിലകുത്തിയവറ്റിലൊഴിച്ചു ത -
രത്തിൽചൂടുശമിപ്പിച്ചെന്റെക-
രത്തിൽതന്നാലായതുമങ്ങുചെ
ലുത്തിക്കൊള്ളാമഹമെന്നൊരുവൻ
പുളിയാറിലയും മാവിൻതളിരും
പുളിവേർമാതളനാരങ്ങായും
പൊളിയല്ലീവകകൊണ്ടൊരു മുക്കുടി
തെളിവൊടുവേണമിനിക്കെന്നൊരുവൻ
കാച്ചിയമോരിൽ നവായസഗുളികപൊ-
ടിച്ചുകലക്കിത്തരണമിതങ്ങുകു-
ടിച്ചെന്നാലിരുനാഴിച്ചോറുഭു-
ജിച്ചീടാമിനിയെന്നൊരുവിപ്രൻ
ഇത്തരമനവധി വിപ്രന്മാരുടെ
ചിത്തരസത്തെസ്സാധിപ്പിപ്പാൻ
പാത്രമതായതുപാർഷതിനല്ലൊരു
പാത്രമവർക്കുലഭിക്കനിമിത്തം
മുക്കൂടിയും പലപൊടിയും ഗുളികയു-
മൊക്കെയുമോർക്കുന്നേരത്തുണ്ടാം;
അന്തണവരരുടെഭക്ഷണമിങ്ങനെ
ഹന്ത!സുഖേനകഴിഞ്ഞൊരു സമയേ
ഭർത്താക്കന്മാരൈവരെയും പുന-
രത്യാദരവോടഷ്ടികഴിപ്പി-
ച്ചുത്തമഗാമിനിയാമവൾ താനും
സത്വരമങ്ങു ഭുജിച്ചുവസിച്ചു
മിത്രവരത്തെക്കൊണ്ടുലഭിച്ചൊരു
പാത്രത്തിന്റെ മഹത്വമിതെന്നു
വിപ്രന്മാരുമറിഞ്ഞുപതുക്കെ
തൽപ്രിയസുഖമൊടുതത്രവസിച്ചു.
ഹസ്തിരഥാദിസമർത്ഥത പെരുകുമൊ-
രസ്തിനപുരിയിൽ പരിചൊടുവാഴും
ദുര്യോധനനും ദുശ്ശാസനനും
ദുർവാരിഷനും ദുർദ്ദേരിഷനും
ദുർമ്മേധാവും ദുർമ്മോദനനും
ദുർന്നിലനനും ദുശ്ശേശ്വരനും
മിത്രങ്ങളുമായവരുടെ നല്ലക-
ളത്രങ്ങളുമായതിസുഖമോടെ
ചിത്തവിനോദത്തോടും പലപല
രാത്രിദിനങ്ങൾകഴിഞ്ഞൊരുസമയേ
പെരുവഴിയൂട്ടിനുവന്നുകിടക്കും
പെരുവഴിപോക്കർ പറഞ്ഞുതുടങ്ങി:
താനെങ്ങുന്നുവരുന്നിതുവിപ്രാ!
ഞാനെന്നുടെദിശിയീന്നുവരുന്നു
തന്നുടെ ദിശിപുനരെന്തുവിശേഷം
എന്നുടെപുരിബതനല്ലവിശേഷം
ഇതുകാലംതാനെവിടെ വസിച്ചു?
ഇതുകാലംഞാൻകാട്ടിൽ വസിച്ചു
കാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിലിരുന്നാൽ ഭക്ഷണമെങ്ങനെ;
നാട്ടിൽ പലടവുമൂട്ടുണ്ടല്ലോ.
‘കാട്ടിലുമിപ്പോൾഊട്ടുതുടങ്ങി;
എന്തീവണ്ണമിതാരുടെ ധർമ്മം
കുന്തീതനയന്മാരുടെ ധർമ്മം
അയ്യോ ഭോഷ്കു പറഞ്ഞതുമതിമതി
ദുര്യോധനനൊടുചൂതിൽ തോററു
നാടും നഗരവുമങ്കം ചുങ്കം
വീടുംകുടികളുമെന്നിവയെല്ലാം
പാടെയുപേക്ഷിച്ചങ്ങു വസിപ്പവ-
രിന്നുനിനച്ചാലൂട്ടുകഴിപ്പാ-
നെന്തൊരു മുതലവർ പക്കലിരിപ്പു !
