17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
ധർമ്മികളിങ്ങനെമരുവുംകാലം
കൃമ്മീരാഖ്യനിശാചരനൊരുവൻ
കർമ്മികളാകിയവിപ്രന്മാരുടെ
കർമ്മമശേഷംതല്ലിമുടക്കി
തടിച്ചകൃമ്മീരൻപാരം
ചൊടിച്ചുംതാപസൻന്മാരെ
പ്പിടിച്ചുംപാണികൾകൊണ്ട-
ങ്ങിടിച്ചുംമുഷ്ടികൾകൊണ്ട-
ങ്ങടിച്ചുംപല്ലുകൾകൊണ്ടു
കടിച്ചും പാരാതെചോര -
കുടിച്ചുംപർണ്ണശാലകൾപൊടിച്ചും
ഗോക്കളെക്കൊന്നുമുടിച്ചും
കുണ്ഡങ്ങൾകുത്തിയിടിച്ചും
കുഞ്ഞിനെച്ചെന്നുകിടച്ചും
താപസിമാരോടടുത്തും
താമസിക്കാതെതടുത്തും
താഡനംനന്നായ്ക്കൊടുത്തും
താടിക്കാരോടുകടുത്തും
കാനനംതല്ലിത്തകർത്തുംകശ്മലൻപാരം
തിമർത്തുംകണ്ടവരോടുകയർത്തുംകള്ളുകുടിച്ചു
കയർത്തുംകള്ളവാക്കുകളുരത്തുംകണ്ടകനേറ്റം
തിമർത്തുംകന്യകമാരോടടുത്തുംവലച്ചുംമൂഢൻ
കൃമ്മിരാഖ്യനിശാചരനിങ്ങനെ
നിർമ്മരിയാദംചെയ്തീടുന്നതു
ധർമ്മാത്മജനൊടുചെന്നറിയിച്ചു
ധർമ്മികളാകിയമുനിവര്യന്മാർ.
ധരിണിപതിപുംഗവ!ധർമ്മരാജാത്മജ!
തരുണഗുണവാരിധേ!താപസന്മാർവയം
പരവശതകാരണംപാർത്ഥിവ!നിങ്ങളെ
ശരണമണയുന്നുഹേശാന്തശീല!വിഭോ!
പ്രതിഭടനിശാചരൻപാപികൃമ്മീരനെ-
ന്നതിശഠദുരാശയൻദുർമ്മുഖൻദൂഷണൻ
ചതിപടതുടർന്നവൻചണ്ഡവീര്യോൽക്കടൻ
അതികടുമഹാബലക്രൂരഘോരാകൃതി
മുനികടെതപോവനംദൂഷണംചെയ്കയും
മുനികളൊടുഹന്തദുർഭാഷണംചെയ്കയും
മുനിഭവനമൊക്കവേചുട്ടുപൊട്ടിക്കയും
മുനിവനിതമാർകളെച്ചെണ്ടകൊട്ടിക്കയും
ഹരിച്ചുംദ്രവ്യങ്ങൾനീളെച്ചരിച്ചുംകൈകളെക്കൊട്ടി-
ച്ചിരിച്ചും കന്യകമാരെക്കൊതിച്ചും കാണാതെവന്നു
ചതിച്ചുംകണ്ടകക്കൂട്ടംമദിച്ചുംകൊച്ചുകൂട്ടത്തെ
ക്കൊന്നുംപച്ചമാംസങ്ങൾതിന്നുംപർണ്ണശാലയിൽ
വന്നുംപശുക്കളക്കറന്നുംപാലുംതൈരും
കവർന്നുംമദ്യങ്ങളെപ്പകർന്നും മാഹാപാപിക-
ളിന്നുംവികൃതികൾചെയ്യുന്നുപാണ്ഡവന്മാരേ
കൃമ്മീരാശരമൂഢൻചെയ്തൊരു
നിർമ്മരിയാദംകേട്ടുനരേന്ദ്രൻ
ധർമ്മാത്മജനിദമരുളിച്ചെയ്തു :-
"കർമ്മവിരോധമിതയ്യോകഷ്ടം!
