ശ്രീമാനാകിയ ജാമദഗ്ന്യമുനിയാം രാമന്റെ മാഹാത്മ്യവും
ശ്രീമൽ കേരളഭൂമിയേയുമളവിൽ തീര്‍ത്തോരു ചാരിത്രവും I
സാമാന്യേതരമായ തന്മഹിമയും വര്ണ്ണിപ്പതിന്നിന്നുമെ
കാമംചേതസിയുണ്ടതിന്നു വരവും മാതാവനൾകീടണം.II
സൌരാഷ്ട്രം
1. മാഹീഷ്മതിയെന്നു ഭൂമിയിലുണ്ടൊരു
മോഹനയായുള്ള രാജധാനി
2. പണ്ടൊരുകാലത്തിലര്ജ്ജുനനെന്നൊരു
കുണ്ഠതരൻ നൃപനുണ്ടായി തത്ര
3. അക്ഷയവീര്യനാ മിക്ഷിതി നായകൻ
ശിക്ഷയിൽഭൂമിയെ രക്ഷിച്ചുവാണു
4. അങ്ങിനെ വാഴുമ്പോളങ്ങൊരുവാസരം
തിങ്ങിനമോദേന ചങ്ങാതിമാരെ
5. മന്ദംവിളിച്ചരുൾചെയ്തു മഹീപതി
ഇന്നു നമുക്കിഹ നായാട്ടുവേണം
6. എന്നതിനുള്ളോരു സന്നാഹമൊക്കവേ
മന്ദേതരം നിങ്ങൾ കൂട്ടീടേണം
7. അന്നേരമങ്ങിനെതന്നെയെന്നങ്ങവർ
നന്ദിയോടെ നൃപനോടുണര്ത്തി
8. ഭൂപനുംനായാട്ടു യാത്രാപുറപ്പെട്ടു
ചാചവും ശസ്ത്രവുമങ്ങെടുത്തു
9. വക്കാണമുള്ളൊരു ശ്വാക്കളുടെകൂട്ടം
ഒക്കെപുറപ്പെട്ടു നായാട്ടിന്നായി
10. സൈന്യജനങ്ങളു മൊന്നിച്ചു ഭൂപനും
സന്നാഹമോടങ്ങു കാടുപുക്കാൻ.
ഇരിക്കൽക്കാമോദരി
1. നാനാമൃഗരമ്യമാകും കാനനാന്തംതന്നിൽ
മന്നവേന്ദ്രൻ മന്ദം മന്ദം ചെന്നുചേര്‍ന്നു- തത്തൈ
2. അര്ജ്ജുനനരവര വീരശിരോമണിയാമോദേനപാരം
ഗര്ജ്ജിതമതു കരികളഭങ്ങളുടയാകേട്ടുതത്ര- തത്തൈ
3. കാര്ത്തവീര്യനരവീരൻ പാര്ത്തുനോക്കിയപ്പോൾ
കാര്ത്തസ്വരമാൻപേടയെ പേര്ത്തുകണ്ടു- തത്തൈ
4. കുഞ്ജരനികരവുമങ്ങുടനങ്ങിനെ സന്നാഹേനചേര്ന്നു
മഞ്ജുളവനഭുവി കേളികൾ ചെയ്വതു മങ്ങുകണ്ടു- തത്തൈ
5. ചീര്ത്തമോദത്തോടെ വേഗം കൂര്ത്തുള്ളൊരുബാണം
കാര്ത്തവീര്യനയച്ചതു കോര്‍ത്തുകൊണ്ടു- തത്തൈ
6. കാനനകരിവരനികരവുമങ്ങുട നോടിപ്പോയി വേഗം
മാനസഭീതികയന്നു വനാന്തരമെത്തിക്കൂടി- തത്തൈ
7. കാര്ത്തവീര്യനതുനേരം ചിത്രയോധിയായി
കൂര്ത്തശരമൊന്നെടുത്തു നേരെവിട്ടു- തത്തൈ
8. ഭൂപതി ശരമതു സത്വരമങ്ങഥ പാഞ്ഞുപോകുന്നോരു
ചാപലമൃഗഗണമെന്നതിലൊന്നിനൊടൊത്തുകൂടി- തത്തൈ
9. ആര്‍ത്തി പിടിപെട്ടു മൃഗം പാര്ത്തലത്തിൽവീണു
ആര്‍ത്തുവിളിച്ചെത്തി കൂട്ടരാര്ത്തിയോടെ- തത്തൈ
10. പാര്ത്ഥിവവരകുലമകുടശിരോമണി കാര്ത്തീവീര്യൻ വേഗം
കീര്ത്തിതമലഹരഹരിഹരി നാമത്തോടെ ചെന്നു- തത്തൈ
11. മര്‍ത്ത്യന്മാരെ നമുക്കിതിലാര്ത്തിയുണ്ടെന്നാലും
ആര്ത്തിയേറ്റമുണ്ടിതിനെക്കാണുന്നേരം- തത്തൈ
12. ഇത്തരമുരുകൃപമൊരുതരമുപദേശത്തെചൊല്ലീ ഭൂപൻ
