1. മധുരമൊഴീ ബ്രാഹ്മണി യങ്ങൊരുനാൾ തത്തൈ
2. വിധുസമനാം സൂനുവെ പെറ്റുവെല്ലൊ തത്തൈ
3. ദശമദിനം വന്നപ്പോൾ കാന്തനോടും തത്തൈ
4. ശശിവദനാ മോദേന ചൊന്നാളേവം തത്തൈ
5. പ്രിയരമണാ നാളിന്നു പത്തായെല്ലൊ തത്തൈ
6. സ്വയമതിനാൽ സ്നാനത്തിന്നായിക്കൊണ്ടു തത്തൈ
7. നദിയിലുടൻ പോയിങ്ങു വന്നിടാം ഞാൻ തത്തൈ
8. സദയമിഹ പുത്രനെ കാത്തുകൊൾക തത്തൈ
9. ഇതി ദയിതാവാക്യങ്ങൾ കേട്ടു വിപ്രൻ തത്തൈ
10. അതിമുദിത ചേതസാ കാത്തുവാണൂ തത്തൈ
11. അതിനിടയിൽ ഭൂപന്റെ ദൂതൻവന്നു തത്തൈ
12. ക്ഷിതിപതിതാൻ കല്പിച്ചതെല്ലാംചൊല്ലി തത്തൈ
13. ദ്രുതമധുനാ പോകേണ മന്തണേന്ദ്ര തത്തൈ
14. ഹിതമഖിലം സാധിച്ചു പോന്നിടാമെ തത്തൈ
15. ക്ഷിതിസുരനും ദൂതന്റെ വാക്കുകേട്ടു തത്തൈ
16. അതിചപലമാനസനായിതീര്ന്നു തത്തൈ
17. സുതനുടയാ രക്ഷക്കായെന്തുപായം തത്തൈ
18. ഇതി മനസാ ചിന്തിച്ചിതൊന്നുറച്ചു തത്തൈ
19. അതിഹിതനായുള്ളോരു കീരിയേയും തത്തൈ
20. സുതനുടയാ രക്ഷക്കു ചൊല്ലീവെക്കാം തത്തൈ
21. പുരുടനെപ്പോയിങ്ങു വന്നുചേരാം തത്തൈ
22. മനമതിലങ്ങിത്യാദിയോര്ത്തുവിപ്രൻ തത്തൈ
28. വിനയഗുണമേറുന്ന കീരിയേയും തത്തൈ
24. തനയനുടെ രക്ഷക്കു ചൊല്ലിയാക്കി തത്തൈ
25. അതിതരസാ ദൂതനൊടൊത്തുതന്നെ തത്തൈ
26. ക്ഷിതിപതിതൻ പത്തനം ചെന്നുചുക്കാൻ തത്തൈ
27. ഇതിമഹിത ശ്രീമാനവിക്രമന്റെ തത്തൈ
28. അതിലളിതം പാട്ടൊന്നു പാടിയിപ്പോൾ തത്തൈ
രണ്ടാംവൃത്തം
1. അതുനേരം നകലവു മതിമോദാൽ കുമാരനെ
ധൃതികലര്ന്നനിമിഷം പരിപാലിച്ചൂ
2. ഇതിനിടയിലായതാകൃതിയായോരുനാഗവും
ക്ഷിതിസുരസുതനുടെ നികടെവന്നു
3. അതുകണ്ടു നകുലവു മതികോപാലടുത്തുടൻ
പതിച്ചുപന്നഗോചരി പതത്രിപോലെ
4. കടാകടകടായെന്നു കടിച്ചുടൻ ഭുജംഗത്തെ
വടിവൊടഞ്ചുഖണ്ഡമായി മുറിച്ചുവിട്ടു
5. ക്ഷതജധാരകൊണ്ടണിഞ്ഞതീവ ജാഗരൂകനായി
ക്ഷിതിസുര വരവിനെ പരിപാലിച്ചൂ
6. നരപതിപുരത്തിൽനിന്നുരുതരാമോദത്തോടെ
വരുന്ന ഭൂസുരനുടെ ചരണേവീണു
7. വണങ്ങിനിന്നു കീരിയും മഹീസുരനതുനേരം
ഗുണാഗുണാവിവേകിയായി പിണങ്ങിയെല്ലൊ
8. അതീവ വിശ്വസിച്ചൊരീകൃതഘ്നനായ കീരിയും
അതിക്രമിച്ചു ഹന്തമാം ചതിച്ചുവെല്ലോ
9. ശഠൻ മദീയപുത്രനെ ഹഠേനകൊന്നു തിന്നുടൻ
കഠോര രക്തധാരയാലണിഞ്ഞുഗാത്രം
10. വിശങ്ക മിങ്ങുവന്നിതാ കൃശതരാര്ത്തിപൂര്ത്തിയെ
വശത്തിലാക്കിടുന്നുമെ ശിവ ശിവനെ
11. ഇതി കരഞ്ഞു ഭൂസുരൻ വിചാരശൂന്യമാനസൻ
ദ്രുതംവടിയെടുത്തുടനടിച്ചുകൊന്നു
12. അനന്തരം മഹീസുരൻ മനോവിഷാദമൂഢനായി
തനൂജസന്നിധിക്കടുത്തടുത്തുചെന്നു
13. ശ്രീമാനവിക്രമനുടെ കൃതിയാകുമിതിലിന്നു
ക്രമേണ രണ്ടു വൃത്തവും തികഞ്ഞുവെല്ലൊ.