ഹന്തഭവാനൊരു കുരളപറഞ്ഞതു
ചിന്തിച്ചാലിഹചിരിയാംവിവിധം
കുരളപറഞ്ഞുഫലിപ്പിക്കുന്നൊരു
പുരുഷൻഞാനല്ലെന്നുടെ വിപ്രാ!
കുന്തീതനയരുമെൺപതിനായിര-
മന്തണവരരും കൂടിച്ചേർന്നൊരു
കാന്താരത്തിലകം പുക്കധികം
സന്താപപ്പെട്ടുഴലും നേരം
കുന്തീതനയന്മാർദിനകരനെ
ചിന്തിച്ചാശുതപസ്സു തുടങ്ങി;
കാന്ത്യാമോഹനനാകിയ സൂര്യനു-
മന്തികസീമനിവന്നുവിളങ്ങി;
ശാസ്ത്രംകൊണ്ടും ദുർഗ്രഹമാകിന
ഗാത്രംപൂണ്ടദിനേശനവർക്കൊരു
പാത്രംദാനംചെയ്തവിശേഷം
മാത്രംകേട്ടുമഹീസുരവരരെ
എന്തോവസ്തുലഭിക്കണമെന്നാൽ
കുന്തികുമാരന്മാർക്കതുസർവം
ചന്തമിയന്നചരക്കിൽ കാണാം
എന്തൊരു വിസ്മയമസ്മാദികളെ!
ചോറും കറിയും ചാറുംപുളിയും
നൂറു സഹസ്രംജനമെന്നാലും
ചോറുകൊടുപ്പാൻ തടവില്ലേതും
ഭൂപതിമാരുടെവല്ലഭയാകും
ദ്രൌപദിവേണമതൊക്കെ വിളമ്പാൻ;
കൊററുകഴിഞ്ഞവൾപോന്നാൽപിന്നൊരു-
വറ്റുമവറ്റിൽ കാണുകയില്ല;
പോറ്റികളന്തിക്കവിടെച്ചെന്നാൽ
മാററികളെന്നൊരു പേരും കിട്ടും;
നൂറ്റുവർചെയ്തൊരുകള്ളച്ചൂതിൽ
തോററുവനത്തിലിരിക്കുന്നവരുടെ
കൂറ്റിനുപറകില്ലിന്ദ്രനുമിതിലി-
ന്നേറ്റംവിരുതുവിശേഷിച്ചില്ല;
പെരുവഴിപോക്കരുമൊരുദിശിശുദ്ധ-
മിരുന്നുപറഞ്ഞൊരുവാക്കുകൾകേട്ടു
കുരുപതിസൂനുസുയോധനനുള്ളിൽ
ഉരുതരമധികമസൂയമുഴുത്തു
"അമ്മാവൻപുനരിങ്ങുവരേണം
ധർമ്മാത്മജനും സഹജന്മാർക്കും
നമ്മേക്കാൾ സുഖമായിട്ടടവിയിൽ
ധർമ്മം ചെയ്തിയലുന്നിതുപോലും;
സൂര്യനവർക്കൊരു പാത്രം നൽകി
കാര്യമവർക്കുകണക്കിനുകൂടി;
നിരുപമമാകിനപാത്രേമനസ്സി
നിരുപിക്കുന്നതശേഷവുമുണ്ടാം.
കർണ്ണാനിന്നുടെ താതൻസൂര്യനി-
വണ്ണമവർക്കുസഹായംചെയ് വാ -
നെന്തവകാശം? മകനെക്കൂറു-
ണ്ടെങ്കിലതങ്ങനെചെയ്കയുമില്ല;
പട്ടികൾ പോലവർകാട്ടിൻ നടുവിൽ
പട്ടിണിയിട്ടുകിടന്നുഴൽവാനായ്
പെട്ടന്നങ്ങനെമനസ്സിൽ വിചാരി-
ച്ചിട്ടിഹചെയ്തൊരുകൈതവകർമ്മം
ഒട്ടുംഹന്തഫലിച്ചതുമില്ലാ
പെട്ടെന്നിനിയും വന്നവർചാടും
രാജ്യംപാതികൊടുക്കണമെന്നാ-
പൂജ്യന്മാരുവിധിച്ചുതുടങ്ങും;
യോഗ്യമിതെന്നുമയോഗ്യമിതെന്നും
പൂജ്യന്മാർക്കു വിചാരവുമില്ലാ;
നമ്മുടെചോറുണ്ണുന്ന ജനത്തിനു
നമ്മേക്കൂറുതരിമ്പില്ലിപ്പോൾ;
ധർമ്മാത്മജനുടെ പക്ഷക്കാരിവർ
നമ്മെപ്പേടിച്ചുരിയാടാതെ
ചുമ്മാപാർക്കുന്നിതുകള്ളന്മാർ
അമ്മാവനുമിതറിഞ്ഞിട്ടില്ലേ?
