സമ്പത്തിൻ ധാടി, ധർമ്മാചരണരതി, ധരാ-
പാലനപ്രാപ്തി, കൃഷ്ണൻ-
തമ്പത്തിൽ ഭക്തി, സർവ്വോപരി പുരുകരുണാ-
പൂരമിത്യാദിയാലേ
അമ്പത്താറൂഴിപന്മാർകളിൽ മഹിതപദം
പൂണ്ട വഞ്ചീശ്വരന്നി-
ന്നമ്പത്തെട്ടായി ഭാഗ്യത്തികവൊടു തിരുനാ-
ളിദ്ദിനം ശോഭനംതാൻ.
ത്രൈലോക്യത്തെബ്ഭരിപ്പാൻ ചുമതല കലരും
മാധവൻ ബോധമില്ലാ-
താലോലാനന്ദമംഭോധിയിലനിശമുറ-
ങ്ങുന്നതായ്ക്കാണ്കയാലേ
ഭൂലോകം ക്ഷേമപൂർണ്ണസ്ഥിതിയൊടു പരിപാ-
ലിക്കുവാൻ സൃഷ്ടിചെയ്താൻ
മൂലോർവ്വീജാനി തന്നെസ്സമുചിതരചനാ-
ദക്ഷനാം ദക്ഷതാതൻ.
സത്യം വിട്ടുള്ള ലോകങ്ങളിൽ വിമുഖതയു -
ണ്ടാത്മസംസർഗ്ഗമാകും
കൃത്യം തെറ്റാതെ നോക്കും, പ്രതിദിനമഴകോ-
ടന്നമേകുന്നു സൗഖ്യം.
നിത്യം വാണീവിലാസം തരമൊടു തടവു-
ന്നുണ്ടു, ലോകേശനാമി-
സ്തുത്യൻ ബ്രഹ്മസ്വരൂപൻ, ശ്രുതിയുടയ മഹാൻ
ശ്രീവിധാതാവുതന്നെ.
ഓർക്കും കാര്യങ്ങൾ സാധിപ്പൊരുനിലയിലധീ-
നത്തിലായുണ്ടു ചക്രം,
തീർക്കുന്നുണ്ടാ ബുധന്മാർക്കെഴുമഴൽ, വിജയോൽ-
ക്കർഷമേറുന്നു നിത്യം,
പാലനപ്രാപ്തി, കൃഷ്ണൻ-
തമ്പത്തിൽ ഭക്തി, സർവ്വോപരി പുരുകരുണാ-
പൂരമിത്യാദിയാലേ
അമ്പത്താറൂഴിപന്മാർകളിൽ മഹിതപദം
പൂണ്ട വഞ്ചീശ്വരന്നി-
ന്നമ്പത്തെട്ടായി ഭാഗ്യത്തികവൊടു തിരുനാ-
ളിദ്ദിനം ശോഭനംതാൻ.
ത്രൈലോക്യത്തെബ്ഭരിപ്പാൻ ചുമതല കലരും
മാധവൻ ബോധമില്ലാ-
താലോലാനന്ദമംഭോധിയിലനിശമുറ-
ങ്ങുന്നതായ്ക്കാണ്കയാലേ
ഭൂലോകം ക്ഷേമപൂർണ്ണസ്ഥിതിയൊടു പരിപാ-
ലിക്കുവാൻ സൃഷ്ടിചെയ്താൻ
മൂലോർവ്വീജാനി തന്നെസ്സമുചിതരചനാ-
ദക്ഷനാം ദക്ഷതാതൻ.
സത്യം വിട്ടുള്ള ലോകങ്ങളിൽ വിമുഖതയു -
ണ്ടാത്മസംസർഗ്ഗമാകും
കൃത്യം തെറ്റാതെ നോക്കും, പ്രതിദിനമഴകോ-
ടന്നമേകുന്നു സൗഖ്യം.
നിത്യം വാണീവിലാസം തരമൊടു തടവു-
ന്നുണ്ടു, ലോകേശനാമി-
സ്തുത്യൻ ബ്രഹ്മസ്വരൂപൻ, ശ്രുതിയുടയ മഹാൻ
ശ്രീവിധാതാവുതന്നെ.
