പണ്ടേതോ പട്ടിയായിട്ടൊരു കുറുനരി തെ-
ല്ലിഷ്ടമായ്, ദൈവഗത്യാ
രണ്ടാളും പൂര്ണ്ണരാഗത്തൊടു സുചിരമിരു
ന്നീടിനാ,രപ്പൊഴേക്കും
ഉണ്ടായ് പട്ടിക്കു ഗർഭം; പ്രസവമതിനഹോ
നാടു പറ്റില്ല; കണ്ടാൽ
കൊണ്ടൂ തല്ലെന്തു വേണ്ടൂ; കണവനവളെയും
കൊണ്ടു വൻകാടു പുക്കാൻ. 1
പുലിയുടെ വലിയൊരു മടയിൽ
പുലിയില്ലാതുള്ള തക്കവും നോക്കി;
നലമൊടു ദയിതയെയാക്കി-
പലപല സൂത്രങ്ങളോര്ത്തവൻ പാര്ത്താൻ. 2
ശീഘ്രം, ഢം ഢം നിനാദത്തോടുമുലകു തകര്-
ത്തത്തിനാൻ വീട്ടുകാരൻ,
വ്യാഘ്രത്തെക്കണ്ടു ഭീത്യാ കിടുകിടെ വിറപൂ-
ണ്ടാര്ത്തയായ്പ്പട്ടിയപ്പോൾ
ഉൾക്കാമ്പാടിക്കരഞ്ഞാൾ; തദനു കുറുനരി-
ക്കുട്ടനേവം പറഞ്ഞാൻ:-
''ദുഃഖിക്കേണ്ടോമലേ ! നീ, പുലി വരുമധുനാ
നിന്റെ മോഹം ഫലിക്കും. 3
അന്തിവന്നണകിലേവനും പ്രിയേ!
സ്വന്തഗേഹമതിൽ വന്നു ചേർന്നിടും;
എന്തിനിന്നു വെറുതേ വിഷാദമെൻ-
പന്തണിസ്തനി ! കരഞ്ഞിടേണ്ട നീ!'’ 4
ല്ലിഷ്ടമായ്, ദൈവഗത്യാ
രണ്ടാളും പൂര്ണ്ണരാഗത്തൊടു സുചിരമിരു
ന്നീടിനാ,രപ്പൊഴേക്കും
ഉണ്ടായ് പട്ടിക്കു ഗർഭം; പ്രസവമതിനഹോ
നാടു പറ്റില്ല; കണ്ടാൽ
കൊണ്ടൂ തല്ലെന്തു വേണ്ടൂ; കണവനവളെയും
കൊണ്ടു വൻകാടു പുക്കാൻ. 1
പുലിയുടെ വലിയൊരു മടയിൽ
പുലിയില്ലാതുള്ള തക്കവും നോക്കി;
നലമൊടു ദയിതയെയാക്കി-
പലപല സൂത്രങ്ങളോര്ത്തവൻ പാര്ത്താൻ. 2
ശീഘ്രം, ഢം ഢം നിനാദത്തോടുമുലകു തകര്-
ത്തത്തിനാൻ വീട്ടുകാരൻ,
വ്യാഘ്രത്തെക്കണ്ടു ഭീത്യാ കിടുകിടെ വിറപൂ-
ണ്ടാര്ത്തയായ്പ്പട്ടിയപ്പോൾ
ഉൾക്കാമ്പാടിക്കരഞ്ഞാൾ; തദനു കുറുനരി-
ക്കുട്ടനേവം പറഞ്ഞാൻ:-
''ദുഃഖിക്കേണ്ടോമലേ ! നീ, പുലി വരുമധുനാ
നിന്റെ മോഹം ഫലിക്കും. 3
അന്തിവന്നണകിലേവനും പ്രിയേ!