1. അതുനേരം നകലവു മതിമോദാൽ കുമാരനെ
ധൃതികലര്ന്നനിമിഷം പരിപാലിച്ചൂ
2. ഇതിനിടയിലായതാകൃതിയായോരുനാഗവും
ക്ഷിതിസുരസുതനുടെ നികടെവന്നു
3. അതുകണ്ടു നകുലവു മതികോപാലടുത്തുടൻ
പതിച്ചുപന്നഗോചരി പതത്രിപോലെ
4. കടാകടകടായെന്നു കടിച്ചുടൻ ഭുജംഗത്തെ
വടിവൊടഞ്ചുഖണ്ഡമായി മുറിച്ചുവിട്ടു
5. ക്ഷതജധാരകൊണ്ടണിഞ്ഞതീവ ജാഗരൂകനായി
ക്ഷിതിസുര വരവിനെ പരിപാലിച്ചൂ
6. നരപതിപുരത്തിൽനിന്നുരുതരാമോദത്തോടെ
വരുന്ന ഭൂസുരനുടെ ചരണേവീണു
7. വണങ്ങിനിന്നു കീരിയും മഹീസുരനതുനേരം
ഗുണാഗുണാവിവേകിയായി പിണങ്ങിയെല്ലൊ
8. അതീവ വിശ്വസിച്ചൊരീകൃതഘ്നനായ കീരിയും
അതിക്രമിച്ചു ഹന്തമാം ചതിച്ചുവെല്ലോ
9. ശഠൻ മദീയപുത്രനെ ഹഠേനകൊന്നു തിന്നുടൻ
കഠോര രക്തധാരയാലണിഞ്ഞുഗാത്രം
10. വിശങ്ക മിങ്ങുവന്നിതാ കൃശതരാര്ത്തിപൂര്ത്തിയെ
വശത്തിലാക്കിടുന്നുമെ ശിവ ശിവനെ
11. ഇതി കരഞ്ഞു ഭൂസുരൻ വിചാരശൂന്യമാനസൻ
ദ്രുതംവടിയെടുത്തുടനടിച്ചുകൊന്നു
12. അനന്തരം മഹീസുരൻ മനോവിഷാദമൂഢനായി
തനൂജസന്നിധിക്കടുത്തടുത്തുചെന്നു
13. ശ്രീമാനവിക്രമനുടെ കൃതിയാകുമിതിലിന്നു
ക്രമേണ രണ്ടു വൃത്തവും തികഞ്ഞുവെല്ലൊ.