ഓർക്കും കാര്യങ്ങൾ സാധിപ്പൊരുനിലയിലധീ-
നത്തിലായുണ്ടു ചക്രം,
തീർക്കുന്നുണ്ടാ ബുധന്മാർക്കെഴുമഴൽ, വിജയോൽ-
ക്കർഷമേറുന്നു നിത്യം,
പാർക്കുന്നൂ പാൽക്കടൽപ്പെൺകൊടി നിജസവിധേ
വിപ്രവീരപ്രമോദം
ചേർക്കുന്നൂ, രാമവർമ്മാവനിവര, നവനാ-
ദ്ധ്യക്ഷനാം വിഷ്ണുതന്നേ.
കൂറില്ലേ ഭൂതജാലേ, ധനദപദമെഴു-
ന്നില്ലയോ, ഭൂതിചാർത്തും.
മാറില്ലേ, ദിക്പതിത്വത്തൊടു സകലകലേ-
ശാവതംസത്വമില്ലേ,
ഏറില്ലേ നന്ദി, കുന്നിൻസുത ഹൃദി വിലസു-
ന്നില്ലയോ; ശാസ്ത്രമോർത്താ
ലാറില്ലേ തൻശിരസ്സിൽ, ശിവ! ശിവ! ശിവനാ-
ണിദ്ധനാമിദ്ധരേശൻ.
ഏവം മുമ്മൂർത്തികൾക്കുള്ളൊരു നിഖിലഗുണ-
ഗ്രാമസാമ്രാജ്യമായി-
ബ്ഭൂവഞ്ചീടും പ്രതാപോദയമൊടു വിളയാ-
ടുന്ന വഞ്ചിക്ഷിതീശൻ
ഈ വമ്പേറും പ്രപഞ്ചക്കളിയുടയ തിര-
ശ്ശീല വീഴുംവരേയ്ക്കും
കൈവന്നീടുന്ന കാന്ത്യാ വിലസിടുക പര-
ബ്രഹ്മതേജസ്സുപോലേ.
കണ്ണിൻപുണ്യപ്രകാണ്ഡോത്സവമൊരുടൽ വഹി-
ച്ചുത്ഭവിച്ചുള്ളതാമീ-
യൂണ്ണിക്ഷോണീശനുദ്യൽസ്മിതമധുരസുധാ-
ലാപസാരം ചൊരിഞ്ഞും
മണ്ണിൽ തൃക്കാലണച്ചും സവിധമണയവേ
ബാലസല്ലീലയോരോ-
ന്നെണ്ണിത്തൃക്കൺ കുളുത്തങ്ങനെ മരുവണമേ
മാതുല ക്ഷ്മാതലേശൻ.
വിപ്രവീരപ്രമോദം
ചേർക്കുന്നൂ, രാമവർമ്മാവനിവര, നവനാ-
ദ്ധ്യക്ഷനാം വിഷ്ണുതന്നേ.
കൂറില്ലേ ഭൂതജാലേ, ധനദപദമെഴു-
ന്നില്ലയോ, ഭൂതിചാർത്തും.
മാറില്ലേ, ദിക്പതിത്വത്തൊടു സകലകലേ-
ശാവതംസത്വമില്ലേ,
ഏറില്ലേ നന്ദി, കുന്നിൻസുത ഹൃദി വിലസു-
ന്നില്ലയോ; ശാസ്ത്രമോർത്താ
ലാറില്ലേ തൻശിരസ്സിൽ, ശിവ! ശിവ! ശിവനാ-
ണിദ്ധനാമിദ്ധരേശൻ.
ഏവം മുമ്മൂർത്തികൾക്കുള്ളൊരു നിഖിലഗുണ-
ഗ്രാമസാമ്രാജ്യമായി-
ബ്ഭൂവഞ്ചീടും പ്രതാപോദയമൊടു വിളയാ-
ടുന്ന വഞ്ചിക്ഷിതീശൻ
ഈ വമ്പേറും പ്രപഞ്ചക്കളിയുടയ തിര-
ശ്ശീല വീഴുംവരേയ്ക്കും
കൈവന്നീടുന്ന കാന്ത്യാ വിലസിടുക പര-
ബ്രഹ്മതേജസ്സുപോലേ.