നമ്മുടെ കാര്യക്കാരന്മാരില-
ഹമ്മതികൂടാതുള്ളവരില്ല;
ഉണ്മാൻവകയില്ലാഞ്ഞവർമുന്നം.
ധർമ്മക്കഞ്ഞികുടിച്ചുകിടന്നു;
നമ്മുടെശുദ്ധതകൊണ്ടുവരുത്തി-
സമ്മാനിച്ചു സമീപത്താക്കി
ചെമ്മേവാളു കൊടുത്താൽ പിന്നെ
നമ്മേക്കാളൊരുപൗരുഷമേറും
എന്തിനു പലവഴിഫലമില്ലാത്തതു
ചിന്തിക്കുന്നിതുസഹജന്മാരെ!
കുന്തീസുതരുടെ സദ്യമുടക്കാ
നെന്തൊരുപായമെടുക്കേണ്ടുന്നതു
ഭോജനസാധനമുണ്ടാകുന്നൊരു
ഭാജനമാശുനശിപ്പാനൊരുവഴി
ഉണ്ടായിവരുമോമാതുലനോർത്താൽ
ഉചിതമതിപ്പോൾചെയ്തെന്നാകിൽ."
ആനന്ദഭൈരവി-ചമ്പ
ഇതിമനസിചിന്തയാഹന്ത! ദുര്യോധനൻ
കൃതിശകുനികർണ്ണനും തത്രമേവുംവിധൗ
സപദിപതിനായിരംശിഷ്യരും താനുമായ്
സകലദിശിസഞ്ചരിക്കുന്നയോഗീശ്വരൻ
ദുരിതഹരദർശനൻദുർവാസതാപസൻ
ത്വരിതമിഹമന്ദിരേവന്നുകേറീടിനാൻ
സകലകനകാസനം നൽകിയിരുത്തിനാൻ
വചനമിദമോതിനാൻവാരിജാരിപ്രിയൻ
ഹരിഹരസമൻഭവാനത്രഗമിക്കയാൽ
കരിപുരമിതെത്രയുംശുദ്ധമായീദൃഢം;
വിരവൊടുഭവാനിനിസ്നാനകർമ്മാദിയും
വിധിവിഹിതമൊക്കെയും ചെയ്തുവന്നാദരാൽ
സരസമിഹഭിക്ഷചെയ്തീടവേണം ഭവാൻ
ഇതിനൃപതിഭാഷിതം കേട്ടുയോഗീശ്വരൻ
മതിതളിർതെളിഞ്ഞുതൻശിഷ്യരോടുംമുദാ
വിരവൊടുകുളിച്ചുതൻദേവകാര്യങ്ങളും
പരമശിവപൂജയും ചെയ്തു വന്നീടിനാൻ
പൊന്നും തളികകളൊരുപതിനായിര-
മൊന്നുവിശേഷിച്ചതിരമണീയം
സ്വർണ്ണക്കോരികകൊണ്ടതിലെല്ലാം
അന്നംവെളുവെളെയങ്ങുവിളമ്പി;
ഭിക്ഷയ്ക്കുള്ളപദാർത്ഥമശേഷം
ശിക്ഷയിൽ വട്ടംകൂട്ടിമുനീന്ദ്രൻ
തൽക്ഷണമനവധിശിഷ്യരുമായി
ഭക്ഷണമങ്ങുകഴിഞ്ഞൊരു സമയേ
ദുശ്രീർവാസമുനീശ്വരനപ്പോൾ
പ്രീതിമുഴുത്തുടനരുളിച്ചെയ്തു;
ഭദ്രം ഭവതു സുയോധന!നമ്മുടെ
ഭക്ഷണമെത്രമനോഹരമായി;
സമ്മാനിപ്പാൻ നിന്നെപ്പോലൊരു-
ധർമ്മികളില്ലിതുബോധിച്ചാലും;
എന്നാലിനിഞാൻ പോകുന്നൂ തവ
നന്നായ് വരുമെന്നരുളിച്ചെയ്തു.
