ഘോരാഗ്നിയല്ല, പടയല്ലി,ടിയല്ലി,തുഗ്ര-
വാരാശിയല്ല, രിയ ഭൂമികുലുക്കമല്ല,
പാരാളിടും ചുഴലിയല്ലിതു പിന്നെയെന്താ, -
ണാരാൽ വരുന്നു പുകവണ്ടി; യതാണു ഘോഷം. 1
താരിന്മകൾക്കു കളിമണ്ഡപമാണു, ചക്രം
നേരിട്ടു നില്പവരിലൂന്നി മൃതിപ്പെടുത്തും,
ഭൂരിപ്രമോദമരുളുന്നു നിജാശ്രിതര്ക്കു,
ശൗരിക്കുമിശ്ശകടരാജനുമെന്തു ഭേദം? 2
വാരാശിയല്ല, രിയ ഭൂമികുലുക്കമല്ല,
പാരാളിടും ചുഴലിയല്ലിതു പിന്നെയെന്താ, -
ണാരാൽ വരുന്നു പുകവണ്ടി; യതാണു ഘോഷം. 1
താരിന്മകൾക്കു കളിമണ്ഡപമാണു, ചക്രം
നേരിട്ടു നില്പവരിലൂന്നി മൃതിപ്പെടുത്തും,
ഭൂരിപ്രമോദമരുളുന്നു നിജാശ്രിതര്ക്കു,
ശൗരിക്കുമിശ്ശകടരാജനുമെന്തു ഭേദം? 2
കുക്ഷിസ്ഥലോകനികരത്തൊടുമാത്മശീര്ഷ-
നിക്ഷിപ്തഗംഗയൊടു മുഗ്രതയോടുമേവം
അക്ഷിസ്ഫുലിഗമൊടുമൊത്തൊരിതാര്ത്തരത്താൻ
രക്ഷിച്ചു വേണ്ട വഴി ചേര്ക്കുമുമേശനത്രേ. 3
നില്ലാതെ രാപ്പകലുമുണ്ടു നടപ്പു, വേഗം
ചൊല്ലാവതല്ല, നരനുത്തമമിത്രമല്ലോ,
എല്ലാറ്റിനേയുമൊരുപോലെ വഹിക്കുമേവ-
മെല്ലാം നിനയ്ക്കിലിതു മാരുതദേവനാവാം. 4
നിക്ഷിപ്തഗംഗയൊടു മുഗ്രതയോടുമേവം
അക്ഷിസ്ഫുലിഗമൊടുമൊത്തൊരിതാര്ത്തരത്താൻ
രക്ഷിച്ചു വേണ്ട വഴി ചേര്ക്കുമുമേശനത്രേ. 3
നില്ലാതെ രാപ്പകലുമുണ്ടു നടപ്പു, വേഗം
ചൊല്ലാവതല്ല, നരനുത്തമമിത്രമല്ലോ,
എല്ലാറ്റിനേയുമൊരുപോലെ വഹിക്കുമേവ-
മെല്ലാം നിനയ്ക്കിലിതു മാരുതദേവനാവാം. 4
ധൂമക്കരിങ്കുഴലിലഗ്നികണപ്രസുന-
സ്തോമം ധരിച്ചതു മുറയ്ക്കു പുറത്തു കാട്ടി,
തൂമഞ്ജുനാദമൊടു മണ്ഡപമേറിയാടി
ഹേമം ഹരിക്കുമിതു നല്ലൊരു ദാസിതന്നെ. 5
തെണ്ടാനിറങ്ങി നിലയം പ്രതി നിന്നു, നല്ല
ഘണ്ടാരവാകലിതശംഖരവം മുഴക്കി,
ഉണ്ടാമതൃപ്തിയൊടു 'ഫൂ ഫു' വിളിച്ചു മണ്ടും
പണ്ടാരമെന്നു പറയാം പുകവണ്ടിതന്നെ. 6
സ്തോമം ധരിച്ചതു മുറയ്ക്കു പുറത്തു കാട്ടി,
തൂമഞ്ജുനാദമൊടു മണ്ഡപമേറിയാടി
ഹേമം ഹരിക്കുമിതു നല്ലൊരു ദാസിതന്നെ. 5
തെണ്ടാനിറങ്ങി നിലയം പ്രതി നിന്നു, നല്ല
ഘണ്ടാരവാകലിതശംഖരവം മുഴക്കി,
ഉണ്ടാമതൃപ്തിയൊടു 'ഫൂ ഫു' വിളിച്ചു മണ്ടും
പണ്ടാരമെന്നു പറയാം പുകവണ്ടിതന്നെ. 6
ധൂമക്കുഴൽപൃഥുകിരീടമണിഞ്ഞു, മേഘ-
ശ്യാമപ്രചണ്ഡതനുവാണ്ട, ലറിഗ്ഗഭീരം,
സാമര്ത്ഥ്യമോടിളകിയാടി രസംപൊഴിക്കു-
മാമട്ടു പാര്ക്കിലിതു വൻകരിവേഷമാവാം. 7
ദേവപ്രമാണിയുടെ തോതിലിളാതലത്തെ -
യേവം മഹീവലവിമാഥി ഭരിച്ചിടുമ്പോൾ
ആ വമ്പനുള്ളൊരു വിമാനസമാനമായി-
ത്തീവണ്ടിയിക്ഷിതിയിൽ വന്നു പിറന്നതല്ലോ. 8
ശ്യാമപ്രചണ്ഡതനുവാണ്ട, ലറിഗ്ഗഭീരം,
സാമര്ത്ഥ്യമോടിളകിയാടി രസംപൊഴിക്കു-
മാമട്ടു പാര്ക്കിലിതു വൻകരിവേഷമാവാം. 7
ദേവപ്രമാണിയുടെ തോതിലിളാതലത്തെ -
യേവം മഹീവലവിമാഥി ഭരിച്ചിടുമ്പോൾ
ആ വമ്പനുള്ളൊരു വിമാനസമാനമായി-
ത്തീവണ്ടിയിക്ഷിതിയിൽ വന്നു പിറന്നതല്ലോ. 8