അനുജവൃകോദരവീരധനഞ്ജയ
ക്ഷണദാചരനുടെവിധമതുകേട്ടോ
മുനികണ്ടകനെക്കൊലചെയ്വാൻപുന-
രിനിയൊരുതാമസമരുതുകുമാര!
കുണ്ഠനതാകിനകുടിലാധമനുടെ
കണ്ഠമകുണ്ഠകഠോരമതാംഗദ-
കൊണ്ടുഹനിച്ചുമുടിച്ചുമുറിച്ചുട-
നിണ്ടലവർക്കുശമിപ്പിക്കേണം.''
ഭൂമിപാലനുടെകല്പനകേട്ടഥ
ഭീമസേനനതിഭീമശരീരൻ
താമസേനരഹിതംകരസീമനി
ഭീമമാംഗദയെടുത്തുപിടിച്ച-
ജ്യേഷ്ഠനെത്തൊഴുതുതാപസലോക-
ശ്രേഷ്ഠരോടുസഹയാത്രതുടങ്ങി
ദുഷ്ടനാകിനനിശാചരനെങ്ങട!
നഷ്ടമാക്കുവനഹംതവവിഗ്രഹം
ഇത്ഥമങ്ങിനെപറഞ്ഞുതിരിച്ചുട-
നെത്തിരാക്ഷസനിരുന്നൊരുദിക്കിൽ
ആശയേകപടമേറിനകൃമ്മീ-
രാശരാധമനടുത്തുതടുത്തു
മീശനിന്നഥവിറച്ചുകരത്തിൽ
പാശമേന്തിനകൃതാന്തനുതുല്യൻ
കണ്ണുരണ്ടുമെരിതീക്കനൽപോലെ
ചണ്ഡകോപമൊടുകൂടെയടുത്താൻ
പൊണ്ണനായമനുജാധമനിന്നുടെ
മുണ്ഡമിന്നുടനടിച്ചുപൊടിച്ചൊരു
പിണ്ഡമാക്കിവിരവോടതുപിന്നെ
ഖണ്ഡഖണ്ഡതരമാക്കിവനങ്ങളിൽ
മണ്ണിലിട്ടുടനുരുട്ടുവതിന്നൊരു
ദണ്ഡമില്ലിഹനമുക്കുനരാധമ!
നില്ലെടാനിശിചരന്നുരണേതട-
വില്ലെടാതവവധംപുനരിന്നിഹ
നില്ലെടാസപദിചേർക്കുവതിന്നൊരു
കില്ലെടാനഹിനമുക്കുമഹാശഠ!
ഇത്ഥമുള്ളരജനീചരവാക്കുക -
ളുദ്ധതംസപദികേട്ടവൃകോദര-
നുത്തരംവചനമിത്തരമവനൊടു
സത്വരംപരമുരത്തുകരുത്തൻ
തടിയാനില്ലെടമുടിയാനിന്നുടെ
തടിതടുത്തുമുടിപിടിച്ചിഹ
പൊടിപെടുത്തുപൊടിയിലിട്ടിഴച്ചഥ
തുടുതുടുത്തകടുനിണത്തിലിട്ടുട-
നടിപെടുത്തുപൊടിപെടുത്തുവലിയൊരു
വടിയെടുത്തുതടിതടുത്തുകൊല്ലുവ-
നടിയിടിവടിവൊടുകടിപിടിപൊടിവതി-
നടവുകളുടയൊരുപടുതരകരബല-
ഭീമനായഭീമസേനനഹമിഹ
മാമുനീന്ദ്രധൂമകേതുവാകിന
യാമിനീചരാശരാധമാഭവാൻ
നാമശേഷനാമശേഷകണ്ടക.
