പടുകേരളസൽക്കവീന്ദ്രരെല്ലാം
പെടുമത്യുത്തമരത്നമാലയിങ്കൽ
നടുനായകമായ് വിളങ്ങിനില്ക്കും
നടുവത്തച്ഛനു ഹന്ത! ദീനമെന്നോ! 1
നെടുഭക്തിയൊടീശ്വരങ്കലര്പ്പി-
ച്ചിടുമുൾത്താരെഴുമിദ്വിജേന്ദ്രനേവം
കടുതാം പദരോഗമേറ്റു കഷ്ട-
പ്പെടുവാൻ സംഗതിവന്നതെന്തു കഷ്ടം! 2
അനഘത്വ, മുദാരബുദ്ധി, ധര്‍മ്മം,
ജനരഞ്ജിപ്പു, ജഗന്നിവാസഭക്തി
വിനയം മുതലായതൊത്തവര്ക്കും
വിന,യേവം വിധി വെച്ചിടുന്നുവല്ലോ! 3
പരരോഗശമം വരുത്തുമിക്ഷ്മാ-
സുരവര്യൻ ഗദമാണ്ടു കേണിടുന്നൂ;
ശരണാഗതരിൽദ്ധനം വിതയ്ക്കും
ഹരനും തെണ്ടിനടന്ന കാലമില്ലേ? 4
പതിവായ് മൃദുവായ് പദങ്ങൾ വെയ്ക്കും
മതിമാനാ,ക്കവിവീരനിപ്രകാരം
അതിയായൊരു പാദദോഷമേല്ക്കു-
ന്നതിനെന്താണൊരു ഹേതു പാര്‍ത്തുകണ്ടാൽ? 5
ഭുവനത്രിതയം ചമച്ചു നന്നാ-
യവനംചെയ്തമരുന്നൊരാദി നാഥേ!
തവ നിര്മ്മലപാദഭക്തനാമീ-
യവനീദേവനെ നീ മറന്നുവെന്നോ? 6
ഒരു വിപ്രകുലപ്രമാണി, വൃദ്ധൻ,
കരുണാശീതളമാനസൻ, സുധീന്ദ്രൻ,
ഉരുഭക്തനിതൊന്നുമദ്രികന്യേ!
കരുതാതിത്തരമിട്ടലട്ടിടാമോ? 7
പരമിക്കവിയോടസൂയയുണ്ടോ
പരമേഷ്ഠിപ്രിയതൻ പ്രിയം നിമിത്തം?
പരചിന്മയി! നിങ്ങൾ മാതരെല്ലാം
പരമാര്ത്ഥത്തിലൊരൊറ്റ വസ്തുവല്ലേ? 8
അണിയുന്ന ചെരിപ്പുകൊണ്ടൊരെള്ളിൻ-
മണിയോളം ചെറുതായ പൊട്ടു പൊട്ടീ;
പണി നന്നിതു; നീ വര്ളത്തി വേഗാ-
ലണിമാദിക്കളി കാലിലോ കളിപ്പൂ. 9
പെടുമത്യുത്തമരത്നമാലയിങ്കൽ
നടുനായകമായ് വിളങ്ങിനില്ക്കും
നടുവത്തച്ഛനു ഹന്ത! ദീനമെന്നോ! 1
നെടുഭക്തിയൊടീശ്വരങ്കലര്പ്പി-
ച്ചിടുമുൾത്താരെഴുമിദ്വിജേന്ദ്രനേവം
കടുതാം പദരോഗമേറ്റു കഷ്ട-
പ്പെടുവാൻ സംഗതിവന്നതെന്തു കഷ്ടം! 2
അനഘത്വ, മുദാരബുദ്ധി, ധര്‍മ്മം,
ജനരഞ്ജിപ്പു, ജഗന്നിവാസഭക്തി
വിനയം മുതലായതൊത്തവര്ക്കും
വിന,യേവം വിധി വെച്ചിടുന്നുവല്ലോ! 3
പരരോഗശമം വരുത്തുമിക്ഷ്മാ-
സുരവര്യൻ ഗദമാണ്ടു കേണിടുന്നൂ;
ശരണാഗതരിൽദ്ധനം വിതയ്ക്കും
ഹരനും തെണ്ടിനടന്ന കാലമില്ലേ? 4
പതിവായ് മൃദുവായ് പദങ്ങൾ വെയ്ക്കും
മതിമാനാ,ക്കവിവീരനിപ്രകാരം
അതിയായൊരു പാദദോഷമേല്ക്കു-
ന്നതിനെന്താണൊരു ഹേതു പാര്‍ത്തുകണ്ടാൽ? 5
ഭുവനത്രിതയം ചമച്ചു നന്നാ-
യവനംചെയ്തമരുന്നൊരാദി നാഥേ!