സത്വരമിതിനിടയിൽ കടുപുലിയെകണ്ടുമുട്ടി- തത്തൈ
13. കാര്മ്മുകത്തെവെച്ചുവേഗം ചര്മ്മദക്ഷൻ വീരൻ
ചര്മ്മപാണിയായിച്ചെന്നു മര്മ്മവേദീ- തത്തൈ
14. ഭൂപതിയുടനുടനേറ്റമടുത്തു കയര്‍ത്തു തടുത്തു വീരൻ
കോപവുമവനതിമൂര്ച്ഛിതമായതുകണ്ടനേരം- തത്തൈ
15. രണ്ടുപേരും തമ്മിൽ യുദ്ധം ചെയ്തു പാരംതീരെ
കുണ്ഠിതനായ്ക്ക് ടുപുലി വീണുരുണ്ടു-
1. നാനാമൃഗരമ്യമാകും കാനനാന്തംതന്നിൽ
മന്നവേന്ദ്രൻ മന്ദം മന്ദം ചെന്നുചേര്‍ന്നു- തത്തൈ
2. അര്ജ്ജുനനരവര വീരശിരോമണിയാമോദേനപാരം
ഗര്ജ്ജിതമതു കരികളഭങ്ങളുടയാകേട്ടുതത്ര- തത്തൈ
3. കാര്ത്തവീര്യനരവീരൻ പാര്ത്തുനോക്കിയപ്പോൾ
കാര്ത്തസ്വരമാൻപേടയെ പേര്ത്തുകണ്ടു- തത്തൈ
4. കുഞ്ജരനികരവുമങ്ങുടനങ്ങിനെ സന്നാഹേനചേര്ന്നു
മഞ്ജുളവനഭുവി കേളികൾ ചെയ്വതു മങ്ങുകണ്ടു- തത്തൈ
5. ചീര്ത്തമോദത്തോടെ വേഗം കൂര്ത്തുള്ളൊരുബാണം
കാര്ത്തവീര്യനയച്ചതു കോര്‍ത്തുകൊണ്ടു- തത്തൈ
6. കാനനകരിവരനികരവുമങ്ങുട നോടിപ്പോയി വേഗം
മാനസഭീതികയന്നു വനാന്തരമെത്തിക്കൂടി- തത്തൈ
7. കാര്ത്തവീര്യനതുനേരം ചിത്രയോധിയായി
കൂര്ത്തശരമൊന്നെടുത്തു നേരെവിട്ടു- തത്തൈ
8. ഭൂപതി ശരമതു സത്വരമങ്ങഥ പാഞ്ഞുപോകുന്നോരു
ചാപലമൃഗഗണമെന്നതിലൊന്നിനൊടൊത്തുകൂടി- തത്തൈ
9. ആര്‍ത്തി പിടിപെട്ടു മൃഗം പാര്ത്തലത്തിൽവീണു
ആര്‍ത്തുവിളിച്ചെത്തി കൂട്ടരാര്ത്തിയോടെ- തത്തൈ
10. പാര്ത്ഥിവവരകുലമകുടശിരോമണി കാര്ത്തീവീര്യൻ വേഗം
കീര്ത്തിതമലഹരഹരിഹരി നാമത്തോടെ ചെന്നു- തത്തൈ
11. മര്‍ത്ത്യന്മാരെ നമുക്കിതിലാര്ത്തിയുണ്ടെന്നാലും
ആര്ത്തിയേറ്റമുണ്ടിതിനെക്കാണുന്നേരം- തത്തൈ
12. ഇത്തരമുരുകൃപമൊരുതരമുപദേശത്തെചൊല്ലീ ഭൂപൻ
സത്വരമിതിനിടയിൽ കടുപുലിയെകണ്ടുമുട്ടി- തത്തൈ
13. കാര്മ്മുകത്തെവെച്ചുവേഗം ചര്മ്മദക്ഷൻ വീരൻ
ചര്മ്മപാണിയായിച്ചെന്നു മര്മ്മവേദീ- തത്തൈ
14. ഭൂപതിയുടനുടനേറ്റമടുത്തു കയര്‍ത്തു തടുത്തു വീരൻ
കോപവുമവനതിമൂര്ച്ഛിതമായതുകണ്ടനേരം- തത്തൈ
15. രണ്ടുപേരും തമ്മിൽ യുദ്ധം ചെയ്തു പാരംതീരെ
കുണ്ഠിതനായ്ക്ക് ടുപുലി വീണുരുണ്ടു-
രാഗമാലാ - കല്യാണി
1. കാത്തവീര്യനൃപനിങ്ങിനെ കാനനത്തിലാര്ത്തിയാലെ മൃഗയാചെയ്തു- മൂര്ത്തിയൊന്നുമയങ്ങി സാഹസപൂര്ത്തിയാലെവിശര്ത്തു ചേതസി നേര്ത്തുമദം പുനരെത്തിതൃഷാകുലനാര്ത്തിയാലെ ജമദഗ്നിവനാന്തെ- കാത്തവീര്യനൃപനിങ്ങിനെ.
