അഗപതി സുകൃതപതാകേ!
ഭഗവതി! ഭവ്യേ! ഭവാനി! ഭവദയിതേ!
വിഗതവ്യാജം കഴൽതൊഴു-
മഗതിയിവ, ന്നമ്മയാണാരവലംബം. 1
ആഗമഗൂഢപ്പൊരുളേ!
രാഗമനോജ്ഞാംഗി! രോഗിയാമെന്നിൽ
വേഗമയയ്ക്കുക ഭവകടു-
രോഗമകററും കടാക്ഷപീയൂഷം. 2
ഇരവും പകലും തവ പദ-
സരസീരുഹചിന്തമാത്രമുൾക്കാമ്പിൽ
വരണമതിന്നായ്വരതനു!
വരമരുളേണം വരപ്രിയേ! വരദേ! 3
ഈരേഴുലകമഹാമര-
വേരേ! വേദാന്തസത്സുധാധാരേ!
പോരേ വിഷമിപ്പിച്ചതു ചാരേ
വന്നത്തൽ തീർത്തു കാത്താലും. 4
ഭഗവതി! ഭവ്യേ! ഭവാനി! ഭവദയിതേ!
വിഗതവ്യാജം കഴൽതൊഴു-
മഗതിയിവ, ന്നമ്മയാണാരവലംബം. 1
ആഗമഗൂഢപ്പൊരുളേ!
രാഗമനോജ്ഞാംഗി! രോഗിയാമെന്നിൽ
വേഗമയയ്ക്കുക ഭവകടു-
രോഗമകററും കടാക്ഷപീയൂഷം. 2
ഇരവും പകലും തവ പദ-
സരസീരുഹചിന്തമാത്രമുൾക്കാമ്പിൽ
വരണമതിന്നായ്വരതനു!
വരമരുളേണം വരപ്രിയേ! വരദേ! 3
ഈരേഴുലകമഹാമര-
വേരേ! വേദാന്തസത്സുധാധാരേ!
പോരേ വിഷമിപ്പിച്ചതു ചാരേ
വന്നത്തൽ തീർത്തു കാത്താലും. 4
ഉണ്ണിപ്രായത്തുള്ളൊരു
മണ്ണിൽക്കളിവിട്ടനാൾ മുതൽക്കമ്മേ !
നണ്ണിക്കരുതും കഴലിണ-
കണ്ണിൽക്കാണിച്ചീടാത്തതതികഷ്ടം! 5
ഊതിവിളങ്ങിന കനക-
ജ്യോതിസ്സിടയു ന്ന നിന്മനോജ്ഞാംഗം
ഭൂതിമയം മമ കാട്ടി
പ്രീതിയൊടെന്നുൾത്തമസ്സൊഴിച്ചാലും. 6
ഋണബന്ധത്തിന്നിണയായ്-
പിണയും ഭവബന്ധമെന്നപർണ്ണേ! നീ
ക്ഷണമപി തവ രൂപനിരൂ-
പണമൊന്നേകീടിലക്ഷണം തീർക്കാം. 7
എളിയവനുന്നതനാകും,
പൊളിയും സമ്പന്നനർദ്ധനിമിഷത്തിൽ
കളിയല്ലമ്മേ! തൃക്കൺ-
കളികളിലുലുകം കിടന്നു മറിയുന്നൂ. 8
മണ്ണിൽക്കളിവിട്ടനാൾ മുതൽക്കമ്മേ !
നണ്ണിക്കരുതും കഴലിണ-
കണ്ണിൽക്കാണിച്ചീടാത്തതതികഷ്ടം! 5
ഊതിവിളങ്ങിന കനക-
ജ്യോതിസ്സിടയു ന്ന നിന്മനോജ്ഞാംഗം
ഭൂതിമയം മമ കാട്ടി
പ്രീതിയൊടെന്നുൾത്തമസ്സൊഴിച്ചാലും. 6
ഋണബന്ധത്തിന്നിണയായ്-
പിണയും ഭവബന്ധമെന്നപർണ്ണേ! നീ
ക്ഷണമപി തവ രൂപനിരൂ-
പണമൊന്നേകീടിലക്ഷണം തീർക്കാം. 7
എളിയവനുന്നതനാകും,
പൊളിയും സമ്പന്നനർദ്ധനിമിഷത്തിൽ
കളിയല്ലമ്മേ! തൃക്കൺ-
കളികളിലുലുകം കിടന്നു മറിയുന്നൂ. 8
ഏഷണി, ദുരഹങ്കൃതി, പര-
ദൂഷണ, മപകാരബുദ്ധിയിവയെല്ലാം
ഭൂഷണമാക്കും കലിയുടെ
ഭീഷണി പറ്റാതെ കാക്കുകെൻ കാളി! 9
ഐഹിക വിഷയങ്ങളിലതി-
മോഹിതനായ് ഞാൻ കിടന്നു വലയുന്നു;
പാഹി കൃപാവതി! പാർവ്വതി!