തവ നിര്മ്മലപാദഭക്തനാമീ-
യവനീദേവനെ നീ മറന്നുവെന്നോ? 6
ഒരു വിപ്രകുലപ്രമാണി, വൃദ്ധൻ,
കരുണാശീതളമാനസൻ, സുധീന്ദ്രൻ,
ഉരുഭക്തനിതൊന്നുമദ്രികന്യേ!
കരുതാതിത്തരമിട്ടലട്ടിടാമോ? 7
പരമിക്കവിയോടസൂയയുണ്ടോ
പരമേഷ്ഠിപ്രിയതൻ പ്രിയം നിമിത്തം?
പരചിന്മയി! നിങ്ങൾ മാതരെല്ലാം
പരമാര്ത്ഥത്തിലൊരൊറ്റ വസ്തുവല്ലേ? 8
അണിയുന്ന ചെരിപ്പുകൊണ്ടൊരെള്ളിൻ-
മണിയോളം ചെറുതായ പൊട്ടു പൊട്ടീ;
പണി നന്നിതു; നീ വര്ളത്തി വേഗാ-
ലണിമാദിക്കളി കാലിലോ കളിപ്പൂ. 9
പുരുഭക്തിയൊടും പ്രദക്ഷിണത്തിൽ-
പ്പെരുമാറുന്ന പവിത്രമാം പദത്തിൽ
പെരുതാം വ്യഥയെക്കൃപാദിശാസ്ത്ര-
പ്പൊരുളേ! നീയരുളുന്നതെന്തു കഷ്ടം! 10
പരമേശ്വരി! നീയെടുത്തു വേദം,
പരമാം വേദന ഭക്തനും കൊടുത്തു
ചരണാംബുജസേവ ചെയ്കിലേവം
വരണം, തെല്ലു കവിച്ചു വെച്ചിടേണം. 11
പദഭക്തരിൽ നല്ലതാം നടപ്പേ
സദയം നീയരുളുന്ന ചട്ടമുള്ളു;
ഇദമെന്തു വിചിത്രമാണു നാഥേ!
ഗദമേകീട്ടതു നീ മുടക്കിയല്ലോ. 12
ചരണത്തിൽ വിഷം കടക്കിലെന്താ-
ണരമൊന്നമ്മ കനിഞ്ഞു കണ്ണയച്ചാൽ;
വരമെയ്യണിനാഗമൊന്നു വന്നീ-
ഗ്ഗരളജ്വാല വലിച്ചെടുക്കുമല്ലോ. 13
തരുണൗഷധനാഥശേഖരൻതൻ
തിരുമെയ് പാതി പകുത്ത പാവനാംഗി!
കരുതീടുകിലിഗ്ഗത്തെ മാറ്റാ-
നരുതെന്നായ് വരുമോ നിനക്കു നാഥേ! 14
വരശൈലസുതേ ! മഹൗഷധത്തിൻ-
നിര നിന്താതനിലുത്ഭവിച്ചു നിൽപ്പൂ;
അരമാത്രയിലാസ്സഹോദരന്മാർ;
സരസം വന്നിതു സൗഖ്യമാക്കുമല്ലോ, 15
കരുണാമൃതബിന്ദു തൂകിടും നി-
ന്നരുണാക്ഷിക്കടയൊന്നിളക്കിയെന്നാൽ,
ഒരു കാര്യവുമിന്നസാദ്ധ്യമല്ലെ-
ന്നരുളും സിദ്ധവചസ്സു സത്യമാമോ? 16
സരസീരുഹസം ഭവൻ വരയ്ക്കും
വരയും മാറ്റിവരച്ചു നേരെയാക്കാൻ
പരമേശ്വരി! നീ വിദഗ്ദ്ധയാണെ-
ന്നുരചെയ്യുന്നതിനര്ത്ഥമില്ലയെന്നോ? 17
സ്മിതചന്ദ്രിക തൂകിടുന്ന പൂര്‍ണ്ണാ-
മൃതരശ്മിപ്രതിമാനമാം മുഖത്തെ
ഹതദുർവ്വിധിചേര്ത്ത ദുഃഖമേഘാ-
വൃതമായെങ്ങനെ ഞങ്ങൾ കണ്ടിടേണ്ടു? 18
പ്പെരുമാറുന്ന പവിത്രമാം പദത്തിൽ
പെരുതാം വ്യഥയെക്കൃപാദിശാസ്ത്ര-
പ്പൊരുളേ! നീയരുളുന്നതെന്തു കഷ്ടം! 10
പരമേശ്വരി! നീയെടുത്തു വേദം,
പരമാം വേദന ഭക്തനും കൊടുത്തു
ചരണാംബുജസേവ ചെയ്കിലേവം
വരണം, തെല്ലു കവിച്ചു വെച്ചിടേണം. 11
പദഭക്തരിൽ നല്ലതാം നടപ്പേ
സദയം നീയരുളുന്ന ചട്ടമുള്ളു;
ഇദമെന്തു വിചിത്രമാണു നാഥേ!