കേട്ടുവണങ്ങി ദുര്യോധനനും
കേവലമാഗ്രഹമൊന്നറിയിച്ചു:
ജ്യേഷ്ഠൻനമ്മുടെ ധമ്മതനൂജൻ
കാട്ടിലിരുന്നുതപം ചെയ്യുന്നു;
നാട്ടിലിരുന്നാൽ നാടുഭരിപ്പാൻ
നമ്മുടെ ജ്യേഷ്ഠനൊരാഗ്രഹമില്ല;
അഞ്ചുവെളുപ്പിന്നേററുകുളിക്കണ-
മഞ്ചാതൊരുവിജനത്തിലിരിക്കണ-
മുച്ചയ്ക്കൊരുകുളിഅന്തിക്കൊരുകുളി
നിത്യവുമിങ്ങനെ ജ്യേഷ്ഠനുനേമം
ഹോമം ജലവും പുഷ്പാഞ്ജലിയും
നാമജപങ്ങൾനമസ്കാരങ്ങളു-
മിങ്ങനെകഴിയും രാവും പകലും
എങ്ങനെകാര്യം ക്ലേശിക്കുന്നു!
ബൗദ്ധന്മാരെക്കണ്ടാൽദേഹമ-
ശുദ്ധമതൊന്നുകുളിച്ചേപോവൂ
ശൂദ്രപ്പരിഷകളകലെപ്പോണം
ശുദ്ധിവരുത്തിവരുത്തിത്തന്നുടെ
ബുദ്ധിക്കൊരുവെളിവില്ലാതായതു
വർദ്ധിക്കേപുനരുള്ളുമുനീന്ദ്ര!
എന്നതുകാരണമിവിടെവസിച്ചാൽ
തന്നുടെദിനകൃത്യങ്ങൾമുടങ്ങും
ഉണ്ണീ! വരികസുയോധനനീയും
കർണ്ണനുമമ്മാവനുമായ് നമ്മുടെ
നാടും നഗരവുമങ്കം ചുങ്കം
വീടും കുടിലുകളെന്നിവയെല്ലാം
ക്ലേശിച്ചിവിടെവസിക്കുനമുക്കിതു
ക്ലേശിപ്പാനെളുതല്ലെന്നിങ്ങനെ
നമ്മുടെ ജ്യേഷ്ഠൻ നമ്മൊടുകല്പി-
ച്ചങ്ങുവനത്തിനുയാത്രയുമായി;
അങ്ങനെ ജ്യേഷ്ഠൻ കല്പിച്ചാൽ പുന-
രെങ്ങനെയടിയനുപേക്ഷിക്കേണ്ടു;
ഭീമ ജ്യേഷ്ഠനുമെളുതല്ലിപ്പോൾ
ഭൂമിയെരക്ഷിപ്പാനതുകൊണ്ട്
ഭാരമിതെല്ലാമിങ്ങുപിണഞ്ഞു
നേരമ്പോക്കല്ലിതുപരമാർത്ഥം
ജ്യേഷ്ഠനുമനുജന്മാരവർനാൽവർ
ജ്യേഷ്ഠത്തിയുമായ്ക്കാട്ടിൽ പോയി;
രാത്രിവിനോദത്തിന്നൊരു പന്തി
ശാസ്ത്രിബ്രാഹ്മണർകൂടെപ്പോയി
കാട്ടിലിരിക്കും പരിഷയ്ക്കെല്ലാ-
മൂട്ടിനുവേണ്ടും സാധനമെല്ലാം
അരിയും മോരും തൈരും പഴവും
കറിവയ്പാനുള്ളിലകുലയെല്ലാം
മടികൂടാതേ സകലവുമവിടേ-
യ്ക്കടിയൻ തന്നെകൊടുത്തുവിടുന്നു
നിന്തിരുവടിയും ശിഷ്യരുമായി-
കുന്തികുമാരർവസിക്കുംവനമതിൽ
വെക്കമെഴുന്നള്ളേണമിതവരുടെ
സൽക്കാരം ബഹുമാനിക്കേണം;
നിർമ്മലമാകിന സോമകുലത്തിനു
ധർമ്മജനല്ലോ നായകനായതു്
അദ്ദേഹത്തെയനുഗ്രഹിയാഞ്ഞാ-