ദേഹി ഭവൽഭക്തി ഭക്തജനലോലേ! 10
ഒരു കുറി തവ പദപങ്കജ-
സുരുചിരപാംസുക്കളാൽ തുടച്ചീടിൽ
പെരുകിന ദുരിതക്കറ പോയ്
പൊരുൾ കാണിച്ചീടുമെൻ മനോമുകുരം. 11
ഓങ്കാരാമൃതവല്ലി-
പ്പൂങ്കാവേ! നിൻപാദാബ്ജയുഗളത്ത
താങ്കാണട്ടേ സുകൃത-
ത്തേൻകാമിച്ചലയുമെൻ മനോഭംഗം. 12
ദൂഷണ, മപകാരബുദ്ധിയിവയെല്ലാം
ഭൂഷണമാക്കും കലിയുടെ
ഭീഷണി പറ്റാതെ കാക്കുകെൻ കാളി! 9
ഐഹിക വിഷയങ്ങളിലതി-
മോഹിതനായ് ഞാൻ കിടന്നു വലയുന്നു;
പാഹി കൃപാവതി! പാർവ്വതി!
ദേഹി ഭവൽഭക്തി ഭക്തജനലോലേ! 10
ഒരു കുറി തവ പദപങ്കജ-
സുരുചിരപാംസുക്കളാൽ തുടച്ചീടിൽ
പെരുകിന ദുരിതക്കറ പോയ്
പൊരുൾ കാണിച്ചീടുമെൻ മനോമുകുരം. 11
ഓങ്കാരാമൃതവല്ലി-
പ്പൂങ്കാവേ! നിൻപാദാബ്ജയുഗളത്ത
താങ്കാണട്ടേ സുകൃത-
ത്തേൻകാമിച്ചലയുമെൻ മനോഭംഗം. 12
ഔചിത്യത്തൊടു തവഗുണ -
വൈചിത്ര്യം വാഴ്ത്തുവാൻ ഫലിക്കാതേ
ശോചിക്കുന്നേൻ, പാൽക്കടൽ-
വീചിക്കെതിർവാഗ്വിലാസമരുൾകെന്നിൽ. 13
അംബ! കുരുംബേ! ജഗദവ-
ലംബനമൂർത്തേ! നമോസ്തു തേ നിത്യം;
ത്ര്യംബകസുകൃതവിശേഷാ-
ഡംബരമേ! പാഹി പാഹി പരമശിവ! 14
അസ്ഥികലാപനു ജഗദുദ-
യസ്ഥിതിസംഹാരശക്തി ചേർത്ത ശിവേ!
അസ്ഥിരസുഖ മുതകീടുമൊ-
രിസ്ഥിതി തീർത്തേകണേ സദാനന്ദം. 15
അനുദിനമാര്യാഗീതിയി-
തനുപമഭക്ത്യാ ജപിപ്പവർക്കെല്ലാം
അനുകമ്പാനിധി പാർവ്വതി-
യനുകൂലിച്ചഖിലസൗഖ്യമരുളീടും. 16
വൈചിത്ര്യം വാഴ്ത്തുവാൻ ഫലിക്കാതേ
ശോചിക്കുന്നേൻ, പാൽക്കടൽ-
വീചിക്കെതിർവാഗ്വിലാസമരുൾകെന്നിൽ. 13
അംബ! കുരുംബേ! ജഗദവ-
ലംബനമൂർത്തേ! നമോസ്തു തേ നിത്യം;
ത്ര്യംബകസുകൃതവിശേഷാ-
ഡംബരമേ! പാഹി പാഹി പരമശിവ! 14
അസ്ഥികലാപനു ജഗദുദ-
യസ്ഥിതിസംഹാരശക്തി ചേർത്ത ശിവേ!
അസ്ഥിരസുഖ മുതകീടുമൊ-
രിസ്ഥിതി തീർത്തേകണേ സദാനന്ദം. 15
അനുദിനമാര്യാഗീതിയി-
തനുപമഭക്ത്യാ ജപിപ്പവർക്കെല്ലാം
അനുകമ്പാനിധി പാർവ്വതി-
യനുകൂലിച്ചഖിലസൗഖ്യമരുളീടും. 16