അറ്റം പെടാത്ത വിഷയാബ്ധിയിൽ മുങ്ങിമുങ്ങി-
ക്കുറ്റംപിഴപ്പതിനുമുമ്പിവനെസ്സഹർഷം
തെറ്റെന്നു കയറയച്ചു വലിച്ചുകേറ്റി-
പ്പെറ്റമ്മപോലെ പരമേശ്വരി! പോറ്റണം നീ. 1
ആനത്തുകൽത്തുകിലുടുത്തസുമാസ്ത്രശത്രു-
സ്ഥാനത്തു നിൽപ്പൊരു മുതുച്ചിടയന്റെ നേരെ
മാനത്തൽപൂണ്ടമിഴി വിട്ടു വലച്ചു ദേഹ-
ദാനത്തെ വാങ്ങിയ വരാംഗി! വരം തരേണം. 2
ഇല്ലാരുമാശ്രയമെനിക്കചലാത്മജേ! നീ-
യല്ലാതെയെന്ന പരമാർത്ഥകക്കുരുന്നിൽ
ഉല്ലാസപൂർവ്വമൊരുനേരമുദിക്കിലെന്റെ
വല്ലായ്മ തീർന്നു, ബഹുവമ്പരിൽ മുമ്പനായ് ഞാൻ. 3
ഈടേറിടും മഹിഷസുംഭനിസുംഭദൈത്യ-
ക്കാടേറെ മുഷ്കൊടു കരിച്ച മഹാമഹസ്സേ!
പാടേ മമാർത്തിഭരമാം ചെടി ഭസ്മമാക്കി-
ക്കൂടേ, നിനക്കതിനു വല്ല ഞെരുക്കമുണ്ടോ? 4
ഉണ്ടാമൊരാൾക്കു സുഖ, മന്യനു ദുഃഖ, മിന്നു,
രണ്ടാംദിനം കഥ കഴിഞ്ഞിടുമീ സ്വഭാവം
കണ്ടാകിലും വിഷയസക്തി വിടാതെ ലോകം
തിണ്ടാടിടുന്നിതതിലെന്നെയുമെണ്ണിടൊല്ലേ. 5
ക്കുറ്റംപിഴപ്പതിനുമുമ്പിവനെസ്സഹർഷം
തെറ്റെന്നു കയറയച്ചു വലിച്ചുകേറ്റി-
പ്പെറ്റമ്മപോലെ പരമേശ്വരി! പോറ്റണം നീ. 1
ആനത്തുകൽത്തുകിലുടുത്തസുമാസ്ത്രശത്രു-
സ്ഥാനത്തു നിൽപ്പൊരു മുതുച്ചിടയന്റെ നേരെ
മാനത്തൽപൂണ്ടമിഴി വിട്ടു വലച്ചു ദേഹ-
ദാനത്തെ വാങ്ങിയ വരാംഗി! വരം തരേണം. 2
ഇല്ലാരുമാശ്രയമെനിക്കചലാത്മജേ! നീ-
യല്ലാതെയെന്ന പരമാർത്ഥകക്കുരുന്നിൽ
ഉല്ലാസപൂർവ്വമൊരുനേരമുദിക്കിലെന്റെ
വല്ലായ്മ തീർന്നു, ബഹുവമ്പരിൽ മുമ്പനായ് ഞാൻ. 3
ഈടേറിടും മഹിഷസുംഭനിസുംഭദൈത്യ-
ക്കാടേറെ മുഷ്കൊടു കരിച്ച മഹാമഹസ്സേ!