മോഹനരാഗം
2. താപസേന്ദ്ര തപോവൈഭവം കണ്ടുകണ്ടു ഭൂപതിയുമനുമോദിച്ചു- ശ്വാപദങ്ങൾപരസ്പരം ബഹു വൈരിയായവ വൈരമെന്നിയെ താപമകന്നു തൃണാദി ഭുജിച്ചനുമോദയന്തി വിചരന്തിവനാന്തെ- കാത്തവീര്യനൃപനിങ്ങിനെ.
ശങ്കരാഭരണം
3. കംഭികളുടെയാഡംഭങ്ങൾ കംപംവിട്ടു സംഭ്രമത്താലോടിയെത്തുന്നു കുംഭിവൈരിസടാഗുണങ്ങളെ ശുഭ്രമായ മൃണാളമെന്നിഹ തുംപികളെക്കളഭങ്ങളണച്ചുടനിമ്പമൊടപഹൃതൌ തുടരുന്നു- കാത്തവീര്യനൃപനിങ്ങിനെ.
കാനക്കുറുഞ്ഞി
4. ഇങ്ങിനെ യനേകഗുണങ്ങളുള്ളാ മുനിപുംഗവനെയും വണങ്ങി തുംഗവൈഭവനായമാമുനി സംഗതായ നൃപായസൽകൃതിമങ്ങു യഥാവിധിചെയ്തു മഹാനിധി കാമധേനുമഹിമാതിശയത്താൽ- കാത്തവീര്യനൃപനിങ്ങിനെ.
മദ്ധ്യമാവതി
5. ഭൂപനതുകണ്ടുകൊതിച്ചുതാപസന്റെ കാമധേനുവെ ഹരിപ്പാൻ ചാപധാരികളെ വിളിച്ചുടനാപദെ ബത കൊണ്ടുപോവതിനല്പവുമെ മടിയാതരുൾചെയ്തിതു കല്പനക്കവരുമങ്ങതുചെയ്തു- കാത്തവീര്യനൃപനിങ്ങിനെ.
മധുരമൊഴിപോലെ
1. ക്ഷിതിപതിയും നായാട്ടു വിട്ടുവേഗം തത്തൈ
2. അതികുതുകാൽ തന്നുടെ നാടുപുക്കാൻ തത്തൈ
3. അതിനിടയിൽ ഭാര്ഗ്ഗവൻ ജാമദഗ്ന്യൻ തത്തൈ
4. അതിരഭസം കാട്ടിന്നു വന്നുചേര്‍ന്നു തത്തൈ
5. പിതൃവചസാ വാര്ത്തകളെല്ലാംകേട്ടു തത്തൈ
6. അതികുപിതനായോരു ജാമദഗ്ന്യൻ തത്തൈ
7. അതികഠിനം ഭൂപതി ചെയ്തതോര്‍ത്തു തത്തൈ
8. പ്രതിഫലവും നൾകേണ മെന്നുറച്ചു തത്തൈ
9. ഗതിയരുളി മാമുനി കോപത്തോടെ തത്തൈ
10. ക്ഷിതിപതിതൻ പത്തനെചെന്നുപുക്കു തത്തൈ
1. കാത്തവീര്യനൃപനിങ്ങിനെ കാനനത്തിലാര്ത്തിയാലെ മൃഗയാചെയ്തു- മൂര്ത്തിയൊന്നുമയങ്ങി സാഹസപൂര്ത്തിയാലെവിശര്ത്തു ചേതസി നേര്ത്തുമദം പുനരെത്തിതൃഷാകുലനാര്ത്തിയാലെ ജമദഗ്നിവനാന്തെ- കാത്തവീര്യനൃപനിങ്ങിനെ.