ലക്ഷ്മീതാളം
കൃമ്മീരാകൃമിസംരാകിംമേവിഷമംകഠോരതവനിധനേ
ദുർമ്മൂഢദൂരിതോഢാദുഷ്ടാദുരടാദുരാശകുലഖേട
നിസ്സാരാനിശിചരാനിന്നെക്കൊലചെയ് വനേഷകുശലംഞാൻ
വന്നാലുംപൊരുതാലുംവാനോർനഗരേവസിക്കുമധുനാ നീ
ഗർവാലെഗദയാലെതല്ലിത്തരസാതകർത്തുതടിയെല്ലാം
മർമ്മതാളം
ധർമ്മാത്മജസഹജൻതന്നുടെവാക്കുകൾകേട്ടതുനേരം
കൃമ്മീരനിശാചരനാശുകയർത്തുപറഞ്ഞുതുടങ്ങി
ദുർമ്മാനുഷനില്ലെടനിന്നുടെവികൃതികൾപോരുംപോരും
ദുർമ്മോഹവിധങ്ങളുരത്തതുമതിമതിമാനുഷമൂഢാ
പിടിയാത്തൊരുതടിയൻവന്നിഹകടുവാക്കുകൾപറയുമ്പോൾ
അടിയാത്തവനതിവിടുഭോഷനതങ്ങിനെവരുമാറില്ലാ
കടിയാത്തൊരുപട്ടികുരച്ചാലാർക്കും ഭയമില്ലശഠാ
മടിയാതിനിനിന്നെവധിച്ചുമറിച്ചേമതിയാവുള്ളൂ
വനഭുവിപലകായുംകനിയുംതിന്നുവിശന്നുനടക്കും
മുനികടെമൊഴികേട്ടുഞെളിഞ്ഞുപുറപ്പെട്ടവനതിഭോഷൻ
മനുജകുലമടിച്ചുപൊടിച്ചുമുടിച്ചനിശാചരവീര
ന്നനുതവമനതാരിലുദിച്ചൊരുമദമതുവിരതമതാക്കും.
രാവണനെന്നൊരുനക്തഞ്ചരനവനെക്കേട്ടിട്ടില്ലേ
കേവലമവനെക്കാളതിശയമൊണ്ടുനമുക്കെന്നറിക
രാഘവശരമേറ്റുമരിച്ചിതുരാവണനതിവിടുഭോഷൻ
ലാഘവമിദമവനെപ്പോലെനമുക്കുഭവിക്കയുമില്ലാ
മർത്ത്യൻമേഭക്ഷണസാധനമവികലമവനുടെകയ്യാൽ
മൃത്യുവരുത്തില്ലനമുക്കതുവിരവൊടുബോധിച്ചാലും
പത്തുമുഖവുമിരുപതുകൈകളുമുള്ളൊരു തടിയൻകർമ്മം
ചത്തുമറിഞ്ഞല്ലോരാവണനെത്രയബദ്ധക്കാരൻ
അത്തൊഴിൽപുനരിവനൊടുകൂടുകയില്ലെടനില്ലെടനേരെ
സത്വരമൊരുമലപോൽനിന്നുടലിന്നുടനിടിപൊടിയാക്കും
ഇത്തരമതിജളതപറഞ്ഞൊരുവന്മരമങ്ങു പറിച്ചു
ചിത്തഭയംകൂടാതനിലജനോടുപടയ്ക്കുതുടർന്നാൻ
രാവണനെക്കാൾബലവാൻനീയെന്നുപറഞ്ഞതുകൊള്ളാം
രാവണനൊരുപുലിയെപ്പോലെനീപുനരെലിയെപ്പോലെ
ആടുംപുനരാനത്തലവനുമൊരുവിധമെന്നതുവരുമോ
ചാടുന്നകുരങ്ങുംസിംഹവുമൊരുപോലെന്നുംവരുമോ
നിശിചരകുലകീടകനാകിനനിന്നുടെ ദുസ്സാമർത്ഥ്യം