ലടിയങ്ങൾക്കതുമതിയാകില്ല
അവിടെസ്സരസമെഴുന്നള്ളിപ്പുന-
രവരുടെസമ്മാനത്തെലഭിച്ചുട-
നവരെയനുഗ്രഹമേകുവതി-
ന്നവകാശംവരുമെന്നാകിലിദാനീം;
ഏറിയവിപ്ര ജനങ്ങൾക്കെല്ലാം
ചോറുവിളമ്പിദ്ദണ്ഡിക്കുന്നതു
ദ്രൗപദിതാനെന്നുള്ളതു കേട്ടു
ഭൂപതികല്പനയങ്ങിനെപോലും
എന്നാലവളുടെഭക്ഷണമങ്ങുക-
ഴിഞ്ഞേയവിടെയെഴുന്നള്ളാവൂ;
അല്ലെന്നാകിൽ വിശന്നുവലഞ്ഞവ-
ളെല്ലാവർക്കുംവേണ്ടും വണ്ണം
വെച്ചുവിളമ്പിദ്ദണ്ഡിപ്പാനും
കൊച്ചുകുടുംബിനിയാളാവില്ല;
കുളിതേവാരം മറ്റൊരുദിക്കിൽ
തെളിവൊടു നിങ്ങൾകഴിച്ചുംകൊണ്ടു
കിളിമൊഴിയാളുടെ കൊററുകഴിഞ്ഞെ-
ന്നളവേകണ്ടാലവിടെച്ചെല്ലാം.''
ഇത്ഥം പറഞ്ഞകുരുപുത്രന്റെകൈതവത്താൽ
ശുദ്ധൻ മുനീന്ദ്രനപ്പോൾതത്വം വിചാരിച്ചില്ല
സത്യമെന്നോർത്തുകൊണ്ടങ്ങത്യന്തമോദത്തോടും
യാത്രയും ചൊല്ലിമെല്ലെയാത്രതുടങ്ങിത്തന്റെ
ശിഷ്യന്മാരോടുകൂടിത്തുഷ്ട്യാനടന്നുപല
കാടും മലയും കുന്നുംതോടും കടന്നുസുഖ-
മാടും മയിലുകളും പാടും കുയിലുകളും
ഓടുംമുയലുകളും ചാടും മർക്കടങ്ങളും
ഓടും വരാഹങ്ങളും മാനുംമഹിഷങ്ങൾചെ-
ന്നായും നൽ സിംഹങ്ങളും രാവുംപകലുമിരു -
ട്ടായുള്ള ദിക്കുകളും
ഇങ്ങനെയുള്ള പ്രദേശമശേഷവു-
മങ്ങുനടന്നുകടന്നുമുനീന്ദ്രൻ;
കുന്തികുമാരർവസിക്കുംവനമതി-
ലന്തികസീമനിചെന്നുപതുക്കെ
ദിവ്യൻമുനികുലവര്യൻതന്നുടെ
ദിവ്യമതാകിനനേത്രംകൊണ്ട്
സൂക്ഷിച്ചപ്പോൾ ദ്രൗപതിതന്നുടെ
ഭക്ഷണമങ്ങുകഴിഞ്ഞതറിഞ്ഞു
ലക്ഷണമുള്ളജനത്തിനുതത്വ-
നിരീക്ഷണമെന്നതിനെന്തൊരുദണ്ഡം
പത്തുസഹസ്രംശിഷ്യന്മാരൊടു-
മൊത്തു മഹാമുനിദുർവാസാവ്
മന്നവവരനാംധർമ്മാത്മജനുടെ
മുന്നിലെഴുന്നള്ളീടിനസമയേ
ശീഘ്രം നരപതിധർമ്മതനൂജൻ
ദീർഘനമസ്കൃതിചെയ്തുവണങ്ങി
അന്തണരും പുനരമ്പതിനായിര-
മന്തികസീമനിചെന്നുവണങ്ങി
നിർമ്മലമാനസനാകിനഭൂപതി
ധർമ്മതനൂജൻതൊഴുതുരചെയ്തു:
"ആനന്ദാമലമൂർേത്ത! ഭവതഃ
സ്നാനം ചെയ്തുവരാനെഴുനള്ളാം