പാടേ മമാർത്തിഭരമാം ചെടി ഭസ്മമാക്കി-
ക്കൂടേ, നിനക്കതിനു വല്ല ഞെരുക്കമുണ്ടോ? 4
ഉണ്ടാമൊരാൾക്കു സുഖ, മന്യനു ദുഃഖ, മിന്നു,
രണ്ടാംദിനം കഥ കഴിഞ്ഞിടുമീ സ്വഭാവം
കണ്ടാകിലും വിഷയസക്തി വിടാതെ ലോകം
തിണ്ടാടിടുന്നിതതിലെന്നെയുമെണ്ണിടൊല്ലേ. 5
ഊഴിക്കൊരൂന്നുവടിയാം തവ തൃപ്പദാന്തേ
വാഴിക്ക മാമകമനസ്സിനെ മാന്യശീലേ!
കോഴിക്കിടാവ, രിമണിക്കുഴറുന്നവണ്ണം
പാഴിൽക്കിടന്നു പതറുന്നതു നിർത്തണം നീ. 6
ഋക്ഷാധിനാഥകലചൂടിയ തമ്പുരാൻത-
ന്നക്ഷാന്തമാനസമഹാബലമാനദണ്ഡം,
രക്ഷാസ്പദം, നവരസക്കടൽ, നിൻകടാക്ഷ-
മക്ഷാമ, മീയടിയനിൽ പെരുമാറിടേണം. 7
എൻപുത്ര,നെൻജനക, നെൻപ്രിയ, യെന്റെ മാതാ-
വെൻപുത്തനാം ഭവന, മീവക ചിന്തയാലേ
വൻപുറ്റ മായ പൊതിയുന്നിതു നാൾക്കുനാളിൽ
വൻപുറ്റു നിശ്ചലയതീന്ദ്രനെയെന്നപോലെ. 8
ഏണാക്ഷി, വിത്ത, മിവയാമിരുകൈകളാലേ
കാണാതെയുള്ളൊരു ഭവാഭിധഘോരഭൂതം
പ്രാണാവസാനമണയും പടി തല്ലിടുന്നു
ത്രാണാധികാരിണി! തുണയ്ക്കുക തമ്പുരാട്ടി. 9
ഐകാത്മ്യതത്വമറിയാതെ വിരിഞ്ച, രുദ്ര,
ശ്രീകാന്തഭേദമൊടു കാണ്മൊരു മൂർത്തി മൂന്നും
ലോകാംബികേ! ഭവതിയാണതു നിൻമറിപ്പിൻ-
കൈകാണുവോനറിയു,മന്യനു സാധ്യമാകാ. 10
വാഴിക്ക മാമകമനസ്സിനെ മാന്യശീലേ!
കോഴിക്കിടാവ, രിമണിക്കുഴറുന്നവണ്ണം
പാഴിൽക്കിടന്നു പതറുന്നതു നിർത്തണം നീ. 6
ഋക്ഷാധിനാഥകലചൂടിയ തമ്പുരാൻത-
ന്നക്ഷാന്തമാനസമഹാബലമാനദണ്ഡം,
രക്ഷാസ്പദം, നവരസക്കടൽ, നിൻകടാക്ഷ-
മക്ഷാമ, മീയടിയനിൽ പെരുമാറിടേണം. 7
എൻപുത്ര,നെൻജനക, നെൻപ്രിയ, യെന്റെ മാതാ-
വെൻപുത്തനാം ഭവന, മീവക ചിന്തയാലേ
വൻപുറ്റ മായ പൊതിയുന്നിതു നാൾക്കുനാളിൽ
വൻപുറ്റു നിശ്ചലയതീന്ദ്രനെയെന്നപോലെ. 8
ഏണാക്ഷി, വിത്ത, മിവയാമിരുകൈകളാലേ
കാണാതെയുള്ളൊരു ഭവാഭിധഘോരഭൂതം
പ്രാണാവസാനമണയും പടി തല്ലിടുന്നു
ത്രാണാധികാരിണി! തുണയ്ക്കുക തമ്പുരാട്ടി. 9
ഐകാത്മ്യതത്വമറിയാതെ വിരിഞ്ച, രുദ്ര,