ശശികുലനൃപസോദരനാകിനമാരുത സുതനൊടുകൂടാ
ബകരാക്ഷസവധവുംഝടിതിഹിഡിംബനിശാചരവധവും
പ്രകടതരംചെയ്തവനഹമിഹദൃഢമതിമാരുതിഭീമൻ
മാമുനികളെവന്നുചതിച്ചുവധിച്ചുമദിച്ചുനടക്കും
യാമിനിചരവിരവൊടുപടപൊരുതീടുകവാടുകവേണ്ടാ
നാമിനിമുനികണ്ടകനാകിനനിന്നെവധിച്ചുടനധുനാ
ഭൂമിതലസുഖത്തെവരുത്തുവനുദ്ധതയുദ്ധവിദഗ്ദ്ധൻ
തങ്ങളിലതിഭീഷണഭൂഷണഭാഷണഘോഷണമോടെ
സംഗരമവരങ്ങുതുടങ്ങിനടുങ്ങിദിഗന്തമശേഷം
തുംഗതരമരങ്ങൾപിടിച്ചുപറിച്ചുപൊടിച്ചുമുടിച്ചും
അംഗമഥപിടിച്ചുവലിച്ചുതടുത്തുപിടിച്ചുമടിച്ചും
തല്ലുകപുനരുന്തുകമാന്തുകതള്ളുകകിള്ളുകതമ്മിൽ
പല്ലുകടിച്ചീടുകമാടുകതട്ടുകമുട്ടുകവിവിധം
കല്ലുകൾചിലപുല്ലുകൾകാടുകൾമാടുകൾകോടുകളെല്ലാം
തല്ലിയൊടിച്ചിടിപൊടിയാക്കുകതങ്ങളിലിങ്ങനെയുദ്ധം.
കുലുങ്ങീശൈലവുംതോടും
കലങ്ങീഭൂചക്രവാള -
മടങ്ങിമൃഗസഞ്ചാരമടങ്ങി
വൃക്ഷങ്ങൾകാട്ടിലടിച്ചും
തങ്ങളിലെത്തിപ്പിടിച്ചും
കൂസലില്ലെന്നുനടിച്ചും
പല്ലുകൾകൊണ്ടുകടിച്ചും
പാരാതെചോരകുടിച്ചും
യുദ്ധംചെയ്യുന്നുകരുത്തുള്ള
കൃമ്മീരനെത്തരത്തിൽതാഡനംകൂട്ടി
വരുത്തിപ്പാകംവരുത്തി
നിരത്തിക്കള്ളന്റെകായം
കരത്താൽപിടിച്ചിഴച്ചു
മരത്തേലടിച്ചുകൊന്നു
മരുത്തിന്റെപുത്രൻമോദം
വരുത്തിതാപസന്മാർക്ക്.
ഉത്തുംഗാചലമെന്നകണക്കെ
ചത്തുമറിഞ്ഞൊരുനക്തഞ്ചരനുടെ
ശവമതുതിന്മാൻവന്നുനിറഞ്ഞൊരു
ശിവശിവ!ശിവകടെകൂട്ടമസംഖ്യം
പക്ഷികളുംപട്ടികളുംകുറുനരി-
ക്കുട്ടികളുംകാക്കകളുംകലശല്
ഇങ്ങനെകൃമ്മീരാശരനിധനവു-
മങ്ങുകഴിച്ചുവൃകോദരവീരൻ
താപസവരരുടെതാപംതീർത്തഥ
ഭൂപതിവരനാംധർമ്മാത്മജനുടെ
പാദസരോജംചെന്നുവണങ്ങി
കേവലമരിവധമങ്ങറിയിച്ചു
മോദമിയന്നൊരുധർമ്മാത്മജനും
സോദരനെപ്പരിചോടുപുണർന്നു
വേദിയരെല്ലാംബഹുവിധമാശീർ-
വാദവുമേകിസുഖിച്ചുവസിച്ചു.