പാനംഭോജനമെന്നിവകൊണ്ടൊരു
ദീനമശേഷമൊഴിഞ്ഞല്ലാതെ
കുശലപ്രശ്നംതരമല്ലിപ്പോ-
ളശനാനന്തരമല്ലോഉചിതം''
നരപതിവാക്കുകൾ കേട്ടുമുനീന്ദ്രൻ
വിരവൊടുശിഷ്യസമൂഹത്തോടും
ഗിരിവരനദിയിൽ സ്നാനംചെയ് വാൻ
പരിചിനൊടങ്ങുഗമിച്ചൊരുശേഷം
ഭൂപതിവരനാംധർമ്മതനൂജൻ
ദ്രൌപദിയോടുവിളിച്ചരുൾചെയ്യൂ:
“പാഞ്ചാലാധിപതനയേ!നമ്മുടെ
വാഞ്ഛിതമിപ്പോളഖിലം വന്നൂ
ശ്രീദുർവാസാവെന്നുപ്രസിദ്ധൻ
ശ്രീപതിഭക്തജനങ്ങളിൽ മുമ്പൻ
പത്തുസഹസ്രംശിഷ്യന്മാർക്കും
ക്ഷുത്തുംദാഹവുമധികമവർക്ക്
നമ്മുടെസുകൃതം കാരണമവരെ -
സമ്മാനിപ്പാൻ സംഗതിവന്നു;
സ്നാനംചെയ്തിഹവെക്കം വരുവാൻ
ഞാനങ്ങവർകളെയാത്രയുമാക്കി;
തേവാരത്തിനുപൂവും ചന്ദന-
മീവകയൊക്കെയൊരുക്കീടേണം
നൈവേദ്യത്തിനു പാല്പായസവും
നെയ്യും ശർക്കരകദളിപ്പഴവും
ഭിക്ഷയ്ക്കുള്ള പദാർത്ഥമശേഷം
ശിക്ഷയിൽവട്ടംകൂട്ടീടേണം
നലമൊടുശിഷ്യന്മാക്കും സാദര-
മിലയുംവച്ചിഹപാർത്തീടേണം"
കല്പനയിപ്പടികേട്ടുമനസ്സിൽ
തീപ്പിടിപെട്ടകണക്കേ ദ്രൌപദി
തന്നുടെ പതിയെത്തൊഴുതുംകൊണ്ടു
നിന്നുവിറച്ചുപറഞ്ഞുതുടങ്ങി:
“അയ്യോ കഷ്ടമൊരമളിപിണഞ്ഞു
പൊയ്യല്ലെന്നുടെ ഭുക്തികഴിഞ്ഞു;
ഇനിയൊരുവസ്തുവുമിദ്ദിവസംമമ
ജനിയാശിവശിവ!കിംകരണീയം
കോപശരീരനതാകിയമാമുനി
ശാപമഹാഗ്നിയിൽനമ്മുടെ വംശം
സപദിശപിച്ചിഹഭസ്മമതാക്കും
വ്യവസിതമയ്യോസർവവിനാശം;
ദുർവാസാവുശപിച്ചാൽ പിന്നൊരു
നിർവാഹവുമില്ലെന്നുടെ കാന്താ!
തരസാപണ്ടൊരു മാലനിമിത്തം
സുരസംഘത്തേസപദിശപിച്ചു
ജരയുംനരയും പൂണ്ടവരെല്ലാം
നരകക്കുഴിയിൽ ബഹുബഹുകാലം
അങ്ങനെയുള്ളൊരുദുർവാസാവിനെ[2]
ഇങ്ങിനെയാക്കിത്തീർത്തതിനിപ്പോ-
ളെങ്ങിനെയിനിഞാൻവേണ്ടതിദാനീം"
ഇങ്ങിനെകണ്ണുമടച്ചുകൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമുർത്തി മുകന്ദനെയങ്ങവൾ
മങ്ങാതൻപൊടുസേവതുടങ്ങി
ദുഃഖകണ്ഡാരം- ചമ്പ
ആഹാ മുകുന്ദ മമ മോഹാംബുരാശിയുടെ
മാഹാത്മ്യമെന്തു തവ ദീനബന്ധോ!