ഗദമേകീട്ടതു നീ മുടക്കിയല്ലോ. 12
ചരണത്തിൽ വിഷം കടക്കിലെന്താ-
ണരമൊന്നമ്മ കനിഞ്ഞു കണ്ണയച്ചാൽ;
വരമെയ്യണിനാഗമൊന്നു വന്നീ-
ഗ്ഗരളജ്വാല വലിച്ചെടുക്കുമല്ലോ. 13
തരുണൗഷധനാഥശേഖരൻതൻ
തിരുമെയ് പാതി പകുത്ത പാവനാംഗി!
കരുതീടുകിലിഗ്ഗത്തെ മാറ്റാ-
നരുതെന്നായ് വരുമോ നിനക്കു നാഥേ! 14
വരശൈലസുതേ ! മഹൗഷധത്തിൻ-
നിര നിന്താതനിലുത്ഭവിച്ചു നിൽപ്പൂ;
അരമാത്രയിലാസ്സഹോദരന്മാർ;
സരസം വന്നിതു സൗഖ്യമാക്കുമല്ലോ, 15
കരുണാമൃതബിന്ദു തൂകിടും നി-
ന്നരുണാക്ഷിക്കടയൊന്നിളക്കിയെന്നാൽ,
ഒരു കാര്യവുമിന്നസാദ്ധ്യമല്ലെ-
ന്നരുളും സിദ്ധവചസ്സു സത്യമാമോ? 16
സരസീരുഹസം ഭവൻ വരയ്ക്കും
വരയും മാറ്റിവരച്ചു നേരെയാക്കാൻ
പരമേശ്വരി! നീ വിദഗ്ദ്ധയാണെ-
ന്നുരചെയ്യുന്നതിനര്ത്ഥമില്ലയെന്നോ? 17
സ്മിതചന്ദ്രിക തൂകിടുന്ന പൂര്‍ണ്ണാ-
മൃതരശ്മിപ്രതിമാനമാം മുഖത്തെ
ഹതദുർവ്വിധിചേര്ത്ത ദുഃഖമേഘാ-
വൃതമായെങ്ങനെ ഞങ്ങൾ കണ്ടിടേണ്ടു? 18
കുലദൈവപദാര്ച്ചനത്തിനായി-
പ്പുലരും മുമ്പു കുളിക്കുമിദ്വിജേന്ദ്രൻ
പലനാൾ കുളിമുട്ടിവാണിടുന്നീ-
നിലയിൽ സങ്കടമങ്കുരിക്കുമാര്ക്കും. 19
ഫലിതങ്ങൾ നിറഞ്ഞ സാരവാക്യാ-
വലി തുകുന്ന ഗഭീരശാന്തശീലൻ
കലിതാമയനായ് കരഞ്ഞിടുമ്പോ-
ളലിയാതുള്ളൊരു നിന്മനം കടുപ്പം 20
കുളിയൂണുമുറക്കവും വെടിഞ്ഞുള്-
ത്തളിരേകാഗ്രമതായ്ത്തപിച്ചിടുന്നൂ:
മിളിതാദരമിദ്വിജന്റെ മുമ്പിൽ
തെളിവോടെന്തു വരാത്തതംബികേ! നീ? 21
ശരിയല്ലിതു നീ ദ്വിജേന്ദ്രമൗലി-
ക്കരികിൽ സമ്പ്രതി വന്നു സാനുകമ്പം
പരിചര്യകൾ ചെയ്തിടുന്നതെല്ലാം
പരിശോധിക്ക സുഖം വരുംവരേയ്ക്കും. 22
നവലേപനമൊന്നിനിപ്പുരട്ടാൻ
തവ കാഷായകരാബ്ജമായിതെന്നാൽ
ജവമായതിനാൽ ഫലം ലഭിക്കും;
ശിവജായേ! മടിയായ്ക്ക ഭക്തലോലേ! 23
മൃതജീവനമായ നിങ്കടാക്ഷാ-
മൃതമല്പാല്പമിടയ്ക്കിടെത്തളിച്ചാൽ
ദ്രുതമന്നമശിച്ചിടായ്കിലും താൻ
സുതനു ക്ലാന്തി വെടിഞ്ഞു ശക്തനാകും. 24
പനിമാമലതൻ തേൽ കരത്താർ
കനിവോടൊന്നു പുറത്തണച്ചുവെന്നാൽ
തനിയേ സുഖമാം; ചിദാത്മസാരം
കിനിയും നിങ്കരമെങ്ങു? രോഗമെങ്ങോ? 25
ഇക്കണ്ടീടുന്നതെല്ലാം മിഴിമുനയടിയാൽ
തീര്‍ത്തു കാത്തീടുമമ്മേ!