കൃമ്മീരവധംഓട്ടൻതുള്ളൽസമാപ്തം[1]
കൃമ്മീരാഖ്യനിശാചരനൊരുവൻ
കർമ്മികളാകിയവിപ്രന്മാരുടെ
കർമ്മമശേഷംതല്ലിമുടക്കി
തടിച്ചകൃമ്മീരൻപാരം
ചൊടിച്ചുംതാപസൻന്മാരെ
പ്പിടിച്ചുംപാണികൾകൊണ്ട-
ങ്ങിടിച്ചുംമുഷ്ടികൾകൊണ്ട-
ങ്ങടിച്ചുംപല്ലുകൾകൊണ്ടു
കടിച്ചും പാരാതെചോര -
കുടിച്ചുംപർണ്ണശാലകൾപൊടിച്ചും
ഗോക്കളെക്കൊന്നുമുടിച്ചും
കുണ്ഡങ്ങൾകുത്തിയിടിച്ചും
കുഞ്ഞിനെച്ചെന്നുകിടച്ചും
താപസിമാരോടടുത്തും
താമസിക്കാതെതടുത്തും
താഡനംനന്നായ്ക്കൊടുത്തും
താടിക്കാരോടുകടുത്തും
കാനനംതല്ലിത്തകർത്തുംകശ്മലൻപാരം
തിമർത്തുംകണ്ടവരോടുകയർത്തുംകള്ളുകുടിച്ചു
കയർത്തുംകള്ളവാക്കുകളുരത്തുംകണ്ടകനേറ്റം
തിമർത്തുംകന്യകമാരോടടുത്തുംവലച്ചുംമൂഢൻ
കൃമ്മിരാഖ്യനിശാചരനിങ്ങനെ
നിർമ്മരിയാദംചെയ്തീടുന്നതു
ധർമ്മാത്മജനൊടുചെന്നറിയിച്ചു
ധർമ്മികളാകിയമുനിവര്യന്മാർ.
ധരിണിപതിപുംഗവ!ധർമ്മരാജാത്മജ!
തരുണഗുണവാരിധേ!താപസന്മാർവയം
പരവശതകാരണംപാർത്ഥിവ!നിങ്ങളെ
ശരണമണയുന്നുഹേശാന്തശീല!വിഭോ!
പ്രതിഭടനിശാചരൻപാപികൃമ്മീരനെ-
ന്നതിശഠദുരാശയൻദുർമ്മുഖൻദൂഷണൻ
ചതിപടതുടർന്നവൻചണ്ഡവീര്യോൽക്കടൻ
അതികടുമഹാബലക്രൂരഘോരാകൃതി
മുനികടെതപോവനംദൂഷണംചെയ്കയും
മുനികളൊടുഹന്തദുർഭാഷണംചെയ്കയും
മുനിഭവനമൊക്കവേചുട്ടുപൊട്ടിക്കയും
മുനിവനിതമാർകളെച്ചെണ്ടകൊട്ടിക്കയും
ഹരിച്ചുംദ്രവ്യങ്ങൾനീളെച്ചരിച്ചുംകൈകളെക്കൊട്ടി-
ച്ചിരിച്ചും കന്യകമാരെക്കൊതിച്ചും കാണാതെവന്നു
ചതിച്ചുംകണ്ടകക്കൂട്ടംമദിച്ചുംകൊച്ചുകൂട്ടത്തെ
ക്കൊന്നുംപച്ചമാംസങ്ങൾതിന്നുംപർണ്ണശാലയിൽ
വന്നുംപശുക്കളക്കറന്നുംപാലുംതൈരും
കവർന്നുംമദ്യങ്ങളെപ്പകർന്നും മാഹാപാപിക-
ളിന്നുംവികൃതികൾചെയ്യുന്നുപാണ്ഡവന്മാരേ
കൃമ്മീരാശരമൂഢൻചെയ്തൊരു
നിർമ്മരിയാദംകേട്ടുനരേന്ദ്രൻ
ധർമ്മാത്മജനിദമരുളിച്ചെയ്തു :-
"കർമ്മവിരോധമിതയ്യോകഷ്ടം!
അനുജവൃകോദരവീരധനഞ്ജയ
ക്ഷണദാചരനുടെവിധമതുകേട്ടോ
മുനികണ്ടകനെക്കൊലചെയ്വാൻപുന-
രിനിയൊരുതാമസമരുതുകുമാര!