മോഹനരാഗം
2. താപസേന്ദ്ര തപോവൈഭവം കണ്ടുകണ്ടു ഭൂപതിയുമനുമോദിച്ചു- ശ്വാപദങ്ങൾപരസ്പരം ബഹു വൈരിയായവ വൈരമെന്നിയെ താപമകന്നു തൃണാദി ഭുജിച്ചനുമോദയന്തി വിചരന്തിവനാന്തെ- കാത്തവീര്യനൃപനിങ്ങിനെ.
ശങ്കരാഭരണം
3. കംഭികളുടെയാഡംഭങ്ങൾ കംപംവിട്ടു സംഭ്രമത്താലോടിയെത്തുന്നു കുംഭിവൈരിസടാഗുണങ്ങളെ ശുഭ്രമായ മൃണാളമെന്നിഹ തുംപികളെക്കളഭങ്ങളണച്ചുടനിമ്പമൊടപഹൃതൌ തുടരുന്നു- കാത്തവീര്യനൃപനിങ്ങിനെ.
കാനക്കുറുഞ്ഞി
4. ഇങ്ങിനെ യനേകഗുണങ്ങളുള്ളാ മുനിപുംഗവനെയും വണങ്ങി തുംഗവൈഭവനായമാമുനി സംഗതായ നൃപായസൽകൃതിമങ്ങു യഥാവിധിചെയ്തു മഹാനിധി കാമധേനുമഹിമാതിശയത്താൽ- കാത്തവീര്യനൃപനിങ്ങിനെ.
മദ്ധ്യമാവതി
5. ഭൂപനതുകണ്ടുകൊതിച്ചുതാപസന്റെ കാമധേനുവെ ഹരിപ്പാൻ ചാപധാരികളെ വിളിച്ചുടനാപദെ ബത കൊണ്ടുപോവതിനല്പവുമെ മടിയാതരുൾചെയ്തിതു കല്പനക്കവരുമങ്ങതുചെയ്തു- കാത്തവീര്യനൃപനിങ്ങിനെ.
മധുരമൊഴിപോലെ
1. ക്ഷിതിപതിയും നായാട്ടു വിട്ടുവേഗം തത്തൈ
2. അതികുതുകാൽ തന്നുടെ നാടുപുക്കാൻ തത്തൈ
3. അതിനിടയിൽ ഭാര്ഗ്ഗവൻ ജാമദഗ്ന്യൻ തത്തൈ
4. അതിരഭസം കാട്ടിന്നു വന്നുചേര്‍ന്നു തത്തൈ
5. പിതൃവചസാ വാര്ത്തകളെല്ലാംകേട്ടു തത്തൈ
6. അതികുപിതനായോരു ജാമദഗ്ന്യൻ തത്തൈ
7. അതികഠിനം ഭൂപതി ചെയ്തതോര്‍ത്തു തത്തൈ
8. പ്രതിഫലവും നൾകേണ മെന്നുറച്ചു തത്തൈ
9. ഗതിയരുളി മാമുനി കോപത്തോടെ തത്തൈ
10. ക്ഷിതിപതിതൻ പത്തനെചെന്നുപുക്കു തത്തൈ
ജഞ്ചോട്ടിരാഗം
1. - ശ്രീകാര്ത്തവിര്യനെ കണ്ടുമുനീന്ദ്രനും - ശ്രീകാര്ത്തവിര്യനെ
2. വികടരുഷാകുലൻ ഭൃഗുപതിരാവിലൻ വികീര്ണ്ണജടാലൻ സകോപമരുളീടിനാൻ - ശ്രീകാര്ത്തവിര്യനെ
3. ഉചിതമോയിന്നിതു രചിതമായതുഭവാൻ
ശുചിഹവിസ്സിനെ ഖലശുനകനെന്നതുപോലെ - ശ്രീകാര്ത്തവിര്യനെ
4. ധൃതിമനതാരിൽ ക്ഷിതിപതിയുണ്ടെന്നാകിൽ
ദ്രുതമിഹപൊരുതുവാനാതങ്കമെന്യെ വാടാ - ശ്രീകാര്ത്തവിര്യനെ
5. നരപതിയും തദാ ഖരരുഷാമന്ത്രിയോ
ടരുളിരണസന്നാഹം വിരവിലൊരുക്കീടുവാൻ - ശ്രീകാര്ത്തവിര്യനെ
6. പരിഷകളനവധി തുരുതുരെ പുറപ്പെട്ടു