മൂന്നാം വൃത്തം -കുറത്തിപ്പാട്ട
1. നന്ദനനന്നേരംതൊട്ടി തന്നിലാനന്ദേന
മന്ദമന്ദം കൈകുടഞ്ഞു കേളിയാടിടുന്നു
2. സര്പ്പഖണ്ഡങ്ങളെ വിപ്രൻ തത്സമീപെകണ്ടു
ഉൾപ്രമോദ ശൂന്യനായിക്കൊണ്ടുതത്രനിന്നു
3. ക്ഷിപ്രകാരിയായാലുള്ള ദോഷമാണിതെല്ലാം
ഇപ്രകാരം വിഷാദേന വിപ്രനങ്ങുചൊന്നാൻ
4. എന്നുടെ പുത്രനെക്കൊല്ലാൻ വന്നൊരുനാഗത്തെ
കൊന്നുടൻ ഖണ്ഡിച്ചാഖണ്ഡമിന്നിതാകാണുന്നു
5. ഇപ്രകാരം കൂറുകാണിച്ചുൾപ്രമോദം വാണാ
അപ്രമത്ത കീരിയെ ഞാൻ നിഷ്പ്രയാസം കൊന്നേൻ
6. ഇന്നിതുനിരൂപിക്കുമ്പോളെന്നുടെ മനസ്സിൽ
ഖിന്നതവളര്ന്നീടുന്നു നന്നിതെൻചരിത്രം
7. സങ്കടമിന്നിതാരോടു ചൊല്ലിടേണ്ടുശംഭൊ
ശങ്കരാപാർവ്വതീപതെ ചന്ദ്രചൂഡാ പാഹി
8. എന്നിവപലവിലാപം ഖിന്നതാപൂണ്ടേറ്റം
ശൂന്യനായിച്ചൊല്ലീടുമ്പോൾ പത്നിയുംവന്നെത്തി
9. മാനവിക്രമനൃപന്റെ ഗാനമാകുമിതിൽ
മൂന്നുവൃത്തവുംതികഞ്ഞു ഊനവും കൂടാതെ.
1. നന്ദനനന്നേരംതൊട്ടി തന്നിലാനന്ദേന
മന്ദമന്ദം കൈകുടഞ്ഞു കേളിയാടിടുന്നു
2. സര്പ്പഖണ്ഡങ്ങളെ വിപ്രൻ തത്സമീപെകണ്ടു
ഉൾപ്രമോദ ശൂന്യനായിക്കൊണ്ടുതത്രനിന്നു
3. ക്ഷിപ്രകാരിയായാലുള്ള ദോഷമാണിതെല്ലാം
ഇപ്രകാരം വിഷാദേന വിപ്രനങ്ങുചൊന്നാൻ
4. എന്നുടെ പുത്രനെക്കൊല്ലാൻ വന്നൊരുനാഗത്തെ
കൊന്നുടൻ ഖണ്ഡിച്ചാഖണ്ഡമിന്നിതാകാണുന്നു
5. ഇപ്രകാരം കൂറുകാണിച്ചുൾപ്രമോദം വാണാ
അപ്രമത്ത കീരിയെ ഞാൻ നിഷ്പ്രയാസം കൊന്നേൻ
6. ഇന്നിതുനിരൂപിക്കുമ്പോളെന്നുടെ മനസ്സിൽ
ഖിന്നതവളര്ന്നീടുന്നു നന്നിതെൻചരിത്രം
7. സങ്കടമിന്നിതാരോടു ചൊല്ലിടേണ്ടുശംഭൊ
ശങ്കരാപാർവ്വതീപതെ ചന്ദ്രചൂഡാ പാഹി
8. എന്നിവപലവിലാപം ഖിന്നതാപൂണ്ടേറ്റം
ശൂന്യനായിച്ചൊല്ലീടുമ്പോൾ പത്നിയുംവന്നെത്തി
9. മാനവിക്രമനൃപന്റെ ഗാനമാകുമിതിൽ
മൂന്നുവൃത്തവുംതികഞ്ഞു ഊനവും കൂടാതെ.
നാലാം വൃത്തം - മദ്ധ്യമാവതി
1. എന്നുടെവല്ലഭ നന്ദനതുല്യനാം
ഇന്നീനകുലത്തെ കൊന്നതഹൊ
2. ആരെന്നുചൊല്ലുക നേരിഹവൈകാതെ
പാരം വിഷാദംമെ നേരിടുന്നു
3. എന്നിതുകേട്ടോരു നേരംമഹീസുരൻ
ഖിന്നതാപുണ്ടാശു ചൊന്നാനേവം
4. ഹാഹന്തവല്ലഭെ ഞാനെന്തുചൊല്ലേണ്ടു
മോഹാന്ധന്മാരുടെ മാഹാത്മ്യത്തെ
5. എന്നുടെമോഹത്താൽ വന്നൊരാപത്തെന്നും
സുന്ദരിമാർമൌലെ ബോധിച്ചാലും
6. എന്നുവിഷാദേന ചൊന്നൊരനന്തരം
സന്നതഗാത്രിയും ചൊന്നാളേവം
7. ഹാഹാമഹീസുര സാഹസമിന്നിതു
ദേഹികൾക്കാര്ക്കുമെ ക്ഷേമമല്ലാ
8. കണ്ടതും കേട്ടതു മൊക്കയുമോര്ക്കാതെ
കൊണ്ടാടുന്നോര്ക്കാപത്തുണ്ടാകുമേ
9. എന്നതുകൊണ്ടിനി എന്നാലുംവല്ലഭ
നന്നായ്നിരൂപിച്ചെ ചെയ്തിടാവൂ
10. പണ്ടൊരു മൂഢക്ഷുരകനു മോഹത്താൽ
ചെണ്ടാപിണഞ്ഞതും കേൾപ്പുണ്ടെല്ലൊ
11. എന്നതുകേട്ടു മഹീസുരനന്നേരം
ഖിന്നനായ്നാണിച്ചു ചൊന്നാനേവം
12. മൽപ്രാണനാഥ നി ചൊന്നതിങ്ങോര്ക്കിലൊ
ഉൾപ്രേമമിന്നുമെ വദ്ധിക്കുന്നു.