ദുശ്ശാസനൻ പണ്ടു ദൂഷണംചെയ്ത തൊഴിൽ
വിശ്വനാഥാ! ബത കഠിനം അതികഠിനം
അന്നു തവ കരുണകൊണ്ടു നിന്നുപൊറുത്തടിയൻ
ഇന്നുമതിലധികമായ് വന്നുവല്ലോ
രാധാപതേ! നിരാധാരയാകുമെന്റെ
ബാധയൊഴിച്ചരുൾക വാസുദേവാ!
മുറിയടന്ത
പാഹി പാഹി പങ്കജാക്ഷാ!
പാഹി പാഹി പത്മേക്ഷണാ!
പാഹി പാഹി പത്മാകാന്താ! പാലയശൗരേ!
ഇങ്ങിനെ കണ്ണുമടച്ചു കൃശോദരി
തിങ്ങിനവേദനയോടുംകൂടി
മംഗലമൂർത്തിമുകുന്ദനെയങ്ങവൾ
മങ്ങാതൻപൊടു സേവിച്ചപ്പോൾ
നന്ദാത്മജനായുള്ളമുകുന്ദൻ
വന്നവളോടിദമരുളിച്ചെയ്തു.
വേകടാംഗം- മുറിയടന്തതാളം
"വാരണഗാമിനീ! ഭാമിനീ പാഞ്ചാലീ!
വാരിജചാരുമുഖീ! മമ
പാരം വിശക്കുന്നു പാത്രത്തിലേതാനു-
മുണ്ടെങ്കിൽ തന്നാലും നീ
ക്ഷുത്തുശമിപ്പിച്ചയയ്ക്കേണമെന്നെ നീ-
യുത്തമരാജസുതേ!യിനി-
ക്കത്താഴമുണ്മാൻ കഴിവന്നില്ലിന്നലെ
സത്യം പറയുന്നു ഞാൻ
വെള്ളംകുടിയാഞ്ഞെന്റുള്ളമുരുകുന്നു
കള്ളം പറകല്ലെടോ യിനി-
ക്കുള്ള ചോറുതന്നാൽമതി പിന്നെ ശേഷം ഞാൻ
വെള്ളം കുടിച്ചുകൊളളാം"
"നന്ദകുമാരക! ഇന്ദീവരേക്ഷണ!
ഇന്നു ഞാൻ ഭക്ഷിച്ചു പോയിനി
അന്നമിപ്പാത്രത്തിലുണ്ടായ് വരികയി-
ല്ലെന്നു ദിനേശവാക്യം''
“പാത്രമെടുത്തിങ്ങു കൊണ്ടുവരിക നീ
പാർഷതീ വൈകീടാതെ;
അത്രമാത്രമെന്നാകിലുമന്നമ-
വറ്റിലുണ്ടായ് വരുമേനിശ്ചയം;"
പാത്രമെടുത്തവൾ നോക്കുന്നനേരത്തു
പറ്റിക്കിടന്നിടുന്ന ശാകപത്രമെടുത്തു
ഭുജിച്ചു ജലവും കുടിച്ചു ഗമിച്ചുകൃഷ്ണൻ.