സ്വന്തഗേഹമതിൽ വന്നു ചേർന്നിടും;
എന്തിനിന്നു വെറുതേ വിഷാദമെൻ-
പന്തണിസ്തനി ! കരഞ്ഞിടേണ്ട നീ!'’ 4
ഗീരേവം കേട്ട ചിത്താകുലതയൊടവിടെ-
ത്തന്നെ നിന്നാത്തചക്ഷു
സ്സോരോരോന്നേവമുള്ളിൽക്കരുതി.' 'യിതു മഹാ-
വിസ്മയം പാര്ത്തുകണ്ടാൽ;
ആരാണ്ടെന്നെപ്പിടിപ്പാൻ പടുതയൊടു വസി-
ക്കുന്നിതെൻ വീട്ടിലോര്ത്താ-
ലാരുണ്ടെന്നോടെതിർപ്പാൻ? അതിബലികൾ ജഗ-
ത്തിങ്കലുണ്ടായിരിക്കാം. 5
രണ്ടാളുണ്ടിവരില്ല വാദ;മിവരോ-
ടൊറ്റയ്ക്കു ചെന്നേൽക്കുകിൽ
കുണ്ടാമണ്ടി ഭവിച്ചുപോകു; മവിവേ-
കത്തിന്നു പങ്കില്ല ഞാൻ;
വേണ്ടാ; സൂര്യനുദിച്ചുപൊങ്ങുകിൽ വെളി-
പ്പെട്ടീടുമെല്ലാ, മഹം
മിണ്ടാതിങ്ങനെ വാഴ്കയാണുചിതമീ
രാവൊക്കെയും ഗൂഢമായ്. 6
തിങ്ങിന വീര്യപയോധിയിൽ
മുങ്ങിന പുലിയാം മൃഗാളിയുവഭൂപൻ
ഇങ്ങിനെ പലതുമുറച്ചഥ
മങ്ങിന മനമാര്ന്നു മെല്ലെ നടകൊണ്ടാൻ. 7
മന്ദം മന്ദം നടക്കുന്നളവപരസൃഗാ-
ലൻ വഴിക്കെത്തിമുട്ടി-
ച്ചൊന്നാ,' 'നീരാവിലെങ്ങോട്ടരുളുക പുലിയ-
ച്ചൻ പുറപ്പെട്ടതിപ്പോൾ?
പൊന്നോമൽപുത്രനേയും പ്രിയദയിതയെയും
കാണുവാൻ സൂതിഗേഹം
തന്നിൽപ്പോകുന്നുവല്ലീ? തിരുമകനിരുപ-
ത്തെട്ടു ചെന്നീലയെന്നോ?'' 8
ത്തന്നെ നിന്നാത്തചക്ഷു
സ്സോരോരോന്നേവമുള്ളിൽക്കരുതി.' 'യിതു മഹാ-
വിസ്മയം പാര്ത്തുകണ്ടാൽ;
ആരാണ്ടെന്നെപ്പിടിപ്പാൻ പടുതയൊടു വസി-
ക്കുന്നിതെൻ വീട്ടിലോര്ത്താ-
ലാരുണ്ടെന്നോടെതിർപ്പാൻ? അതിബലികൾ ജഗ-
ത്തിങ്കലുണ്ടായിരിക്കാം. 5
രണ്ടാളുണ്ടിവരില്ല വാദ;മിവരോ-
ടൊറ്റയ്ക്കു ചെന്നേൽക്കുകിൽ
കുണ്ടാമണ്ടി ഭവിച്ചുപോകു; മവിവേ-
കത്തിന്നു പങ്കില്ല ഞാൻ;
വേണ്ടാ; സൂര്യനുദിച്ചുപൊങ്ങുകിൽ വെളി-
പ്പെട്ടീടുമെല്ലാ, മഹം
മിണ്ടാതിങ്ങനെ വാഴ്കയാണുചിതമീ
രാവൊക്കെയും ഗൂഢമായ്. 6
തിങ്ങിന വീര്യപയോധിയിൽ
മുങ്ങിന പുലിയാം മൃഗാളിയുവഭൂപൻ
ഇങ്ങിനെ പലതുമുറച്ചഥ
മങ്ങിന മനമാര്ന്നു മെല്ലെ നടകൊണ്ടാൻ. 7
മന്ദം മന്ദം നടക്കുന്നളവപരസൃഗാ-
ലൻ വഴിക്കെത്തിമുട്ടി-
ച്ചൊന്നാ,' 'നീരാവിലെങ്ങോട്ടരുളുക പുലിയ-
ച്ചൻ പുറപ്പെട്ടതിപ്പോൾ?