13. ഇത്രയുംവന്നതിലെത്രയുമുൾത്താരിൽ
ആത്രംനമുക്കുണ്ടെന്നോര്ത്തിടേണം
14. എന്നാലിനിമേലാലിങ്ങിനെയുള്ളോരു
മന്ദതാവന്നിടാതെന്നറിക
15. ദംപതിമാർ തന്നിലേവം പറഞ്ഞഥ
അൻപൊടുമന്ദിരെ വാണുമോദാൽ
16. ശ്രീമാനവിക്രമ ഗീതമായുള്ളോരു
കോമളഗാനത്തെ കൊണ്ടാടുവിൻ.
നാലുവൃത്തം സമാപ്തം
൧൦൭൦ മിഥുനമാസം ൧൬൦നു
1. എന്നുടെവല്ലഭ നന്ദനതുല്യനാം
ഇന്നീനകുലത്തെ കൊന്നതഹൊ
2. ആരെന്നുചൊല്ലുക നേരിഹവൈകാതെ
പാരം വിഷാദംമെ നേരിടുന്നു
3. എന്നിതുകേട്ടോരു നേരംമഹീസുരൻ
ഖിന്നതാപുണ്ടാശു ചൊന്നാനേവം
4. ഹാഹന്തവല്ലഭെ ഞാനെന്തുചൊല്ലേണ്ടു
മോഹാന്ധന്മാരുടെ മാഹാത്മ്യത്തെ
5. എന്നുടെമോഹത്താൽ വന്നൊരാപത്തെന്നും
സുന്ദരിമാർമൌലെ ബോധിച്ചാലും
6. എന്നുവിഷാദേന ചൊന്നൊരനന്തരം
സന്നതഗാത്രിയും ചൊന്നാളേവം
7. ഹാഹാമഹീസുര സാഹസമിന്നിതു
ദേഹികൾക്കാര്ക്കുമെ ക്ഷേമമല്ലാ
8. കണ്ടതും കേട്ടതു മൊക്കയുമോര്ക്കാതെ
കൊണ്ടാടുന്നോര്ക്കാപത്തുണ്ടാകുമേ
9. എന്നതുകൊണ്ടിനി എന്നാലുംവല്ലഭ
നന്നായ്നിരൂപിച്ചെ ചെയ്തിടാവൂ
10. പണ്ടൊരു മൂഢക്ഷുരകനു മോഹത്താൽ
ചെണ്ടാപിണഞ്ഞതും കേൾപ്പുണ്ടെല്ലൊ
11. എന്നതുകേട്ടു മഹീസുരനന്നേരം
ഖിന്നനായ്നാണിച്ചു ചൊന്നാനേവം
12. മൽപ്രാണനാഥ നി ചൊന്നതിങ്ങോര്ക്കിലൊ
ഉൾപ്രേമമിന്നുമെ വദ്ധിക്കുന്നു.
13. ഇത്രയുംവന്നതിലെത്രയുമുൾത്താരിൽ
ആത്രംനമുക്കുണ്ടെന്നോര്ത്തിടേണം
14. എന്നാലിനിമേലാലിങ്ങിനെയുള്ളോരു
മന്ദതാവന്നിടാതെന്നറിക
15. ദംപതിമാർ തന്നിലേവം പറഞ്ഞഥ
അൻപൊടുമന്ദിരെ വാണുമോദാൽ
16. ശ്രീമാനവിക്രമ ഗീതമായുള്ളോരു
കോമളഗാനത്തെ കൊണ്ടാടുവിൻ.
നാലുവൃത്തം സമാപ്തം
൧൦൭൦ മിഥുനമാസം ൧൬൦നു