പാത്രേപറ്റിയ ചീരയിലക്കറി
മാത്രമെടുത്തു ഭുജിച്ചു മുകുന്ദൻ
യാത്രയുമരുൾചെയ്യാതെ ഗമിച്ചതു-
മോർത്താലെന്നുടെ ദുരിതംതന്നെ;
ഭർത്താവവരെ സ്റ്റാനംചെയ് വാൻ
യാത്രയയച്ചതുമോർത്താലുചിതം
ക്ഷേത്രോപാസികളിവിടെ വരുമ്പോൾ
പാത്രേഭോജനമൊന്നും നാസ്തി;
ഗോത്രാരിപ്രതിമൻ മുകിൽവർണ്ണൻ
മാത്രം രക്ഷേന്മാമിവിടധുനാ
ഏവം ചിന്തിച്ചുടനേ ദ്രൌപദി
താപംപൂണ്ടു വസിക്കും സമയേ
കാനക്കുറിഞ്ഞി- ചമ്പ
തദനു മുനിപുംഗവൻ ശിഷ്യരോടും മുദാ
വനനദിയിൽനിന്നു കുളിച്ചു പൊങ്ങും വിധൗ
സപദി ബഹുഭുക്തികൊണ്ടത്യന്തതൃപ്തമായ്
മാമുനീന്ദ്രന്മാർക്കിതെന്തൊരു വിസ്മയം
മധുരരസമന്നവും പൂവൻപഴങ്ങളും
മതിതളിർതെളിഞ്ഞു നൽ പാല്പായസങ്ങളും
കറിപലതുമഥ ദധിയുമധികമവർകുക്ഷിയിൽ
മാനസാനന്ദം കിളമ്പിടങ്ങിനാർ;
അതിചപലദുരിതമതി ദുര്യോധനൻതന്റെ
കൈതവഹേതുവാൽ മാധവൻമായകൾ
അതികപടദുഷ്ടരാം ധാർത്തരാഷ്ട്രാദികൾ
നഷ്ടമാകെന്നു ശപിച്ചു മുനീന്ദ്രനും
അതുപൊഴുത യമനിയമാനന്ദമൂർത്തിയും
പാണ്ഡവന്മാർ പർണ്ണശാലാഗതരായി
പാർത്ഥിവമകുടശിരോമണി ധർമ്മജ-
നാർത്തിയോടും നിജ സോദരരോടും
ഭാമിനിയോടും മാമുനിതന്നുടെ
കഴലിണ ഭൂമിയിൽ വീണുവണങ്ങി
കാരുണ്യാംബുധിയായ് മുനിവരനും
ഭാരതഭൂപതിതന്നുടെ മുടിയിൽ
പരമാനന്ദമനുഗ്രഹമേകി-
പ്പരമേശേത്ഭവനിദമരുൾചെയ്തു:
"തുംഗപരാക്രമരാശേ നൃപവര!
മംഗലമാശു ഭവിക്ക നിനക്കു;
മംഗലമൂർത്തി മുകുന്ദൻ നിങ്ങളി-
ലങ്ങുളവാകിയ വാത്സല്യത്താൽ
ഇംഗിതമൊക്കെ ലഭിച്ചെന്നുള്ളതു-
മിങ്ങുധരിച്ചേൻ ധർമ്മതനൂജാ!
പതിവ്രതയാളേ! പാഞ്ചാലീയവർ
ചതിവുപറഞ്ഞതറിഞ്ഞില്ലാ ഞാൻ
സോമകുലാവനിരമണന്മാരുടെ
കാമവിലോഭിതമാശു ലഭിക്കെ-
ന്നാമോദം വരുമാറരുൾചെയ്തു”
താമസമെന്യേ യാത്രപറഞ്ഞു;
ശിഷ്യന്മാരൊടുമൊരുമിച്ചമ്മുനി
തുഷ്യൻമെല്ലെമറഞ്ഞാനപ്പോൾ.
പാത്രചരിതം ഓട്ടൻതുള്ളൽ, സമാപ്തം.[3]
[1] തയ്യാറാക്കിയത്: അനഘ കെ.സി, അനന്യ എസ്.എസ്, ഡോ. സോമലാൽ ടി.എം.
[2] തയ്യാറാക്കിയത്: അസിന എ, ഗ്രീഷ്മ എസ്, ഡോ. സുജിത എം.വി.
[3] തയ്യാറാക്കിയത്: മരിയ കെ. ജോസ്, ശ്യാമ പി.എസ്, ഡോ .ഷിജു കെ
തയ്യാറാക്കിയത്:
അനഘ കെ.സി.
എം എ മലയാളം
അനന്യ എസ്.എസ്.
എം എ മലയാളം
അസിന എ.
എം എ മലയാളം
ഗ്രീഷ്മ എസ്.
എം എ മലയാളം
മരിയ കെ. ജോസ്
എം എ മലയാളം
ശ്യാമ പി.എസ്.
എം എ മലയാളം
സംശോധകര്:
ഡോ .സോമലാൽ ടി.എം.
അസി.പ്രൊഫസർ
ഡോ .സുജിത എം.വി.
ഗസ്റ്റ് ഫാക്കല്റ്റി, സംസ്കൃതം
ഡോ .ഷിജു കെ.
അസോ.പ്രൊഫസർ