പൊന്നോമൽപുത്രനേയും പ്രിയദയിതയെയും
കാണുവാൻ സൂതിഗേഹം
തന്നിൽപ്പോകുന്നുവല്ലീ? തിരുമകനിരുപ-
ത്തെട്ടു ചെന്നീലയെന്നോ?'' 8
''എന്തോതേണ്ടു സഖേ! സൃഗാലക! ഭവാൻ
സൂത്രപ്രയോഗത്തിനാ-
ലെൻതാപത്തിനു ശാന്തിമാര്ഗ്ഗമുടനുണ്ടാ-
ക്കേണ;മല്ലായ്കിലോ
കാന്താപുത്രരെയും ഭവാനെയുമഹം
കൈവിട്ടിതാ യാത്രയായ്;
എന്തോ വീട്ടിലിരിക്കുവാൻ പൊറുതിയി-
ല്ലെന്നുള്ള സന്ദര്ഭമായ്. 8
'ഇത്രം പറ്റി; യാരെങ്കിലുമൊരു തകരാ-
റിന്നൊരുങ്ങില്ല' 'യെന്നോര്-
ത്തുത്സാഹാൽ വാലുകെട്ടിപ്പുലി കുറുനരിയൊ
ത്തത്തിനാൻ സ്വാത്മഗേഹേ 9
പട്ടിക്കിക്കുറി പേടിമൂത്തു മരണം
ചിന്തിച്ചു ദുഃഖാര്ത്തയായ്-
പ്പൊട്ടിക്കേണുതുടങ്ങിനാ, ളുടനിദം
ഭർത്താവു പേർത്തോതിനാൻ:
''കാട്ടിൽക്കാണുകിലക്ഷണം പുലിയെ മൽ-
സൈന്യാധിപൻ വിക്രമൻ
കെട്ടിക്കൊണ്ടുവരും വരാംഗി വെറുതേ
കേഴേണ്ട കേഴേക്ഷണേ!'' 10
പെട്ടെന്നീ വാക്കു കേട്ടാപ്പുലി ഝടിതി കുതി-
ച്ചോടിനാൻ; പിൻപുറത്തെ-
ക്രോഷ്ടാവോ തട്ടിമുട്ടിത്തല തവിടുപൊടി-
ഞ്ഞാര്ത്തനായ്ച്ചത്തുപോയീ;
കൂട്ടക്കാരെക്കുറിച്ചേഷണി പറകിലിതിൻ-
വണ്ണമാണേ കലാശം;
നാട്ടാരേ! നിങ്ങൾ മറ്റുള്ളവരിലെഴുമസൂ-
യാഭരത്തെത്ത്യജിപ്പിൻ! 11
സൂത്രപ്രയോഗത്തിനാ-
ലെൻതാപത്തിനു ശാന്തിമാര്ഗ്ഗമുടനുണ്ടാ-
ക്കേണ;മല്ലായ്കിലോ
കാന്താപുത്രരെയും ഭവാനെയുമഹം
കൈവിട്ടിതാ യാത്രയായ്;
എന്തോ വീട്ടിലിരിക്കുവാൻ പൊറുതിയി-
ല്ലെന്നുള്ള സന്ദര്ഭമായ്. 8
'ഇത്രം പറ്റി; യാരെങ്കിലുമൊരു തകരാ-
റിന്നൊരുങ്ങില്ല' 'യെന്നോര്-
ത്തുത്സാഹാൽ വാലുകെട്ടിപ്പുലി കുറുനരിയൊ
ത്തത്തിനാൻ സ്വാത്മഗേഹേ 9
പട്ടിക്കിക്കുറി പേടിമൂത്തു മരണം
ചിന്തിച്ചു ദുഃഖാര്ത്തയായ്-
പ്പൊട്ടിക്കേണുതുടങ്ങിനാ, ളുടനിദം
ഭർത്താവു പേർത്തോതിനാൻ:
''കാട്ടിൽക്കാണുകിലക്ഷണം പുലിയെ മൽ-
സൈന്യാധിപൻ വിക്രമൻ
കെട്ടിക്കൊണ്ടുവരും വരാംഗി വെറുതേ
കേഴേണ്ട കേഴേക്ഷണേ!'' 10
പെട്ടെന്നീ വാക്കു കേട്ടാപ്പുലി ഝടിതി കുതി-
ച്ചോടിനാൻ; പിൻപുറത്തെ-
ക്രോഷ്ടാവോ തട്ടിമുട്ടിത്തല തവിടുപൊടി-
ഞ്ഞാര്ത്തനായ്ച്ചത്തുപോയീ;
കൂട്ടക്കാരെക്കുറിച്ചേഷണി പറകിലിതിൻ-
വണ്ണമാണേ കലാശം;
നാട്ടാരേ! നിങ്ങൾ മറ്റുള്ളവരിലെഴുമസൂ-
യാഭരത്തെത്ത്യജിപ്പിൻ! 11