കുണ്ഠനതാകിനകുടിലാധമനുടെ
കണ്ഠമകുണ്ഠകഠോരമതാംഗദ-
കൊണ്ടുഹനിച്ചുമുടിച്ചുമുറിച്ചുട-
നിണ്ടലവർക്കുശമിപ്പിക്കേണം.''
ഭൂമിപാലനുടെകല്പനകേട്ടഥ
ഭീമസേനനതിഭീമശരീരൻ
താമസേനരഹിതംകരസീമനി
ഭീമമാംഗദയെടുത്തുപിടിച്ച-
ജ്യേഷ്ഠനെത്തൊഴുതുതാപസലോക-
ശ്രേഷ്ഠരോടുസഹയാത്രതുടങ്ങി
ദുഷ്ടനാകിനനിശാചരനെങ്ങട!
നഷ്ടമാക്കുവനഹംതവവിഗ്രഹം
ഇത്ഥമങ്ങിനെപറഞ്ഞുതിരിച്ചുട-
നെത്തിരാക്ഷസനിരുന്നൊരുദിക്കിൽ
ആശയേകപടമേറിനകൃമ്മീ-
രാശരാധമനടുത്തുതടുത്തു
മീശനിന്നഥവിറച്ചുകരത്തിൽ
പാശമേന്തിനകൃതാന്തനുതുല്യൻ
കണ്ണുരണ്ടുമെരിതീക്കനൽപോലെ
ചണ്ഡകോപമൊടുകൂടെയടുത്താൻ
പൊണ്ണനായമനുജാധമനിന്നുടെ
മുണ്ഡമിന്നുടനടിച്ചുപൊടിച്ചൊരു
പിണ്ഡമാക്കിവിരവോടതുപിന്നെ
ഖണ്ഡഖണ്ഡതരമാക്കിവനങ്ങളിൽ
മണ്ണിലിട്ടുടനുരുട്ടുവതിന്നൊരു
ദണ്ഡമില്ലിഹനമുക്കുനരാധമ!
നില്ലെടാനിശിചരന്നുരണേതട-
വില്ലെടാതവവധംപുനരിന്നിഹ
നില്ലെടാസപദിചേർക്കുവതിന്നൊരു
കില്ലെടാനഹിനമുക്കുമഹാശഠ!
ഇത്ഥമുള്ളരജനീചരവാക്കുക -
ളുദ്ധതംസപദികേട്ടവൃകോദര-
നുത്തരംവചനമിത്തരമവനൊടു
സത്വരംപരമുരത്തുകരുത്തൻ
തടിയാനില്ലെടമുടിയാനിന്നുടെ
തടിതടുത്തുമുടിപിടിച്ചിഹ
പൊടിപെടുത്തുപൊടിയിലിട്ടിഴച്ചഥ
തുടുതുടുത്തകടുനിണത്തിലിട്ടുട-
നടിപെടുത്തുപൊടിപെടുത്തുവലിയൊരു
വടിയെടുത്തുതടിതടുത്തുകൊല്ലുവ-
നടിയിടിവടിവൊടുകടിപിടിപൊടിവതി-
നടവുകളുടയൊരുപടുതരകരബല-
ഭീമനായഭീമസേനനഹമിഹ
മാമുനീന്ദ്രധൂമകേതുവാകിന
യാമിനീചരാശരാധമാഭവാൻ
നാമശേഷനാമശേഷകണ്ടക.