കണ്ണിൻപുണ്യപ്രകാണ്ഡോത്സവമൊരുടൽ വഹി-
ച്ചുത്ഭവിച്ചുള്ളതാമീ-
യൂണ്ണിക്ഷോണീശനുദ്യൽസ്മിതമധുരസുധാ-
ലാപസാരം ചൊരിഞ്ഞും
മണ്ണിൽ തൃക്കാലണച്ചും സവിധമണയവേ
ബാലസല്ലീലയോരോ-
ന്നെണ്ണിത്തൃക്കൺ കുളുത്തങ്ങനെ മരുവണമേ
മാതുല ക്ഷ്മാതലേശൻ.
ചെന്താർമാതിന്റെ തൃക്കാൽ സ്സുരതരുവവലം-
ബിച്ചു നിൽക്കുന്ന രാജ്ഞീ-
സന്താനോൽകൃഷ്ടവല്ലീയുഗളിയിലഖിലാ-
മോദസങ്കേതമായി
സന്താനപ്പൂക്കൾ കോരിച്ചൊരിയണ, മതിനാൽ
ത്തീർത്ത തൂമാലതന്നിൽ
ചിന്താരത്നം തൊഴും നിന്തിരുവടി നടുവിൽ-
ച്ചേർന്നു മിന്നട്ടെ നിത്യം.
ഭംഗം കൂടാതെ ലക്ഷ്മീഭഗവതി നടനം
ചെയ്യുമീ വഞ്ചിഭൂമീ-
രംഗം തൽസൂത്രധാരക്ഷിതിപനൊടു സമം
കാക്കുമദ്ദേവി നിത്യം
അംഗപ്രത്യംഗരക്ഷയ്ക്കുവിരതമരികിൽ-
പ്പത്മനാഭൻ വസിപ്പൂ;
തുംഗശ്രീമൂലനക്ഷത്രജനൃപതിലക-
ന്നെന്തൊരാശിസ്സുചൊല്ലാം.
രുദ്രബ്രഹ്മാദിമുമ്മൂർത്തികളുടെയുമപേ-
ക്ഷാനുസാരം ത്രിലോക
ക്ഷുദ്രന്മാരായ ദൈത്യാധിപരുടെ ഗളവി-
ച്ഛേദനം ചെയ്ത തായേ!
ഭദ്രശ്രീകോടിലിംഗാലയമടിയരുളും
കാളി! നിൻ പള്ളിവാളിൻ-
സദ്രക്ഷാശക്തി കാട്ടിസ്സദയമമരുകീ-.
വഞ്ചിഭൂപാലയത്തിൽ.
ബിച്ചു നിൽക്കുന്ന രാജ്ഞീ-
സന്താനോൽകൃഷ്ടവല്ലീയുഗളിയിലഖിലാ-
മോദസങ്കേതമായി
സന്താനപ്പൂക്കൾ കോരിച്ചൊരിയണ, മതിനാൽ
ത്തീർത്ത തൂമാലതന്നിൽ
ചിന്താരത്നം തൊഴും നിന്തിരുവടി നടുവിൽ-
ച്ചേർന്നു മിന്നട്ടെ നിത്യം.
ഭംഗം കൂടാതെ ലക്ഷ്മീഭഗവതി നടനം
ചെയ്യുമീ വഞ്ചിഭൂമീ-
രംഗം തൽസൂത്രധാരക്ഷിതിപനൊടു സമം
കാക്കുമദ്ദേവി നിത്യം
അംഗപ്രത്യംഗരക്ഷയ്ക്കുവിരതമരികിൽ-
പ്പത്മനാഭൻ വസിപ്പൂ;
തുംഗശ്രീമൂലനക്ഷത്രജനൃപതിലക-
ന്നെന്തൊരാശിസ്സുചൊല്ലാം.
രുദ്രബ്രഹ്മാദിമുമ്മൂർത്തികളുടെയുമപേ-
ക്ഷാനുസാരം ത്രിലോക
ക്ഷുദ്രന്മാരായ ദൈത്യാധിപരുടെ ഗളവി-
ച്ഛേദനം ചെയ്ത തായേ!
ഭദ്രശ്രീകോടിലിംഗാലയമടിയരുളും
കാളി! നിൻ പള്ളിവാളിൻ-
സദ്രക്ഷാശക്തി കാട്ടിസ്സദയമമരുകീ-.
വഞ്ചിഭൂപാലയത്തിൽ.