മുക്കണ്ണൻതൻ മടിത്തട്ടിനു പൊലിമ വിത-
ചമ്പുമെൻ തമ്പുരാട്ടി!
തക്കത്തിൽ തൃക്കടക്കൺകളിയൊടു നടുവ-
ത്തച്ഛനുള്ളോരഴൽപ്പാ-
ടൊക്കത്തീര്ക്കേണമെന്നല്ലിനിയുമറുപതാ-
ണ്ടൂഴി വാഴിച്ചിടേണം. 26
പ്പുലരും മുമ്പു കുളിക്കുമിദ്വിജേന്ദ്രൻ
പലനാൾ കുളിമുട്ടിവാണിടുന്നീ-
നിലയിൽ സങ്കടമങ്കുരിക്കുമാര്ക്കും. 19
ഫലിതങ്ങൾ നിറഞ്ഞ സാരവാക്യാ-
വലി തുകുന്ന ഗഭീരശാന്തശീലൻ
കലിതാമയനായ് കരഞ്ഞിടുമ്പോ-
ളലിയാതുള്ളൊരു നിന്മനം കടുപ്പം 20
കുളിയൂണുമുറക്കവും വെടിഞ്ഞുള്-
ത്തളിരേകാഗ്രമതായ്ത്തപിച്ചിടുന്നൂ:
മിളിതാദരമിദ്വിജന്റെ മുമ്പിൽ
തെളിവോടെന്തു വരാത്തതംബികേ! നീ? 21
ശരിയല്ലിതു നീ ദ്വിജേന്ദ്രമൗലി-
ക്കരികിൽ സമ്പ്രതി വന്നു സാനുകമ്പം
പരിചര്യകൾ ചെയ്തിടുന്നതെല്ലാം
പരിശോധിക്ക സുഖം വരുംവരേയ്ക്കും. 22
നവലേപനമൊന്നിനിപ്പുരട്ടാൻ
തവ കാഷായകരാബ്ജമായിതെന്നാൽ
ജവമായതിനാൽ ഫലം ലഭിക്കും;
ശിവജായേ! മടിയായ്ക്ക ഭക്തലോലേ! 23
മൃതജീവനമായ നിങ്കടാക്ഷാ-
മൃതമല്പാല്പമിടയ്ക്കിടെത്തളിച്ചാൽ
ദ്രുതമന്നമശിച്ചിടായ്കിലും താൻ
സുതനു ക്ലാന്തി വെടിഞ്ഞു ശക്തനാകും. 24
പനിമാമലതൻ തേൽ കരത്താർ
കനിവോടൊന്നു പുറത്തണച്ചുവെന്നാൽ
തനിയേ സുഖമാം; ചിദാത്മസാരം
കിനിയും നിങ്കരമെങ്ങു? രോഗമെങ്ങോ? 25
ഇക്കണ്ടീടുന്നതെല്ലാം മിഴിമുനയടിയാൽ
തീര്‍ത്തു കാത്തീടുമമ്മേ!
മുക്കണ്ണൻതൻ മടിത്തട്ടിനു പൊലിമ വിത-
ചമ്പുമെൻ തമ്പുരാട്ടി!
തക്കത്തിൽ തൃക്കടക്കൺകളിയൊടു നടുവ-
ത്തച്ഛനുള്ളോരഴൽപ്പാ-
ടൊക്കത്തീര്ക്കേണമെന്നല്ലിനിയുമറുപതാ-
ണ്ടൂഴി വാഴിച്ചിടേണം. 26