ലക്ഷ്മീതാളം
കൃമ്മീരാകൃമിസംരാകിംമേവിഷമംകഠോരതവനിധനേ
ദുർമ്മൂഢദൂരിതോഢാദുഷ്ടാദുരടാദുരാശകുലഖേട
നിസ്സാരാനിശിചരാനിന്നെക്കൊലചെയ് വനേഷകുശലംഞാൻ
വന്നാലുംപൊരുതാലുംവാനോർനഗരേവസിക്കുമധുനാ നീ
ഗർവാലെഗദയാലെതല്ലിത്തരസാതകർത്തുതടിയെല്ലാം
മർമ്മതാളം
ധർമ്മാത്മജസഹജൻതന്നുടെവാക്കുകൾകേട്ടതുനേരം
കൃമ്മീരനിശാചരനാശുകയർത്തുപറഞ്ഞുതുടങ്ങി
ദുർമ്മാനുഷനില്ലെടനിന്നുടെവികൃതികൾപോരുംപോരും
ദുർമ്മോഹവിധങ്ങളുരത്തതുമതിമതിമാനുഷമൂഢാ
പിടിയാത്തൊരുതടിയൻവന്നിഹകടുവാക്കുകൾപറയുമ്പോൾ
അടിയാത്തവനതിവിടുഭോഷനതങ്ങിനെവരുമാറില്ലാ
കടിയാത്തൊരുപട്ടികുരച്ചാലാർക്കും ഭയമില്ലശഠാ
മടിയാതിനിനിന്നെവധിച്ചുമറിച്ചേമതിയാവുള്ളൂ
വനഭുവിപലകായുംകനിയുംതിന്നുവിശന്നുനടക്കും
മുനികടെമൊഴികേട്ടുഞെളിഞ്ഞുപുറപ്പെട്ടവനതിഭോഷൻ
മനുജകുലമടിച്ചുപൊടിച്ചുമുടിച്ചനിശാചരവീര
ന്നനുതവമനതാരിലുദിച്ചൊരുമദമതുവിരതമതാക്കും.
രാവണനെന്നൊരുനക്തഞ്ചരനവനെക്കേട്ടിട്ടില്ലേ
കേവലമവനെക്കാളതിശയമൊണ്ടുനമുക്കെന്നറിക
രാഘവശരമേറ്റുമരിച്ചിതുരാവണനതിവിടുഭോഷൻ
ലാഘവമിദമവനെപ്പോലെനമുക്കുഭവിക്കയുമില്ലാ
മർത്ത്യൻമേഭക്ഷണസാധനമവികലമവനുടെകയ്യാൽ
മൃത്യുവരുത്തില്ലനമുക്കതുവിരവൊടുബോധിച്ചാലും
പത്തുമുഖവുമിരുപതുകൈകളുമുള്ളൊരു തടിയൻകർമ്മം
ചത്തുമറിഞ്ഞല്ലോരാവണനെത്രയബദ്ധക്കാരൻ
അത്തൊഴിൽപുനരിവനൊടുകൂടുകയില്ലെടനില്ലെടനേരെ
സത്വരമൊരുമലപോൽനിന്നുടലിന്നുടനിടിപൊടിയാക്കും
ഇത്തരമതിജളതപറഞ്ഞൊരുവന്മരമങ്ങു പറിച്ചു
ചിത്തഭയംകൂടാതനിലജനോടുപടയ്ക്കുതുടർന്നാൻ
രാവണനെക്കാൾബലവാൻനീയെന്നുപറഞ്ഞതുകൊള്ളാം
രാവണനൊരുപുലിയെപ്പോലെനീപുനരെലിയെപ്പോലെ
ആടുംപുനരാനത്തലവനുമൊരുവിധമെന്നതുവരുമോ
ചാടുന്നകുരങ്ങുംസിംഹവുമൊരുപോലെന്നുംവരുമോ
നിശിചരകുലകീടകനാകിനനിന്നുടെ ദുസ്സാമർത്ഥ്യം
ശശികുലനൃപസോദരനാകിനമാരുത സുതനൊടുകൂടാ
ബകരാക്ഷസവധവുംഝടിതിഹിഡിംബനിശാചരവധവും
