പെയ്യുന്നൂ മലർമാരി, ദുന്ദുഭിരവം
കേൾക്കുന്നിതാ, വാനവ-
പ്പയ്യും കല്പകവൃക്ഷവും തലകുനി-
ച്ചീടുന്നിതത്യത്ഭുതം,
കയ്യും കോര്‍ത്തുപിടിച്ചുകൊണ്ടു കമലാ-
വാഗ്ദേവിമാർ നര്‍ത്തനം-
ചെയ്യുന്നൂ, ജഗതീതലം ജയജയേ-
ത്യാരാവപൂരായിതം 1
കൂട്ടം കൂടിയനേകമാളുകളിതാ
തിക്കിത്തിരക്കുന്നു, പാർ -
ത്തട്ടഞ്ചുന്നു, നിജപ്രതാപമിനനും
സ്വല്പം മറയ്ക്കുന്നുതേ,
ഏട്ടൻ ഭൂപതി മാനവിക്രമമഹീ-
വൃത്രാരി സാമൂതിരി-
പട്ടംകെട്ടിന ഘോഷമാണിതു; രസാ-
പൂര്‍ണ്ണം രസാമണ്ഡലം. 2
സാമൂരിപ്പാടു മാറുന്നതു, മിളമുറതാൻ
പട്ടമേല്ക്കും നടപ്പും
മാമൂലാകുന്നി, തെന്തിക്കുറിയിതിലതുലാ-
നന്ദപീയൂഷവർഷം?
ആമൂലാഗ്രം ഫലംതിങ്ങിന സുരതരുവായ്
വാണിമാതിൻകടാക്ഷ-
ശ്രീമൂലസ്വത്തുറപ്പിച്ചൊരു ബുധവരനാ-
ണിന്നു പട്ടാഭിഷേകം. 3
കേൾക്കുന്നിതാ, വാനവ-
പ്പയ്യും കല്പകവൃക്ഷവും തലകുനി-
ച്ചീടുന്നിതത്യത്ഭുതം,
കയ്യും കോര്‍ത്തുപിടിച്ചുകൊണ്ടു കമലാ-
വാഗ്ദേവിമാർ നര്‍ത്തനം-
ചെയ്യുന്നൂ, ജഗതീതലം ജയജയേ-
ത്യാരാവപൂരായിതം 1
കൂട്ടം കൂടിയനേകമാളുകളിതാ
തിക്കിത്തിരക്കുന്നു, പാർ -
ത്തട്ടഞ്ചുന്നു, നിജപ്രതാപമിനനും
സ്വല്പം മറയ്ക്കുന്നുതേ,
ഏട്ടൻ ഭൂപതി മാനവിക്രമമഹീ-
വൃത്രാരി സാമൂതിരി-
പട്ടംകെട്ടിന ഘോഷമാണിതു; രസാ-
പൂര്‍ണ്ണം രസാമണ്ഡലം. 2
സാമൂരിപ്പാടു മാറുന്നതു, മിളമുറതാൻ
പട്ടമേല്ക്കും നടപ്പും
മാമൂലാകുന്നി, തെന്തിക്കുറിയിതിലതുലാ-
നന്ദപീയൂഷവർഷം?
ആമൂലാഗ്രം ഫലംതിങ്ങിന സുരതരുവായ്
വാണിമാതിൻകടാക്ഷ-
ശ്രീമൂലസ്വത്തുറപ്പിച്ചൊരു ബുധവരനാ-
ണിന്നു പട്ടാഭിഷേകം. 3
സൗജന്യത്തിന്റെ സത്തോ, ധരണിയുടെ പുരാ-
പുണ്യപൂരപ്പൊടിപ്പോ,
രാജനോൽകൃഷ്ടധര്മ്മപ്രകടനവടിവോ,
മൽസുധാധാരതാനോ?
ഭോജപ്രഖ്യാതഭൂമീവലമഥനപുനർ-
ജ്ജന്മമോ, ഭക്തലോക-
ഭ്രാജന്മന്ദാരമോ, വിക്രമനരവരനി-
ച്ചൊന്നതെപ്പേരുമാമോ! 4
പീയൂഷദ്രവഗോവിശേഷിതകലാ
നാഥൻ പുകൾപ്പൂനിലാ-
വീയൂഴിക്കണിവസ്ത്രമായരുളിടും
ശൈലാര്ണവാധീശ്വരൻ
ശ്രീയൂര്ന്നീടിന കാന്തികൊണ്ടു സകലാ-
ഹ്ലാദപ്രദൻ മാനമാർ-
ന്നീയൂഴം പരിപൂര്‍ണ്ണനായ് വിലസുമീ-
രാജാവു രാജാവുതാൻ. 5
അല്ലേ കാലാരികാന്തേ! സകലഭുവനവും
തീര്‍ത്തു കാത്തീടുമമ്മേ!
തെല്ലേറെക്കാലമായിത്തിരുവടി തിരുമൂ-
പ്പേറ്റുകാൺമാൻ കൊതിപ്പൂ;
ചൊല്ലേറുന്നിപ്പദത്തിൽ പ്രഭയൊടു ചിരമി-
സര്വ്വവിദ്വൽകിരീട-
ക്കല്ലേറ്റം മിന്നുമാറുൾക്കനിവിനൊടു മിനു
ക്കേണമേ തൃക്കരത്താൽ. 6
പുണ്യപൂരപ്പൊടിപ്പോ,
രാജനോൽകൃഷ്ടധര്മ്മപ്രകടനവടിവോ,
മൽസുധാധാരതാനോ?
ഭോജപ്രഖ്യാതഭൂമീവലമഥനപുനർ-
ജ്ജന്മമോ, ഭക്തലോക-
ഭ്രാജന്മന്ദാരമോ, വിക്രമനരവരനി-
ച്ചൊന്നതെപ്പേരുമാമോ! 4
പീയൂഷദ്രവഗോവിശേഷിതകലാ
നാഥൻ പുകൾപ്പൂനിലാ-
വീയൂഴിക്കണിവസ്ത്രമായരുളിടും
ശൈലാര്ണവാധീശ്വരൻ
ശ്രീയൂര്ന്നീടിന കാന്തികൊണ്ടു സകലാ-
ഹ്ലാദപ്രദൻ മാനമാർ-
ന്നീയൂഴം പരിപൂര്‍ണ്ണനായ് വിലസുമീ-
രാജാവു രാജാവുതാൻ. 5
അല്ലേ കാലാരികാന്തേ! സകലഭുവനവും
തീര്‍ത്തു കാത്തീടുമമ്മേ!
തെല്ലേറെക്കാലമായിത്തിരുവടി തിരുമൂ-
പ്പേറ്റുകാൺമാൻ കൊതിപ്പൂ;
ചൊല്ലേറുന്നിപ്പദത്തിൽ പ്രഭയൊടു ചിരമി-
സര്വ്വവിദ്വൽകിരീട-
ക്കല്ലേറ്റം മിന്നുമാറുൾക്കനിവിനൊടു മിനു
ക്കേണമേ തൃക്കരത്താൽ. 6