ശ്രീകാന്തഭേദമൊടു കാണ്മൊരു മൂർത്തി മൂന്നും
ലോകാംബികേ! ഭവതിയാണതു നിൻമറിപ്പിൻ-
കൈകാണുവോനറിയു,മന്യനു സാധ്യമാകാ. 10
ഒന്നായ ചിൽപ്രകൃതി നീയൊഴികെജ്ജഗത്തി-
ലിന്നാരുമില്ലൊരു പദാർത്ഥവുമില്ല നൂനം
എന്നായ സൂക്ഷ്മനിലയോർത്തതിലുള്ളറപ്പു
വന്നാലെനി,ക്കിഹപരങ്ങളിലാടലില്ല. 11
ഓടുന്നു ഹന്ത! നിമിഷംപ്രതി ജീവിതാംശം,
കൂടുന്നു പാപവുമതിൻ ക്രമമൊത്തുതന്നെ;
വീടും നതാംഗി ധനധാന്യവുമസ്തു, കണ്ണു-
മൂടുന്നനേരമവിടുന്നരികത്തു വേണം. 12
ഔദാര്യലേശമണയാതെ യമന്റെ കൂട്ടർ
പാദാദിയിൽ കയറുകെട്ടി വലിക്കുമത്രേ;
സൗദാമിനിക്കു സമമാം തവ കോമളാംഗം
വേദാത്മകം കരുതുവോർക്കതു സാരമുണ്ടോ? 13
അംഭോധരപ്രകരഘർഘരഘോഷപൂർവ്വ
മംഭോധിതാൻ കയറിയൂക്കൊടു മുക്കിയാലും
ദംഭോളികൊണ്ടു തല വെട്ടി നുറുക്കിയാലും
സ്തംഭോപമം മരുവുമാറൊരു ശക്തി നൽകൂ. 14
അസ്താമയം ത്രിപുരസുന്ദരി! നിൻപദാബ്ജ-
ന്യസ്താശയത്തൊടിതു നിത്യമൊരാൾ ജപിച്ചാൽ
വിസ്താരമാർന്ന ഭവസിന്ധു കരേറുവാൻ നീ
ഹസ്താവലംബമനുകമ്പയൊടേകിടേണം: 15
ലിന്നാരുമില്ലൊരു പദാർത്ഥവുമില്ല നൂനം
എന്നായ സൂക്ഷ്മനിലയോർത്തതിലുള്ളറപ്പു
വന്നാലെനി,ക്കിഹപരങ്ങളിലാടലില്ല. 11
ഓടുന്നു ഹന്ത! നിമിഷംപ്രതി ജീവിതാംശം,
കൂടുന്നു പാപവുമതിൻ ക്രമമൊത്തുതന്നെ;
വീടും നതാംഗി ധനധാന്യവുമസ്തു, കണ്ണു-
മൂടുന്നനേരമവിടുന്നരികത്തു വേണം. 12
ഔദാര്യലേശമണയാതെ യമന്റെ കൂട്ടർ
പാദാദിയിൽ കയറുകെട്ടി വലിക്കുമത്രേ;
സൗദാമിനിക്കു സമമാം തവ കോമളാംഗം
വേദാത്മകം കരുതുവോർക്കതു സാരമുണ്ടോ? 13
അംഭോധരപ്രകരഘർഘരഘോഷപൂർവ്വ
മംഭോധിതാൻ കയറിയൂക്കൊടു മുക്കിയാലും
ദംഭോളികൊണ്ടു തല വെട്ടി നുറുക്കിയാലും
സ്തംഭോപമം മരുവുമാറൊരു ശക്തി നൽകൂ. 14
അസ്താമയം ത്രിപുരസുന്ദരി! നിൻപദാബ്ജ-
ന്യസ്താശയത്തൊടിതു നിത്യമൊരാൾ ജപിച്ചാൽ
വിസ്താരമാർന്ന ഭവസിന്ധു കരേറുവാൻ നീ
ഹസ്താവലംബമനുകമ്പയൊടേകിടേണം: 15