പ്രകടതരംചെയ്തവനഹമിഹദൃഢമതിമാരുതിഭീമൻ
മാമുനികളെവന്നുചതിച്ചുവധിച്ചുമദിച്ചുനടക്കും
യാമിനിചരവിരവൊടുപടപൊരുതീടുകവാടുകവേണ്ടാ
നാമിനിമുനികണ്ടകനാകിനനിന്നെവധിച്ചുടനധുനാ
ഭൂമിതലസുഖത്തെവരുത്തുവനുദ്ധതയുദ്ധവിദഗ്ദ്ധൻ
തങ്ങളിലതിഭീഷണഭൂഷണഭാഷണഘോഷണമോടെ
സംഗരമവരങ്ങുതുടങ്ങിനടുങ്ങിദിഗന്തമശേഷം
തുംഗതരമരങ്ങൾപിടിച്ചുപറിച്ചുപൊടിച്ചുമുടിച്ചും
അംഗമഥപിടിച്ചുവലിച്ചുതടുത്തുപിടിച്ചുമടിച്ചും
തല്ലുകപുനരുന്തുകമാന്തുകതള്ളുകകിള്ളുകതമ്മിൽ
പല്ലുകടിച്ചീടുകമാടുകതട്ടുകമുട്ടുകവിവിധം
കല്ലുകൾചിലപുല്ലുകൾകാടുകൾമാടുകൾകോടുകളെല്ലാം
തല്ലിയൊടിച്ചിടിപൊടിയാക്കുകതങ്ങളിലിങ്ങനെയുദ്ധം.
കുലുങ്ങീശൈലവുംതോടും
കലങ്ങീഭൂചക്രവാള -
മടങ്ങിമൃഗസഞ്ചാരമടങ്ങി
വൃക്ഷങ്ങൾകാട്ടിലടിച്ചും
തങ്ങളിലെത്തിപ്പിടിച്ചും
കൂസലില്ലെന്നുനടിച്ചും
പല്ലുകൾകൊണ്ടുകടിച്ചും
പാരാതെചോരകുടിച്ചും
യുദ്ധംചെയ്യുന്നുകരുത്തുള്ള
കൃമ്മീരനെത്തരത്തിൽതാഡനംകൂട്ടി
വരുത്തിപ്പാകംവരുത്തി
നിരത്തിക്കള്ളന്റെകായം
കരത്താൽപിടിച്ചിഴച്ചു
മരത്തേലടിച്ചുകൊന്നു
മരുത്തിന്റെപുത്രൻമോദം
വരുത്തിതാപസന്മാർക്ക്.
ഉത്തുംഗാചലമെന്നകണക്കെ
ചത്തുമറിഞ്ഞൊരുനക്തഞ്ചരനുടെ
ശവമതുതിന്മാൻവന്നുനിറഞ്ഞൊരു
ശിവശിവ!ശിവകടെകൂട്ടമസംഖ്യം
പക്ഷികളുംപട്ടികളുംകുറുനരി-
ക്കുട്ടികളുംകാക്കകളുംകലശല്
ഇങ്ങനെകൃമ്മീരാശരനിധനവു-
മങ്ങുകഴിച്ചുവൃകോദരവീരൻ
താപസവരരുടെതാപംതീർത്തഥ
ഭൂപതിവരനാംധർമ്മാത്മജനുടെ
പാദസരോജംചെന്നുവണങ്ങി
കേവലമരിവധമങ്ങറിയിച്ചു
മോദമിയന്നൊരുധർമ്മാത്മജനും
സോദരനെപ്പരിചോടുപുണർന്നു
വേദിയരെല്ലാംബഹുവിധമാശീർ-
വാദവുമേകിസുഖിച്ചുവസിച്ചു.
കൃമ്മീരവധംഓട്ടൻതുള്ളൽസമാപ്തം[1]
[1] തയ്യാറാക്കിയത്: അനഘ കെ.സി, അനന്യ എസ്.എസ്, ഡോ. സോമലാൽ ടി.എം.
തയ്യാറാക്കിയത്:
അനഘ കെ.സി.
എം എ മലയാളം
അനന്യ എസ്.എസ്.
എം എ മലയാളം
സംശോധനം:
ഡോ. സോമലാൽ ടി.എം.
അസി.പ്രൊഫസർ