ഉരുശിഖിയിൽ ശലഭനിരകളെന്നതുപോലെ - ശ്രീകാര്ത്തവിര്യനെ
7. ഭൃഗുപതിരാമനും അതിരുഷാ സത്വരം
മൃഗപതിയെന്നപോലെ രണത്തിനടുത്തുചെന്നു - ശ്രീകാര്ത്തവിര്യനെ
8. മഹിതപരാക്രമൻ സമിതികുഠാരത്താൽ
അഹിതജനങ്ങളെ യമപുരത്തിനയച്ചു - ശ്രീകാര്ത്തവിര്യനെ
9. അതുസഹിയാഞ്ഞുടൻ ക്ഷിതിപനും കുപിതനായി
ശിതശരചാപധരനെതൃത്തു വീരനടുത്തു - ശ്രീകാര്ത്തവിര്യനെ
10. അതിഖരസംഗരം നടന്നു പരസ്പരം
പതിതനായവനീശൻ മുനിവരശരമേറ്റു - ശ്രീകാര്ത്തവിര്യനെ
11. ഭൃഗുപതിരോജസാ ഗുരുവരധേനുവെ
വിഗതഭയംഹരിച്ചു നിജാശ്രമത്തെഗമിച്ചു - ശ്രീകാര്ത്തവിര്യനെ
12. ശ്രീമാനവിക്രമ സമേതനായാശ്രമത്തിൽ
മാമുനിവരവീരൻ രാമനുംമോദേനവാണു - ശ്രീകാര്ത്തവിര്യനെ
1. - ശ്രീകാര്ത്തവിര്യനെ കണ്ടുമുനീന്ദ്രനും - ശ്രീകാര്ത്തവിര്യനെ
2. വികടരുഷാകുലൻ ഭൃഗുപതിരാവിലൻ വികീര്ണ്ണജടാലൻ സകോപമരുളീടിനാൻ - ശ്രീകാര്ത്തവിര്യനെ
3. ഉചിതമോയിന്നിതു രചിതമായതുഭവാൻ
ശുചിഹവിസ്സിനെ ഖലശുനകനെന്നതുപോലെ - ശ്രീകാര്ത്തവിര്യനെ
4. ധൃതിമനതാരിൽ ക്ഷിതിപതിയുണ്ടെന്നാകിൽ
ദ്രുതമിഹപൊരുതുവാനാതങ്കമെന്യെ വാടാ - ശ്രീകാര്ത്തവിര്യനെ
5. നരപതിയും തദാ ഖരരുഷാമന്ത്രിയോ
ടരുളിരണസന്നാഹം വിരവിലൊരുക്കീടുവാൻ - ശ്രീകാര്ത്തവിര്യനെ
6. പരിഷകളനവധി തുരുതുരെ പുറപ്പെട്ടു
ഉരുശിഖിയിൽ ശലഭനിരകളെന്നതുപോലെ - ശ്രീകാര്ത്തവിര്യനെ
7. ഭൃഗുപതിരാമനും അതിരുഷാ സത്വരം
മൃഗപതിയെന്നപോലെ രണത്തിനടുത്തുചെന്നു - ശ്രീകാര്ത്തവിര്യനെ
8. മഹിതപരാക്രമൻ സമിതികുഠാരത്താൽ
അഹിതജനങ്ങളെ യമപുരത്തിനയച്ചു - ശ്രീകാര്ത്തവിര്യനെ
9. അതുസഹിയാഞ്ഞുടൻ ക്ഷിതിപനും കുപിതനായി
ശിതശരചാപധരനെതൃത്തു വീരനടുത്തു - ശ്രീകാര്ത്തവിര്യനെ
10. അതിഖരസംഗരം നടന്നു പരസ്പരം
പതിതനായവനീശൻ മുനിവരശരമേറ്റു - ശ്രീകാര്ത്തവിര്യനെ
11. ഭൃഗുപതിരോജസാ ഗുരുവരധേനുവെ
വിഗതഭയംഹരിച്ചു നിജാശ്രമത്തെഗമിച്ചു - ശ്രീകാര്ത്തവിര്യനെ
12. ശ്രീമാനവിക്രമ സമേതനായാശ്രമത്തിൽ
മാമുനിവരവീരൻ രാമനുംമോദേനവാണു - ശ്രീകാര്ത്തവിര്യനെ